Author: News Desk

സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം കെഎസ്‌യുഎം സോഹോയുമായി ഒപ്പുവച്ചു.ഇതിനു പുറമെ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. ബിസിനസുകള്‍ക്കായി സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം KSUM സോഹോയുമായി ഒപ്പുവച്ചു. കൊച്ചി ആസ്ഥാനമായ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുക്കുന്നതിന്‍റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കാമ്പസില്‍ സോഹോയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന എട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളെ ചടങ്ങില്‍ അനുമോദിച്ചു. ബോസണ്‍ മോട്ടോഴ്സ്, സെന്‍ട്രോണ്‍ ലാബ്സ്, വി ടൈറ്റന്‍ കോര്‍പ്പറേഷന്‍, വിപസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, വെര്‍ഡന്‍റ് ടെലിമെട്രി ആന്‍ഡ് ആന്‍റിന സിസ്റ്റംസ്, ജെന്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഘാനയുടെ ദേശീയ ബഹുമതി. ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഘാനയിലെത്തിയ വേളയിലാണ് പുരസ്കാരം സമ്മാനിച്ചത്. ഘാനൻ പ്രസിഡന്റ് ജോൺ ദ്രമാനി മഹാമയാണ് മോഡിക്ക് ഓഫീസ് ഓഫ് ദ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഘാന അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. ഘാനയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിക്കുന്നതായും ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധത്തിന് പുരസ്കാരം സമർപ്പിക്കുന്നതായും മോഡി പറഞ്ഞു. ഘാനയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യ-ഘാന ബന്ധത്തിന് പുതിയ ഊർജം നൽകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി ചർച്ചകൾ നടത്തി. യുവാക്കളെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യ സ്കിൽ ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുമെന്ന് നേരത്തെ മോഡി പ്രഖ്യാപിച്ചിരുന്നു. ഘാനയുടെ ‘ഫീഡ് ഘാന’ പരിപാടിയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്. കൃഷി, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങിയ പ്രധാന മേഖലകളിൽ…

Read More

ബ്രിട്ടീഷ് സേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാർ കാരണം ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തെ ഇപ്പോൾ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് വിമാനവുമായി ബന്ധപ്പെട്ട രണ്ട് പോസ്റ്ററുകളാണ് കേരള ടൂറിസം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. ‘മനോഹരമായ സ്ഥലം, തിരിച്ചുപോകാനേ തോന്നുന്നില്ല’ എന്ന് റെക്കമെൻഡേഷൻ/റേറ്റിങ് നൽകുന്ന തരത്തിലുള്ള പോസ്റ്ററും ‘ഒരിക്കൽ കാലുകുത്തിയാൽ പിന്നെ തിരിച്ചുപോകാൻ തോന്നില്ല, സംശയമുണ്ടെങ്കിൽ എഫ് 35നോട് ചോദിച്ചോളൂ’ എന്ന മറ്റൊരു പോസ്റ്ററുമാണ് കേരള ടൂറിസം പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ മിൽമയും സമാനമായ പ്രൊഡക്റ്റ് പ്രൊമോഷൻ പോസ്റ്റർ യുദ്ധവിമാനത്തെ വെച്ച് ചെയ്തിട്ടുണ്ട്. എഫ് 35 ട്രോകളിലും നിറയുകയാണ്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ റോഡ് റോളർ നന്നാക്കുന്ന സീൻ എഫ് 35ലേക്ക് മാറ്റിപ്രതിഷ്ഠിച്ച വീഡിയോ ചിരിപടർത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൽഎക്സിൽ വിമാനം വിൽക്കാനിട്ട തരത്തിലുള്ള ട്രോളുകളും നേരത്തെ പ്രചരിച്ചിരുന്നു. അതേസമയം, എഫ് 35 വിമാനം സാങ്കേതിക തകരാർ കാരണം കുടുങ്ങിയതിന് ഇടയിലും ഇതേ…

Read More

അനിൽ അംബാനിയുടെ കമ്പനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (RCom) ലോൺ അക്കൗണ്ടുകൾ ‘Fraudulent’ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). കമ്പനി മുൻ ഡയറക്ടറായ അനിൽ അംബാനിയെക്കുറിച്ച്, റെഗുലേറ്ററി നിയമങ്ങൾ പ്രകാരം എസ്ബിഐ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് നൽകും. ബിസിനസിൽ തിരിച്ചു വരവിന് ഒരുങ്ങുന്ന അനിൽ അംബാനിക്ക് എസ്ബിഐയുടെ തീരുമാനം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച്, ആർ‌സി‌എമ്മിന് എസ്‌ബി‌ഐ കത്ത് എഴുതിയതായും കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചതായും ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം കാനറ ബാങ്കും ആർ‌കോമിന്റെ അക്കൗണ്ടിനെ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി ഈ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നു. 2025 മാർച്ച് മാസത്തിലെ കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം കടബാധ്യത ₹40,413 കോടിയാണ്. അടുത്തിടെ അനിലിന്റെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ തുടങ്ങിയ കമ്പനികൾ കടബാധ്യത കുറച്ചിരുന്നു. കമ്പനി നിലവിൽ പാപ്പരത്ത നടപടിക്രമങ്ങളിലൂടെ കടന്നു പോവുകയാണ്. ഇൻസോൾവൻസി ആൻഡ്…

Read More

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നികുതി ഇളവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി മലയാളി ഡീപ്-ടെക് സ്റ്റാർട്ടപ്പ് ഫ്യുസലേജ്‌ ഇന്നോവേഷൻസ് (Fuselage Innovations). വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (DPIIT) 80-IAC നികുതി ഇളവ് സർട്ടിഫിക്കറ്റാണ് സ്റ്റാർട്ടപ്പിന് ലഭിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിലുള്ള സർട്ടിഫിക്കറ്റിലൂടെ തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷത്തേക്ക് ലാഭത്തിന്റെ 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കും. ആദ്യ പത്ത് വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും സ്റ്റാർട്ടപ്പിന് ഇത് പ്രയോജനപ്പെടുത്താം. രാജ്യത്ത് ഇതുവരെ 200ൽ താഴെ സ്റ്റാർട്ടപ്പുകൾ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഫ്യുസലേജ്‌ ഇന്നോവേഷൻസിന്റെ സാമ്പത്തിക അച്ചടക്കം, നവീകരണം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ എലൈറ്റ് ഗ്രൂപ്പിലേക്കുള്ള സ്ഥാനമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കാർഷിക ആവശ്യങ്ങൾക്കുള്ള ഡ്രോൺ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഫ്യുസലേജ്. നികുതി ഇളവ് ലഭിക്കുന്നതോടെ സ്റ്റാർട്ടപ്പിന് ഡ്രോണുകളും ഡ്രോൺ അധിഷ്ഠിത സേവനങ്ങളും കുറഞ്ഞ ചിലവിൽ ലഭ്യമാക്കാനാകും. ഇത് കർഷകർക്കും…

Read More

ബ്രിട്ടീഷ് സേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാർ കാരണം ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തെ ഇപ്പോൾ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള ടൂറിസം. ബ്രിട്ടീഷ് വിമാനവുമായി ബന്ധപ്പെട്ട രണ്ട് പോസ്റ്ററുകളാണ് കേരള ടൂറിസം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. ‘മനോഹരമായ സ്ഥലം, തിരിച്ചുപോകാനേ തോന്നുന്നില്ല’ എന്ന് റെക്കമെൻഡേഷൻ/റേറ്റിങ് നൽകുന്ന തരത്തിലുള്ള പോസ്റ്ററും ‘ഒരിക്കൽ കാലുകുത്തിയാൽ പിന്നെ തിരിച്ചുപോകാൻ തോന്നില്ല, സംശയമുണ്ടെങ്കിൽ എഫ് 35നോട് ചോദിച്ചോളൂ’ എന്ന മറ്റൊരു പോസ്റ്ററുമാണ് കേരള ടൂറിസം പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ മിൽമയും സമാനമായ പ്രൊഡക്റ്റ് പ്രൊമോഷൻ പോസ്റ്റർ യുദ്ധവിമാനത്തെ വെച്ച് ചെയ്തിട്ടുണ്ട്. എഫ് 35 ട്രോകളിലും നിറയുകയാണ്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ റോഡ് റോളർ നന്നാക്കുന്ന സീൻ എഫ് 35ലേക്ക് മാറ്റിപ്രതിഷ്ഠിച്ച വീഡിയോ ചിരിപടർത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൽഎക്സിൽ വിമാനം വിൽക്കാനിട്ട തരത്തിലുള്ള ട്രോളുകളും നേരത്തെ പ്രചരിച്ചിരുന്നു. അതേസമയം, എഫ് 35 വിമാനം സാങ്കേതിക തകരാർ കാരണം കുടുങ്ങിയതിന് ഇടയിലും ഇതേ…

