Author: News Desk

മുംബൈ ഒബ്റോയ് 360 വെസ്റ്റിലെ ആഢംബര ഫ്ലാറ്റ് വിൽപന നടത്തി ബോളിവുഡ് താര ദമ്പതികളായ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. 80 കോടി രൂപയ്ക്കാണ് ആഢംബര അപാർട്മെന്റ് വിൽപന നടത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈ വാർളി ഒബ്റോയ് 360 വെസ്റ്റ് അപാർട്മെന്റിലെ 39ാം നിലയിലെ ഫ്ലാറ്റാണിത്. 6830 സ്ക്വയർ ഫീറ്റ് അപാർട്മെന്റിനായി നാല് പാർക്കിങ് സ്ലോട്ടുകളും ഉണ്ട്. 4.80 കോടി രൂപയാണ് ഫ്ലാറ്റ് വിൽപനയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ നൽകിയത്. റിയൽ എസ്റ്റേറ്റ് പോർട്ടലായ ഇൻഡെക്സ് ടാപ്പിൽ വിൽപന സംബന്ധിച്ച വിവരങ്ങളുണ്ട്. എന്നാൽ ഫ്ലാറ്റ് വിൽപനയെക്കുറിച്ച് അക്ഷയ് കുമാറോ ട്വിങ്കിൾ ഖന്നയോ പ്രതികരിച്ചിട്ടില്ല. ഒബ്റോയ് റിയൽറ്റിയുടെ ഈ ആഢംബര പ്രൊജക്റ്റിൽ രണ്ട് ടവറുകളാണ് ഉള്ളത്. രണ്ട് ടവറുകളിലായി 4 ബിഎച്കെ, 5 ബിഎച്കെ ഫ്ലാറ്റുകളും ഒപ്പം ഡുപ്ലെക്സ് അപാർട്മെന്റുകൾ, പെന്റ്ഹൗസുകൾ എന്നിവയാണ് പ്രൊജക്റ്റിൽ ഉള്ളത്. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, അഭിഷേക് ബച്ചൻ എന്നിവർക്കും ഒബ്റോയ് 360 വെസ്റ്റിൽ…

Read More

സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന സംസ്ഥാന ബജറ്റില്‍ ഐടി- സ്റ്റാർട്ടപ്പ് മേഖലയ്ക്കായി മുമ്പെങ്ങുമില്ലാത്ത വിധം നീക്കിവച്ചിട്ടുള്ളത് 517.64 കോടി രൂപയാണ് . കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ സംസ്ഥാന ബജറ്റ് ശക്തിപ്പെടുത്തും എന്ന നിലപാടെടുത്തു ബജറ്റിലെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് കേരളാ സ്റ്റാർട്ടപ്പ് മിഷൻ. ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍ GCC വികസിപ്പിക്കുന്നതിനും ഫിന്‍ടെക് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കും. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്സ്, പ്രോഡക്ട് മാനേജ്മെന്‍റ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിവ സാധ്യമാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിസിസികളിലൂടെ വലിയ അവസരങ്ങള്‍ ലഭിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാധ്യതാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും ഉള്‍പ്പെടെ ജിസിസി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി 5 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്‍റെ മാറ്റത്തിന് യോജിച്ച നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍…

Read More

ഇന്ത്യയിലെ തീവ്രപരിചരണ വിഭാഗം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. 100,000 പേർക്ക് 2.3 എണ്ണം എന്ന നിലയിലാണ് രാജ്യത്തെ ഐസിയു ബെഡുകളുടെ അവസ്ഥ. തീവ്ര പരിചരണ വിഭാഗത്തിലെ പ്രത്യേക ഡോക്ടർമാരുടെ എണ്ണത്തിലും ഇന്ത്യ പുറകിലാണ്. 5000-6000 തീവ്രപരിചരണ വിദഗ്ധ ഡോക്ടർമാർ മാത്രമേ ഇന്ത്യയിലുള്ളൂ എന്ന് അനലറ്റിക്സ് ഇന്ത്യ മാഗസിൻ റിപ്പോർട്ട് പറയുന്നു. ചെറു നഗരങ്ങളിലും മറ്റും ഈ പോരായ്മ വലിയ ഭീഷണിയാകുകകയും അവിചാരിതവും എന്നാൽ തടയാവുന്നതുമായ മരണങ്ങളിലേക്കും നയിക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ബെംഗളൂരു സ്റ്റാർട്ടപ്പ് ക്ലൗഡ് ഫിസിഷ്യൻ (Cloudphysician). 2017ൽ ദിലീപ് രാമൻ, ദ്രുവ് ജോഷി എന്നിവർ ചേർന്നാണ് ഓൺലൈൻ ഹെൽത്ത്‌കെയർ, ടെക്‌നോളജി സൊല്യൂഷൻസ് ആയ ക്ലൗഡ് ഫിസിഷ്യൻ സ്ഥാപിച്ചത്. എഐ, ടെലിമെഡിസിൻ എന്നിവയിലൂടെ ഇന്ത്യയിലെ തീവ്രപരിചരണ മേഖലയിലെ ചികിത്സയെ നവീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തീവ്രപരിചരണ മേഖലയിലെ വൈദഗ്ധ്യത്തിന്റെ കുറവും മനുഷ്യ വിഭവത്തിലെ പോരായ്മയും ഇവർ പരിഹരിക്കുന്നു. ഇങ്ങനെ തീവ്രപരിചരണ രംഗത്ത് എഐ…

