Author: News Desk
ഇളയരാജയ്ക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പേരിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും എന്നാലിത് തമിഴ്നാടിന്റെ മാത്രം ആവശ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇളയരാജയുടെ പേരിൽ തമിഴ്‌നാട് സർക്കാർ പുരസ്കാരം ഏർപ്പെടുത്തുമെന്നും ചടങ്ങിൽ സ്റ്റാലിൻ കൂട്ടിച്ചേർത്തു. സ്വന്തം കണ്ണുകൊണ്ട് കാണാൻ സാധിച്ച അദ്‌ഭുതമാണ് ഇളയരാജയെന്ന് ചടങ്ങിൽ സംസാരിക്കവേ സൂപ്പർതാരം രജനീകാന്ത് പറഞ്ഞു. 50 വർഷങ്ങൾക്കിപ്പുറവും ഇളയരാജ ചെയ്യുന്ന പാട്ടുകൾ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെ സംഗീതത്തിന് എന്നും നിലനിൽക്കുന്ന പുതുമയുടെ തെളിവാണെന്നും രജനി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രജനീകാന്ത് പ്രശംസിച്ചു Tamil Nadu CM Stalin honours Ilaiyaraaja, urges Centre to award Bharat Ratna. Rajinikanth hails the maestro’s 50-year legacy in Indian music.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയെ ട്രോളി സ്വിസ് വാച്ച് കമ്പനിയായ ‘സ്വാച്ച്’ (Swatch). കമ്പനി പുറത്തിറക്കിയ ‘വാട്ട് ഈഫ് താരിഫ്സ്’ (WHAT IF … TARIFFS?) എന്ന ലിമിറ്റഡ് എഡിഷൻ വാച്ച് തലതിരിച്ചാണ് ഇറക്കിയിരിക്കുന്നത്. വാച്ചിൽ മൂന്നിന്റെ സ്ഥാനത്ത് ഒൻപതും, ഒൻപതിന്റെ സ്ഥാനത്ത് മൂന്നുമാണ് ഉള്ളത്. സ്വിറ്റ്സർലൻഡിനുമേലുള്ള ട്രംപിന്റെ 39% എന്ന ഉയർന്ന തീരുവയെ പരിഹസിച്ചാണ് മൂന്നും ഒൻപതും പരസ്പരം മാറ്റിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിൽ മാത്രമേ നിലവിൽ വാച്ച് വാങ്ങാൻ കിട്ടൂ. എന്നാൽ വാച്ചിനുള്ള വൻ ഡിമാന്റ് പരിഗണിച്ച് ഉത്പാദനം കൂട്ടാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ, ഏതൊരു യൂറോപ്പ്യൻ രാജ്യത്തിനുമുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന തീരുവയാണ് യുഎസ് സ്വിറ്റ്സർലൻഡിനുമേൽ ചുമത്തിയത്. തീരുവ കുറയ്ക്കുകയോ ഇരുരാജ്യങ്ങളും പുതിയ വ്യാപാരക്കരാറിലെത്തുകയോ ചെയ്യുന്നതുവരെ ഈ മോഡലിന്റെ വിൽപന തുടരുമെന്ന് സ്വാച്ച് അറിയിച്ചിട്ടുണ്ട്. തീരുവ വിഷയം ഇതുവരെ പരിഹരിക്കാനാക്കാനാത്ത സ്വിസ് സർക്കാരിനെ ഉണർത്താനും നടപടി സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. SWATCH releases a parody watch flipping…
മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ്വം’ തിയേറ്ററിൽ മികച്ച തുടക്കം നേടിയിരുന്നു. എന്നാൽ കല്യാണി പ്രിയദർശന്റെ സൂപ്പർഹീറോ ചിത്രമായ ‘ലോക’ കുടുംബ പ്രേക്ഷകരിൽ നിന്ന് പോലും ശ്രദ്ധ നേടുന്നതിനാൽ ഹൃദയപൂർവ്വത്തിന് ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാൻ പ്രയാസമെന്ന് റിപ്പോർട്ട്. സാക്നിൽക് വെബ്‌സൈറ്റ് റിപ്പോർട്ട് പ്രകാരം, 18 ദിവസത്തിനുള്ളിൽ ഹൃദയപൂർവ്വം ഇന്ത്യയിൽ നിന്ന് 36.43 കോടി രൂപ കളക്ഷനാണ് നേടിയത്. എന്നാൽ മോഹൻലാൽ ചിത്രത്തിന് വാരാന്ത്യ തിരക്ക് കുറവെന്നാണ് റിപ്പോർട്ട്. ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ചിത്രം കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വാരാന്ത്യ കണക്കുകൾ വ്യത്യസ്തമായ ഫലമാണ് കാണിക്കുന്നത്. റിലീസായി ആദ്യ ആഴ്ചയിൽ സ്ഥിരമായ ഒഴുക്ക് നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. അതേസമയം 119 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസ് ഭരിക്കുന്ന കല്യാണി പ്രിയദർശന്റെ ലോക: ചാപ്റ്റർ 1 – ചന്ദ്ര പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത് തുടരുകയാണ്. In a surprising box office clash, Kalyani…
ടോളുകൾ എന്നും റോഡ് ഉണ്ടാക്കുന്നവർക്ക് ഒരു വീക്ക്നെസ്സ് ആണ്! റോഡുണ്ടാക്കി കഴിഞ്ഞ് വർഷങ്ങൾ ഏറെ കഴിഞ്ഞാലും ടോൾ ‘ഉണ്ടാക്കി’ കഴിയില്ല. ടോൾ പിരിച്ചിട്ടും റോഡ് നന്നായി നോക്കാത്തതിന് കോടതികൾക്കു പോലും പലപ്പോഴും ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. റോഡുകൾ നന്നായിരിക്കുന്നതിന്റേയും മികച്ച യാത്രാ സൗകര്യങ്ങളുടേയും ദൃഷ്ടാന്തമായും ചിലർ ടോളുകളെ കാണുന്നു (അത്തരക്കാരെ മറ്റു ചിലർ ട്രോളാറുണ്ടെങ്കിലും!). ഇന്ത്യയിൽ വിവിധ ഹൈവേകളിലായി ഇന്ന് ആയിരത്തിലേറെ ടോൾ പ്ലാസകൾ ഉണ്ടെന്നാണ് കണക്ക്. ഏറ്റവുമധികം ടോൾപ്ലാസകൾ ഉള്ള സംസ്ഥാനങ്ങൾ ഏതെന്നു നോക്കാം. 156 ടോൾ പ്ലാസകളുമായി രാജസ്ഥാൻ ആണ് രാജ്യത്ത് ഏറ്റവുമധികം ടോളുകളുള്ള സംസ്ഥാനം. 97 ടോളുകളുമായി ഉത്തർ പ്രദേശ് രണ്ടാമതുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ് ടോൾ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് സംസ്ഥാനങ്ങൾ. 35 ടോളുകളുമായി കേരളം പട്ടികയിൽ 12ആം സ്ഥാനത്താണ്. Rajasthan tops the list of Indian states with the most toll plazas,…
ആമസോണിലും മറ്റും 300 രൂപ മുതൽക്ക് സാരികൾ കിട്ടും. എന്നാൽ ഒരു സാരിക്ക് മൂന്ന് കോടിയോളം രൂപ വിലവരുന്നത് ഓർത്തു നോക്കൂ. കൃത്യമായി പറഞ്ഞാൽ 3.93 കോടി രൂപ. തമിഴ്നാട് The Chennai Silks പുറത്തിറക്കിയ വിവാഹ് പട്ട് സാരിക്കാണ് ഈ വമ്പൻ വില. വില കേട്ടാൽ സാരി സ്വർണം കൊണ്ടാണെന്ന് തോന്നില്ലേ. ആ തോന്നൽ സത്യമാണ്! രാജാ രവിവർമയുടെ പെയിന്റിങ്ങുകൾ സ്വർണ-വെള്ളി നൂലുകൾ കൊണ്ട് സാരിയിൽ ചേർത്തിരിക്കുന്നു. വിലകൊണ്ട് ഞെട്ടിച്ച വേറെയും സാരികളുണ്ട്, അവ നോക്കാം. ഉത്തർ പ്രദേശിൽ നിന്നുള്ള Banarasi Silk Saree ആണ് വിലയിലെ മറ്റൊരു താരം. 10 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. മഹാരാഷ്ട്രയിൽ നിന്നുള്ള പൈത്താനി സാരികൾക്ക് എട്ടു ലക്ഷം രൂപ വരെ വിലവരുമ്പോൾ തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള കാഞ്ചീവരം സാരികൾക്ക് ഏഴ് ലക്ഷം രൂപ വരെ വിലയുണ്ട്. പട്ടോള സാരി, മൈസൂരു സിൽക്ക് സാരി, ജംദാനി സാരി, ചന്ദേരി സിൽക്ക് സാരി തുടങ്ങിയവയും…
ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ (Asia’s Top Rural Escapes list) ഇടംനേടി മൂന്നാർ. ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡയുടെ (Agoda) പട്ടികയിലാണ് മൂന്നാർ ഇടംനേടിയിരിക്കുന്നത്. മലേഷ്യ, തായ്ലാൻഡ്, ഇന്തോനേഷ്യ, ജപ്പാൻ, തായ്വാൻ, വിയറ്റ്നാം, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ എട്ട് റൂറൽ എസ്കേപ്സ് ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പമാണ് മൂന്നാർ ഇടംപിടിച്ചത്. 2025 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ 50000ത്തിൽ താഴെ ജനസംഖ്യയുള്ള എട്ട് ഏഷ്യൻ ഡെസ്റ്റിനേഷനുകളിൽ താമസ സൗകര്യങ്ങൾക്കായി ആളുകൾ തിരഞ്ഞ കണക്കുകളാണ് റിപ്പോർട്ട് വിശകലനം ചെയ്തിരിക്കുന്നത്. നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിൽ സ്റ്റേഷനുകളാണ് സഞ്ചാരികൾ തേടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രകൃതിയെ അതിന്റെ പൂർണതയിൽ അറിയാൻ സഞ്ചാരികൾക്ക് മൂന്നാർ അവസരം നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു. Munnar in Kerala has been named one of Asia’s top rural escapes by the digital travel platform Agoda, a key tourism destination.
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan) അഭിനയത്തിനൊപ്പംതന്നെ ആഢംബര ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഷാരൂഖിന്റെ ലാവിഷ് ജീവിതത്തിന്റെ പ്രതീകമാണ് അദ്ദേഹത്തിന്റെ കൈവശമുള്ള അത്യാഢംബര കാറുകൾ. 12 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റണാണ് (Bugatti Veyron) ഷാരൂഖിന്റെ പക്കലുള്ള ഏറ്റവും ആഢംബര നിറഞ്ഞ കാർ. 9.6 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് ഫാന്റമാണ് (Rolls-Royce Phantom Drophead Coupe) അദ്ദേഹത്തിന്റെ പക്കലുള്ള മറ്റൊരു വമ്പൻ കാർ. ഇതിനു പുറമേ നിരവധി ബിഎംഡബ്ല്യുകളും താരത്തിന്റെ പക്കലുണ്ട്. 2.62 കോടി രൂപ വില വരുന്ന ഐ8ഉം (BMW i8) 1.35 കോടി രൂപ വിലയുള്ള 7 സീരീസുമാണ് (BMW 7 Series) ഇതിൽ പ്രധാനം. ബിഎം ഉണ്ടെങ്കിൽ ബെൻസും വേണമല്ലോ! രണ്ട് കോടി രൂപയ്ക്ക് അടുത്ത് വില വരുന്ന എസ് ക്ലാസ്സും (Mercedes-Benz S-Class) ജിഎൽഇയുമാണ് (GLE) താരത്തിന്റെ പക്കലുള്ള മെഴ്സിഡേഴ്സുകൾ. ഇതൊന്നും പോരാഞ്ഞ് ഏതാണ്ട് 3.3…
വെള്ളത്തിൽ ലയിക്കുന്ന വളം (Water Soluble Fertiliser) ആദ്യമായി വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ഏഴ് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാട്ടർ സൊല്യൂബിൾ ഫെർട്ടിലൈസർ രൂപീകരിച്ചത്. പുതിയ വളം വികസനത്തിന് പിന്നിൽ സൊല്യൂബിൾ ഫെർട്ടിലൈസർ ഇൻഡസ്ട്രി അസോസിയേഷൻ (SFIA) ആണ്. സ്പെഷ്യാലിറ്റി വളങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയെ മുന്നിലെത്തിച്ച്, ഇറക്കുമതി ആശ്രിതത്വത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുന്ന മുന്നേറ്റമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഖനി മന്ത്രാലയത്തിന്റെ പിന്തുണയോടെയും ഇന്ത്യൻ അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്ത പ്ലാന്റുകളും ഉപയോഗിച്ചുമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ ചൈനീസ് സ്പെഷ്യാലിറ്റി വളങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്പെഷ്യാലിറ്റി വളങ്ങളുടെ രംഗത്ത് ഇന്ത്യയെ ഇറക്കുമതി ആശ്രിത രാജ്യത്തിൽ നിന്ന് കയറ്റുമതിയിൽ ആധിപത്യം പുലർത്തുന്ന ശക്തിയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് എസ്എഫ്ഐഎ പ്രസിഡൻറ് രാജീവ് ചക്രബർത്തി വ്യക്തമാക്കി. India has successfully developed its first indigenous water-soluble fertilizer technology after 7 years of research,…
ഇന്ത്യയിൽ പണം വളർത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുന്നത്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് (FD) എന്നും അറിയപ്പെടുന്നു. ഇത് ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് വലിയ തുക നിക്ഷേപിക്കുന്ന പദ്ധതിയാണ്. പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ ഒന്നിലധികം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒന്നാമതായി, അവയ്ക്ക് സർക്കാർ പിന്തുണ നൽകുന്നു, ഇത് അവയെ വളരെ സുരക്ഷിതമാക്കുന്നു. രണ്ടാമതായി, ആനുകാലിക പലിശ പേഔട്ടുകളിലൂടെയോ അല്ലെങ്കിൽ കാലാവധി പൂർത്തിയാകുമ്പോഴോ അവ പ്രവചനാതീതമായ വരുമാനം നൽകുന്നു. മൂന്നാമതായി, മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കുകൾ ലഭിക്കുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും പോസ്റ്റ് ഓഫീസ് എഫ്ഡികൾ എളുപ്പത്തിൽ തുറക്കാൻ കഴിയും. ഇതിനുപുറമേ നിക്ഷേപ പ്രക്രിയ വളരെ ലളിതമാണെന്ന സവിശേഷതയുമുണ്ട്. പലിശ ത്രൈമാസമായാണ് കൂട്ടുന്നത്, ഇത് കാലക്രമേണ സമ്പത്ത് സ്ഥിരമായി വളർത്താൻ സഹായിക്കുന്നു. Learn about…
കാനഡ വിദ്യാർത്ഥി വിസാ നിയമങ്ങൾ അടക്കം കർശനമാക്കിയ സാഹചര്യത്തിൽ, കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷനലുകളും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ജർമനി പോലുള്ള രാജ്യങ്ങളോടൊപ്പം, നോർഡിക് മേഖലയിൽ ഫിൻലൻഡും ജനപ്രിയമായി ഉയർന്ന് വരുന്നു. ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്ന റെസിഡൻസ് പെർമിറ്റുകളും, ഉയർന്ന ജീവിത നിലവാരവും സാമൂഹികക്ഷേമ സംവിധാനങ്ങളും ഫിൻലൻഡിനെ കൂടുതൽ ആകർഷകമാക്കുന്നു. തുടർച്ചയായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന നേട്ടത്തിലെത്തിയിട്ടുള്ള ഫിൻലൻഡ് സമീപ വർഷങ്ങളിൽ, സവിശേഷ മാധ്യമ ശ്രദ്ധയും പൊതുജന താൽപര്യവും നേടിയിട്ടുണ്ട്. ഫിൻലൻഡ് പിആറിലൂടെ (Finland Permanent Residency) റെസ്ട്രിക്ഷൻസ് ഇല്ലാതെ രാജ്യത്ത് കഴിയാനും ജോലി ചെയ്യാനും സാധിക്കും. ഇതിന് യോഗ്യത നേടുന്നതിനായി 4-5 വർഷം തുടർച്ചയായ താമസ പെർമിറ്റ് (A permit) വേണം. യോഗ്യത നേടിക്കഴിയുന്നതോടെ മുഴുവൻ ആവശ്യകതകളും നിറവേറ്റുന്നുണ്ടെങ്കിൽ, സ്റ്റാറ്റസ് സ്ഥിരമായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. സമയപരിധിയില്ലാതെ ഫിൻലൻഡിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്നതോടൊപ്പം പിആറിലൂടെ കുടുംബത്തെ സ്പോൺസർഷിപ്പിന് കീഴിൽ കൊണ്ടുവരാനും സാധിക്കും. ഇതിനുപുറമേ…