Author: News Desk
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ, ലോകത്തെ ഏറ്റവും വലുതും, മികച്ച പരിസ്ഥിതി സൗഹൃദവുമായ കപ്പൽ എന്നിങ്ങനെ പേരെടുത്ത എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തി. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടത് കേരളത്തിന് അഭിമാനമായി . ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണെത്തുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്തും ശേഷിയും ഒന്ന് കൂടി വിളിച്ചറിയിക്കുന്നതായി. വിഴിഞ്ഞത്ത് എത്തിയ 257-ാംമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിനെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാക്കും പോകുക. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അൾട്രാലാർജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346 കണ്ടെയ്നറുകൾ വഹിക്കാം. ഏറ്റവും കുറച്ച് കാർബൺ ഡയോക്സൈഡ്…
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ കേരളം ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറിലാണ് കേരളം ഒപ്പുവച്ചത്. ഒപ്പം തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിട്ടു . വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്. ആർബിട്രേഷൻ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നത്. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്.…
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഇടപാടുകാർ വളരെ മാന്യരായ,പണമിടപാടിൽ കണിശത പുലർത്തുന്ന വനിതാ സംരംഭകരാണ് എന്നതിൽ അഭിമാനിക്കാം. അതുകൊണ്ട് തന്നെ സംരംഭങ്ങൾക്കായി എടുത്ത വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്പറേഷന് റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 333 കോടി രൂപയാണ് കോര്പറേഷന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോര്പറേഷന് പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കോര്പറേഷന് വായ്പയായി നല്കുന്നു. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമാണ് വായ്പ നൽകുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്പറേഷന് കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യാറുണ്ട്. സംരംഭകരുടെ വായ്പാ…
പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന പിഎം ഇ-ബസ് സേവ (PM e-Bus Sewa-Payment Security Mechanism scheme) പദ്ധതിയിൽ നിന്ന് 15,000 ഇലക്ട്രിക് ബസ്സുകൾ അഭ്യർത്ഥിച്ച് മൂന്ന് സംസ്ഥാനങ്ങൾ. ഗുജറാത്ത്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ നിന്ന് 15,000 ഇ-ബസ്സുകൾ സബ്സിഡി നിരക്കിൽ നൽകാൻ അപേക്ഷിച്ചിരിക്കുന്നത്. നാഷണൽ ഇലക്ട്രിക് ബസ് പ്രോഗ്രാം (NEBP) പ്രകാരം 2030ഓടെ ഒമ്പത് പ്രധാന നഗരങ്ങളിലും ഏഴ് സംസ്ഥാനങ്ങളിലുമായി 50,000 ഇ-ബസ്സുകൾ വിന്യസിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. 2022ൽ ആരംഭിച്ച എൻഇബിപി പദ്ധതി പ്രകാരം ഇലക്ട്രിക് ബസ്സുകൾക്കായുള്ള ആദ്യ ഏകീകൃത ടെൻഡറിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒപ്പം കേരളത്തേയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ പദ്ധതിയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ഇപ്പോൾ ഗുജറാത്ത്, തെലങ്കാന, കർണാടക, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിമാൻഡ് വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഇ-ബസ്…
ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും വിന്യസിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ആരംഭിച്ച പൈലറ്റ് പദ്ധതികൾ കേരളത്തിലും നടപ്പാക്കും. അഞ്ച് പൈലറ്റ് പദ്ധതികളിലായി 37 വാഹനങ്ങളാണ് ഉള്ളത്. ഇവ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി അടക്കമുള്ള പത്ത് നിയുക്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഒമ്പത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷനുകളും പൈലറ്റ് പദ്ധതികളിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് ബസുകളിലും ട്രക്കുകളിലും വാണിജ്യപരമായി ലാഭകരമായ ഹൈഡ്രജൻ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുക, ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പൈലറ്റ് പ്രൊജക്റ്റിന്റെ ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം പൈലറ്റ് സംരംഭങ്ങളിലൂടെ വിലയിരുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്,…
റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിലൂടെയുള്ള കാമ്പ കോളയുടെ തിരിച്ചുവരവ് ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ എഫ്എംസിജി ഗാഥകളിൽ ഒന്നാണ്. 90കളിലെ നൊസ്റ്റാൾജിക് ബ്രാൻഡായിരുന്ന കാമ്പ കോള റിലയൻസിലൂടെ ആധുനിക റീട്ടെയിൽ ആവാസവ്യവസ്ഥയിൽ ഒന്നാം നിരയിലേക്ക് ഉയർന്നിരിക്കുകയാണ്. പുനരാരംഭിച്ച് 18 മാസത്തിനുള്ളിൽ ₹1,000 കോടി വരുമാനമാണ് കാമ്പ കോള നേടിയത്. കുറഞ്ഞ വില, മികച്ച റീട്ടെയിൽ തന്ത്രം, മാർക്കറ്റിംഗ് മാസ്റ്റർസ്ട്രോക്ക് എന്നിവയാണ് കാമ്പയുടെ മുന്നേറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 200 മില്ലി പെറ്റ് ബോട്ടിൽ 10 രൂപയ്ക്ക് വിൽക്കാൻ സാധിച്ചതാണ് പെപ്സിയും കൊക്കക്കോളയും കുത്തകയാക്കി വെച്ച കോള മാർക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട് പേരെടുക്കാൻ കാമ്പയെ സഹായിച്ചത്. മറ്റ് കമ്പനികളുടെ അതേ നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയ്ക്ക് നൽകുക എന്ന തന്ത്രമാണ് റിലയൻസ് ഇവിടെ പ്രയോഗിച്ചത്. കൂട്ടിന് കാമ്പ എന്ന നൊസ്റ്റാൾജിയ കൂടി ചേർന്നപ്പോൾ സംഗതി ഹിറ്റായി. റീട്ടെയ്ൽ വിൽപനക്കാർക്ക് നൽകുന്ന മാർജിനിലും കാമ്പ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മറ്റ് ആഗോള കമ്പനികൾ ചെറുകിട വിൽപനക്കാർക്ക് മൂന്ന് മുതൽ…
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കൊച്ചിയിലും ഗുജറാത്തിലെ വാഡിനാറിലും കപ്പൽ അറ്റകുറ്റപ്പണി ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ തീരുമാനം. ദുബായിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി നടപടികളാണ് സന്ദർശനത്തിലെ ചർച്ചയുടെ ഫലമായി സ്വീകരിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (CSL) ഡിപി വേൾഡിനു കീഴിലുള്ള ഡ്രൈഡോക്സ് വേൾഡും (DDW) ചേർന്നാണ് കൊച്ചിയിലും വാഡിനാറിലും ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ ധാരണ പരസ്പര ശക്തികളെ സമന്വയിപ്പിക്കുന്നു. ഇതിലൂടെ രാജ്യത്തെ ഷിപ്പ് റിപ്പയർ ആവാസവ്യവസ്ഥയിൽ ആഗോളതലത്തിൽ മികച്ച രീതികൾ കൊണ്ടുവരാൻ സാധിക്കുമെന്നും ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഷെയ്ഖ് ഹംദാന്റെ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ ആചാരപരമായ…
കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് വാഹന മാനേജ്മെൻറ് സിസ്റ്റം ദാതാക്കളായ പാർക്ക്+. റെസിഡൻഷ്യൽ സൊസൈറ്റികൾ, ഫ്ലാറ്റുകൾ, മാളുകൾ, കോർപ്പറേറ്റ് പാർക്കുകൾ എന്നിവിടങ്ങളിലെ കാർ ഉടമകൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്ക് പ്ലസ്സിന്റെ ഡിജിറ്റൽ പാർക്കിംഗ് മാനേജ്മന്റ് അനുഭവം. പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കുന്ന പാർക്ക്+ ആർഎഫ്ഐഡി & ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം വാഹനങ്ങളുടെ എളുപ്പത്തിലുള്ള എൻട്രി & എക്സിറ്റ് സാധ്യമാക്കും. തത്സമയ എൻട്രി/എക്സിറ്റ് അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ കാർ ഉടമകൾക്ക് പാർക്ക്+ ആപ്പ് ഉപയോഗിക്കാം. സ്ഥാപനങ്ങളിലെ മാനേജർമാർക്ക് തങ്ങളുടെ ഓഫീസ് കോംപൗണ്ടെല വാഹനങ്ങളുടെ വരവ്-പോക്കുകൾ ട്രാക്ക് ചെയ്യുന്നതിനായി ലൈവ് ഡാഷ്ബോർഡും പാർക്ക്+ ആപ്പിലുണ്ട്. എഐ സജ്ജമാക്കിയ സ്മാർട്ട് ആക്സസ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് മനുഷ്യരുടെ ഇടപെടൽ പരമാവധി കുറക്കാനും പ്രവേശന കവാടങ്ങളിൽ വാഹനങ്ങൾ വരിനിന്ന് കാത്ത് നിൽക്കേണ്ട സമയം ഗണ്യമായി കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള 40ലധികം നഗരങ്ങളിലും 10,000 റെസിഡൻഷ്യൽ സൊസൈറ്റികളിലും 600 കോർപ്പറേറ്റ്…
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെയ്പ്പും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുമാണ് സന്ദർശനം. വിമാനത്താവളത്തിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു. ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹംദാനെ രാജ്യം സ്വീകരിച്ചത്. പ്രധാനമന്ത്രിക്കു പുറമേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനം ഇന്ത്യ-യുഎഇ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു. Dubai Crown Prince Sheikh Hamdan bin Mohammed arrives in India for his first official visit,…
ബൈക്ക് ടാക്സികൾക്ക് പേരുകേട്ട റാപ്പിഡോ (Rapido) ഇപ്പോൾ ഭക്ഷണ വിതരണത്തിലേക്ക് ചുവടുവെക്കുകയാണ്. സീറോ-കമ്മീഷൻ പദ്ധതിയിലൂടെ കമ്പനി വ്യത്യസ്തമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ഭക്ഷണം തയ്യാറാക്കുന്ന റെസ്റ്റോറന്റുകൾ ഓർഡറിന്റെ ആകെ ചിലവിന്റെ ഇത്ര ശതമാനം ഫീസോ കമ്മീഷനോ ആയി റാപ്പിഡോയ്ക്ക് നൽകേണ്ടതില്ല എന്നതാണ് ഈ രീതിയുടെ സവിശേഷത. വളർച്ച കുറഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ വിപണിയിൽ വിലകുറഞ്ഞ ഓപ്ഷനുകൾ ആഗ്രഹിക്കുന്ന ആളുകളെ റാപ്പിഡോ ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷ്യവിതരണ രംഗത്തെ പ്രമുഖരെ അപേക്ഷിച്ച് റാപ്പിഡോയ്ക്ക് ഇതിനകം കൂടുതൽ ഉപയോക്താക്കളും ഡ്രൈവർമാരുമുണ്ട് എന്നതാണ് അവർക്ക് മുൻതൂക്കം നൽകുന്ന ഘടകം. റൈഡ് ബിസിനസ്സ് വളർത്തിയതിന് സമാനമായ രീതിയിൽത്തന്നെ ഫുഡ് ഡെലിവെറി സംരംഭം വളർത്തുകയാണ് റാപ്പിഡോയുടെ ലക്ഷ്യം. പുതിയ ഉപയോക്താക്കളെ സംരംഭം പരീക്ഷിച്ചുനോക്കാൻ പ്രേരിപ്പിച്ച് ചിലവ് കുറച്ചുകൊണ്ട് ആളുകളെ കൂടുതൽ തവണ ഓർഡർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന രീതിയുമായാണ് റാപ്പിഡോ മുന്നോട്ടു പോകുക എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഓൺലൈൻ പണമിടപാടുകൾക്കായി പ്രത്യേക കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് റാപ്പിഡോ ചിന്തിക്കുന്നതായും…