Author: News Desk
ഇന്ത്യയുടെ എഞ്ചിനീയറിംഗ് പ്രതിഭകളിൽ നിക്ഷേപം ഗണ്യമായി വർധിപ്പിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ എൽജി ഇലക്ട്രോണിക്സും (LG) സാംസങ് ഇലക്ട്രോണിക്സും (Samsung). ചിലവ്-മത്സരക്ഷമത എന്നതിനപ്പുറം ശേഷി മേധാവിത്വത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ. സെമികണ്ടക്ടർ ഡിസൈനിനും ഹൈടെക് ഗവേഷണ വികസനത്തിനുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയുടെ പങ്ക് വളർന്നു കൊണ്ടിരിക്കുകയാണ്. ഈ വളർച്ചയുടെ ഭാഗമായി ആഗോള നവീകരണ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുന്നു. ആഗോള സെമികണ്ടക്ടർ, ഹൈടെക് ഇന്നൊവേഷൻ മൂല്യ ശൃംഖലയിലെ നിർണായക കേന്ദ്രമായി രാജ്യം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ മികച്ച ചിലവ് മത്സരക്ഷമതയുള്ള രാജ്യം മാത്രമല്ലെന്നും, മറിച്ച് മികച്ച ശേഷിയുള്ള രാജ്യമാണെന്നും അടുത്തിടെ എൽജി ഇലക്ട്രോണിക്സ് സിഇഒ വില്യം ചോ ചൂണ്ടിക്കാട്ടിയിരുന്നു. എഐ, റോബോട്ടിക്സ്, സെമികണ്ടക്ടറുകൾ എന്നിവയിലെ നെക്സ്റ്റ് ജെൻ നവീകരണങ്ങൾക്ക് ശക്തി പകരാൻ കഴിയുന്ന പ്രതിഭാ കൂട്ടായ്മയാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെംഗളൂരുവിലെ സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ച് (SSIR) സെന്ററിൽ സാംസങ് ഇലക്ട്രോണിക്സ് നിയമനങ്ങൾ വർധിപ്പിച്ചതും വലിയ മാറ്റത്തിന്റെ…
കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. നോർത്ത് കളമശ്ശേരി സുന്ദരഗിരിയിലുള്ള എസ്ഡി സ്കേപ്സ് സ്റ്റുഡിയോ (SD Scapes Studio) കേരളത്തിലെ ഏറ്റവും വിശാലമായ സൗകര്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ ഇൻഡോർ സ്റ്റുഡിയോ സൗകര്യമാണ് എസ്ഡി സ്കേപ്സെന്ന് സ്റ്റുഡിയോ അധികൃതർ പറയുന്നു. ഒറ്റപ്പാലം, സുന്ദരഗിരി എന്നീ പേരോടുകൂടിയ രണ്ട് സ്റ്റുഡിയോകളാണ് എസ്ഡി സ്കേപ്സിലുള്ളത്. പൂർണമായി ശീതീകരിച്ച ‘സ്റ്റുഡിയോ ഒറ്റപ്പാലത്തിൽ’ മൂവായിരത്തിലധികം സീറ്റിങ്ങ് കപ്പാസിറ്റിയും, ‘സ്റ്റുഡിയോ സുന്ദരഗിരി’യിൽ സ്റ്റേജ് കഴിഞ്ഞ് 800ലധികം സീറ്റിങ്ങ് കപ്പാസിറ്റിയിയുമുണ്ട്. കൂടാതെ ഗ്രീൻ റൂം, ക്യാന്റീൻ സൗകര്യവുമുണ്ട്. നാനൂറിന് മുകളിൽ വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ഇൻഡോർ സ്റ്റുഡിയോ ഷൂട്ടുകൾക്ക് പുറമേ വിവിധ ഇവന്റ് പരിപാടികൾ, സിനിമാ-സീരിയൽ മേഖലയിലെ വ്യത്യസ്ത വിനോദ പരിപാടികൾ, ലൈവ് ഷോകൾ, ഫാഷൻ ഷോകൾ, സംഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷൻ, കോർപറേറ്റ് ഇവന്റ്സ് തുടങ്ങിയവയും നടത്താനാകും. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ…
അടുത്ത പത്ത് വർഷത്തിനുള്ളിൽ യുദ്ധവിമാന എഞ്ചിനുകൾ വാങ്ങാൻ ഇന്ത്യ 65000 കോടി രൂപയോളം ചിലവിടുമെന്ന് റിപ്പോർട്ട്. 2035 വരെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധവിമാനങ്ങൾക്കുള്ള എഞ്ചിനുകൾ വാങ്ങാൻ ഇന്ത്യ ഏകദേശം 65,400 കോടി രൂപ ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര എഞ്ചിൻ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന യുദ്ധവിമാന പദ്ധതികൾക്കായി രാജ്യത്തിന് ഏകദേശം 1100 എഞ്ചിനുകൾ ആവശ്യമായി വരുമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള പ്രതിരോധ ലബോറട്ടറിയായ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) ഡയറക്ടർ എസ്.