Author: News Desk
എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരായി ഗോപിചന്ദ് ഹിന്ദുജ കുടുംബം (Gopichand Hinduja & family). ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ഫാമിലിക്ക് ₹1,85,310 കോടി രൂപയുടെ ആസ്തിയാണുള്ളത്. ₹46,300 കോടി ആസ്തിയുമായി മലയാളിയും ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാനുമായ എം.എ. യൂസഫലി (M.A. Yusuff Ali) സമ്പന്ന പ്രവാസികളിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. അദ്ദേഹം പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. എൽ.എൻ. മിത്തൽ കുടുംബം (L.N. Mittal & family) ₹1,75,390 കോടിയുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഇന്ത്യൻ അമേരിക്കൻ ബില്യണേറായ ജയ് ചൗധരിയാണ് (Jay Chaudhry) പട്ടികയിൽ മൂന്നാമതുള്ളത്. ₹1,46,470 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പന്ന പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ അനിൽ അഗർവാൾ കുടുംബം (Anil Agarwal & family) നാലാമതും ഷപൂർ പല്ലോഞ്ചി മിസ്ട്രി കുടുംബം (Shapoor Pallonji Mistry &…
‘മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്’ എന്ന ദർശനത്തിനു കീഴിൽ, ബോഗികൾ, കോച്ചുകൾ, ലോക്കോമോട്ടീവുകൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക റെയിൽവേ ഉപകരണങ്ങളുടെ ആഗോള കയറ്റുമതിക്കാരായി ഇന്ത്യൻ റെയിൽവേ അതിവേഗം വളർന്നുവരുന്നുവെന്ന് റെയിൽവേ മന്ത്രാലയം. 16ലധികം രാജ്യങ്ങളിൽ വളരുന്ന ഈ കയറ്റുമതി ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ റെയിൽവേ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയിലേക്കും കാനഡയിലേക്കും മെട്രോ കോച്ചുകൾ കയറ്റുമതി ചെയ്തതിനു പുറമേ യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് ബോഗികളും അയച്ചു. ഫ്രാൻസ്, മെക്സിക്കോ, റൊമാനിയ, സ്പെയിൻ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലേക്ക് പ്രൊപ്പൽഷൻ സിസ്റ്റങ്ങളും മൊസാംബിക്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പാസഞ്ചർ കോച്ചുകളും അയച്ചതായും റെയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. indian railways, under ‘make in india,’ is fast becoming a global exporter of critical railway equipment like coaches and locomotives…
ഡൽഹി – ലണ്ടൺ ഹീത്രോ (LHR) റൂട്ടിൽ ശേഷി വർധിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (AI). 2025/26 നോർത്തേൺ വിന്റർ സീസണിനായാണ് എയർ ഇന്ത്യയുടെ നീക്കം. തുടക്കത്തിൽ ആസൂത്രണം ചെയ്ത മൂന്ന് പ്രതിദിന സർവീസുകൾക്ക് പകരം, 2025 ഒക്ടോബർ 26നും 2026 മാർച്ച് 28നും ഇടയിൽ എയർലൈൻ നാല് പ്രതിദിന വിമാന സർവീസുകൾ നടത്തും. എയർബസ് എ350-900, ബോയിംഗ് 787-9 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇതിലൂടെ ഏറ്റവും മത്സരാധിഷ്ഠിതമായ ദീർഘദൂര വിപണികളിലൊന്നായ ലണ്ടൺ റൂട്ടിൽ എയർ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെചും. എയർലൈനിന്റെ നിലവിലുള്ള ഫ്ലീറ്റ് നവീകരണത്തെയും അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തെയും അടിവരയിടുന്നതാണ് മാറ്റമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. air india boosts capacity on the delhi-london heathrow (lhr) route, launching a fourth daily flight for the 2025/26 northern winter season starting oct 26.
ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ഗാത്മക സമ്പദ് വ്യവസ്ഥയുടെ ഗുണഫലം നേടാന്‍ കേരളത്തിലെ സാങ്കേതികപ്രവര്‍ത്തകര്‍ ശ്രമിക്കണണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാമ്പസിലുള്ള ഫാബ് ലാബിന്റെ 2025 ലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക പ്രവര്‍ത്തകരും സര്‍ഗാത്മക സമൂഹവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന ധാരണ സമൂഹത്തിനുണ്ടായിരുന്നു. എന്നാല്‍ സര്‍ഗാത്മകതയിലാണ് ഇന്ന് ഏറ്റവുമധികം സാങ്കേതികപ്രവര്‍ത്തകര്‍ ഉൾപ്പെട്ടിട്ടുള്ളത്. സര്‍ഗാത്മകതയിലേക്ക് നൂതന സാങ്കേതികവിദ്യ സമന്വയപ്പിച്ചതോടെ അനന്തമായ സാധ്യതകളാണ് ഇരു മേഖലകളിലും വന്നിട്ടുള്ളതെന്ന് സിഇഒ പറഞ്ഞു. 200 ബില്യൺ ഡോളറാണ് ഈ മേഖലയുടെ മൂല്യം. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ ഫാബ് ബിരുദധാരികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എബിൻ മാത്യു, ആകാശ് എടമന, ആന്‍സി റോഷന്‍, ആശിഷ് ജോയ്, നമിത അരവിന്ദ്, നോയല്‍ സജി, രവിശങ്കര്‍ എസ് എന്നിവരാണ് ഇക്കൊല്ലം ഫാബ് ലാബില്‍ നിന്നും ബിരുദം കരസ്ഥമാക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഡിജിറ്റൽ ഫാബ്രിക്കേഷൻ…
2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്ന് സേനാ വിഭാഗങ്ങളായ വ്യോമസേന, നാവികസേന, കരസേന എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മൂന്ന് സേനാ വിഭാഗങ്ങളും തടസ്സങ്ങളില്ലാതെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയായിരുന്നു പ്രധാനമന്ത്രി അന്ന് എടുത്തുപറഞ്ഞത്. ഇതാണ് തിയേറ്റർ കമാൻഡുകളെക്കുറിച്ചുള്ള (Theatre command) ചർച്ചകൾക്ക് തുടക്കമിട്ടത്. സൈന്യം, നാവികസേന, വ്യോമസേന എന്നിവയേയും അവയുടെ വിഭവങ്ങളെയും നിർദിഷ്ട ‘തിയേറ്റർ കമാൻഡുകളായി’ സംയോജിപ്പിക്കാനും, ഒരൊറ്റ ഏകീകൃത കമാൻഡ് ഘടനയ്ക്ക് കീഴിൽ വിന്യസിക്കാനുമാണ് തിയേറ്ററൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ, പ്രതിരോധ രംഗത്ത് കൂടുതൽ ഏകോപനവും വേഗതയും കൈവരിച്ച് ഇന്ത്യയുടെ സൈനിക ശക്തി ലോകനിലവാരത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. സേനാവിഭാഗങ്ങളുടെ എല്ലാ തലങ്ങളിലും സംയുക്ത പരിശീലനം ഉൾപ്പെടെ സജ്ജമാക്കി കര, വ്യോമ, നാവിക സേനകളുടെ സംയുക്ത കമാൻഡിനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ് പ്രതിരോധമന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം കൊൽക്കത്തയിൽ നടന്ന സംയോജിത കമാൻഡേഴ്‌സ് കോൺഫറൻസിൽ ഈ നടപടികളിൽ ചിലത് ചർച്ച ചെയ്യപ്പെട്ടു.…
ഇന്ത്യയിൻ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി കൊറിയയിലെ ഏറ്റവും മികച്ച കപ്പൽനിർമാതാക്കൾ. കപ്പൽ നിർമ്മാണത്തിലും ഓഫ്‌ഷോർ എഞ്ചിനീയറിംഗിലും സഹകരിക്കുന്നതിനായി സാംസങ് ഹെവി ഇൻഡസ്ട്രീസ് (Samsung Heavy Industries) ഇന്ത്യയിലെ സ്വാൻ ഡിഫൻസുമായി (Swan Defence) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതിനുപുറമേ എച്ച്‌ഡി ഹ്യുണ്ടായി കപ്പൽശാലകളുടെ (HD Hyundai’s shipyards) മേൽനോട്ടം വഹിക്കുന്ന ഹോൾഡിംഗ് കമ്പനിയായ എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് (HD Korea Shipbuilding & Offshore Engineering) ദീർഘകാല സഹകരണം സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (CSL) ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുമുണ്ട്. ആഗോള കപ്പൽനിർമാണത്തിൽ 20ആം സ്ഥാനത്തുള്ള ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച 10 കപ്പൽനിർമാതാക്കളിൽ ഒരാളാകാനും 2047 ആകുമ്പോഴേക്കും മികച്ച അഞ്ച് പേരിൽ ഒരാളാകാനും ലക്ഷ്യമിടുന്നു. നിലവിൽ 1,500 വാണിജ്യ കപ്പലുകളാണ് പ്രതിവർഷം നിർമിക്കുന്നത്. ഇത് 2,500 ആയി ഉയർത്താനും ഇന്ത്യ പദ്ധതിയിടുന്നു. ഈ…
