Author: News Desk

ഒരുകാലത്ത് കണ്ടന്റ് ക്രിയേഷൻ എന്നത് മെയിൻസ്ട്രീം മീഡിയയ്ക്ക് മാത്രം അവകാശപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ ക്രിയേറ്റേർസ് സമ്മിറ്റ് സ്കെയിലിങ് സ്റ്റോറീസിൽ കണ്ടന്റ് ക്രിയേഷൻ, സ്റ്റോറി ടെല്ലിങ് ലോകത്തെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത കണ്ടന്റ് ക്രിയേറ്റേർസായ അർജുൻ സുന്ദരേശൻ (Arjun Sundaresan), സെബിൻ സിറിയക് (Sebin Cyriac), ബൽറാം മേനോൻ (Balram Menon) എന്നിവർ. നല്ല കണ്ടന്റുകൾ സൃഷ്ടിക്കുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യമാണ്. അത്തരക്കാർ പേർസണൽ ബ്രാൻഡിങ്ങിൽ ശ്രദ്ധിക്കുന്നതിലൂടെ കൂടുതൽ വളർച്ച കൈവരിക്കാനാകുമെന്ന് Arjyou എന്ന ചാനലിലൂടെ പ്രശസ്തനായ അർജുൻ സുന്ദരേശൻ പറഞ്ഞു. കണ്ടന്റിനൊപ്പം തന്നെ ക്രിയേറ്റേർസിനെ കുറിച്ചുകൂടി അറിയുന്ന തരത്തിലുള്ള രീതി കുറേക്കൂടി ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കില്ലുകൾ പഠിച്ചുകൊണ്ടേയിരിക്കുക എന്നത് ഏതൊരു മേഖലയിലുമെന്നപോലെ കണ്ടന്റ് ക്രിയേഷനിലും പ്രധാനമാണെന്ന് Fishing Freaks എന്ന ചാനലിലൂടെ ശ്രദ്ധേയനായ സെബിൻ സിറിയക് പറഞ്ഞു. വീഡിയോ എഡിറ്റിങ് മുതലുള്ള സ്കില്ലുകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേ ഇരുന്നാൽ…

Read More

ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് സനേയ് തകെയ്ചി (Sanae Takaichi). നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവെച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനേയ് തകെയ്ചിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പാർട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകെയ്ചി ഈ മാസം 15ന് ചുമതലയേൽക്കും. വ്യത്യസ്തകൾ നിറഞ്ഞ ജീവിതമാണ് തകെയ്ചിയുടേത്. കോളേജ് കാലത്ത് ഹെവി മെറ്റൽ ബാൻഡിൽ ഡ്രമ്മറായിരുന്ന അവർ ബൈക്കർ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തോടെ തകെയ്ചി ബൈക്കിങ് ജീവിതം അവസാനിപ്പിച്ചു. 1993 മുതൽ പാർലമെന്റംഗമായ തകെയ്ചി പലതവണ മന്ത്രിയായിട്ടുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകെയ്ചി ‘ജാപ്പനീസ് താച്ചർ’ എന്നാണ് അറിയപ്പെടുന്നതും. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപം ആകർഷിക്കാൻ ‘ജപ്പാൻ തിരിച്ചെത്തി’ എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും യുഎസ്സുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും തകെയ്ചി പറ sanae…

Read More

ഉയർന്ന വളർച്ച നിലനിർത്തണമെങ്കിൽ ഇന്ത്യ ഏകീകൃത നിയന്ത്രണ-നിയമങ്ങളിലേക്ക് നീങ്ങണമെന്ന് ടോക്കിയോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ ഇക്കണോമിക്സ് (Institute of Geoeconomics, Tokyo) ഡയറക്ടർ കസുട്ടോ സുസുക്കി (Kazuto Suzuki). കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ (Kautilya Economic Conclave) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യാസങ്ങളുണ്ട് – വ്യത്യസ്ത നികുതികൾ, വ്യത്യസ്ത നിയമങ്ങൾ, വ്യത്യസ്ത മാനദണ്ഡങ്ങൾ എന്നിങ്ങനെയാണ്. ഇത് ഇന്ത്യയെ കുറഞ്ഞ ഏകീകൃത വിപണിയാക്കുകയും നിക്ഷേപങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രം, ഒരു കൂട്ടം നിയമങ്ങൾ, ഒരു ഭരണ മാതൃക എന്നിവ ഇന്ത്യയ്ക്ക് നല്ല ആശയമായിരിക്കുമെന്ന് സുസുക്കി പറഞ്ഞു. ജപ്പാൻ അതിവേഗം വളർന്നതിന്റെ ഒരു കാരണം അതിന്റെ ഏകീകൃതതയാണ്, ഇത് വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം അനുവദിക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു. kazuto suzuki of the institute of geoeconomics says india must adopt a ‘one nation, one rules’ model to sustain high growth and attract investment.

Read More

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ, നിർണായകവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകൾക്കായി, 18 മുതൽ 24 മാസം വരെയുള്ള സംഭരണ ചക്രങ്ങൾ ലക്ഷ്യമിടണമെന്ന് ഭാരത് ഫോർജിന്റെ (Bharat Forge) പ്രതിരോധ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് (Kalyani Strategic Systems ചെയർമാനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേർസ് (Society of Indian Defence Manufacturers) പ്രസിഡന്റുമായ രജീന്ദർ സിംഗ് ഭാട്ടിയ (Rajinder Singh Bhatia). പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി ഒരു ലക്ഷം സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോട്ടോടൈപ്പ് ഘട്ടത്തിൽ നിന്ന് ഉത്പാദന ഘട്ടത്തിലേക്ക് മാറുന്നതിനുള്ള ഫണ്ടിന്റെയും പിന്തുണയുടെയും അഭാവം മൂലം 80 ശതമാനം സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നുണ്ട്. 2018-2019ന് മുമ്പ് ഇന്ത്യയിൽ 10ൽ താഴെ പ്രതിരോധ സ്റ്റാർട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 3000ത്തിലധികം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 1100 എണ്ണം ഇതിനകം ഓർഡറുകൾ നേടിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ…

Read More

അന്റാർട്ടിക്കയിലേക്ക് ഗവേഷണ ഉപകരണങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനായി റഷ്യൻ കാർഗോ വിമാനം വാടകയ്‌ക്കെടുത്ത് ഇന്ത്യ. അന്റാർട്ടിക്കയിലെ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനങ്ങളും രേഖപ്പെടുത്തുന്നതിനായുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ഹെവി-ഡ്യൂട്ടി റഷ്യൻ IL-76 കാർഗോ വിമാനം അന്റാർട്ടിക്കയിലേക്കു പുറപ്പെട്ടത്. ഇന്ത്യയും അന്റാർട്ടിക്കയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വ്യോമ ചരക്ക് ദൗത്യമായ ഡ്രോണിംഗ് മൗഡ് ലാൻഡ് എയർ നെറ്റ്‌വർക്ക് (DROMLAN) വഴിയായിരുന്നു വിമാനയാത്ര. ഭാരതി, മൈത്രി ഗവേഷണ കേന്ദ്രങ്ങളിലെ ഇന്ത്യൻ ഗവേഷകർക്കായി 18 ടൺ ഉപകരണങ്ങൾ, മരുന്നുകൾ, വിഭവങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയാണ് കാർഗോ വിമാനത്തിൽ അയച്ചത്. ഇന്ത്യൻ സൈന്യം സാധാരണയായി ചരക്ക് ഗതാഗതത്തിനായി വിന്യസിക്കുന്ന ഈ പ്രത്യേക വിമാനം ഗോവയിലെ മോപയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് തിരിച്ചുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വഴി ദക്ഷിണാർദ്ധഗോളത്തിലെ ലക്ഷ്യസ്ഥാനത്തേക്ക് വിമാനമെത്തും. india hired a russian il-76 cargo plane to transport 18 tons of research equipment and supplies directly to antarctica via…

Read More

അമേരിക്കയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹാരത്തിനുള്ള ചർച്ചകൾ എവിടെയുമെത്താത്ത സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷട്ട്ഡൗൺ അഞ്ചാം ദിവസത്തിലേക്ക് കടന്നതായും, പിരിച്ചുവിടൽ ഭീഷണിയെ പരാമർശിച്ച് ഡെമോക്രാറ്റുകൾ പിന്നോട്ട് പോകാനുള്ള സാധ്യത ഇപ്പോഴും കാണുന്നുണ്ടെന്നും വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് സിഎൻഎന്നിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രോഗ്രാമിൽ സംസാരിക്കവേ പറഞ്ഞു. പ്രസിഡന്റ് ട്രംപും റസ് വോട്ടും കാര്യങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരിഹാര ശ്രമങ്ങൾക്കായി ട്രംപ് ഭരണകൂടം കിണഞ്ഞു ശ്രമിക്കുന്നുവെങ്കിലും ഇതുവരെ ധന അനുമതി ബിൽ പാസാക്കാൻ സാധിച്ചിട്ടില്ല. ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗണിലേക്ക് ട്രംപ് ഭരണകൂടം കടന്നത്. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഇതുകാരണം ഒരുപോലെ പ്രതിസന്ധിയിലാണ്. അത്യാവശ്യ ഏജൻസികൾ…

