Author: News Desk

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മുംബൈ ധാരാവിയുടെ വികസനത്തിന് ബയോമെട്രിക് വിവരശേഖരണം നടത്താൻ ഗൗതം അദാനി. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്ന 10 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ശേഖരിക്കും. ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പാണ് മുംബൈയിലെ ചേരികളിൽ വിവരശേഖരണം നടത്തുക. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ധാരാവിയെ എത്രപേർക്ക് സൗജന്യ ഭവനം നിർമിച്ചു നൽകണമെന്ന് തീരുമാനിക്കും. ധാരാവിയിൽ പുനർനിർമാണം നടക്കുന്ന പ്രദേശത്താണ് സൗജന്യമായി വീട് നിർമിച്ചു നൽകുന്നത്. ധാരാവി പുനർനിർമിക്കാൻ പതിറ്റാണ്ടുകളായി സർക്കാരും മറ്റും ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. 640 ഏക്കർ പുനർനിർമിക്കുന്നതിനുള്ള ലേലം അദാനി ഗ്രൂപ്പാണ് എടുത്തത്. മഹാരാഷ്ട്ര സർക്കാരുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് പ്രദേശത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുക. 2000 മുമ്പ് ധാരാവിയിൽ താമസമാക്കിയവർക്കായിരിക്കും സൗജന്യ വീടിന് അർഹത.15 വർഷങ്ങൾക്ക് മുമ്പാണ് ധാരാവിയിൽ അവസാനമായി സർവേ നടത്തിയത്. പുതിയ വിവരശേഖരണം പൂർത്തിയായാൽ ഏകദേശം 7 ലക്ഷം പേരെയെങ്കിലും ധാരാവിയിൽ നിന്ന് മാറ്റിപാർപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. വീടുവീടാന്തരം കയറിയാണ് അദാനി…

Read More

രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് എന്ന നേട്ടവും കൃത്രിമിനാണ് സ്വന്തം. ഒല സ്ഥാപകനും ചെയർമാനുമായ ഭവിഷ് അഗർവാളാണ് (Bhavish Aggarwal) കൃത്രിമിന്റെ സ്ഥാപകൻ. കഴിഞ്ഞ ദിവസം 50 മില്യൺ ഡോളർ സമാഹരിച്ചതോടെ കൃത്രിമിന്റെ മൂല്യം 1 ബില്യൺ ഡോളറായിരുന്നു.ഇതിന് മുമ്പ് ഫണ്ടിംഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച എഐ സ്റ്റാർട്ടപ്പ് ആറുമാസങ്ങൾക്ക് മുമ്പ് തുടങ്ങിയ സർവം എഐ ആണ്. 41 മില്യൺ ഡോളറിന്റെ നിക്ഷേപം സർവത്തിന് ലഭിച്ചു. ഒല കാബ്സിനെയും ഒല ഇലക്ട്രിക്കിനെയും പിന്തുണച്ചിരുന്ന മാട്രിക്സ് പാർട്ണർ ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് നടന്നത്. ലഭിച്ച നിക്ഷേപം ആഗോളതലത്തിൽ കമ്പനിയെ വളർത്താൻ ഉപയോഗപ്പെടുത്തും. എഐ മേഖലയിൽ മാറ്റം കൊണ്ടുവരാൻ നിക്ഷേപം വിനിയോഗിക്കുമെന്ന് കൃത്രിം പറഞ്ഞു.എഐ സാങ്കേതിക വിദ്യയിൽ കൃത്രിം നടത്തുന്ന മുന്നേറ്റത്തിൽ നിക്ഷേപകർക്ക് വിശ്വസിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്ന് ഭവിഷ് അഗർവാൾ പറഞ്ഞു.…

