Author: News Desk
ഇന്ത്യൻ നഗരങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തന്ത്രപരമായ തിരിച്ചടി നടത്തി ഇന്ത്യൻ നാവികസേന. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ അറബിക്കടലിൽ വിന്യസിച്ചു. കൂടുതൽ പ്രകോപനമുണ്ടായാൽ ആക്രമണം അഴിച്ചുവിടാനുള്ള ഇന്ത്യയുടെ സന്നദ്ധതയാണ് ഐഎൻഎസ് വിക്രാന്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത്. വിക്രാന്ത് രാജ്യത്തിന്റെ പോരാട്ടത്തിൽ മുന്നിൽ നിൽക്കുമ്പോൾ കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്തത് എന്നതിൽ കേരളത്തിനും അഭിമാനിക്കാം. യുദ്ധക്കപ്പൽ എന്നതിലുപരി ഫ്ലോട്ടിങ് ഫോർട്രസ് എന്നാണ് വിക്രാന്ത് അറിയപ്പെടുന്നത്. 2022 സെപ്റ്റംബറിലാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധ ക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേരു തന്നെയാണ് ഈ കപ്പലിനും നൽകിയത്. 1997ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തത്. റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐഎൻഎസ് വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (IPMS) ഒരുക്കിയത് ബെംഗളൂരു ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്. മണിക്കൂറിൽ 28 നോട്ടിക്കൽമൈൽ വേഗതയിൽ സഞ്ചരിക്കാനും…
ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യ-പാക് സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ ദുരന്ത തലത്തിലുള്ള സാഹചര്യങ്ങൾക്ക് തയ്യാറെടുക്കാൻ സ്വകാര്യ, സർക്കാർ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നിർദ്ദേശം. സൈബർ ആക്രമണ സാധ്യതയുള്ളതിനാൽ നെറ്റ്വർക്ക് പ്രവർത്തനങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഡിഒട്ടി വിശദീകരിച്ചു. വിശ്വസനീയമായ നെറ്റ്വർക്ക് പ്രകടനം നിലനിർത്തുന്നതിന് എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവയുൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാരോട് യോജിച്ചു പ്രവർത്തിക്കാൻ ആശയവിനിമയ മന്ത്രാലയം നിർദേശിച്ചു. ഓപ്പറേഷൻ സിന്ദൂരിന് തുടക്കമിട്ടതിനുശേഷം ടെലികോം കമ്പനികൾ അതിർത്തി പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷയും പ്രവർത്തന തുടർച്ചയും ഉറപ്പാക്കണം. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റാളേഷനുകളുടെയും അപ്ഡേറ്റ് ചെയ്ത പട്ടിക സമാഹരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. The Department of Telecommunications (DoT) has directed telecom operators to ensure uninterrupted services and network security amid escalating India-Pakistan tensions, with a focus on border areas and critical infrastructure.
1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ ചരിത്രം സൃഷ്ടിക്കുമ്പോൾ ശുഭാംശു ശുക്ല ജനിച്ചിട്ടു പോലുമില്ലായിരുന്നു! ഇപ്പോൾ വർഷങ്ങൾക്കു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാകാനുള്ള ഒരുക്കത്തിലാണ് ശുഭാംശു. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഐസ്ആർഒ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഫ്ലോറിഡയിൽ നിന്ന് അടുത്ത മാസമാണ് ഐഎസ്എസ്സിലേക്ക് തിരിക്കുക. സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യമായ ആക്സിയോം 4 (AX-4) വഴിയാണ് ശുഭാംശുവിന്റെ ചരിത്രയാത്ര നടക്കുക. ദൗത്യത്തിൽ പൈലറ്റിന്റെ റോളാണ് ശുഭാംശുവിന്. 1985 ഒക്ടോബർ 10ന് ഉത്തർപ്രദേശിൽ ജനിച്ച ശുഭാംശു പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) പഠനശേഷം 2006 ജൂണിൽ ഇന്ത്യൻ വ്യോമസേന യുദ്ധവിമാന വിഭാഗത്തിൽ ചേർന്നു. 2019ലാണ് അദ്ദേഹം ഐഎസ്ആർഒ സ്പേസ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മോസ്കോയിലെ യൂറി ഗഗാറിൻ പരിശീലന കേന്ദ്രത്തിലായിരുന്നു പ്രധാന പരിശീലനം. 