Read More

കേരളത്തിൽ അഞ്ച് ദേശീയ പാത പദ്ധതികൾ കൂടി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). സംസ്ഥാനത്തെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് നീക്കം. അഞ്ച് പുതിയ ദേശീയ പാതകൾ കൂടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാനത്തിന് നൽകിയ കത്തിൽ എൻഎച്ച്എഐ അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. രാമനാട്ടുകര-കോഴിക്കോട് വിമാനത്താവള റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ-മട്ടന്നൂർ), കൊടുങ്ങല്ലൂർ-അങ്കമാലി, വൈപ്പിൻ-മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുന്നത്. ഇതോടൊപ്പം കൊച്ചി-മധുര ദേശീയപാതയിലെ കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമാണത്തിനുള്ള പദ്ധതിരേഖയും തയ്യാറാക്കിവരികയാണ്. nhai is initiating plans to upgrade five more roads in kerala to national highway status, enhancing road connectivity in the state.

Read More

ദേശീയപാതകളിലുടനീളം ക്യുആർ കോഡ് കോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റി (NHAI). രാജ്യത്തെ ദേശീയപാതകൾ ഏറ്റവും മികച്ചതാക്കാനാണിത്. സുതാര്യത മെച്ചപ്പെടുത്തുക, പ്രൊജക്റ്റ് വിശദാംശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുക, ഹൈവേ ഉപയോക്താക്കൾക്ക് റോഡ് സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പുതുതായി രൂപകൽപന ചെയ്ത ക്യുആർ കോഡ് സൈൻ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കും. നാഷണൽ ഹൈവേ നമ്പർ, ലൊക്കേഷൻ മാർക്കറുകൾ, പ്രൊജക്റ്റ് ദൈർഘ്യവും നിർമാണ/പരിപാലന സമയക്രമങ്ങളുംബന്ധപ്പെടേണ്ട നമ്പറുകളുമെല്ലാം ക്യുആർ കോഡ് സ്കാനിങ്ങിലൂടെ ലഭിക്കും. ഹൈവേ പട്രോൾ, ടോൾ മാനേജർ, അടിയന്തര ഹെൽപ്പ്‌ലൈൻ തുടങ്ങിയവയിലേക്ക് ക്യുആർ കോഡ് നയിക്കും. ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്‌ലറ്റുകൾ, പോലീസ് സ്റ്റേഷനുകളും റസ്റ്റോറന്റുകളും, വാഹന റിപ്പയർ ഷോപ്പുകൾ, പഞ്ചർ റിപ്പയർ ഔട്ട്‌ലെറ്റുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങളും ക്യുആർ കോഡിൽ ലഭ്യമാകും. nhai introduces qr code signboards on national highways for enhanced transparency, project access, and improved road safety for highway…

Read More

ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്‌ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിന് (Gaganyaan) മുന്നോടിയായാണ് ഹ്യൂമനോയിഡ് റോബോട്ടിനെ അയയ്ക്കുന്നത്. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ സഹായിക്കുന്നതിനായി ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടാണ് വ്യോംമിത്ര. മനുഷ്യസമാനമായ ഭാവങ്ങളും, സംസാരവും, ബുദ്ധിശക്തിയും ഉള്ള ഈ റോബോട്ടിന് മനുഷ്യരെ തിരിച്ചറിയാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും. വ്യോംമിത്ര റോബോട്ടിൻറെ ദൃശ്യങ്ങൾ ഐഎസ്‌ആർഒ 2020ൽ തന്നെ പുറത്തുവിട്ടിരുന്നു. isro is set to launch vyommitra, india’s first humanoid robot, to space in december 2025 as a precursor to the gaganyaan human space mission.

Read More

കാര്‍ഷിക -ജൈവമാലിന്യങ്ങളില്‍ നിന്ന് മികച്ച ഗുണനിലവാരവും സുസ്ഥിരവുമായ സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലുപ്രോ ഗ്രീന്‍ Cellupro Green Pvt Ltd ശ്രദ്ധേയമാകുന്നു . കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സുസ്ഥിര സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഒരു വനിതാ സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉല്പാദന മേഖലയിലെത്തുന്നത് കേരളത്തില്‍ ആദ്യം എന്ന നേട്ടം കൂടിയുണ്ടിതിന്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഉത്പന്ന നിര്‍മ്മാണമെന്നതാണ് മറ്റൊരു സംരംഭക മികവ് . കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉത്പാദന യൂണിറ്റെന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയുടെ ഗുണഭോക്താവും മാവേലിക്കര സ്വദേശിനിയും ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയുമായ ഡോ. രശ്മി രാജശേഖരനാണ് സെല്ലുപ്രോ ഗ്രീന്‍ കമ്പനിയ്ക്ക് പിന്നില്‍. ഭര്‍ത്താവ്…

Read More