Author: News Desk
വ്യവസായ മേഖലയ്ക്ക് വൻ പ്രാധാന്യം നൽകി 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. വ്യവസായ മേഖലയ്ക്കായി ആകെ 1,417.26 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇത് മുൻവർഷത്തേക്കാൾ 122.54 കോടി രൂപ കൂടുതലാണ്. വ്യവസായ–ഖനന മേഖലക്ക് ആകെ 1,973.51 കോടി രൂപയാണ് വകയിരുത്തിയത്. മുൻവർഷത്തേക്കാൾ 154.15 കോടി രൂപയുടെ വർധനയാണിത്. സംസ്ഥാനത്ത് വ്യവസായ വളർച്ച ഉറപ്പാക്കുന്നതിന് പാർക്ക് അധിഷ്ഠിത വികസന മാതൃകയാണ് സർക്കാർ പിന്തുടരുന്നത്. പുതിയ വ്യവസായ പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കൽ, നിലവിലുള്ള പാർക്കുകളുടെ സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകും. കേറ്റ് സയൻസ് പാർക്ക് (രണ്ടാം ഘട്ടം), മെഡിക്കൽ ഡിവൈസസ് പാർക്ക്, പെട്രോകെമിക്കൽ പാർക്ക് എന്നിവയുടെ പൂർത്തീകരണമാണ് പ്രധാന ലക്ഷ്യം. സംയോജിത ഐടി–വ്യവസായ പാർക്കുകളുടെയും ടെക്നോളജി പാർക്കുകളുടെയും വികസനത്തിനും അധിക തുക അനുവദിച്ചിട്ടുണ്ട്.വൻകിട വ്യവസായങ്ങൾക്കും കിൻഫ്രയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നു. പുതിയ പാർക്കുകളും അടിസ്ഥാന സൗകര്യങ്ങളും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കിൻഫ്ര മുഖേന ഇടുക്കിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കുന്നതിന് 4…
ദേശിയ പാത വികസനം പുരോഗമിക്കുന്നതിനു സമാന്തരമായി സംസ്ഥാനത്തെ എം.സി റോഡ് കിഫ്ബി വഴി നാലുവരിയായി പുനർനിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5217 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ യാത്രാസൗകര്യങ്ങളും സാങ്കേതിക-വിദ്യാഭ്യാസ മേഖലകളും മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിലുള്ളത്. എം.സി റോഡിന്റെ വികസനം, കൊച്ചിയി ഇൻഫോപാർക്കിൽ AI സൈബർ വാലി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഗോള സ്കൂൾ എന്നിവയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രഖ്യാപനങ്ങളിൽ പ്രധാനം. കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയായും, അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ വേഗത നൽകുന്നതിനുമാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമ്മിക്കും. കിഫ്ബി വഴി 5217 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവെക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധയിടങ്ങളിൽ ബൈപ്പാസുകളും ജംഗ്ഷനുകളും നിർമ്മിക്കും. ആദ്യഘട്ടമായി കൊട്ടാരക്കര ബൈപ്പാസിന് 110.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം,…
ഇന്ത്യയിൽ വോട്ട് മോഷ്ടിക്കുന്നതിന് പുറമെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പണം കവരുന്ന ‘നോട്ടുചോരി’ കൂടി നടത്തുകയാണെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ സിഎജി പ്രശംസിച്ച റിപ്പോർട്ട് നിലനിൽക്കെയാണ് കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക വർഷാവസാനം ചിലവുകൾ ഏറ്റവും കൂടുതൽ വരുന്ന സമയത്ത്, അംഗീകരിച്ച കടപരിധിയിൽ നിന്ന് 5944 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് കേരളത്തിനുള്ള ഇരട്ട പ്രഹരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തോടുള്ള