Author: News Desk
മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 169 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന റമ്മുകളുടെ പട്ടികയിൽ ഓൾഡ് മങ്കിന് സ്ഥാനം നേടികൊടുത്തതും. 2019ലെ ഹുറുൺ ഇന്ത്യൻ ലക്ഷ്വറി കൺസ്യൂമർ സർവ്വേയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന മദ്യം ഓൾഡ് മങ്കാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ കാരണം തീർത്തും വൈകാരികം മാത്രമല്ല അത്രമേൽ പ്രിയങ്കരമാകാനുള്ള മറ്റൊരു ഘടകം ഇതിന്റെ രുചി കൂടിയാണ്. 2023 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ ഇന്ത്യയുടെ റം കയറ്റുമതി വിപണി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവ് ആണ് ഈ മേഖലയിൽ ഇന്ത്യ കൈ വരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കെനിയ എന്നിവിടങ്ങിലേക്കാണ് ഇന്ത്യയിൽ നിന്നും…
സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ തിരുത്തലുകളുമായി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ തിരുത്താൻ സർക്കാർ തയാറായത്. സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാൽ, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയിൽ തന്നെ തുടർന്നതിനാൽ, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയായിരുന്നു. അതായത് 390 രൂപ കൊടുത്ത്…
പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ് ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ കുറിപ്പിലൂടെ ആണ് കെ എൻ ബാലഗോപാൽ ഈ വിവരം അറിയിച്ചത്. “പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. കൂടാതെ അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപയും ലഭിക്കും. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിലേറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അതേസമയം സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന്…
ബെംഗളൂരു നഗരത്തിലെ തെരുവുകച്ചവടക്കാർക്ക് തണലൊരുക്കാൻ പാലികെ ബസാർ പദ്ധതിയുമായി സിദ്ധരാമയ്യ സർക്കാർ. നഗരത്തിലെ ആദ്യ പാലികെ ബസാർ വിജയനഗര മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. ‘കൃഷ്ണ ദേവരായ പാലികെ ബസാർ’ എന്നു പേരിട്ട പാലികെ ബസാറിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈടെക് എയർ കണ്ടീഷൻഡ് അണ്ടർഗ്രൗണ്ട് മാർക്കറ്റാണിത്. 2018ൽ ആരംഭിച്ച നിർമാണ പ്രവൃത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ് പൂർത്തിയായത്. ഡൽഹിയിലേതിന് സമാനമായി തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകി കച്ചവടത്തിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് പാലികെ ബസാർ. കഠിനമായ കാലാവസ്ഥയെ സഹിക്കേണ്ടി വരുന്ന തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് പാലികെ ബസാറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 13 കോടി രൂപ ചെലവഴിച്ചാണ് വിജയനഗരയിൽ പാലികെ ബസാർ യാഥാർഥ്യമാക്കിയത്. 1165 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് വിജയനഗരയിലെ പാലികെ ബസാർ. മൊത്തം 79 കടകളാണ് ബസാറിൽ പ്രവർത്തിക്കുന്നത്. ഒൻപത് ചതുരശ്ര മീറ്ററാണ് ഓരോ സ്റ്റാളിനും അനുവദിച്ചിരിക്കുന്നത്. ബസാറിലേക്ക് എട്ട് എൻട്രി…