“ഞാന്‍ ചെയ്തതെല്ലാം മടുപ്പില്ലാതെ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ട മലയാളികള്‍… ഇതുതന്നെയാണോ എന്റെ തൊഴില്‍ എന്നാലോചിക്കുമ്പോഴെല്ലാം ‘ലാലേട്ടാ’ എന്ന് സ്‌നേഹത്തോടെ എന്നെ വിളിച്ചുണര്‍ത്തിയവര്‍. ഇപ്പോഴും ഞാനാ മഹാനദിയുടെ പ്രവാഹത്തിലാണ്. മുങ്ങിപ്പോകുമ്പോഴെല്ലാം ആരൊക്കെയോ പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്നു പറയുന്നു. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ…”ഇതാണ് ഇന്ത്യയുടെ അഭിനയ ചക്രവർത്തി മോഹൻലാൽ. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഭരത് മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാല്‍സലാം എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്. മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറെ വൈകാരികമായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള…
സംരംഭങ്ങളെ മുടക്കുന്ന വില്ലൻ വേഷം ഉപേക്ഷിച്ചു തദ്ദേശ വകുപ്പ് , സംരംഭങ്ങളെ ഇതിലേ… എന്ന് വ്യവസായ വകുപ്പ് . ഇതോടെ സംരംഭങ്ങളെ ആരംഭത്തിൽ തന്നെ വഴിമുടക്കിയിരുന്ന തദ്ദേശ ചട്ടങ്ങളും ഭേദഗതികളും വഴിമാറികൊടുത്തു. വീട്ടിലൊരു സംരംഭം പദ്ധതി പ്രകാരം ഒരു വീട്ടിലെ അമ്പതു ശതമാനം ഇടവും സംരംഭത്തിനായി ഉപയോഗിക്കാമെന്ന ചരിത്രപരമായ ഭേദഗതിയാണ് തദ്ദേശ വകുപ്പ് കൊണ്ട് വന്നത്. സംരംഭക കേരളം അത് രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു . ഇതോടെ കേരളത്തിലെ വീട്ടമ്മമാർക്കും വീട്ടിലെ സംരംഭം ഉപജീവനമാർഗമായി മാറി. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും കൈകോർത്താൽ വ്യവസായ സംരംഭ കേരളമെന്ന സുന്ദര സ്വപ്നം യാഥാർഥ്യമാക്കാമെന്നു തെളിഞ്ഞതായി വിലയിരുത്തുകയാണ് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും. തദ്ദേശ സ്വയംഭരണ വകുപ്പിൽ കൊണ്ടുവന്ന മാറ്റങ്ങൾ കൊണ്ടുകൂടിയാണ് കേരളം പൂർണമായും നിക്ഷേപസൗഹൃദമായി മാറിയത്. ഇങ്ങനെ കേരളത്തിലെ വ്യവസായ മേഖലയിൽ ഉണ്ടായ ആകർഷകമായ മാറ്റങ്ങളും വ്യവസായ ലൈസൻസിങ്ങ് ഉൾപ്പെടെയുള്ള…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും. ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോ അവസരമൊരുക്കും. എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, എആര്‍/വിആര്‍, ഐഒടി, ഗ്രീന്‍ടെക്, എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമായുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന…
യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ (EFTA) അംഗങ്ങളിൽ നിന്ന് ഇന്ത്യ നൂറ് ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ചതായും 150 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനുള്ള സാധ്യത പരിഗണനയിലാണെന്നും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ വൻ അവസരങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം, അടുത്ത 15 വർഷത്തേക്ക് ഇഎഫ്ടിഎയിൽ നിന്ന് 100 ബില്യൺ ഡോളറിന്റെ എഫ്ഡിഐ രാജ്യത്തിനു ലഭിച്ചതായും ഐപി നിയമങ്ങളിലെ ഡാറ്റ എക്സ്ക്ലൂസിവിറ്റി അന്തിമമാക്കിയ ശേഷം 150 ബില്യൺ ഡോളറിന്റെ കരാർ കൂടി ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. india is set to attract $250 billion investment from efta nations (iceland, norway, switzerland, liechtenstein) under the new trade and economic partnership…