ഈ കൊടിയ സാമ്പത്തിക അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബജറ്റ് പ്രസംഗത്തിലൂടെ താൻ രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ വെറും ഉപഗ്രഹങ്ങളെപ്പോലെയോ അല്ലെങ്കിൽ വിഹിതത്തിനായി കാത്തുനിൽക്കുന്ന ‘ഏറാൻ മൂളികളെ’പ്പോലെയോ കാണുകയാണെന്ന് മന്ത്രി വിമർശിച്ചു. ഈ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. ഇത്തരം നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ നിന്ന്…
ഇന്ത്യയിൽ വോട്ട് മോഷ്ടിക്കുന്നതിന് പുറമെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ പണം കവരുന്ന ‘നോട്ടുചോരി’ കൂടി നടത്തുകയാണെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ സിഎജി പ്രശംസിച്ച റിപ്പോർട്ട് നിലനിൽക്കെയാണ് കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക വർഷാവസാനം ചിലവുകൾ ഏറ്റവും കൂടുതൽ വരുന്ന സമയത്ത്, അംഗീകരിച്ച കടപരിധിയിൽ നിന്ന് 5944 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചത് കേരളത്തിനുള്ള ഇരട്ട പ്രഹരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തോടുള്ള ഈ കൊടിയ സാമ്പത്തിക അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബജറ്റ് പ്രസംഗത്തിലൂടെ താൻ രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ വെറും ഉപഗ്രഹങ്ങളെപ്പോലെയോ അല്ലെങ്കിൽ വിഹിതത്തിനായി കാത്തുനിൽക്കുന്ന ‘ഏറാൻ മൂളികളെ’പ്പോലെയോ കാണുകയാണെന്ന് മന്ത്രി വിമർശിച്ചു. ഈ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഡൽഹിയിൽ പോയി കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ടിട്ടും ഫലമുണ്ടായില്ല. ഇത്തരം നടപടികൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ നിന്ന്…
ഫെബ്രുവരി 1ന് കസ്റ്റം-മെയ്ഡ് 787-9 ഉപയോഗിച്ച് വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ, പുതിയ ബോയിംഗ് 787 ഡ്രീംലൈനർ ഓർഡറുകളെക്കുറിച്ച് സൂചന നൽകി സിഇഒ കാംബെൽ വിൽസൺ. 2027–28ഓടെ ദീർഘദൂര വൈഡ്-ബോഡി ഫ്ലീറ്റിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും ആദ്യത്തെ പുതിയ ഡ്രീംലൈനർ ഇതിനകം തന്നെ ഫ്ലീറ്റിൽ ചേർന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലൈൻ-ഫിറ്റ് (line fit) ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഏറ്റുവാങ്ങിയിരുന്നു. സ്വകാര്യവൽക്കരണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ഡെലിവറി. യുഎസ്സിലെ സിയാറ്റിലിനടുത്തുള്ള ബോയിംഗ് എവററ്റ് ഫാക്ടറിയിലാണ് വിമാനത്തിന്റെ ടൈറ്റിൽ ട്രാൻസ്ഫർ പൂർത്തിയായത്. പ്രത്യേക എയർലൈൻ ആവശ്യങ്ങൾക്കനുസരിച്ച് നിർമിക്കുന്ന വിമാനങ്ങളെയാണ് ‘ലൈൻ-ഫിറ്റ്’ വിമാനങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ത്രീ ക്ലാസ് കോൺഫിഗറേഷനിലാണ് (ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്) ഡ്രീംലൈനർ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലിരുന്ന കാലത്ത് എയർ ഇന്ത്യ അവസാനമായി ലൈൻ-ഫിറ്റ് ഡ്രീംലൈനർ ഏറ്റെടുത്തത് 2017 ഒക്ടോബറിലാണ്. 2023ൽ എയർ ഇന്ത്യ ബോയിംഗിന് നൽകിയ…
