Author: News Desk

കണ്ടെയ്നർ കൈകാര്യ ശേഷിയിൽ റെക്കോർഡ് ഇട്ട് ജവഹർലാൽ നെഹ്‌റു തുറമുഖം (JNPA). നവി മുംബൈയിലെ ജെഎൻപിഎ 10 ദശലക്ഷം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷിയുള്ള രാജ്യത്തെ ആദ്യ തുറമുഖമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന വിപുലീകരണത്തോടെയാണ് തുറമുഖം 10.4 ദശലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർന്നത്. അഞ്ച് കണ്ടെയ്നർ ടെർമിനലുകളും രണ്ട് ലിക്വിഡ് കാർഗോ ടെർമിനലുകളും രണ്ട് ജനറൽ കാർഗോ ടെർമിനലുകളുമാണ് ജെഎൻപിഎ പ്രവർത്തിപ്പിക്കുന്നത്. 2024ൽ ഇന്ത്യയിലെ കണ്ടെയ്‌നർ ഗതാഗതത്തിന്റെ പകുതിയിലധികവും കൈകാര്യം ചെയ്തത് ജെഎൻപിഎയാണ്. ഏതാണ്ട് 7.05 ദശലക്ഷം ടിഇയുക്കളാണ് പ്രോസസ്സ് ചെയ്തത്. 2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 15.39 ദശലക്ഷം ടൺ കണ്ടെയ്‌നറുകളും മൊത്തം 16.64 ദശലക്ഷം ടൺ ചരക്കും നീക്കി. The Jawaharlal Nehru Port Authority (JNPA) has become India’s first port to surpass 10 million TEUs in container handling capacity, reaching 10.4 million TEUs.…

Read More

ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) അടക്കമുള്ള ഏജൻസികൾ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. മെഡ് മാക്സ് എന്ന ഓപറേഷന്റെ ഫലമായി കേരളത്തിലടക്കം അറസ്റ്റുകൾ നടന്നു. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മൾട്ടി-ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10ലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായി. എൻസിബിക്കും ഇന്ത്യൻ ഏജൻസികൾക്കും യുഎസ് എംബസി അധികൃതർ നന്ദി അറിയിച്ചു. മെഡ്മാക്സിനെ തുടർന്ന് യുഎസ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ലഹരിമാഫിയകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. ലഹരി സംഘങ്ങൾ ഉപയോഗിക്കുന്ന ക്രിപ്‌റ്റോ പേയ്‌മെന്റുകൾ, ഡ്രോപ്പ് ഷിപ്പർമാർ തുടങ്ങിയവ ഇന്ത്യൻ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു-അമിത് ഷാ പറഞ്ഞു. നാല് ഭൂഖണ്ഡങ്ങളിലായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ…

Read More

യുഎസ്സിൽ ഒന്നിലധികം സ്റ്റാർട്ടപ്പുകളിൽ ഒരേസമയം ജോലിചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് സോഹം പരേഖ് എന്ന ഇന്ത്യൻ ടെക്കി. ഒരേ സമയം മൂന്നോ നാലോ സ്റ്റാർട്ടപ്പുകളിൽ രഹസ്യമായി ജോലി ചെയ്ത് കമ്പനികളെ കബളിപ്പിച്ചു എന്ന ഗുരുതര ‘മൂൺലൈറ്റിങ്’ (moonlighting) ആരോപണങ്ങളാണ് സോഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇതോടെ സംഭവം ‘സോഹം-ഗേറ്റ്’ എന്ന പേരിൽ ടെക് ലോകത്ത് ചർച്ചാവിഷയം ആയിരിക്കുകയാണ്. മിക്സ്പാനൽ എന്ന സംരംഭത്തിന്റെ സഹസ്ഥാപകൽ സുഹൈൽ ദോഷിയാണ് സംഭവത്തെക്കുറിച്ച് ആദ്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പോസ്റ്റ് പങ്കുവെച്ചത്. സോഹം ഒരേ സമയം നാല് സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നതായും സിവി വ്യാജമാണെന്നും സുഹൈൽ പറയുന്നു. സോഹത്തിനെ മുൻപ് താൻ ഇത്തരം കാര്യങ്ങളുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണെന്നും പക്ഷേ ഇപ്പോഴും ഇയാൾ തട്ടിപ്പ് തുടരുന്നതായും സുഹൈൽ ആരോപിക്കുന്നു. സിവി പ്രകാരം സോഹം മുംബൈ സർവകലാശാലയിൽ നിന്ന് ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായാണ് കാണിക്കുന്നത്. ഡൈനാമോ എഐ, യൂണിയൻ എഐ,…

Read More

കേരളത്തിന്റെ സാംസ്കാരിക പെരുമ മുദ്രണം ചെയ്ത ചിത്ര കലാ ഗോപുരങ്ങൾ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിലേക്കുള്ള ഓവർബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക ബിംബങ്ങൾ, ചരിത്രസ്മാരകങ്ങൾ, കേരളത്തിന്റെ അഭിമാനമായി മാറിയ സ്ഥാപനങ്ങൾ എന്നിവയടങ്ങുന്ന കാൻവാസ് ആയാണ് ടവറുകളെ മാറ്റിയത്. തെയ്യവും കഥകളിയും മുതൽ ഒപ്പനയും മാർഗംകളിയും പൂരവും രഥോത്സവവും വരെ ആദ്യ ഗോപുരത്തെ മനോഹരമാക്കുന്നു. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനിൽ തുടങ്ങുന്ന രണ്ടാം ഗോപുരത്തിൽ മലയാളം അക്ഷരമാലയും കളരിയും ആയുർവേദവും മുതൽ വള്ളംകളി വരെയുണ്ട്. മൂന്നാം ഗോപുരം തിരുവനന്തപുരത്തിന്റെ കലാ, സാംസ്കാരിക പാരമ്പര്യത്തിന്റെ നേർക്കാഴ്ചയാണ്. പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം ചർച്ച്, രാജാ രവിവർമയുടെ അനശ്വര പെയിന്റിംഗുകൾ, രാജ കൊട്ടാരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാലാം ഗോപുരം ആധുനിക തലസ്ഥാനത്തിന്റെ മുഖമാണ്- നിയമസഭാ മന്ദിരവും, വിക്രം സാരാഭായി സ്പേസ് സെന്ററും ടെക്നോപാർക്കും നേപ്പിയർ മ്യൂസിയവും മുതൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരെ നിറക്കൂട്ടുകളായി…

Read More

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ സാമ്പത്തിക വർഷത്തിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (InvIT) ഇഷ്യുവിന് കീഴിൽ റീട്ടെയിൽ നിക്ഷേപകർക്കായി 25000 കോടി രൂപയുടെ യൂണിറ്റുകൾ നീക്കിവയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മൊത്തം പബ്ലിക് ഇഷ്യുവിന്റെ 30–40 ശതമാനമാണ് ഈ വിഹിതം. ഈ സാമ്പത്തിക വർഷം 10,000 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കാനും 50,000 കോടി രൂപയുടെ റോഡ് ആസ്തികൾ ധനസമ്പാദനം നടത്താനും സർക്കാർ ലക്ഷ്യമിടുന്നു. ചെറുകിട നിക്ഷേപകരെ ഹൈവേ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. NHAI to allocate ₹25,000 crore in InvIT units for retail investors this fiscal year, as announced by Union Minister Nitin Gadkari, aiming to attract small investors to the highway sector.

Read More

ചരിത്രം രാജാക്കൻമാരുടേതു കൂടിയാണ്. ഇട്ടുമൂടാനുള്ള സമ്പത്തിനൊപ്പം മികച്ച ഭരണ പരിഷ്കാരങ്ങൾ കൊണ്ടും രാജാക്കൻമാർ കാലത്തെ കടന്നു നിലനിൽക്കുന്നു. അത്തരമൊരു രാജാവായിരുന്നു മൈസൂരിലെ മഹാരാജ കൃഷ്ണരാജ വോഡയാർ നാലാമൻ. 1930കളിൽ ഏകദേശം 400 മില്യൺ ഡോളറായിരുന്നു മഹാരാജാവിന്റെ ആസ്തി. ഇന്നത്തെ കണക്കുവെച്ച് നോക്കുമ്പോൾ ഇത് ഏതാണ്ട് ഏഴ് ബില്യൺ ഡോളറിനു തുല്യമാണ്. 1884ൽ ജനിച്ച കൃഷ്ണ രാജ, പതിനൊന്നാം വയസ്സിൽ മൈസൂർ രാജാവായി. പിന്നീട് 1940ൽ മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പരിഷ്കരണ മേഖലയിലും കൃഷ്ണരാജ വോഡയാറിന്റെ ഭരണകാലം മൈസൂരിന്റെ സുവർണകാലമായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃഷ്ണരാജ വോഡയാർ നേരിട്ട് സഹായധനം നൽകിയിരുന്നു. ഇതിനുപുറമേ ഏക്കർ കണക്കിന് ഭൂമിയും അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകി. തൊട്ടുകൂടായ്മയും ബാലവിവാഹവുമെല്ലാം നിർത്തലാക്കിയ അദ്ദേഹം തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പേരിലും അറിയപ്പെടുന്നു. ബാംഗ്ലൂരിൽ ആദ്യമായി വൈദ്യുതി എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ്. Explore…

Read More

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്കെത്തുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയജീവിതത്തിന് തുടക്കം കുറിക്കുക. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എഴുത്തുകാരി, ചിത്രകാരി എന്നീ നിലകളിലും വിസ്മയ കഴിവുതെളിയിച്ചിട്ടുണ്ട്. വിസ്മയയുടെ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’ എന്ന കവിതാസമാഹാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ വിസ്മയയുടെ കവിതകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപുറമേ മുവായ് തായ് എന്ന തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള വിസ്മയ അടുത്തിടെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഊട്ടിയിലെ ഹെബ്രോൺ സ്കൂളിൽ പഠിച്ച വിസ്മയ പിന്നീട് ബിരുദ പഠനത്തിനു ശേഷം ആർട്ട്, പെർഫോർമൻസ് രംഗത്തേക്കെത്തി. പ്രേഗ്, ന്യൂയോർക്ക്, ലണ്ടൺ എന്നിവിടങ്ങളിലെ നിരവധി സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളിലൂടെയായിരുന്നു വിസ്മയയുടെ കലാലോകത്തെ യാത്രയും പരിശീലനവും. തായ്ലാൻഡിലെ ഫിറ്റ്കോ ക്യാംപിലൂടെയാണ്…

Read More

രണ്ടു വർഷത്തിനുള്ളിൽ 200 പുതിയ സിനിമാ സ്‌ക്രീനുകൾ കൂടി ആരംഭിക്കാൻ മൾട്ടിപ്ലെക്സ് തിയേറ്റർ കമ്പനി പിവിആർ ഐനോക്സ് (PVR INOX). 400 കോടി രൂപ മുതൽമുടക്കിലാണ് വിപുലീകരണ പദ്ധതിയെന്ന് പിവിആർ ഐനോക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്‌ലി പറഞ്ഞു. കമ്പനിയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. 2025-26ൽ മാത്രം ഏകദേശം 100 സ്‌ക്രീനുകൾ തുറക്കും. ഇതിൽ ആദ്യ പാദത്തിൽ തന്നെ 20 എണ്ണം തുറന്നു കഴിഞ്ഞെന്നും കമ്പനിയുടെ വിപുലീകരണ പദ്ധതികളെക്കുറിച്ച് സഞ്ജീവ് കുമാർ പറഞ്ഞു. ഈ വർഷം തുറക്കുന്ന 100 സ്‌ക്രീനുകളിൽ 40 എണ്ണം ഹൈദരാബാദ്, ബെംഗളൂരു, ഹുബ്ലി എന്നിങ്ങനെ ദക്ഷിണേന്ത്യ കേന്ദ്രീകിരിച്ചാണ്. ഇതോടൊപ്പം മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും സിലിഗുരി, ജബൽപൂർ, ലേ, ഗാങ്‌ടോക്ക് തുടങ്ങിയ ചെറുനഗരങ്ങളിലും തിയേറ്ററുകൾ കൊണ്ടുവരും PVR INOX plans to add 200 new screens across India…

Read More

വിമാനത്താവളത്തിനോട് ചേർന്ന് ഐടി പാർക്ക്‌ സ്ഥാപിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ ആരംഭിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL). വിമാനത്താവളത്തിന്റെ ഭൂമി പരമാവധി പ്രയോജനപ്പെടുത്തിയാണ് ഐടി പാർക്ക് വരിക. വിമാനത്താവളത്തിന്റെ 20 ഏക്കർ ഭൂമിയിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കുകയാണ് സിയാലിന്റെ ലക്ഷ്യം. പദ്ധതിക്കായി സാധ്യതാപഠനം നടത്തും. ഇതിന് കൺസൾട്ടൻസികളെ തിരഞ്ഞെടുക്കുന്നതിനായി ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്. സാധ്യതാപഠനത്തിൽ ഐടി/ഐടി അധിഷ്‌ഠിത സേവനങ്ങൾക്കുള്ള പാർക്കിന്റെ മാസ്റ്റർപ്ലാനും തയ്യാറാക്കും. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മികച്ച കണക്ടിവിറ്റിക്കൊപ്പം പ്രദേശത്ത് നിലവിലുള്ള താമസസൗകര്യങ്ങളും ഐടി പാർക്ക് പദ്ധതിക്ക് അനുകൂല ഘടകമാണ്. കേരളത്തിന്റെ ഐടി മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാൻ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ സാധ്യമാകും എന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ ഐടി പാർക്ക് സ്ഥാപിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ സിയാൽ ആരംഭിച്ചിരിക്കുന്നത്. Kerala’s Chief Minister announced the state’s…

Read More

സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം കെഎസ്‌യുഎം സോഹോയുമായി ഒപ്പുവച്ചു.ഇതിനു പുറമെ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ബിസിനസുകള്‍ക്കായി സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം KSUM സോഹോയുമായി ഒപ്പുവച്ചു. കൊച്ചി ആസ്ഥാനമായ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുക്കുന്നതിന്‍റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കാമ്പസില്‍ സോഹോയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന എട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളെ ചടങ്ങില്‍ അനുമോദിച്ചു. ബോസണ്‍ മോട്ടോഴ്സ്, സെന്‍ട്രോണ്‍ ലാബ്സ്, വി ടൈറ്റന്‍ കോര്‍പ്പറേഷന്‍, വിപസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, വെര്‍ഡന്‍റ് ടെലിമെട്രി ആന്‍ഡ് ആന്‍റിന സിസ്റ്റംസ്, ജെന്‍…

Read More