Author: News Desk
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നതായി റിപ്പോർട്ട്. ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധന കാണുന്ന സ്ഥലങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന അഗോഡയുടെ വാർഷിക ന്യൂ ഹൊറൈസൺസ് റാങ്കിംഗിലാണ് തിരുവനന്തപുരം നേട്ടമുണ്ടാക്കിയത്. അന്താരാഷ്ട്ര സഞ്ചാരികളുടെ താൽപ്പര്യത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അഗോഡയുടെ റാങ്കിംഗ് പ്രകാരം തിരുവനന്തപുരം നഗരം 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 2024-ൽ 33ആം സ്ഥാനത്തായിരുന്ന തിരുവനന്തപുരം 2025-ൽ 22ആം സ്ഥാനത്തേക്ക് ഉയർന്നു. വിദേശ ബുക്കിംഗുകളിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ വളർച്ചയായി ഇത് മാറി. താമസ ബുക്കിംഗ് ഡാറ്റ അടിസ്ഥാനമാക്കി എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് അഗോഡയുടേത്. സാംസ്കാരിക സ്മാരകങ്ങൾ, ബീച്ചുകളും തീരദേശ കാഴ്ചകളും, പ്രകൃതി ഭംഗി, ഹെൽത്ത് ടൂറിസം തുടങ്ങിയവയാണ് തിരുവനന്തപുരത്തെ പ്രധാന ആകർഷണങ്ങൾ. Thiruvananthapuram has emerged as…
ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) പുറത്തിറക്കിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി ഗുജറാത്ത്. തുടർച്ചയായ അഞ്ചാം വർഷമാണ് സംസ്ഥാനത്തിന്റെ നേട്ടം. അരുണാചൽ പ്രദേശും ഗോവയും ‘ബെസ്റ്റ് പെർഫോമേഴ്സ്’ പട്ടികയിൽ ഇടം നേടി. കർണാടക, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ആറ് പരിഷ്കരണ മേഖലകളിലും നയപരവും സ്ഥാപനപരവുമായ പിന്തുണ, ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും, ധനസഹായത്തിലേക്കുള്ള പ്രവേശനം, വിപണി ആക്സസും ബന്ധങ്ങളും, സംരംഭകർക്കുള്ള ശേഷി വർദ്ധിപ്പിക്കൽ, നവീകരണം നയിക്കുന്ന വളർച്ച എന്നിവ ഉൾപ്പെടുന്ന 19 പ്രവർത്തന പോയിന്റുകളിലുമാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയത്. ഗുജറാത്ത് സർക്കാരിന്റെ വ്യാവസായിക നയത്തിന് കീഴിൽ 65 കോടി രൂപ ചിലവഴിച്ച് ഏകദേശം 430 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചതായി ഗവൺമെന്റ് വക്താവ് ജിതു വാഘാനി പറഞ്ഞു. സംസ്ഥാനത്ത് 200 ലധികം ഇൻകുബേറ്ററുകളും 350ഓളം അടിസ്ഥാന സ്റ്റാർട്ടപ്പുകളുമുണ്ടെന്ന്…
കൊച്ചി മേക്കർ വില്ലേജിൽ നിന്ന് കേരളത്തിന്റെ കാർഷിക മേഖലയെ തന്നെ മാറ്റിമറിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫ്യൂസലേജ് ഇന്നൊവേഷൻസ് (Fuselage Innovations). കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ്സ് 5.0ൽ ആസ്പയർ അവാർഡ് കരസ്ഥമാക്കിയാണ് ഫ്യൂസലേജ് ഇന്നൊവേഷൻസ് കേരളത്തിന് അഭിമാനമാകുന്നത്. രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള നവീന സംരംഭങ്ങളെ അംഗീകരിക്കുന്നതാണ് ആസ്പയർ അവാർഡ്. വലിയ മെട്രോ നഗരങ്ങൾക്ക് പുറത്തും ശക്തമായ സംരംഭകത്വം വളരുന്നുവെന്നതിന്റെ തെളിവായി ഫ്യൂസലേജ് ഇന്നൊവേഷൻസിന്റെ നേട്ടം മാറുകയാണ്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായാണ് NSA 5.0 സംഘടിപ്പിച്ചത്. നാഷണൽ സ്റ്റാർട്ടപ്പ് ഡേ 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്റ്റാർട്ടപ്പ് സംരംഭകരുമായി സംവദിച്ചു.…
