Author: News Desk
2025 സാമ്പത്തിക വർഷത്തിലെ അദാനി കമ്പനികളുടെ സാമ്പത്തിക ഫലം പുറത്ത് വിട്ട് കമ്പനി. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഏർണിങ്സ് ബിഫോർ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രിസേഷ്യൻ ആൻഡ് അമോർടൈസേഷൻ (EBITDA) എക്കാലത്തെയും ഉയർന്ന നിരക്കായ 89,806 കോടി രൂപയിലെത്തി (10.5 ബില്യൺ ഡോളർ). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം നേട്ടമാണ് അദാനി കമ്പനികൾക്ക് ഉണ്ടായത്. നികുതി കഴിഞ്ഞുള്ള ലാഭം (PAT) എക്കാലത്തെയും ഉയർന്ന നിരക്കായ 40565 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. 16.5 ശതമാനം ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) ആണ് 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടമെന്ന് അദാനി ഗ്രൂപ്പ് ജിസിഎഫ്ഒ ജുഗീഷന്ദർ സിംഗ് പറഞ്ഞു. ആഗോളതലത്തിൽ ഏതൊരു ഇൻഫ്രാസ്ട്രക്ചർ ബിസിനസിലെയും ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ആകർഷകമായ ആസ്തി അടിത്തറയ്ക്കും ഉപമേഖലകളിലുടനീളം മികച്ച നിലവാരമുള്ള ആസ്തികൾ തുടർച്ചയായി വികസിപ്പിക്കുന്നതിനുള്ള അദാനി പോർട്ട്ഫോളിയോയുടെ നിർവ്വഹണ ശേഷിയും അടിവരയിടുന്നതാണ് നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി പോർട്ട്ഫോളിയോ 126000 കോടി രൂപയുടെ (14.7 ബില്യൺ…
ഫിൻടെക് മേഖലയിൽ പുതിയ നിക്ഷേപവുമായി ലുലു. ഖത്തറിൽ ആദ്യമായി BNPL (Buy Now, Pay Later) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേലേറ്റർ ഖത്തറിൽ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി.ടെക്നോളജി-ഇന്നവേഷൻ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇൻവെസ്റ്റ്മെന്റ് നൽകി സഹായിക്കുകയാണ് ലുലു ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് (AI) കൊണ്ട് ലക്ഷ്യമാക്കുന്നത്. ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. പത്ത് രാജ്യങ്ങളിലായി 15 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് നൽകി അവയെ ഉയർത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാൻ ശ്രമിക്കുന്ന ദൗത്യത്തിലേയ്ക്ക് പേലേറ്ററിനൊപ്പം ചുവടുവയ്ക്കുന്നതാണ് ഈ നിക്ഷേപം. ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും ബിഎൻപിഎൽ ലൈസൻസ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേ ലേറ്റർ എന്നതും ശ്രദ്ധേയമാണ്. “ലുലു എഐ വെറും നിക്ഷേപ പോർട്ട്ഫോളിയോ മാത്രമല്ല സാമ്പത്തിക…
ഇന്ത്യയിലെ രണ്ടാമത്തെ മാനുഫാക്ചറിങ് പ്ലാന്റ് നിർമ്മാണം ആരംഭിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL). ഹരിയാനയിലെ ഖാർഖോഡയിലുള്ള ഇൻഡസ്ട്രിയൽ മോഡൽ ടൗൺഷിപ്പിലാണ് (IMT) സുസുക്കി മോട്ടോർസൈക്കിളിന്റെ പുതിയ നിർമാണ കേന്ദ്രം. 1200 കോടി രൂപയുടെ നിക്ഷേപം ആവശ്യമായ പ്ലാന്റ് 2027ഓടെ പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിനൊപ്പം പ്രാദേശിക വളർച്ചയും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എസ്എംഐപിഎല്ലിന്റെ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ് പുതിയ ഉൽപ്പാദന പ്ലാന്റ്. പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ പ്ലാന്റ് ഏകദേശം 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആദ്യ ഘട്ടത്തിൽ 750000 യൂണിറ്റുകളാണ് പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ലക്ഷ്യം. 100 ഏക്കറിലാണ് നിർമാണ കേന്ദ്രം വരുന്നത്. ഇതിൽ 25 ഏക്കർ സ്ഥലത്ത് ഉൽപ്പാദനവും തുല്യമായ ഹരിത ഇടങ്ങളും ഉണ്ടായിരിക്കും. ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനുമുള്ള കമ്പനിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് വികസനമെന്ന് എസ്എംഐപിഎൽ പ്രതിനിധി അറിയിച്ചു. Suzuki Motorcycle India…
