Author: News Desk

രാജ്യത്ത് വാട്ടർ പോസിറ്റീവ് പദവി നേടുന്ന ആദ്യത്തെ വിമാനത്താവളമായി മാറി ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ട്. ഉത്തരവാദിത്തമുള്ള വിഭവ ഉപയോഗം, പരിസ്ഥിതി സംരക്ഷണം, വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ഭാവി എന്നിവയോടുള്ള പ്രതിബദ്ധത എന്നിവയാണ് വാട്ടർ-പോസിറ്റീവ് ആകുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ വിദേശ് കുമാർ ജയ്പുരിയാർ പറഞ്ഞു.  നെറ്റ്-സീറോ വിമാനത്താവളം എന്ന നിലയിൽ ഐജിഐഎയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് നേട്ടം. വാട്ടർ പോസിറ്റിവിറ്റി പ്രകൃതി വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകന്നതിനൊപ്പം പ്രതിരോധശേഷിയും കാലാവസ്ഥാ സന്നദ്ധതയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Delhi’s Indira Gandhi International Airport (IGIA) achieves ‘water-positive’ status, strengthening its path towards becoming a net-zero airport through responsible resource use and sustainability.

Read More

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൈകോർക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയവും ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. സിനിമാറ്റിക് കഥപറച്ചിലിലൂടെ ആഗോളതലത്തിൽ രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ടൂറിസം മന്ത്രാലയവും നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയും സഹകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാണിജ്യേതര ധാരണാപത്രത്തിൽ ഏർപ്പെട്ടതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു. രാജ്യത്തെ പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക, പൈതൃക സ്ഥലങ്ങൾ എന്നിവയുടെ പ്രചാരണം നെറ്റ്ഫ്ലിക്സുമായുള്ള ധാരണാപത്രത്തിൽ ഉൾപ്പെടുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. വിഷ്വൽ സ്റ്റോറിടെല്ലിംഗിലൂടെയും ലക്ഷ്യസ്ഥാനങ്ങളുടെ ഓൺ-സ്ക്രീൻ പ്രാതിനിധ്യത്തിലൂടെയും ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, പ്രകൃതി സൗന്ദര്യം, ടൂറിസം ഭൂപടത്തിൽ ഉൾപ്പെടാത്തതും എന്നാൽ മികച്ച ദൃശ്യഭംഗിയും ചരിത്രപ്രാധാന്യവുമുള്ള സ്ഥലങ്ങൾ എന്നിവ നെറ്റ്ഫ്ലിക്സിന്റെ ഉള്ളടക്കമാകും. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കാനും പ്രാദേശിക സമൂഹങ്ങൾക്കും പ്രതിഭകൾക്കും അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ സഹകരണമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറഞ്ഞു. The Ministry of Tourism and Netflix sign…

Read More

ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപന ശ്രമങ്ങൾ അക്ഷരാർത്ഥത്തിൽ “സ്പേസിലേക്ക്” നീങ്ങുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. വലിയ തോതിൽ എനെർജി ആവശ്യമായ എഐ ഡാറ്റാ സെന്ററുകൾക്ക് കൂടുതൽ കാര്യക്ഷമമായ വൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, ഇൻ-സ്പേസ്/ഔട്ടർ സ്പേസ് ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള പദ്ധതി കമ്പനി ആരംഭിക്കുന്നതായി അദ്ദേഹം അറിയിച്ചു. 2027ൽ സ്പേസിൽ എഐ ഹാർഡ് വെയർ പരീക്ഷിക്കാൻ ആദ്യ പ്രോട്ടോടൈപ്പ് ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുന്ദർ പിച്ചൈ വ്യക്താമാക്കി. പ്രോജക്റ്റ് സൺക്യാച്ചർ (Project Suncatcher) എന്ന പേരിലുള്ള ഈ സംരംഭം സൗരോർജ്ജത്തെ പരമാവധി ഉപയോഗപ്പെടുത്തും. വരും നാളുകളിൽ സ്പേസിൽ തന്നെ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ച് ഭൂമിയിൽനിന്നുള്ള ഊർജം പ്രയോജനപ്പെടുത്തുന്നതിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാനറ്റ് (Planet) എന്ന ഉപഗ്രഹ-ഇമേജിംഗ് കമ്പനിയുമായി ചേർന്ന് 2027ൽ രണ്ട് പൈലറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. അടുത്ത പത്ത് വർഷങ്ങള്ക്കുള്ളിൽ സ്പേസ്-ബേസ്ഡ് ഡാറ്റാ സെന്ററുകൾ സാധാരണ കാര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഗിൾ മാത്രമല്ല, ഡാറ്റാ…

Read More

മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസ് നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 350 കോടി ക്ലബിൽ കയറിയതായി റിപ്പോർട്ട്. ദൃശ്യം 3’യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേർന്നത്. പ്രീ ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ‍ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടിയ ആകെ തുക, ഷൂട്ടിങ് പൂർത്തിയാക്കും മുൻപെ ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ഒരു ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ആകെ കലക്‌ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയറാണ് ലഭിക്കുക. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ…

Read More

ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയായതിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തിന്റെ പ്രാധാന്യം വെളിവായതാണ്. ഡിസംബർ 4–5ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉച്ചകോടി നടത്താനിരിക്കെ, ഓപ്പറേഷൻ സിന്ദൂരിൽ റഷ്യൻ സാങ്കേതികവിദ്യ വഹിച്ച പങ്ക് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ഇന്ത്യയുടെ ‘സുദർശൻ ചക്ര’ വായു പ്രതിരോധ പദ്ധതിയിലും റഷ്യയുമായുള്ള സഹകരണം കൂടുതൽ വ്യാപിക്കുമെന്ന് സൂചനകളുണ്ട്. ഓപ്പറേഷനിൽ നിർണായകമായത് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ കൃത്യതയായിരുന്നു. ഇന്ത്യ-റഷ്യ സംയുക്തമായി വികസിപ്പിച്ച മിസൈൽ “താരതമ്യമില്ലാത്ത കൃത്യത കാഴ്ചവെച്ചു” എന്നു നീതി ആയോഗ് അംഗവും പ്രശസ്ത മിസൈൽ ശാസ്ത്രജ്ഞനുമായ ഡോ. വി.കെ. സരസ്വത് ചൂണ്ടിക്കാട്ടി. ശത്രുവിന്റെ മിസൈലുകളും ഡ്രോണുകളും ചെറുക്കുന്നതിൽ S-400 വായു പ്രതിരോധ സിസ്റ്റം വഹിച്ച പങ്കും നിർണായകമായിരുന്നു. അതിന്റെ റഡാറുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനവും ഇന്ത്യൻ വ്യോമപരിധിയിലേക്കുള്ള ശത്രുവിമാന സമീപനം തന്നെ തടഞ്ഞതായും സരസ്വത് വ്യക്തമാക്കി. നേരിട്ടുള്ള ആക്രമണങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളും പ്രധാന പങ്കുവഹിച്ചു. റഷ്യൻ രൂപകൽപനയിൽ ഇന്ത്യയിൽ നിർമിക്കുന്ന…

Read More

ഇന്ത്യൻ നാവികസേനയുടെ വ്യോമശേഷിക്ക് വലിയ ഉത്തേജനവുമായി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നേവിക്കായി വികസിപ്പിച്ച യൂട്ടിലിറ്റി ഹെലികോപ്റ്റർ–മാരിടൈമിന്റെ (UHM) ആദ്യ പ്രോട്ടോടൈപ്പ് തയ്യാറായി. ഈ വർഷാവസാനത്തോടെ ഇത് ആദ്യ പരീക്ഷണ പറക്കൽ നടത്തുമെന്ന് എച്ച്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി.കെ. സുനിൽ അറിയിച്ചു. വികസനപരിശോധനകളും ഉപയോക്തൃ പരീക്ഷണങ്ങളും പൂർത്തിയായാൽ രണ്ടുവർഷത്തിനുള്ളിൽ ഹെലികോപ്റ്റർ നേവിക്ക് കൈമാറും. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ നാവിക ആവശ്യങ്ങൾക്കായി പുനർരൂപകൽപ്പന ചെയ്ത പതിപ്പാണ് യുഎച്ച്എം. കപ്പൽ കേന്ദ്രീകരിച്ച ദൗത്യങ്ങൾ, തീരപ്രദേശ പ്രവർത്തനങ്ങൾ, സമുദ്ര നിരീക്ഷണം എന്നിവയ്ക്കായി ഇതിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പഴയ ലഘു ഹെലികോപ്റ്ററുകൾക്ക് പകരമായി ആധുനിക നാവിക ഹെലികോപ്റ്റർ നിര ആവശ്യമായ സാഹചര്യത്തിൽ, യുഎച്ച്എം നാവികസേനയുടെ ഫ്ലീറ്റിന് വലിയ ശക്തി നൽകുന്ന പദ്ധതിയാകും. പ്രോട്ടോടൈപ്പ് ഇതിനോടകം രൂപം കൊണ്ടതായും ഇത് ഇനി ഫ്ലയിങ് പരീക്ഷണങ്ങളിലേക്കു നീങ്ങുകയാണെന്നും സുനിൽ പറഞ്ഞു. സമുദ്ര വിന്യാസത്തിന് അനുയോജ്യമാകുന്ന ചില പ്രധാന രൂപകൽപനാ മാറ്റങ്ങൾ ഹെലികോപ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോട്ടർ ബ്ലേഡുകൾ, ടെയിൽ…

Read More

സോഷ്യൽ മീഡിയയുടെ ദോഷങ്ങളെക്കുറിച്ച് ആശങ്കാകുലരായവർക്ക് താൽപര്യമുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിൽ നിന്ന് 16 വയസ്സിന് താഴെയുള്ളവരെ വിലക്കുന്നതാണ് നീക്കം. ടെക് ഭീമന്മാരെ നിയന്ത്രിക്കാൻ ഓസ്‌ട്രേലിയയ്ക്ക് കഴിയുമോ എന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് റെഗുലേറ്റർമാർ ഉറ്റുനോക്കുകയാണ്. പ്രായം തെളിയിക്കുക, നിയമം ലംഘിച്ചാൽ വൻ പിഴ ഈടാക്കുക തുടങ്ങിയവയിലൂടെയാണ് ഓസ്‌ട്രേലിയ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. അതാത് പ്ലാറ്റ്ഫോമുകളിൽ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ ആക്‌സസ് ബ്ലോക്ക് ചെയ്തിലെങ്കിൽ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (32 മില്യൺ ഡോളർ) വരെ പിഴ കൊടുക്കേണ്ടി വരും. ഡിസംബർ 10 മുതൽ, ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിലത് ഓസ്‌ട്രേലിയയിലെ 16 വയസ്സിന് താഴെയുള്ള എല്ലാ ഉപയോക്താക്കളെയും നീക്കം ചെയ്യാൻ നിർബന്ധിതരാകും. ലക്ഷക്കണക്കിന് കൗമാരക്കാരെ ഇത് ബാധിക്കും. ഇൻസ്റ്റാഗ്രാമിൽ മാത്രം 13നും 15 നും ഇടയിൽ പ്രായമുള്ള ഏകദേശം 350,000 ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ നീക്കം…

Read More

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടേയും യാത്രാമാർഗമാണ് ട്രെയിനുകൾ. എന്നാൽ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവർക്കു പോലും ട്രെയിനുകളുടെ നീല, ചുവപ്പ്, പച്ച, തവിട്ട് കോച്ചുകൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയില്ല. രാജധാനി പോലുള്ള സൂപ്പർ ഫാസ്റ്റ് പ്രീമിയം ട്രെയിനുകളിൽ ചുവന്ന നിറത്തിലുള്ള കോച്ചുകൾ ഉപയോഗിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന ട്രെയിനുകളിലാണ് ചുവന്ന കോച്ചുകൾ ഉപയോഗിക്കുന്നത്. 30 വർഷത്തോളമായി ചുവന്ന കോച്ചുകൾ ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബിലെ കപൂർതലയിലാണ് ചുവന്ന കോച്ചുകൾ നിർമിക്കുന്നത്. ട്രെയിനിന്റെ ചുവപ്പ് നിറം പ്രീമിയം സർവീസിനെ കാണിക്കുന്നു. രാജ്യത്ത് സാധാരണയായി എക്സ്പ്രസ് ട്രെയിനുകളിലാണ് നീല നിറത്തിലുള്ള കോച്ചുകൾ ഉപയോഗിക്കുന്നത്. നീല കോച്ചുകൾ ആദ്യമായി ചെന്നൈയിലാണ് നിർമ്മിക്കുന്നത്. 25 വർഷമാണ് നീല കോച്ചുകളുടെ കാലാവധി. മണിക്കൂറിൽ 70 കിലോമീറ്ററാണ് നീല നിറത്തിലുള്ള കോച്ചുകളുള്ള ട്രെയിനിന്റെ ഏകദേശ വേഗത. ഗരീബ് രഥ് ട്രെയിനുകളിൽ ഉൾപ്പെടുന്ന പച്ച കോച്ചുകൾ താങ്ങാനാവുന്ന വിലയിൽ എസി യാത്ര വാഗ്ദാനം ചെയ്യുന്നവയാണ്. കുറഞ്ഞ ചിലവിൽ സുഖസൗകര്യങ്ങൾ…

Read More

3ഡി പ്രിന്റഡ് എൻജിനുകളുമായി ഇന്ത്യയുടെ ആദ്യ സ്വകാര്യ സ്പേസ് റോക്കറ്റ് ‘വിക്രം-1’ വിക്ഷേപണത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിക്രം1 ബഹിരാകാശ വിസ്മയം നാടിന് സമർപ്പിച്ചു. റോക്കറ്റിന്റെ ഭാരം പകുതിയായി കുറയ്ക്കാനും നിർമാണ സമയം എൺപത് ശതമാനത്തോളം കുറയ്ക്കാനും സഹായിക്കുന്ന 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് വിക്രം1ന്റെ സവിശേഷത. ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഓർബിറ്റൽ വിക്ഷേപണ വാഹനമാണ് വിക്രം1. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ ചരിത്രമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. ലോകത്തുതന്നെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള ബഹിരാകാശ ശേഷി ഇന്ത്യയ്ക്കുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇന്ത്യ ബഹിരാകാശ മേഖലയെ നൂതന രീതിയിലേക്ക് വളർത്തിയതായും ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച റോക്കറ്റ് ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലാണ് അറിയപ്പെടുന്നത്. അതിവേഗം വളരുന്ന സ്മോൾ സാറ്റലൈറ്റ് മാർക്കറ്റിനെ ലക്ഷ്യമിട്ടാണ് നാല് ഘട്ടങ്ങളുള്ള റോക്കറ്റുമായി സ്കൈറൂട്ട്…

Read More

കോച്ചി മെട്രോ റയിൽ ലിമിറ്റഡ് (KMRL) ഫേസ് 2 പദ്ധതിയിലേക്കുള്ള എലിവേറ്റർ കരാർ ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്. ഫിനാൻഷ്യൽ ബിഡിൽ ഏറ്റവും താഴ്ന്ന നിരക്ക് സബ്മിറ്റ് ചെയ്തത് ജോൺസൺ ലിഫ്റ്റ്സായിരുന്നു. 730 ദിവസത്തെ സമയപരിധിയോടു കൂടിയാണ് KMRL ഈ കരാർ ടെൻഡർ വിളിച്ചത്. 2025 സെപ്റ്റംബർ 29-ന് സാങ്കേതിക ബിഡുകൾ തുറന്നപ്പോൾ രണ്ട് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. സമർപ്പിച്ച ബിഡുകളുടെ സാങ്കേതിക വിലയിരുത്തൽ 2025 നവംബർ 27-ന് നടന്നു. ഫിനാൻഷ്യൽ ബിഡ് പ്രകാരം, ജോൺസൺ ലിഫ്റ്റ്സ് ഏറ്റവും കുറഞ്ഞ നിരക്കാണ് സമർപ്പിച്ചത്. ജോൺസൺ ലിഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ₹ 17.4 കോടിയും, ഓട്ടിസ് എലിവേറ്റർ കമ്പനി (ഇന്ത്യ) ലിമിറ്റഡ് ₹ 19.7 കോടിയുമാണ് ഫിനാൻഷ്യൽ ബിഡ് സമർപ്പിച്ചത്. കോച്ചി മെട്രോ ഫേസ് 2 പദ്ധതിക്കായുള്ള ഹെവി ഡ്യൂട്ടി മെഷീൻ റൂംലെസ് എലിവേറ്ററുകളുടെ ഡിസൈൻ, നിർമ്മാണം, സപ്ലൈ, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. കൊച്ചി മെട്രോയുടെ രണ്ടാം…

Read More