Author: News Desk

രാജ്യം 77 ആമത് റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ കേരളത്തിന് അഭിമാന നിമിഷം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ, ആകെ 5 പേര്‍ക്കാണ്, രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണെങ്കില്‍, അത് നേടിയവരില്‍ 3 പേര്‍ മലയാളികളാണെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. അന്തരിച്ച ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്ര, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കലാകാരന്‍ എന്‍ രാജം എന്നിവരാണ് പദ്മവിഭൂഷണ്‍ ബഹുമതി നേടിയ മറ്റ് രണ്ടുപേര്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. പ്രമുഖ നിയമജ്ഞന്‍ ജസ്റ്റിസ് കെ ടി തോമസിനും ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് അര്‍ഹരായി. ചലച്ചിത്ര താരം മമ്മൂട്ടിയ്ക്കും എസ് എന്‍ ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍, കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവരാണ് പത്മശ്രീ…

Read More

കേരള ലിറ്റററി ഫെസ്റ്റിവലില്‍ സ്റ്റെം ടോക് പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേള്‍ഡ് റോബോട്ടിക്സ്(യുഡബ്ല്യആര്‍) ചെറിയൊരു സമ്മാനപ്പൊതി നല്‍കി. ഏറെ കൗതുകത്തോടെ അത് തുറന്നു നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോര്‍ബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു ആ സമ്മാനം. കൈവള്ളയിലൊതുങ്ങുന്ന ഗോര്‍ബിയുടെ തലയില്‍ തലോടിയാല്‍ അവന്റെ സ്നേഹത്തോടെയുള്ള കുര കേള്‍ക്കാം. റോബോട്ടിക് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ സംയോജനത്തോടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയില്‍ സംസാരിച്ച ശേഷം തന്നെയാണ് ഈ ‘സര്‍പ്രൈസ്’ സംഭവിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗം എത്രമാത്രം ഭാവനാപൂര്‍ണമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് യുഡബ്ല്യുആര്‍ സ്ഥാപകന്‍ ബന്‍സന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍. സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ഗോര്‍ബിയും ഗണ്ണറും. സുനിതയ്ക്കൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികളിലും ഗോര്‍ബി മുഖം കാണിച്ചിട്ടുമുണ്ട്. ഗോ‍ര്‍ബിയുടെ ചിത്രമാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ പുറത്തിറങ്ങി. തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത്‌ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ സമയക്രമമാണ് സൗത്ത് സെൻട്രൽ റെയിൽവേ പുറത്തിറക്കിയത്. ആകെ 29 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ 13 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. വീക്ക്ലി സർവീസായി ഓടുന്ന ട്രെയിൻ നമ്പർ 17042 തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത്‌ ഭാരത് എക്സ്പ്രസ് ബുധനാഴ്ചകളിൽ വൈകിട്ട് 5.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തുടർന്ന് എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, ഗുണ്ടൂർ വഴി പിറ്റേ ദിവസം രാത്രി 11.30ഓടെ ചർലാപ്പള്ളിയിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം മടക്കയാത്രയിൽ 17041 നമ്പർ ചർലാപ്പള്ളി-തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 2.45ന് തുരുവനന്തപുരത്തെത്തും. വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിങ്ങനെയാണ് ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ.…

Read More

14ആം നൂറ്റാണ്ടുമുതൽ തന്നെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ പ്രധാന തുറമുഖമായി ഉയർന്നുവന്ന നഗരമാണ് കൊച്ചി. കുരുമുളക്, ഏലം, കറുവപ്പട്ട തുടങ്ങിയ വിലയേറിയ സുഗന്ധവ്യഞ്ജനങ്ങൾ ലോകവ്യാപകമായി കയറ്റുമതി ചെയ്തതോടെ നഗരത്തിന് ആഗോള വ്യാപാരരംഗത്ത് പ്രത്യേക സ്ഥാനമുണ്ടായി. സ്വാഭാവികമായ ആഴമുള്ള തുറമുഖങ്ങൾ ഉണ്ടായിരുന്നതാണ് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളെ കൊച്ചിയിലേക്ക് ആകർഷിച്ചത്. 1341ലെ മഹാപ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചതോടെയാണ് കൊച്ചി മലബാർ തീരത്തിലെ പ്രധാന തുറമുഖമായി ഉയർന്നത്. ചൈന, മിഡിൽ ഈസ്റ്റ്, തുടർന്ന് യൂറോപ്പ് എന്നിവിടങ്ങളുമായി ഇന്ത്യയ്ക്ക് നേരിട്ടുള്ള വ്യാപാരബന്ധം സ്ഥാപിക്കാൻ കൊച്ചി തുറമുഖം നിർണായക പങ്കുവഹിച്ചു. 1503ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ യൂറോപ്യൻ കുടിയേറ്റം സ്ഥാപിച്ചതോടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അവർക്ക് മേൽക്കൈ ലഭിച്ചു. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും എത്തിയതോടെ കൊച്ചി ശക്തമായ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി മാറി. വ്യാപാരപ്രാധാന്യത്തിനൊപ്പം കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരിക വൈവിധ്യവും നഗരത്തിന്റെ മഹത്വം വർധിപ്പിച്ചു. കായലുകളും ദ്വീപുകളും ചേർന്ന സ്വാഭാവികമായി സംരക്ഷിതമായ തുറമുഖം ശക്തമായ മൺസൂണിലും വലിയ കപ്പലുകൾക്ക് സുരക്ഷിത…

