Author: News Desk
വിദ്യാലയങ്ങളിൽ സൂംബ ഫിറ്റനസ് ഡാൻസ് (Zumba Dance) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേരളം. എന്താണ് സൂംബ എന്നും അത് വന്ന വഴിയും നോക്കാം. ഡാൻസും മ്യൂസിക്കും ചേർന്നുള്ള വ്യായാമരീതിയാണ് സൂംബ. മ്യൂസിക്കിന് അനുസരിച്ച് ഫിറ്റ്നസ് മൂവ്മെന്റുകൾ ചെയ്യുന്ന ഈ രീതി 1990കൾ മുതൽ പ്രചാരത്തിലുണ്ട്. കൊളംബിയയിൽ ആരംഭിച്ച സൂംബ 2000ത്തിനു ശേഷം അമേരിക്കയിൽ തരംഗം ഉയർത്തി. ഓൺലൈൻ വിവരങ്ങൾ അനുസരിച്ച് ബെറ്റോ പെരെസ് എന്ന കൊളംബിയൻ എയ്റോബിക്സ് ഇൻസ്ട്രക്ടറാണ് സൂംബയുടെ ഉപജ്ഞാതാവ്. ക്യൂബൻ സംഗീതമായ റൂമ്പയിൽ നിന്നാണ് സൂംബയ്ക്ക് ആ പേര് ലഭിക്കുന്നത്. പെരെസിന്റെ വീഡിയോ ഡിവിഡികളിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ സൂംബ ലോകമെങ്ങും വ്യാപിച്ചു. വെള്ളത്തിൽ ചെയ്യുന്ന അക്വാ സൂംബ, പ്രായമായവർക്കായി തീവ്രത കുറച്ചുള്ള സൂംബ ഗോൾഡ്, കുട്ടികൾക്കു വേണ്ടി കിഡ്സ് സൂംബ, കാർഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന സ്ട്രോങ്ങ് ബയസ് സൂംബ എന്നിങ്ങനെ വിവിധ സൂംബകൾ ഇന്ന് പ്രചാരത്തിലുണ്ട്. സൽസ, മെറെൻഗു പോലുള്ള മ്യൂസിക്കാണ് സൂംബയിൽ ഉപയോഗിക്കുന്നത്. പ്രത്യേക പരിശീലനവും സൂംബ…
ബോളിവുഡിലെ സമ്പന്ന കുടുംബം എന്നു കേൾക്കുമ്പോൾ ഖാൻ, കപൂർ തുടങ്ങിയ കുടുംബപ്പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-ഭൂഷൺ കുമാർ കുടുംബം. സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്. ₹8000 കോടി ആസ്തിയോടെ യഷ് രാജ് ഫിലിംസിന്റെ ഉടമകളായ ചോപ്ര കുടുംബമാണ് ബോളിവുഡിലെ രണ്ടാമത്തെ സമ്പന്ന കുടുംബം. 7800 കോടി രൂപ ആസ്തിയോടെ ഷാരൂഖ് ഖാൻ കുടുംബം സമ്പത്തിൽ മൂന്നാമതാണ്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബമായിരുന്ന കപൂർ കുടുംബം സമ്പത്തിൽ കുറച്ചു താഴോട്ടിറങ്ങി എന്നാണ് റിപ്പോർട്ട്. 2000 കോടി രൂപയാണ് കുടുംബത്തിന്റെ ആസ്തി. അക്കിനേനി-ദഗ്ഗുബതി കുടുംബമാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന സിനിമാ കുടുംബം. നാഗാർജുന, നാഗചൈതന്യ, വെങ്കടേഷ്, റാണ ദഗ്ഗുബതി തുടങ്ങിയവർ അടങ്ങുന്ന കുടുംബത്തിന് 5000 കോടി രൂപയോളം ആസ്തിയുണ്ട്. അതേസമയം ചിരഞ്ജീവി, പവൻ കല്യാൺ, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ…
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യ കാർ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഹിന്ദുസ്ഥാൻ 10 ആയിരുന്നു. 1948ൽ ആണ് ഇതിന്റെ ഉത്പാദനം ആരംഭിച്ചത്. എന്നാൽ ഏതാണ്ട് 15 വർഷങ്ങൾക്കു ശേഷം കേരളത്തിലും ആദ്യമായി ഒരു കാർ നിർമിച്ചു. അരവിന്ദ് മോഡൽ 3 എന്ന കാറായിരുന്നു അത്. പ്രോട്ടൊടൈപ്പിൽ മാത്രം ഒതുങ്ങിപ്പോയ അരവിന്ദ് 3 വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടില്ല. എങ്കിലും കേരളത്തിൽ നിർമിക്കപ്പെട്ട ആദ്യ കാർ എന്ന ബഹുമതി 1960കളിൽ നിർമിച്ച ഈ കാറിന് സ്വന്തം. ഓട്ടോമൊബൈൽ എഞ്ചിനീയറും സംരംഭകനുമായ കെ.