Author: News Desk

നിർമിത ബുദ്ധി രംഗത്തുള്ളത് ട്രാൻസിഷൻ ഘട്ടമാണെന്നും മനുഷ്യന്റെ ബുദ്ധിയെ മാറ്റിസ്ഥാപിക്കുന്നതിനു പകരം ഉയർന്ന തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയാണ് എഐയിലൂടെ സാധ്യമാകുന്നതെന്നും എഐ പവേർഡ് റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ ഫ്ലാറ്റ്ഫോമായ സാപ്പിഹയർ (Zappyhire) സഹസ്ഥാപകൻ ദീപു സേവ്യർ. ടൈപ്പ്റൈറ്ററിൽ നിന്ന് കമ്പ്യൂട്ടറിലേക്കും, പേപ്പറിൽ നിന്ന് കാൽക്കുലേറ്ററിലേക്കും മാറിയപ്പോൾ ഉണ്ടായ ആശങ്കകൾ പോലെയാണ് എഐയെക്കുറിച്ചുള്ള ആശങ്കകളെന്നും ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. She Power പോലുള്ള വേദികൾ സ്ത്രീകൾക്കും സംരംഭകർക്കും ടെക്നോളജിയെക്കുറിച്ചുള്ള അവബോധം നൽകുന്നതിൽ വലിയ പങ്ക് വഹിക്കുന്നതായി ദീപു സേവ്യർ ചൂണ്ടിക്കാട്ടി. ഹോം ബേക്കിംഗ് പോലുള്ള ചെറിയ ബിസിനസുകൾക്കു പോലും എഐ ടൂളുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വെബ്സൈറ്റ്, ലോഗോ, മാർക്കറ്റിംഗ് സാമഗ്രികൾ എന്നിവ സൃഷ്ടിച്ച് ഓൺലൈൻ സാന്നിധ്യം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ChatGPT, Perplexity പോലുള്ള ഐഡിയേഷൻ ടൂളുകളിൽ നിന്ന് Canva, Gemini, Midjourney പോലുള്ള ഡിസൈൻ–ടെക് ടൂളുകളിലേക്കുള്ള സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.…

Read More

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കും .ജനുവരി 18 നോ  19 നോ ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്  ഔദ്യോഗികമായി അറിയിച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ റെയിൽവേ യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാവരണം ചെയ്തു.യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ദീർഘദൂര യാത്ര സാധ്യമാക്കുകയെന്ന  ലക്ഷ്യത്തോടെ  വിമാനയാത്രയേക്കാൾ ലാഭകരമായ നിരക്കുമായാകും വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ഗുവാഹത്തി–ഹൗറ റൂട്ടിലെ 3AC നിരക്ക് ഏകദേശം 2,300 രൂപയായിരിക്കും. 2AC നിരക്ക് ഏകദേശം 3,000 രൂപയും, ഫസ്റ്റ് എസി (First AC) നിരക്ക് ഏകദേശം 3,600 രൂപയും ആയിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതേ റൂട്ടിലെ വിമാന നിരക്ക് നിലവിൽ  6,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടക്കാണ്.  അത്യാധുനിക കൂട്ടിയിടി പ്രതിരോധ സുരക്ഷാ സംവിധാനമായ…

Read More

ലോകത്തിൽ ഏറ്റവുമധികം വരുമാനമുള്ള എഐ സ്ലോപ് ചാനലായി ഇന്ത്യയിൽ നിന്നുള്ള ചാനൽ. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന കുറഞ്ഞ നിലവാരമുള്ളതും യുക്തിരഹിതവുമായ വീഡിയോകളെയാണ് എഐ സ്ലോപ് എന്നു വിളിക്കുന്നത്. ഇവയ്ക്ക് കൃത്യമായ കഥയോ അർത്ഥമോ ഉണ്ടാകില്ല, ചുരുക്കിപ്പറഞ്ഞാൽ തലയും വാലും ഉണ്ടാകില്ല. എഐ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്ന ബന്ദർ അപ്നാ ദോസ്ത് (Bandar Apna Dost) എന്ന യുട്യൂബ് ചാനലാണ് എഐ സ്ലോപ് വഴി 38 കോടി വാർഷിക വരുമാനം നേടിയിരിക്കുന്നത്. കുരങ്ങന്റെ എഐ മോഡൽ ഉപയോഗിച്ച് വീഡിയോകൾ ചെയ്യുന്ന ബന്ദർ അപ്നാ ദോസ്ത്, നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ലോപ് ചാനൽ കൂടിയാണ്. ഇതുവരെ 2.4 ബില്യൺ കാഴ്ചക്കാരെയാണ് ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. ആസാം സ്വദേശിയായ സുർജിത്ത് കർമകർ 2020ൽ തുടങ്ങിയ ചാനലാണിത്. എഐ ജെനറേറ്റഡ് കണ്ടൻറുകളായതു കൊണ്ടു തന്നെ അതിവേഗം മില്യൺ വ്യൂസ് നേടാൻ ഈ ചാനലിലെ വീഡിയോകൾക്ക് കഴിഞ്ഞു. ചാനലിൻറെ ഉള്ളടക്കം ആവർത്തന സ്വഭാവമുള്ളതായിട്ടുപോലും…

