Author: News Desk
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച് കേരള പവലിയന്. കേരള സംഘത്തെ നയിച്ച് ദാവോസിലെത്തിയ മന്ത്രി പി രാജീവ് പവലിയന് ഉദ്ഘാടനം ചെയ്തു ‘കേരളം- ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം’ എന്നതാണ് പവലിയന്റെ പ്രമേയം. വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകള്‍ക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പവലിയന്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു . കേരളാ സംഘം ഡബ്ല്യുഇഎഫിന്റെ തുടക്കദിവസം മുതല്‍ പ്രമുഖ വ്യവസായികളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ള വലിയ നിക്ഷേപ അവസരങ്ങളെ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. ഉത്തരവാദിത്തപരമായ…
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 3,87,999 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യുവജനങ്ങൾക്ക് വേണ്ടിയുള്ള തൊഴിൽ നൈപുണ്യ ധനസഹായ പദ്ധതിയായ കണക്ട് ടു വര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 7,500 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കൂടിയാകും ഈ പദ്ധതി എന്ന് പ്രതീക്ഷിക്കുനന്തായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പഠനം കഴിഞ്ഞതിനുശേഷമുള്ള നൈപുണ്യപരിശീലന സമയത്തോ…
പ്രൊഫഷണൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലെ (LinkedIn) മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ‘Linked-ഇൻ’ കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം മുളന്തുരുത്തിയിലുള്ള പാരഡൈസ് വാലിയിൽ നടക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ നടക്കും. ജനുവരി 25ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മീറ്റപ്പ് വൈകിട്ട് 6ന് സമാപിക്കും. വനിതാ സംരംഭകരുടെയും സ്റ്റാർട്ടപ്പ് സ്ഥാപകരുടെയും കണ്ടന്റ് ക്രിയേറ്റേഴ്സിന്റെയും പാനൽ ചർച്ചകളാണ് മീറ്റപ്പിന്റെ മുഖ്യ ആകർഷണം. ഡിജിറ്റൽ മർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്മ്യൂണിറ്റി വിദഗ്ധനുമായ അർഷാദ് ഖാദർ 2024 ഓഗസ്റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്മ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്. ലോക വ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്പരം കണക്റ്റ് ചെയ്തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കമ്മ്യൂണിറ്റി നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്ലൈൻ…
മൃതദേഹ സംസ്കരണത്തിൽ പരിസ്ഥിതി സൗഹൃദവും സാങ്കേതികവുമായ മാറ്റത്തിന് തുടക്കം കുറിച്ച സംരംഭകനാണ് മാൻ ഓഫ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ ബിജു പൗലോസ്. ഏഴുവർഷത്തിലധികം നീണ്ട ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമായി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ‘ചിതാഗ്നി’ എന്ന മൊബൈൽ ഗ്യാസ് ക്രിമേഷൻ മെഷീൻ ഇപ്പോൾ നാലാം തലമുറയിലെത്തി നിൽക്കുകയാണ്. “ഡിഗ്നിറ്റി ഓഫ് ഡെത്ത്” എന്ന ആശയവുമാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വം. ജനനത്തെപ്പോലെ തന്നെ മരണത്തെയും ആദരവോടെ കാണണം എന്ന ആത്മീയ ബോധ്യമാണ് ഈ സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് ബിജു പറയുന്നു. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മെറ്റലുകളും പ്രത്യേകമായി ഡിസൈൻ ചെയ്ത ബർണർ സംവിധാനവുമാണ് ചിതാഗ്നി മെഷീനിന്റെ സാങ്കേതിക മികവിന് പിന്നിൽ. ആദ്യ തലമുറ മെഷീനിൽ ഒരു ശരീരം സംസ്കരിക്കാൻ രണ്ടര മണിക്കൂറും ഏകദേശം 40 കിലോ ഗ്യാസും ആവശ്യമായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ നാലാം തലമുറയിൽ അത് 35 മിനിറ്റിലേക്കും ഗ്യാസ് ഉപയോഗം ഗണ്യമായി കുറയുന്ന നിലയിലേക്കുമെത്തിയിട്ടുണ്ട്. രണ്ടാം തലമുറയിൽ ഒന്നര…
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എഐ അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റ് ‘സ്മാർട്ടി’ പ്രവർത്തനസജ്ജമായി. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള തദ്ദേശ വകുപ്പിന്റെ എഐ കോൾ സെന്ററാണിത്. എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും, നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. +914712525100 ആണ് കോൾ സെന്റർ നമ്പർ. കെ സ്മാർട്ടിന്റെ ഭാഗമായി നിലവിൽ ലഭ്യമാക്കുന്ന കോൾ സെന്റർ സംവിധാനമാണ് പൂർണമായും വെർച്വൽ ആയും എഐ അധിഷ്ഠിതവുമായി മാറിയിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമായും സുതാര്യമായും ഉറപ്പാക്കാൻ ഈ വെർച്വൽ അസിസ്റ്റന്റ് സഹായകരമാവും. തദ്ദേശ സ്വയംഭരണ വകുപ്പും, ഇൻഫർമേഷൻ കേരള മിഷനും, ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് . എന്താണ് സ്മാർട്ടി?AI കോളിംഗ് ബോട്ടും 3D അവതാർ-ടോക്ക്ബോട്ടും ആയ…