കേന്ദ്രസർക്കാർ അവതരിപ്പിച്ച യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളും. മഹാരാഷ്ട്ര സർക്കാർ ആണ് ആദ്യം തീരുമാനമെടുത്തത്. ഞായറാഴ്ച ചേർന്ന ഏക്നാഥ് ഷിൻഡെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2024 മാർച്ച് മുതൽ മുൻകാല പ്രാബല്യത്തോടെ സില പരിഷത്ത് ജീവനക്കാർക്കടക്കം മുഴുവൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായി പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കും. ഏക്നാഥ് ഷിൻഡെ സർക്കാരിൻ്റെ കാലാവധി ഈ വർഷം നവംബറിൽ അവസാനിച്ചു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര കടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം. ഇക്കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മന്ത്രിസഭ കേന്ദ്രസർക്കാർ ജീവനക്കാർക്കായി യൂണിഫൈഡ് പെൻഷൻ സ്കീം അവതരിപ്പിച്ചത്. നിലവിലെ നാഷണൽ പെൻഷൻ സ്കീമി (എൻപിഎസ്) നെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപനം. കൂടാതെ, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയാണ് സർക്കാർ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന യുപിഎസിലൂടെ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ…
അതിരുകടന്ന സ്വത്തുക്കൾക്ക് പേരുകേട്ടവരും പ്രശസ്തരുമായ നിരവധി ശതകോടീശ്വരന്മാരുടെ നാടാണ് ഇന്ത്യ. അവരുടെയൊക്കെ യാത്രാ ആവശ്യങ്ങൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കുമൊക്കെയായി സ്വകാര്യ ജെറ്റുകളും എയർബസുകളും ഗതാഗത മാർഗ്ഗങ്ങളായി ഇവരൊക്കെ ഉപയോഗിക്കാറുണ്ട്. ഇക്കൂട്ടത്തിൽ 100 കോടി രൂപയ്ക്ക് എയർബസ് ഹെലികോപ്റ്റർ വാങ്ങിയ ആദ്യ ഇന്ത്യക്കാരൻ ആരാണെന്ന് അറിയാമോ? 100 കോടി രൂപ വിലമതിക്കുന്ന എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളികളുടെ സ്വന്തം വ്യവസായി ബി.രവി പിള്ള. കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ള, യുഎഇ-ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ആർപി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. 2022 ജൂണിൽ ആണ് 100 കോടി രൂപയ്ക്ക് എയർബസ് H145 എന്ന ആഡംബര ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്. എയർബസ് നിർമിച്ച ഈ ഹെലികോപ്റ്റർ ആദ്യമായി ഇന്ത്യയിൽ വാങ്ങുന്ന ആൾ രവി പിള്ള ആയിരുന്നു. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും…
തീരദേശവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരവുമായി കെഎസ്ആർടിസി. തീരദേശ റോഡ് വഴിയുള്ള ആലപ്പുഴ – എറണാകുളം തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. വെള്ളിയാഴ്ച മുതൽ ആണ് സർവീസ് ആരംഭിച്ചത്. പിപി ചിത്തരഞ്ജൻ എംഎൽഎ തുമ്പോളിയിൽ സർവീസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. തുമ്പോളിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 7:20നാണ് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് രാവിലെ 6:30 നും 7:20നും ആണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് വൈകുന്നേരം 4:20നും 5:30നും ആലപ്പുഴയ്ക്ക് സർവീസുണ്ടാകും. മന്ത്രി കെ ബി ഗണേഷ് കുമാറിന് പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. നിലവിൽ ദേശീയപാതാ നിർമാണം മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്‌നത്തിനും ഒരുപരിധിവരെ പരിഹാരമാണ് പുതിയ സർവീസ്. നാഷണൽ ഹൈവേയുടെ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ആലപ്പുഴ – എറണാകുളം റൂട്ടിൽ വലിയ ഗതാഗത പ്രശ്നം നേരിടുകയാണെന്ന് പിപി ചിത്തരഞ്ജൻ…