ഇന്ത്യ സെമികണ്ടക്ടർ രംഗത്തെ അടിസ്ഥാന ചിപ്പുകളിൽ നിന്ന് ലോകത്തിലെ ഏറ്റവും ആധുനിക ചിപ്പുകളിലേക്ക് ലക്ഷ്യം മാറ്റുകയാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വരാനിരിക്കുന്ന Semicon 2.0 പദ്ധതിയുടെ ഭാഗമായി 2030കളുടെ തുടക്കത്തിൽ തന്നെ 3nm, തുടർന്ന് 2nm ചിപ്പുകളുടെ രൂപകൽപനയും നിർമാണവും ഇന്ത്യ ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. Design Linked Incentive (DLI) പദ്ധതിയിലുള്ള സ്റ്റാർട്ടപ്പുകളോട് സംസാരിക്കവെ, 2029ഓടെ രാജ്യത്തിനുള്ളിലെ ആവശ്യങ്ങളുടെ ഭൂരിഭാഗം ചിപ്പുകൾ ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത് നിർമിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു. ഇതുവരെ ഇന്ത്യയുടെ ചിപ്പ് ശ്രമങ്ങൾ മെച്വേർഡ് നോഡുകളിലേക്കും ഡിസൈൻ പിന്തുണയിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ Semicon 2.0 വഴി തായ്വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പിന്തുടർന്ന വികസന മാതൃക അനുസരിച്ച് വേഗം കൂട്ടുന്ന സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. DLI 2.0 ഘട്ടത്തിൽ compute, radio frequency (RF), networking, power management, sensors, memory എന്നീ ആറു ചിപ്പ് വിഭാഗങ്ങളിലാണ്…
നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന ചർച്ചകൾ വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ ആ മാറ്റത്തെ പ്രവൃത്തിയിലേക്ക് കൊണ്ടുവരുന്നവർ വിരളമാണ്. അത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് പുതുമാതൃക അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ബ്രാൻഡാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ. ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ ബ്രാൻഡിന്റേയും തന്റേയും യാത്രയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മുരളീധരൻ. പരമ്പരാഗത വിദ്യാഭ്യാസ പശ്ചാത്തലത്തിലാണ് താനും വളർന്നുവന്നതെന്ന് അക്ഷയ് പറയുന്നു. എഞ്ചിനീയറിങ് പഠനകാലത്തുതന്നെ നിലവിലുള്ള അക്കാഡമിക് സംവിധാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു. പരീക്ഷ കേന്ദ്രീകൃതമായ സംവിധാനം യഥാർത്ഥ അറിവില്ലെന്ന ബോധ്യവുമായിരുന്നു അത്. കഴിഞ്ഞ രണ്ടു വർഷത്തെ ചോദ്യപേപ്പർ പഠിച്ചാൽ പോലും നല്ല മാർക്ക് നേടാവുന്ന പരീക്ഷാകേന്ദ്രിത സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നതെന്നും, അതാണ് യഥാർത്ഥ പഠനത്തെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഞ്ചിനീയറിങ്ങിന്റെ രണ്ടാം മൂന്നാം വർഷങ്ങളിൽ തന്നെ ‘നല്ല എഞ്ചിനീയർ ആവില്ല’ എന്ന വ്യക്തമായ ബോധ്യത്തിലേക്കാണ് അക്ഷയ് എത്തിയത്. പിന്നീട്…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്സ് ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗുമായി ചേർന്ന് കൊമാർസെം 2026 (Comarsem-Cochin Marine Seminar) ജനുവരി 29, 30 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നയരൂപകർ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ, അക്കാഡമീഷ്യന്മാർ, സമുദ്രമേഖലയിലെ പ്രൊഫഷണലുകൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. ‘മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്ത്യയെ ആഗോള മാരിടൈം ശക്തിയായി മാറ്റുന്നതിനുള്ള