Author: News Desk
എഐ അധിഷ്ഠിത ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യൻ റെയിൽവേ. പ്രധാന റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ബഹുഭാഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി (DIBD) ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾ പ്രധാന ഇന്ത്യൻ ഭാഷകളിൽ വിനിമയം ചെയ്യുന്നതിനായാണ് കരാർ. കരാർ പ്രകാരം ഭാഷിണിയുടെ അത്യാധുനിക ഭാഷാ സാങ്കേതിക സംവിധാനങ്ങൾ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES), റെയിൽമദദ് തുടങ്ങിയ സിആർഐഎസ്-നിയന്ത്രിത സംവിധാനങ്ങളുമായി സംയോജിപ്പിക്കും. ഭാഷിണി ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ (ASR), ടെക്സ്റ്റ്-ടു-ടെക്സ്റ്റ് ട്രാൻസ്ലേഷൻ, ടെക്സ്റ്റ്-ടു-സ്പീച്ച് (TTS), ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) തുടങ്ങിയവയാണ് ഇത്തരത്തിൽ സംയോജിപ്പിക്കുക. ഇതോടെ 22 ഇന്ത്യൻ ഭാഷകളിലായി നിർണായക റെയിൽവേ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. Indian Railways partners with BHASHINI to integrate AI-powered multilingual support across its platforms like NTES and RailMadad. Users can now…
കേരളത്തിൽ രണ്ടാമത് ഡെലിവെറി സെന്റർ ആരംഭിച്ച് ടെക്‌നോളജി ഭീമനായ എച്ച്‌സിഎൽടെക് (HCLTech). കൊച്ചി ഇൻഫോപാർക്കിൽ കേരളത്തിലെ ആദ്യ സെന്റർ ആരംഭിച്ച് ഏഴു മാസങ്ങൾക്കു ശേഷമാണ് കമ്പനി ഇപ്പോൾ തിരുവനന്തപുരം ടെക്‌നോപാർക്കിൽ രണ്ടാമത് സെന്റർ ആരംഭിച്ചിരിക്കുന്നത്. പുതുതായി പ്രവർത്തനം ആരംഭിച്ച ഡെലിവെറി സെന്റർ, എഐ, ജെൻഎഐ, ക്ലൗഡ് തുടങ്ങിയ ഐടി പ്രൊജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ രംഗത്ത് നൂതന പഠനം വളർത്താനും വളർന്നുവരുന്ന ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ സെന്റർ. നിരവധി യുവാക്കൾക്ക് ഇതിലൂടെ തൊഴിൽ നൽകാനാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് സമൂഹമാധ്യമ കുറിപ്പിലൂടെ പറഞ്ഞു. എച്ച്‌സിഎൽടെക്കിന്റെ പുതിയ യൂനിറ്റിലൂടെ കേരളത്തിൽ ബിസിനസ്സ് ആരംഭിക്കുന്നവർ ഉടൻ തന്നെ പുതിയ യൂണിറ്റുകൾ വികസിപ്പിക്കുകയോ തുറക്കുകയോ ചെയ്യുമെന്ന സംസ്ഥാനത്തിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. അറുപതിലധികം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് എച്ച്‌സിഎൽടെക്. നേരത്തെ കൊച്ചി ഇൻഫോപാർക്ക് കാമ്പസിൽ തുറന്ന കേരളത്തിലെ കമ്പനിയുടെ ആദ്യ ഡെലിവെറി സെന്റർ മെഡിക്കൽ, ഓട്ടോമൊബൈൽ,…
രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയെ മറികടക്കുന്ന തരത്തിലാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദശകത്തിൽ റോഡുകളിലും ഹൈവേകളിലും മോഡി സർക്കാർ നടത്തിയ വർദ്ധിച്ച നിക്ഷേപ പദ്ധതികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി നിതിൻ ഗഡ്കരി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകളെ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ചതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ യുഎസ് അടിസ്ഥാന സൗകര്യങ്ങളേക്കാൾ മികച്ചതാണെന്ന് തന്നെ സന്ദർശിച്ച ചില അമേരിക്കൻ സന്ദർശകർ സമ്മതിച്ചതായി മന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. സർക്കാർ വികസിപ്പിച്ച മെച്ചപ്പെട്ട റോഡ് ശൃംഖല ഇന്ത്യയിലെ ലോജിസ്റ്റിക്സ് ചിലവുകൾ കുറച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി കയറ്റുമതി വർദ്ധിച്ചു. കാർഷിക മേഖല, ഉൽപ്പാദനം, സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും-മന്ത്രി പറഞ്ഞു. 25 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ, 3000 കിലോമീറ്റർ തുറമുഖ കണക്റ്റിവിറ്റി ഹൈവേ, ഒരു ലക്ഷം കോടി രൂപയുടെ റിലീജ്യസ്…
അബുദാബി ബിഗ് ടിക്കറ്റിൻറെ 275ആമത് സീരീസ് നറുക്കെടുപ്പിൽ ബോണസ് സമ്മാനം നേടി മലയാളി ഡെലിവെറി റൈഡർ. അബുദാബിയിൽ താമസിക്കുന്ന അബ്ദുല്ല പുളിക്കൂർ മുഹമ്മദ് എന്ന 34കാരനാണ് 150,000 ദിർഹംസിന്റെ (ഏകദേശം 35 ലക്ഷം രൂപ) ബോണസ് സമ്മാനം നേടിയത്. ആറാം തവണ എടുത്ത ടിക്കറ്റിനാണ് അബ്ദുല്ലയെ തേടി ഭാഗ്യം എത്തിയത്. 12 സുഹൃത്തുക്കളുമായി ചേർന്നുള്ള ഗ്രൂപ്പിലൂടെയാണ് അബ്ദുല്ല ടിക്കറ്റ് എടുക്കാറുള്ളത്. ബിഗ് ടിക്കറ്റ് വിജയവാർത്ത അറിയിച്ചുള്ള ഫോൺ കോൾ വന്നപ്പോൾ സന്തോഷം തോന്നിയെന്നും സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പങ്ക് വെച്ച് ചില ചെറിയ കടങ്ങൾ തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജ്മാനിൽ താമസിക്കുന്ന സാലിഹ് റഹ്മാൻ, ഷാജി മേമന എന്നിങ്ങനെ രണ്ട് മലയാളികൾക്കും 150,000 ദിർഹംസിന്റെ ബോണസ് സമ്മാനം ലഭിച്ചിട്ടുണ്ട്. 15 വർഷമായി അജ്മാനിലുള്ള സാലി ഏഴ് മാസം മുൻപാണ് 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കാൻ ആരംഭിച്ചത്. അതേസമയം, ഓൺലൈൻ ആയി വാങ്ങിയ ടിക്കറ്റാണ് ഷാജി മേമനയെ…
നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ റോളുകളിൽ ഇന്ത്യൻ സിനിമയിലും, രാഷ്ട്രീയ നേതാവായും ഏറ്റവും സ്വാധീനമുള്ള തമിഴ് വ്യക്തിത്വങ്ങളിൽ ഒരാളാണ് കമല്‍ഹാസൻ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഉള്ള ഉലകനായകൻ്റെ സാമ്പത്തിക സാമ്രാജ്യം വലുതാണ് . രാജ്യസഭാ അംഗമായി മത്സരത്തിന് നോമിനേഷൻ നൽകിയ കമല്‍ഹാസൻ തന്റെ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ബാധ്യത 49 കോടി രൂപയായി തുടരുന്നു. അദ്ദേഹത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ അഭിനയ ഫീസ്, പ്രൊഡക്ഷൻ ഹൗസ്, ബ്രാൻഡ് അംഗീകാരങ്ങൾ, ഫാഷൻ ബ്രാൻഡ്, ടിവി ഷോകൾ, എൻഎഫ്ടികൾ എന്നിവ ഉൾപ്പെടുന്നു കാലാവധിയാവസാനിക്കുന്ന 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡിഎംകെയുടെ സഖ്യ കക്ഷിയായ മക്കള്‍ നീതി മയ്യം പാർട്ടിക്കുവേണ്ടി കമല്‍ഹാസൻ മത്സരിക്കുന്നത്. അല്‍വാർപേട്ടില്‍ രണ്ട്, ഉത്താണ്ടിയില്‍ ഒന്ന്, ഷോലിംഗനല്ലൂരില്‍ ഒന്ന് എന്നിങ്ങിനെ…
