Author: News Desk
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഫെസ്റ്റിവലായ മെറ്റ് ഗാല 2025ൽ ശ്രദ്ധ നേടി ബോളിവുഡ് താരങ്ങൾ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മെറ്റ് ഗാല അരങ്ങേറ്റമാണ് ഫാഷൻ ഫെസ്റ്റിവലിൽ ശ്രദ്ധേയമായത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈലിഷായി എത്തി ഷാരൂഖ് ഖാൻ മെറ്റ് ഗാല അരങ്ങേറ്റം അവിസ്മരണീയമാക്കി. പ്രശസ്ത ഡിസെെനർ സബ്യസാചി തയാറാക്കിയ വസ്ത്രങ്ങളാണ് ഷാരൂഖ് ഖാൻ ധരിച്ചത്. ക്ലാസ്സിക് വസ്ത്രത്തിനൊപ്പം കെ അഥവാ കിങ് എന്ന് സൂചിപ്പിക്കുന്ന വലിയ പെൻഡന്റുള്ള ഹെവി ആഭരണങ്ങളും ധരിച്ചായിരുന്നു ഷാരൂഖിന്റെ വരവ്. അഞ്ചാം തവണ മെറ്റ് ഗാലയിലെത്തിയ നടി പ്രിയങ്ക ചോപ്ര പോൾക്ക ഡോട്ട് സ്യൂട്ട് ഡ്രസ് ധരിച്ചെത്തിയാണ് മിന്നിയത്. ഫ്രഞ്ച് ഫാഷൻ ഡിസൈനർ ഒളിവർ റൂസ്റ്റിങ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ പ്രിയങ്ക ഇറ്റാലിയൻ ജ്വല്ലറി ബ്രാൻ ബുൾഗരിയുടെ ആഢംബര ആഭരണവും ധരിച്ചു. ബുൾഗരിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് പ്രിയങ്ക. ഭർത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക…
സംസ്ഥാനത്തെ നഗരങ്ങളിലെ പാര്‍ക്കുകളില്‍ ടൂറിസം മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് ആശയങ്ങൾ തേടി കേരളാ സ്റ്റാർട്ടപ്പ് മിഷൻ. പാർക്കുകളോട് ചേർന്ന് മിനി അമിനിറ്റി സെന്‍റര്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് DPIIT യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. പാർക്കുകൾക്ക് അനുയോജ്യമായതും, സന്ദര്‍ശകര്‍ക്ക് സ്വീകാര്യമായതും, സുസ്ഥിരവും ആയിരിക്കണം അമിനിറ്റി സെന്‍ററുകള്‍. ടോയ് ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയര്‍-നഴ്സിംഗ് സ്റ്റേഷന്‍, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, റീട്ടെയില്‍ ആന്‍ഡ് സുവനീര്‍ കൗണ്ടര്‍, സുസ്ഥിര മാലിന്യ സംസ്കരണം, സുരക്ഷ- നിരീക്ഷണം, പരിസ്ഥിതി സൗഹൃദ ഡിസൈന്‍, മിനി കഫേ, ഫുഡ് വെന്‍ഡിംഗ് മെഷീനുകള്‍, പരസ്യ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവ മിനി അമിനിറ്റി സെന്‍ററില്‍ ഉണ്ടായിരിക്കണം. ആശയപരമായ രൂപകല്‍പ്പന,ഈടുനില്‍ക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളുടെ തിരഞ്ഞെടുപ്പ് , ചെലവ് എസ്റ്റിമേറ്റ്, സാങ്കേതിക…
ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിനു പ്രാധാന്യം നൽകിയ നിരവധി ഐഎഎസ്സുകാരുണ്ട്. കെ. ജയകുമാർ, കെ.വി. മോഹൻകുമാർ എന്നിങ്ങനെ ആ പേരു നീളും. ഇപ്പോൾ എഴുത്തിലൂടെ ആ നിരയിലേക്ക് ഉയരുകയാണ് ലേബർ വകുപ്പ് സെക്രട്ടറി ഡോ.കെ. വാസുകി ഐഎഎസ്. ചെന്നൈയിലെ ഇടത്തരം കുടുംബത്തിൽ നിന്ന് സിവിൽ സർവീസ് ലോകത്തേക്കുള്ള വരവ്, എംബിബിഎസ് പഠനകാലം, കുടുംബ ജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള ജീവിതപാഠമാണ് വാസുകിയുടെ ‘ദി സ്കൂൾ ഓഫ് ലൈഫ്’. ഈ മാസം ഒൻപതിന് പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ കവർചിത്രം വാസുകി സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കി. ഇതിനൊപ്പം ആമുഖ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. 