Read More

അപൂർവയിനം നെൽ വിത്തുകൾ, സ്വാഭാവിക വനം, പക്ഷിമൃഗാദികൾക്കും മനുഷ്യർക്കുമായി ആവാസവ്യവസ്ഥ, പരമ്പരാഗത നെൽകൃഷി എന്നിവ നാടിനായി സമർപ്പിച്ച കാസർഗോട്ടെ സത്യനാരായണ ബലേരിയെ തേടി രാജ്യത്തെ പരമോന്നത പുരസ്‌കാരം പത്മശ്രീ എത്തിയതിന്റെ കാരണവും ഇത് തന്നെ. 30 സെന്റ് സ്ഥലത്ത് വിത്ത് പാകി സ്വദേശത്തെയും വിദേശത്തെയും 650ലധികം ഇനം നെല്ലുകളാണ് സത്യനാരായണ സംരക്ഷിച്ചു വരുന്നത്. ബെള്ളൂർ ഗ്രാമപഞ്ചായത്ത് ബലേരി നിവാസിയായ അദ്ദേഹം സ്വന്തം മണ്ണിൽ പ്രകൃതിദത്ത വനം ഒരുക്കിയാണ് ശ്രദ്ധേയനായത്. പാരമ്പര്യമായി ലഭിച്ച ഒരേക്കർ മണ്ണിൽ അദ്ദേഹം സ്വാഭാവിക വനം സംരക്ഷിക്കുകയും 30 സെന്റിൽ നെൽകൃഷി ചെയ്യുകയും ഇതിനും പുറമെ ഔഷധഗുണകളുള്ള സസ്യങ്ങളും മരങ്ങളും നട്ടുവളർത്തി പക്ഷി മൃഗാദികൾക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്തു ഈ കർഷകൻ. രണ്ട് വിത്തിനങ്ങളുമായി അദ്ദേഹം 15 വർഷം മുൻപ് ആരംഭിച്ച ജൈത്രയാത്ര ഇന്ന് 650 ലധികം ഇനം വിത്തുകളിൽ എത്തിനിൽക്കുന്നു. ആര്യൻ, ചിറ്റേണി, കയമ, പറമ്പുവട്ടൻ, തെക്കഞ്ചീര എന്നിങ്ങനെ പരമ്പരാഗത നെല്ലിനങ്ങളും അദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തിൽ ഉൾപ്പെടുന്നു.…

Read More

ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍ക്യാപ്പ് ഇടിപരീക്ഷയ്ക്ക് തയാറെടുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ മുന്‍നിര മോഡലുകളായ ബലേനൊ, ബ്രെസ, ഗ്രാന്റ് വിറ്റാര എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ക്രാഷ്‌ടെസ്റ്റിന് അയയ്ക്കുന്നത്. കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്‌സ് രണ്ടാം ഘട്ടത്തില്‍ ക്രാഷ്‌ടെസ്റ്റിന് അയയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ കുറഞ്ഞ റേറ്റിങ്ങ് മാത്രം സ്വന്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടിപരീക്ഷയ്ക്ക് ഇറങ്ങാന്‍ കൂടുതൽ സജ്ജമായി സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഭാരത് എന്‍ക്യാപ്പ് ക്രാഷ് ടെസ്റ്റ് തുടങ്ങിയപ്പോൾ ടാറ്റ മോട്ടോഴ്‌സിന്റെ ഹാരിയര്‍, സഫാരി മോഡലുകള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് വിപണിയിലിറക്കിയ പഞ്ച് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള കൂടുതൽ മോഡലുകളും ഇടിപരീക്ഷയ്ക്ക് തയാറെടുക്കുകയുമാണ്. 2023 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യയുടെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എന്‍ക്യാപ് ആരംഭിക്കുന്നത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്,…