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വരുമാനത്തെ കുറിച്ചാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന നിലയിൽ തിളങ്ങുന്ന ദിയ യൂട്യൂബിൽ നിന്ന് മാത്രം മാസം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെ പ്രമോഷനിൽ നിന്നും ബിസിനസിൽ നിന്നുമൊക്കെയായി ദിയക്ക് വരുമാനം വേറെയും ലഭിക്കുന്നുണ്ട് . ദിയയുടെ തിരുവനന്തപുരത്തെ കവടിയാർ ഉള്ള ‘ഒ ബൈ ഓസി’ എന്ന ആഭരണ ബിസിനസിന്റെ ചുമതലക്കാരി ദിയ ആണ്. ആരും കൊതിക്കുന്ന പുതുമയാര്‍ന്ന ഡിസൈന്‍ ആഭരണങ്ങള്‍ ദിയ കൃഷ്ണയുടെ ഈ ബ്രാന്‍ഡ് ആവശ്യക്കാര്‍ക്ക് നല്‍കും. തന്റെ ബിസിനസില്‍ സോഷ്യല്‍ മീഡിയ കൂടി ഉപയോഗിച്ച് കസ്റ്റമേഴ്‌സിനെ കൂട്ടാനുള്ള തന്ത്രങ്ങളും ദിയ വിജയകരമായി പയറ്റുന്നുണ്ട്. ‘ഒ ബൈ ഓസി’ബ്രാന്‍ഡിലുളള ആഭരണങ്ങള്‍ ഏറെയും ഓൺലൈൻ ആയി വിറ്റഴിക്കുന്നത് വെബ്സൈറ്റിലൂടെയും ഇന്‍സ്റ്റഗ്രാം അടക്കം മാധ്യമങ്ങളിലൂടെയുമാണ് . 1.2 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള Ozy Talkies എന്ന…
വിവാദ വ്യവസായി വിജയ് മല്ല്യയുടെ ആസ്തിയിൽ സമീപകാലങ്ങളിൽ വൻ ഇടിവാണ് ഉണ്ടായത്. എന്നാൽ കണക്കുകൾ പ്രകാരം മല്ല്യ ഇപ്പോഴും ബില്യണയർ തന്നെയായി തുടരുന്നു. 28ആം വയസ്സിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ചെയർമാനായി ചുമതലയേറ്റ മല്ല്യ മദ്യവ്യവസായി, വ്യോമയാന രംഗം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 2013ൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 750 മില്യൺ ഡോളറായിരുന്നു. 2022ലെ ഇൻഡിപെൻഡന്റ് യുകെ കണക്ക് പ്രകാരം അദ്ദേഹത്തിന് 1.2 ബില്യൺ ഡോളർ ആസ്തിയുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും മല്ല്യയ്ക്ക് വൻ നിക്ഷേപങ്ങളുണ്ട്. ന്യൂയോർക്കിൽ ട്രംപ് പ്ലാസയിൽ വിജയ് മല്ല്യയ്ക്ക് പെന്റ്ഹൗസ് ഉണ്ട്. 2010ൽ 2.4 മില്യൺ ഡോളറിന് വാങ്ങിയതാണ് ഈ പെന്റ് ഹൗസ്. ഇതേ കെട്ടിടത്തിൽ അദ്ദേഹത്തിന് മറ്റ് നാല് വസ്തുവകകളും സ്വന്തമായുണ്ട്. ഇതിനുപുറമെ, കാൻസിനടുത്തുള്ള സെയ്ന്റ്-മാർഗറൈറ്റ് ഐലൻഡിൽ അദ്ദേഹത്തിനു വമ്പൻ എസ്റ്റേറ്റും സ്വന്തമായുണ്ട്. 2012ൽ വിജയ് മല്ല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടു. പിന്നാലെ…