Read More

വന്‍ മുന്നേറ്റത്തിനൊരുങ്ങി രാജ്യത്തെ ആദ്യ ലേക്ക് സൈഡ്  ഇന്‍റഗ്രേറ്റഡ്  ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് ഫൈവ്). ആധുനിക സൗകര്യങ്ങളും ടാലന്‍റ് പൂളും ഉറപ്പാക്കുന്ന ഇവിടെ  നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. കൊല്ലം നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുണ്ടറയില്‍  റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജലാശയ പ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ലേക്ക്ഫ്രണ്ട് ഇന്‍റഗ്രേറ്റഡ് ഐടി സിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും മികച്ച പ്രവർത്തന ഇടമായി മാറും.   അഷ്ടമുടി കായലിന്‍റെ ശാന്തമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയ ക്യാമ്പസ് പ്ലഗ്-ആന്‍ഡ്-പ്ലേ ഓഫീസ് സൗകര്യങ്ങള്‍ ഉറപ്പാക്കും. നിര്‍ണായകമായ സ്ഥാനം, ഉടന്‍ ലഭ്യമാകുന്ന ഓഫീസ് സ്പെയ്സ്, ആധുനിക സൗകര്യങ്ങള്‍, സമ്പന്നമായ ടാലന്‍റ് ഇക്കോസിസ്റ്റം എന്നിവയുടെ കരുത്തില്‍ കേരളത്തിന്‍റെ ഐടി രംഗത്തിന്‍റെ അടുത്ത വളര്‍ച്ചാഘട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കൊല്ലം ടെക്നോപാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. അടിസ്ഥാന വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കഴിവുറ്റ മനുഷ്യവിഭവശേഷിയുമുള്ള…

Read More

ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബാരസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് വഡോദരയിൽ ഉദ്ഘാടനം ചെയ്ത C-295 ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനങ്ങൾ പുറത്തിറങ്ങുന്നത്. Airbus Defence and Space (Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. വഡോദരയിലെ നിർമാണത്തിനുള്ള സാങ്കേതിക പിന്തുണയ്ക്കൊപ്പം, ടാറ്റയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക വിമാന നിർമാണം സാധ്യമാക്കുന്നതിലും സ്പെയിനിന്റെ പിന്തുണ സുപ്രധാനമാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര, പ്രതിരോധ സഹകരണം വർധിച്ചുവരുന്നതായും, അതിന്റെ ഭാഗമായാണ് C-295 വിമാന പദ്ധതിയുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര വ്യോമയാന കമ്പനിയായ…

Read More

ബെംഗളൂരുവിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച് ജീവിതത്തിന്റെ കാഠിന്യം നേരിട്ട് വളർന്ന രാജാ നായകിന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. 15ആം വയസ്സിൽ പഠനം നിർത്തേണ്ടിവന്ന രാജാ, 17ആം വയസ്സിൽ വലിയ സ്വപ്നങ്ങളുമായി മുംബൈയിലേക്കു പോയെങ്കിലും അവിടെ അവസരങ്ങൾ ലഭിക്കാതെ തിരിച്ചെത്തി. പിന്നീട് അമ്മയിൽ നിന്ന് ചെറിയൊരു തുക കടം വാങ്ങി തിരുപ്പൂരിൽ നിന്നുള്ള ഷർട്ടുകൾ വാങ്ങി ബെംഗളൂരുവിലെ തിരക്കേറിയ റോഡരികിൽ വിൽപന ആരംഭിച്ചു. ₹50 വിലയിട്ട ഷർട്ടുകൾ, സമീപത്തെ ഫാക്ടറി തൊഴിലാളികൾ കൂടുതലായി ധരിക്കുന്ന നീലയും വെള്ളയും നിറങ്ങളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച തന്ത്രം വിജയമായി. എല്ലാ ഷർട്ടുകളും വിറ്റുതീർന്നപ്പോൾ രാജാ സ്വന്തമായി ആദ്യമായി ₹5,000 ലാഭം നേടി. റോഡരികിലെ ആ ചെറുകച്ചവടം പിന്നീട് ചെരിപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവയിലേക്കു വ്യാപിച്ചു. എന്നാൽ രാജയുടെ മനസ്സിൽ വലിയൊരു സ്വപ്നത്തിന് വിത്തുവീണത് മുംബൈയിൽ വെച്ചുകണ്ട അമിതാഭ് ബച്ചൻ അഭിനയിച്ച ‘ത്രിശൂൽ’ എന്ന സിനിമയിലൂടെയായിരുന്നു. ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വലിയ ബിസിനസ് സാമ്രാജ്യം പണിയുന്ന നായകന്റെ കഥ…