ജെ.വി വെഞ്ച്വേഴ്സ് ബയോ മാനുഫായ്ചറിംഗ് മേഖലയില്‍ 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതി മുതൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ 300 കോടിയുടെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് ആന്‍റ് ഹോസ്പിറ്റല്‍ വരെ ഐ.കെ.ജി.എസ് നിക്ഷേപ പദ്ധതികള്‍ കേരളത്തിൽ ഉടൻ യാഥാർഥ്യമാകും. ഇതിൽ 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കമായി. 2675 കോടിയുടെ 8 പദ്ധതികള്‍ക്ക് മെയ് മാസം തന്നെ തറക്കല്ലിടും. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 1211 കോടി രൂപയുടെ 4 നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കമായത്. തോന്നക്കല്‍ കിന്‍ഫ്ര പാര്‍ക്ക് ഈ മാസവും യൂണിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് ആന്‍റ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റീവ് ചിപ്പ് ബോര്‍ഡ്സ് (51 കോടി), എം. എസ് വുഡ് അലയന്‍സ് പാര്‍ക്ക്…
രാജ്യത്തിന്റെ ദേശീയ സുരക്ഷയിൽ നിർണായക സംഭാവന നൽകുന്ന സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). പാകിസ്ഥാനുമായുള്ള സമീപകാല അതിർത്തി സംഘർഷത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഭാരത് ഇലക്ട്രോണിക്സിന്റെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ നിർണായക പങ്ക് വഹിച്ചു. പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ വെളിച്ചത്തിൽ ബിഇഎല്ലിന്റെ സാമ്പത്തിക പ്രവചനങ്ങളും ഗണ്യമായി വർദ്ധിച്ചു. ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് ഇന്ത്യൻ സായുധ സേനയ്ക്കായി അടുത്തിടെ അംഗീകരിച്ച അടിയന്തര സംഭരണ നിർദ്ദേശത്തിൽ നിന്ന് ഒന്നിലധികം ഓർഡറുകൾ നേടാൻ കമ്പനി പ്രതീക്ഷിക്കുന്നതായി ബിഇഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിൻ പറഞ്ഞു. കുറഞ്ഞത് 8 മുതൽ 10 വരെ വ്യത്യസ്ത ലൈൻ ഇനങ്ങൾ ഉടനടി പ്രതീക്ഷിക്കുന്നതായും അടുത്ത ആഴ്ചയ്ക്കുള്ളിൽ, ഭാരത് ഇലക്ട്രോണിക്സിന് ഏതൊക്കെ പ്രോജക്ടുകൾ കിട്ടുമെന്ന വ്യക്തമായ കണക്ക് ലഭിക്കുമെന്നും മനോജ് ജെയിൻ വ്യക്തമാക്കി. ഈ വർഷം ഏകദേശം 27000 കോടി രൂപയുടെ അധിക ഓർഡറുകൾ കമ്പനി പ്രതീക്ഷിക്കുന്നു. ഈ വർഷം ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ പദ്ധതി (QRSAM) നേടിയാൽ…
ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഷ്ലോസ് ബാംഗ്ലൂർ (Schloss Bangalore) നടത്തുന്ന ആഢംബര ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ലീല പാലസസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രാരംഭ പബ്ലിക് ഓഫറിംഗിന് (IPO). ഐപിഓയിലൂടെ 3500 കോടി രൂപ സമാഹരിക്കാനാണ് ലീലാ പാലസ് ലക്ഷ്യമിടുന്നത്. 2500 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh Issue) 1000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) അടക്കമാണിത്. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും വലിയ ഐപിഒ മെയ് 26 മുതൽ 28 വരെ നടക്കും. ഒരു ഓഹരിക്ക് 413 രൂപ മുതൽ 435 രൂപ വരെയാണ് ഇഷ്യൂ വില. താൽപര്യമുള്ളവർക്ക് മിനിമം 34 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അറ്റ വരുമാനത്തിൽ നിന്ന് 2300 കോടി രൂപ കടം തിരിച്ചടവിനായി നീക്കിവയ്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ശേഷിക്കുന്ന ഫണ്ടുകൾ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഐപിഓയ്ക്ക് ശേഷം കടബാധ്യതയില്ലാത്തതായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ ഐപിഓയിലൂടെ 5000…
ഏറ്റവും വരുമാനം വാങ്ങുന്ന കമ്പനി മേധാവിമാരുടെ പട്ടിക ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന പേരുകൾ ഗൂഗിളിന്റെ സുന്ദർ പിച്ചൈയുടേതു മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ലയുടേതും എല്ലാം ആകും. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ ഇവരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ടെസ്ല സിഎഫ്ഓയും ഇന്ത്യൻ വംശജനുമായ വൈഭവ് തനേജ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024ൽ മാത്രം 139 മില്യൺ ഡോളറാണ് (ഏകദേശം 1157 കോടി രൂപ) അദ്ദേഹത്തിന്റെ വരുമാനം. ടെസ്‌ലയിൽ നിന്ന് വൈഭവ് തനേജയ്ക്കു ലഭിക്കുന്ന അടിസ്ഥാന ശമ്പളം 400000 ഡോളറാണ്. ടെസ്‌ല അദ്ദേഹത്തിനു നൽകിയ ഓഹരികളിൽ നിന്നുള്ള വരുമാനമാണ് ബാക്കി. 2024ൽ മൈക്രോസോഫ്റ്റ സിഇഒ സത്യ നദെല്ല 79.1 മില്യൺ ഡോളർ സമ്പാദിച്ചപ്പോൾ ഗൂഗിളിന്റെ സുന്ദർ പിച്ചൈയുടെ വരുമാനം 10.73 മില്യൺ ഡോളറായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ തനേജ പിന്നീട് ചാർട്ടേഡ് അക്കൗണ്ടന്റ് രംഗത്തേക്ക് പ്രവേശിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിൽ നിന്നും കരിയർ ആരംഭിച്ച അദ്ദേഹം 17 വർഷം ഇന്ത്യയിലും യുഎസ്സിലുമായി…
