Author: News Desk
പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് (Skype). 22 വർഷം നീണ്ട സേവനത്തിന് ഒടുവിലാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ് എന്നിവർ സ്ഥാപിച്ച സ്കൈപ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. ഇന്റഗ്രേറ്റഡ് വീഡിയോ കോളിങ്, കൊളോബറേഷൻ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് (Teams) സ്കൈപ്പിന് പകരമായി മൈക്രോസോഫ്റ്റ് ഉയർത്തിക്കൊണ്ടുവരിക. സ്കൈപ്പിലെ ചാറ്റുകൾ, കോണ്ടാക്ടുകൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയവ ടീംസിൽ ലഭ്യമാകും. മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരവധി മൊബൈൽ-ക്ലൗഡ് പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിനു പ്രാധാന്യം കുറഞ്ഞ സാഹചര്യത്തിലാണ് നൂതന സാങ്കേതികവിദ്യയിലൂന്നിയുള്ള ടീംസിലേക്കുള്ള മാറ്റം. വാട്ട്‌സാപ്പ്, മെസഞ്ചർ പോലുള്ളവ പ്രചാരത്തിൽ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞിരുന്നു. 2017ൽ കമ്പനി സ്‌കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 2021 മുതൽത്തന്നെ സ്‌കൈപ് സേവനങ്ങൾ അവസാനിപ്പിക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. ടീംസിന് പ്രാധാന്യം നൽകിയാകും ഇനി മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൾ രംഗത്തെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് കോൾ,…
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചത് ഇരുരാജ്യങ്ങളുടേയും വ്യോമഗതാഗത മേഖലയെ ബാധിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഗൾഫ് വിമാന സർവീസുകൾ അടക്കം വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് നോർത്ത് ഇന്ത്യ, പാക്കിസ്താൻ എന്നിവിടങ്ങളിലേക്കുള്ള ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയവയിൽ പ്രധാനം. ഉത്തരേന്ത്യയിലെ നിരവധി വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയും ചില വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് വിമാനങ്ങളാണ് ഇത്തരത്തിൽ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. സംഘർഷാവസ്ഥ കാരണം ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ജോധ്പൂർ, ജാംനഗർ, ചണ്ഡീഗഡ്, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകൾ അറിയിച്ചു. ദുബായ്, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ പാക്കിസ്താൻ വിമാനത്താവളത്തിൽ…
പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയോടെ ശ്രദ്ധയാകർഷിച്ച് രണ്ട് വനിതാ ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂർ എന്ന ഇന്ത്യയുടെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയുടെ വാർത്ത ലോകത്തെ അറിയിക്കാൻ രാജ്യം നിയോഗിച്ചത് കേണൽ സോഫിയ ഖുറേഷിയേയും വിങ് കമാൻഡർ വ്യോമിക സിങ്ങിനേയുമാണ്. പാക്കിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള ഒൻപത് ഭീകരത്താവളങ്ങൾ ഇന്ത്യ തകർത്തതായി കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഇൻറലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വിങ് കമാൻഡർ വ്യോമിക സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഫോറിൻ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമാണ് ഇരുവരും വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകിയത്. ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയാണ് സൈനിക സേവനത്തിലേക്ക് വന്നത്.സൈനിക പാരമ്പര്യമുള്ള സോഫിയ മുത്തച്ഛന്റെ പാതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈന്യത്തിലെത്തിയത്. ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് സിഗ്നൽസിന്റെ ആദ്യ വനിതാ ഓഫിസറായി ചരിത്രം കുറിച്ച വ്യക്തിയാണ് കേണൽ സോഫിയ. 2016ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക…