ഒരിടക്കാലത്തിനു ശേഷം കേരളത്തോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചു കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യൻ റെയിൽവേ. ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഗുരുവായൂർ പാസഞ്ചറിന് പുറമേ മൂന്ന്അമൃത് ഭാരത്ട്രെയിനുകളും കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നു.പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഈ ട്രെയിനുകളും ഓടിത്തുടങ്ങും. മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നാല് പുതിയ ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. അമൃത് ഭാരത് വിഭാഗത്തിൽ ഉൾപ്പെടുന്ന മൂന്ന് ദീർഘദൂര ട്രെയിനുകൾക്ക് പുറമേ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗുരുവായൂർ–തൃശ്ശൂർ പാസഞ്ചർ സർവീസുമാണ് സംസ്ഥാനത്തിന് പുതുതായി ലഭിക്കുന്നത്. തിരുവനന്തപുരം–താംബരം,തിരുവനന്തപുരം–ഹൈദരാബാദ്,നാഗർകോവിൽ–മംഗളൂരു എന്നിവയാണ് കേരളത്തിന് ലഭിക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ അടുത്ത ആഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ആറു പുതിയ ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യും. ഇതിൽ കേരളത്തിന് അനുവദിച്ച നാല് ട്രെയിനുകളും തമിഴ്നാടിന് അനുവദിച്ച രണ്ട് അമൃത് ഭാരത് ട്രെയിനുകളുമാണ് ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്നാടിന് നാഗർകോവിൽ–ചർലാപ്പള്ളി, കോയമ്പത്തൂർ–ധൻബാദ് എന്നീ അമൃത് ഭാരത് സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. റെയിൽവേ വികസനത്തിന്റെ…
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ദിൽപ്രീത് ബജ്വ എന്ന പഞ്ചാബ് സ്വദേശിക്ക് മധുരപ്രതികാരമാകും. ഒരിക്കൽ അവസരം നിഷേധിക്കപ്പെട്ട അതേ മണ്ണിലേക്കാണ് ഒരു ദേശീയ ടീമിന്റെ നായകനായി ദിൽപ്രീത് തിരിച്ചുവരുന്നത്. പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്നുള്ള താരമായ ദിൽപ്രീത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും സംസ്ഥാന സിലക്ടർമാരുടെ കണ്ണിൽപ്പെട്ടില്ല. കോച്ച് രാകേഷ് മാർഷലിന്റെ കീഴിൽ പരിശീലനം തുടർന്ന അദ്ദേഹം പട്യാലയ്ക്കെതിരെ അണ്ടർ-19 മത്സരത്തിൽ 130 റൺസടക്കം നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും പഞ്ചാബ് ടീമിലെത്താനായില്ല. ഇത് ദിൽപ്രീതിനെയും കുടുംബത്തെയും വേദനിപ്പിച്ചു. കടോച് ഷീൽഡ് അടക്കമുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയിട്ടും അവസരം ലഭിക്കാത്ത സാഹചര്യത്തിൽ, “സ്വയം തള്ളിപ്പറയുന്നതാണ് ഏറ്റവും വലിയ പരാജയം” എന്ന കോച്ചിന്റെ വാക്കുകളാണ് അദ്ദേഹത്തെ പിടിച്ചുനിർത്തിയത്. ഒടുവിൽ 2020ൽ, കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായ പിതാവ് ഹർപ്രീത് സിംഗും അധ്യാപികയായ മാതാവ് ഹർലീൻ കൗറും, മകന്റെ ക്രിക്കറ്റ് ഭാവിക്കായി കുടുംബത്തോടെ ടൊറോന്റോയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ മോൺട്രിയൽ ടൈഗേഴ്സ് ടീമിലൂടെ ഗ്ലോബൽ ടി20…
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 112 പ്രകാരം തയ്യാറാക്കുന്ന വാർഷിക ധനകാര്യ രേഖയാണ് യൂണിയൻ ബജറ്റ്. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ വരുമാനവും ചിലവും സംബന്ധിച്ച കണക്കുകളാണ് ബജറ്റിലൂടെ അവതരിപ്പിക്കുക. യൂണിയൻ ബജറ്റ് 2026 അടുത്തെത്തുന്ന സാഹചര്യത്തിൽ, ബജറ്റ് സെഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ അറിയാം. രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണയിക്കുന്ന നിർണായക രേഖയായതിനാൽ യൂണിയൻ ബജറ്റിന് വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സർക്കാർ ലക്ഷ്യങ്ങൾ ബജറ്റിലൂടെ വ്യക്തമാകുന്നു. നികുതി മാറ്റങ്ങൾ, ധനനയം, സർക്കാർ മുൻഗണനകൾ എന്നിവയും ബജറ്റിൽ പ്രതിഫലിക്കും. ഇതിന്റെ സ്വാധീനം സാമ്പത്തിക വളർച്ച, തൊഴിൽ അവസരങ്ങൾ, വിലക്കയറ്റം തുടങ്ങിയ മേഖലകളിലും പ്രകടമാകും. ഇന്ത്യയിൽ യൂണിയൻ ബജറ്റ് പാർലമെന്റിൽ വിശദമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നതാണ് എന്ന പ്രത്യേകതയുമുണ്ട്. ഫിനാൻസ് ബിൽ, ബജറ്റ് കണക്കുകൾ, നികുതി നിർദേശങ്ങൾ, വിവിധ വകുപ്പുകളുടെ വരവ്–ചിലവ് കണക്കുകൾ എന്നിവയെല്ലാം ബജറ്റിന്റെ ഭാഗമാണ്.…
10 മിനിറ്റിനുള്ളിൽ ഡെലിവെറി എന്ന ക്വിക്ക് കൊമേഴ്സ് കമ്പനികളുടെ വാഗ്ദാനത്തോട് ഉപഭോക്താക്കൾക്ക് വലിയ താൽപര്യമില്ലെന്ന് സർവേ. കേന്ദ്ര സർക്കാർ ക്വിക്ക് കൊമേഴ്സ് കമ്പനികളോട് ‘10 മിനിറ്റ് ഡെലിവെറി’ വാഗ്ദാനം ഒഴിവാക്കാൻ നിർദേശിച്ച സാഹചര്യത്തിൽ, ലോക്കൽസർക്കിൾ (LocalCircle) നടത്തിയ സർവേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ നഗരങ്ങളിലെ 180 ജില്ലകളിൽ നിന്നായി 90,000ലധികം ഉപഭോക്താക്കളാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ 38 ശതമാനം പേരും ഒരു ഉത്പന്നവും 10 മിനിറ്റിനുള്ളിൽ ലഭിക്കണമെന്ന ആവശ്യമില്ലെന്ന് വ്യക്തമാക്കി. അതേസമയം, 10 മിനിറ്റ് ഡെലിവെറി ആവശ്യമായ ഉത്പന്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത എല്ലാവരും മരുന്നുകൾക്കാണ് മുൻഗണന നൽകിയത്. 55 ശതമാനം പേർ അത്യാവശ്യ സാധനങ്ങൾക്ക് അതിവേഗ ഡെലിവെറി വേണമെന്ന് അഭിപ്രായപ്പെട്ടു. അത്യാവശ്യമല്ലാത്ത ഉത്പന്നങ്ങൾക്ക് 10 മിനിറ്റ് ഡെലിവെറി വേണം എന്നതിനെ 25 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വേഗത ആവശ്യമായത് പ്രധാനമായും മരുന്നുകളുടെയും അത്യാവശ്യ സാധനങ്ങളുടെയും കാര്യത്തിൽ മാത്രമാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. സർക്കാർ തീരുമാനത്തിന് ഉപഭോക്താക്കളുടെ…
സാം ആൾട്ട്മാൻ പിന്തുണയുള്ള ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സ്റ്റാർട്ടപ്പായ മേർജ് ലാബ്സിൽ (Merge Labs) നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ച് ഓപ്പൺഎഐ. നിക്ഷേപത്തിന്റെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ടെക്ക്രഞ്ച് റിപ്പോർട്ട് പ്രകാരം, 850 മില്യൺ ഡോളർ മൂല്യനിർണയത്തോടെ നടന്ന 250 മില്യൺ ഡോളറിന്റെ സീഡ് റൗണ്ടിൽ പ്രധാന നിക്ഷേപകരിൽ ഒരാളാണ് ഓപ്പൺഎഐ. മനുഷ്യ മസ്തിഷ്കത്തെയും കൃത്രിമ ബുദ്ധിയെയും സംയോജിപ്പിച്ച് മനുഷ്യ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കുന്നതാണ് മേർജ് ലാബ്സിന്റെ ദീർഘകാല ലക്ഷ്യം. ഉയർന്ന ബാൻഡ്വിഡ്ത്തിൽ പ്രവർത്തിക്കുന്നതും എഐയുമായി സംയോജിപ്പിക്കുന്നതുമായ ന്യൂജെൻ ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസുകൾ കമ്പനി വികസിപ്പിക്കുന്നു. തുടക്കത്തിൽ പരിക്കുകളോ രോഗങ്ങളോ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് സഹായകരമായ ഉൽപ്പന്നങ്ങളാണ് ലക്ഷ്യമിടുന്നത്; പിന്നീട് പൊതുവായ മനുഷ്യ ശേഷി വർധനയിലേക്കും വ്യാപിപ്പിക്കും. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, മേർജ് ലാബ്സ് നോൺ-ഇൻവേസീവ് മാർഗങ്ങൾ ഉപയോഗിച്ച് സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. ഇംപ്ലാന്റുകൾ ഒഴിവാക്കി അൾട്രാസൗണ്ട് പോലുള്ള സമീപനങ്ങൾ പരീക്ഷിക്കുന്നതോടൊപ്പം, മോളിക്യൂളുകൾ വഴി…
അഞ്ച് പ്രധാന നഗരങ്ങളിലായി 6,230 ഇലക്ട്രിക് ബസുകൾ അനുവദിക്കുന്നതിനുള്ള പുതിയ ടെൻഡർ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഗവൺമെന്റിന്റെ പരിസ്ഥിതി സൗഹൃദ ഊർജ്ജ കേന്ദ്രീകൃത സംരംഭമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡാണ് (CESL) ടെൻഡർ ആരംഭിച്ചിരിക്കുന്നത്. മാർച്ച് 10 വരെ ബിഡുകൾ സ്വീകരിക്കും. ഗ്രോസ് കോസ്റ്റ് കോൺട്രാക്റ്റിംഗ് (GCC) മാതൃകയിൽ ഇലക്ട്രിക് ബസുകൾ വാങ്ങുക, വിതരണം ചെയ്യുക, പ്രവർത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവ ചെയ്യുന്ന ബസ് ഓപ്പറേറ്റർമാരെയാണ് സിഇഎസ്എൽ അന്വേഷിക്കുന്നത്. ഇതോടൊപ്പം അനുബന്ധ ഇലക്ട്രിക്കൽ, സിവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയും പരിഗണിക്കും. ഡൽഹിക്ക് മാത്രം 3,330 ഇലക്ട്രിക് ബസുകൾ അനുവദിക്കാൻ പദ്ധതിയിടുന്നു. ഇതിൽ അഞ്ഞൂറെണ്ണം 7 മീറ്റർ ലോ-ഫ്ലോർ എസി യൂണിറ്റുകളും 2330 എണ്ണം 9 മീറ്റർ ലോ-ഫ്ലോർ എസി യൂണിറ്റുകളുമാണ്. 500 ലോ-ഫ്ലോർ എസി യൂണിറ്റുകളും ഉൾപ്പെടുന്നു. ആകെയുള്ള 6,230 ഇലക്ട്രിക് ബസുകളിൽ ശേഷിക്കുന്ന യൂണിറ്റുകൾ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ്. ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ…
നീതി ആയോഗ് പുറത്തിറക്കിയ പുതിയ കയറ്റുമതി റാങ്കിംഗ് പട്ടികയിൽ ഒന്നാമതായി മഹാരാഷ്ട്ര. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവയാണ് കയറ്റുമതിക്ക് സജ്ജമായ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ, ആദ്യ അഞ്ചിലുള്ളത്. മുൻവർഷത്തെ (2022) ഇപിഐയിൽ രണ്ടാമതായിരുന്ന മഹാരാഷ്ട്ര, ഇത്തവണ തമിഴ്നാടിനെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു. കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ (MSME) ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസയം, സംസ്ഥാനങ്ങളെ വിലയിരുത്തുന്നതിനുള്ള മുഴുവൻ രീതിശാസ്ത്രവും മാറിയതിനാൽ, EPI 2024 റാങ്കിംഗ് EPI 2022 മായി താരതമ്യപ്പെടുത്താനാവില്ലെന്ന് നീതി ആയോഗ് പറഞ്ഞു. ചെറിയ സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ റാങ്കിംഗിൽ ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനത്താണ്. ജമ്മു കശ്മീർ, നാഗാലാൻഡ്, ദാദ്ര നാഗർ ഹവേലി, ദാമൻ ദിയു, ഗോവ എന്നിവയാണ് ഈ വിഭാഗത്തിൽ തൊട്ടുപിന്നിൽ. Maharashtra clinches the top spot in NITI Aayog’s Export…