Read More

തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാനൊരുങ്ങി സൗദി അറേബ്യ. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യ മദ്യ വിൽപ്പന ശാല തുറക്കാൻ ഒരുങ്ങുന്നത്. അതേസമയം സൗദിയിൽ എല്ലാവർക്കും മദ്യം വാങ്ങാൻ സാധിക്കില്ല. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന മദ്യശാല അമുസ്ലീമുകളായ നയതന്ത്ര പ്രതിനിധികൾക്ക് വേണ്ടി മാത്രമുള്ളതാണ്. മദ്യം വാങ്ങണമെങ്കിൽ ഉപഭോക്താക്കൾ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പ്രതിമാസ ക്വാട്ടയായിട്ടായിരിക്കും മദ്യം വിൽക്കുക. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമാണ്. അതിനാൽ ഇതുവരെ സമ്പൂർണ മദ്യ നിരോധനമാണ് സ്വീകരിച്ചിരുന്നത്. ഡിപ്ലോമാറ്റിക് മെയിൽ വഴിയോ കരി‍ഞ്ചന്തകളിലൂടെയോ ആണ് ഇതുവരെ സൗദിയിൽ മദ്യമെത്തിയിരുന്നത്.എന്നാൽ പുതിയ നീക്കത്തിലൂടെ വിനോദസഞ്ചാരവും ബിസിനസും രാജ്യത്ത് പ്രോത്സാഹിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സൗദി നടപ്പാക്കുന്ന വിഷൻ 2030ന്റെ ഭാഗമായാണ് മദ്യശാല ആരംഭിക്കുന്നത്. അന്താരാഷ്ട്ര വാർത്താ ഏൻജിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി കിരീടാവകാശി…

Read More

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിൽ 75ാം റിപ്പബ്ലിക് ദിനാഘോഷം ആഘോഷിച്ച് രാഷ്ട്രം. ഡൽഹി കർത്ത്യപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ഇമ്മാനുവൽ മക്രോൺ പങ്കെടുത്തു. വികസിത ഭാരത്, ഭാരത് ലോക്തത്ര കി മാതൃക എന്ന പ്രമേയത്തിൽ നടന്ന പരേഡ് രാജ്യത്തെ സ്ത്രീകളുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. ഫ്രാൻസും പരേഡിൽ പങ്കെടുത്തു. ഇന്ത്യൻ എയർഫോഴ്സിന്റെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിന്റെ കൂടെ ഫ്രഞ്ച് എയർഫോഴ്സിന്റെ റഫേൽ വിമാനങ്ങളും വ്യോമയാന അഭ്യാസം കാഴ്ചവെച്ചു.  ചരിത്രത്തിൽ ആദ്യമായി 100 വനിതാ കലാകാരികൾ സംഗീത ഉപകരണങ്ങൾ വായിച്ച് പരേഡിൽ പങ്കെടുത്തു. ശംഖ്, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങൾ വായിച്ചു കൊണ്ടാണ് വനിതകൾ പരേഡിൽ പങ്കെടുത്തത്. നാവിക സേന, വ്യോമസേന, കരസേന വിഭാഗത്തിൽ വനിതകൾ പരേഡിൽ പങ്കെടുത്തു. സൈനിക, അർധ സൈനിക വിഭാഗത്തിൽ വനിതാ ഓഫീസർമാരാണ് മുന്നിൽ നയിച്ചത്. സിഎപിഎഫിലും വനിതാ ഓഫീസർമാർ നയിച്ചു. വന്ദേ ഭാരതം-നാരീ ശക്തി എന്ന പേരിൽ നടന്ന പരേഡിൽ ഏകദേശം 1,500 നർത്തകിമാർ…