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ്. പാക്കിസ്താൻ, പാക് അധിനിവേശ കാശ്മീർ എന്നിവിടങ്ങളിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തത്. റാഫേൽ ജെറ്റുകൾ, സ്കാൽപ് മിസൈലുകൾ, ഹാമ്മർ ബോംബുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കാൻ ഇവയ്ക്കായി. പാക് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താനാണ് റാഫേൽ ജെറ്റുകൾ ഉപയോഗിച്ചത്. റാഫേൽ യുദ്ധവിമാനങ്ങളിൽ സജ്ജീകരിച്ച സ്കാൽപ് ക്രൂയിസ് മിസൈലുകളും ഹാമ്മർ പ്രിസിഷൻ-ഗൈഡഡ് യുദ്ധോപകരണങ്ങളും ഇന്ത്യയുടെ പ്രധാന ആയുധങ്ങളാണ്. ഭീകരരെ മാത്രം ലക്ഷ്യംവെച്ച് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഇന്ത്യ ഈ കൃത്യതയുള്ള ആയുധങ്ങൾതന്നെ ഉപയോഗിച്ചത്. 300 കിലോമീറ്റർ ദൂരം പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈലാണ് സ്കാൽപ്. സ്റ്റെൽത്ത് സവിശേഷതകൾക്ക് പേരുകേട്ട ഇവയ്ക്ക് സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയും. ഹൈലി അജൈൽ മോഡുലാർ അമ്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച് അഥവാ ഹാമ്മറുകൾക്ക് 70 കിലോമീറ്റർ വരെയാണ്…
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂറിലൂടെ” ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്. പാക്കിസ്താൻ, പാക് അധിനിവേശ കാശ്മീർ (PoK) എന്നിവിടങ്ങളിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമാമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തത്. കേന്ദ്രീകൃതവും, തീവ്രതയുള്ളതുമായ ആക്രമണം പാക്കിസ്താന്റെ സൈനിക കേന്ദ്രങ്ങൾക്കു നേരെയല്ല എന്നും ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ബുധനാഴ്ച പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം, മുരിദ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ താവളം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ 26 നിരപരാധികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യയുടെ തിരിച്ചടി. ആക്രമണ ലക്ഷ്യങ്ങളുടെ കൃത്യമായ കോർഡിനേറ്റുകൾ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നു. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ നേതാക്കളെ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ സൈന്യം ആക്രമണത്തിനായി ഈ സ്ഥലം…
ഇന്ത്യൻ സിനിമയിലെ മോഡേൺ മാസ്റ്ററായി അറിയപ്പെടുന്ന സംവിധായകനാണ് എസ്.എസ്. രാജമൗലി. ഇതിഹാസങ്ങളും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ സിനിമാലോകമാണ് അദ്ദേഹത്തിന്റേത്. മഗധീര, ഈഗ, ബാഹുബലി പോലുള്ള കലക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ആർആർആറിലൂടെ ഗ്ലോബൽ ഐക്കണായും മാറി. ഈ സവിശേഷതകളെല്ലാം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ കൂടിയായി അദ്ദേഹത്തെ മാറ്റുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും പുതിയ ചിത്രത്തിന് 200 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. എസ്എസ്എംബി29 എന്ന വമ്പൻ സിനിമയുടെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോൾ. തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ബജറ്റിന്റെ കാര്യത്തിലും റെക്കോർഡ് ഇടുന്നു. റിപ്പോർട്ടുകൾ പ്രകാരം 1000 കോടി രൂപയാണ് എസ്എസ്എംബി29ന്റെ ബജറ്റ്. ഈ ചിത്രത്തിനാണ് രാജമൗലിക്ക് 200 കോടി രൂപ പ്രതിഫലം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ആകെ ആസ്തിയായ 158 കോടി രൂപയേക്കാൾ കൂടുതലാണ് ഈ ഒരൊറ്റ ചിത്രത്തിലെ പ്രതിഫലമെന്നതും രസകരമായ കാര്യമാണ്. 100 മുതൽ…
പ്രതിദിന ഓർഡറുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തി ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൂന്ന് മുൻനിര ക്വിക്ക് കൊമേഴ്‌സ് സ്ഥാപനങ്ങളായ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവ മാർച്ച് മാസത്തിൽ മാത്രം പ്രതിദിനം 41.5-44.5 ലക്ഷം ഓർഡറുകളാണ് വിതരണം ചെയ്തത്. മാർച്ച് മാസത്തിൽ സെപ്‌റ്റോയെയും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെയും മറികടന്ന് ഓർഡർ വോളിയത്തിന്റെ കാര്യത്തിൽ ബ്ലിങ്കിറ്റ് മാർക്കറ്റ് ലീഡറായി. മാർച്ചിൽ ബ്ലിങ്കിറ്റ് പ്രതിദിനം ഏകദേശം 16.5-17.5 ലക്ഷം ഓർഡറുകൾ പൂർത്തിയാക്കി. അതേ സമയം സെപ്‌റ്റോ പ്രതിദിനം നടത്തിയത് 14.5-15.5 ലക്ഷം ഓർഡറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 10.5-11.5 ലക്ഷം ഓർഡറുകളുമാണ്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഓർഡറുകളുടെ മൊത്ത വാർഷികാടിസ്ഥാനവും (YoY) ഇരട്ടിയിലധികമായി. 