Read More

ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ കരാർ നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ (Foxconn) ഇന്ത്യയിലെ പ്രൊഡക്ഷൻ ഫെസിലിറ്റികളിൽ നിന്ന് 300ലധികം ചൈനീസ് എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. ഐഫോൺ 17 നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ ആപ്പിൾ വേഗത്തിലാക്കുന്നതിനിടെയുള്ള ഈ നീക്കം പ്രവർത്തന തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ആഗോള വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊഡക്ഷൻ ലൈൻ സെറ്റപ്പ്, സാങ്കേതിക മേൽനോട്ടം എന്നിവയ്ക്ക് നിർണായകമാണ് ഫോക്സ്കോണിലെ ചൈനീസ് ജീവനക്കാർ. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഇവരെ പെട്ടെന്ന് പിൻവലിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300ലധികം ചൈനീസ് ജീവനക്കാർ ഫോക്‌സ്‌കോണിന്റെ ഇന്ത്യൻ ഐഫോൺ അസംബ്ലി പ്ലാന്റുകൾ വിട്ടുപോയതായി റിപ്പോർട്ടിൽ പറയുന്നു. കൂട്ടത്തോടെയുള്ള പിരിഞ്ഞുപോകൽ ദക്ഷിണേന്ത്യയിലെ ഫോക്സ്കോൺ സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. നിലവിൽ തായ്‌വാനീസ് സപ്പോർട്ട് ഉദ്യോഗസ്ഥർ മാത്രമാണ് ഫോക്സ്കോണിൽ അവശേഷിക്കുന്നത്. അതേസമയം, എന്തുകൊണ്ടാണ് ചൈനീസ് ജീവനക്കാരെ തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഈ വർഷം ആദ്യം, ഇന്ത്യയിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും തടയാൻ…

Read More

ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് ദുബായ് ഫൗണ്ടെയ്ൻ. ഏപ്രിലിൽ ദുബായ് ഫൗണ്ടെയ്ൻ താൽക്കാലികമായി അടച്ചിരുന്നു. അഞ്ച് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഫൗണ്ടെയ്ൻ അടച്ചത്. ഇപ്പോൾ ദുബായ് ഫൗണ്ടെയ്ൻ നവീകരണവുമായി ബന്ധപ്പെട്ട് നിർമാതാക്കളായ ഇമാർ ഗ്രൂപ്പ് ഷെയർ ചെയ്ത ബിഹൈൻഡ് ദ സീൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പുതിയ ടൈലുകൾ പാകുന്നതു മുതൽ വാട്ടർ ക്ലീനിങ് റോബോട്ടുകൾ വരെ അടങ്ങുന്ന വീഡിയോയാണ് ഇമാർ ഷെയർ ചെയ്തത്. പുതിയ ഫ്ലോറാണ് ഏറ്റവും പ്രധാന മാറ്റം. ഫ്യൂച്ചറിസ്റ്റിക് സിറ്റിക്ക് സമാനമായാണ് പുതിയ നവീകരണമെന്നും ഇനിയും പുതിയ കാഴ്ചകൾ ഒരുക്കാൻ ഇമാറിനു സാധിക്കട്ടെ എന്നുമെല്ലാം നിരവധി അഭിനന്ദന സന്ദേശങ്ങളാണ് നെറ്റിസൺസ് വീഡിയോയ്ക്കു താഴേ കുറിക്കുന്നത്. ഫൗണ്ടെയ്ൻ നവീകരണം പൂർത്തിയാക്കുന്നതു വരെ വലിയ സ്ക്രീനിൽ ഫൗണ്ടെയ്ൻ ദൃശ്യങ്ങൾ പ്ലേ ചെയ്യുന്ന സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്. ഫൗണ്ടെയ്ൻ നേരിട്ടു കണ്ട അതേ അനുഭൂതിയാണ് ഇത് നൽകുന്നതെന്ന് സന്ദർശകർ പറയുന്നു The Dubai Fountain is undergoing a…