വി. രമണ മൂർത്തി വ്യക്തമാക്കി. തദ്ദേശീയ യുദ്ധവിമാന എഞ്ചിനുകൾക്കായി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ദൗത്യരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസൈരിക്കവേ അദ്ദേഹം പറഞ്ഞു. ഉയർന്ന പരീക്ഷണ സൗകര്യം, വ്യാവസായിക അടിത്തറ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. india plans to spend around ₹65,400 crore to acquire 1,100 fighter jet engines by 2035 for…
സർക്കാരിന്റെ വികസിത് ഭാരത് ദർശനത്തിന് കീഴിൽ 2047ഓടെ 7000 കിലോമീറ്റർ പാസഞ്ചർ കോറിഡോറുകൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇന്ത്യൻ റെയിൽവേയുടെ ഭാവിയിലേക്കുള്ള മഹത്തായ രൂപരേഖയാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മണിക്കൂറിൽ 350 കിലോമീറ്റർ പരമാവധി വേഗതയും 320 കിലോമീറ്റർ പ്രവർത്തന വേഗതയുമാണ് പുതിയ അതിവേഗ റൂട്ടുകൾക്ക് ഉണ്ടാകുക. ഇവ രാജ്യത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങളെ പുനർനിർവചിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്റർനൈഷണൽ റെയിൽവേ എക്വിപ്മെന്റ് എക്സിബിഷനിൽ (IREE) സംസാരിച്ച വൈഷ്ണവ്, വരാനിരിക്കുന്ന കോറിഡോറുകളിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനങ്ങളും നൂതന ഓപ്പറേഷൻസ് കൺട്രോൾ സെന്ററുകളും ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും വേഗതയും സുരക്ഷയും വർധിപ്പിക്കുമെന്നും വ്യക്തമാക്കി. വന്ദേ ഭാരത് 4.0, അമൃത് ഭാരത് 4.0, ഭാവിയിലെ നിർമാണ മാനദണ്ഡങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ മുൻനിര ട്രെയിൻ മോഡലുകളിലുടനീളം അടുത്ത തലമുറ നവീകരണങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. മികച്ച സീറ്റുകൾ, മെച്ചപ്പെടുത്തിയ ടോയ്ലറ്റുകൾ, പരിഷ്കരിച്ച വർക്ക്മാൻഷിപ്പ് തുടങ്ങിയവയുമായാണ് വന്ദേ ഭാരത് 4.0…
ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പ്രോഗ്രാമിലെ സി-390 മില്ലേനിയം സംയുക്തമായി വാഗ്ദാനം ചെയ്യുന്നതിനായി ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രയർ ഡിഫൻസ് ആൻഡ് സെക്യൂരിറ്റിയും (Embraer Defense & Security) മഹീന്ദ്ര എയ്റോസ്ട്രക്ചേഴ്സും (Mahindra Aerostructures) സഹകരണ കരാറിൽ ഒപ്പുവെച്ചു. വിമാനങ്ങളുടെ പ്രാദേശിക നിർമാണം, അസംബ്ലി, അറ്റകുറ്റപ്പണി ശേഷികൾ ഇന്ത്യയിൽ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 2024 ഫെബ്രുവരിയിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ ഇരു കമ്പനികളും തമ്മിലുള്ള പ്രാരംഭ സഹകരണത്തിന് രൂപം നൽകിയിരുന്നു. മാർക്കറ്റിംഗ്, വ്യവസായവൽക്കരണം, വിതരണ ശൃംഖല വികസനം എന്നിവയിലെ പങ്ക് നിർവചിച്ചുകൊണ്ടാണ് പുതിയ കരാർ. ഇതിലൂടെ സഹകരണത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും ഉത്പാദന സാധ്യത വർധിക്കുമെന്നും മഹീന്ദ്ര