Author: News Desk

ഗ്ലാമറിനും താരപദവിക്കുമൊപ്പം വമ്പൻ സമ്പാദ്യവും ആർജിക്കാൻ കൂടി കഴിയുന്ന ഇടമാണ് ബോളിവുഡ്. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ വ്യക്തി അഭിനേതാവോ സൂപ്പർസ്റ്റാറോ അല്ല, മറിച്ച് റോണി സ്ക്രൂവാല എന്ന നിർമാതാവാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 13000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ പല വ്യവസായികളേയും പോലെത്തന്നെ വളരെ ചെറിയ തുടക്കമായിരുന്നു റോണി സ്‌ക്രൂവാലയുടേത്. 1970കളിൽ ടൂത്ത് ബ്രഷ് നിർമാണത്തിലൂടെ വ്യവസായരംഗത്ത് എത്തിയ അദ്ദേഹം 1980കളിൽ ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച കാലത്ത് ആ രംഗത്തേക്ക് ചേക്കേറി. 1990ൽ വെറും 37000 രൂപ ചിലവിലാണ് അദ്ദേഹം യുടിവി ആരംഭിച്ചത്. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി പിന്നീട് സിനിമാ നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. 1997ൽ പുറത്തിറങ്ങിയ ദിൽ കെ ജരോക്കെ മേം എന്ന ചിത്രമായിരുന്നു യുടിവിയുടെ ആദ്യ നിർമാണം സംരംഭം. ബോക്സോഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ചിത്രം, ചലച്ചിത്ര നിർമാണത്തിന്റെ കാഠിന്യത്തെ അദ്ദേഹത്തിനു വെളിവാക്കി. പിന്നീട് അ‍ഞ്ച്…

Read More

ഓർബിറ്റ് എയ്ഡിന്റെ 25 കിലോഗ്രാം ഭാരമുള്ള ആയുൽസാറ്റ് ദൗത്യം വിജയകരമായാൽ ഇന്ത്യയെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടമാണ്. ഭ്രമണപഥത്തിൽ ഉപഗ്രഹത്തിന് ഇന്ധനം നിറയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് ആയുൽസാറ്റ് ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചൈന മാത്രമാണ് ഈ നേട്ടം കൈവരിച്ച രാജ്യം. കഴിഞ്ഞ വർഷം ചൈന ഭ്രമണപഥത്തിൽ ഉപഗ്രഹ ഇന്ധന നിറയ്ക്കൽ ദൗത്യം നടത്തിയിരുന്നു. എന്നാൽ അതിന്റെ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎസ് ഉൾപ്പെടെയുള്ള മറ്റ് ബഹിരാകാശ ശക്തികൾക്കും ഇതുവരെ ഈ സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിക്കാൻ സാധിച്ചിട്ടില്ല. യുഎസ് ആസ്ഥാനമായ ആസ്ട്രോസ്‌കെയിൽ എന്ന കമ്പനി ഇന്ധന കൈമാറ്റ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെങ്കിലും, ഇതുവരെ ദൗത്യം വിക്ഷേപിച്ചിട്ടില്ല. ആയുൽസാറ്റ് ഭ്രമണപഥത്തിൽ പൂർണ്ണമായി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉപഗ്രഹമല്ല. മറിച്ച്, ബഹിരാകാശ പരിതസ്ഥിതിയിൽ ഇന്ധന കൈമാറ്റം സാധൂകരിക്കാനുള്ള ലക്ഷ്യ ഉപഗ്രഹമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്ന സങ്കീർണ്ണമായ സർവീസിംഗ് ദൗത്യങ്ങളിൽ നിന്ന്…

Read More

തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിങ്ങുകൾ നിർത്തിവെച്ചും സൂചനാ പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘകാല ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനാലാണ് തീരുമാനമെന്നും വിവിധ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ മുന്നറിയിപ്പ് നൽകി. സൂചനാ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകൾ അടച്ചിടും. തിയേറ്ററുകളിൽ ഷോകൾ ഉണ്ടാകില്ല. അതോടൊപ്പം, ഷൂട്ടിംഗുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവെയ്ക്കും. ജിഎസ്ടിക്ക് പുറമേ ഈടാക്കുന്ന വിനോദ നികുതി പിൻവലിക്കുക എന്നതാണ് സിനിമാസംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. തിയേറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തേ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നതാണ് പ്രധാന ആരോപണം. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം…