യുഎസ്സിലെ ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്കെയർ കമ്പനിയായ എക്വിപോയുടെ (Equipo Business Solutions) പുതിയ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഹബ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ഒൻപതു വർഷമായി ആരോഗ്യ മേഖലയെ കാര്യക്ഷമമാക്കുന്ന വിവിധ തരം ടെക്നോളജികൾ വികസിപ്പിച്ചിട്ടുള്ള കമ്പനിയാണ് എക്വിപോ. കേരളത്തിന്റെ ശക്തമായ ഐടി ഇക്കോസിസ്റ്റവും സംസ്ഥാനത്തെ ഐടി എക്സ്പെർട്ടുകളുമാണ് തിരുവനന്തപുരത്തു സ്വന്തമായി ക്യാമ്പസ് ആരംഭിക്കാൻ പ്രചോദനമായതെന്നു സ്ഥാപകനും സിഇഓയുമായ പാരിജാത് ഭട്ടാചാർജി പറഞ്ഞു. തിരുവനന്തപുരം, പോങ്ങുമ്മൂട് ആരംഭിച്ച ഈ ഹബ് എക്വിപോയുടെ ഗ്ലോബൽ എക്സ്പാൻഷനു മുതൽക്കൂട്ടാകുമെന്ന് ഡയറക്ടറും ഓപ്പറേഷൻസ് ഹെഡുമായ കെ.ജി. പ്രവീൺ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയിലെ ടെക്നോളജിയുടെ സ്വാധീനവും നിലവിലെ സ്ഥിതിയും എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. US healthcare tech firm Equipo Business Solutions inaugurates its new R&D Hub in Thiruvananthapuram. CEO Parijat Bhattacharjee highlights Kerala’s strong IT ecosystem as a…
ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) ദാവോസ് സമ്മേളനത്തിനിടെ മഹാരാഷ്ട്ര സർക്കാരുമായി ₹6 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കായുള്ള ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. ഡാറ്റാ സെന്ററുകൾ, നഗര അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം, സെമികണ്ടക്ടർ–ഡിസ്പ്ലേ നിർമാണ യൂണിറ്റുകൾ, അരീന വികസനം തുടങ്ങിയ മേഖലകളിലായി അടുത്ത 10 വർഷത്തിനുള്ളിലാണ് നിക്ഷേപം നടപ്പാക്കുക. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. മഹാരാഷ്ട്രയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രശംസിച്ച പ്രണവ് അദാനി, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ മഹാരാഷ്ട്ര ഏറെ മുന്നിലാണെന്നും അഭിപ്രായപ്പെട്ടു. വമ്പൻ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയാണ് വലിയ കോർപറേറ്റുകൾ ഇവിടെ എത്താൻ കാരണമാകുന്നത്. ഡാറ്റാ സെന്റർ മേഖലയിലേക്കുള്ള ആഗോള ശ്രദ്ധ ഇന്ത്യയിലേക്കാണെന്നും, ഡിജിറ്റൽ സേവനങ്ങളുടെ വർധിച്ച ഉപയോഗവും ശക്തമായ സമ്പദ്വ്യവസ്ഥയും ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബായി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ സെന്ററുകൾ,…
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 24ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിക്കുക. അടുത്ത ഘട്ടങ്ങളുടെ നിർമാണം 2028ൽ പൂർത്തീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യ കരാർ പ്രകാരം 2045ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്തെത്തി. ലോകത്തിലെ വമ്പൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്. മുമ്പ് നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറത്തേക്ക് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്. കണ്ടെയ്നറുകളുടെ കരമാർഗ്ഗമുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും 24ന് നടക്കും. സാമ്പത്തിക,…
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന AI Impact Summit 2026ന് മുന്നോടിയായി സംസ്ഥാന സർക്കാർ ‘കേരള AI ഫ്യൂച്ചർ കോൺ’ എന്ന ഏകദിന എഐ ഉച്ചകോടി സംഘടിപ്പിക്കും. ജനുവരി 23ന് കോവളത്താണ് പരിപാടി സംഘടിപ്പിക്കുക. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള ടെക് കമ്പനികളും പങ്കെടുക്കുന്ന എഐ ഇംപാട്ക്നു സമ്മിറ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സമ്മേളനം. കേരള സർക്കാരിന്റെ ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഐടി മിഷൻ ഏകോപിപ്പിക്കുന്ന പ്രാദേശിക എഐ ഉച്ചകോടിയാണ് കേരള എഐ ഫ്യൂച്ചർ കോൺ. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സിഡിറ്റ്, ഐസിഫോസ്സ് എന്നിവയാണ് സമ്മേളനത്തിന്റെ മറ്റ് ഔദ്യോഗിക പങ്കാളികൾ. ഭരണനിർവഹണം, സാമ്പത്തിക വളർച്ച, ഡിജിറ്റൽ നവീകരണം, സാമൂഹിക വികസനം, സുരക്ഷ, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനവും ഭാവിദിശയുമാണ് ഫെബ്രുവരി 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ ചർച്ച ചെയ്യുക. ജനുവരി 23ന് നടക്കുന്ന കേരള AI ഫ്യൂച്ചർ കോൺ, ഭരണപരവും…
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാലിലൊന്ന് വിഹിതം കൈയ്യാളുന്ന കരാറിലൂടെ ഏകദേശം 200 കോടി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂറ്റൻ വിപണിയാണ് സൃഷ്ടിക്കപ്പെടുക. ആഗോള വിതരണ ശൃംഖലയെ പുനർനിർമിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യ-ഇയു ഉടമ്പടി. 2007ൽ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതിൽ തടസം നേരിടുകയായിരുന്നു. ഓട്ടോമൊബൈൽ, വൈൻ, സ്പിരിറ്റ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ആവശ്യവും വിദഗ്ധ തൊഴിലാളികൾക്ക് വിസ നൽകുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യവുമാണ് നിലവിൽ പ്രധാന തടസ്സങ്ങൾ. ഇവയ്ക്കു പുറമേ, പരിസ്ഥിതി മാനദണ്ഡങ്ങൾ, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.…