Read More

വ്യത്യസ്തത ഡിസൈനോടുകൂടിയ ബാൻഡ്ബാഗുകൾ നിർമിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ഫ്രഞ്ച് ആഢംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റൻ (Louis Vuitton). പുതിയ ഓട്ടോറിക്ഷാ ഹാൻഡ് ബാഗോടെ ആ വ്യത്യസ്തത വേറെ ലെവൽ ആക്കിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബ്രാൻഡിന്റെ എസ്എസ് 26 എന്ന 2026ലെ കലക്ഷനിലാണ് ഇന്ത്യക്കാരുടെ പ്രിയവാഹനമായ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ലെതർ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ബാഗിന്റെ കൃത്യമായ വില എത്രയാണെന്ന് അറിവായിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ബ്രാൻഡ് പ്ലെയിനിന്റെ രൂപത്തിൽ ഇറക്കിയ ഒരു ഹാൻഡ് ബാഗിന്റെ വില 30 ലക്ഷത്തോളം രൂപയായിരുന്നു. ഓട്ടോറിക്ഷാ ബാഗിനും ഏതാണ്ട് ഇത്രതന്നെയോ ഇതിലധികമോ വില വരും എന്നാണ് ഫാഷൻ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഈ പ്ലെയിൻ ബാഗിനും ഓട്ടോറിക്ഷാ ബാഗിനും പുറമേ കമ്പനി നേരത്തെ ലോബ്സ്റ്റർ മാതൃകയിലുള്ള ബാഗ്, ഡോൾഫിൻ ബാഗ്, ഹാംബർഗർ ബാഗ് തുടങ്ങിയവയും അവതരിപ്പിച്ചിരുന്നു. ബാഗിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി രസകരമായ കമന്റുകളും നിറയുകയാണ്. മിഡിൽ ക്ലാസ്സ് സ്ട്രഗിളിനെ ആഢംബരവൽക്കരിക്കുകയാണ് ബാഗിലൂടെ…

Read More

ആക്സിയം 4 മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല. ആദ്യമായി ഐഎസ്എസ്സിൽ എത്തുന്ന ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു. 599 കോടിയിലധികം രൂപ ചിലവഴിച്ചാണ് ഇന്ത്യ ശുഭാംശുവിനെ ബഹിരാകാശ നിലയത്തിൽ എത്തിച്ചിരിക്കുന്നത്. യാത്രയ്ക്കു പുറമേ ഒരു വർഷത്തോളം നീണ്ട ബഹിരാകാശ പരിശീലനത്തിനുമായാണ് ഇത്ര ഉയർന്ന തുക ചിലവഴിച്ചിട്ടുള്ളത്. നാസയിലേതിനു സമാനമായ രീതിയിലുള്ള പരിശീലനം തന്നെയാണ് ആക്സിയം മിഷനിലെ ശുഭാംശു അടക്കമുള്ള അംഗങ്ങൾക്കും ലഭിച്ചത്. ബഹിരാകാശ രംഗത്തെ സംബന്ധിച്ച് ഇത് അത്ര വലിയ തുക അല്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ദൗത്യപങ്കാളിത്തത്തിലൂടെ ഇന്ത്യയ്ക്കു തിരിച്ചുകിട്ടുന്ന നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ തുക വെറുതെയാകില്ല എന്നും വിദഗ്ധർ പറയുന്നു. 2027ലെ ഗഗൻയാൻ ദൗത്യം, 2035 ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ ദൗത്യം, 2040ലെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ലക്ഷ്യം എന്നിങ്ങനെ നിരവധി ഭാവിപദ്ധതികളാണ് ഇന്ത്യയ്ക്ക് ബഹിരാകാശ രംഗത്തുള്ളത്. ഈ ദൗത്യങ്ങൾക്കെല്ലാം ഉപകാരപ്പെടുന്ന വിലപ്പെട്ട വിവരങ്ങളും അനുഭവപരിചയവും ശുഭാംശുവിന്റെ യാത്രയിലൂടെ ലഭ്യമാകും. Group…

Read More