Read More

ഫോക്സ്കോൺ സിഇഒയും ചെയർമാനുമായ യങ് ലിയുവിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഇത്തവണ 132 പേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. ആഗോള ബിസിനസ് ലീഡർ എന്ന നിലയിൽ നൽകിയ സംഭാവനകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് പത്മ വിഭൂഷൺ നൽകിയത്. തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ ആഗോളതലത്തിൽ തന്നെ സെമികണ്ടക്ടർ നിർമാണത്തിൽ മുന്നിട്ടു നിൽക്കുന്ന കമ്പനിയാണ്. 66ക്കാരനായ ലിയു കഴിഞ്ഞ 4 പതിറ്റാണ്ടായി കമ്പനിയുടെ നെടുംതൂണായി നിലകൊള്ളുന്നു.ഫോക്സ്കോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയത് അനുസരിച്ച് കമ്പനിയുടെ ആഗോള പ്രവർത്തനങ്ങൾക്ക് ലിയു നേതൃത്വം നൽകുന്നുണ്ട്. ലിയുവിന് 24 രാജ്യങ്ങളിലായി 10 ലക്ഷം ജീവനക്കാരാണ് ലിയുവിന് കീഴിൽ പ്രവർത്തിക്കുന്നത്. 2021ൽ ഫോക്സ്കോണിന്റെ വാർഷിക വരുമാനം 206 ബില്യൺ ഡോളർ കടന്നിരുന്നു. 1988ൽ തായ്‍വാനിൽ കംപ്യൂട്ടറുകളുടെ മദർബോർഡുകൾ നിർമിക്കുന്ന യങ് മൈക്രോ സിസ്റ്റംസ് എന്ന കമ്പനി തുടങ്ങികൊണ്ടാണ് ലിയു ബിസിനസ് രംഗത്തേക്ക് വരുന്നത്. 1995ൽ ഐസി ഡിസൈൻ കമ്പനിയും 1997ൽ എഡിഎസ്എൽ ഐസി ഡിസൈൻ കമ്പനിയും തുടങ്ങി. 1994ലാണ് യങ്…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Resolute Ventures Resolute Ventures For Resolute, it’s all about the people. There’s nothing we love more than working with founders who have a mission to do something that matters. It’s infectious. It’s what makes us so passionate about what we do. And it’s the exact same mission we have in building Resolute. $238.8 M Total Fund Deployed Founders:Michael Hirshland, Raanan Bar-Cohen. Funds: 5 Investments: 174 Number of Lead Investments: 62 Investing Sectors Investing Sectors: Consumer, data, developer tools, e-commerce, enterprise, financial services, technology, hardware, software, and marketplace sectors. More About A…

Read More

CHANNEL I AM Investors Connect Your Gateway to Global Investors Scribble Ventures Scribble Ventures Scribble Ventures is an early-stage venture firm started by operators and investors from Instagram, Twitter, & A16z. $84 M Total Fund Deployed Founders: Elizabeth Weil Funds: 1 Investments: 84 Number of Lead Investments: 5 Investing Sectors Investing Sectors: B2B, commercial services, information technology, healthcare, TMT, and SaaS sectors. More About Scribble Ventures is an early-stage investment fund that focuses on Pre-Seed through Series A. They write initial checks of up to $1M — a sweet spot that allows Scribble to collaborate and co-invest with other strong angel investors and seed funds. Through…

Read More

കാർഷിക മേഖലയുടെ മുന്നേറ്റത്തിന് വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പുനരുപയോഗ ഊർജം, സെമികണ്ടക്ടർ, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിൽ നിർമാണം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബജറ്റിൽ മാത്രമല്ല ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹിയിൽ കൊളജ് വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് നിർമലാ സീതാരാമൻ ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 1ന് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.തിരഞ്ഞെടുത്ത 13 സെക്ടറുകളിൽ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.  അതേസമയം അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നേരിട്ട് നൽകാൻ സാധിച്ചത് വഴി 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായി നിർമലാ സീതാരാമൻ പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ, കർഷകർ, വനിതകൾ, യുവാക്കൾ എന്നിവരിലാണ് സർക്കാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ 4 വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതികളിലാണ് സർക്കാർ. വിദേശത്തേക്ക് പണമയക്കുന്നതിനും മറ്റും ഡിജിറ്റൽ കറൻസിയാണ് കൂടുതൽ ഉപയോഗപ്രദമെന്നും…

Read More