2008 സിവിൽ സർവീസ് പരീക്ഷയിലെ 97ആം റാങ്കുകാരിയാണ് വാസുകി. വിജയത്തിളക്കത്തിലും പരാജയങ്ങളും ഉത്കണ്ഠകളും തന്റെ ജീവിതത്തെ അലട്ടിയിരുന്നതായി വാസുകി പറയുന്നു. അവയെ തരണം ചെയ്ത യാത്രയാണ് പുസ്തകത്തിലുള്ളത്. ജീവിതപ്പാച്ചിലിൽ നമ്മൾ പലപ്പോഴും നഷ്ടപ്പെടുത്തുന്ന സ്നേഹത്തിലേക്കും ലക്ഷ്യത്തിലേക്കും സത്യത്തിലേക്കുമുള്ള യാത്ര എല്ലാ പ്രായക്കാർക്കും ഒരുപോലെ വായിക്കാനാകുന്ന ശൈലിയിൽ ‘ദി സ്കൂൾ ഓഫ് ലൈഫിൽ’ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരിക്കുന്നു.…
ഫുഡ് ആൻഡ് ഡെലിവെറി കമ്പനിയായ സ്വിഗ്ഗിയുടെ (Swiggy) കീഴിലുള്ള ഹൈപ്പർലോക്കൽ ബിസിനസ് വിഭാഗമായ ജീനി (Genie) അടച്ചുപൂട്ടിയതായി റിപ്പോർട്ട്. നഗരങ്ങളിൽ വസ്തുക്കൾ പിക്കപ്പ്-ഡെലിവെറി ചെയ്യുന്ന സേവനമായിരുന്നു ജീനി. ഭക്ഷണ വിതരണം പോലുള്ള പ്രധാന ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്വിഗ്ഗി ഊബർ പാക്കേജ്, പോർട്ടർ തുടങ്ങിയ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമുകളുമായി വിപണിയിൽ മത്സരിച്ചിരുന്ന ജീനിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന നഗരങ്ങളിൽ സേവനം ഏറിയ പങ്കും ഓഫ്‌ലൈനായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയുമായി കൂടുതൽ മത്സരിക്കുന്നതിനായാണ് അടച്ചുപൂട്ടൽ തീരുമാനം. നേരത്തെ സ്വിഗ്ഗി ആപ്പിൽ സേവനം ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാൽ ജീനിയുടെ അടച്ചു പൂട്ടലിനെ കുറിച്ച് കമ്പനി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മുൻപ് 2022ൽ കമ്പനി ജീനി സേവനം കുറച്ചുകാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഇത്തവണത്തേതും ഇടക്കാലത്തേക്കുള്ള നിർത്തിവെയ്ക്കൽ മാത്രമാണെന്നും അഭ്യൂഹമുണ്ട്. Swiggy shuts down Genie,…
ഉള്ളടക്ക നിർമ്മാണത്തിൽ 84000 കോടി രൂപയിലധികം (10 ബില്യൺ ഡോളർ) നിക്ഷേപവുമായി ജിയോസ്റ്റാർ (Jiostar). മൂന്ന് വർഷ കാലയളവിലാണ് റിലയൻസ് ഇൻഡസ്ട്രീസ് വയാകോം 18-വാൾട്ട് ഡിസ്നി ഇന്ത്യ സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ നിക്ഷേപം. വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ (WAVES) സംസാരിക്കവേ ജിയോസ്റ്റാർ വൈസ് ചെയർമാൻ ഉദയ് ശങ്കർ ആണ് ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോമിന് ഉള്ളടക്കം തന്ത്രപരമായ മുൻഗണനയായി തുടരുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഉള്ളടക്കത്തിനായി ജിയോസ്റ്റാർ 25000 കോടി രൂപ ചിലവഴിച്ചതായി വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തിൽ ആ സംഖ്യ 30000 കോടി രൂപയായി ഉയർന്നതായും 2026 സാമ്പത്തിക വർഷത്തിൽ 32000-33000 കോടി രൂപയിലധികം ആകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ജിയോസ്റ്റാറിന്റെ മൂന്ന് വർഷത്തെ ഉള്ളടക്ക നിക്ഷേപം 10 ബില്യൺ ഡോളറിൽ അധികമാണ്.ഉള്ളടക്ക നിർമ്മാണത്തിൽ 84000 കോടി രൂപയിലധികം (10 ബില്യൺ ഡോളർ) നിക്ഷേപവുമായി ജിയോസ്റ്റാർ (Jiostar). മൂന്ന് വർഷ കാലയളവിലാണ്…