Read More

തമിഴ്‌നാടിനായി സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 40നൊപ്പം ആക്സസ് നിയന്ത്രിത ഹൈവേ നിർമിക്കുന്നതിനുള്ള 13.38 ബില്യൺ രൂപയുടെ ഹൈവേ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. വാലാജാപേട്ട് / റാണിപ്പേട്ട് എന്നിവയെ തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 28 കിലോമീറ്ററുള്ള ഹൈവേ പദ്ധതിയാണിത്. ചെന്നൈയും ബെംഗളൂരു, തിരുപ്പതി, വെല്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ പദ്ധതി സുപ്രധാന വഴിയാകും. നാലുവരി പ്രധാന കാരിയേജ്‌ വേയും ഇരുവശങ്ങളിലും രണ്ടു വരി സർവീസ് റോഡുകളും അടങ്ങുന്നതാണ് പുതിയ പദ്ധതി. ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക യാത്രക്കാർക്കും ഒരുപോലെ യാത്ര മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. നഗരങ്ങളിലെ തിരക്ക് ലഘൂകരിക്കുന്നതിന് വാലാജാപേട്ടയ്ക്കും റാണിപ്പേട്ടിനും ചുറ്റും 10 കിലോമീറ്റർ ബൈപ്പാസും നിർമിക്കും. ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻ്റെ (CMC) ആസ്ഥാനമായ വെല്ലൂരിന് ഹൈവേയിൽ നിന്ന് കാര്യമായ പ്രയോജനം ലഭിക്കും. പ്രാദേശിക വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക വളർച്ച എന്നിവ…

Read More

വയനാട് ദുരന്ത പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ഹൈക്കോടതി നിർദേശം. ഹാരിസൺസ് മലയാളം ലിമിറ്റഡിന്റേയും എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡിന്റേയും ഹർജികൾ തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ് കേരള ഹൈക്കോടതി ശരിവെച്ചത്. വൈത്തിരിയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിൻ്റെ നെടുമ്പാല എസ്റ്റേറ്റിൻ്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 65.41 ഏക്കറും കൽപറ്റ പുൽപ്പാറയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഏക്കറും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. Kerala High Court allows the state government to acquire estate land for the construction of a rehabilitation township…

Read More

കേരളത്തിൽ നിന്നുള്ള ആശുപത്രി-ബയോമെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കരാർ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്തി കേരള ശുചിത്വ മിഷൻ. മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സാങ്കേതിക ഉപദേശക സമിതിയായ ശുചിത്വ മിഷൻ മൂന്ന് വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ശുചിത്വ മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സ്ഥാപനം മറുപടി നൽകാതിരുന്നതിനു പിന്നാലെയാണ് നടപടി. മിഷന്റെ എംപാനൽമെന്റിൽ നിന്നും സ്ഥാപനത്തെ നീക്കം ചെയ്തിട്ടുമുണ്ട്. സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവൃത്തി കാരണം സർക്കാരിനുണ്ടായിട്ടുള്ള ചിലവുകൾ ഏറ്റെടുക്കണമെന്നും ശുചിത്വ മിഷൻ ഉത്തരവിൽ പറയുന്നു. കേരള സർക്കാറിനേയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെയും നിശിതമായി വിമർശിച്ച് കൊടഗനല്ലൂർ, പാലവൂർ വില്ലേജുകളിൽ ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ അനധികൃതമായി തള്ളിയതിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് കേരള ശുചിത്വ മിഷന്റെ നടപടി. തമിഴ്നാട് സർക്കാറിന്റേയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും അന്വേഷണത്തിൽ സുനേജ്…

Read More

പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. രവി പിള്ളയ്ക്ക് ഉന്നത ബഹുമതി നൽകി ബഹ്റൈൻ. ഭരണാധികാരി ഹമദ് രാജാവിൽനിന്നും രവി പിള്ള ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ ഏറ്റുവാങ്ങി. രവി പിള്ള ബഹ്റൈന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഉന്നത പുരസ്കാരം. ഈ പുരസ്കാരത്തിന് അർഹനാകുന്ന ഏക വിദേശ വ്യവസായികൂടിയാണ് രവി പിള്ള. റിഫൈനറി പ്രവർത്തനങ്ങളും പ്രാദേശിക സമൂഹത്തിൻറെ വികസനത്തിനും ആഗോളതലത്തിൽ ബഹ്റൈൻറെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകളാണ് രവി പിള്ളയെ പുരസ്കാരത്തിന് അർഹനാക്കിയത്. പുരസ്കാര നേട്ടത്തിൽ അകമഴിഞ്ഞ നന്ദിയുണ്ടെന്നും അവാർഡ് തൻറെ 100,000ലേറെ വരുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്നതായും രവി പിള്ള പറഞ്ഞു. ആർപി ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിന്റേയും ബഹ്റൈനിലെ ജനങ്ങളുടേയും രാജ്യത്തിൻറെ അചഞ്ചലമായ വിശ്വാസത്തിന്റേയും പ്രതിഫലനമാണ് അവാർഡെന്നും അദ്ദേഹം പറഞ്ഞു. ഉന്നത അംഗീകാരം എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസികൾ ഗൾഫ് മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കും നൽകിയ സംഭാവനകൾ…