Read More

വേദനസംഹാരിയായ നിമെസുലൈഡിന്റെ (Nimesulide) 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളും നിരോധിച്ചു കേന്ദ്ര സർക്കാർ. നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിന് മുകളിലുള്ള ഡോസിലുള്ള ഗുളികകളും സിറപ്പുകളുമാണ് നിരോധിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ താൽപ്പര്യം കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്ട്, സെക്ഷൻ 26A പ്രകാരമാണ് നടപടി. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി (DTAB) നടത്തിയ ആലോചനകൾക്കുശേഷം, 100 മില്ലിഗ്രാമിന് മുകളിലുള്ള നിമെസുലൈഡിന്റെ എല്ലാ ഓറൽ ഫോർമുലേഷനുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിരോധിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു. കരൾ സംബന്ധമായ ഗുരുതര പാർശ്വഫലങ്ങൾ ഉൾപ്പെടെ നിമെസുലൈഡിന്റെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ആശങ്കകൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം നിമെസുലൈഡിന്റെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിനോട് (ICMR) കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്ന് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി…

Read More

കരസേനയ്ക്കും നാവിക സേനയ്ക്കും വേണ്ടി അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങാൻ വമ്പൻ കരാറിൽ ഒപ്പിട്ട് ഇന്ത്യ. യുദ്ധോപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 4666 കോടി രൂപയുടെ കരാറിലാണ് പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി (P-75) ഏകദേശം 1896 കോടി ചിലവിൽ 48 ഹെവിവെയ്റ്റ് ടോർപ്പിഡോകൾ വാങ്ങും. ഇറ്റലിയിലെ ഡബ്ല്യുഎഎസ്എസ് സബ്മറൈൻ സിസ്റ്റംസുമായുള്ള (WASS Submarine Systems) കരാർ പ്രകാരം 2028 ഏപ്രിലിൽ ടോർപ്പിഡോകളുടെ വിതരണം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 48 ഹെവിവെയ്റ്റ് ബ്ലാക് ഷാർക്ക് ടോർപ്പിഡോകളും അനുബന്ധ ഉപകരണങ്ങളും സംഭരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമായാണ് കരാർ. ഹെവിവെയ്റ്റ് ടോർപ്പിഡോകളും ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും അടക്കമുള്ളവ വാങ്ങാനായി ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge Limited), പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (PLR Systems Pvt Ltd) എന്നിവയുമായും സുപ്രധാന കരാറുകളിലും പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു. 4.25 ലക്ഷത്തിലധികം ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും (CQB carbines) അനുബന്ധ ഉപകരണങ്ങളും വാങ്ങാനായാണ് ഭാരത് ഫോർജും,…

Read More

രാജ്യത്ത് കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് യുഎഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തണമെന്നും അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ നീക്കം ഇന്ത്യയിലെ രണ്ട് വലിയ വിമാനക്കമ്പനികളായ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും വ്യോമയാന നയവുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളി ഉയർത്തും. വൻ തുക മുടക്കി നിർമിച്ച വിമാനത്താവള സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും ആവശ്യത്തിന് സർവിസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താവിനുമേൽ കനത്ത ടിക്കറ്റ് ചാർജ് ഈടാക്കുന്നതും ഗുരുതര തെറ്റാണെന്ന് അദാനി എയർപോർട്സ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെ ആഗോള ഹബ്ബുകളാക്കി മാറ്റണമെങ്കിൽ കൂടുതൽ സർവീസ് അനുവദിക്കുകയും യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയും വേണം. ഇന്ത്യൻ വിമാനക്കമ്പനികൾ എപ്പോൾ മത്സരത്തിന് തയാറാകുമെന്നതിനെ മാത്രം ആശ്രയിച്ചാകരുത്…