Read More

രാജ്യത്തെ നിർമാണ മേഖലയിലെ കാർബൺ എമിഷൻ പ്രശ്നത്തിന് പരിഹാരവുമായി ഡൽഹി ആസ്ഥാനമായ സ്റ്റാർട്ടപ്പ് വിശ്വ ഹര ചക്ര (Vishwa Hara Chakra). 2024ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ്, സിമന്റ് പൂർണ്ണമായും ഒഴിവാക്കി കാർബൺ-നെഗറ്റീവ് നിർമാണ സാമഗ്രികൾ വികസിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ പ്രതിവർഷം 150 മുതൽ 500 മില്യൺ ടൺ വരെ കൺസ്ട്രക്ഷൻ–ഡിമോളിഷൻ മാലിന്യം ഉണ്ടാകുന്ന സാഹചര്യത്തിൽ, ഫ്‌ളൈ ആഷ്, സ്ലാഗ് തുടങ്ങിയ വ്യാവസായിക മാലിന്യങ്ങൾ ഉപയോഗിച്ച് സിമെന്റിന് പകരം ‘ഇക്കോ-കോൺക്രീറ്റ്’ എന്ന സാങ്കേതികവിദ്യയാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണ സിമന്റിനേക്കാൾ 80 ശതമാനം വരെ കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡൽഹി സ്വദേശിനിയായ മേഘാ റാഠി, അമേരിക്കയിൽ പ്രവർത്തിക്കുന്ന പ്രൊഫസർ അശ്വിൻ ഗോപിനാഥ്, ടെക്‌നോളജി വിദഗ്ധനായ അഭിഷേക് ഛസേദ് എന്നിവർ ചേർന്നാണ് വിശ്വ ഹര ചക്ര സ്ഥാപിച്ചത്. മുൻ ആർമി കമാൻഡർ ലഫ്. ജനറൽ (റിട്ട.) ജെ.എസ്. നയൻ അഡ്വൈസറി ഫൗണ്ടറായും ടീമിനൊപ്പം ചേർന്നു. വെറും 25 ലക്ഷം…

Read More

സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ സോഴ്‌സ് കോഡ് അഥവാ നിർമാണ രഹസ്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ നിർബന്ധിച്ചതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ സർക്കാരുമായി സോഴ്‌സ് കോഡ് പങ്കിടാനും നിരവധി സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്താനും കേന്ദ്രം നിർദ്ദേശിക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരും നടപടിയും കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം. ഈ അവകാശവാദം വ്യാജമാണെന്നും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ അവരുടെ സോഴ്‌സ് കോഡ് പങ്കിടാൻ നിർബന്ധിക്കുന്നതിനുള്ള യാതൊരു നടപടിയും ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ചിട്ടില്ലെന്നും പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മൊബൈൽ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളൊന്നും ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കിയതും പിഐബി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും എല്ലാ മേഖലയിലുള്ളവരുമായും ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നും മന്ത്രാലയം…

Read More

മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും നൽകുന്ന സാമ്പത്തിക സഹായം 100 ശതമാനം വർധിപ്പിച്ച് പ്രതിരോധ മന്ത്രാലയം. സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ വിവിധ ക്ഷേമപദ്ധതികളിലൂടെ നൽകുന്ന ധനസഹായം ഇരട്ടിയായിരിക്കുകയാണ്. ഇതിനായി പ്രതിവർഷം 257 കോടി രൂപയാണ് അധിക ചിലവായി പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര സൈനിക ബോർഡ് വഴിയാണ് സൈനിക ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം പെൻഷൻ ലഭിക്കാത്ത മുൻ സൈനികർക്കും വിധവകൾക്കുമുള്ള പെനറി ഗ്രാൻറ് പ്രതിമാസം 4000 രൂപയിൽനിന്ന് 8000 രൂപയായി. ആശ്രിതരായ രണ്ട് മക്കൾക്കോ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിധവക്കോ നൽകി വരുന്ന പ്രതിമാസ വിദ്യാഭ്യാസ ഗ്രാന്റ് 1000 രൂപയിൽനിന്ന് 2000 ആക്കിയിട്ടുമുണ്ട്. ഇതിനുപുറമേ ആശ്രിതരായ രണ്ട് മക്കളുടെ വിവാഹത്തിനോ വിധവാ പുനർവിവാഹത്തിനോ നൽകിവരുന്ന 50,000 രൂപയുടെ ധനസഹായം ഒരുലക്ഷം രൂപയായി. മുൻ സൈനികരുടെയും വരുമാനമില്ലാത്ത ആശ്രിതരുടെയും സാമൂഹ്യസുരക്ഷ മെച്ചപ്പെടുത്താൻ…

