Author: News Desk
ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണ പദ്ധതിക്ക് കീഴിലുള്ള അപേക്ഷകളുടെ മറ്റൊരു ഘട്ടം കൂടി കേന്ദ്ര സർക്കാർ അംഗീകരിച്ചു. മൊത്തം 7,712 കോടി രൂപയുടെ നിക്ഷേപമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു. നിലവിലെ 249 അപേക്ഷകളിൽ 17 എണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. നിലവിലെ അപേക്ഷകളിൽ ആദ്യ നിക്ഷേപം ജമ്മു കശ്മീരിൽ നിന്നാണ് ലഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളുമുണ്ട്. 17 അംഗീകാരങ്ങളിൽ 10 എണ്ണത്തിൽ 1500 കോടി രൂപയുടെ സഞ്ചിത നിക്ഷേപവും 7,669 കോടി രൂപയുടെ ഉത്പാദനവുമുള്ള ഏക്വാസ് കൺസ്യൂമർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രധാനം. ഇതിനു പുറമേ 612 കോടി രൂപയുടെ സഞ്ചിത നിക്ഷേപമുള്ള ടിഇ കണക്റ്റിവിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, 957 കോടി രൂപയുടെ ജബിൽ സർക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്, 55 കോടി രൂപയുടെ നിക്ഷേപമുള്ള സെറ്റ്കെം, 54 കോടി രൂപയുടെ നിക്ഷേപമുള്ള മൈക്രോപാക്ക് പ്രൈവറ്റ് ലിമിറ്റഡ്,…
മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും സാഹസികത നിറഞ്ഞ വിനോദങ്ങൾ കൊണ്ടുമെല്ലാം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വാർത്തകളിൽ നിറയാറുണ്ട്. ഇതോടൊപ്പം അദ്ദേഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്-സമ്പത്ത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം രണ്ട് ബില്യൺ ഡോളർ വരെയാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജകുടുംബമാണ് അൽ മക്തൂം കുടുബം. 18 ബില്യൺ ഡോറളോറമാണ് അൽ മക്തൂം കുടുംബത്തിന്റെ ആസ്തി. സ്വകാര്യ നിക്ഷേപങ്ങൾ, കിരീടാവകാശി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക്, വിവിധ വ്യവസായങ്ങളിലുടനീളം ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹംദാന്റെ സമ്പാദ്യം. റിയൽ എസ്റ്റേറ്റ്, വാണിജ്യ സംരംഭങ്ങൾ തുടങ്ങിയവയിൽ ഷെയ്ഖ് ഹംദാന് വൻ നിക്ഷേപങ്ങളുണ്ട്. ഇതിനുപുറമേ സൂപ്പർയോറ്റുകൾ, സ്വകാര്യ ജെറ്റുകൾ, അപൂർവ കാർ ശേഖരം തുടങ്ങിയവയും അദ്ദേഹത്തിന്റെ പക്കലുണ്ട്. Explore the massive wealth of Dubai Crown Prince Sheikh Hamdan (Fazza), estimated to be around $2 billion,…
നെക്സ്റ്റ് ജെൻ അർബൻ മൊബിലിറ്റി മുന്നേറ്റത്തിന് മഹാരാഷ്ട്ര. രാജ്യത്തെ തന്നെ ആദ്യത്തെ പോഡ് ടാക്സി ശൃംഖല ആരംഭിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ആരംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയോട് (MMRDA) നിർദേശിച്ചു. ഉയർന്ന ഗൈഡ്വേകളിൽ ഓടുന്ന ചെറുതും ഡ്രൈവറില്ലാതുമായ ഇലക്ട്രിക് വാഹനങ്ങളാണ് പോഡ് ടാക്സികൾ. നഗരഗതാഗതത്തിന് കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന പോഡ് ടാക്സികൾ റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും എന്നാണ് കണക്കുകൂട്ടൽ. മെട്രോ, ബസ്, റോഡ് ശൃംഖലകളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന തരത്തിലാകും പോഡ് ടാക്സി നെറ്റ്വർക്ക് പ്രവർത്തിക്കുക. സ്ഥിരമായ ഗതാഗതക്കുരുക്കും ദീർഘയാത്രാ സമയവും കൊണ്ട് ബുദ്ധിമുട്ടുന്ന താനെ, നവി മുംബൈ, മീര-ഭായന്ദർ എന്നീ അതിവേഗം വളരുന്ന മൂന്ന് നഗര മേഖലകളെ ബന്ധിപ്പിക്കുന്നതാകും നിർദിഷ്ട സംവിധാനം. എംഎംആർഡിഎ നോഡൽ ഏജൻസിയായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെയായിരിക്കും പ്രവർത്തിക്കുക. പ്രാഥമിക സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സാങ്കേതികവും സാമ്പത്തികവുമായ നിർദേശങ്ങൾ സമർപ്പിക്കാൻ സ്വകാര്യ കമ്പനികളെ…
പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്ന കോയമ്പത്തൂർ ജില്ലയിലെ വാരാപ്പട്ടിയിൽ 20 കമ്പനികൾക്ക് ഭൂമി അനുവദിച്ച് തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ (TIDCO). 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. മേഖലയിലെ പ്രതിരോധ വ്യാവസായിക വളർച്ചയും വികസനവും വർധിപ്പിക്കുന്നതിനുള്ള ടിഡ്കോയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഭൂമി അനുവദിക്കുന്നതിനു പുറമേ, വാരാപ്പട്ടിയിൽ 10.5 ഏക്കർ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കാനും ടിഡ്കോ പദ്ധതിയിടുന്നു. സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും അനുകൂല അന്തരീക്ഷം നൽകുന്നതിനായാണ് ഈ കെട്ടിടങ്ങളെന്ന് അധികൃതർ അറിയിച്ചു. കോയമ്പത്തൂർ ജില്ലാ ഭരണകൂടം കഴിഞ്ഞ വർഷം വാരാപ്പട്ടിയിൽ 364.20 ഏക്കർ ഭൂമി ഏറ്റെടുത്ത് പ്രതിരോധ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ടിഡ്കോയ്ക്ക് കൈമാറിയിരുന്നു. ഭൂമി ലഭിച്ച 20 സ്വകാര്യ കമ്പനികൾ പ്രതിരോധ വ്യവസായ പാർക്കിൽ അവരുടെ യൂണിറ്റുകൾ സ്ഥാപിക്കും. The Tamil Nadu Industrial Development Corporation (TIDCO) has allotted land on a 99-year lease to 20 companies at the…
ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി ടൂറിസം മേഖലയിലെ പ്രധാന സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (KTMS). സംസ്ഥാനത്തെ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രീതികളിൽ നടക്കുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊച്ചി, കുമരകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസ സൗകര്യം ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളെ ലക്ഷ്യമിട്ട് ഹോട്ടൽ ജീവനക്കാരെന്ന് നടിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ക്യാൻസലേഷൻ ഭീഷണികളോ പ്രീമിയം റൂം അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുകയോ ചെയ്ത്, ക്യൂആർ കോഡുകളും വ്യാജ ലിങ്കുകളും അയച്ച് പണം ഈടാക്കുന്നതാണ് പ്രധാന തട്ടിപ്പ് രീതി. ഏതെങ്കിലും പേയ്മെന്റ് അല്ലെങ്കിൽ അപ്ഗ്രേഡ് അഭ്യർത്ഥന ലഭിച്ചാൽ, ഹോട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ നേരിട്ട് വിളിച്ച് സ്ഥിരീകരിക്കണമെന്ന് കെടിഎംഎസ് മുന്നറിയിപ്പ് നൽകുന്നു. കേരളത്തിലെ ടൂറിസം മേഖല വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യവസായത്തിന് ഗൗരവമായ ഭീഷണിയാണെന്നും കെടിഎംഎസ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. KTMS warns domestic…
അർബൻ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെയ്പ്പുമായി ഖത്തർ. ആദ്യത്തെ പൂർണമായും ഓട്ടോണമസ് eVTOL എയർ ടാക്സിയുടെ വിജയകരമായ പരീക്ഷണത്തിലൂടെയാണ് ഖത്തറിന്റെ മുന്നേറ്റം. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയുടെ നേതൃത്വത്തിലാണ് ഗതാഗത മന്ത്രാലയം (MoT), സ്മാർട്ട്, സുസ്ഥിര, നൂതന ഗതാഗത പരിഹാരങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടിവരയിടുന്ന സുരക്ഷിതവും എഐ പ്രാപ്തമാക്കിയതുമായ വിമാനയാത്ര പരീക്ഷിച്ചത്. അൺമാൻഡ് eVTOL വിമാനം ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യത്തെ അർബൻ ഫ്ലൈറ്റാണിത്. പഴയ ദോഹ തുറമുഖത്തിനും ഖത്താറ കൾച്ചറൽ വില്ലേജിനും ഇടയിൽ പൂർണമായും മനുഷ്യ ഇടപെടലുകളില്ലാതെ ഓട്ടോണമസ് ആയാണ് പരീക്ഷണ പറക്കൽ നടന്നത്. കൃത്രിമബുദ്ധിയും നൂതന എയർ നാവിഗേഷൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൂർണ സ്വയം നിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് ഈ പറക്കൽ നടത്തിയത്. സുരക്ഷിതമായ പ്രവർത്തന അന്തരീക്ഷം നിലനിർത്തിക്കൊണ്ട് വ്യോമാതിർത്തി കാര്യക്ഷമമായി ഉപയോഗിക്കാനുള്ള വിമാനത്തിന്റെ കഴിവ് ഇത് പ്രകടമാക്കി. ഖത്തറിന്റെ നഗര ഭൂപ്രകൃതിയിൽ സ്വയംഭരണ എയർ ടാക്സികളുടെ സാങ്കേതികവും പ്രവർത്തനപരവുമായ സാധ്യതകൾ പര്യവേക്ഷണം…
ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈഥിലി താക്കൂർ. വെറും 25 വയസ്സിൽ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയാണ് മൈഥിലിയുടെ ചരിത്രനേട്ടം. ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജൻസിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് മൈഥിലി ജനപ്രീതി നേടിയത്. ഇൻസ്റ്റഗ്രാമിൽ 63 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന കൃത്യമായ കണക്കുകൂട്ടലിലാണ് ബിജെപി അവരെ സ്ഥാനാർത്ഥിയാക്കിയത്. മൈഥിലിയുടെ ശക്തമായ ഡിജിറ്റൽ സാന്നിധ്യം യുവ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കുട്ടിക്കാലത്ത്, നിരവധി പാട്ട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ശ്രമിച്ച മൈഥിലി തുടർച്ചയായി നിരസിക്കപ്പെട്ടിരുന്നു. സ രീ ഗ മ പ ചാമ്പ്സിലും മറ്റ് ജനപ്രിയ സംഗീത മത്സരങ്ങളിലും പങ്കെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇന്ത്യൻ ഐഡൽ ജൂനിയറിനായി ഒഡിഷൻ നടത്തിയെങ്കിലും അവസാന ഘട്ടത്തിലെത്തിയില്ല. എന്നാൽ 2017ൽ റൈസിംഗ് സ്റ്റാറിൽ സ്ഥാനം നേടിയതാണ് അവവരുടെ പാട്ട് കരിയറിൽ വഴിത്തിരിവായത്. ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെ മൈഥിലി ശ്രദ്ധിക്കപ്പെട്ടു. ഫൈനലിലെത്തിയ മൈഥിലിക്ക് എന്നാൽ വെറും രണ്ട് വോട്ടുകൾക്ക് വിജയ…
സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളിൽ ആപ്പ് അധിഷ്ഠിത ടാക്സി ഡ്രൈവർമാരും പ്രാദേശിക ഡ്രൈവർമാരും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരികയാണ്. ഇതിനിടയിൽ കേരളം സ്വന്തം റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ കേരള സവാരി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കേരള സവാരിയുടെ നവീകരിച്ച പതിപ്പ് റൈഡർമാർക്കും ഡ്രൈവർമാർക്കും കൂടുതൽ സ്ഥിരതയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. സ്വകാര്യ അഗ്രഗേറ്റർമാർ ജനങ്ങൾക്കിടയിൽ ആധിപത്യം തുടരുന്ന സമയത്ത് പുതിയ സവിശേഷതകൾ ചേർക്കുകയും സേവനങ്ങൾ വിപുലീകരിക്കുകയും പൊതുജന വിശ്വാസം വളർത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നവീകരിച്ച പതിപ്പിലൂടെ ലക്ഷ്യമിടുന്നത്. കേരള സവാരി 2.0 നിരവധി പുതിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് വികസിപ്പിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, അവരുടെ സുരക്ഷാ ആപ്ലിക്കേഷനായ പോൾ-ആപ്പിനെ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കുന്നതിനായി സർക്കാർ കേരള പോലീസുമായി സഹകരിച്ചിട്ടുണ്ട്. അതിരാവിലെയോ രാത്രി വൈകിയോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായാണിത്. റിപ്പോർട്ട് പ്രകാരം, ഡിസംബറോടെ പോൾ-ആപ്പ് സംയോജനം സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അപ്ഡേറ്റ് പുറത്തിറങ്ങിക്കഴിഞ്ഞാൽ, വനിതാ…
ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ഐഎൻഎസ് മാഹി നവംബർ 24ന് മുംബൈയിൽ കമ്മീഷൻ ചെയ്യും. മാഹി ക്ലാസ് എസ്ഡബ്ല്യു കപ്പലുകളിൽ ആദ്യത്തേതാണിത്. കൊച്ചിൻ ഷിപ്പ് യാർഡ് (CSL) നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പലാണ് ഐഎൻഎസ് മാഹി. തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ഐഎൻഎസ് മാഹി അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേന്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന ഇത്തരത്തിലുള്ള എട്ട് കപ്പലുകളിൽ ആദ്യത്തേതാണ്. 78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എഞ്ചിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പൽ കൂടിയാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻനാകുന്ന കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സമുദ്രാന്തർ ഭാഗത്തെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും ഐഎൻഎസ് മാഹി ഉപകരിക്കും. കപ്പലുകളുടെ രൂപകൽപന, നിർമാണം, പരിപാലനം…
ഹരിത ഗതാഗത മേഖലയിലെ മികച്ച സംരംഭങ്ങൾക്ക് കൊച്ചി നഗരത്തിന് കേന്ദ്ര ഭവന നഗരകാര്യവകുപ്പിന്റെ പ്രത്യേക പരാമർശം. 2025ലെ അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിൽ ‘സിറ്റി വിത്ത് ദി ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനീഷ്യേറ്റീവ് അവാർഡ്’ ലഭിച്ച ഹൈദരാബാദിനൊപ്പം കൊച്ചി നഗരവും അതിന്റെ ശ്രദ്ധേയമായ ഹരിത ഗതാഗത ഇടപെടലുകൾക്ക് ആദരിക്കപ്പെട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവ ചേർന്ന് നടപ്പാക്കിയ ‘മെഗാ ഗ്രീൻ എനെർജി പ്രൊജക്റ്റ്സ് പവറിംഗ് കൊച്ചീസ് ട്രാൻസ്പോർട്ട് സെക്ടർ’ എന്ന പദ്ധതിയാണ് അംഗീകാരത്തിലേക്ക് നയിച്ചത്. സുസ്ഥിര ഗതാഗത മേഖലയിലെ കൊച്ചിയുടെ മാതൃകാപരമായ മുന്നേറ്റത്തെയാണ് പുരസ്കാരം അടയാളപ്പെടുത്തുന്നത്. വായു, കര, റെയിൽ, ജലം എന്നീ നാല് സംഘടിത ഗതാഗത സംവിധാനങ്ങളും ഹരിത ഊർജത്തെ അടിസ്ഥാനമാക്കി സമന്വയത്തോടെ പ്രവർത്തിക്കുന്ന ഏക നഗരമാണ് കൊച്ചി. സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ…