എ. ബാലകൃഷ്ണ മേനോൻ ആയിരുന്നു അരവിന്ദ് 3 മോഡൽ കാറിനു പിന്നിൽ. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാളിനു വേണ്ടിയായിരുന്നു ഈ കാറിന്റെ ആദ്യ പ്രോടോടൈപ്പ് നിർമിക്കപ്പെട്ടത് എന്ന് മലയാള മനോരമ 2020ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. പാലസ് സ്പെഷ്യൽ എന്നായിരുന്നു ആദ്യ മോഡലിനു നൽകിയ പേര്. ഇതിനു ശേഷമാണ് അദ്ദേഹം അരവിന്ദ് എന്ന പേരിൽ കാർ നിർമിച്ചത്. എന്നാൽ ലൈസൻസിങ് പ്രശ്നങ്ങൾ കാരണം വളരെ…
ആരാധകരുടെ എണ്ണത്തിനൊപ്പം വമ്പൻ സമ്പാദ്യത്തിന്റെ പേരിലും ബോളിവുഡ് സൂപ്പർതാരങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇട്ടുമൂടാനുള്ള വമ്പൻ സ്വത്തെല്ലാം ഈ താരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാമോ. സ്വാഭാവികമായും അവരായിരിക്കില്ല ഈ ‘പണക്കളി’ കൈകാര്യം ചെയ്യുന്നുണ്ടാകുക. സൂപ്പർതാരങ്ങളുടെ ബിസിനസ്സുകൾ കൈകാര്യം ചെയ്യുന്ന, അവരുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന ബിമൽ പരേഖിനെ കുറിച്ചറിയാം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ജൂഹി ചൗള, ഫർഹാൻ അക്തർ, കത്രീന കയ്ഫ് എന്നിങ്ങനെ ബിമലുമായി ചേർന്നു പ്രവർത്തിക്കുന്ന താരങ്ങളുടെ പട്ടിക എണ്ണിയാൽ ഒടുങ്ങില്ല. 80കൾ മുതൽ ബിമൽ ഈ രംഗത്തുണ്ട്. അക്കാലത്തുതന്നെ സീനത്ത് അമൻ പോലുള്ള താരങ്ങളുടെയും ബി.ആർ ചോപ്ര പോലുള്ള സംവിധായകരുടെയും സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് ബിമലാണ്. 80കളുടെ പകുതിയിൽ, ബോളിവുഡ് വമ്പൻമാരുടെ കണക്കുകൾ നോക്കിയിരുന്ന ചാർട്ടേർഡ് അക്കൗണ്ട് സ്ഥാപനത്തിൽ റിലേഷൻഷിപ്പ് മാനേജരായിരുന്നു ബിമൽ. അങ്ങനെയാണ് സിനിമാ ‘കണക്കപ്പിള്ള’ ആകുന്നത്. പിന്നീട് നാല് വർഷങ്ങൾക്കു ശേഷം ബിമൽ അത്തരത്തിലുള്ള സ്വന്തം സ്ഥാപനം ആരംഭിച്ചു.…
തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല എന്നതാണ് ഇൻഫ്ലുവൻസർമാരെക്കുറിച്ച് പൊതുവേയുള്ള പറച്ചിൽ. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന പോലെ ക്യാമറ ഉള്ളവരെല്ലാം ഇൻഫ്ലുവൻസർമാരായി മാറിക്കൊണ്ടിരിക്കുന്ന പ്രത്യേക അവസ്ഥയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിൽ എഐ മാത്രം എന്തിന് കൈയ്യും കെട്ടി നോക്കി നിൽക്കണം! അതുകൊണ്ട് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസറെത്തന്നെ അങ്ങോട്ടിറക്കിയിരിക്കുകയാണ് ഇപ്പോൾ ഒരു മീഡിയ കമ്പനി-പേര് രാധിക സുബ്രഹ്മണ്യം. പെൺകുട്ടിയല്ല, എഐ കുട്ടിയാണ്. കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്വർക്ക് എന്ന മീഡിയ കമ്പനിയാണ് രാധിക സുബ്രഹ്മണ്യം എന്ന എഐ ട്രാവൽ ഇൻഫ്ലുവൻസർക്കു പിന്നിൽ. യാത്രകൾ ചെയ്ത് അത് ഫോളോവേർസിലേക്ക് എത്തിക്കുന്ന നിരവധി ട്രാവൽ ഇൻഫ്ലുവൻസർമാർ ഉണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് രാധിക. വിർച്ച്വൽ പേർസണാലിറ്റി എന്ന നിലയ്ക്കാണ് രാധികയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനറേറ്റീവ് ഡിസൈൻ, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ എഐ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ-ജനറേറ്റഡ് വ്യക്തിത്വമാണ് രാധികയുടേത്. 