Author: News Desk
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സൺ ടിവി നെറ്റ് വർക്കിന്റെ (Sun TV Network) സ്വത്ത് തർക്കത്തിൽ ഇടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (MK Stalin). സൺ ടിവി ഉടമകളായ മാരൻ സഹോദരൻമാർ തമ്മിലുള്ള തർക്കത്തിലാണ് ഇവരുടെ അടുത്ത ബന്ധു കൂടിയായ സ്റ്റാലിൻ ഇടപെട്ടിരിക്കുന്നത്. ഇതോടെ സൺ ടിവി നെറ്റ്‌വർക്ക് ചെയർമാൻ കലാനിധി മാരനും (Kalanithi Maran) അദ്ദേഹത്തിന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരനും (Dayanidhi Maran) തമ്മിലുള്ള ദീർഘകാലമായുള്ള തർക്കം പരിഹാരത്തിലേക്ക് അടുക്കുന്നതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. തർക്കപരിഹാരത്തിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ മകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെയും (Udayanidhi Stalin) സാന്നിധ്യത്തിലാണ് മാരൻ സഹോദരന്മാരും സഹോദരി അൻബുക്കരശിയും (Anbukarasi) തമ്മിൽ കൂടിക്കാഴ്ച നടന്നത്. മാരൻ സഹോദരൻമാർ തമ്മിലുള്ള സ്വത്തുതർക്കം നേരത്തെ ഹൈക്കോടതിയിൽ എത്തിയിരുന്നു. സൺ നെറ്റ് വർക്കിന്റെ ഓഹരികൾ കലാനിധി മാരൻ അനധികൃതമായി സ്വന്തമാക്കിയതായി ദയാനിധി മാരൻ ആരോപിക്കുന്നു. 2003ൽ…
നയൻതാരയുടെ (Nayanthara) നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യുമെൻററിയുടെ പേരിൽ വീണ്ടും വിവാദം. ‘നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ’ (Nayanthara: Beyond The Fairy Tale) എന്ന ഡോക്യുമെന്ററിയമുമായി ബന്ധപ്പെട്ടാണ് വീണ്ടും വിവാദമുണ്ടായിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി (Chandramukhi) എന്ന സിനിമയിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയിൽ (Madras High Court) ഹർജി നൽകി. നേരത്തെ നാനും റൗഡി താൻ (Naanum Rowdy Dhaan) സിനിമയുടെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് (Dhanush) നൽകിയ പകർപ്പവകാശ ലംഘന ഹർജിക്ക് പിന്നാലെയാണിത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻററിയിൽ 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അണിയറപ്രവർത്തകർ ഹൈക്കോടതിക്ക് സമർപ്പിച്ച പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും (Netflix Entertainment Services India LLP ) നിർമാതാക്കളായ ടാർക് സ്റ്റുഡിയോ എൽഎൽപിക്കും (Tarc Studio LLP) ഹൈക്കോടതി നോട്ടീസ് അയച്ചു.…
ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകളിൽ നിന്ന് പിൻവാങ്ങി ബ്രസീൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് ആകാശ് മിസൈലിന്റെ കാര്യത്തിൽ ബ്രസീലിന്റെ പുന:പരിശോധന. പകരം ഇറ്റലിയുടെ എൻഹാൻസ്ഡ് മോഡുലർ എയർ ഡിഫൻസ് സൊല്യൂഷൻ (EMADS) പ്രതിരോധ സംവിധാനം വാങ്ങാനാണ് ബ്രസീലിന്റെ പദ്ധതി. അതേസമയം ഇരുരാജ്യങ്ങളും മറ്റ് പ്രതിരോധ കയറ്റുമതികൾക്ക് ധാരണയായിട്ടുണ്ട്. തീര നിരീക്ഷണ സംവിധാനങ്ങൾ, ഗരുഡ അൾട്രാ ലൈറ്റ് വെയ്റ്റ് ആർട്ടില്ലറി ഗൺ എന്നിവ ബ്രസീൽ ഇന്ത്യയിൽ നിന്നും വാങ്ങും. ഇന്ത്യ-ബ്രസീൽ സംയുക്ത ആയുധ വികസന പദ്ധതികളും കൊണ്ടുവരും. ഡിആർഡിഒ വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമായ ആകാശ് ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലും ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ബ്രസീലിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ അനുയോജ്യം ഇറ്റലിയുടെ എമാഡ്സ് ആണെന്ന സൈന്യത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ നിർത്തിവെച്ചത്. ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം…