പ്രതിനിധി വ്യക്തമാക്കി. ഇരു സ്ഥാപനങ്ങളും ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളുമായും സ്വകാര്യ എയ്റോസ്പേസ് ആവാസവ്യവസ്ഥയുമായും അടുത്ത് പ്രവർത്തിക്കുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു. നേരത്തെ, യൂറോപ്യൻ വിമാന നിർമാതാക്കളായ എച്ച്125 ലൈറ്റ് സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററിന്റെ പ്രധാന ഫ്യൂസ്ലേജ് നിർമിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമായി എയർബസ് ഹെലികോപ്റ്ററുകൾ മഹീന്ദ്ര…
ഇന്ത്യയും ദക്ഷിണ അമേരിക്കൻ വ്യാപാര കൂട്ടായ്മയായ മെർകോസർ ബ്ലോക്കും (Mercosur bloc) തമ്മിൽ നിലവിലുള്ള പ്രിഫറൻഷ്യൽ ട്രേഡ് അഗ്രിമെന്റ് (PTA) വികസിപ്പിക്കും. ഇതുസംബന്ധിച്ച് ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണയായി. ഇന്ത്യ സന്ദർശിക്കുന്ന ബ്രസീലിയൻ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനും ധാരണയായത്. ബ്രസീലിനു പുറമേ അർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നിവയാണ് മെർകോസർ ബ്ലോക്കിൽ ഉൾപ്പെടുന്നത്. വിപുലീകരണത്തിന്റെ വ്യാപ്തി നിർവചിക്കുന്നതിനായി പിടിഎയ്ക്ക് കീഴിലുള്ള സംയുക്ത ഭരണ സമിതി വിളിച്ചുകൂട്ടുന്നത് ഉൾപ്പെടെയുള്ള ടെക്നിക്കൽ ഡയലോഗ് രൂപീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. 2009 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-മെർകോസർ പിടിഎ നിലവിൽ 450 താരിഫ് ലൈനുകൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. താരിഫ്, നോൺ-താരിഫ് നടപടികൾ ഉൾപ്പെടെ ഉഭയകക്ഷി വ്യാപാരത്തിന്റെ ഗണ്യമായ പങ്ക് ഉൾക്കൊള്ളുന്ന പൂർണ കരാറായി ഇതിനെ മാറ്റാൻ ഇരുപക്ഷവും ശ്രമം നടത്തുകയാണ്. ചർച്ചയെ…
ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge) കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് വിമാന എഞ്ചിൻ ഭീമനായ റോൾസ് റോയ്സ് (Rolls-Royce). റോൾസ് റോയ്സ് ഏവിയേഷൻ വിഭാഗത്തിനു കീഴിലുള്ള പേൾ 700, പേൾ 10എക്സ് എഞ്ചിനുകൾക്കുള്ള ഫാൻ ബ്ലേഡുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായാണ് കരാർ. ബോംബാർഡിയർ ഗ്ലോബൽ 5500/6500 ജെറ്റുകൾ (Bombardier Global 5500/6500 jets, ഗൾഫ്സ്ട്രീം ജി700/ജി800 (Gulfstream G700/G800), ഡസ്സോൾട്ട് ഫാൽക്കൺ 10എക്സ് (Dassault Falcon 10X) തുടങ്ങിയ ബിസിനസ് ജെറ്റുകൾക്കായുള്ള ഉയർന്ന പ്രകടനമുള്ള ടർബോഫാൻ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഫാൻ ബ്ലേഡുകൾ ഇന്ത്യയിലാണ് നിർമിക്കുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാരത് ഫോർജുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ റോൾസ് റോയ്സിന് സന്തോഷമുണ്ടെന്ന് റോൾസ് റോയ്സ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ട്രാൻസ്ഫോർമേഷൻ) ശശി മുകുന്ദൻ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഇരട്ടിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. റോൾസ്…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ (Harini