ഇന്ന് ജൂലെെ 20. അന്താരാഷ്ട്ര ചെസ്സ് ദിനം (international chess day). നാം മിക്കവരും ഒരു തവണയെങ്കിലും ചെസ്സ് കളിച്ചിട്ടുള്ളവരാണ്. രസകരമായ ഒരു മസ്തിഷ്ക വ്യായാമമാണെന്നാണ് ചെസ്സിനെ കുറിച്ച് വിദഗ്ധർ പറയുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം, ചെസ്സ് അവരുടെ IQ ലെവലും അവരുടെ സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രായമായവർക്ക് ഇത് അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കും എന്നും പറയപ്പെടുന്നു. 1924 ല്‍ പാരീസില്‍ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ സ്ഥാപിതമായതിന്റെ ഓര്‍മയ്ക്കായാണ് ജൂലൈ 20 അന്താരാഷ്ട്ര ചെസ് ദിനമായി ആഘോഷിക്കുന്നത്. ബിസിനസ് ലോകവും ചെസും തമ്മിൽ അധികം ആർക്കം അറിയാത്ത ചില ബന്ധങ്ങൾ ഉണ്ട്. ബിസിനസ്സിൽ കൂടുതൽ സജീവമായി നിൽക്കുന്ന സംരംഭകർ ചെസ് കളിക്കുന്നത് ഒരു ശീലമാക്കിയാൽ നിരവധി ഗുണങ്ങൾ ആണ് അതിലൂടെ ലഭിക്കുന്നത്. 1. ദീർഘ വീക്ഷണം : ചെസ് എപ്പോഴും മുന്നോട്ടുള്ള ഓരോ കരുക്കളും ആലോചിച്ചു മാത്രം നമ്മൾ മുന്നേറുന്ന ഒരു ഗെയിമാണ്. ദീർഘകാല പദ്ധതികളും സാധ്യതകളും മുന്നോട്ടു…
വിഴിഞ്ഞം തുറമുഖമെത്തുന്നതോടൊപ്പം അനുബന്ധ തുറമുഖങ്ങളും വികസനത്തിന്റെ പാതയിലാണ്. തിരുവനന്തപുരം പൊഴിയൂരിൽ 343 കോടി രൂപ മുടക്കുമുതലിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ഒപ്പം വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ബേപ്പൂർ, പൊന്നാനി തുറമുഖങ്ങൾ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. കൊല്ലം മൽസ്യബന്ധന തുറമുഖത്തെ വികസിപ്പിച്ചു ചെറു ചരക്കു കപ്പലുകൾക്ക് കൂടി പ്രവർത്തിക്കാൻ തക്കതാക്കി മാറ്റും. ഡിപി വേൾഡിനു കീഴിലുള്ള വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ ഈ വർഷം ഇതുവരെയെത്തിയത് 40 അധിക കപ്പൽ സർവീസുകൾ. ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൂടുതൽ കപ്പലുകളെത്തിയതും വല്ലാർപാടത്തു തന്നെയാണ്. ഈ സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ കാലയളവിൽ രാജ്യത്തെ മേജർ തുറമുഖങ്ങളിൽ 23 %. എന്ന ഏറ്റവും ഉയർന്ന വളർച്ച നേടിയതും വല്ലാർപാടമാണ്. യുഎൽസിവി (അൾട്രാ ലാർജ് കണ്ടെയ്നർ വെസൽസ്) വിഭാഗത്തിൽപെടുന്ന എംഎസ്‌സി അറോറ, എംഎസ്‌സി…
മുൻ ഐപിഎൽ ചെയർമാനും ഇപ്പോൾ ഒളിവിൽ കഴിയുന്ന വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ മകളാണ് ആലിയ മോദി. ആലിയ മോദി തൻ്റെ പിതാവിൻ്റെ ബിസിനസ്സ് പാത പിന്തുടരുന്ന ആളാണ്. ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ സയൻസ് ബിരുദം നേടിയിട്ടുണ്ട് ആലിയ മോദി. ലണ്ടനിലെ ഇഞ്ച്ബാൾഡ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദവും നേടി. പഠനം പൂർത്തിയാക്കിയ ശേഷം, ആലിയ മോദി ഒരു മില്യൺ ഡോളർ ഏകദേശം 8 കോടി രൂപ മൂല്യമുള്ള, ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റീരിയർ ഡിസൈൻ കമ്പനിയായ AMRM ഇൻ്റർനാഷണൽ കൺസൾട്ടൻ്റ്സ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്നത്തെ ആലിയ മോദിയുടെ ആസ്തി 5 മില്യൺ ഡോളറിലധികം ഏകദേശം 41 കോടി രൂപ വരും. ലളിത് മോദിയുടെ മകൾ ആലിയ മോദി ബിസിനസ് ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ ആളാണ്. 1993 ൽ ജനിച്ച അവൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇൻ്റീരിയർ ഡിസൈനിംഗിൽ തൻ്റെ…