Author: News Desk

പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നാറിലും ആലപ്പുഴയിലും വിനോദസഞ്ചാരികൾക്കായി ഹോളിഡേ ഹോമുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന മൂന്ന് ഹോളിഡേ ഹോമുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിക്കുക. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഭവന നഗരകാര്യ സഹമന്ത്രി ടോകൻ സാഹുവാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഹോളിഡേ ഹോമുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനൊപ്പം, ലഭ്യതയുള്ള സാഹചര്യത്തിൽ ഫസ്റ്റ് കം ഫസ്റ്റ് എന്ന അടിസ്ഥാനത്തിൽ മറ്റ് സഞ്ചാരികളുടെ ആവശ്യങ്ങളും ഇതുവഴി നിറവേറ്റും. കേന്ദ്ര സർക്കാരിന്റെ ഈ ഹോളിഡേ ഹോമുകളും ടൂറിംഗ് ഓഫീസേഴ്സ് ഹോസ്റ്റലുകളും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പരിപാലനം സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്‌മെന്റാണ് (CPWD) നിർവഹിക്കുന്നത്.കൂടുതൽ സഞ്ചാരികൾ എത്തുന്ന മൂന്നാർ, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമായ ചെലവുകുറഞ്ഞ…

Read More

സ്ത്രീകളുടെ ആത്മവിശ്വാസത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പ്രചോദനം നൽകുന്ന വ്യക്തിയാണ് സൺറൈസ് ഹോസ്പിറ്റൽസ് (Sunrise Group of Hospitals) മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് (Parveen Hafeez). ഇപ്പോൾ ചാനൽ അയാം ഷീ പവറിൽ സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും കുറിച്ച് ശക്തമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പർവീൺ. മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് വിഷമിച്ചു നിൽക്കാതെ സ്വന്തം വഴിയിൽ മുന്നോട്ട് പോകണമെന്നും അവർ അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും തമ്മിൽ മത്സരിക്കാനല്ല, സ്ത്രീയ്ക്കും പുരുഷനും അവരുടേതായ പങ്കുണ്ടെന്ന തിരിച്ചറിവാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസവും അവസരങ്ങളും പിന്തുണയും എല്ലാം ലഭ്യമാണെന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിൽ ഉറച്ചുനിന്നാൽ മുന്നോട്ട് പോകാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, മുന്നോട്ട് കയറുമ്പോൾ പിന്നിൽ നിന്ന് വലിക്കാൻ ശ്രമിക്കുന്ന ‘ക്രാബ് മെന്റാലിറ്റി’ പോലെയുള്ള ആളുകൾ ഉണ്ടാകുമെന്നും, അതിനെ കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും…

Read More

കേരളത്തിൽ മികച്ച ആശയവുമായി ബിസിനസ്സിലേക്കു കടന്നാൽ വിജയം നേടാൻ കഴിയുമെന്നും എന്നാൽ അതിനൊപ്പം ദീർഘകാല ദർശനവും ക്ഷമയും അനിവാര്യമാണെന്ന് ഓക്സിജൻ ഡിജിറ്റൽ സിഇഒ ഷിജോ.കെ. തോമസ്. ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ച്, ഓക്സിജൻ ഡിജിറ്റലിന്റെ 25 വർഷത്തെ പ്രവർത്തനാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളുടെ പങ്കാളിത്തം ബിസിനസിലും ഡിജിറ്റൽ മേഖലയിലും നിർണായകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കരിയർ ബ്രേക്ക് എടുത്ത ശേഷം കഴിവുള്ള സ്ത്രീകൾക്ക് വീണ്ടും അവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു. ശരിയായ അന്തരീക്ഷവും പരിശീലനവും ലഭിച്ചാൽ വനിതകൾ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് ഇന്ന് കേരളം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. മുൻകാലത്തേക്കാൾ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് വൻതോതിൽ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. കോടികളുടെ നിക്ഷേപമാണ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. മികച്ച കഴിവുകളുള്ള യുവാക്കൾ സ്റ്റാർട്ടപ്പുകളിലേക്ക് എത്തുന്നത് സംസ്ഥാനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ബിസിനസ് യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്ലാൻ ചെയ്ത സംരംഭകയാത്രയായിരുന്നില്ല.…

Read More

ശ്രദ്ധനേടി സൗത്ത് ഇന്ത്യൻ സ്‌നാക്ക് ബ്രാൻഡ് സ്വീറ്റ് കരം കോഫി (Sweet Karam Coffee). 2015ൽ നളിനി പാർഥിപൻ, ആനന്ദ് ഭാരദ്വാജ്, ശ്രീവത്സൻ സുന്ദരരാമൻ, വീര രാഘവൻ എന്നിവർ ചേർന്ന് ആരംഭിച്ച കമ്പനി ₹11.48 കോടി വരുമാനം നേടിയാണ് വാർത്തകളിൽ നിറയുന്നത്. വെറും രണ്ടായിരം രൂപ മൂലധനത്തോടെ വീട്ടിലെ അടുക്കളയിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയ്ക്കു പുറമേ 30ലധികം രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് വളർന്നിരിക്കുന്നു. പാം ഓയിൽ, മൈദ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കി മുത്തശ്ശി ജാനകി പാട്ടിയുടെ പരമ്പരാഗത റെസിപ്പികൾ വെച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതെന്നും ഇതാണ് വളർച്ചയിൽ പ്രധാനമായതെന്നും സ്ഥാപകർ പറയുന്നു. Sweet Karam Coffee revenue growth, Janaki Paati recipes snacks, home kitchen startup India, bootstrapped food brand, preservative free Indian snacks, palm oil free snacks India, women led startup India, Indian snacks global export, traditional…

Read More

വെണ്ണയുടെയോ പാലിന്റെയോ വെറുമൊരു ബ്രാൻഡ് മാത്രമല്ല അമൂൽ, ദശലക്ഷക്കണക്കിന് ചെറുകമ്പനികൾ ഒന്നിച്ചുചേർന്ന് ഭീമന്മാരെ നേരിട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ പ്രതീകമാണ്. ഇപ്പോൾ, ഭാരത് ടാക്സി എന്ന സർക്കാർ പിന്തുണയോടെ രൂപമെടുത്ത റൈഡ്-ഹെയ്‌ലിംഗ് മൊബിലിറ്റി കമ്പനി ഡ്രൈവർമാർക്ക് പൂർണ അധികാരം നൽകിക്കൊണ്ട് റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളുടെ അമൂലായി മാറാൻ ഒരുങ്ങുകയാണ്. 2026 ജനുവരി 1ന് രാജ്യത്ത് സേവനം ആരംഭിക്കുന്ന ഭാരത് ടാക്സി, രാജ്യത്തുടനീളം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഇതിനകം തന്നെ ഡ്രൈവർമാരെ ഒരുക്കിയിട്ടുണ്ട്. ക്ഷീര ഭീമനായ അമൂലിനെപ്പോലെ, ഭാരത് ടാക്സിയും വിജയത്തിനായി സഹകരണ മാതൃകയെ ആശ്രയിക്കുമെന്നതാണ് സവിശേഷത. ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് വെല്ലുവിളിയുമായാണ് ഭാരത് ടാക്‌സി എത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ ഭാരത് ടാക്സി സംബന്ധിച്ച പ്രഖ്യാപനം ലോക്‌സഭയിൽ അറിയിച്ചിരുന്നു. സ്വകാര്യ ഓൺലൈൻ ടാക്‌സികൾ ഉപയോക്താക്കളേയും ഡ്രൈവർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിന്തുണയോടെയുള്ള ടാക്‌സികൾ അവതരിപ്പിക്കുന്നത്. പൂർണമായും ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള സഹകരണ റൈഡ്-ഹെയ്ലിംഗ് സംരംഭമായാണ് ഭാരത്…

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജായ ചെനാബ് പാലം ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവിനെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഈ നിർമാണത്തിലൂടെ ഒരു വനിതയും വാർത്തകളിൽ ഇടം നേടി. ചെനാബ് പാലം വിജയകരമായി നിർമ്മിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ പ്രൊഫസർ ജി. മാധവി ലതയാണ് പാലത്തിന്റെ വിജയകരമായ പൂർത്തീകരണത്തോടെ ശ്രദ്ധാകേന്ദ്രമായത്. ഇപ്പോൾ മാധവി ലത എൻഡിടിവി ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറായ മാധവി ലത 17 വർഷത്തോളമാണ് ചെനാബ് പാലം പദ്ധതിയിൽ ജിയോടെക്നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചത്. പാലത്തിന്റെ കരാറുകാരായ അഫ്കോൺസുമായി ചേർന്നായിരുന്നു മാധവിയുടെ പ്രവർത്തനം. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ചെനാബ് പാലം പണിതിരിക്കുന്നത്. ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു മുതൽ ഘടന നിർമിക്കുന്നതിലെ ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയിലടക്കം മാധവി…

Read More

അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ അധികൃതർക്ക് തൽസമയം ലഭ്യമാകുന്ന സംവിധാനമാണിത്. ഉത്തർപ്രദേശിലാണ് ഈ സേവനം ആദ്യമായി പൂർണതോതിൽ പ്രവർത്തനസഞ്ജമാകുക. ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ-ബിൽഡായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്. ഉപയോക്താവ് പോലീസ്, അഗ്നിശമന സേന അല്ലെങ്കിൽ ആംബുലൻസ് എന്നിവയ്ക്കായി എമർജൻസി നമ്പറിൽ (ഇന്ത്യയിൽ 112) വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ സംവിധാനം സ്വയം ആക്ടീവാകും. ഫോണിലെ ജിപിഎസ് (GPS), വൈ-ഫൈ, നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 50 മീറ്റർ വരെ കൃത്യതയിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും. അതേസമയം, സ്വകാര്യത ഉറപ്പാക്കാൻ, ഗൂഗിളിന്റെ സെർവറുകളിലൂടെ കടന്നുപോകാതെ ലൊക്കേഷൻ ഡാറ്റ ഉപകരണത്തിൽ തന്നെ കണക്കാക്കുകയും അടിയന്തര എൻഡ്‌പോയിന്റിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ ‘എമർജൻസി ലൈവ് വീഡിയോ’ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ…

Read More

യുഎസ് ആസ്ഥാനമായുള്ള എസ്ടി സ്‌പേസ്‌മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ഐഎസ്ആർഓയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന LVM3-M6ലായിരുന്നു വിക്ഷേപണം. രാവിലെ 8.55ന് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ പാഡിൽ നിന്ന് ബഹിരാകാശ പേടകം പറന്നുയർന്നു. ഐഎസ്ആർഓയുടെ വാണിജ്യ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായാണ് വിക്ഷേപണം കണക്കാക്കപ്പെടുന്നത്. 6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2, ബഹിരാകാശ ഏജൻസിയുടെ എൽവിഎം3 റോക്കറ്റ് ലോ എർത്ത് ഓർബിറ്റിൽ (LEO) സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ഐഎസ്ആർഒ വിക്ഷേപണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ആത്മനിർഭർ ഭാരതത്തിനായുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വിക്ഷേപണമെന്ന് മോഡി അഭിപ്രായപ്പെട്ടു. വിക്ഷേപണത്തെ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന മുന്നേറ്റമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ യുഎസ് ബഹിരാകാശ പേടകം ബ്ലൂബേർഡ് ബ്ലോക്ക് -2…

Read More

കഴിഞ്ഞ 13 വർഷമായി ദുബായിയെ തന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന മലയാളിയാണ് ജിജോ ജേക്കബ്. യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം നേടിയതിന്റെ ആഘോഷത്തിലാണ് അദ്ദേഹം. സമ്മാനത്തുക തന്റെ കുട്ടികളുടെ ഭാവിയെ പിന്തുണയ്ക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ് ഇനി മുപ്പത് മില്യൺ ദിർഹംസിന്റെ ജാക്പോട്ടിനായി ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നിമിഷം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷേ, കുട്ടികളുടെ ജീവിത യാത്രയ്ക്കായി തുക ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കൂടുതൽ തവണ കളിക്കും. വരാനിരിക്കുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കും. മെഗാ സമ്മാന ജേതാവാകാൻ കഴിഞ്ഞാൽ അത് നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. ലോട്ടറി സംഘാടകരെ ആഴ്ചതോറുമുള്ള നറുക്കെടുപ്പാക്കി മാറ്റിയതിന് ജേക്കബ് പ്രശംസിച്ചു, പങ്കെടുക്കുന്നവരുടെ ആവേശം നിലനിർത്തുന്ന മികച്ച തീരുമാനമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

കേരള സ്റ്റാർട്ടപ്പ് മിഷൻ കാസർഗോഡ് എൽബിഎസ് എൻജിനീയറിംഗ് കോളേജിലും സെൻട്രൽ യൂണിവേഴ്സിറ്റിയിലുമായി സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ് 2025ൽ നാസ സ്പേസ് ആപ്സ് ചലഞ്ച് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ ലോകമെമ്പാടുമുള്ള 16,860 ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബൽ ഫൈനലിസ്റ്റുകളിൽ ഇടംനേടുന്നത്. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അഞ്ച് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്’ (Team Meteor Rizzlers), പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ആറ് വിദ്യാർത്ഥികളടങ്ങുന്ന ‘ടീം സെലസ്റ്റ’ (Team Celesta) എന്നിവരാണ് ആഗോള ഫൈനലിസ്റ്റുകളായത്. റിയാൻ റാസ്, സാക്കീൽ ചുങ്കത്ത്, സഞ്ജയ് വർഗീസ്, ശ്വേതിൻ നികേഷ് കുമാർ, റോഷിത്ത് റോബർട്ട് എന്നിവരടങ്ങുന്നതാണ് ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്. ജനീറ്റ കാർഡോസ്, ആതിര എസ്, അപർണ ആന്റണി, മെൽവിൻ ജോർജ് മാത്യു, അബിഷ മറിയം ബിജു, എം…

Read More