Amarasuriya). പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നവീകരണം, വികസന സഹകരണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി മോഡി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. അടുത്ത അയൽക്കാർ എന്ന നിലയിൽ, ഇരു ജനതയുടേയും അഭിവൃദ്ധിക്ക് സഹകരണം പ്രാധാന്യമർഹിക്കുന്നതായും മോഡി കൂട്ടിച്ചേർത്തു. അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ താൻ പഠിച്ച ഡൽഹി ഹിന്ദു കോളേജ് സന്ദർശിച്ചു. കോളേജിൽ 1991-94 കാലഘട്ടത്തിൽ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്നു ഹരിണി. വീട്ടിലേക്കുള്ള മടക്കം എന്നാണ് കോളേജിലേക്കുള്ള തിരിച്ചുവരവിനെ ശ്രീലങ്കൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് sri lankan pm harini amarasuriya met…
പഞ്ചാബ് നാഷണൽ ബാങ്ക് (PNB) വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ (Mehul Choksi) ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ഈ വർഷമാദ്യം ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാം. പിഎൻബിയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 13000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ പ്രധാന പ്രതിയാണ് മെഹുൽ ചോക്സി. വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു ശേഷം ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2565 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ചോക്സിയുടെ അനന്തരവൻ നീരവ് മോഡിയാണ് കേസിലെ മറ്റൊരു പ്രതി. 2018ൽ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുൻപ് മെഹുൽ ചോക്സിയും നീരവ് മോഡിയും ഇന്ത്യ വിടുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട നീരവ് മോഡി നിലവിൽ ലണ്ടനിൽ ജയിലിലാണ്. 2025 ഏപ്രിൽ…
എൽഎൻജിയിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ആദ്യത്തെ ആഗോള ഓർഡർ നേടി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ കണ്ടെയ്നർ കാരിയറായ ഫ്രാൻസ് ആസ്ഥാനമായുള്ള സിഎംഎ സിജിഎമ്മാണ് (CMA CGM) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് (CSL) വമ്പൻ ഓർഡർ നൽകിയിരിക്കുന്നത്. എൽഎൻജി ഇന്ധനമായുള്ള 6 കണ്ടെയ്നർ കപ്പലുകൾ നിർമിക്കാനുള്ള താൽപര്യപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. 1700 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണിവ. 2000 കോടി രൂപയുടെ മെഗാ ഓർഡറാണിത്. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകൾ നിർമിച്ച് ശ്രദ്ധനേടിയ സിഎസ്എൽ ആദ്യമായാണ് എൽഎൻജിയിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമാണത്തിലേക്ക് കടക്കുന്നത്. കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി (HD Hyundai Heavy Industries) ചേർന്നാണ് സിഎസ്എൽ 6 കപ്പലുകളും നിർമിക്കുക. 2031ഓടെ കപ്പൽ നിർമിച്ച് കൈമാറുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ആത്മനിർഭർ ഭാരത് (Atmanirbhar Bharat), മെയ്ക്ക് ഇൻ ഇന്ത്യ (Make in India) ക്യാംപെയ്നുകൾക്കും ഇന്ത്യയെ കപ്പൽ നിർമാണത്തിൽ മുൻനിരയിലെത്തിക്കുകയെന്ന…