Read More

ഔദ്യോഗിക ആശയവിനിമയത്തിനായി മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്നു വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഔദ്യോഗിക ആവശ്യങ്ങൾക്കായി സാധാരണക്കാർക്ക് അറിയാത്ത മറ്റ് രഹസ്യ ആശയവിനിമയ മാർഗങ്ങളുണ്ടെന്നും വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോണുകളും ഇന്റർനെറ്റും ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാൻ ഫോണുകൾ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ഉപയോഗത്തിനല്ലാതെ ഞാൻ ഇന്റർനെറ്റോ ഫോണുകളോ ഉപയോഗിക്കുന്നില്ല എന്നത് ശരിയാണ്. ചിലപ്പോൾ, വിദേശത്തുള്ള ആളുകളുമായി ബന്ധപ്പെടേണ്ടിവരുമ്പോൾ, ഞാൻ ഫോൺ ഉപയോഗിക്കാറുണ്ട്. സാധാരണക്കാർക്ക് അറിയാത്ത മറ്റ് ആശയവിനിമയ മാർഗങ്ങളുണ്ടെന്നും രഹസ്യസ്വഭാവമുള്ള ജോലിക്കായി അവയെ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, കേരള കേഡറിൽ നിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1968ൽ സർവീസിൽ പ്രവേശിച്ച ഡോവൽ ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്‍…

Read More

ജിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലാംഗ്വേജ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. സ്വന്തം ഭാഷയിൽ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ജിയോ എഐ ലാംഗ്വേജ് പ്ലാറ്റ്ഫോം ഒരുക്കുക. രാജ്കോട്ടിൽ നടന്ന വൈബ്രന്റ് ഗുജറാത്ത് റീജിയണൽ കോൺഫറൻസിൽ , ഗുജറാത്തിലെ ജാംനഗറിൽ വരാനിരിക്കുന്ന എഐ ഡാറ്റാ സെന്ററിനെ ഉപയോഗപ്പെടുത്തി, എഐ ഭാഷാ പ്ലാറ്റ്‌ഫോം നിർമ്മിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്ന ചിലവിൽ എഐ എന്ന ലക്ഷ്യത്തോടെ, ജാംനഗറിൽ ഇന്ത്യയിലെ ഏറ്റവും വലിയ AI-റെഡി ഡാറ്റാ സെന്റർ നിർമ്മിക്കുകയാണ്. ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയിൽ നിർമ്മിച്ച, ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ജിയോ ആരംഭിക്കും. ഓരോ പൗരനും സ്വന്തം ഭാഷയിൽ AI സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ഇത് പ്രാപ്തമാക്കും. ഇത് അവരെ കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുമെന്നും അംബാനി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ റിലയൻസ് ഗുജറാത്തിൽ 3.5 ട്രില്യൺ നിക്ഷേപമാണ് നടത്തിയത്.…

Read More

ഗാനഗന്ധർവൻ എന്ന വിശേഷണം കേൾക്കുമ്പോൾത്തന്നെ അതാരെക്കുറിച്ചാണെന്ന് മലയാളികളോട് പ്രത്യേക വിശദീകരണത്തിന്റെ ആവശ്യമേയില്ല. ലോകത്ത് മലയാളികൾ ഉള്ളിടത്തെല്ലാം ആറുപതിറ്റാണ്ടിലേറെയായി ഒഴുകുന്ന സ്വരവിസ്മയമാണ് കെ.ജെ. യേശുദാസ്, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതിഹാസമായിത്തീർന്ന അപൂർവത. വിവിധ ഇന്ത്യൻ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങൾ, എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം, 25 സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിങ്ങനെ നീളുന്നു ആ അതിശയം. 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും സാന്നിധ്യം അറിയിച്ചു. അച്ഛൻ പാടി തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് 1949ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരം മ്യൂസിക് അക്കാഡമി, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജ് എന്നിവിടങ്ങളിലായിരുന്നു സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടി. ‌ 1961നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. കെ.എസ്. ആന്റണിയുടെ…

Read More

ഗുജറാത്തിലെ കച്ചിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കരൺ അദാനി. അദാനി ഗ്രൂപ്പിന്റെ വളർച്ച ഈ രാജ്യത്തിന്റെ വളർച്ചയിൽ നിന്നും വേർതിരിച്ച് നിർത്താൻ കഴിയാത്തതാണെന്ന് ചെയർമാനായ ഗൗതം അദാനി എപ്പോഴും വിശ്വസിക്കുന്നതായും രാജ് കോട്ടിൽവെച്ച് നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഗുജറാത്താണ് അദാനി ഗ്രൂപ്പിന്റെ തുടക്കകാലത്തിന് സാക്ഷിയായ ഭൂമി. വ്യവസായ, ലോജിസ്റ്റിക്‌സ്, ഊർജ കേന്ദ്രങ്ങളിൽ ഒന്നായ കച്ചിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വ്യാവസായികമായി മുന്നേറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്തെന്നും കച്ച് പരിവർത്തനത്തിന്റെ ശക്തമായ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പ് ഖവ്ഡയിൽ 37 ഗിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഊർജ പാർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വെറും ഊർജ പദ്ധതി മാത്രമല്ല. സാമ്പത്തിക വളർച്ചയും കാലാവസ്ഥാ ഉത്തരവാദിത്തവും ഊർജ സുരക്ഷയും ഒരുമിച്ച് മുന്നേറാമെന്ന…

Read More