Author: News Desk

ദ്രവ്യ ധോലാകിയ എന്ന പേര് മലയാളിക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ ജീവിതം പഠിക്കാൻ കൊച്ചിയിലെത്തിയ കോടീശ്വര പുത്രൻ എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും ഓർമ കാണേണ്ടതാണ്. ഗുജറാത്തിലെ വജ്രവ്യാപാരിയായ സാവ്ജി ധൻജി ധോലാകിയയാണ് മകൻ ദ്രവ്യയെ  ഏതാനും വർഷങ്ങൾക്കു മുൻപ് ജീവിതം പഠിക്കാൻ കേരളത്തിലേക്ക് അയച്ചത്. ജീവിതത്തിന്റെ ഫീസില്ലാ കോഴ്സ് പാസ്സായി തിരിച്ചുപോയ ദ്രവ്യ ഇപ്പോൾ വിവാഹിതനായിരിക്കുന്നു. വിവാഹത്തിന് ദ്രവ്യയെ ആശംസിക്കാനെത്തിയതാകട്ടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. 2016ലാണ് കൊച്ചിയിലെത്തിയ ദ്രവ്യയെക്കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞത്. പണത്തിന്റെ വില അറിയാൻ കുടുംബത്തിലെ കൗമാരക്കാരെ ദൂരനഗരങ്ങളിലേക്ക് അയക്കുന്നത് ധോലാകിയ കുടുംബത്തിന്റെ പതിവാണ്. ഇതനുസരിച്ചാണ് എട്ട് വർഷങ്ങൾക്കു മുൻപ് ദ്രവ്യ കൊച്ചിയെലെത്തിയത്. അന്ന് 200 രൂപ ദിവസശമ്പളത്തിൽ കൊച്ചിയിലെ ഒരു ബേക്കറിയിലായിരുന്നു ദ്രവ്യക്ക് ജോലി. ഗുജറാത്തിലെ ഏറ്റവും വലിയ ധനികരിൽപ്പെടുന്ന സാവ്ജി ധൻജി ധോലാകിയയുടെ മകനാണ് ദ്രവ്യ. ഇന്ത്യയിലെ പ്രമുഖ വജ്ര നിർമ്മാണ, കയറ്റുമതി കമ്പനിയായ ഹരി കൃഷ്ണ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും…

Read More

ഇന്ത്യൻ ആർമിക്കായി മൈൻ ഡിറ്റക്ഷൻ സാങ്കേതിക വിദ്യ വികസിപ്പിച്ച് കേരള ഡിജിറ്റൽ സർവകലാശാല. ലാൻഡ് മൈനുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന പുത്തൻ സാങ്കേതിക വിദ്യ ഡിജിറ്റൽ സർവകലാശാല ആർമിക്ക് കൈമാറി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ വിഭാഗം വികസിപ്പിച്ച സംവിധാനം മെഷീൻ ലേർണിങ്, റഡാർ, ഡ്രോൺ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തൽ ദുഷ്കരമായ മൈനുകൾ എളുപ്പത്തിൽ കണ്ടെത്താനാകും. നിലവിലുള്ള മൈൻ കണ്ടെത്തൽ പ്രക്രിയ ദുഷ്കരവും അപകടം പിടിച്ചതുമാണ്. ലോകത്തെ അറുപതിലധികം രാജ്യങ്ങളിൽ നിലവിൽ ലാൻഡ് മൈനുകൾ ഭീഷണിയുയർത്തുന്നുണ്ട്. മഹായുദ്ധങ്ങളുടെ കാലത്ത് സ്ഥാപിച്ച മൈനുകളിൽ പലതും ഇപ്പോഴും പ്രവർത്തിക്കുന്നതും അപകടം ഉണ്ടാക്കുന്നവയുമാണ്. ഇന്ത്യയിൽ നക്സൽ ബാധിത പ്രദേശങ്ങളായ ഛത്തീസ്ഗഢ്, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ മേഖലകളിൽ മൈൻ പൊട്ടിത്തെറിച്ചുള്ള ആക്രമണങ്ങളും അപകടങ്ങളും വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ ആർമിക്ക് കരുത്തും കരുതലും ആകുന്നതാണ് ഡിജിറ്റൽ സർവകലാശാലയുടെ പുതിയ കണ്ടെത്തൽ. മലമ്പ്രദേശങ്ങളിലും കാടു…

Read More

സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് പുത്തൻ പ്രതീക്ഷയേകി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കേരള സന്ദർശനം. കേരളത്തിലെ റെയിൽപ്പാത ഇരട്ടിപ്പിക്കലിന് പ്രഥമ സ്ഥാനം നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 35 റെയിൽവേ സ്റ്റേഷനുകൾ പുതുക്കിപ്പണിയുന്നതിനൊപ്പം കേരളത്തിനായി പുതിയ മെമു ട്രെയിനുകളും അനുവദിക്കും. കെ-റെയിലിന്റെ സാധ്യതകളെക്കുറിച്ചും മന്ത്രി ശുഭസൂചന നൽകി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മംഗളൂരു മുതൽ ഷൊർണൂർ വരെ മൂന്ന്, നാല് പാതകൾ നിർമിക്കും. ഷൊർണൂർ-എറണാകുളം-കോട്ടയം-തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ മൂന്നാമത്തെ പാത നിർമിക്കുന്നതിനും പ്രഥമ പരിഗണന നൽകും. ഇതിനായി സംസ്ഥാന സർക്കാരുമായി ചേർന്ന് സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. 460 ഏക്കർ ഭൂമിയാണ് പാതയിരട്ടിപ്പിക്കലിന് ആവശ്യമായിട്ടുള്ളത്. ഇതിൽ 63 ഏക്കർ സ്ഥലം റെയിൽവേ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിനായി കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് മാതൃകയിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിയാനായി 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കേരളത്തിലെ 34 റെയിൽവേ സ്റ്റേഷനുകൾ കൂടി പുതുക്കിപ്പണിയും. റെയിൽവേ വികസന പദ്ധതികൾ വിലയിരുത്താനായി…

Read More

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് പുറത്ത്. ഇന്ത്യയിലെ അതിസമ്പന്നരായ വ്യക്തികളെ സംസ്ഥാനം തിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ഏറ്റവുമധികം അതിസമ്പന്നരുള്ള സംസ്ഥാനമായി വീണ്ടും മഹാരാഷ്ട്ര തിരഞ്ഞെടുക്കപ്പെട്ടു. 470 അതിസമ്പന്നരാണ് മഹാരാഷ്ട്രയിൽ നിന്നും ഹുറൂൺ 2024 പട്ടികയിൽ ഇടംപിടിച്ചത്. 2020ൽ ഇത് 248 ആയിരുന്നു. 213 അതിയമ്പന്നരുമായി ഡൽഹിയും, 129 അതിസമ്പന്നരുമായി ഗുജറാത്തും ഹുറൂൺ സംസ്ഥാന സമ്പന്ന പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. നൂറിലധികം അതിസമ്പന്നർ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചു. 40 അതിസമ്പന്നരുമമായി ഹരിയാനയും 36 സമ്പന്നരുമായി ഉത്തർപ്രദേശും 28 എണ്ണവുമായി രാജസ്ഥാനും പട്ടികയിലുണ്ട്. മൂന്ന് സംസ്ഥാനങ്ങളും സമ്പന്നരുടെ എണ്ണത്തിൽ 2020നേക്കാളും വലിയ പുരോഗതി കൈവരിച്ചു. പതിനാല് അതിസമ്പന്നരുമായി മധ്യപ്രദേശും അ‍ഞ്ച് വീതം അതിസമ്പന്നരുമായി ഒഡീഷയും ചണ്ഡീഗഡും മൂന്ന് വീതം അതിസമ്പന്നരുമായി ജാർഖണ്ഡും ഉത്തരാഖണ്ഡും പട്ടികയിൽ പുതുതായി ഇടംപിടിച്ച സംസ്ഥാനങ്ങളാണ്. കേരളത്തിൽ നിന്നും എം. എ യൂസുഫലി, ജോയ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണൻ, ടി.എസ്.…

Read More

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി കോടികളുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ്. ആഢംബര ജീവിതം കൊണ്ടും വാർത്തകളിൽ നിറഞ്ഞു നിന്ന ബാബാ സിദ്ദിഖിക്ക് റിയൽ എസ്റ്റേറ്റ് രംഗത്ത് വമ്പൻ സംരംഭങ്ങളുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് 75 കോടിയാണ് അദ്ദേഹത്തിന്റെ പുറത്തു പറയുന്ന ആസ്തി. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ ആസ്തി 15000 കോടി ആണെന്ന് കണക്കാക്കപ്പെടുന്നു. 2018ൽ ഇഡി അദ്ദേഹത്തിന്റെ 33 അപാർട്മെന്റുകൾ കണ്ടുകെട്ടിയതിന്റെ മൂല്യം മാത്രം 465 കൊടിയോളം വരും. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലം അനുസരിച്ച് 75 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ ആസ്തി ഇതിലും എത്രയോ അധികമാണ് എന്ന് വിശ്വസിക്കെപ്പെടുന്നു. 2018ൽ ഇഡി അദ്ദേഹവുമായി ബന്ധപ്പെട്ട സ്വത്തു വകകളായ 33 അപാർട്മെന്റുകൾ കണ്ടുകെട്ടിയിരുന്നു. ബാന്ദ്രയിലെ ചേരി പുനരധിവാസവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന്റെയും കള്ളപ്പണം വെളുപ്പിച്ചതിന്റെയും പേരിൽ കണ്ടുകെട്ടിയ ഈ സ്വത്തുവകകൾ തന്നെ 465 കൊടിയോളം വരും. ആഢംബര വാഹനങ്ങളോട്…

Read More

സർക്കാർ ജീവനക്കാർക്ക് ഇനി പഞ്ചിങ് യന്ത്രത്തിനു മുന്നിൽ വരിനിൽക്കാതെ മൊബൈൽ വഴി ഹാജ‍ർ രേഖപ്പെടുത്താം. ആധാർ ഫേസ് ആർഡി, ആധാർ എനേബിൾഡ് ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (എ.ഇ.ബി.എ.എസ്.) എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്താനാകുക. പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. സുരക്ഷയ്ക്കും മറ്റാരും കൈകാര്യം ചെയ്യാതിരിക്കാനുമായി ആപ്പിൽ മുഖം വ്യക്തമാകുന്ന തരത്തിലുള്ള സെൽഫി അപ്ലോഡ് ചെയ്യണം. ഓഫീസിനുള്ളിലും പരിസരത്തും മാത്രമേ ഇത്തരത്തിൽ ഹാജർ രേഖപ്പെടുത്താനാകൂ. നേരത്തെ സർക്കാർ ഓഫീസുകളിൽ സ്പാർക്കിനൊപ്പം ബയോമെട്രിക് പഞ്ചിങ് സംവിധാനങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ യന്ത്രത്തകരാർ സംഭവിക്കുകയും ജീവനക്കാർ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് മൊബൈൽ ആപ്പുകൾ എത്തിയത്. മിക്ക ഓഫീസുകളും ഇപ്പോൾ മൊബൈൽ പഞ്ചിങ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. സംസ്ഥാന ഐടി സെല്ലിനു കീഴിലാണ് മൊബൈൽ പഞ്ചിങ് പ്രവ‌ർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എന്നാൽ ആൻഡ്രോയിഡ് ഒൻപത് മുതലുള്ള ഫോണുകളിൽ മാത്രമേ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ. ചൈനീസ് നിർമിത ഫോണുകളിലും ആപ്പുകൾ പ്രവർത്തിക്കില്ല. സുരക്ഷാ മാനദണ്ഡം…

Read More

ഇന്ത്യൻ യാത്രികർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്തയുമായി യുഎഇ ഭരണകൂടം. യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇ ഓൺ അറൈവൽ വിസ നൽകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യുടേതാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് യുകെയിലേയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വിസ നൽകും. മുൻപ് യുഎസിൽ താമസ വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമേ ഓൺ അറൈവൽ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകൻറെ വിസക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. യോഗ്യരായ ഇന്ത്യക്കാർക്ക് 14 ദിവസത്തെ വിസ 100 ദിർഹം, 60 ദിവസത്തെ വിസ 250 ദിർഹം എന്നീ നിരക്കുകളിൽ നൽകും. തുല്യകാലത്തേക്ക് ഒറ്റ തവണ പുതുക്കാവുന്ന വിസ നീട്ടണമെങ്കിൽ 250 ദിർഹമാണ് ഫീസ്. ‌ യുഎസ്സിലേക്കും യുകെയിലേക്കും…

