Author: News Desk
തൃശ്ശൂരിനെ മിന്നിച്ചുകൊണ്ട് കച്ചവടക്കാരെ ഞെട്ടിച്ചു പി. എം സ്വനിധി വായ്പ . രാജ്യത്ത് തന്നെ വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി ഈട് രഹിത വായ്പ ഏറ്റവും അധികം വിതരണം ചെയ്ത മണ്ഡലങ്ങളിൽ ഒന്നായി തൃശ്ശൂർ. നൽകിയത് 9000 വായ്പകൾ, ഇതിലൂടെ ആകെ ലഭ്യമാക്കിയത് 12 കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 29 ലക്ഷം സബ്സിഡിയും 20 ലക്ഷത്തോളം ഡിജിറ്റൽ ക്യാഷ് ബാക്കും ലഭിച്ചു. ഇതിന്റെ ക്രെഡിറ്റ് മൊത്തം കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കാണ്. തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ് ആയി മാറിയിരിക്കുകയാണ് പി. എം സ്വനിധി. പദ്ധതിയുടെ ഭാഗമായി തൃശൂരില് 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് ഈ വായ്പകളുടെ ആകെ മൂല്യം. ഇങ്ങനെ വായ്പ ലഭിച്ചതിനു പിന്നാലെ 29 ലക്ഷം രൂപ പലിശ സബ്സിഡിയും 20 ലക്ഷം രൂപ ഡിജിറ്റല് ക്യാഷ്ബാക്കായും തൃശ്ശൂരിലെ വ്യാപാരികള്ക്ക് ലഭിച്ചു. അടുത്ത ഘട്ടമായി 10,643 കച്ചവടക്കാർക്ക്…
സമുദ്രനിരപ്പിൽ നിന്ന് 8,163 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മൗണ്ട് മാനസ്ലു (Mount Manaslu) വിജയകരമായി കീഴടക്കി ശുഭാം ചാറ്റർജി (Subham Chatterjee). പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ നിന്നുള്ള ഈ യുവ പർവതാരോഹകൻ, ഹിമാലയത്തിലെ ഏറ്റവും അപകടകരമായ കൊടുമുടികളിലൊന്നായ മാനസ്ലു കീഴടക്കിയ പർവതാരോഹകരുടെ അപൂർവ നിരയിലേക്ക് ഇടം നേടിയിരിക്കുകയാണ്. നേപ്പാളിലെ മൻസിരി ഹിമാൽ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മാനസ്ലു, 18 ശതമാനം മരണനിരക്കോടെ കുപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും മാരകമായ കൊടുമുടികളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ക്യാമ്പ് 3 മുതൽ ക്യാമ്പ് 4 വരെ കയറുന്നതിനുതന്നെ 10 മണിക്കൂറിലധികം സമയമെടുക്കും. കുത്തനെയുള്ള മഞ്ഞുമലകളും അസ്ഥിരമായ ഹിമാനികളുമാണ് പർവതാരോഹകർ നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളികൾ. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ നിരവധി ഉയർന്ന കൊടുമുടികൾ ചാറ്റർജി ഇതിനകം കീഴടക്കിയിട്ടുണ്ട്. ഏറ്റവും വേഗത്തിൽ രണ്ട് കൊടുമുടികൾ കീഴടക്കിയതിന് ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ…
2032 ആകുമ്പോഴേക്കും എയ്റോസ്പേസ്, പ്രതിരോധ മേഖലകളിൽ 75000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ ട്രേഡ് സെന്ററിൽ എയ്റോഡെഫ് കോൺ’25 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിനുള്ള തീരുമാനങ്ങൾ വൈകിപ്പിക്കരുതെന്ന് ആഗോള കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് എല്ലാ ജില്ലയിലും നിക്ഷേപത്തിന് തയ്യാറാണ്. സായുധ സേനാംഗങ്ങൾ, ശാസ്ത്രജ്ഞർ, വ്യാവസായിക സംരംഭകർ, നിക്ഷേപകർ എന്നിവർക്കൊപ്പം സർക്കാർ എപ്പോഴും നിലകൊള്ളും. തമിഴ്നാട് പ്രതിരോധ വ്യാവസായിക ഇടനാഴി ഈ മേഖലയ്ക്ക് വഴിത്തിരിവായി മാറിയതായും സംസ്ഥാനം ദേശീയ ഉത്പാദന കേന്ദ്രമായി മാറണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു tamil nadu cm m.k. stalin announced the state’s goal to attract ₹75,000 crore in aerospace and defence investment by 2032.
രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്ര ഗ്രന്ഥം ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ’ പ്രകാശനം ചെയ്തു. ബിസിനസ് മാധ്യമപ്രവർത്തകനും സംരംഭക മെന്ററുമായ ആർ.റോഷനാണ് രചന. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസ് പ്രകാശനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.പി. പത്മകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബിസിനസ് ലോകത്തെ മഹത് വ്യക്തിത്വമായ രത്തൻ ടാറ്റ, രത്നങ്ങളിൽ അമൂല്യമായ കോഹിനൂരിന് സമാനമാണെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു. താൻ നേരിട്ടുകാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ച മാതൃകാപുരുഷനാണ് അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ‘ധാർമിക് ക്യാപിറ്റലിസത്തി’ന്റെ ഉപജ്ഞാതാവായിരുന്നു രത്തൻ ടാറ്റയെന്ന് കെ.പി. പത്മകുമാർ പറഞ്ഞു. ടാറ്റാ ട്രസ്റ്റിലും ടാറ്റാ ട്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സൺസിലും പ്രവർത്തിച്ചിട്ടുള്ള, മുൻ എംഎൽഎ കൂടിയായ കെ.എസ്. ശബരീനാഥൻ, രത്തൻ ടാറ്റ അനുസ്മരണ പ്രഭാഷണം നടത്തി. വലിപ്പചെറുപ്പമില്ലാതെ ആളുകളോട് പെരുമാറുന്നതും പരാതി പറയാൻ വരുന്നവരെപ്പോലും…
2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ആരംഭിക്കുന്നതിനായി ദോഹയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ പറഞ്ഞു. ഖത്തറുമായുള്ള വ്യാപാര കരാർ അടുത്ത വർഷം മധ്യത്തിലോ 2026 മൂന്നാം പാദത്തിലോ അന്തിമമാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. നിർദിഷ്ട എഫ്ടിഎയുടെ നിബന്ധനകൾ ഇപ്പോഴും ചർച്ചയിലാണ്. ഈ ആഴ്ച അന്തിമരൂപം നൽകാൻ സാധ്യതയുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം ഖത്തർ വാണിജ്യ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി (Sheikh Faisal bin Thani bin Faisal Al Thani) ഗോയൽ ചർച്ച നടത്തിയിരുന്നു.ഖത്തർ സന്ദർശനത്തിനിടെ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് കൗൺസിൽ യോഗത്തെ (India–Qatar Joint Commission on Economic and Commercial…
ഗവേഷണ സാങ്കേതിക മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (IIT Madras) ഇന്ത്യൻ നാവികസേനയും ധാരണ. നാവിക സാങ്കേതികവിദ്യ, സമുദ്ര ഘടനകൾ, നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ എന്നിവയ്ക്കായാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമുദ്രശക്തിക്കായി തദ്ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയെ പങ്കാളിത്തം അടിവരയിടുന്നതായി അധികൃതർ അറിയിച്ചു. അത്യാധുനിക ഗവേഷണത്തിലൂടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളിലൂടെയും രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഐഐടി മദ്രാസ് എപ്പോഴും മുൻപന്തിയിലാണെന്ന് ചടങ്ങിൽ സംസാരിക്കവേ ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി പറഞ്ഞു. ഇന്ത്യൻ നാവികസേനയുമായുള്ള ഈ സഹകരണം ഐഐടിയുടെ കഴിവുകളും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഒരു പങ്കാളിത്തം മാത്രമല്ലെന്നും രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സമുദ്രശക്തിക്കും വേണ്ടി അക്കാഡമിക് മേഖലയ്ക്കും പ്രതിരോധത്തിനും ഒരുമിച്ച് നേടാൻ കഴിയുന്നതിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. iit madras and the indian navy signed an mou to collaborate on naval technology, marine structures, and…
നാലര വർഷത്തിന് ശേഷം തങ്ങളുടെ ബിസിനസ്സ് ഔദ്യോഗികമായി അടച്ചുപൂട്ടി ഫിൻടെക് സ്റ്റാർട്ടപ്പ് നീറോ (Niro). കമ്പനി സ്ഥാപകൻ ആദിത്യ കുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. എലിവർ ഇക്വിറ്റി, ജിഎംഒ വെഞ്ച്വർ പാർട്ണർമാർ, റീബ്രൈറ്റ് പാർട്ണർമാർ, മിറ്റ്സുയി സുമിറ്റോമോ ഇൻഷുറൻസ് വിസി, ഇന്നോവൻ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് കമ്പനി ഏകദേശം 20 മില്യൺ ഡോളർ സമാഹരിച്ചെങ്കിലും അടച്ചുപൂട്ടലിലേക്കു നീങ്ങുകയായിരുന്നു. 2021ലാണ് ആദിത്യ കുമാറും സങ്കൽപ്പ് മാത്തൂറും ചേർന്ന് ഉപഭോക്തൃ ഇന്റർനെറ്റ് കമ്പനികൾക്ക് വായ്പകൾ വാഗ്ദാനം ചെയ്ത് ഉപഭോക്തൃ ധനകാര്യം പ്രാപ്തമാക്കുന്നതിനുള്ള B2B2C പ്ലാറ്റ്ഫോമായ നീറോ സ്ഥാപിച്ചത്. 12% മുതൽ 28% വരെ പലിശ നിരക്കിൽ 6 മുതൽ 72 മാസം വരെ കാലാവധിയോടെ സ്റ്റാർട്ടപ്പ് 50000 മുതൽ 7 ലക്ഷം രൂപ വരെ വായ്പകൾ വാഗ്ദാനം ചെയ്തിരുന്നു. 20 മില്യൺ ഡോളർ ഫണ്ടിംഗ്, 200 മില്യൺ ഡോളർ വായ്പാ വിതരണം, 30 പങ്കാളിത്തങ്ങൾ എന്നിവയ്ക്കിടയിലും 4.5 വർഷങ്ങൾക്ക്…
ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേന കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്യാർഡിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ നാവികസേനയുടെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ രണ്ടാമത്തെ കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് കമ്മീഷൻ ചെയ്തത്.കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേർസ് ആൻഡ് എഞ്ചിനീയേർസാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്. എട്ട് ആൻ്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്. 77 മീറ്റർ നീളമുള്ള കപ്പൽ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. അത്യാധുനിക ലഘു ടോർപിഡോകളും തദ്ദേശീയമായി നിർമിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റുകളും ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 80…
ഇന്ത്യ-യുകെ വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും യുകെ ബിസിനസ്, വ്യാപാര സ്റ്റേറ്റ് സെക്രട്ടറി പീറ്റർ കൈലും കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചു നടന്ന കൂടിക്കാഴ്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇരു മന്ത്രിമാരും സംയുക്ത സാമ്പത്തിക, വ്യാപാര സമിതിയെ (JETCO) നടപ്പാക്കലിനും വിതരണത്തിനും മേൽനോട്ടം വഹിക്കാൻ പുനഃസ്ഥാപിക്കാമെന്ന് സമ്മതിച്ചു. ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള സിഇടിഎയുടെ പൂർണ ശേഷി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ, വേഗത്തിലും ഏകോപിച്ചും പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, 2024ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമുള്ള കെയ്ർ സ്റ്റാർമറിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. 2028ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാകാൻ പോകുന്ന ഇന്ത്യയുമായുള്ള വ്യാപാരം എളുപ്പമാകുമെന്ന പ്രത്യാശ ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവെച്ചു. ജൂലായിൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം 86ആം വയസ്സിലായിരുന്നു ഇന്ത്യയുടെ വ്യവസായ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ദീർഘദർശിയായ രത്ത ടാറ്റയുടെ വിടവാങ്ങൽ. വ്യവസായത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്കൊപ്പം അനുകമ്പയും ലക്ഷ്യബോധവും കൊണ്ട് അദ്ദേഹം സ്പർശിച്ച എണ്ണമറ്റ ജീവിതങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ അഭാവം ഇപ്പോഴും ആഴത്തിൽ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നാഴികക്കല്ലുകൾ നോക്കാം. 1937 ഡിസംബർ 28ന് മുംബൈയിൽ (അന്നത്തെ ബോംബെ) നേവൽ ടാറ്റയുടെയും സൂണി ടാറ്റയുടെയും മകനായി ജനനം. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രനാണ് നേവൽ ടാറ്റ. 1955ൽ മുംബൈ കത്തീഡ്രൽ, ജോൺ കോണൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്തൻ തുടർന്ന് ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ നിന്നും ബിരുദം നേടി. 1962ൽ ന്യൂയോർക്കിലെ ഇറ്റാക്കയിലുള്ള കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. തുടർന്ന് അദ്ദേഹം ടാറ്റ…