കേന്ദ്ര തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ 600 മുതൽ 1000 കോടി രൂപയുടെ വരെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഈ നഷ്ടം താങ്ങാവുന്നതല്ലെന്നും സാമ്പത്തിക വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളെയാണ് പണിമുടക്ക് ഏറ്റവുമധികം ബാധിച്ചത്. പലയിടങ്ങളിലും പണിമുടക്ക് അനുകൂലികൾ ബസ്സുകൾ തടഞ്ഞു. കേരളത്തിലെ നിരവധി സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിനു പുറമേ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളെയാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് അർധരാത്രി മുതൽ 24 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ പങ്കുചേരുന്നതായാണ് അനൗദ്യോഗിക കണക്ക്. അതേസമയം, പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം സമരങ്ങൾ കേരളത്തെ മാത്രമാണ് ബാധിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിലൊന്നും…
ഉപഗ്രഹ ഇന്റർനെറ്റ് സേവനരംഗത്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി അടക്കം മത്സരിക്കാൻ ഇന്ത്യൻ കമ്പനി. ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് (Ananth Tech) ആണ് സ്വന്തം ഉപഗ്രഹം നിർമിച്ച് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമടക്കം ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര ഉപഗ്രഹത്തോടൊപ്പം സാറ്റ്കോം വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയാകാനാണ് അനന്ത് ടെക് ഒരുങ്ങുന്നത്. ഇന്ത്യയിലെ മാറുന്ന സാറ്റലൈറ്റ് രംഗവും അതിലേക്കുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവുമാണ് ഇതോടെ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇൻ-സ്‌പെയ്സ് അനന്ത് ടെക്നോളജീസിന് 2028 മുതൽ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ അനുമതി നൽകി. പദ്ധതിക്കായി നാല് ടൺ ഭാരംവരുന്ന ഉപഗ്രഹം നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 3000 കോടി രൂപ വരെ പ്രാരംഭ നിക്ഷേപമാണ് പദ്ധതിക്കുള്ളത്. ഭൂമിയിൽനിന്ന് 35,000 കിലോമീറ്റർവരെ ഉയരത്തിലാകും ഉപഗ്രഹം. ഒറ്റ ഉപഗ്രഹംകൊണ്ട് ഇന്ത്യയിൽ മുഴുവൻ സേവനമെത്തിക്കാനാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ബഹിരാകാശ ആശയവിനിമയരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കും. സ്റ്റാർലിങ്കിനു പുറമേ യൂടെൽസാറ്റ്, വൺ വെബ്, ആമസോണിന്റെ ക്യുയ്പർ…
ഇന്ത്യയിൽ നിർമിച്ച ഏറ്റവും വമ്പൻ ചിത്രം എന്ന ലേബലോടെയാണ് നിതേഷ് തിവാരിയുടെ ‘രാമായണ’ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമാണച്ചിലവ്, വിഎഫ്എക്സ് എന്നിവയ്ക്കൊപ്പം താരങ്ങൾക്കും വമ്പൻ പ്രതിഫലമാണ് ഉള്ളത്. ശ്രീരാമനായി എത്തുന്ന രൺബീർ കപൂർ തന്നെയാണ് ചിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നത്. രണ്ട് ഭാഗങ്ങൾക്കായി 150 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. കെജിഎഫ് താരം യഷ് ആണ് ചിത്രത്തിൽ രാവണനാകുന്നത്. ഒരു ഭാഗത്തിന് 50 കോടി രൂപയും, മൊത്തം 100 കോടിയുമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ചിത്രത്തിൽ ഹനുമാന്റെ വേഷത്തിലെത്തുന്ന സണ്ണി ഡിയോളിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചു. സീതാദേവിയുടെ വേഷത്തിലെത്തുന്ന സായ് പല്ലവിക്ക് ആറ് കോടി രൂപ വീതമാണ് പ്രതിഫലം. Nitesh Tiwari’s “Ramayana” boasts a star-studded cast, with Ranbir Kapoor earning ₹150 crore and Yash ₹50 crore for Raavan. The two-part epic is reportedly India’s most expensive…
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായുള്ള 31429 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ തുടക്കമായതായി വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച സമ്മിറ്റിൽ താത്പര്യ പത്രം ഒപ്പുവെച്ച 86 നിക്ഷേപ പദ്ധതികൾക്കാണ് ഇതുവരെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലായിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. സമ്മിറ്റിലൂടെ നാല് മാസം കൊണ്ട് കേരളത്തിൽ നിർമ്മാണമാരംഭിച്ച 86 പദ്ധതികളിൽ നിന്നായി 40,439 തൊഴിലവസരങ്ങൾ വരുമെന്നും മന്ത്രി പറഞ്ഞു. 1,77,732 കോടി രൂപയുടെ 424 നിക്ഷേപ വാഗ്ദാനങ്ങളാണ് സമ്മിറ്റിലൂടെ ലഭിച്ചത്. വെറും നാല് മാസം കൊണ്ട് നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച 20 ശതമാനത്തിലധികം കമ്പനികളും കേരളത്തിൽ നിക്ഷേപം തുടങ്ങിയതായി മന്ത്രി ചൂണ്ടിക്കാട്ടി. വലിയ നേട്ടമാണ് സംസ്ഥാനം ഇതിനകം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇനിയും പരമാവധി നിക്ഷേപവാഗ്ദാനങ്ങളെ നിക്ഷേപമാക്കി മാറ്റി കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകം തന്നെ കേരളത്തെ…
വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ വമ്പൻ പദ്ധതി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള 50 കോടി രൂപയുടെ ഹാങ്ങർ ആണ് വരുന്നത്. സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസ് ലിമിറ്റഡാണ് (CIASL) പദ്ധതി നടപ്പാക്കുക. വിമാന അറ്റകുറ്റപ്പണികൾക്കായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹാംഗർ കം കവേർഡ് പാർക്കിംഗ് സൗകര്യത്തിന്റെ നിർമ്മാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് സിഐഎഎസ്എൽ ചെയർമാൻ എസ്. സുഹാസ് കഴിഞ്ഞ ദിവസം നിർവഹിച്ചു. കൊച്ചി എയർപോർട്ടിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങറാണിത്. 53,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഹാംഗർ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. സിഐഎഎസ്എല്ലിന്റെ നിർദിഷ്ട ബിസിനസ് പാർക്കിന് സമീപമാണ് ഹാംഗർ നിർമാണം. ഹാങ്ങറിനോടു ചേർന്ന് 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്ഷോപ്പ്, കംപോണന്റ് റിപ്പെയറിങ്, നോൺ-ഡിസ്ട്രക്ടീവ് ടെസ്റ്റിങ് സൗകര്യം എന്നിവയും ഒരുക്കും. കേരളത്തിനു പുറമേ നാഗ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രങ്ങളുള്ളത്. കേരളത്തിൽ…
ബ്രിട്ടീഷ് അൾട്രാ ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയെ ഉൾക്കൊള്ളിച്ച് ബ്രാൻഡ് പോർട്ട്ഫോളിയോ വിപുലീകരിച്ച് സ്കോഡ ഓട്ടോ ഫോക്സ് വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL). ഇന്ത്യയിൽ എസ്എവിഡബ്ല്യുഐപിഎല്ലിനു കീഴിലുള്ള ആറാമത്തെ ബ്രാൻഡായാണ് ബെന്റ്ലി എത്തുന്നത്. രാജ്യത്തെ ആഢംബര കാർ വിപണിയിൽ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. എക്സ്ക്ലൂസീവ് മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതുവരെ ബെന്റ്ലി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. പുതിയ തീരുമാനത്തിലൂടെ ഇന്ത്യയിലെ ബെന്റ്ലി വാഹനങ്ങളുടെ ഇറക്കുമതി, വിതരണം, സർവ്വീസ് എന്നിവ ഇതോടെ സ്കോഡ ഓട്ടോ ഫോക്സ് വാഗൺ ഇന്ത്യയ്ക്കാകും. ബെന്റ്ലി ഇന്ത്യ എന്ന പുതിയ വിഭാഗമാണ് ഇവ കൈകര്യം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് അബി തോമസിനെ കമ്പനി ബെന്റ്ലി ഇന്ത്യ ബ്രാൻഡ് ഡയറക്ടറായും തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ ഡീലർ പാർട്ണർമാരെ അവതരിപ്പിച്ച് ബെന്റ്ലി ഇന്ത്യ സാന്നിധ്യം വിപുലീകരിക്കും. ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ഡീലർ പങ്കാളികൾ. Bentley, the British ultra-luxury car brand, has officially moved under…
കോറേഗാവ് മോത്തിലാൽ നഗർ കോളനി പുനർവികസനത്തിനായി മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (MHADA) കരാർ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ മൂന്നാമത്തെ പ്രധാന പുനർവികസന പദ്ധതിയാണിത്. ധാരാവി ചേരി പുനർനിർമാണം, ബാന്ദ്ര പദ്ധതി എന്നിവയ്ക്കു ശേഷമാണ് അദാനി മുംബൈയിൽ മറ്റൊരു സുപ്രധാന റിയൽ എസ്റ്റേറ്റ് പദ്ധതിയിലേക്ക് കടക്കുന്നത്. മുംബൈയിലെ ഏറ്റവും വലിയ ഭവന പുനർവികസന പദ്ധതികളിൽ ഒന്നായ മോത്തിലാൽ നഗർ പദ്ധതിക്ക് ₹36000 കോടി രൂപ ചിലവാണ് കണക്കാക്കപ്പെടുന്നത്. 142 ഏക്കറിലുള്ള പദ്ധതിയുടെ നിർമ്മാണ, വികസന (C&D) ഏജൻസിയായാണ് അദാനി ഗ്രൂപ്പിനെ ഔദ്യോഗികമായി നിയമിച്ചിരിക്കുന്നത്. നേരത്തെ കമ്പനി ധാരാവി പുനർവികസനത്തിനും ബാന്ദ്ര റിക്ലമേഷനിലും 17 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. നിർമ്മാണ, വികസന മാതൃകയിലൂടെ നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പുനർവികസന പദ്ധതിയാണ് മോത്തിലാൽ നഗറിലേതെന്ന് എംഎച്ച്എഡിഎ വൈസ് പ്രസിഡന്റും സിഇഒയുമായ സഞ്ജീവ് ജയ്‌സ്വാൾ പറഞ്ഞു. എംഎച്ച്എഡിഎയ്ക്ക് കീഴിലുള്ള 3372 റെസിഡൻഷ്യൽ യൂണിറ്റുകളും, 328 വാണിജ്യ യൂണിറ്റുകളുമാണ്…