സമൂഹമാധ്യമങ്ങളിൽ തരംഗമായി മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ കാൻ ചലച്ചിത്ര മേളയിലേക്കുള്ള വരവ്. നെറുകയിൽ സിന്ദൂരമണിഞ്ഞാണ് താരം കാൻ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നൽകുകയാണ് താരം ചെയ്തതെന്നാണ് നെറ്റിസൺസും ആരാധകരും അഭിപ്രായപ്പെടുന്നത്. മനീഷ് മൽഹോത്രയുടെ ലേബലിലുള്ള സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളോടു കൂടിയ ഐവറി നിറമുള്ള സാരിയാണ് താരം കാനിൽ അണിഞ്ഞത്. കദ്വ ബനാറസി ഹാൻഡ്‌ലൂം സാരിയാണ് ഇതെന്ന് ഫാഷൻ വൃത്തങ്ങൾ പറയുന്നു. റെഡ് കാർപ്പറ്റിൽ താരം ധരിച്ച മനീഷ് മൽഹോത്ര ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളും ശ്രദ്ധ നേടി. 18 കാരറ്റ് സ്വർണത്തിൽ കോർത്തിണക്കിയ നെക്ക്‌ലേസിൽ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അൺകട്ട് ഡയമണ്ടുകളുമാണുള്ളത്. അതേസമയം ഐശ്വര്യ റായ് നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന അഭ്യൂഹങ്ങൾക്കുള്ള പരോക്ഷ മറുപടിയാണെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നു. നേരത്തെ ഒരു ചടങ്ങിൽ ഐശ്വര്യ അഭിഷേകിന് ഒപ്പമല്ലാതെ എത്തിയതോടെയാണ് വിവാഹമോചന…
യാത്ര ഉറപ്പാക്കുന്നതിന് മുൻകൂട്ടി ടിപ്പുകൾ ശേഖരിക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് കേന്ദ്രം നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റൈഡുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഡ്രൈവർമാർക്ക് ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മുൻകൂർ ടിപ്പ് സംബന്ധിച്ചാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഊബറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സമാന രീതി പിന്തുടരുന്ന മറ്റൊരു റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്‌ക്കെതിരെയും ഇതേ രീതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സേവനത്തിൽ അന്യായമായ പക്ഷപാതം സൃഷ്ടിക്കുന്ന ഒന്നാണ് മുൻകൂർ ടിപ്പിംഗെന്നും ഉപഭോക്തൃ അവകാശങ്ങളിൽ കൃത്രിമത്വം കാണിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നതായും സിസിപിഎ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ആപ്പ് അധിഷ്ഠിത റൈഡ് മോഡലുകൾ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു India’s Central Consumer Protection Authority has issued a 15-day notice to Uber…
എണ്ണയെ ആശ്രയിക്കാത്ത ആധുനികവു വൈവിധ്യമാർന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള യാത്രയിലാണ് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിൽ വിഷൻ 2030 പ്രോഗ്രാമിലൂടെ സൗദിയുടെ പരിവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നതിൽ ഇന്ത്യൻ ടെക്കികളും കമ്പനികളും മുൻപന്തിയിലുണ്ട്. സൗദിയുടെ വ്യവസായങ്ങളിലുടനീളം അതിവേഗത്തിൽ ഡിജിറ്റൽവത്കരണം നടക്കുകയാണ്. നവീകരണത്തിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ ബാങ്കിംഗ്, ഊർജ്ജം, ടൂറിസം, ഗെയിമിംഗ്, ടെലികോം തുടങ്ങിയ മേഖലകളിൽ ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷൻ നടക്കുന്നു. ഇതിനായി ആഗോള പ്രതിഭകൾ സൗദിയിലേക്ക് ആകർഷിക്കപ്പെടുമ്പോൾ അതിൽ വലിയ പങ്കും ഇന്ത്യക്കാരാണ്. പത്ത് വർഷം മുമ്പ്, സൗദി അറേബ്യ സാങ്കേതികവിദ്യയിൽ ഇത്ര മുന്നിലായിരുന്നില്ലെന്നും എംബിഎസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് മാറിയതായും ബെംഗളൂരുവിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വികസിപ്പിച്ച ടെക് കൺസൾട്ടൻസി സ്ഥാപനമായ അൽവോസ്റ്റ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ സാജൻ ലത്തീഫ് പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക മേഖലയായി ഇന്ന് സൗദി മാറിയതായും എദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാറ്റം സൗദി അറേബ്യയെ തൊഴിൽ കേന്ദ്രം…