Author: News Desk
ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെ വരവേൽക്കാനായുള്ള കൊച്ചിയിലെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നവംബർ മാസം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയടക്കം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിക്കുന്നതിനുള്ള രൂപരേഖ യോഗം തയ്യാറാക്കി. പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം, ജനക്കൂട്ട നിയന്ത്രണം, വൈദ്യുതി സുരക്ഷ, കുടിവെള്ള വിതരണം, മാലിന്യ നിർമാർജന നടപടികൾ എന്നിവ ഏർപ്പാടാക്കും. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ പാനൽ പരിപാടിയുടെ മാസ്റ്റർ പ്ലാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. എറണാകുളം ജില്ലാ കളക്ടർ ഒരുക്കങ്ങളുടെ മേൽനോട്ടം വഹിക്കുകയും ചീഫ് സെക്രട്ടറിയുടെ കമ്മിറ്റിക്ക് തത്സമയം റിപ്പോർട്ട് നൽകുകയും ചെയ്യും. കായിക മന്ത്രി വി. അബ്ദുറഹ്മാൻ, തദ്ദേശ സ്വയംഭരണ മന്ത്രി…
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം (Dadasaheb Phalke Award) നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് (General Upendra Dwivedi) ഇന്ത്യൻ ആർമി ഓണററി ഓഫീസർ കൂടിയായ മോഹൻലാലിനെ ആദരിച്ചത്. കരസേയുടെ ആദരം വലിയ ബഹുമതിയാണെന്ന് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മോഹൻലാൽ പ്രതികരിച്ചു. ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക മേധാവിയുമായി ചർച്ച ചെയ്തതായും സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും വേണ്ടി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആർമി പശ്ചാത്തലത്തിലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചതായും ഇനിയും അത്തരം ചിത്രങ്ങളുടെ ഭാഗമാകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. 2009 മെയ് മാസത്തിലാണ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി മോഹൻലാലിന് ലഭിച്ചത്. army chief general upendra dwivedi honoured dadasaheb phalke award winner and honorary officer mohanlal. the actor called it a big honour.
സുഖോയ് Su-30MKI യുദ്ധവിമാനങ്ങളുടെ ഭൂരിഭാഗവും നൂതന സൂപ്പർ സുഖോയ് നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി ഇന്ത്യൻ വ്യോമസേന (IAF). 93ആമത് വ്യോമസേന ദിനത്തിന് മുന്നോടിയായി സംസാരിക്കവേ എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 75% വിമാനങ്ങളും നെക്സ്റ്റ് ജെൻ തദ്ദേശീയ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജെറ്റിന്റെ പോരാട്ട ശേഷി ഗണ്യമായി വർധിപ്പിക്കാനും 2050 വരെ അതിന്റെ പ്രവർത്തന ആയുസ്സ് കൂട്ടാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റഷ്യൻ വേരുകളുള്ളതും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇന്ത്യയിൽ ലൈസൻസോടെ നിർമിച്ചതുമായ ഇരട്ട എഞ്ചിൻ മൾട്ടി-റോൾ ഫൈറ്ററായ Su-30MKI, നിലവിൽ ഐഎഎഫ് യുദ്ധക്കപ്പലിന്റെ നട്ടെല്ലാണ്. ഇത്തരത്തിലുള്ള 272 ജെറ്റുകകളാണ് നിലവിൽ സേവനത്തിലുള്ളത്. മുൻ മോഡലുകളിൽ പലതും 2000കളുടെ തുടക്കത്തിലെ ഏവിയോണിക്‌സും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. പ്രാദേശിക എതിരാളികളിൽ നിന്നുള്ള ആധുനിക വ്യോമ ഭീഷണികളെ നേരിടാൻ കഴിവുള്ള ശക്തമായ ശക്തിയായി ഫ്ലീറ്റ് തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സംവിധാനങ്ങളെ പുനഃക്രമീകരിക്കുന്നതെന്നും…
ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലയുടെ (Hafeet Rail network) നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ഒമാനിലെ സുഹാർ നഗരത്തെയും യുഎഇയിലെ അബുദാബിയേയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ദൂരം 238 കിലോമീറ്ററാണ്. റെയിൽ പദ്ധതിയുടെ 50 ശതമാനം ജോലികൾ പൂർത്തിയായതായി ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ സംസാരിക്കവേ എത്തിഹാദ് റെയിൽ (Etihad Rail) സിഇഒ ഷാദി മലക് വ്യക്തമാക്കി. സുഹാർ തുറമുഖം വഴി 3800ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിരിക്കുകയാണ്. 25 മീറ്റർ നീളവും മൊത്തം 5700 മെട്രിക് ടൺ ഭാരവുമുള്ള 3800ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാണ് എത്തിച്ചത്. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളെ ഹഫീത് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനും യുഎഇക്കും ഇടയിലുള്ള ആദ്യ എയർ-റെയിൽ ഇടനാഴിയാണ് ഇതോടെ സാധ്യമാകുക. ഒമാനും യുഎഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സേവനങ്ങൾ നൽകുന്നതിനായി ഹഫീത് റെയിൽ കമ്പനി അസ്‌യാദ് ലോജിസ്റ്റിക്സുമായി (Asyad Logistics) കരാർ ഒപ്പിട്ടിട്ടുമുണ്ട്. ചരക്ക് ഗതാഗതം,…
യൂണിക്കോൺ പദവിയിലെത്തി സ്റ്റോക്ക് ട്രേഡിങ് പ്ലാറ്റ്ഫോമായ ധൻ (Dhan). കമ്പനിയുടെ മാതൃസ്ഥാപനമായ റെയ്സ് ഫിനാൻഷ്യൽ സർവീസസ് (Raise Financial Services) സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 120 മില്യൺ ഡോളർ (1065 കോടി രൂപയിലധികം) സമാഹരിച്ചതോടെയാണ് സ്റ്റാർട്ടപ്പിന്റെ യൂണിക്കോൺ നേട്ടം. ഇതോടെ ധന്നിന്റെ ആകെ മൂല്യം 1.2 ബില്യൺ ഡോളറായി. 2021ൽ പ്രവീൺ യാദവ്, ജയ് പ്രകാശ് ഗുപ്ത, അലോക് പാണ്ഡെ എന്നിവർ ചേർന്നാണ് മുംബൈ ആസ്ഥാനമായി റെയ്സ് ഫിനാൻഷ്യൽ സർവീസസ് സ്ഥാപിച്ചത്. സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിൽ ഒന്നിലധികം സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി പ്രധാനമായും ടയർ I, II നഗരങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. സ്റ്റോക്ക് ബ്രോക്കിംഗ് ആപ്പായ ധൻ, ഓപ്ഷൻസ് ട്രേഡിംഗിനായുള്ള ഓപ്ഷൻ ട്രേഡർ ആപ്പ് (Option Trader app), ധൻ വെബ് പ്ലാറ്റ്‌ഫോം (Dhan web platform), ട്രേഡിംഗ് വ്യൂ ബൈ ധൻ (TradingView by Dhan), വ്യാപാരികൾക്കായുള്ള ധൻ എച്ച്ക്യു എപിഐ (DhanHQ…
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ എലി ലില്ലി (Eli Lilly). പ്രാദേശിക മരുന്ന് നിർമ്മാതാക്കളുമായി സഹകരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കുന്നതിനായി രാജ്യത്ത് 1 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ആഗോളതലത്തിൽ ഉത്പാദന വിപുലീകരണം ശക്തിപ്പെടുത്തുന്നതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. ഒബീസിറ്റി, പ്രമേഹം, അൽഷിമേഴ്‌സ്, കാൻസർ, ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ എന്നിവയ്ക്കുള്ള കമ്പനിയുടെ പ്രധാന മരുന്നുകളുടെ ലഭ്യത വർധിപ്പിക്കുകയാണ് ഈ സഹകരണങ്ങളുടെ ലക്ഷ്യമെന്ന് ലില്ലി ഇന്റർനാഷണലിന്റെ പ്രസിഡന്റ് പാട്രിക് ജോൺസൺ പറഞ്ഞു. ആഗോള ശൃംഖലയിലെ ക്യാപബിലിറ്റി ബിൽഡിങ്ങിനുള്ള പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 1 മുതൽ യുഎസ്സിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ്, പേറ്റന്റ് മരുന്നുകൾക്ക് ട്രംപ് ഭരണകൂടം 100% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് യുഎസ്സിലെ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കൊപ്പം ലില്ലിയുടെ ആഗോള-ഇന്ത്യൻ നിക്ഷേപ പദ്ധതികളും ശ്രദ്ധ നേടുന്നത്. അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ഗുളിക പരീക്ഷണം വിജയമാണെന്ന്…
കർണാടകയിലെ വേമഗലിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ ഫൈനൽ അസംബ്ലി ലൈനുമായി ടാറ്റ. എയർബസ് എച്ച്125 (Airbus H125) ഹെലികോപ്റ്ററുകൾ നിർമിക്കുന്നതിനായാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) അസംബ്ലി ലൈൻ സ്ഥാപിക്കുക. ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്125 ഹെലികോപ്റ്റർ പുതിയ സിവിൽ, പാരാ-പബ്ലിക് മാർക്കറ്റ് സെഗ്‌മെന്റുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് എയർബസും-ടിഎഎസ്എൽ പ്രതിനിധികൾ അറിയിച്ചു. ഹിമാലയൻ അതിർത്തികളിൽ ഇന്ത്യൻ സായുധ സേനയുടെ ഭാരം കുറഞ്ഞ മൾട്ടി-റോൾ ഹെലികോപ്റ്ററിന്റെ (Light multi-role helicopter) ആവശ്യകത നിറവേറ്റാനും എച്ച്125 ഉപകാരപ്രദമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി ഉയർന്ന തോതിലുള്ള തദ്ദേശീയ ഘടകങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഇന്ത്യൻ ഫാക്ടറിയിൽ നിന്ന് എച്ച്125ന്റെ സൈനിക പതിപ്പായ എച്ച്125എം (H125M) നിർമിക്കാനും പദ്ധതിയുണ്ട്. ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്125 ഡെലിവെറി 2027 തുടക്കത്തിൽ പ്രതീക്ഷിക്കുന്നു. ദക്ഷിണേഷ്യൻ മേഖലയിലും ഹെലികോപ്റ്റർ കയറ്റുമതി ചെയ്യും. ഇന്ത്യ ഹെലികോപ്റ്ററുകളുടെ കാര്യത്തിൽ മികച്ച വിപണിയാണെന്ന് എയർബസ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റും മാനേജിംഗ്…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവത്തിൽ (TRV) നിന്ന് കൂടുതൽ വിമാന സർവീസുകൾ വരുന്നു. നവി മുംബൈ, മംഗലാപുരം, ട്രിച്ചി എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് പുതിയ സർവീസുകൾ ലഭ്യമാക്കുക. ശൈത്യകാല ഷെഡ്യൂളിൽ റിയാദ്, ഡൽഹി റൂട്ടുകളിൽ സർവീസ് വർധിപ്പിക്കാനും പദ്ധതിയുണ്ട്. ഷെഡ്യൂൾ അന്തിമമാകുമ്പോൾ കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പുതിയ നവി മുംബൈ വിമാനത്താവളത്തിലേക്കുള്ള സർവീസിലൂടെ മുംബൈയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് പുതിയ ഓപ്ഷൻ കൂടി ലഭ്യമാകും. പല റൂട്ടുകളിലെയും സർവീസുകൾ വർധിപ്പിക്കാൻ വിമാനക്കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റിയാദിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്നായി വർധിപ്പിക്കും. ഡൽഹിയിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ നാലിൽ നിന്ന് ആറായും വർധിപ്പിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. thiruvananthapuram international airport (TRV) is adding new flights to navi mumbai, mangalore, and trichy, and increasing services to riyadh and delhi.
ഇന്ത്യയും ഖത്തറും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി (Sheikh Faisal bin Thani bin Faisal Al Thani) ചേർന്ന് ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ (India–Qatar Joint Commission on Economic and Commercial Cooperation) പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു. ഇരുരാഷ്ട്രങ്ങളിലെയും ബിസിനസ് സംരംഭകർ ചടങ്ങിൽ പങ്കെടുത്തു. നയതന്ത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വ്യാപാരം മെച്ചപ്പെടുത്തുന്നതിനും തീരുമാനമായിരുന്നു. ഇത് മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും…
മുംബൈ നഗരത്തിന്റെ വികാസത്തിന്റെ പുതിയ അടയാളമാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA). ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളമാണ് എൻഎംഐഎ. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ നാലു ടെർമിനലുകളുള്ള പദ്ധതിയുടെ ആദ്യ ടെർമിനലാണ് തുറക്കുന്നത്. നവിമുംബൈയിലെ ഉൽവയിലുള്ള വിമാനത്താവളം ദേശീയ പുഷ്പമായ താമരയുടെ മാതൃകയിൽ, ആകർഷകമായ രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആകെ നാല് ടെർമിനലുകളാണ് വിമാനത്താവളത്തിലുണ്ടാകുക. 5ജി കണക്ടഡ്, ഡിജി യാത്ര സൗകര്യം, ബാഗേജ് ട്രാക്ക് ചെയ്യാൻ സൗകര്യം, വൈഫൈ കവറേജ്, ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് തുടങ്ങിയ വമ്പൻ സാങ്കേതികവിദ്യകളാണ് എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്. ആദ്യദിവസം മുതൽത്തന്നെ ഡിജിറ്റൽ പ്രവർത്തനങ്ങൾ സജ്ജമാക്കും. എയർപോർട്ട് ഓപ്പറേറ്റർ, വിമാനക്കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനികൾ, സുരക്ഷാ എജൻസികൾ എന്നിവയ്ക്കെല്ലാം വിമാനത്താവളത്തിലെ വിവരങ്ങൾ തത്സമയം ആപ്പ് വഴി ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. 66 ചെക്കിൻ കൗണ്ടറുകൾ, സ്വയം ബാഗേജ് നിക്ഷേപിക്കാൻ 22 കൗണ്ടറുകൾ, 29 എയ്‌റോബ്രിജ്, 10 ബസ് ബോർഡിങ് ഗേറ്റുകൾ എന്നിങ്ങനെ നീളുന്നതാണ്…