2025 മെയ് മാസം മുതലാണ് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസർ…
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയം ഇനി കൊച്ചിക്ക് സ്വന്തം. കേരളത്തിന്റെ ഐടി മേഖലയ്ക്ക് ആഗോള പ്രതിച്ഛായ സമ്മാനിച്ച് ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.കേരളത്തിന്റെ ഐടി വികസത്തിന് വേഗത പകരുകയാണ് ലുലു ട്വിൻ ടവറെന്നും, ആഗോള ടെക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ തന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കൊച്ചി കളമേശരിയിൽ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസഫലി നൽകുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലുലു ഐടി ട്വിൻ…
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ നൂതന ആശയങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്ട്രൈഡ്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മേയ്ക്കത്തോണ്‍ 2025’ ലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. നിത്യജീവിതത്തില്‍ ഭൗതിക വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് പഠിച്ച ശേഷമാണ് ഓരോ ടീമും തങ്ങളുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടുത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചുനിന്നു. മത്സരത്തിന്റെ രണ്ടാം ഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കേരള ടെക്നോളജിക്കല്‍…
ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ഒടുവിൽ സമ്മതിച്ചു, അവരുടെ പുതിയ ഫാഷൻ ചെരുപ്പിന്റെ ഡിസൈൻ ഇന്ത്യയുടെ കോലാപ്പുരി ചപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന്. ഇന്ത്യൻ ചപ്പലായ കോലാപുരി ഡിസൈനോട് സാദൃശ്യമുള്ള ചെരുപ്പ് അവതരിപ്പിച്ച് പുലിവാല് പിടിച്ച പ്രാഡ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഡിസൈൻ പകർത്തിയാണെന്ന് സമ്മതിച്ചത്. ജൂൺ 25 ന്, മിലാനിൽ നടന്ന പ്രാഡയുടെ 2026 ലെ സ്പ്രിംഗ് സമ്മർ ഷോയിലാണ് ഇന്ത്യയുടെ ജിഐ-ടാഗ് ചെയ്ത കോലാപുരി ചപ്പൽ അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ, 10,000-ത്തിലധികം കരകൗശല കുടുംബങ്ങൾ തലമുറകളായി കൈകൊണ്ട് നിർമ്മിച്ചുവരുന്ന ചപ്പലാണ് കോലാപ്പൂരി എന്ന് പുകൾപെറ്റ ചെരുപ്പ്. തുകലിൽ, തദ്ദേശീയ ഡിസൈനുകളിൽ ചെയ്തെടുക്കുന്ന സങ്കീർണ്ണമായ കരകൗശല വൈദഗ്ധ്യം വേണ്ട കോലാപ്പൂരി ചപ്പലാണ്, പ്രാഡ അവരുടെ ഡിസൈൻ എന്ന തരത്തിൽ അവതരിപ്പിച്ചത്. ജിയോഗ്രഫിക്കലി പ്രാധാന്യം നേടയിതിനാൽ 2019 ൽ ജിഐ ടാഗും കോലാപ്പൂരിക്ക് ലഭിച്ചിരുന്നു. കോലാപ്പൂരിയെ പരാമർശിക്കാതെ ഫാഷൻ ഷോയിൽ തങ്ങളുടേതെന്ന തരത്തിൽ ഡിസൈൻ അവതരിപ്പിച്ചത് സാംസ്ക്കാരിക സ്വത്തവകാശത്തിന്റെ അനുകരണമായി ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.…
എയർഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സൺസ് 500 കോടിയുടെ ട്രസ്റ്റ് രൂപീകരിക്കും. AI171 എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുന്നതും. വിമാനത്തിൽ സഞ്ചരിച്ചവരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്നവരും അടക്കം 250 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നേരത്തേ 1.25 കോടിയുടെ വീതം നഷ്ടപരിഹാരം എയർഇന്ത്യയും ടാറ്റ സൺസും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രസ്റ്റ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നയിക്കും. എയർഇന്ത്യ അപകടത്തിൽ മൊത്തം 4000 കോടിയിലധികം രൂപയുടെ ബാധ്യതയാകും എയർഇന്ത്യക്കും മുഖ്യ പ്രൊമോട്ടർമാരായ ടാറ്റ സൺസിനും ഉണ്ടാവുക. ടാറ്റ സൺസിന്റെ ബോർഡ് വെൽഫെയർ ട്രസ്റ്റ് രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതോടെ ഇനി പബ്ലിക് ചാരിറ്റി ട്രസ്റ്റിന്റെ രജിസ്ട്രേഷനുമായി മുന്നോട്ട് പോകും. ടാറ്റയ്ക്ക് പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തിയാകും ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി രൂപീകരിക്കുക എന്നറിയുന്നു. Tata Sons establishes the AI171 Trust with a ₹500 crore…
ശരാശരി ഇന്ത്യൻ അടുക്കളയെക്കുറിച്ച് സങ്കൽപ്പിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക വിസില്‍ പോകാനും പോകാതിരിക്കാനും സാധ്യതയുള്ള ഒരു പ്രഷർ കുക്കറാകും. അതല്ലെങ്കിൽ നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയിരുന്ന സോപ്പുപെട്ടിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പാത്രങ്ങൾ! ഇതെല്ലാം അടുക്കളയുടെ ഭംഗി കളയുന്നവയാണ്. ഈ തിരിച്ചറിവാണ് തനിഷ്ഖ്, ദിവ്യം ജെയിൻ സഹോദരങ്ങളെക്കൊണ്ട് ഭംഗിയുള്ള സാധനങ്ങൾ കിട്ടുന്ന ഹോം കിച്ചൺ ബ്രാൻഡ് എന്ന ആശയത്തിലെത്തിച്ചത്. അങ്ങനെ ഹോം എസ്സെൻഷൽസ് (HomeEssentials) പിറന്നു. ഗ്വാളിയോർ ആസ്ഥാനമായുള്ള ഹോം എസ്സെൻഷൽസ് ഇന്ത്യയിൽ അതിവേഗം വളരുന്ന ഹോം ആൻഡ് കിച്ചൺ ബ്രാൻഡുകളിൽ ഒന്നാണ്. ഒരു കോടി രൂപ ലോണെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ മൂല്യം 10 കോടി രൂപയാണ്. ഇത്ലേക്ക് എത്തിയതാകട്ടെ വെറും ഒരു വർഷം കൊണ്ടും. 2024ൽ ആരംഭിച്ച ബ്രാൻഡ് മോഡേർണും മൾട്ടിഫംഗ്ഷണലുമായ സ്പേസ് സേവിങ് ഉത്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസൈൻ ഫസ്റ്റ് രീതി പിന്തുടരുന്ന കമ്പനി ഉത്പനന്ങ്ങളുടെ ഭംഗിയിലും ഉപയോഗത്തിലും ഒരുപോലെ ശ്രദ്ധകൊടുക്കുന്നു. കമ്പനി വെബ്സൈറ്റിനു പുറമേ ആമസോൺ,…