Read More

ലോകത്തിലെ ഏറ്റവും ശക്തമായ ഹൈഡ്രജൻ ലോക്കോമോട്ടീവ് പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള വമ്പൻ കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (NTPC). 3,100 ഹോർസ്‌പവർ ശേഷിയുള്ള ലോക്കോമോട്ടീവ് രൂപകൽപനയ്ക്കും നിർമ്മാണത്തിനുമായാണ് എൻടിപിസിയും റെയിൽ ടെക്നോളജി കമ്പനിയായ കോൺകോർഡ് കൺട്രോൾ സിസ്റ്റംസ് ലിമിറ്റഡും (CNCRD) കരാറിൽ ഒപ്പിട്ടിരിക്കുന്നത്. അഞ്ചു മില്യൺ ഡോളറിന്റെ കരാറിലൂടെ നിലവിലെ ഡീസൽ ലോക്കോമോട്ടീവിനെ ഹൈഡ്രജൻ അടിസ്ഥാനമാക്കിയ ലോക്കോമോട്ടീവാക്കി മാറ്റുന്ന പദ്ധതിയാണ് പ്രധാനമായും നടപ്പിലാക്കുക. പദ്ധതി പൂർത്തിയായാൽ ആഗോളതലത്തിൽ നിലവിലുള്ള ഏകദേശം 1,600 ഹോർസ്‌പവർ ശേഷിയുള്ള ഹൈഡ്രജൻ റെയിൽ സിസ്റ്റങ്ങളുടെ മാനദണ്ഡം ഇരട്ടിയിലധികം എന്ന നിലയ്ക്ക് മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. കോൺകോർഡിന്റെ സഹസ്ഥാപനമായ അഡ്വാൻസ് റെയിൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡ് (ARCPL), റെയിൽവേ എൻജിനീയറിംഗ് വർക്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരവാഹന ഗതാഗതത്തിൽ ഹൈഡ്രജന്റെ പ്രായോഗിക ഉപയോഗം തെളിയിക്കുന്ന മാതൃകാ പദ്ധതിയായാണ് NTPC പദ്ധതിയെ വിലയിരുത്തുന്നത്. 2030ഓടെ നെറ്റ് സീറോ-എമിഷൻ എന്ന ഇന്ത്യൻ റെയിൽവേയുടെ…

Read More

അതിവേഗം മുന്നേറി ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ ദൗത്യമായ സമുദ്രയാൻ (Samudrayaan). ഇതിന്റെ ഭാഗമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT), ചെന്നൈയിൽ വികസിപ്പിച്ച മത്സ്യ–6000 (Matsya-6000) അന്തർവാഹിനി മെയ് മാസത്തിൽ ആദ്യ ഡൈവിംഗിന് തയ്യാറെടുക്കുകയാണ്. 500 മീറ്റർ ആഴത്തിൽ നടത്തുന്ന പരീക്ഷണ ഡൈവ്, ഭാവിയിൽ 6000 മീറ്റർ ആഴത്തിലേക്ക് എത്തുന്ന മനുഷ്യസഞ്ചാര ദൗത്യത്തിലേക്കുള്ള നിർണായക ഘട്ടമാണ്. 25 ടൺ ഭാരമുള്ള സബ്‌മേഴ്സിബിളിന്റെ ഇന്റഗ്രേഷൻ ജോലികൾ എൻഐഓടിയുടെ ചെന്നൈ കേന്ദ്രത്തിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിലെ ചെറിയ ആഴത്തിലുള്ള പരീക്ഷണം ഒഴിവാക്കി നേരിട്ട് 500 മീറ്റർ ഡൈവിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് എൻഐഓടി ഡയറക്ടർ പ്രൊഫ. ബാലാജി രാമകൃഷ്ണൻ അറിയിച്ചു. പ്രഷർ ഹൾ സുരക്ഷ, ലൈഫ് സപ്പോർട്ട് സംവിധാനം, നാവിഗേഷൻ സെൻസറുകൾ എന്നിവ യഥാർത്ഥ സാഹചര്യത്തിൽ പരിശോധിച്ച് മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും. ഭൂശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമുദ്രയാൻ പദ്ധതി, മനുഷ്യസഞ്ചാര അന്തർവാഹിനി സാങ്കേതികവിദ്യയിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയെ…

Read More

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപ്രവർത്തങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ജൂലായിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു.നമ്മുടെ ഈ നാട്, ഈ കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണല്ലോ. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് നമ്മെ ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്. ഇന്ന് നാം വിഴിഞ്ഞം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ചരക്കു നീക്കത്തിനായി നാം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ…

Read More