2024 മാർച്ചിൽ ഏകദേശം 19.5-22.5 ലക്ഷം പ്രതിദിന ഓർഡറുകളിൽ നിന്നാണ് 2025 മാർച്ചിൽ 41.5-44.5 ലക്ഷം പ്രതിദിന ഓർഡറുകളിലേക്കുള്ള വളർച്ച. മുൻനിരയിലുള്ള ഈ മൂന്ന് സ്ഥാപനങ്ങൾ മാത്രം ഓർഡർ നിരക്കിൽ 105 ശതമാനത്തിലധികം വളർച്ചയാണ് കൈവരിച്ചത്. മണികൺട്രോളിന്റെ…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലായ മെറ്റ്ഗാല ബോളിവുഡ് താരം ഷാരൂഖ് ഖാൻ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. കിങ് ഖാന്റെ മെറ്റ്ഗാല അരങ്ങേറ്റമാണ് സംഭവത്തെ കളറാക്കുന്നത്. എന്നാൽ മലയാളികളെ സംബന്ധിച്ച് അതിലും കളറായ ഒരു വിശേഷം കൂടി ഇത്തവണത്തെ മെറ്റ് ഗാലയ്ക്കുണ്ട്. ന്യൂയോർക്കിലെ മെറ്റ്ഗാല 2025 വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള അതിമനോഹരമായ കാർപ്പറ്റ് നിർമിച്ചിരിക്കുന്നത് കേരളത്തിൽ നിന്നുള്ള സംരംഭമായ ‘നെയ്ത്ത് – എക്സ്ട്രാവീവ്’ (Neytt Extraweave) ആണ്. പരമ്പരാഗത നെയ്ത്ത് വ്യവസായ കുടുംബത്തിൽ നിന്നും പുത്തൻ ഉൽപന്നങ്ങളുമായി ലോകം കീഴടക്കുകയാണ് ചേർത്തലയിൽ നിന്നുള്ള ‘നെയ്ത്ത് – എക്സ്ട്രാവീവ്’. 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ‘നെയ്ത്ത് – എക്സ്ട്രാവീവ്’ നിർമ്മിച്ചത്. 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്തതാണ് ഈ കാർപ്പറ്റുകൾ. സിസൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1917ലാണ് കെ. വേലായുധൻ എന്ന സംരംഭകൻ ആലപ്പുഴയിൽ ‘ട്രാവൻകൂർ…
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി പേരെടുത്ത സംരംഭകനാണ് പേൾ കപൂർ. 27ആം വയസ്സിൽ ബില്യണേർസ് പട്ടികയിൽ ഇടംനേടി അദ്ദേഹം സംരംഭക ലോകത്തെ താരമായി. മുൻനിര ടെക്കി കൂടിയായ പേൾ കപൂറിന്റെ നിർമ്മിത ബുദ്ധി ലോകത്തെ യാത്രയും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ആദ്യ ബഹുഭാഷാ ജെൻ എഐ ചാറ്റ്ബോട്ട് ആയ സാൻഫിയുമായി എത്തി (XANFI) വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പേൾ. സാൻഫിയിലൂടെ ഇന്ത്യയുടെ എഐ വിപ്ലവത്തിന് കരുത്തേകുകയാണ് അദ്ദേഹം. പഞ്ചാബിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ച പേൾ കപൂർ ചെറുപ്പം മുതലേ അൽഗോരിതങ്ങൾ വിശകലനം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു.പിന്നീട് ലണ്ടൺ ക്വീൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം തുടർന്ന് ബ്ലോക്ക്ചെയിനിന്റെയും ധനകാര്യത്തിന്റെയും ഇരട്ട ലോകങ്ങളിൽ മാറി മാറി സഞ്ചരിക്കാൻ ആരംഭിച്ചു. യൂണിവേഴ്സിറ്റി പഠനകാലത്ത് തന്നെ അദ്ദേഹം ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ചു. ലണ്ടണിലും ഇന്ത്യയിലും ഇന്റേൺഷിപ്പുകളിലൂടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലും സാങ്കേതികവിദ്യയിലും പ്രായോഗിക…
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലായ മെറ്റ് ഗാല 2025ൽ ശ്രദ്ധ നേടി ബോളിവുഡ് താരങ്ങൾ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മെറ്റ് ഗാല അരങ്ങേറ്റമാണ് ഫാഷൻ ഫെസ്റ്റിവലിൽ ശ്രദ്ധേയമായത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തി ഷാരൂഖ് ഖാൻ മെറ്റ് ഗാല അരങ്ങേറ്റം അവിസ്മരണീയമാക്കി. പ്രശസ്ത ഡിസെെനർ സബ്യസാചി തയാറാക്കിയ വസ്ത്രങ്ങളാണ് ഷാരൂഖ് ഖാൻ ധരിച്ചത്. ക്ലാസ്സിക് വസ്ത്രത്തിനൊപ്പം കെ അഥവാ കിങ് എന്ന് സൂചിപ്പിക്കുന്ന വലിയ പെൻഡന്റുള്ള ഹെവി ആഭരണങ്ങളും ധരിച്ചായിരുന്നു ഷാരൂഖിന്റെ വരവ്. അഞ്ചാം തവണ മെറ്റ് ഗാലയിലെത്തിയ നടി പ്രിയങ്ക ചോപ്ര പോൾക്ക ഡോട്ട് സ്യൂട്ട് ഡ്രസ് ധരിച്ചെത്തിയാണ് മിന്നിയത്. ഫ്രഞ്ച് ഫാഷൻ ഡിസൈനർ ഒളിവർ റൂസ്റ്റിങ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ പ്രിയങ്ക ഇറ്റാലിയൻ ജ്വല്ലറി ബ്രാൻ ബുൾഗരിയുടെ ആഢംബര ആഭരണവും ധരിച്ചു. ബുൾഗരിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് പ്രിയങ്ക. ഭർത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക…