Author: News Desk
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ, നിർണായകവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകൾക്കായി, 18 മുതൽ 24 മാസം വരെയുള്ള സംഭരണ ചക്രങ്ങൾ ലക്ഷ്യമിടണമെന്ന് ഭാരത് ഫോർജിന്റെ (Bharat Forge) പ്രതിരോധ അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് (Kalyani Strategic Systems ചെയർമാനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേർസ് (Society of Indian Defence Manufacturers) പ്രസിഡന്റുമായ രജീന്ദർ സിംഗ് ഭാട്ടിയ (Rajinder Singh Bhatia). പ്രതിരോധം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി ഒരു ലക്ഷം സ്റ്റാർട്ടപ്പുകളെ ലക്ഷ്യമിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോട്ടോടൈപ്പ് ഘട്ടത്തിൽ നിന്ന് ഉത്പാദന ഘട്ടത്തിലേക്ക് മാറുന്നതിനുള്ള ഫണ്ടിന്റെയും പിന്തുണയുടെയും അഭാവം മൂലം 80 ശതമാനം സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നുണ്ട്. 2018-2019ന് മുമ്പ് ഇന്ത്യയിൽ 10ൽ താഴെ പ്രതിരോധ സ്റ്റാർട്ടപ്പുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 3000ത്തിലധികം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 1100 എണ്ണം ഇതിനകം ഓർഡറുകൾ നേടിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ…
അന്റാർട്ടിക്കയിലേക്ക് ഗവേഷണ ഉപകരണങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനായി റഷ്യൻ കാർഗോ വിമാനം വാടകയ്‌ക്കെടുത്ത് ഇന്ത്യ. അന്റാർട്ടിക്കയിലെ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനങ്ങളും രേഖപ്പെടുത്തുന്നതിനായുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ഹെവി-ഡ്യൂട്ടി റഷ്യൻ IL-76 കാർഗോ വിമാനം അന്റാർട്ടിക്കയിലേക്കു പുറപ്പെട്ടത്. ഇന്ത്യയും അന്റാർട്ടിക്കയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വ്യോമ ചരക്ക് ദൗത്യമായ ഡ്രോണിംഗ് മൗഡ് ലാൻഡ് എയർ നെറ്റ്‌വർക്ക് (DROMLAN) വഴിയായിരുന്നു വിമാനയാത്ര. ഭാരതി, മൈത്രി ഗവേഷണ കേന്ദ്രങ്ങളിലെ ഇന്ത്യൻ ഗവേഷകർക്കായി 18 ടൺ ഉപകരണങ്ങൾ, മരുന്നുകൾ, വിഭവങ്ങൾ, അവശ്യവസ്തുക്കൾ എന്നിവയാണ് കാർഗോ വിമാനത്തിൽ അയച്ചത്. ഇന്ത്യൻ സൈന്യം സാധാരണയായി ചരക്ക് ഗതാഗതത്തിനായി വിന്യസിക്കുന്ന ഈ പ്രത്യേക വിമാനം ഗോവയിലെ മോപയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് തിരിച്ചുവിട്ടത്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ വഴി ദക്ഷിണാർദ്ധഗോളത്തിലെ ലക്ഷ്യസ്ഥാനത്തേക്ക് വിമാനമെത്തും. india hired a russian il-76 cargo plane to transport 18 tons of research equipment and supplies directly to antarctica via…
അമേരിക്കയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹാരത്തിനുള്ള ചർച്ചകൾ എവിടെയുമെത്താത്ത സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷട്ട്ഡൗൺ അഞ്ചാം ദിവസത്തിലേക്ക് കടന്നതായും, പിരിച്ചുവിടൽ ഭീഷണിയെ പരാമർശിച്ച് ഡെമോക്രാറ്റുകൾ പിന്നോട്ട് പോകാനുള്ള സാധ്യത ഇപ്പോഴും കാണുന്നുണ്ടെന്നും വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് സിഎൻഎന്നിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രോഗ്രാമിൽ സംസാരിക്കവേ പറഞ്ഞു. പ്രസിഡന്റ് ട്രംപും റസ് വോട്ടും കാര്യങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരിഹാര ശ്രമങ്ങൾക്കായി ട്രംപ് ഭരണകൂടം കിണഞ്ഞു ശ്രമിക്കുന്നുവെങ്കിലും ഇതുവരെ ധന അനുമതി ബിൽ പാസാക്കാൻ സാധിച്ചിട്ടില്ല. ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗണിലേക്ക് ട്രംപ് ഭരണകൂടം കടന്നത്. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഇതുകാരണം ഒരുപോലെ പ്രതിസന്ധിയിലാണ്. അത്യാവശ്യ ഏജൻസികൾ…
കേരളത്തിൽ അഞ്ച് ദേശീയ പാത പദ്ധതികൾ കൂടി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). സംസ്ഥാനത്തെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് നീക്കം. അഞ്ച് പുതിയ ദേശീയ പാതകൾ കൂടി വികസിപ്പിക്കുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാനത്തിന് നൽകിയ കത്തിൽ എൻഎച്ച്എഐ അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. രാമനാട്ടുകര-കോഴിക്കോട് വിമാനത്താവള റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ-മട്ടന്നൂർ), കൊടുങ്ങല്ലൂർ-അങ്കമാലി, വൈപ്പിൻ-മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുന്നത്. ഇതോടൊപ്പം കൊച്ചി-മധുര ദേശീയപാതയിലെ കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമാണത്തിനുള്ള പദ്ധതിരേഖയും തയ്യാറാക്കിവരികയാണ്. nhai is initiating plans to upgrade five more roads in kerala to national highway status, enhancing road connectivity in the state.
ദേശീയപാതകളിലുടനീളം ക്യുആർ കോഡ് കോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റി (NHAI). രാജ്യത്തെ ദേശീയപാതകൾ ഏറ്റവും മികച്ചതാക്കാനാണിത്. സുതാര്യത മെച്ചപ്പെടുത്തുക, പ്രൊജക്റ്റ് വിശദാംശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുക, ഹൈവേ ഉപയോക്താക്കൾക്ക് റോഡ് സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പുതുതായി രൂപകൽപന ചെയ്ത ക്യുആർ കോഡ് സൈൻ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കും. നാഷണൽ ഹൈവേ നമ്പർ, ലൊക്കേഷൻ മാർക്കറുകൾ, പ്രൊജക്റ്റ് ദൈർഘ്യവും നിർമാണ/പരിപാലന സമയക്രമങ്ങളുംബന്ധപ്പെടേണ്ട നമ്പറുകളുമെല്ലാം ക്യുആർ കോഡ് സ്കാനിങ്ങിലൂടെ ലഭിക്കും. ഹൈവേ പട്രോൾ, ടോൾ മാനേജർ, അടിയന്തര ഹെൽപ്പ്‌ലൈൻ തുടങ്ങിയവയിലേക്ക് ക്യുആർ കോഡ് നയിക്കും. ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്‌ലറ്റുകൾ, പോലീസ് സ്റ്റേഷനുകളും റസ്റ്റോറന്റുകളും, വാഹന റിപ്പയർ ഷോപ്പുകൾ, പഞ്ചർ റിപ്പയർ ഔട്ട്‌ലെറ്റുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങളും ക്യുആർ കോഡിൽ ലഭ്യമാകും. nhai introduces qr code signboards on national highways for enhanced transparency, project access, and improved road safety for highway…
ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്‌ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിന് (Gaganyaan) മുന്നോടിയായാണ് ഹ്യൂമനോയിഡ് റോബോട്ടിനെ അയയ്ക്കുന്നത്. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ സഹായിക്കുന്നതിനായി ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടാണ് വ്യോംമിത്ര. മനുഷ്യസമാനമായ ഭാവങ്ങളും, സംസാരവും, ബുദ്ധിശക്തിയും ഉള്ള ഈ റോബോട്ടിന് മനുഷ്യരെ തിരിച്ചറിയാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും. വ്യോംമിത്ര റോബോട്ടിൻറെ ദൃശ്യങ്ങൾ ഐഎസ്‌ആർഒ 2020ൽ തന്നെ പുറത്തുവിട്ടിരുന്നു. isro is set to launch vyommitra, india’s first humanoid robot, to space in december 2025 as a precursor to the gaganyaan human space mission.