Read More

ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം ഏപ്രിലിൽ സജ്ജമാകുക. മുംബൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നവി മുംബൈയിൽ നിർമാണം പുരോഗമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഓരോ ടെർമിനലും റൺവേയും മുഴുനീള സമാന്തര ടാക്സി വേയും അടക്കമുള്ളവയാണ് ആരംഭിക്കുക. മുഴുവൻ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന് നാല് ടെർമിനലുകളും രണ്ട് റൺവേകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള പൻവേലിന് സമീപമാണ് പുതിയ അന്താരാഷ്‌ട്ര വിമാനത്താവളം നിർമാണം പുരോഗമിക്കന്നത്. പൂനെയിൽ നിന്നുള്ള യാത്രക്കാർക്കും പദ്ധതി സഹായകരമാകും. ഇത് കൂടാതെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ നവീകരണ പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് തന്നെയാണ് നവി മുംബൈ വിമാനത്താവളവും വികസിപ്പിക്കുന്നത്. ഇവിടെ നിന്നും ഏതൊക്കെ വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന്…

Read More

ഒരു വശത്തു കേരളം ദൈനം ദിന സാമ്പത്തിക ആവശ്യങ്ങൾക്കായി വീണ്ടും കടപ്പത്രമിറക്കുന്നു. അതിനു മുന്നേ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ 1059 കോടി രൂപ അനുവദിച്ചത് വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയാണ്. സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ‘ഇ-കുബേർ’ വഴി കേരളം 11 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 1,500 കോടി രൂപയുടെ വായ്പയെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി കഴിഞ്ഞു . റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴി കടമെടുക്കുന്നത് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളാണ്. ഇവ സംയുക്തമായി 25,837 കോടി രൂപയാണ് കടം തേടുക. 2024-25 നടപ്പുവർഷം അവസാനിക്കാൻ ഡിസംബർ മുതൽ‌ മാർച്ചുവരെ 4 മാസം കൂടി…

Read More

2016ൽ സൈറസ് മിസ്ത്രി വിഷയത്തിനു ശേഷമാണ് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തേക്ക് എൻ. ചന്ദ്രശേഖരൻ നിയോഗിക്കപ്പെടുന്നത്. ടാറ്റ ഗ്രൂപ്പിനെ ലോകത്തിലെ തന്നെ വൻകിട ബിസിനസ് സാമ്രാജ്യമാക്കി മാറ്റുന്നതിന് നേതൃത്വം വഹിച്ച രത്തൻ ടാറ്റയുടെ വലം കയ്യായിരുന്നു എൻ. ചന്ദ്രശേഖരൻ. ഡിജിറ്റൽ യുഗത്തിൽ ടാറ്റയെ നയിക്കാനുള്ള പ്രാപ്തിയായിരുന്നു രത്തൻ ടാറ്റ ചന്ദ്രശേഖരനിൽ കണ്ട ഏറ്റവും വലിയ മേന്മ. 2024ൽ രത്തൻ ടാറ്റ സ്വപ്നം കണ്ട അതേ മാതൃകയിൽ ചന്ദ്രശേഖരൻ ടാറ്റയെ ആകാശത്തോളം ഉയർത്തുന്ന കാഴ്ച നമ്മൾ കണ്ടു. ഗ്രൂപ്പിന്റെ നിലവിലെ പ്രവർത്തനങ്ങൾക്കൊപ്പം ഭാവിയിലെ ടാറ്റയുടെ പദ്ധതികൾ കൂടി അതിൽ ഉൾപ്പെടും. അതിന്റെ ഭാഗമായാണ് ആഗോള ഹൈടെക് മാനുഫാക്ചറിങ് രംഗത്ത് നിലയുറപ്പിക്കാനുള്ള ടാറ്റയുടെ പരിശ്രമം. ഒക്ടോബറിൽ നടന്ന ഒരു പരിപാടിയിൽ സാങ്കേതിക ഉൽപാദന രംഗത്ത് മുന്നേറാനുള്ള ടാറ്റ പദ്ധതികളെക്കുറിച്ച് ചന്ദ്രശേഖരൻ വിശദീകരിച്ചിരുന്നു. സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നീ മേഖലകളിൽ വൻ ആഗോള മുന്നേറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റം…

Read More