Author: News Desk
ദുബായിലെ ഏറ്റവും ചിലവേറിയ സ്കൂൾ എന്ന വിശേഷണവുമായി എത്തുന്ന ജെംസ് എജ്യുക്കേഷന്റെ ദുബായ് സ്പോർട്സ് സിറ്റി നിർദിഷ്ട കാമ്പസിൽ നിക്ഷേപവുമായി ഒമാൻ കമ്പനി. ബാങ്ക് മസ്കറ്റിനു കീഴിലുള്ള ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ട് (Izdihar Real Estate Fund) ആണ് ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനിൽ (GEMS School of Research & Innovation) നിക്ഷേപവുമായി എത്തിയിരിക്കുന്നത്. ജെംസ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഇസ്ദിഹാറിന്റെ നിക്ഷേപം. ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ടിന്റെ നിക്ഷേപം ജെംസ് എജ്യുക്കേഷന്റെ മികവിനു മേലുള്ള വിശ്വാസ്യതയുടെ തെളിവാണെന്ന് ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സിഇഒ ഡിനോ വർക്കി പറഞ്ഞു. ദുബായിയെ ആഗോള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക എന്ന ജെംസിന്റെ ലക്ഷ്യത്തിന് നിക്ഷേപം കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള നിക്ഷേപകരുടെ താൽപര്യത്തിന്റെ ഉദാഹരണമാണ് പുതിയ പങ്കാളിത്തമെന്ന് ജെംസ് എഡ്യൂക്കേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒവൈസ് ഛോട്ടാനി പറഞ്ഞു. പുതിയ…
ദുബായ് ടൂറിസത്തിനായി ഒരുമിച്ച് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (DET) ഭാഗമായ ദുബായ് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗിന്റെ (VISIT Dubai) റെഡി ഫോർ എ സർപ്രൈസ് എന്ന പുതിയ ക്യാംപെയ്നിലാണ് ഇരുവരും ഒന്നിക്കുന്നത്. സമീപ വർഷങ്ങളിൽ നിരവധി തവണ ദുബായ് സന്ദർശിച്ചിട്ടുള്ള വിരാടും അനുഷ്കയും നഗരവുമായി വ്യക്തിപരമായ ബന്ധം പങ്കിടുന്നു. പുതിയ പങ്കാളിത്തത്തിന്റെ ആദ്യ ഘട്ടം അടയാളപ്പെടുത്തുന്ന വീഡിയോയും ദുബായ് ടൂറിസം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് മിനിറ്റും 46 സെക്കൻഡുമുള്ള വീഡിയോ എല്ലാ യാത്രക്കാർക്കും അനുയോജ്യമായ സ്ഥലമായി ദുബായിയെ എടുത്തുകാണിക്കുന്നു. വീഡിയോയിൽ വിരാടും അനുഷ്കയും ചേർന്ന് നഗരത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങളും നിരവധി ഇടങ്ങളും സന്ദർശിക്കുന്നു. Cricket legend Virat Kohli and Bollywood star Anushka Sharma team up for Dubai Tourism’s “Ready for a Surprise” campaign. They…
ഓർഗാനിക് അഥവാ ജൈവം എന്ന് അവകാശപ്പെട്ട് എത്തുന്ന ഉത്പന്നങ്ങളുടെ തള്ളിക്കയറ്റമാണ് ഇന്ന് വിപണിയിലുള്ളത്. വൻ വിലയ്ക്കാണ് ജൈവ ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നതും. ഈ സാഹചര്യത്തിൽ ജൈവം എന്നു പറഞ്ഞ് എത്തുന്നവയെല്ലാം യഥാർത്ഥത്തിൽ ജൈവമാണോ എന്ന പ്രശ്നം വരുന്നു. ഈ പ്രശ്നത്തിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിൽ നിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മധുസൂദൻ പട്ടേൽ. കാർഷികോൽപ്പന്നങ്ങൾ ജൈവ വളങ്ങൾ ഉപയോഗിച്ചാണോ അതോ രാസവളങ്ങൾ ഉപയോഗിച്ചാണോ കൃഷി ചെയ്തിരിക്കുന്നതെന്ന് നിമിഷങ്ങൾക്കുള്ളിൽ നിർണ്ണയിക്കാൻ കഴിയുന്ന