Author: News Desk
വിവാദ വ്യവസായി വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളിയെന്ന്’ പ്രഖ്യാപിച്ചതിനെതിരെയും ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുമുള്ള ഹർജികൾ സംബന്ധിച്ചാണ് കോടതി നിർദേശം. ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് ചോദിച്ച ഹൈക്കോടതി ആദ്യം മടങ്ങിയെത്തിയിട്ട് ഹർജികൾ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു. മല്യ ആദ്യം കോടതിയുടെ അധികാരപരിധിയിൽ കീഴടങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ഹർജി കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് മല്യയുടെ അഭിഭാഷകൻ അമിത് ദേശായിയോട് വ്യക്തമാക്കി. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെൻഡേഴ്സ് ആക്ടിനെതിരായ അദ്ദേഹത്തിന്റെ ഹർജി തിരിച്ചെത്താതെ കേൾക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. മല്യ സമർപ്പിച്ച രണ്ട് ഹർജികളും ഒരുമിച്ച് നടത്താൻ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യ നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. നേരത്തേ, മല്യ ബാങ്കുകൾക്ക് 22,065 കോടി രൂപ നൽകാനുണ്ടെന്നും ഇതിൽ 14,000 കോടിയിലധികം രൂപ ആസ്തികൾ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും…
മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും, ക്രിസ്മസും പുതുവൽസരവും ആഘോഷിക്കാൻ സഞ്ചാരികളെ ബേപ്പൂരിലേക്ക് ക്ഷണിക്കുകയാണ് കേരളം. ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസണ് ഒരുങ്ങുകയാണ് ബേപ്പൂരും പരിസര പ്രദേശങ്ങളും. കൈറ്റ് ഫെസ്റ്റ്, ജലകായിക മൽസരങ്ങൾ, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഇത്തവണ വാട്ടർ ഫെസ്റ്റിന് പകിട്ടേകും. കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (dtpc) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തിയതികളിലായി വിവിധ വേദികളിലായി അരങ്ങേറും . ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി…
സാമ്പത്തിക ആരോഗ്യത്തിനായി സ്ഥിരതയുള്ള നിക്ഷേപം, ഹെൽത്ത് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നീ അടിസ്ഥാനശീലങ്ങൾ പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്സ്.കെ. ബാബു (Alex K. Babu, Founder, Chairman & MD, Hedge Equities Ltd). തുക ചെറുതായാലും സ്ഥിരതയോടെ നിക്ഷേപിക്കുന്ന ശീലം പ്രധാനമാണെന്നും ചിട്ടി, എഫ്ഡി., സ്വർണം, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഏത് മാർഗമായാലും അത് സ്ഥിരമായി സമ്പാദ്യശീലം സ്ഥിരത പുലർത്തണമെന്നും ചാനൽഅയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സുരക്ഷയാണ് സാമ്പത്തിക ആരോഗ്യത്തിന്റെ മറ്റൊരു പ്രധാന ഘടക്ം. അപ്രതീക്ഷിത മെഡിക്കൽ ചിലവുകൾ പല കുടുംബങ്ങളെയും സാമ്പത്തികമായി തകർക്കുന്നു. അതിനാൽ മതിയായ ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടേം ഇൻഷുറൻസ് കൂടി ചേരുന്നതോടെ ശക്തമായ സാമ്പത്തിക അടിത്തറ സ്ഥാപിച്ചെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളെ ലക്ഷ്യമിട്ട് ചാനൽ ഐഐഎം സംഘടിപ്പിച്ച ‘ഷീ പവർ’ പരിപാടി പൊതുവായ വനിതാ സംരംഭക പരിപാടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അലക്സ് ബാബു നിരീക്ഷിച്ചു.…
പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുന്നതിനുള്ള പുതിയ റെസിഡൻഷ്യൽ ബിസിനസ് ലോഞ്ച്പാഡ് ആരംഭിച്ച് സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തും ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനിയും. ‘ദി ഫൗണ്ടറി’ എന്ന പേരിലാണ് ബിസിനസ് ലോഞ്ച്പാഡ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ സംരംഭക മനോഭാവമുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ ആശയങ്ങളെ നിക്ഷേപയോഗ്യമായ കമ്പനികളാക്കി മാറ്റുകയാണ് ഫൗണ്ടറിയിലൂടെ ലക്ഷ്യമിടുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 4 കോടി രൂപ വരെ സീഡ് ഫണ്ടിംഗ് ലഭിക്കുന്നതിനൊപ്പം, പ്രോഗ്രാം അവസാനിച്ചതിനു ശേഷവും തന്ത്രപരമായ പിന്തുണ തുടരുന്ന തരത്തിലാണ് പ്രവർത്തനം. കോ-ഫൗണ്ടർ ഫാക്ടറിയായി പ്രവർത്തിക്കുന്ന ദി ഫൗണ്ടറി, 90 ദിവസത്തെ റെസിഡൻഷ്യൽ പ്രോഗ്രാം നടത്തും. ഈ കാലയളവിൽ പങ്കെടുക്കുന്നവർക്ക് ആശയങ്ങൾ രൂപപ്പെടുത്തുക, ഡിമാൻഡി വാലിഡേറ്റിംഗ്, ഉത്പന്ന നിർമാണം, മാർക്കറ്റ് ഫിറ്റ് മനസ്സിലാക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ പ്രവർത്തിക്കാനാകും. ക്ലാസ്റൂം അധിഷ്ഠിത പഠനത്തേക്കാൾ പ്രായോഗിക നടപ്പിലാക്കലിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. സ്കൂൾ, ആക്സിലറേറ്റർ, വെഞ്ച്വർ സ്റ്റുഡിയോ എന്നിവയുടെ ഘടകങ്ങൾ സംയോജിപ്പിച്ച മാതൃകയാണിത്. പങ്കെടുക്കുന്നവർക്ക്…
സൂപ്പർ താരം ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്കുള്ള സ്ഥാനത്തെ മനസ്സിലാക്കുന്ന ബ്രാൻഡാണ് ജോസ് ആലുക്കാസെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. പാരമ്പര്യത്തിനൊപ്പംതന്നെ മാറുന്ന ട്രെൻഡിലൂടെ മുന്നേറുന്ന ബ്രാൻഡിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ദുൽഖറിന്റെ മൂല്യങ്ങളെന്ന് കമ്പനി വ്യക്തമാക്കി. നിലവാരം ഉയർത്തുക, ശരിയായ രീതിയിൽ വിശ്വാസം നേടുക-ഇവ രണ്ടുമാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറയെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ കാഴ്ചപ്പാടോടെ മുന്നേറുന്ന…
ഖത്തറിലും ഇന്ത്യയിലും വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കാൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (Nita Mukesh Ambani Cultural Center) ഖത്തർ മ്യൂസിയംസും (Qatar Museums). മ്യൂസിയം-ഇൻ-റെസിഡൻറ്സ് പദ്ധതിയിൽ സഹകരിക്കുന്നതിനായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽത്താനിയും ഇഷാ അംബാനിയും ചേർന്ന് അഞ്ചുവർഷത്തെ പങ്കാളിത്തത്തിലാണ് ഒപ്പുവെച്ചിരിക്കുന്നത്. സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുകയും കുട്ടികൾക്കായി സൃഷ്ടിപരമായ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഇഷാ അംബാനി പറഞ്ഞു. അഞ്ചു വർഷത്തെ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ പഠന മാതൃകകളെ ഇന്ത്യൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കും. കുട്ടികൾക്ക് വിനോദപരവും മ്യൂസിയം അധിഷ്ഠിതവുമായ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതി രാജ്യവ്യാപകമായി സർഗാത്മകതയെ പ്രചോദിപ്പിക്കും. ഇതോടൊപ്പം അധ്യാപകർക്ക് പുതിയ മാതൃകകൾ നൽകാനും മ്യൂസിയം-ഇൻ റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടി ലക്ഷ്യമിടുന്നതായും അവർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങൾ, പിന്നാക്ക മേഖലകൾ എന്നിവിടങ്ങളിലായുള്ള ഇന്ത്യയിലെ സ്കൂളുകൾ, അങ്കണവാടികൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിപാടികൾ നടപ്പാക്കുക. നിത അംബാനി കൾച്ചറൽ സെന്ററുമായുള്ള പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഖത്തർ…
ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുടെ 20 യൂണിറ്റുകളിൽ ആദ്യത്തേത് ഏറ്റുവാങ്ങാൻ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 2026 ആദ്യ പാദത്തിൽ വിമാനം ഏറ്റുവാങ്ങുമെന്നും ഇത് എയർലൈനിന്റെ വൈഡ്-ബോഡി ഫ്ലീറ്റ് വിപുലീകരണത്തിലെ പ്രധാന ഘട്ടമാണെന്നും എയർ ഇന്ത്യ പ്രതിനിധി പറഞ്ഞു. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘദൂര അന്താരാഷ്ട്ര സർവീസുകളിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഈ വിമാനം ഉപയോഗിക്കുമെന്നും എയർ ഇന്ത്യ പ്രതിനിധി കൂട്ടിച്ചേർത്തു. നിലവിലെ ക്വാർട്ടർ അവസാനിക്കുന്നതിനു മുൻപ് വിമാനത്തിന്റെ ഡെലിവറി നടത്തുമെന്നും തുടർയൂണിറ്റുകളുടെ നിർമാണം ഇതിനകം ആരംഭിച്ചതായും ബോയിംഗ് കമ്പനി വ്യക്തമാക്കി. 2023ൽ എയർ ഇന്ത്യ നൽകിയ ഓർഡറിന്റെ ഭാഗമായാണ് ഈ ഡെലിവറി. അന്താരാഷ്ട്ര സർവീസുകൾ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ട്വിൻ-ഐൽ, ദീർഘദൂര വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-9 ഡ്രീംലൈനർ. നിലവിൽ എയർ ഇന്ത്യ ഉപയോഗിക്കുന്ന 787-8 മോഡലിനേക്കാൾ നീളം കൂടിയ ഫ്യൂസലാജും കൂടുതൽ പേലോഡ് ശേഷിയും മെച്ചപ്പെട്ട റേഞ്ചുമാണ് ഇവയ്ക്കുള്ളത്. ത്രീ ക്ലാസ്…
എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി എയർപോർട്ട്സ്. എന്നാൽ നിലവിൽ എയർലൈൻ രംഗത്തേക്ക് ഗ്രൂപ്പ് പ്രവേശിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് എയർലൈൻ ബിസിനസിലേക്ക് എപ്പോൾ കടക്കും എന്ന ചോദ്യം ഏറെക്കാലമായി ബിസിനസ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ് അദാനി എയർപോർട്ട്സ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ ജീത് അദാനി. അദാനി ഗ്രൂപ്പിന് എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതികളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 11 ബില്യൺ ഡോളറിന്റെ നിക്ഷേപപദ്ധതിയിലൂടെ വിമാനത്താവള ബിസിനസ് വിപുലീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജീത് അദാനിയുടെ വെളിപ്പെടുത്തൽ. തൽക്കാലം വിമാനക്കമ്പനി ബിസിനസിലേക്ക് കടക്കില്ലെന്നും, വിമാനക്കമ്പനികൾ നടത്താൻ വളരെ വ്യത്യസ്തമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിമാനത്താവള ബിസിനസിലാണ് ഗ്രൂപ്പിന്റെ മുഴുവൻ ശ്രദ്ധ. ഇതിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11 ബില്യൺ ഡോളർ നിക്ഷേപിക്കുന്നതെന്നും ജീത് അദാനി അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് ലീസ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്ന 11 വിമാനത്താവളങ്ങളിലാണ് അദാനി…
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവെച്ചതോടെ ഇന്ത്യയും ഒമാനും സാമ്പത്തിക ഇടപെടലിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വ്യാപാരം, നിക്ഷേപം, സേവന സഹകരണം എന്നിവ വികസിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയുമാണ് കരാറിന്റെ ലക്ഷ്യം. ഗൾഫ് മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രേരണയെയാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. 21ആം നൂറ്റാണ്ടിൽ ഇന്ത്യ-ഒമാൻ ബന്ധത്തെ ഊർജസ്വലമാക്കുന്ന “ചരിത്രപരമായ മുന്നേറ്റം” എന്നാണ് സിഇപിഎയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും യുവാക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും വ്യാപാരത്തിലും നിക്ഷേപത്തിലും ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച ഫലങ്ങൾ നൽകാനും കരാർ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരാർ പ്രകാരം, ഒമാൻ അതിന്റെ താരിഫ് ലൈനുകളുടെ 98 ശതമാനത്തിലധികവും സീറോ ഡ്യൂട്ടി മാർക്കറ്റ് ആക്സസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മൂല്യം ഉൾക്കൊള്ളുന്നു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ തുടങ്ങിയ…
കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെ 35 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 ആയിരം രൂപ വീതം എന്നത് യാഥാർഥ്യമാകുന്നു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അർഹരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. കെ സ്മാർട്ട് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് . കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാൻസ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവർക്കും ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യിലൂടെയാണ് ആയിരം രൂപ വീതം പ്രതിമാസം ലഭിക്കുക. അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ അറിയിച്ചു.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. ഇതിനായി പഞ്ചായത്തില്‍ നേരിട്ടു ചെന്നും, തദ്ദേശ വാർഡ് അംഗങ്ങളെ സമീപിച്ചും സഹായം തേടാം.ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല? അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്),…