Read More

ഇന്ത്യയിൽ വമ്പൻ നിക്ഷേപം നടത്താൻ സൗദി അറേബ്യൻ എണ്ണക്കമ്പനി സൗദി അരാംകോ (Saudi Aramco). പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ഏകദേശം 11 ബില്യൺ ഡോളർ നിക്ഷേപിച്ച് നിർമിക്കാൻ പദ്ധതിയിടുന്ന പുതിയ എണ്ണ ശുദ്ധീകരണശാലയുടെ 20% ഓഹരികളാണ് സൗദി അരാംകോ സ്വന്തമാക്കുക. ഏകദേശം 18,000–20,000 കോടി രൂപയുടെ നിക്ഷേപമാണ് അരാംകോ നടത്തുകയെന്നും പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും (OIL) ചില ബാങ്കുകളും താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ രാമയ്യപട്ടണം തുറമുഖത്തിനു സമീപമായി പ്രതിദിനം 180,000 മുതൽ 240,000 ബാരൽ വരെ (bpd) സംസ്കരണ ശേഷിയുള്ള ശുദ്ധീകരണശാല നിർമിക്കാനാണ് ബിപിസിഎൽ പദ്ധതിയിടുന്നത്. റിഫൈനറി കം പെട്രോകെമിക്കൽ കോംപ്ലക്സായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ആന്ധ്രാപ്രദേശ് സർക്കാർ ഇതിനകം 6,000 ഏക്കർ ഭൂമി കൈമാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൊത്തം 7.06 ലക്ഷം ബാരൽ ക്രൂഡ് സംസ്കരണ ശേഷിയോടെ രാജ്യത്തെ രണ്ടാമത്തെ…

Read More

ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സുപ്രധാന നീക്കവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). കാർഗോ വെയർഹൗസ് വിപുലീകരണത്തിലൂടെ വിമാനത്താവളത്തിന്റെ കാർഗോ കയറ്റുമതി സംഭരണ ശേഷി വൻ തോതിൽ വർധിക്കും. ഇതോടെ വേഗത്തിലുള്ള സംസ്കരണവും വൈവിധ്യമാർന്ന ചരക്ക് വിഭാഗങ്ങളുടെ മെച്ചപ്പെട്ട കൈകാര്യവും സാധ്യമാകും. കാർഗോ വെയർഹൗസ് വിപുലീകരണത്തിലൂടെ വിമാനത്താവളത്തിന്റെ കാർഗോ കയറ്റുമതി സംഭരണ ശേഷി വൻ തോതിൽ വർധിക്കും. നിലവിൽ 75000 മെട്രിക് ടൺ ഉള്ള വാർഷിക കാർഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടൺ ആയാണ് ഉയരുക. കാർഗോ വെയർഹൗസ് വിപുലീകരണം, വേഗത്തിലുള്ള സംസ്കരണവും വൈവിധ്യമാർന്ന ചരക്ക് വിഭാഗങ്ങളുടെ മെച്ചപ്പെട്ട കൈകാര്യവും സാധ്യമാക്കും. പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്‌ഷൻ മെഷീനുകളും ഉൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇതിനുപുറമേ +2°C മുതൽ +8°C വരെ താഴ്ന്ന താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്ക്…

Read More

ദീർഘദൂര രാത്രി യാത്രകൾക്കായുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ പുറത്തിറങ്ങും. പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിൽ സർവീസിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനിന്റെ സ്ലീപ്പർ ക്ലാസ് വകഭേദമാണ് ഈ ട്രെയിൻ. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ രണ്ട് പ്രോട്ടോടൈപ്പ് റേക്കുകളാണ് BEML നിർമ്മിച്ചിട്ടുള്ളത്. ഇവ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻറെ അന്തിമ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ, പരീക്ഷണ യാത്രയ്ക്കിടെ 180 കിലോമീറ്റർ വേഗതയിലും വെള്ളം നിറച്ച ഗ്ലാസുകൾ തുളുമ്പാത്തതിൻറെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചിരുന്നു. 2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കോട്ട-നാഗ്ദ റൂട്ടിലുള്ള പരീക്ഷണ ഓട്ടത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിംഗ് , എമർജൻസി…

Read More

സംസ്ഥാനത്ത് ജനുവരി ഒന്നുമുതൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. കോട്ടയം വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തുന്നത്. ഇനി മുതൽ വന്ദേ ഭാരത് ഈ സ്റ്റേഷനുകളിൽ നിന്നും അഞ്ചു മിനിറ്റ് വരെ നേരത്തെയാകും പുറപ്പെടുക.  തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ചെങ്ങന്നൂർ – തൃശൂർ വരെയുള്ള സമയത്തിലാണ് നാളെ മുതൽ മാറ്റം വരുന്നത്. ചെങ്ങന്നൂരിൽ നിന്നും നിലവിൽ രാവിലെ  6:55ന് പുറപ്പെടുന്ന ട്രെയിൻ ഇനി നാല് മിനിറ്റ് നേരത്തെ കൃത്യം 6:51ന് പുറപ്പെടും. കോട്ടയത്ത് നിന്ന് വന്ദേ ഭാരത് പുറപ്പെടുന്ന സമയം 7:27ൽ നിന്ന് 7:21ലേയ്ക്ക് മാറുമെന്നാണ് അറിയിപ്പ്. എറണാകുളം ടൗണിൽ  8:17ന് ട്രെയിൻ എത്തിച്ചേരും. തൃശൂരിൽ 10 മിനിറ്റ് നേരത്തെയെത്തുകയും ചെയ്യും വിധമാണ് പുതിയ ഷെഡ്യൂൾ.തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയത്തിൽ കണ്ണൂർ മുതൽ എറണാകുളം ടൗൺ…

Read More