സ്പെക്ട്രോമീറ്ററാണ് മധുസൂദൻ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഉപകരണം നിരവധി ആളുകൾക്ക് തെറ്റായ ഉത്പന്നങ്ങൾ ഉപയോഗിച്ച് വഞ്ചിക്കപ്പെടുന്നതിൽ നിന്ന് രക്ഷയാകുമെന്ന് അദ്ദേഹം പറയുന്നു. പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നുതുടങ്ങി വിത്തുകളുടേയും തേനിന്റേയും വരെ ഗുണനിലവാരം സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് തിരിച്ചറിയാനാകും എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
പ്രതിരോധ മേഖലയിൽ 3000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിട്ട് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 2027 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 155 എംഎം അമ്മുനിഷൻ അഗ്രഗേറ്റുകൾ കയറ്റുമതി ചെയ്യുന്നതിലൂടെയാണ് കമ്പനി പ്രതിരോധ രംഗത്ത് വൻ ബിസിനസ് നോട്ടമിടുന്നത്. ഈ വർഷം തന്നെ കമ്പനി 1500 കോടി രൂപയുടെ ലാർജ് കാലിബർ അമ്മുനിഷനുകൾ കയറ്റുമതി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇതിനകം തന്നെ 100 കോടി രൂപയുടെ പീരങ്കി വെടിക്കോപ്പുകളുടെയും അഗ്രഗേറ്റുകളുടെയും കയറ്റുമതി നേടിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഉപകരണങ്ങളുടെ മികച്ച മൂന്ന് കയറ്റുമതിക്കാരിൽ ഒന്നാകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പ്രതിനിധി അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് റിലയൻസിന്റെ പ്രധാന കയറ്റുമതി വിപണി. ഈ രാജ്യങ്ങൾക്ക് പീരങ്കി അമ്മുനിഷനുകൾക്കായി വലിയ ആവശ്യകതയാണുള്ളത്.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്കെയിലിനെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധ നേടുന്നു. ആർപിജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരൊറ്റ ഇന്ത്യൻ കമ്പനി, പാകിസ്ഥാൻ എന്ന മുഴുവൻ രാഷ്ട്രത്തേക്കാൾ വലുതാണെന്ന് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ശക്തിയെ പാകിസ്ഥാന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നിട്ടാണ് അവർ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം 161 ബില്യൺ ഡോളറാണ്. പാകിസ്ഥാന്റേതാകട്ടെ 50 ബില്യൺ ഡോളറും. പുനരുപയോഗ ഊർജ്ജത്തിന്റെ കാര്യത്തിൽ അദാനി ഗ്രൂപ്പ് 10.9 GW ശേഷി പ്രവർത്തിപ്പിക്കുന്നു. പാകിസ്ഥാന്റെ 9 GW ശേഷി മാത്രമേയുള്ളൂ. ഗ്രീൻ ഹൈഡ്രജൻ, തുറമുഖ പ്രവർത്തനങ്ങൾ തുടങ്ങിയവയിലും ഗോയങ്ക താരതമ്യം നടത്തി. ഗ്രീൻ ഹൈഡ്രജനിൽ അദാനിക്ക് ആഗോള നേതൃസ്ഥാനമുള്ളപ്പോൾ, പാകിസ്ഥാന് ഈ മേഖലയിൽ വലിയ സംരംഭങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ 185 MMT ശേഷിയുള്ള മൂന്ന് തുറമുഖങ്ങളുമായി…
അന്തർവാഹിനി നിർമ്മാണത്തിൽ മെയ്ക്ക് ഇൻ ഇന്ത്യ ശ്രമങ്ങൾ വേഗത്തിലാക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് രാജ്യത്തെ മുൻനിര പ്രതിരോധ കപ്പൽശാലകളായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും (MDL) ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (HSL). കരാറിന്റെ ഭാഗമായി, മുംബൈ ആസ്ഥാനമായുള്ള എംഡിഎല്ലും വിശാഖപട്ടണം ആസ്ഥാനമായുള്ള എച്ച്എസ്എല്ലും സംയുക്തമായി അന്തർവാഹിനി പദ്ധതികൾ നടപ്പിലാക്കും. ഇതോടെ രാജ്യത്തിന് കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങൾ ഒരുപോലെ ഉൾക്കൊള്ളുന്ന അന്തർവാഹിനി ഉൽപാദന ശേഷി നൽകും. രണ്ട് യാർഡുകളുടേയും ശേഷി പരമാവധി പ്രയോജനപ്പെടുത്താനാകും എന്നതാണ് കരാറിന്റെ സവിശേഷത. വെസ്റ്റ് കോസ്റ്റിലെ എംഡിഎല്ലിന്റെയും കിഴക്കൻ തീരത്തെ എച്ച്എസ്എല്ലിന്റെയും കഴിവുകൾ സംയോജിപ്പിച്ചുള്ള ഇരട്ട-യാർഡ് സമീപനം തന്ത്രപരമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. കരാർ പ്രകാരം എച്ച്എസ്എൽ ഔട്ട്ഫിറ്റ് വൈദഗ്ധ്യം സംഭാവന ചെയ്യും. ഇത് ഉൽപ്പാദന സമയക്രമം ഗണ്യമായി കുറയ്ക്കുകയും ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ പദ്ധതികളിലുടനീളം വിഭവ വിഹിതം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. ഒരൊറ്റ നിർമ്മാണ സൗകര്യത്തെ ആശ്രയിക്കുന്നത് അന്തർവാഹിനി ഉൽപ്പാദന ശേഷിയെയും സമയക്രമത്തെയും പരിമിതപ്പെടുത്തുന്നതിനാലാണ് പുതിയ നീക്കം. …
കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിനായി അഞ്ച് സ്‌റ്റേഷനുകളുടെകൂടി നിർമാണത്തിന് പ്രാരംഭ നടപടികൾ ആരംഭിച്ച് കെഎംആർഎൽ. ജെഎൽഎൻ സ്റ്റേഡിയം-കാക്കനാട് പാതയിലെ പാലാരിവട്ടം ജംങ്‌ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ സ്‌റ്റേഷനുകളുടെ നിർമാണത്തിനായാണ് കെഎംആർഎൽ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിലെ ഏഴ് മെട്രോ സ്റ്റേഷനുകളുടെ നിർമാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കടമ്പ ഉള്ളത് കൊണ്ടാണ് പാലാരിവട്ടം ജംങ്‌ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ സ്‌റ്റേഷനുകളുടെ നിർമാണം താമസിച്ചത്. ടെൻഡർ നടപടികൾ ആരംഭിച്ചതോടെ നിർമാണം വേഗത്തിലാകും എന്നാണ് സൂചന. ടെൻഡർ രേഖ പ്രകാരം കരാർ നൽകിയ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കണം. അടിസ്ഥാന ഘടനകൾ, പ്രവേശന, എക്സിറ്റ് പോയിന്റുകൾ, വാണിജ്യ ഇടങ്ങൾ, തൂണുകൾ, സ്ലാബുകൾ, സ്റ്റേഷൻ കെട്ടിടങ്ങളുടെ ഫിനിഷിംഗ് എന്നിവ ഉൾപ്പെടെയാണിത്. നേരത്തെ നിർമ്മാണത്തിലെ കാലതാമസം പൊതുജന പ്രതിനിധികളിൽ നിന്ന് ആശങ്കയുണ്ടാക്കിയിരുന്നു. സർക്കാർ തലത്തിലുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലെ കാലതാമസം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപിയും ഉമ തോമസ്…
അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയെ വിജയവാർത്ത വിളിച്ചറിയിക്കാൻ ശ്രമിച്ചത് 15 തവണ. കഴിഞ്ഞയാഴ്ചത്തെ ബിഗ് ടിക്കറ്റ് വീക്ക്ലി ഡ്രോ വിജയിയെ വിളിച്ചറിയിക്കാനുള്ള ശ്രമത്തിലാണ് റോങ്നമ്പർ വെല്ലുവിളിയായത്. മൂന്ന് ദിവസങ്ങളിലായി 15 തവണ സമ്മാനവിജയിയെ അധികൃതർ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കിട്ടിയില്ല. എന്നാൽ ട്വിസ്റ്റിന് ഒടുക്കം സംഭവിച്ചത് ഇങ്ങനെ. 275-236701 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് പ്രവാസി ഇന്ത്യക്കാരനായ സജീവ് വീക്ക്ലി ഇ-ഡ്രോയിൽ 50,000 ദിർഹം നേടിയത്. നിരവധി തവണ സജീവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംഘാടകർക്ക് അതിനു സാധിച്ചില്ല. ഒരു ദിവസം അഞ്ച് തവണ വീതം, മൂന്ന് ദിവസങ്ങളിലായി 15 തവണയാണ് അധികൃതർ സജീവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഫോൺ കിട്ടാതായതോടെ നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിച്ച് സജീവിന് അധികൃതർ ഇമെയിൽ അയച്ചു, സജീവ് മെയിലിന് മറുപടി നൽകുകയായിരുന്നു. ടിക്കറ്റ് വാങ്ങുമ്പോൾ അബദ്ധത്തിൽ ഫോൺ നമ്പർ തെറ്റായി നൽകിയതാണെന്ന് സജീവ് പറഞ്ഞു. ബിഗ് ടിക്കറ്റ് സംഘാടകർ വിജയികളെ നേരിട്ട് ബന്ധപ്പെടാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും അതിനുള്ള…
വൈഡ്-ബോഡി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ടർക്കിഷ് കമ്പനിയെ ആശ്രയിക്കുന്നത് നിർത്താൻ എയർ ഇന്ത്യ. അറ്റകുറ്റപ്പണികൾക്ക് ടർക്കിഷ് എയർലൈൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടർക്കിഷ് ടെക്നിക്ക് എന്ന കമ്പനിയെ ആശ്രയിക്കാതെ മറ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യങ്ങളിലേക്ക് തിരിച്ചുവിടാനുമുള്ള പദ്ധതികളാണ് സിഇഒ കാംബെൽ വിൽസൺ പ്രഖ്യാപിച്ചിരിക്കുന്നത്. തുർക്കിയുമായി ബന്ധപ്പെട്ട സമീപകാല നയതന്ത്ര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നിലവിൽ എയർ ഇന്ത്യ ബി777, ബി787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് ടർക്കിഷ് ടെക്‌നിക് നടത്തുന്നത്. ഇന്ത്യയിൽ തന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സമയമെടുക്കുമെന്നും തത്കാലം അറ്റകുറ്റപ്പണികൾക്കായി വിമാനങ്ങൾ മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുമെന്നും കാംബെൽ അറിയിച്ചു. നേരത്തെ പഹൽഗാം ഭീകരാക്രണത്തിലും ഇന്ത്യ നൽകിയ തിരിച്ചടിയിലും തുർക്കി പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തി തുർക്കി കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറൻസ് ലൈസൻസ് റദ്ദാക്കിയിരുന്നു.
ഒരു കുപ്പി വെള്ളത്തിന് എത്ര കാശാകും? 20 രൂപ, അല്ലെങ്കിൽ ഏറിപ്പോയാൽ 100 രൂപ. ഇനി സെലിബ്രിറ്റികൾ കുടിക്കുന്ന വെള്ളമാണെങ്കിലോ? ബോട്ടിലിനു കെയ്സിനും ചിലപ്പോൾ ആയിരങ്ങളോ പതിനായിരങ്ങളോ ചിലവാകും. എന്നാൽ ഒരൊറ്റ ബോട്ടിൽ വെള്ളത്തിന് 50 ലക്ഷം രൂപ വിലവരുന്നതിനെ കുറിച്ച് സങ്കൽപിച്ചു നോക്കിയേ. സംഭവം വെറും സാങ്കൽപികമല്ല, സത്യമാണ്. അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്റർ കുപ്പിക്ക് $60,000 അഥവാ അൻപത് ലക്ഷം രൂപയാണ് വില. വൻ വില കൊണ്ട് ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയിട്ടുണ്ട് ഇത്. 24 കാരറ്റ് സ്വർണം കൊണ്ടാണ് വാട്ടർ ബോട്ടിൽ നിർമിച്ചിരിക്കുന്നത്. ബോട്ടിൽ ഡിസൈനിൽ ലോകപ്രസിദ്ധനായ ഫെർനാൻഡോ അൽമിറാനോയാണ് കുപ്പി ഡിസൈൻ ചെയ്തിരിക്കുന്നത്. കുപ്പി മാത്രമല്ല സ്വർണം, വെള്ളത്തിലും അഞ്ച് ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടത്രേ. ഭൂമിയിലെ മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ നിന്നുള്ള…