തുടരും എന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം കഴിഞ്ഞ ദിവസം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത്തെ ചിത്രമാണ് 100 കോടി ക്ലബ്ബിൽ കയറുന്നത്, അതും ഒരു മാസത്തെ ഇടവേളയിൽ. മാർച്ചിൽ റിലീസായ മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ 350 കോടി രൂപ കലക്ഷൻ നേടിയതിനു പിന്നാലെയാണ് തുടരും എന്ന ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുന്നത്. അഭിനയപാടവത്തിനൊപ്പം മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും ആഢംബര ജീവിതവും ഇതോടെ വാർത്തകളിൽ നിറയുകയാണ്. കൊച്ചിയിലെ താരത്തിന്റെ ആഢംബരവും വിന്റേജും ഒത്തുചേർന്ന വില്ലയ്ക്ക് 15 കോടി രൂപ വില വരും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ 2022ൽ ഐഡന്റിറ്റി ബിൽഡിംഗിൽ 9000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഡ്യൂപ്ലെക്സും താരം സ്വന്തമാക്കി. യുഎഇയിലും മോഹൻലാലിന് ആഢംബര വാസസ്ഥലങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ 35 കോടി രൂപ വിലവരുന്ന അപ്പാർട്ട്മെന്റാണ് ഇതിൽ പ്രധാനം. കെട്ടിടത്തിന്റെ 29ആം നിലയിലാണ് ആഢംബര…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിക്കറ്റ് ലോകം വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന് പിന്നാലെയാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ താരമായാണ് ശ്രദ്ധ നേടിയത്. പിന്നീട് ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ നേടിയ സെഞ്ച്വറിയോടെ വൈഭവ് സെൻസേഷൻ താരമായി. ഇതോടെ താരത്തിന്റെ ആസ്തിയും വാർത്തകളിൽ നിറയുകയാണ്. ഈ വർഷത്തെ ഐപിഎല്ലിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ ആർആർ സ്വന്തമാക്കിയത്. 14കാരൻ വൈഭവിന് ഇപ്പോഴേ 2.5 കോടി രൂപ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ട്. 2011 മാർച്ച് 27ന് ബിഹാറിലെ കർഷക കുടുംബത്തിലാണ് വൈഭവ് ജനിച്ചത്. വൈഭവിന്റെ ക്രിക്കറ്റ് പരിശീലനത്തിന്റെ ചിലവുകൾക്കായി അദ്ദേഹത്തിന്റെ പിതാവ് സഞ്ജീവ് കൃഷിഭൂമി വിറ്റു. മുൻ രഞ്ജി താരം മനീഷ് ഓജയാണ് വൈഭവിന്റെ ആദ്യ പരിശീലകൻ. വീട്ടിൽ നിന്നും നൂറ് കിലോമീറ്ററുകളോളം ദൂരമുള്ള ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിയായിരുന്നു വൈഭവിന്റെ ആദ്യകാല പരിശീലനം. ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ ക്യാംപിൽ എത്തുമ്പോൾ വൈഭവിനു പതിമൂന്ന്…
ലോകസമ്പന്നരിൽ മുൻനിരയിൽ ആയിരിക്കുമ്പോഴും സാധാരണക്കാർക്കു കൂടി വേണ്ടി പ്രവർത്തിച്ച ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് ബെർക്ക്‌ഷെയർ ഹാത്ത്‌വേ (Berkshire Hathaway) സിഇഒ സ്ഥാനം ഒഴിയുന്നു. അറുപതു വർഷങ്ങത്തോളം കമ്പനിയിൽ തുടർന്ന 94കാരനായ ബഫറ്റ് ഈ വർഷം അവസാനം സിഇഒ സ്ഥാനം ഒഴിയുമെന്ന് ഒമാഹയിൽ നടന്ന കമ്പനി വാർഷിക ഓഹരി ഉടമകളുടെ യോഗത്തിൽ പ്രഖ്യാപിച്ചു. 2021ൽ ഗ്രെഗ് ഏബെലിനെ തന്റെ പിൻഗാമിയായി ബഫറ്റ് നാമനിർദ്ദേശം ചെയ്തിരുന്നു. ബഫറ്റ് സ്ഥാനമൊഴിഞ്ഞാൽ ഏബെലാകും ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ പുതിയ സിഇഒ. 2025 മെയ് മാസത്തിലെ ഫോർബ്സ് പട്ടിക അനുസരിച്ച് 168.2 ബില്യൺ ഡോളറിന്റെ (ഏകദേശം 14.30 ലക്ഷം കോടി രൂപ) ആസ്തിയുമായി അദ്ദേഹം നിലവിൽ ലോകസമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നിക്ഷേപ തന്ത്രങ്ങൾക്കു പേരുകേട്ട അദ്ദേഹം ഈ വർഷം മാത്രം 16.4 ബില്യൺ ഡോളർ ആസ്തിയാണ് വർധിപ്പിച്ചത്. 2024ലെ കണക്കനുസരിച്ച് അച്ചടക്കമുള്ള നിക്ഷേപ സമീപനത്തോടെ ബഫറ്റ് 267 ബില്യൺ ഡോളറിന്റെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയാണ് കൈകാര്യം ചെയ്തത്. 1965ൽ…
ടെക് കമ്പനി സോഹോ (Zoho) സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പദ്ധതികൾ നിർത്തിവെച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഒരു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് സോഹോയുടെ നീക്കം. നേരത്തെ ചിപ്പ് നിർമ്മാണത്തിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. ചിപ്പ് നിർമാണത്തിലെ സങ്കീർണ്ണ പ്രക്രിയകളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകാൻ ശരിയായ സാങ്കേതിക പങ്കാളിയെ കണ്ടെത്താൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പദ്ധതികൾ നിർത്തിവെയ്ക്കുന്നതെന്നുമാണ് റിപ്പോർട്ട്. കമ്പനിയുടെ നിലവിലെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പദ്ധതി ശരിയായ ദിശയിൽ അല്ല. സെമികണ്ടക്ടർ ബിസിനസ്സ് നടത്തുന്നതിൽ നിലവിൽ ആത്മവിശ്വാസക്കുറവുണ്ട്. അതിനാൽ ഈ ആശയം തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു പ്രതികരിച്ചു. സെമികണ്ടക്ടർ നിർമ്മാണ ബിസിനസ്സ് വളരെ മൂലധനം ആവശ്യമുള്ളതാണ്. അതിന് സർക്കാർ പിന്തുണ ആവശ്യമാണ്. സർക്കാർ സഹായത്തിലൂടെ നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിനുമുൻപ് സാങ്കേതിക ശേഷികളെക്കുറിച്ച് സ്വയം ഉറപ്പുണ്ടായിരിക്കണം. അതുകൊണ്ട് മെച്ചപ്പെട്ട സാങ്കേതിക സമീപനം കണ്ടെത്തുന്നതുവരെ ഈ ആശയം തൽക്കാലം മാറ്റിവെയ്ക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു-അദ്ദേഹം സമൂഹമാധ്യമമായ…
ടൂറിസം മേഖല സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. വടക്കൻ കേരളത്തിലും മലഭാറിലും നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയെല്ലാം സഞ്ചാരികളുടെ ശ്രദ്ധയിലേക്കും ലോക ശ്രദ്ധയിലേക്കും എത്തിക്കുന്നതിനുള്ള നടപടികളാണ് ഗവൺമെന്റ് നിലവിൽ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏഷ്യയിലെതന്നെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ആദ്യ ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരികൾക്കായി സമർപ്പിച്ചത്. മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. ബീച്ചിനോടു ചേർന്ന് ഒരു കിലോമീറ്ററിലാണ് ആദ്യഘട്ടമായി നവീകരണവും സൗന്ദര്യവത്കരണവും പൂർത്തിയായത്. 79.5 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ട നവീകരണം. നിലവിൽ 62 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്ന നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 1.5 കിലോമീറ്റർ നീളത്തിൽ നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ശൗചാലയം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ…