Author: News Desk

ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാറിന് (CEPA) കീഴിലുള്ള ആദ്യത്തെ ശീതീകരിച്ച മത്സ്യ കയറ്റുമതി ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് പുറപ്പെട്ടു. ജൂൺ ഒന്നിന് നിലവിൽ വന്ന ഈ പുതിയ കരാറിലൂടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏറിയ പങ്കിനും നികുതിയില്ലാതെ വിപണിയിൽ പ്രവേശിക്കാൻ സാധിക്കും. സമുദ്രോൽപ്പന്നങ്ങൾക്ക് പുറമെ കാർഷിക ഉൽപ്പന്നങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ ആദ്യ ബാച്ചുകളും മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു കഴിഞ്ഞു. ഈ ചരിത്രപരമായ കരാറിലൂടെ കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യകയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ വലിയ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്. Under the newly effective India-Oman Comprehensive Economic Partnership Agreement (CEPA), the first chilled fish container has been exported from Chennai to Oman.

Read More

ഐശ്വര്യ റായ് ബച്ചനെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് പ്രമുഖ ആഡംബര ഹോട്ടൽ ശൃംഖലയായ ജെ.ഡബ്ല്യു മാരിയറ്റ് (JW Marriott). യാത്രകളിൽ മാനസിക ഉന്മേഷത്തിനും പൂർണ്ണമായ സാന്നിധ്യത്തിനും പ്രാധാന്യം നൽകുന്ന ഹോട്ടലിന്റെ ‘സ്റ്റേ ഇൻ ദ മൊമെന്റ്’ (Stay in the Moment) എന്ന ആഗോള കാമ്പയിന് പുതിയ മുഖം നൽകാനാണ് ഈ പങ്കാളിത്തം. ആഗോള തലത്തിലും ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും പ്രീമിയം ലക്ഷ്വറി യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മാരിയറ്റ് ഗ്രൂപ്പ് ഈ പുതിയ നീക്കം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഹോട്ടലിന്റെ പരസ്യങ്ങളിലും വിവിധ ഡിജിറ്റൽ കാമ്പയിനുകളിലും ഇനി മുതൽ ഐശ്വര്യ റായ് പ്രധാന സാന്നിധ്യമാകും. NIMHANS and Mercury Foundation partner to establish India’s first National Centre for Music, Brain, Mind and Health, with legendary composer Ilaiyaraaja as patron. Luxury hotel chain JW Marriott names Aishwarya Rai…

Read More

സംഗീതം, മസ്തിഷ്കം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി നിംഹാൻസും (NIMHANS) മെർക്കുറി ഫൗണ്ടേഷനും ചേർന്ന് ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കാൻ നിർദ്ദേശിച്ചു. പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ മുഖ്യ രക്ഷാധികാരിത്വത്തിലാണ് ‘നാഷണൽ സെന്റർ ഫോർ മ്യൂസിക്, ബ്രെയിൻ, മൈൻഡ് ആൻഡ് ഹെൽത്ത്’ എന്ന പേരിൽ ഈ കേന്ദ്രം ആരംഭിക്കുന്നത്. മസ്തിഷ്കത്തിലും മാനസികാരോഗ്യത്തിലും സംഗീതം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി സൗകര്യമായിരിക്കും ഇത്. പരമ്പരാഗത അറിവുകളും ആധുനിക ന്യൂറോ സയൻസും സമന്വയിപ്പിച്ചുകൊണ്ട്, മനുഷ്യന്റെ മാനസിക ഉന്മേഷത്തിന് സംഗീതത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. NIMHANS and Mercury Foundation partner to establish India’s first National Centre for Music, Brain, Mind and Health, with legendary composer Ilaiyaraaja as patron.

Read More

തമിഴ്‌നാട്ടിൽ ഡാറ്റാ സെന്റർ, ഇലക്ട്രോണിക്സ് നിർമ്മാണം, കപ്പൽ നിർമ്മാണം എന്നീ മേഖലകളിൽ മൂന്ന് വൻകിട പദ്ധതികൾക്കായി പ്രമുഖ നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയുമായി (L&T) സംസ്ഥാന സർക്കാർ 18,600 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചു. ചെന്നൈയിലെ സെക്രട്ടേറിയറ്റിൽ വെച്ച് മുഖ്യമന്ത്രി വി. ജോസഫ് വിജയ്, എൽ ആൻഡ് ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. എൻ. സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന കരാർ ഒപ്പിട്ടത്. പുതിയതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ ആദ്യത്തെ വൻകിട വ്യവസായ കരാറായ ഇതിലൂടെ സംസ്ഥാനത്ത് ഏകദേശം 8,200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കാഞ്ചീപുരത്ത് 15,000 കോടിയുടെ ഡാറ്റാ സെന്റർ വിപുലീകരണവും, കോയമ്പത്തൂരിൽ 2,500 കോടിയുടെ ഇലക്ട്രോണിക്സ് നിർമ്മാണ യൂണിറ്റും, തിരുവള്ളൂരിലെ കാട്ടുപള്ളിയിൽ 1,100 കോടിയുടെ കപ്പൽ നിർമ്മാണശാലാ വികസനവുമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. The Tamil Nadu government signs a ₹18,600 crore MoU with Larsen & Toubro (L&T) for…

Read More

യുകെയിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചനക്കേസുകളിലൊന്നിൽ ഭർത്താവിന്റെച്ച സ്വത്തുക്കൾ നിയമപരമായി കണ്ടെത്തി ഇന്ത്യൻ വംശജയായ വർഷ ഗോഹിൽ 66 ലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) നഷ്ടപരിഹാരം നേടി. പരസ്ത്രീബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002ൽ ഭദ്രേഷ് ഗോഹിലിൽ നിന്ന് വിവാഹമോചനം തേടിയ വർഷയ്ക്ക്, അന്ന് യഥാർത്ഥ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് 3.5 കോടി രൂപ മാത്രമാണ് ഭർത്താവ് നൽകിയിരുന്നത്. എന്നാൽ, മുൻ നൈജീരിയൻ ഗവർണറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പെട്ട് 2011-ൽ ഭദ്രേഷ് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് കോടിക്കണക്കിന് രൂപയുടെ രഹസ്യ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് വർഷ നൽകിയ ഹർജിയിൽ 2015-ൽ യുകെ സുപ്രീം കോടതി കേസ് പുനഃപരിശോധിക്കുകയും, ഒടുവിൽ ഹൈക്കോടതി ഉത്തരവിലൂടെ ഇത്രയും വലിയ തുക അനുവദിച്ച് യുകെ അപ്പീൽ കോടതി കേസ് പൂർണ്ണമായി അവസാനിപ്പിക്കുകയുമായിരുന്നു. Indian-origin Varsha Gohil wins an ₹85 crore (£6.6m) UK divorce payout after a 23-year…

Read More

സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ കടുത്ത പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി യു.ഡി.എഫ് സർക്കാർ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചിരിക്കുകയാണ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി. ഡി. സതീശനാണ് സഭയിൽ ധവളപത്രം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ കടന്ന പശ്ചാത്തലത്തിൽ വിരമിക്കൽ പ്രായം ഉയർത്തുക, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾക്ക് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. അധികാരമേറ്റയുടൻ സംസ്ഥാനത്തിന്റെ കൃത്യമായ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ പുതിയ മന്ത്രിസഭ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ധവളപത്രത്തിലെ പ്രധാന കണ്ടെത്തലുകളും നിർദ്ദേശങ്ങളും: പെൻഷൻ പ്രായം വർദ്ധിപ്പിക്കൽനിലവിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസ്സാണ്. ഇത് കേന്ദ്ര മാനദണ്ഡത്തിന് സമാനമായി ഉയർത്തണമെന്ന് ധവളപത്രം നിർദ്ദേശിക്കുന്നു. വിരമിക്കൽ പ്രായം ഓരോ വർഷം കൂട്ടുമ്പോഴും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്ന വകയിൽ സംസ്ഥാനത്തിന് 6,000 കോടി രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ ശമ്പള പരിഷ്കരണ കമ്മീഷനുകൾ കേന്ദ്ര മാതൃകയിൽ പത്ത് വർഷത്തിലൊരിക്കൽ മതിയെന്ന…

Read More

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൻ്റെ “നല്ല സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻകാലങ്ങളിൽ ഉയർന്ന നികുതി ചുമത്തി ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്തിരുന്നതായി ട്രംപ് വിമർശിച്ചെങ്കിലും, ഇപ്പോൾ സാഹചര്യം മാറിയെന്നും അമേരിക്ക ഇന്ത്യയിൽ നിന്ന് വലിയ തോതിൽ പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 1 മുതൽ 4 വരെ യുഎസ് പ്രതിനിധി സംഘം ന്യൂഡൽഹിയിൽ നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇടക്കാല കരാർ ഒപ്പിടാനാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നത് പുതിയ ചില സാമ്പത്തിക-ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ്. നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് മേൽ…

Read More

കേരളത്തിലെ പ്രധാന തീരദേശ നഗരങ്ങളെ മണിക്കൂറുകൾക്കുള്ളിൽ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് കാറ്റമറാൻ ഫെറി സർവീസ് വരുമോ? കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഹൈസ്പീഡ് ഫെറി സർവീസ് പ്രയോഗികമാകും എന്ന് വിവിധ പഠനങ്ങൾ പറയുന്നു. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ പരിഗണയിലാണിപ്പോൾ ഹൈസ്പീഡ് കാറ്റമറാൻ ഫെറി സർവീസ്. പദ്ധതി യാഥാർഥ്യമായാൽ ദേശീയപാതകളിലെ തിരക്ക് ഗണ്യമായി കുറയും. കേരളത്തിലങ്ങോളമിങ്ങോളം റെയിൽവേയിലെ അമിത യാത്രാഭാരം കുറയുകയും കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. കൊച്ചി, ബേപ്പൂർ, അഴീക്കൽ, വിഴിഞ്ഞം, കൊല്ലം തുടങ്ങിയ തുറമുഖങ്ങൾ പുതിയ സാമ്പത്തിക കേന്ദ്രങ്ങളായി വളരും. കേരളത്തിന്റെ കടൽ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ (Blue Economy) ശക്തിപ്പെടുത്താൻ സഹായിക്കും. അതിവേഗ കാറ്റമറാൻ ഫെറികൾക്ക് ഒരേസമയം 1,000-ത്തിലധികം യാത്രക്കാരെയും 150 ഓളം കാറുകളെയും കൊണ്ടുപോകാൻ കഴിയും. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇത്തരം ഫെറികൾ കേരളത്തിലെ പ്രധാന തീരദേശ നഗരങ്ങളെ മണിക്കൂറുകൾക്കുള്ളിൽ…

Read More

വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന സുസ്ഥിര ഇന്ധനങ്ങളുടെ ഉത്പാദനവും വിതരണവും വ്യാപിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 100 കംപ്രസ്ഡ് ബയോമീഥേൻ ഗ്യാസ് (CBG) പ്ലാന്റുകൾ സ്ഥാപിക്കാൻ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB). ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് പെട്രോൾ, ഗ്യാസ് വിതരണത്തിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ ഈ നീക്കം അതീവ പ്രാധാന്യമർഹിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾക്കും സി.എൻ.ജിക്കും പകരമായി ഉപയോഗിക്കാവുന്ന ഈ ഇന്ധനം, ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും. കർഷകരിൽ നിന്ന് ചാണകം വിലയ്ക്ക് വാങ്ങുന്നതിലൂടെയും അവ ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിലൂടെയും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് എൻ.ഡി.ഡി.ബി ചെയർമാൻ മീനേഷ് ഷാ ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഗുജറാത്തിലെ ബനാസ്‌കന്തയിൽ എൻ.ഡി.ഡി.ബി, സുസുക്കി ആർ ആൻഡ് ഡി സെന്റർ, ബനാസ് ഡയറി (അമുൽ) എന്നിവർ സംയുക്തമായി ആരംഭിച്ച പൈലറ്റ് പ്രൊജക്റ്റിന്റെ വിജയമാണ് ഈ വൻ പദ്ധതിക്ക് ആധാരമായത്. ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ശുദ്ധീകരിച്ച് 95 ശതമാനത്തിലധികം വീര്യമുള്ള മീഥേൻ ആക്കി…

Read More

ഇന്റർനെറ്റ് പെനിട്രേഷനിൽ, രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത് കേരളമാണ്. 72% ഡിജിറ്റലി കണക്റ്റഡായ കേരളത്തിൽ നിശബ്ദം നടക്കുന്ന ഒരു വിപ്ലവമുണ്ട്. ഇന്റർനെറ്റ് ദാതാക്കളായ ഒരു കേരള കമ്പനി ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രോഡ്ബാൻഡ് പ്രൊവൈഡറാണ്. ഇന്ത്യയിലെ 5-ാമത്തെ വലിയ ഇന്റർനെറ്റ് പ്രൊവൈഡർ.15 ലക്ഷത്തോളം വരുന്ന ബ്രോഡ്ബാൻഡ് സബ്സ്ക്രൈബർ ബേസ്. ഹൈസ്പീഡ് ഇന്റർനെറ്റ് ഉറപ്പാക്കുന്ന ലേറ്റസ്റ്റ് ടെക്നോളജി. കേരളത്തിലെ 3.5 കോടിയിലധികം ജനങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ളവരാക്കിയതിൽ പ്രധാന റോള് വഹിക്കുന്ന ഒരു കമ്പനി, കേരള വിഷൻ. മൾട്ടി സിസ്റ്റം ഓപ്പറേറ്റർ എന്ന നിലയിൽ രാജ്യത്തെ പ്രമുഖ സ്ഥാനത്താണ് കേരള വിഷൻ ഇന്ന്. ഡിജിറ്റൽ കേബിൾ സബ്സ്ക്രൈബേഴ്സ് ഉൾപ്പെടെ 40 ലക്ഷത്തിൽപരം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. ടെലിവിഷൻ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ എന്നതിൽ നിന്ന് നെറ്റ് വർക്ക് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, അക്സസ് കൺട്രോൾ, വൈഫൈ നെറ്റ് വർക്കിംഗ്, വീഡിയോ സർവയലൻസ്, ഡാറ്റ സെന്റർ, ക്ലൗഡ് സൊല്യൂഷൻ തുടങ്ങി ഐടി അധിഷ്ഠിതമായ…

Read More