ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുറഞ്ഞതായി വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ്. വളം, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, എന്നിവയുടെ ഇറക്കുമതിയിലാണ് കുറവുണ്ടായിരിക്കുന്നതെന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ ഇറക്കുമതി 2014-15 ൽ 48609 കോടിയിൽ നിന്ന് 2024-25 ൽ 3710 കോടിയായി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളുടെ കയറ്റുമതി 2014-15ൽ 1566 കോടിയിൽ നിന്ന് 2024-25 ൽ 2,05,017 കോടിയിൽ അധികമായി. 2024-25 ൽ, മുൻ വർഷത്തെ അപേക്ഷിച്ച് നിരവധി മേഖലകളിലായി ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായതായും മന്ത്രി വ്യക്തമാക്കി.

വളങ്ങളുടെ ഇറക്കുമതിയിൽ 61.4 ശതമാനവും അവശിഷ്ട രാസവസ്തുക്കളുടെയും അനുബന്ധ ഉത്പന്നങ്ങളുടേയും ഇറക്കുമതിയിൽ 19.7 ശതമാനം കുറവുണ്ടായി. അതേസമയം ഇരുമ്പ്, ഉരുക്ക് എന്നിവയുടെ ഇറക്കുമതി 10.3 ശതമാനവും ഇടിവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇറക്കുമതി രംഗത്തെ സർക്കാർ പതിവായി നിരീക്ഷിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Union Minister Jitin Prasada informs Rajya Sabha that India’s imports from China have declined in key sectors like fertilisers, chemicals, and steel. Mobile phone imports fell by 92% since 2014, while exports skyrocketed to over ₹2.05 lakh crore in 2024-25
