Author: News Desk
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram International Airport ) പൊതുഇന്ധന ശാലയും (Open Access Fuel Farm) എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് ഫെസിലിറ്റിയും (Aircraft Refueling Facility) കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാനസൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എണ്ണ കമ്പനികൾക്കും ചേർന്ന് ഉപയോഗിക്കാവുന്ന പൊതുഇന്ധന ശാലയും വിതരണ സംവിധാനവുമാണ് ഓപ്പൺ ആക്സസ് ഇന്ധന ശാല. തിരുവനന്തപുരം എയർപോർട്ടിനെ ആധുനിക വ്യോമയാന ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. പുതിയ സംവിധാനം എത്തുന്നതോടെ കൂടുതൽ ഇന്ധന കമ്പനികൾക്ക് എയർപോർട്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം ചിലവ് കുറയ്ക്കാനുമാകും. ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് വേഗത്തിൽ ഇന്ധനം നിറയ്ക്കലും സാധ്യമാകും. രണ്ടു വർഷത്തിനുള്ളിൽ എയർപോർട്ടിൽ വലിയ ജെറ്റ് ഇന്ധന സംഭരണശാലയും ഹൈഡ്രന്റ് സംവിധാനവും നിർമ്മിക്കുമെന്നും ഇത് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സമയം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും…
തമിഴ്നാട്ടിൽ 1000 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ലാർസൺ ആൻഡ് ട്യൂബ്രോ (Larsen & Toubro Ltd). ചെന്നൈയ്ക്കടുത്തുള്ള കാട്ടുപ്പള്ളി കപ്പൽ നിർമ്മാണ കോംപ്ലക്സിലാണ് (Katupalli ship building complex) ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി കമ്പനിയുടെ 1000 കോടി രൂപ നിക്ഷേപം വരുന്നത്. 2009ലാണ് കമ്പനിക്ക് മോഡുലാർ ഫാബ്രിക്കേഷൻ ഫെസിലിറ്റിക്കായി (MFF) കപ്പൽ നിർമ്മാണ കോംപ്ലക്സിൽ പ്രതിവർഷം 50,000 ടൺ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണ മേഖലാ അനുമതിയും ലഭിച്ചത്. ഇതിനുപുറമേ 25 ഷിപ്പ് ബിൽഡിങ്, 60 ഷിപ്പ് റിപ്പയർ അനുമതിയും ലഭിച്ചു. എന്നാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കമ്പനിക്ക് ഉദ്ദേശിച്ച കപ്പാസിറ്റി-ക്വാണ്ടിറ്റി കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിക്ഷേപം. Larsen & Toubro (L&T) plans a ₹1000 crore investment to boost production capacity at its Katupalli shipyard in Tamil Nadu.
സിനിമാതാരം ഫഹദ് ഫാസിലിന്റെ (Fahadh Faasil) ഫോണിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകരും നെറ്റിസൺസും. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെയാണ് ഫഹദിന്റെ ഫോൺ ശ്രദ്ധിക്കപ്പെട്ടത്. കീപ്പാഡൊക്കെയുള്ള കുഞ്ഞൻ ഫോൺ കണ്ടാൽ ലാളിത്യത്തിന്റെ പ്രതീകമാണ് എന്നൊക്കെ തോന്നാം. പക്ഷെ ആ ലാളിത്യത്തിന്റെ വില വലുതാണ്, വളരെ വലുത്. അന്താരാഷ്ട്ര ബ്രാൻഡ് ആയ വെർടുവിന്റെ (Vertu) കീപ്പാഡ് ഫോണാണ് ഫഹദിന്റെ പക്കലുള്ളത്. വെർടുവും ഫെരാരിയും ചേർന്ന് ഇറക്കിയ വെർടു അസ്സെന്റ് ബ്ലാക്ക് (Vertu Ascent Black) ആണ് ഇതെന്നാണ് ചില സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം. സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ, ഫോണിന്റെ വില 1199 ഡോളർ (ഏതാണ്ട് ഒരു ലക്ഷം രൂപ) ആണ്. എന്നാൽ വെർടുവിന്റെ അസ്സെന്റ് ബ്ലാക്ക് മോഡൽ ഫോണാണ് ഇതെന്ന് സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധർ പറയുമ്പോഴും മറ്റ് ചില വിദഗ്ധർക്ക് ഇതങ്ങോട്ട് ഉറപ്പിക്കാൻ പറ്റുന്നില്ല. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വിലവരുന്ന ഫോണുകൾ ഇറക്കുന്ന കമ്പനിയാണ് വെർടുവെന്നും…