Read More

രാജ്യത്ത് ആദ്യമായി രക്ഷിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കേരളം. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വളരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ എന്ന തലക്കെട്ടിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കി രക്ഷിതാക്കളും വിദ്യാലയങ്ങളും കുട്ടികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പ്രീപ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഓരോ വിഭാഗത്തിനും പ്രത്യേക പുസ്തകവും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ഒരു പുസ്തകവും ചേർത്ത് നാല് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലേയും കുട്ടികളുടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ച, പഠനാവശ്യങ്ങൾ തുടങ്ങിയവ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ച് വിശദമായ മാർഗനിർദേശം പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയെക്കുറിച്ച്‌ രക്ഷിതാക്കൾക്ക്‌ കൃത്യമായ അവബോധം നൽകും. വിദ്യാർഥികളുടെ ജീവിത നൈപുണ്യം, ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യം, ലഹരി ഉപയോഗ സാധ്യത, സാമൂഹിക-പാരിസ്ഥിതിക ബോധം തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശവും…

Read More

പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ക്ലേശം പരിഗണിച്ച് ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവീസ് രാത്രി എട്ട് മണിക്കായിരിക്കും പുറപ്പെടുകയെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു. കൊച്ചി നഗരത്തേയും പശ്ചിമ കൊച്ചിയേയും ബന്ധിപ്പിക്കുന്ന കൊച്ചി-പൻവേൽ ദേശീയപാതയിലെ കുണ്ടന്നൂർ-തേവര പാലവും തേവരയേയും വെല്ലിങ്ടൺ ഐലൻ്റിനേയും ബന്ധിപ്പിക്കുന്ന അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. അറ്റകുറ്റപ്പണികൾക്കായി ഈ മാസം 15നാണ് പാലങ്ങൾ അടച്ചത്. പാലം പണികൾ ഒരു മാസം കൂടി നീളും എന്നാണ് അറിവ്. അതേയമയം ഒന്നര വർഷം കൊണ്ട് മുപ്പത് ലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ. 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉള്ളത്. തുടക്കത്തിൽ രണ്ട് റൂട്ടുകളിൽ മാത്രമായിരുന്ന വാട്ടർ മെട്രോ നിലവിൽ അഞ്ച് റൂട്ടുകളിൽ സർവീസ് നടത്തുന്നു. ഹൈക്കോർട്ട്-ഫോർട്ട്‌കൊച്ചി, ഹൈക്കോർട്ട്-വൈപ്പിൻ,…

Read More

ഇന്ത്യയുടെ കുതിച്ചുയരുന്ന ഐപിഒ വിപണി വ്യാവസായിക നിക്ഷേപകരെ മാത്രമല്ല, അവരുടെ നിക്ഷേപങ്ങളിൽ നിന്ന് ഗണ്യമായ വരുമാനം നേരിൽ കണ്ട ഒരു കൂട്ടം സെലിബ്രിറ്റികളെയും ആകർഷിച്ചു. ക്രിക്കറ്റ് ഇതിഹാസങ്ങൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ പലരും ചില കമ്പനികളിൽ തന്ത്രപരമായി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ നിക്ഷേപം നടത്തി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാര്യമായ ലാഭം കൊയ്ത ചില മുൻനിര സെലിബ്രിറ്റികളെ അറിയാം. ആമിർ ഖാനും രൺബീർ കപൂറും: ഡ്രോൺആചാര്യ ഏരിയൽ ഇന്നൊവേഷൻസിലെ നിക്ഷേപം ആമിർ ഖാനും രൺബീർ കപൂറും ഡ്രോൺആചാര്യ ഏരിയൽ ഇന്നൊവേഷൻസിലെ നിക്ഷേപത്തിൽ നിന്ന് ലാഭകരമായ വരുമാനം നേടിയിട്ടുണ്ട്. നിക്ഷേപ വിശദാംശങ്ങൾ: 46,600 ഓഹരികൾ സ്വന്തമാക്കാൻ ആമിർ ഖാൻ 25 ലക്ഷം രൂപ നിക്ഷേപിച്ചു, ഇത് 0.26% ഓഹരിയായി വിവർത്തനം ചെയ്തു. രൺബീർ കപൂർ 0.21% ഓഹരി പ്രതിനിധീകരിച്ച് 37,200 ഓഹരികൾക്കായി 20 ലക്ഷം രൂപ നിക്ഷേപിച്ചു. ഐപിഒയ്ക്ക് മുമ്പുള്ള ഓഹരി വില ഏകദേശം 53.59 രൂപയായിരുന്നു. വിപണി പ്രകടനം: കമ്പനി…

Read More