Author: News Desk
ഇന്ത്യയിലെ മികച്ച കിഡ്‌സ് അപ്പാരൽ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട് ശ്രദ്ധ നേടുകയാണ് മലയാളി ബ്രാൻഡ് കിടുലൻ (Kidulan.com). ഷബാസ് ബിൻ ഉമ്മർ, നുജൈദ് ബിൻ സെയ്ഫ് എന്നീ കസിൻസ് ചേർന്ന് തുടക്കമിട്ട ഈ ഡിടുസി ബ്രാൻഡ് ന്യൂബോൺ മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങളിലും അവശ്യസാധനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ തലത്തിലുള്ള അംഗീകാരത്തിനു പിന്നാലെ, മാതാപിതാക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ ലളിതമാക്കുന്നതിനായി നൂതനമായ ഫീച്ചേർസാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മാതാപിതാക്കളെ സഹായിക്കുന്നതിനായി 30 മിനിറ്റിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന അതിവേഗ ഡെലിവെറി സേവനം മലപ്പുറത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കിടുലാൻ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പുറമെ വസ്ത്രങ്ങൾ വീട്ടിൽ എത്തിച്ച് നൽകുകയും, കുട്ടികൾക്ക് ഇണങ്ങുന്നവ മാത്രം തിരഞ്ഞെടുത്ത ശേഷം ബാക്കിയുള്ളവ തിരിച്ചയക്കുകയും ചെയ്യാവുന്ന ‘ട്രൈ അറ്റ് ഹോം’ (Try at Home) സൗകര്യവും കമ്പനി ലഭ്യമാക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സേവനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. Following its…
റഷ്യയിൽ നിന്നുള്ള നാലാമത് എസ്-400 ട്രയംഫ് (S-400 Triumf) വ്യോമപ്രതിരോധ സംവിധാനം മെയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇതിന് മുന്നോടിയായി ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ റഷ്യയിലെത്തി പ്രീ-ഡിസ്പാച്ച് പരിശോധനകൾ പൂർത്തിയാക്കി. 400 കിലോമീറ്റർ ദൂരപരിധിയിലുള്ള യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ അത്യാധുനിക സംവിധാനം പാക് അതിർത്തിയിലാകും വിന്യസിക്കുക. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ദീർഘദൂര വ്യോമപ്രതിരോധ നിരയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമാണ് എസ്-400. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ആകാശ്, MR-SAM തുടങ്ങിയ തദ്ദേശീയ മിസൈൽ പ്രതിരോധ സംവിധാനങ്ങളുമായി സംയോജിപ്പിച്ചാണ് വ്യോമസേന പ്രവർത്തിപ്പിക്കുന്നത്. വിവിധ ദൂരപരിധികളിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ശത്രുക്കളുടെ ഏത് ആകാശ ഭീഷണിയെയും ഫലപ്രദമായി നേരിടാനും രാജ്യത്തെ തന്ത്രപ്രധാന മേഖലകൾക്ക് സുരക്ഷയൊരുക്കാനും ഈ റഷ്യൻ വിദ്യ കരുത്തേകും India strengthens its air defense as the fourth S-400…
സിവിൽ വ്യോമയാന മേഖലയിലെ കുത്തകവൽക്കരണം ഒഴിവാക്കുന്നതിനായി, രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിൽ ഒരു കമ്പനിക്ക് ലഭിക്കാവുന്ന കരാറുകൾക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ. അമിതമായ മാർക്കറ്റ് കോൺസൻട്രേഷനും കുത്തക പ്രവണതകളും കുറച്ച് മത്സരക്ഷമത വർദ്ധിപ്പിക്കാനാണ് ഈ നീക്കം. സിവിൽ ഏവിയേഷൻ മന്ത്രാലയം, ധനമന്ത്രാലയം, നീതി ആയോഗ് എന്നിവയിലെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. വിമാനത്താവളങ്ങൾ സ്വാഭാവികമായും കുത്തക സ്വഭാവമുള്ള അടിസ്ഥാന സൗകര്യങ്ങളായതിനാൽ, ഒരു കമ്പനിയുടെ പക്കൽ മാത്രം ഇവ കേന്ദ്രീകരിക്കുന്നത് വലിയ റിസ്ക് ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ നിർദ്ദേശപ്രകാരം, ലേലത്തിൽ പങ്കെടുക്കുന്ന ഒരു സ്ഥാപനത്തിന് പരമാവധി രണ്ട് ബ്ലോക്കുകൾ (നാല് വിമാനത്താവളങ്ങൾ) മാത്രമേ അനുവദിക്കാവൂ എന്നാണ് ആലോചന. ഒരു കമ്പനി തന്നെ മൂന്നാമതൊരു ബ്ലോക്കിലും ഉയർന്ന തുക വാഗ്ദാനം ചെയ്താൽ, രണ്ടാമത്തെ ലേലക്കാരന് ആ തുക നൽകി കരാർ ഏറ്റെടുക്കാൻ അവസരം നൽകുന്ന രീതിയാണിത്. മുൻപ് 2018ൽ നടന്ന സ്വകാര്യവൽക്കരണത്തിൽ ഇത്തരം പരിധികൾ ഇല്ലാതിരുന്നതിനാൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് തന്നെ…
ബാറ്ററി, ഫ്ലാഷ്‌ലൈറ്റ് രംഗത്തെ പ്രമുഖരായ എവറെഡി ഇൻഡസ്ട്രീസ് (Eveready Industries) ജമ്മുവിൽ 200 കോടി രൂപയുടെ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചു. ആൽക്കലൈൻ ബാറ്ററി വിഭാഗത്തിൽ ആഗോളതലത്തിൽ സാന്നിധ്യമറിയിക്കാനും രാജ്യത്ത് വർദ്ധിച്ചുവരുന്ന ഹൈ-പെർഫോമൻസ് പവർ സൊല്യൂഷനുകളുടെ ആവശ്യം നിറവേറ്റാനുമാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി. പ്രതിവർഷം 360 മില്യൺ ആൽക്കലൈൻ ബാറ്ററികൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക പ്ലാന്റ്, ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും ആഭ്യന്തര വിതരണ ശൃംഖല ശക്തമാക്കാനും സഹായിക്കും. നിലവിൽ ഇന്ത്യയിലെ ഏക സജീവ ആൽക്കലൈൻ ബാറ്ററി നിർമ്മാണ കേന്ദ്രമാണിതെന്ന് എവറെഡി ചീഫ് എക്സിക്യൂട്ടീവ് അനിർബൻ ബാനർജി പറഞ്ഞു. സ്മാർട്ട് ഉപകരണങ്ങളുടെയും ഉയർന്ന ഊർജ്ജം ആവശ്യമായ ഗാഡ്‌ജെറ്റുകളുടെയും ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ പ്ലാന്റ് കമ്പനിക്ക് വലിയ നേട്ടമാകും. 2025 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 366.97 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയ കമ്പനി, പുതിയ പ്ലാന്റ് വഴി പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അറിയിച്ചു. ലഖ്‌നൗ, ഹരിദ്വാർ, കൊൽക്കത്ത…
കൊളംബിയന്‍ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ വളർന്നുവന്ന ‘കൊക്കെയ്ൻ ഹിപ്പോ’കളെ (Cocaine Hippos) കൊന്നൊടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെട്ട് അനന്ത് അംബാനി. കൊളംബിയൻ സർക്കാർ കൊല്ലാൻ ലക്ഷ്യമിടുന്ന 80 ഹിപ്പോപ്പൊട്ടാമസുകളെ ഗുജറാത്തിലെ തന്റെ വന്യജീവി സങ്കേതമായ ‘വൻതാര’യിലേക്ക് (Vantara) മാറ്റാൻ തയാറാണെന്ന് അനന്ത് അറിയിച്ചു. 1980കളിൽ എസ്കോബാർ കൊളംബിയയിലേക്ക് അനധികൃതമായി എത്തിച്ച ഈ മൃഗങ്ങളുടെ എണ്ണം നിലവിൽ 160 ആയി വർദ്ധിക്കുകയും, അവ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുകയും ചെയ്തതോടെയാണ് ഇവയെ കൊന്നൊടുക്കാൻ കൊളംബിയൻ സർക്കാർ തീരുമാനിച്ചത്. ജീവനുള്ള ഏതൊരു ജീവിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഈ ഹിപ്പോകൾക്ക് അവയുടെ ജന്മസ്ഥലമോ സാഹചര്യങ്ങളോ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അനന്ത് അംബാനി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറിൽ 2000ത്തിലധികം സ്പീഷീസുകളിലായി ഒന്നര ലക്ഷത്തോളം മൃഗങ്ങളെ സംരക്ഷിക്കുന്ന വൻതാരയിൽ ഈ ഹിപ്പോകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊളംബിയൻ പരിസ്ഥിതി മന്ത്രി ഐറീൻ വെലെസ് ടോറസിന് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തു…