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണല്ലോ സങ്കൽപ്പം. എന്നാലിപ്പോൾ സങ്കൽപ സ്വർഗത്തോട് കുറച്ചുകൂടി അടുത്തുനിൽക്കുന്ന ആകാശത്ത് വെച്ച് വിവാഹം കഴിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഏവിയേഷൻ ഇൻഫ്ലൂവൻസറായ സാം ച്യൂയി (Sam Chui). ചൈനീസ്-ഓസ്ട്രേലിയൻ വ്ലോഗറായ സാമും ഏവിയേഷൻ പ്രൊഫഷനലായ ഫിയോന പാങ്ങും (Fiona Pang) തമ്മിലുള്ള വിവാഹം നടന്നത്, യുഎഇ ആകാശത്തൂടെ പറന്ന ബോയിങ് 747-400ലാണ് (Boeing 747-400). ഏവിയേഷൻ രംഗത്തോടുള്ള അടങ്ങാത്ത ആഭിമുഖ്യമാണ് ഇരുവരേയും ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഇത്തരമൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് ഗൾഫ് ഓഫ് ഒമാനിനു മുകളിലൂടെയുള്ള 90 മിനിറ്റ് ആകാശയാത്രയ്ക്കിടെയായിരുന്നു വിവാഹം. യുഎഇയിൽ ബോയിങ് 747 വിമാനത്തിൽ നടന്ന അപൂർവം വിവാഹങ്ങളിൽ ഒന്നായി ഇത്. വിവാഹത്തിനായി വിമാനത്തിലെ നൂറോളം സീറ്റുകൾ മാറ്റി പ്രത്യേക വെഡ്ഡിങ് aisle, ഡാൻസ് ഫ്ലോർ തുടങ്ങിയവ ഒരുക്കി. ആകാശക്കല്ല്യാണത്തിന്റെ ദൃശ്യങ്ങൾ സാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആകാശക്കല്യാണത്തിന്റെ മൊത്തം ചിലവ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ധനച്ചിലവ് മാത്രം മണിക്കൂറിന് 20000 ഡോളറായിരുന്നുവെന്നും…
ഫ്രഷ് അപ്പ് ഹോംസിലൂടെ (Fresh-Up Homes’) സ്ത്രീ സൗഹൃദ ടൂറിസത്തിൽ പുതിയ ചുവടുവെയ്പ്പുമായി കേരളം. ഗ്രാമ പ്രദേശങ്ങളിലേക്കും, ഉൾനാടൻ മേഖലയിലേക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഫ്രഷ് അപ്പ് ഹോംസ് എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുകയാണ് പദ്ധയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണത്തോടൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കുന്നതാണ് പദ്ധതി. കേരള റെസ്പോൺസബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് (KRTM) പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സ്ത്രീകൾ നടത്തുന്ന നൂറ് ഫ്രഷ് അപ്പ് ഹോമുകൾക്ക് സാമ്പത്തിക സഹായം നൽകും. പദ്ധതിക്കായി കെആർടിഎമ്മിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ ഫ്രഷ് അപ്പ് ഹോമിലും ശുചിമുറി, കുളിമുറി, ശുദ്ധജലം, വിശ്രമസ്ഥലം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതിലൂടെ യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള വിശ്രമകേന്ദ്രം ലഭ്യമാക്കാനാകും. Kerala introduces ‘Fresh-Up…
2013ൽ തന്റെ കരിയർ അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും വൻ ആരാധകരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് (Sachin Tendulkar) ഉള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് അപ്പുറം അദ്ദേഹത്തിന്റെ വീടും ആഢംബര കാറുകളുമെല്ലാം എപ്പോഴും വാർത്തകളിൽ നിറയുന്നു. മുംബൈ ബാന്ദ്രയിൽ നൂറ് കോടി രൂപയ്ക്ക് അടുത്ത് വിലയുള്ള ആഢംബര വസതിയാണ് സച്ചിന്റേത്. ആർക്കിടെക്ചർ മാർവൽ എന്നാണ് അദ്ദേഹത്തിന്റെ വീട് വിശേഷിപ്പിക്കപ്പെടുന്നത്. ആഢംബരം നിറഞ്ഞ ഇന്റീരിയറിനൊപ്പം റൂഫ് ടോപ്പ് യോഗ ഡെക്കും അമ്പതിലേറെ വാഹനങ്ങൾക്കുള്ള പാർക്കിങ്ങും എല്ലാം ചേർന്നതാണ് ഈ വീട്. ഇതിനെല്ലാം പുറമേ ഭക്തിയുടെ കേന്ദ്രമായി കൂടിയാണ് അദ്ദേഹം വീടിനെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രാർത്ഥയ്ക്കു വേണ്ട ക്രമീകരണങ്ങളും അദ്ദേഹം വീട്ടിൽ ഒരുക്കി. 2007ലാണ് അദ്ദേഹം ബാന്ദ്രയിലെ ഡോറബ് വില്ല എന്ന വസ്തു ഏതാണ്ട് 40 കോടി രൂപ ചിലവിൽ വാങ്ങിയത്. പഴയ കെട്ടിടം പൊളിച്ച് പുതിയ ബംഗ്ലാവ് പണിയാൻ നാല് വർഷത്തോളം എടുത്തു. നവീകരണത്തിനായി 45 കോടി രൂപയോളം ചിലവഴിച്ചു. തുടർന്ന് 2011ൽ അദ്ദേഹവും കുടുംബവും…
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലവുമായി കർണാടക. ശിവമോഗ ശരാവതി കായലിനു (Sharavathi backwaters) കുറുകെയുള്ള അമ്പർഗൊട്ലു-കലസവള്ളി (Ambargodlu-Kalasavalli ) പാലത്തിന്റെ നീളം 2.4 കിലോമീറ്ററാണ്. പാലത്തിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കർണാകയിലെ ഏറ്റവും നീളമുള്ളതും രാജ്യത്തെ രണ്ടാമത്തെ നീളമേറിയതുമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത് (cable stayed bridge). 472 കോടി രൂപ ചിലവിൽ നിർമിച്ച പാലം സാഗർ (Sagar), ഹൊസനഗര (Hosanagara) താലൂക്കുകളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും. ഇതോടൊപ്പം സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം (Sigandur Chowdeshwari Temple), കൊല്ലൂർ മൂകാംബികെ ക്ഷേത്രം (Kollur Mookambike temple) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും പാലത്തിലൂടെ സുഗമമാകും. മുൻപ് കായൽ മുറിച്ചുകടക്കാൻ പ്രദേശവാസികൾ ബാർജ് സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. 2019 മാർച്ച് മാസത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) നിർമാണ പദ്ധതിക്ക് അനുമതി നൽകിയത്. MoRTH ഇന്ത്യയിൽ അംഗീകരിച്ച എട്ടാമത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ-സ്റ്റേ കം-ബാലൻസ്ഡ് കാന്റിലിവർ പാലം…
ഇന്ത്യയിലെ കൊച്ചു ഗ്രാമത്തിൽ ജനിച്ച് നിരവധി പ്രതിബന്ധങ്ങളോട് പടവെട്ടി ഇന്ന് അമേരിക്കയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് ജയ് ചൗധരി (Jay Chaudhry). നിലവിൽ അമേരിക്കയിലെ ഫോറിൻ ബോൺ സമ്പന്ന പട്ടികയിൽ (125 foreign-born US citizens living in the country) എട്ടാം സ്ഥാനത്താണ് അദ്ദേഹം. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് ജയ് ചൗധരി. 2008ൽ സ്ഥാപിച്ച സൈബർ സുരക്ഷാ സ്ഥാപനമായ സീസ്‌കേലർ (Zscaler) സിഇഒ ആണ് ജയ് ചൗധരി. 2018ൽ കമ്പനി പബ്ലിക് ആയി. നിലവിൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയുടെ 40 ശതമാനത്തോളം ഓഹരികൾ ജയ് ചൗധരിയുടെയും കുടുംബത്തിന്റെയും പേരിലാണ്. 1960ൽ ഹിമാലയൻ താഴ്‌വരയിലെ വൈദ്യുതി പോലുമില്ലാത്ത ചെറുഗ്രാമത്തിലാണ് ജയ് ചൗധരിയുടെ ജനനം. നിരവധി വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹം ഇന്നത്തെ ഐഐടി വാരണാസിയിൽ നിന്ന് ബിടെക് ബിരുദം കരസ്ഥമാക്കി. 1980ൽ ബിരുദാനന്തര പഠനത്തിനായി യുഎസ്സിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം…
മരം നടലിലും ‘നഗര വനവത്കരണത്തിലും’ മാതൃക തീർത്ത് ദുബായ്. 2025ന്റെ ആദ്യ പകുതിയിൽ മാത്രം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നട്ടത് മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് മുനിസിപ്പാലിറ്റി (Dubai Municicpality) നടപ്പിലാക്കിയ വനവൽക്കരണ, ലാൻഡ്‌സ്കേപ്പിംഗ് കാമ്പെയ്‌നിലൂടെയാണിത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ (Dubai 2040 Urban Master Plan), ഗ്രീൻ ദുബായ് ഇനീഷ്യേറ്റീവ് (Green Dubai initiative) എന്നിവയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാന പാതയോരത്ത് അടക്കമാണ് ദുബായിയുടെ മരം നടൽ. മൂന്ന് മില്യൺ സ്ക്വയർ മീറ്റർ ഇടത്തിലായി 190 മില്യൺ ദിർഹമാണ് പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. നേറ്റീവ്, ഓർണമെന്റൽ സ്പീഷ്യസ് ഉപയോഗിച്ചുള്ള മരംനടലിന് സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം തളിരു നൽകുന്നു. ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ ഉറപ്പുനൽകുന്ന രീതിയിലാണ് വനവത്കരണം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഈസ്തറ്റിക് ലുക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. അൽ ഖൈൽ റോഡ്,…
ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste) സുരക്ഷിതമായി സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നീക്കവുമായി കേരളം. ഇ–മാലിന്യ ശേഖരണയജ്ഞത്തിലൂടെ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലനൽകി ഇ-വേസ്റ്റ് ശേഖരിക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങളാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്. ഇ–മാലിന്യ ശേഖരണയജ്ഞത്തിന്റെ ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിനായാണ് സംസ്ഥാന സർക്കാർ പുതിയ യജ്ഞം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി (CKCL) നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വില ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ക്ലീൻ കേരളയുടെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനരഹിതമോ…