Author: News Desk
2013ൽ തന്റെ കരിയർ അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും വൻ ആരാധകരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് (Sachin Tendulkar) ഉള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് അപ്പുറം അദ്ദേഹത്തിന്റെ വീടും ആഢംബര കാറുകളുമെല്ലാം എപ്പോഴും വാർത്തകളിൽ നിറയുന്നു. മുംബൈ ബാന്ദ്രയിൽ നൂറ് കോടി രൂപയ്ക്ക് അടുത്ത് വിലയുള്ള ആഢംബര വസതിയാണ് സച്ചിന്റേത്. ആർക്കിടെക്ചർ മാർവൽ എന്നാണ് അദ്ദേഹത്തിന്റെ വീട് വിശേഷിപ്പിക്കപ്പെടുന്നത്. ആഢംബരം നിറഞ്ഞ ഇന്റീരിയറിനൊപ്പം റൂഫ് ടോപ്പ് യോഗ ഡെക്കും അമ്പതിലേറെ വാഹനങ്ങൾക്കുള്ള പാർക്കിങ്ങും എല്ലാം ചേർന്നതാണ് ഈ വീട്. ഇതിനെല്ലാം പുറമേ ഭക്തിയുടെ കേന്ദ്രമായി കൂടിയാണ് അദ്ദേഹം വീടിനെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രാർത്ഥയ്ക്കു വേണ്ട ക്രമീകരണങ്ങളും അദ്ദേഹം വീട്ടിൽ ഒരുക്കി. 2007ലാണ് അദ്ദേഹം ബാന്ദ്രയിലെ ഡോറബ് വില്ല എന്ന വസ്തു ഏതാണ്ട് 40 കോടി രൂപ ചിലവിൽ വാങ്ങിയത്. പഴയ കെട്ടിടം പൊളിച്ച് പുതിയ ബംഗ്ലാവ് പണിയാൻ നാല് വർഷത്തോളം എടുത്തു. നവീകരണത്തിനായി 45 കോടി രൂപയോളം ചിലവഴിച്ചു. തുടർന്ന് 2011ൽ അദ്ദേഹവും കുടുംബവും…
ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ കേബിൾ പാലവുമായി കർണാടക. ശിവമോഗ ശരാവതി കായലിനു (Sharavathi backwaters) കുറുകെയുള്ള അമ്പർഗൊട്ലു-കലസവള്ളി (Ambargodlu-Kalasavalli ) പാലത്തിന്റെ നീളം 2.4 കിലോമീറ്ററാണ്. പാലത്തിന്റെ ഉദ്‌ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. കർണാകയിലെ ഏറ്റവും നീളമുള്ളതും രാജ്യത്തെ രണ്ടാമത്തെ നീളമേറിയതുമായ കേബിൾ-സ്റ്റേയ്ഡ് പാലമാണിത് (cable stayed bridge). 472 കോടി രൂപ ചിലവിൽ നിർമിച്ച പാലം സാഗർ (Sagar), ഹൊസനഗര (Hosanagara) താലൂക്കുകളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും. ഇതോടൊപ്പം സിഗന്ദൂർ ചൗഡേശ്വരി ക്ഷേത്രം (Sigandur Chowdeshwari Temple), കൊല്ലൂർ മൂകാംബികെ ക്ഷേത്രം (Kollur Mookambike temple) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും പാലത്തിലൂടെ സുഗമമാകും. മുൻപ് കായൽ മുറിച്ചുകടക്കാൻ പ്രദേശവാസികൾ ബാർജ് സർവീസിനെയാണ് ആശ്രയിച്ചിരുന്നത്. 2019 മാർച്ച് മാസത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) നിർമാണ പദ്ധതിക്ക് അനുമതി നൽകിയത്. MoRTH ഇന്ത്യയിൽ അംഗീകരിച്ച എട്ടാമത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ-സ്റ്റേ കം-ബാലൻസ്ഡ് കാന്റിലിവർ പാലം…
ഇന്ത്യയിലെ കൊച്ചു ഗ്രാമത്തിൽ ജനിച്ച് നിരവധി പ്രതിബന്ധങ്ങളോട് പടവെട്ടി ഇന്ന് അമേരിക്കയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് ജയ് ചൗധരി (Jay Chaudhry). നിലവിൽ അമേരിക്കയിലെ ഫോറിൻ ബോൺ സമ്പന്ന പട്ടികയിൽ (125 foreign-born US citizens living in the country) എട്ടാം സ്ഥാനത്താണ് അദ്ദേഹം. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് ജയ് ചൗധരി. 2008ൽ സ്ഥാപിച്ച സൈബർ സുരക്ഷാ സ്ഥാപനമായ സീസ്‌കേലർ (Zscaler) സിഇഒ ആണ് ജയ് ചൗധരി. 2018ൽ കമ്പനി പബ്ലിക് ആയി. നിലവിൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയുടെ 40 ശതമാനത്തോളം ഓഹരികൾ ജയ് ചൗധരിയുടെയും കുടുംബത്തിന്റെയും പേരിലാണ്. 1960ൽ ഹിമാലയൻ താഴ്‌വരയിലെ വൈദ്യുതി പോലുമില്ലാത്ത ചെറുഗ്രാമത്തിലാണ് ജയ് ചൗധരിയുടെ ജനനം. നിരവധി വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹം ഇന്നത്തെ ഐഐടി വാരണാസിയിൽ നിന്ന് ബിടെക് ബിരുദം കരസ്ഥമാക്കി. 1980ൽ ബിരുദാനന്തര പഠനത്തിനായി യുഎസ്സിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം…
മരം നടലിലും ‘നഗര വനവത്കരണത്തിലും’ മാതൃക തീർത്ത് ദുബായ്. 2025ന്റെ ആദ്യ പകുതിയിൽ മാത്രം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നട്ടത് മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് മുനിസിപ്പാലിറ്റി (Dubai Municicpality) നടപ്പിലാക്കിയ വനവൽക്കരണ, ലാൻഡ്‌സ്കേപ്പിംഗ് കാമ്പെയ്‌നിലൂടെയാണിത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ (Dubai 2040 Urban Master Plan), ഗ്രീൻ ദുബായ് ഇനീഷ്യേറ്റീവ് (Green Dubai initiative) എന്നിവയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാന പാതയോരത്ത് അടക്കമാണ് ദുബായിയുടെ മരം നടൽ. മൂന്ന് മില്യൺ സ്ക്വയർ മീറ്റർ ഇടത്തിലായി 190 മില്യൺ ദിർഹമാണ് പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. നേറ്റീവ്, ഓർണമെന്റൽ സ്പീഷ്യസ് ഉപയോഗിച്ചുള്ള മരംനടലിന് സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം തളിരു നൽകുന്നു. ദീർഘകാല പാരിസ്ഥിതിക നേട്ടങ്ങൾ ഉറപ്പുനൽകുന്ന രീതിയിലാണ് വനവത്കരണം നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഈസ്തറ്റിക് ലുക്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. അൽ ഖൈൽ റോഡ്,…
ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste) സുരക്ഷിതമായി സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നീക്കവുമായി കേരളം. ഇ–മാലിന്യ ശേഖരണയജ്ഞത്തിലൂടെ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലനൽകി ഇ-വേസ്റ്റ് ശേഖരിക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങളാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്. ഇ–മാലിന്യ ശേഖരണയജ്ഞത്തിന്റെ ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിനായാണ് സംസ്ഥാന സർക്കാർ പുതിയ യജ്ഞം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി (CKCL) നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വില ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ക്ലീൻ കേരളയുടെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തനരഹിതമോ…
എയർപോർട്ടിൽ ലഗേജ് എത്തിക്കാൻ ഓട്ടോണമസ് വാഹനങ്ങളുമായി ദുബായ്. ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിലാണ് (Dubai World Central Al Maktoum International, DWC) ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസുകൾക്ക് നൂതന സാങ്കേതികവിദ്യയായ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിച്ചിരിക്കുന്നത്. എയർ ആൻഡ് ട്രാവൽ സർവീസ് കമ്പനിയായ ഡിനാറ്റയുമായി (Dnata) സഹകരിച്ചാണ് പദ്ധതി. ട്രാക്റ്റ്ഈസി (TractEasy) വികസിപ്പിച്ച ആറ് ഇസെഡ് ടോ (EZTow) മോഡൽ ഇലക്ട്രിക് ട്രാക്ടറുകളാണ് നിലവിൽ വിമാനത്തിലേക്കുള്ള ലഗേജ് നീക്കത്തിനായി വിന്യസിച്ചിരിക്കുന്നത്. ഒരേ സമയം നാല് ബാഗേജ് കണ്ടെയ്‌നറുകൾ വരെ കൈകാര്യം ചെയ്യാനാകുന്ന സംവിധാനമാണിത്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ലഗേജുകളുമായി ഓട്ടോണമസ് ഇലക്ട്രിക് ട്രാക്ടറുകൾ പ്രീഡിഫൈൻഡ് റൂട്ടുകളിൽ പ്രവർത്തിക്കുക. 6 മില്യൺ ദിർഹം ചിലവഴിച്ചുള്ള ഈ പദ്ധതിയിലൂടെ കൂടുതൽ കാര്യക്ഷമതയോടെ ലഗേജ് കൈകാര്യം ചെയ്യാനാകും. ആദ്യഘട്ടത്തിൽ കുറഞ്ഞ മനുഷ്യ ഇടപെടൽ ആവശ്യമുള്ള ലെവൽ 3 ഓട്ടോണമിയിലാണ് ട്രാക്ടറുകൾ പ്രവർത്തിക്കുക. അടുത്ത വർഷത്തോടെ ഇത് മനുഷ്യ ഇടപെടൽ ആവശ്യമില്ലാത്ത ലെവൽ…
ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്രയും മടങ്ങിവരവും ഏറെ പ്രാധാന്യമുള്ളതും ഇന്ത്യയുടെ ബഹിരാകാശ പരിശീലനത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മേന്മ അടിവരയിടുന്നതുമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിൻ (IAM) മുൻ കമാൻഡന്റ് എയർ വൈസ് മാർഷൽ അനുപം അഗർവാൾ (Anupam Agarwal). ഗഗൻയാൻ (Gaganyan) ബഹിരാകാശയാത്രികരെ തിരഞ്ഞെടുക്കുന്നതിന്റെയും തയ്യാറാക്കുന്നതിന്റെയും ചുമതലയുള്ള വിഭാഗമാണ് ഐഎഎം. ആക്സിയം 4 (Axiom 4) ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശുഭാംശു ശുക്ലയെന്ന് അനുപം അഗർവാൾ പറഞ്ഞു. ഇന്ത്യയുടെ ആസ്ട്രനോട്ട് ട്രെയിനിങ് പ്രോട്ടോക്കോളുകൾ ആദ്യമായി റിയൽ സ്പേസ് സാഹചര്യങ്ങളിൽ പരീക്ഷിക്കുകയും തെളിയിക്കപ്പെടുകയുമാണ് ശുഭാംശുവിന്റെ യാത്രയിലൂടെ സാധ്യമായിരിക്കുന്നത്. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) വിജയകരമായ യാത്രയും മടങ്ങിവരവും ഇന്ത്യയുടെ വരുംകാല ദൗത്യങ്ങളിലെയും രാജ്യത്തിന്റെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ശ്രമങ്ങളിലെയും നിർണായക നാഴികക്കല്ലാണ്-അദ്ദേഹം പറഞ്ഞു. ഫിസിയോളജിക്കൽ-സൈക്കോളജിക്കൽ സെലക്ഷൻ, എയ്‌റോസ്‌പേസ് മെഡിസിൻ പ്രക്രിയ തുടങ്ങിയവ ഇതിലൂടെ സാധൂകരിക്കപ്പെടുന്നതായും…
വർഷങ്ങൾ നീണ്ട ഊഹോപോഹങ്ങൾക്ക് ശേഷം ഇലോൺ മസ്കിന്റെ (Elon Musk) നേതൃത്വത്തിലുള്ള ആഗോള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല (Tesla) ഇന്ത്യയിൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കഴിഞ്ഞ ദിവസം മുംബൈയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യാപ്രവേശനത്തിൽ ടെസ്‌ലയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് (Mahindra Group) ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra). ടെസ്‌ലയെ ഇന്ത്യൻ വിപണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര 2017ൽ ചെയ്ത ട്വീറ്റ് റീഷെയർ ചെയ്താണ് അദ്ദേഹം ഇപ്പോൾ ടെസ്‌ലയുടെ ഇന്ത്യാപ്രവേശനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. “ടെസ്‌ലയ്ക്കും മസ്ക്കിനും ഇന്ത്യയിലേക്ക് സ്വാഗതം. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇവി അവസരം ഇപ്പോൾ കൂടുതൽ ആവേശകരമാകുന്നു. നവീകരണമാകട്ടെ നയിക്കുന്നത്, അതിനായി പാതയെത്രയോ നീണ്ടു കിടക്കുന്നു. ചാർജിങ് സ്റ്റേഷനുകളിൽ കണ്ടുമുട്ടാം”-ടെസ്‌ലയെ സ്വാഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലെ പ്രമുഖ നാമം കൂടിയാണ് മഹീന്ദ്ര. മഹീന്ദ്രയ്ക്ക് ടെസ്‌ലയുടെ വരവ് ഭീഷണിയാകുമെന്നും തിരിച്ച്…
സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ തേടി അന്താരാഷ്ട്ര പദവിയെത്തുകയാണ്. ഡിസംബറിൽ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, വനിതാ സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവ അടങ്ങുന്നതാണ് പദ്ധതി. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ ലഭ്യമാക്കാനുമാണ് പദ്ധതി. അടുത്തിടെയാണ് ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, വനിതാ സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു. കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി…
ഗോമൂത്രത്തിൽ ഒഷധഗുണങ്ങളുണ്ടെന്ന ഐഐടി മദ്രാസ് (Madras IIT) ഡയറക്ടർ വി. കാമകോടിയുടെ (V Kamakoti) പ്രസ്താവന മുൻപ് വിവാദമുണ്ടാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ഗോമൂത്രത്തിന്റെ ‘ശാസ്ത്രീയ ഗുണങ്ങളെ’ കുറിച്ച് കാമകോടി വിശദീകരിച്ചത്. ഗോമൂത്രത്തിൽ ആമാശയത്തെ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ സവിശേഷതകൾ ഉണ്ടെന്നായിരുന്നു കാമകോടിയുടെ അവകാശവാദം. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹോട്ട്മെയിൽ (Hotmail) സഹസ്ഥാപനും ഇന്ത്യൻ വംശജനുമായ സബീർ ഭാട്ടിയ (Sabeer Bhatia). ഗോമൂത്രത്തിൽ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ സവിശേഷതകൾ ഉണ്ടെന്നും അവ മനുഷ്യരുടെ ആമാശയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നുമുള്ള കാമകോടിയുടെ അവകാശവാദം ഞെട്ടിപ്പിക്കുന്നതാണെന്ന് സബീർ പറഞ്ഞു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിലെ തലപ്പത്തിരിക്കുന്നവരാണ് ഇങ്ങനെ പറയുന്നത് എന്നോർക്കണം. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഉന്നതാധികാരികൾ സ്ഥാപനങ്ങൾ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളും മറ്റും എങ്ങനെ വിശ്വാസത്തിലെടുക്കും എന്നതാണ് ആശങ്ക-അദ്ദേഹം പറഞ്ഞു. Hotmail co-founder Sabeer Bhatia criticizes IIT Madras Director V Kamakoti’s claims about cow urine’s medicinal properties,…