2026ൽ ആസൂത്രണം ചെയ്ത ഐഎസ്ആർഒ ഗഗൻയാൻ ദൗത്യത്തിലെ…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ഉള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് മേഖലയിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഫലമായാണ് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തത്. സ്പൈസ് ജെറ്റ്, എമിറേറ്റ്സ്, ഇൻഡിഗോ എയർലൈനുകൾ നോർത്ത് ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസും ഫ്ലൈ ദുബായിയും അവരുടെ വെബ്സൈറ്റുകളിൽ ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി അറിയിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ 513 റദ്ദാക്കി. യുഎഇയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. മുൾട്ടാൻ, ലാഹോർ, സിയാൽകോട്ട്, കറാച്ചി, ഫൈസലാബാദ്, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പെടെയാണിത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കറാച്ചിയിലേക്കുള്ള എത്തിഹാദ് എയർവേയ്സ്, ലാഹോറിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, എയർ അറേബ്യ അബുദാബിയിൽ നിന്ന് മുൾട്ടാനിലേക്കുള്ള വിമാന സർവീസുകൾ എന്നിവയാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. പാകിസ്ഥാൻ വേയോമാർതിർത്തി അടച്ചതിനാൽ ഖത്തർ എയവേയ്സ് പാകിസ്ഥാനിലേക്കുള്ള…
കേരളത്തിന് ചക്ക വേണ്ട, ചക്ക സീസണായതോടെ കർഷകർ കടുത്ത നഷ്ടത്തിൽ ചക്ക വിറ്റു തീർക്കുകയാണ് . അതേ സമയം തമിഴ്നാട്ടില് ചക്കക്കു ഡിമാൻഡ് ഏറുകയാണ് . കേരളത്തിൽ കിലോക്ക് 30 രൂപക്കു വാങ്ങുന്ന ചക്കക്കു തമിഴ്നാട്ടിൽ ഒരു ‘ചുളയ്ക്ക്’ 15 രൂപ വരെയാണ് വില ഈടാക്കുന്നതിപ്പോൾ. പഴങ്ങളുടെ സമൃദ്ധിയും താങ്ങാനാവുന്ന വിലയും കാരണം തമിഴ്നാട്ടിൽ നിന്നുള്ള ചക്ക വ്യാപാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ഇവിടം. കേരളത്തിലെ പ്ലാവുകളിൽ വിളയുന്ന ചക്ക വിവിധ ഉൽപ്പന്നങ്ങൾ തയാറാക്കാനായി നിശ്ചിത കാലം സൂക്ഷിക്കാൻ ഇവിടെ കാര്യമായ സംഭരണ സൗകര്യമില്ല , ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യ ചെലവേറിയതാണ്. ഇതോടെ കിട്ടുന്ന വിലക്ക് വിളവെടുക്കുന്ന ചക്ക തമിഴ്നാട്ടിലേക്ക് വില്പന നടത്തേണ്ട ഗതികേടിലാണ് കർഷകർ. മെച്ചപ്പെട്ട വിപണന തന്ത്രങ്ങളും വലിയ നിക്ഷേപങ്ങളും ഈ രംഗത്ത് ഉണ്ടാകാത്തത് സംരംഭകർക്കും തിരിച്ചടിയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളില് ചക്ക താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് തമിഴ്നാട്ടിലെ വ്യാപാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൊല്ലം…
‘ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ ഉത്തരവാദി’
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിന്റെയും അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രസ്താവന. പാക് അധിനിവേശ കശ്മീരിലെ നീലം-ഝലം അണക്കെട്ട് ലക്ഷ്യമിട്ടുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വിക്രം മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള അവകാശവാദം സമാന സ്വഭാവമുള്ള ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണമായാണ് പാകിസ്ഥാൻ കാണുന്നതെങ്കിൽ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പവർ പ്ലാന്റുകൾ, റിഫൈനറികൾ തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ വ്യോമസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജമ്മു വിമാനത്താവളം, പത്താൻകോട്ട് വ്യോമതാവളം എന്നിവിടങ്ങളിൽ പാകിസ്ഥാൻ കനത്ത പീരങ്കി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി റിപ്പോർട്ടുണ്ട്. ജമ്മു…
എഐയുടെ വരവോടെ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കെൽപ്പുണ്ടായി. ഇത് നിരവധി സ്റ്റാർട്ടപ്പുകളെയും ബിസിനസ്സുകളെയും വളരെ ചെറിയ ടീമുകളെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു. ബില്യൺ ഡോളർ മൂല്യവും ജോലി ചെയ്യാൻ വെറും 10 പേരുമുള്ള കമ്പനികൾ ഇനിയങ്ങോട്ട് വ്യാപമാകും എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണികോൺ സ്റ്റാർട്ടപ്പ് എന്നു വിളിക്കുന്നത്. അൻപതോ അതിൽ താഴെയോ ജീവനക്കാരുള്ള ടീമുകളെ വെച്ച് യൂണിക്കോൺ സ്റ്റാർട്ടപ്പുകൾ ആയി മാറിയ എഐ കമ്പനികളെ കുറിച്ചറിയാം. സേഫ് സൂപ്പർഇന്റലിജൻസ് (Safe Superintelligence)മൂല്യം: $32 ബില്യൺജീവനക്കാരുടെ എണ്ണം: 20ഓപ്പൺഎഐ സഹസ്ഥാപക ഇല്യ സട്സ്കെവർ ആരംഭിച്ച ഗവേഷണ സ്റ്റാർട്ടപ്പാണ് സേഫ് സൂപ്പർഇന്റലിജൻസ്. മനുഷ്യ ബുദ്ധിയെ മറികടക്കുന്നതും മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ എഐ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 0ജി ലാബ്സ് (0G Labs)മൂല്യം: $2 ബില്യൺജീവനക്കാരുടെ എണ്ണം: 40ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ എഐ ആപ്ലിക്കേഷനുകൾ കൂടുതൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ…
എല്ലാവർക്കും വേണ്ടിയുള്ളത് എന്ന അർത്ഥത്തിലാണ് ജോബ് പ്ലാറ്റ്ഫോമിന് സബ്ക എന്ന പേരു നൽകാൻ നൗഷാദ് തീരുമാനിച്ചത്. ഏതൊരാൾക്കും ഏതു തരത്തിലുമുള്ള ജോലികൾ നോക്കാവുന്ന, പോസ്റ്റ് ചെയ്യാൻ പറ്റുന്ന, സ്വതന്ത്രമായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആണ് സബ്ക (Sabka). എല്ലാവർക്കും ജോലി നോക്കാവുന്ന എല്ലാവരുടേതുമായ പ്ലാറ്റ്ഫോമാണ് സബ്ക എന്ന് ഫൗണ്ടർ നൗഷാദ് പറയുന്നത് അതുകൊണ്ടാണ്. ജോലി നോക്കുന്ന, ജോലിക്കാരെ നോക്കുന്ന സ്മാർട്ഫോൺ കയ്യിലുള്ള ഏതൊരാൾക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും ജോലിയും ജോലിക്കാരെയും കണ്ടെത്താവുന്ന ആപ്പാണ് സബ്ക. ഇന്ത്യയിൽ ഇത്തരത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ലളിതമായ പ്ലാറ്റ്ഫോം കൂടിയാണ് ഇതെന്ന് നൗഷാദ് പറയുന്നു. ബാക്കി സൈറ്റുകൾ സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് കോംപ്ലിക്കേറ്റഡ് ആണ്. അതുകൊണ്ടാണ് സബ്ക സിംപിളാണ് എന്ന് നൗഷാദ് പറയുന്നത്. ബ്ലൂ-ഗ്രേ കോളർ ജോബ്സ്, വൈറ്റ് കോളർ ജോലികളുടെ എൻട്രി ലെവൽ തുടങ്ങിയവയാണ് സബ്ക ആപ്പിൽ പ്രധാനം. എന്നാൽ പ്രാധാന്യത്തോടൊപ്പംതന്നെ ഏതു ജോലിയും ഏതു ജോലിക്കാരും എന്ന അപ്രഖ്യാപിത ടാഗ്…
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ-ടൂറിസം റിവ്യൂ പ്ലാറ്റ്ഫോമായ ‘ട്രിപ്പ് അഡ്വൈസറിന്റെ’ 2025ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ തിളങ്ങി കേരളത്തിലെ ടൂറിസം വ്യവസായങ്ങളും. മൂന്നാർ ടോപ് സ്റ്റേഷനിലെ ചാണ്ടീസ് ഡിസ്ൽ ഡ്രോപ്സ്, മൂന്നാർ ചിത്തിരപുരത്തെ ചാണ്ടീസ് വിൻഡി വുഡ്സ്, കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് റിസോർട്ടുകളാണ് അവാർഡിൽ മികച്ച നേട്ടം കൊയ്തത്. ഉപയോക്താക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള റിവ്യൂകളിലൂടെ ബെസ്റ്റ് ടോപ് സ്മോൾ ആൻ ഡ് ബുട്ടീക് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിലും ഏഷ്യൻ വിഭാഗത്തിലും ചാണ്ടീസ് ഡിസ്ൽ ഡ്രോപ്സ് രണ്ടാം സ്ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്മോൾ ബുട്ടീക് ഹോട്ടലെന്ന അംഗീകാരവും ഡിസ്ൽ ഡ്രോപ്സ് കരസ്ഥമാക്കി. ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നാമതെത്തിയ ചാണ്ടീസ് വിൻഡി വുഡ്സ് ഏഷ്യൻ വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് ബെസ്റ്റ് ടോപ് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിൽ…
ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി 52 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഇന്ത്യ. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിർത്തികൾ നിരീക്ഷിക്കാനും ശത്രുവിന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും സൈനിക പ്രവർത്തനങ്ങളിലെ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും ചാര ഉപഗ്രഹങ്ങൾ സഹായിക്കുമെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ചെയർമാൻ പവൻ കുമാർ ഗോയങ്ക പറഞ്ഞു. 2025 ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ഉപഗ്രഹങ്ങൾ ഒരുപോലെ സഹായിക്കും. ഇതുവരെ ചാര ഉപഗ്രഹങ്ങൾ പ്രധാനമായും ഐഎസ്ആർഒ ആണ് നിർമിച്ചിരുന്നത്. ഇനിമുതൽ സ്വകാര്യ മേഖലയെയും ഇതിനായി ഒപ്പം കൂട്ടും. 52 ഉപഗ്രഹങ്ങളിൽ പകുതിയോളം സ്വകാര്യ മേഖലയായിരിക്കും നിർമിക്കുക. ബാക്കിയുള്ളവ ഐഎസ്ആർഒ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന (SSLV) സാങ്കേതികവിദ്യയും…