നൂതന ആശയങ്ങളും സഹകരണ സാധ്യതകളും സെമിനാറിൽ ചർച്ച ചെയ്യും. സമുദ്രമേഖലയിൽ നയങ്ങളും സാങ്കേതികവിദ്യയും വ്യവസായവും ഒരുമിച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്ന ആഗോള വേദിയാകും ഈ സെമിനാറെന്ന് കൊമർസെം ചെയർമാൻ എസ്. കൃഷ്ണൻകുട്ടി പറഞ്ഞു. നയപരിഷ്കാരങ്ങൾ, സുസ്ഥിര ലക്ഷ്യങ്ങൾ, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സമുദ്രമേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും ഈ മാറ്റങ്ങൾക്ക് വേഗം നൽകാൻ കൊമർസെം 2026 സഹായകമാകുമെന്നും ഡിജി ഷിപ്പിംഗ് ചീഫ് സർവേയർ അജിത് കുമാർ സുകുമാരൻ പറഞ്ഞു.…
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആഗോള സാങ്കേതിക ഭീമനായ കോഗ്നിസന്റ് (Cognizant). ടയർ 2 നഗരങ്ങളിൽ അടക്കമുള്ള വിപുലീകരണത്തിൽ അതാത് നഗരങ്ങളിൽ ലഭ്യമായ പ്രതിഭകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിനിടെ പിടിഐയോട് സംസാരിക്കവെ, കോഗ്നിസെന്റിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ത്യയെന്നും കമ്പനി ബിസിനസ് പ്രസിഡന്റ് സൂര്യ ഗുമ്മാഡി വ്യക്തമാക്കി. അടുത്തിടെ വിശാഖപട്ടണം, ഇൻഡോർ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടയർ 2 ശ്രേണിയിലെ വികസനമാണ് തന്ത്രത്തിന്റെ പ്രധാന ഘടകം. അതോടൊപ്പം, പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ഹൈദരാബാദിലും, ബെംഗളൂരുവിലും പൂനെയിലും പ്രവർത്തനം വ്യാപിപ്പിക്കും. ക്ലയന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് വിപുലീകരണം. പ്രധാന നഗരങ്ങളിലെ വികസനവും ടയർ 2 നഗരങ്ങളിലെ കഴിവുകളെ ഇരട്ടിയാക്കലുമാണ് കമ്പനി ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എപ്പോഴും കോഗ്നിസെന്റ് തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇപ്പോൾ അത് കോഗ്നിസെന്റിന്റെ AI തന്ത്രത്തിന്റെയും അവിഭാജ്യ ഘടകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. Global…
ഗൾഫുഡ് 2026ന്റെ ഭാഗമായി യുഎഇയിൽ രണ്ട് സവിശേഷ ഉത്പന്നങ്ങൾ എത്തിക്കാൻ റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ്. പോളണ്ട് ആസ്ഥാനമായുള്ള മലയാളി കമ്പനി ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷണൽ നിർമിച്ച നോൺ ആൽക്കഹോളിക് ബിവറേജ് ‘മലയാളി ഹബീബി’, എനെർജി ഡ്രിങ്ക് ‘അടിപൊളി’ എന്നിവയാണ് ലുലു വിപണിയിലെത്തിക്കുക. റീട്ടെയിൽ ഷെൽഫുകളിൽ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുന്ന യുവ അന്താരാഷ്ട്ര ബ്രാൻഡുകൾ എന്ന നിലയിലാണ് ലുലു ഗ്രൂപ്പ് മലയാളി ഹബീബിയേയും അടിപൊളിയേയും കാണുന്നതെന്ന് ലുലു മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഇതൊരു മികച്ച യുവ സ്റ്റാർട്ടപ്പാണ്. അവർക്ക് മികച്ച പ്രമോഷൻ അർഹമാണെന്ന് ലുലു കരുതുന്നു. കഴിഞ്ഞ വർഷം, പോളണ്ടിൽ സോഴ്സിംഗ് ഓഫീസ് തുറന്നു. ആ സമയത്താണ് ബ്രാൻഡിനെ പരിചയപ്പെടുന്നത്. തുടർന്ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, ഉത്പന്നം നിർമിച്ചു അദ്ദേഹം പറഞ്ഞു. പോളിഷ് തലസ്ഥാനമായ വാർസോയിൽ നിർമിച്ച ഇവ, യുഎഇയിലേക്ക് ഇറക്കുമതി ചെയ്ത് ലുലു സ്റ്റോറുകളിലൂടെ വിൽപന നടത്തുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു. 2022ൽ സ്ഥാപിതമായ ഹെക്സഗൺ…