കാര്‍ഷിക -ജൈവമാലിന്യങ്ങളില്‍ നിന്ന് മികച്ച ഗുണനിലവാരവും സുസ്ഥിരവുമായ സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലുപ്രോ ഗ്രീന്‍ Cellupro Green Pvt Ltd ശ്രദ്ധേയമാകുന്നു . കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സുസ്ഥിര സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഒരു വനിതാ സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉല്പാദന മേഖലയിലെത്തുന്നത് കേരളത്തില്‍ ആദ്യം എന്ന നേട്ടം കൂടിയുണ്ടിതിന്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഉത്പന്ന നിര്‍മ്മാണമെന്നതാണ് മറ്റൊരു സംരംഭക മികവ് . കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉത്പാദന യൂണിറ്റെന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയുടെ ഗുണഭോക്താവും മാവേലിക്കര സ്വദേശിനിയും ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയുമായ ഡോ. രശ്മി രാജശേഖരനാണ് സെല്ലുപ്രോ ഗ്രീന്‍ കമ്പനിയ്ക്ക് പിന്നില്‍. ഭര്‍ത്താവ്…
എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരായി ഗോപിചന്ദ് ഹിന്ദുജ കുടുംബം (Gopichand Hinduja & family). ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ഫാമിലിക്ക് ₹1,85,310 കോടി രൂപയുടെ ആസ്തിയാണുള്ളത്. ₹46,300 കോടി ആസ്തിയുമായി മലയാളിയും ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാനുമായ എം.എ. യൂസഫലി (M.A. Yusuff Ali) സമ്പന്ന പ്രവാസികളിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. അദ്ദേഹം പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. എൽ.എൻ. മിത്തൽ കുടുംബം (L.N. Mittal & family) ₹1,75,390 കോടിയുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഇന്ത്യൻ അമേരിക്കൻ ബില്യണേറായ ജയ് ചൗധരിയാണ് (Jay Chaudhry) പട്ടികയിൽ മൂന്നാമതുള്ളത്. ₹1,46,470 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പന്ന പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ അനിൽ അഗർവാൾ കുടുംബം (Anil Agarwal & family) നാലാമതും ഷപൂർ പല്ലോഞ്ചി മിസ്ട്രി കുടുംബം (Shapoor Pallonji Mistry &…
‘മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്’ എന്ന ദർശനത്തിനു കീഴിൽ, ബോഗികൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക റെയിൽവേ ഉപകരണങ്ങളുടെ ആഗോള കയറ്റുമതിക്കാരായി ഇന്ത്യൻ റെയിൽവേ അതിവേഗം വളർന്നുവരുന്നുവെന്ന് റെയിൽവേ മന്ത്രാലയം. 16ലധികം രാജ്യങ്ങളിൽ വളരുന്ന ഈ കയറ്റുമതി ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ റെയിൽവേ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും മെട്രോ കോച്ചുകൾ കയറ്റുമതി ചെയ്തതിനു പുറമേ യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ബോഗികളും അയച്ചു. ഫ്രാൻസ്, മെക്സിക്കോ, റൊമാനിയ, സ്പെയിൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലേക്ക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും മൊസാംബിക്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പാസഞ്ചർ കോച്ചുകളും അയച്ചതായും റെയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. indian railways, under ‘make in india,’ is fast becoming a global exporter of critical railway equipment like coaches and locomotives…
ഡൽഹി – ലണ്ടൺ ഹീത്രോ (LHR) റൂട്ടിൽ ശേഷി വർധിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (AI). 2025/26 നോർത്തേൺ വിന്റർ സീസണിനായാണ് എയർ ഇന്ത്യയുടെ നീക്കം. തുടക്കത്തിൽ ആസൂത്രണം ചെയ്ത മൂന്ന് പ്രതിദിന സർവീസുകൾക്ക് പകരം, 2025 ഒക്ടോബർ 26നും 2026 മാർച്ച് 28നും ഇടയിൽ എയർലൈൻ നാല് പ്രതിദിന വിമാന സർവീസുകൾ നടത്തും. എയർബസ് എ350-900, ബോയിംഗ് 787-9 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇതിലൂടെ ഏറ്റവും മത്സരാധിഷ്ഠിതമായ ദീർഘദൂര വിപണികളിലൊന്നായ ലണ്ടൺ റൂട്ടിൽ എയർ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെചും. എയർലൈനിന്റെ നിലവിലുള്ള ഫ്ലീറ്റ് നവീകരണത്തെയും അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തെയും അടിവരയിടുന്നതാണ് മാറ്റമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. air india boosts capacity on the delhi-london heathrow (lhr) route, launching a fourth daily flight for the 2025/26 northern winter season starting oct 26.