ശ്രദ്ധേയമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് റെയിൽ പാലത്തിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ. പത്ത് വർഷത്തോളം നീണ്ടുനിന്ന എഞ്ചിനീയറിംഗ് അത്ഭുതത്തിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. 2017ൽ ധാരോട്ടിലെ ചെനാബ് നദിക്കരയിൽ നിർമാണം ആരംഭിച്ച കാലം മുതൽക്കുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2022 ആയപ്പോഴേക്കും, 1315 മീറ്റർ വിസ്തൃതിയുള്ള സ്റ്റീൽ കമാനം ഏതാണ്ട് പൂർത്തിയായി. കൂട്ടിച്ചേർക്കാൻ ചെറിയ ഭാഗം മാത്രമുള്ളതായാണ് 2022ലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ ഏറ്റവും പുതിയ ചിത്രം പാലത്തിന്റെ അന്തിമ രൂപം കാണിക്കുന്നു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ പ്രധാന ഘടകമായ ചെനാബ് പാലം കശ്മീർ താഴ്‌വരയെ റെയിൽ വഴി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സുഗമമായി ബന്ധിപ്പിക്കുന്നു. 120 വർഷമാണ് പാലത്തിന്റെ ഡിസൈൻ ലൈഫ്. റിവർ ബെഡിൽ നിന്നും 369 മീറ്റർ ഉയരത്തിലുള്ള പാലം നിർമിക്കുന്നതിനായി 1486 കോടി രൂപയാണ് ചിലവ് വന്നത്. 1.32 കിലോമീറ്ററാണ് നീളമുള്ള…
കോഴിക്കോട് കടല്‍തീരത്തിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോട് കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തായി തീപിടിച്ചത്. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. 40 ജീവനക്കാർ കപ്പലിലുണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിൽ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. കപ്പലിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്. 50 ഓളം കണ്ടെയ്നറുകള്‍ കടലിൽ വീണതായി വിവരമുണ്ടെങ്കിലും 20 കണ്ടെയ്നറുകളാണ് നിലവിൽ വീണിട്ടുള്ളതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭിച്ച വിവരം. സിംഗപൂര്‍…
ഐഫോണുകളുടെയും മാക്‌ബുക്കുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക റിപ്പയര്‍ പങ്കാളികളായി ടാറ്റയെ തിരഞ്ഞെടുത്ത് ആപ്പിൾ. ഇന്ത്യയിലെ നിർമാണം കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിളിനുമേൽ നിരന്തര സമ്മർദ്ദം ചെലുത്തുന്നതിനിടേയാണ് കമ്പനിയുടെ നടപടി എന്നതാണ് ശ്രദ്ധേയം. നേരത്തെ ഇന്ത്യയിൽ ഐഫോൺ നിർമാണം തുടർന്നാൽ 25 ശതമാനം താരിഫ് നേരിടേണ്ടിവരുമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണി യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിനെ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ടാറ്റയുമായുള്ള പങ്കാളിത്തമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതോടെ ആപ്പിളും ടാറ്റ ഗ്രൂപ്പുമായുള്ള ഇന്ത്യയിലെ പങ്കാളിത്തം വര്‍ധിക്കും. ഇതിനകം ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ടാറ്റാ ഗ്രൂപ്പ്. ചൈനയ്ക്ക് പുറത്തേക്കുള്ള ഉല്‍പന്ന നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി ടാറ്റാ ഗ്രൂപ്പിനെ ആപ്പിള്‍ കാണുന്നു. വിതരണ ശൃംഖല വേഗത്തിലാക്കാനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ടാറ്റയുമായുള്ള പങ്കാളിത്തം ആപ്പിളിനെ സഹായിക്കും. നിലവില്‍ മൂന്ന് ഐഫോണ്‍ അസ്സംബിള്‍ യൂണിറ്റുകളാണ് ടാറ്റയ്ക്കുള്ളത്. ഇപ്പോള്‍ ആപ്പിളിന്‍റെ…