കുടിയേറ്റത്തിന്റെയും കൃഷിയുടെയും പശ്ചാത്തലത്തിൽ മാത്രം ബിഹാറിനെ നോക്കിക്കാണുന്ന പതിവ് രീതിയിൽ നിന്ന് മാറി, സംരംഭകത്വത്തിലൂടെ ആഗോളതലത്തിൽ സാമ്പത്തിക ശക്തികളായി മാറിയ വ്യവസായ പ്രമുഖരുടെ വിജയഗാഥകൾ ഇന്ന് ശ്രദ്ധേയമാവുകയാണ്. ബിഹാറിൽ നിന്ന് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകിട ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത ശതകോടീശ്വരന്മാരുടെ ജീവിതയാത്രകൾ ആ സംസ്ഥാനത്തെക്കുറിച്ചുള്ള പഴയ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയൊരു ബിസിനസ് കാഴ്ചപ്പാട് നൽകുന്നു. അനിൽ അഗർവാൾ (വേദാന്ത റിസോഴ്‌സ്)പട്‌നയിൽ ജനിച്ച അനിൽ അഗർവാൾ ലോകത്തിലെ തന്നെ മുൻനിര പ്രകൃതിവിഭവ ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്. ആദ്യകാലത്തെ പരാജയങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും പാഠം ഉൾക്കൊണ്ട് 40,000 കോടി രൂപയോളം ആസ്തിയുള്ള ആഗോള സംരംഭമാണ് അദ്ദേഹം പടുത്തുയർത്തിയത്. സമ്പ്രദ സിംഗ്, ബസുദേവ് നാരായൺ സിംഗ് (അൽകെം ലബോറട്ടറീസ്)ഒരു ചെറിയ കെമിസ്റ്റ് ഷോപ്പിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ അൽകെം ലബോറട്ടറീസ് കെട്ടിപ്പടുത്തവരാണ് ഇവർ. 1973ൽ തുടക്കമിട്ട ഈ കമ്പനി ഇന്ന് 29,247 കോടി…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി ഐഎസ്ആർഒ. ഇതുവരെ സൈനിക പൈലറ്റുമാർക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന ബഹിരാകാശ യാത്രികരുടെ സംഘത്തിലേക്ക് (Astronaut Corps) ഇനി സാധാരണ പൗരന്മാരെയും ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഐഎസ്ആർഒ ഉടൻ ആരംഭിക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ പദ്ധതികൾക്കായി സിവിലിയൻ വിദഗ്ധരുടെ സേവനം കൂടി ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പുതിയ ബാച്ചിൽ ആകെ 10 പേരെയാണ് തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ഇതിൽ ആറ് പേർ സൈനിക പൈലറ്റുമാരും നാല് പേർ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നീ മേഖലകളിൽ നിന്നുള്ള സിവിലിയൻ വിദഗ്ധരുമായിരിക്കും. വ്യോമസേനയിലെ പൈലറ്റുമാരെ കൂടാതെ ഇത്തവണ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റുമാരെയും സൈനിക വിഭാഗത്തിൽ നിന്ന് പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുതൽ പരിശീലനം വരെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കാൻ ഏകദേശം നാലര വർഷത്തോളം സമയമെടുക്കും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭാവി പദ്ധതികൾ ലക്ഷ്യമിട്ട് ഏകദേശം 40 പേരടങ്ങുന്ന സ്ഥിരം ആസ്ട്രോനട്ട് കേഡർ…
ഇന്ത്യയിൽ ഏറ്റവുമധികം ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യതകളുള്ള വ്യക്തിയെന്ന ഖ്യാതി നേടിയ ഡോ. ശ്രീകാന്ത് ജിച്ച്കറിന്റെ ജീവിതം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ കഥയാണ്. 1954ൽ നാഗ്പൂരിൽ ജനിച്ച അദ്ദേഹം തന്റെ ഹ്രസ്വമായ ജീവിതകാലത്തിനിടയിൽ 20 സർവകലാശാലാ ബിരുദങ്ങളാണ് നേടിയെടുത്തത്. സിവിൽ സർവീസ് രംഗത്തും തന്റെ മുദ്ര പതിപ്പിച്ച അദ്ദേഹം 1978ൽ ഐപിഎസും പിന്നീട് 1980ൽ ഐഎഎസും നേടി. എംബിബിഎസ്, എംഡി എന്നീ മെഡിക്കൽ ബിരുദങ്ങൾക്ക് പുറമെ എൽഎൽബിയും ഇന്റർനാഷണൽ ലോയിൽ എൽഎൽഎമ്മും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എംബിഎയും അദ്ദേഹം കരസ്ഥമാക്കി. പത്തോളം വിഷയങ്ങളിൽ എംഎ ബിരുദങ്ങളും ജേർണലിസത്തിലും സംസ്‌കൃതത്തിലും ഡോക്ടറേറ്റും നേടിയ അദ്ദേഹം മിക്ക പരീക്ഷകളിലും സ്വർണ്ണമെഡലോടെയാണ് വിജയിച്ചത്. പഠനമുറികളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കഴിവുകൾ. ഐഎഎസിൽ ചേർന്ന് നാല് മാസത്തിന് ശേഷം അദ്ദേഹം രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 26ആം വയസ്സിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി മാറി. പിന്നീട് എംഎൽസി, രാജ്യസഭാംഗം, മന്ത്രി എന്നീ നിലകളിൽ…
ഹൈദരാബാദിലെ പ്രശസ്ത ബിരിയാണി ബ്രാൻഡായ പാരഡൈസ് (Paradise Biryani), തങ്ങളുടെ ബിസിനസ് ശൃംഖല വിപുലീകരിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുന്നു. പാരഡൈസ് ഫുഡ് കോർട്ടിന്റെ ഉടമസ്ഥാവകാശമുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ Samara Capital, പ്രമുഖ ഇന്ത്യൻ ഫാമിലി ഓഫീസുകളുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണ്. കമ്പനിയുടെ 10 മുതൽ 12 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ചുകൊണ്ടായിരിക്കും പുതിയ നിക്ഷേപകരെ കണ്ടെത്തുക. നിലവിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങി വിവിധ നഗരങ്ങളിലായി 57 ഔട്ട്‌ലെറ്റുകളാണ് പാരഡൈസിനുള്ളത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 100 പുതിയ ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുകയാണ് ഈ ഫണ്ട് സമാഹരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 160 ആയി ഉയരും. പൂനെ, കൊൽക്കത്ത, ന്യൂഡൽഹി, ഗുണ്ടൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ബ്രാൻഡിന്റെ സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് പാരഡൈസ് ബിരിയാണി എംഡിയും സിഇഒയുമായ അഭിക് മിത്ര അറിയിച്ചു. നിലവിൽ 300 കോടി രൂപ വാർഷിക വരുമാനമുള്ള കമ്പനി, പ്രവർത്തനക്ഷമത…
ലോകപ്രശസ്ത സെമികണ്ടക്ടർ ഭീമന്മാരായ എൻവിഡിയ (NVIDIA) തങ്ങളുടെ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിൽ കൂറ്റൻ ഓഫീസ് സമുച്ചയം ഒരുക്കുന്നു. ബംഗളൂരുവിലെ ബാഗ്മാനെ ക്യാപിറ്റലിലുള്ള മെംഫിസ് സൗത്ത് ടവറിൽ 7.6 ലക്ഷം ചതുരശ്ര അടിയിലാണ് ഓഫീസ് ഒരുങ്ങുന്നത്. പത്ത് വർഷത്തേക്കുള്ള കരാറിന് ഏകദേശം 1,230 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യയിൽ ഇത്രയും വലിയ വിപുലീകരണത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്. ആഗോള എഐ ഇക്കോസിസ്റ്റത്തിൽ ഇന്ത്യയ്ക്കുള്ള അനിവാര്യമായ സ്ഥാനമാണ് എൻവിഡിയയുടെ ഈ വലിയ നിക്ഷേപം അടിവരയിടുന്നത്. കഴിഞ്ഞ ആഴ്ചയിൽ എൻവിഡിയ അഞ്ച് ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിച്ചതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. ബംഗളൂരുവിലെ പ്രീമിയം ഓഫീസ് ഇടങ്ങൾക്ക് ഇപ്പോഴും വലിയ ഡിമാൻഡ് ഉണ്ടെന്ന് ഈ കരാർ തെളിയിക്കുന്നു. എൻവിഡിയയ്ക്ക് പുറമെ ആപ്പിൾ, മോർഗൻ സ്റ്റാൻലി തുടങ്ങിയ ആഗോള കമ്പനികളും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ബംഗളൂരുവിനെയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ടവറിലെ…
