Author: News Desk

മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ്പ് ‘ഒപ്പം’ (Oppam) ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് സ്വന്തമാക്കി. പ്രമുഖ നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് ഈ തുക സമാഹരിച്ചത്. പ്രമുഖ ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും അദ്ദേഹത്തിന്റെ നിക്ഷേപക ശൃംഖലയും കേരളത്തിലെ വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകരും ഈ ഫണ്ടിങ് റൗണ്ടിൽ പങ്കാളികളായി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന ‘ഹഡിൽ ഗ്ലോബൽ’ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വൺ ടാങ്ക്’ ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്. കാസർഗോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നീ യുവസംരംഭകർ ചേർന്നാണ് ‘ഒപ്പം’ സ്ഥാപിച്ചത്. ഭാഷാപരമായ പരിമിതികളും മാനസികാരോഗ്യ ചികിത്സയോടുള്ള സാമൂഹിക വിമുഖതയും മറികടന്ന് സാധാരണക്കാർക്ക് വിദഗ്ധ സേവനം ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. നിലവിൽ 40-ലധികം രാജ്യങ്ങളിലുള്ള മലയാളികളാണ് ഒപ്പത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇതിനോടകം ഇരുപതിനായിരത്തിലേറെ തെറാപ്പി സെഷനുകൾ വിജയകരമായി പൂർത്തിയാക്കി. കൺസൾട്ടന്റ് സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, സെക്ഷ്വൽ…

Read More

എസിസി ലിമിറ്റഡും ഓറിയന്റ് സിമന്റും അംബുജ സിമന്റ്സുമായി ലയിപ്പിക്കാൻ അംഗീകാരം നൽകി. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അംബുജ സിമന്റ്സ് ബോർഡാണ് അഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ രാജ്യവ്യാപക സാന്നിധ്യമുള്ള ശക്തമായ സിമന്റ് കമ്പനിയായി അംബുജ സിമന്റ്സ് മാറുമെന്ന് കമ്പനി അറിയിച്ചു. ‌ലയനം വഴി പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും നിർമ്മാണ-ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. ഇതോടൊപ്പം മൂലധന വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനും വഴിവെക്കുമെന്ന് അംബുജ സിമന്റ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മെച്ചപ്പെടുത്തലുകൾ ലാഭം വർധിപ്പിക്കാനും ഉത്പാദന ശേഷി വിപുലീകരിക്കാനും ദീർഘകാല ഓഹരിയുടമകളുടെ തിരിച്ചുവരവ് മെച്ചപ്പെടുത്താനും സഹായിക്കും. ലയനത്തോടെ നെറ്റ്‌വർക്ക് ഘടന, ബ്രാൻഡിംഗ്, വിൽപ്പന പ്രചാരണ ചെലവുകൾ എന്നിവ ലളിതമാക്കും. ഇതിലൂടെ ചിലവ് കുറയ്ക്കാനും ഓരോ മെട്രിക് ടണ്ണിനും കുറഞ്ഞത് 100 രൂപ വരെ മാർജിൻ വർധിപ്പിക്കാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. ഘടനാപരമായ ആവർത്തനങ്ങൾ ഒഴിവാക്കുന്നതോടെ ഭരണച്ചെലവുകൾ കുറയുകയും തീരുമാനമെടുക്കൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താൻ സാധിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ACC, ഓറിയന്റ്, പെന്ന,…

Read More

സ്ത്രീയാത്രക്കാർക്ക് ഇനി ആ “ആശങ്ക” വേണ്ട. പബ്ലിക് ടോയ്‌ലറ്റുകള്‍ കണ്ടെത്താന്‍ ക്ലൂ ആപ്പ് ഉടനെത്തും. ദീര്‍ഘദൂര യാത്രകളില്‍ ശുചിമുറികള്‍ കണ്ടെത്തുക എന്നത് പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ വിഷമമേറിയ കാര്യമാണ്. ഇതിനൊരു പരിഹാരവുമായി ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് തയാറാക്കിയത്. യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ആപ്പുപയോഗിച്ചു ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികള്‍ക്ക് പുറമെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റാറന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ശൃംഖല വിപുലീകരിക്കുന്നത്. ഓരോ…

Read More

ഇലക്ട്രിക് ടൂവീലറായ ഓർബിറ്റർ (Orbiter) തെലങ്കാനയിലും അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോർ. നേരത്തെ കർണാടക, മഹാരാഷ്ട്ര ഡൽഹി എന്നിവിടങ്ങളിൽ അവതരിപ്പിച്ച ഓർബിറ്റർ കേരളത്തിലേയും തിരഞ്ഞെടുത്ത ഷോറൂമുകളിൽ ലഭ്യമാണ്. 1,04,600 രൂപയാണ് ഓർബിറ്ററിന്റെ കൊച്ചിയിലെ എക്സ്-ഷോറൂം വില. പിഎം ഇ-ഡ്രൈവ് ഉൾപ്പെടെയാണിത്. ഡെയ്ലി കമ്യൂട്ടിനെ പുനർനിർവചിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്ത ടിവിഎസ് ഓർബിറ്റർ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകൾ ആദ്യമായി അവതരിപ്പിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. 34 ലിറ്റർ ബൂട്ട് സ്പേസ്, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയ്ക്കു പുറമേ 158 കിലോമീറ്റർ ഐഡിസി റേഞ്ച്, ക്രൂസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുമുണ്ട്. മോഡേർൺ കണക്ടഡ് സിസ്റ്റംസ്, 14 ഇഞ്ച് ഫ്രണ്ട് വീൽ എന്നിങ്ങനെ പോകുന്നു മറ്റ് പ്രത്യേകതകൾ. ഇലക്ട്രിക് വാഹന രംഗത്തെ ടിവിഎസ്സിന്റെ മേധാവിത്വം ശക്തമാക്കാൻ ഓർബിറ്ററിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിയോൺ സൺബേർസ്റ്റ്, സ്ട്രാറ്റസ് ബ്ലൂ, ലൂണാർ ഗ്രേ, സ്റ്റെല്ലർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർഷ്യൻ കോപ്പർ എന്നിങ്ങനെയുള്ള കളർ പാറ്റേർണുകളിലാണ് ടിവിഎസ് ഓർബിറ്റർ വിപണിയിലെത്തിയിരിക്കുന്നത്. India…

Read More

വ്യവസായത്തിന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായുള്ള വ്യാപാര കരാർ പ്രകാരം ഇന്ത്യയിലേക്ക് മാർബിൾ ബ്ലോക്കുകൾ അയക്കാൻ ഒമാൻ സമ്മതിച്ചതായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ടർക്കിഷ് മാർബിളിന്റെ ഇറക്കുമതിക്ക് പകരം ഇന്ത്യയ്ക്ക് ഇത് മുതൽക്കൂട്ടാകും. നേരത്തെ മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുന്നതിനായി 2016 മുതൽ ഒമാൻ അസംസ്‌കൃത മാർബിളിന്റെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുതിയ നീക്കത്തിലൂടെ മാറിയിരിക്കുന്നത്. സംസ്കരണത്തിനും മാർബിൾ വ്യവസായത്തിനും സഹായകമാകുന്ന തരത്തിൽ മാർബിൾ ബ്ലോക്കുകൾ തുറന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്നും, ഫിനിഷ്ഡ് മാർബിൾ ഇറക്കുമതി ചെയ്യുന്നതിനുപകരം, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയിൽ തന്നെ അന്തിമ മാർബിൾ ടൈലുകളും ഫ്ലോറും ഉത്പാദിപ്പിക്കാനാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യയിലെ 23 നഗരങ്ങളെ ലക്ഷ്യമിട്ട് ടർക്കിഷ് നിർമിത ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചതിനെത്തുടർന്ന് മെയ് മുതൽ ഇന്ത്യയും തുർക്കിയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, തുർക്കി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്ഥാപനമായ സെലെബി എയർപോർട്ട് സർവീസസിന്റെ ഇന്ത്യയിലെ സുരക്ഷാ അനുമതി…

Read More

21ആം നൂറ്റാണ്ടിലെ യുദ്ധത്തിന്റെ സ്വഭാവം തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിരിക്കുന്നു. കരസേന യുദ്ധക്കളങ്ങളിൽ ആധിപത്യം സ്ഥാപിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാലഘട്ടത്തിൽ നിന്ന്, പ്രതിരോധ സാങ്കേതികവിദ്യ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെയും ഡ്രോണുകളുടെയും നെറ്റ്‌വർക്ക് ആയുധങ്ങളുടെയും യുഗത്തിലേക്ക് നീങ്ങി. ഇന്ന്, രാജ്യങ്ങൾ ആറാം തലമുറ യുദ്ധ സംവിധാനങ്ങളിലേക്ക് കുതിക്കുന്നു, അടുത്ത ലെവൽ സൈനിക സാങ്കേതികവിദ്യയിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്നു. ഇന്ത്യയും ഈ മത്സരത്തിൽ പങ്കാളിയാണ്. അഞ്ചാം തലമുറ, ആറാം തലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പദ്ധതിക്ക് അടുത്തിടെ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതിന്റെ പ്രാരംഭ വിഹിതം 15,000 കോടി രൂപയാണ്. യുദ്ധവിമാനങ്ങൾക്കും ആളില്ലാ സംവിധാനങ്ങൾക്കും പുറമേ, മിസൈൽ സാങ്കേതികവിദ്യയും സമാന്തര മായി വികസിക്കുന്നു. പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇന്ത്യ ഇപ്പോൾ പുതിയ മിസൈൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഈ പുതിയ സംവിധാനം ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സേനയുടെ കൃത്യതയും ആക്രമണ ശേഷി…

Read More

കേരളത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. കോട്ടയത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ദേശീയ പാത ഇടനാഴി വിലയിരുത്താൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചു. വരാനിരിക്കുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപാസുമായി ബന്ധിപ്പിക്കുന്ന തരത്തിലാകും നിർമാണമെന്നാണ് ആദ്യ റിപ്പോർട്ടുകൾ. കോട്ടയം എംപി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് സമർപ്പിച്ച കരട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. നിലവിലുള്ള ഗതാഗതക്കുരുക്കിന് പകരം അതിവേഗ പാതയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയായിരുന്നു കരട് റിപ്പോർട്ട് സമർപ്പിച്ചത്. നിർദിഷ്ട ഇടനാഴിക്ക് NHAI സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതായി ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. പാടശേഖരങ്ങളിലും തണ്ണീർത്തടങ്ങളിലും ഉയരപ്പാതയാണ് നിർമിക്കുക. കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്കു പ്രയോജനപ്പെടുന്ന റോഡ് മധ്യകേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായ മേഖലയ്ക്കും സഹായമാകും. കോട്ടയത്തുനിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനും സഹായിക്കും. കേന്ദ്ര സംഘം…

Read More

ടെസ്‌ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാദ് അൽ ഷെബയിലെ ദുബായ് റോയൽസ് മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, എഐ എന്നിവയിലെ ഏറ്റവും പുതിയ വികസനങ്ങൾ ഇരുവരും ചർച്ച ചെയ്തു. ആഗോള സാമ്പത്തിക നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു വികസനത്തിലേക്കുള്ള ഗതിവേഗം വർധിപ്പിക്കുമെന്നും ലോകത്തു മാറ്റങ്ങൾ സൃഷ്ടിക്കുന്നവർക്കു യുഎഇ എന്നും പിന്തുണ നൽകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. പൊതു സ്വകാര്യ മേഖലകളുടെ സഹകരണമാണു പുരോഗതിക്കു വേഗം കൂട്ടുക. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ആഗോള തലസ്ഥാനമായി ദുബായിയെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ഭാവി മുൻനിർത്തിയുള്ള സുസ്ഥിര പദ്ധതികളാണു നടപ്പാക്കുക-അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്ഫോമിലൂടെ മസ്ക് ഷെയ്ഖ് ഹംദാന് നന്ദി പറഞ്ഞു. ദുബായ് കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ കാണാൻ മസ്‌ക് അബുദാബിയിലേക്ക് പറന്നു. അതേസമയം മസ്കും ഷെയ്ഖ് ഹംദാനും ഒന്നിച്ചുള്ള ചിത്രങ്ങൾ…

Read More

ഇന്ത്യയിൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യം സ്ഥാപിക്കാൻ റഷ്യൻ പ്രതിരോധ ഭീമനായ അൽമാസ്-ആന്റേ. എംആർഒ സൗകര്യത്തിനായി ഇന്ത്യൻ പങ്കാളിയുമായി സഹകരിക്കാനാണ് അൽമാസ്-ആന്റേ തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിന് ഇത് വലിയ പ്രോത്സാഹനമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശക്തമായ സർഫസ്-ടു-എയർ മിസൈൽ ഷീൽഡിന്റെ ദീർഘകാല സേവനക്ഷമത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതി 2028ഓടെ പൂർണമായും പ്രവർത്തനക്ഷമമാകും. ഇന്ത്യൻ സർവീസിൽ ‘സുദർശൻ ചക്ര’ എന്നറിയപ്പെടുന്ന എസ്-400 സിസ്റ്റങ്ങളുടെ പൂർണമായ പിന്തുണയ്‌ക്കായാണ് പുതിയ സൗകര്യം ഉപയോഗിക്കപ്പെടുക. ആഭ്യന്തരമായി സുപ്രധാന സബ്-സിസ്റ്റങ്ങളുടെ പതിവ് സർവീസിംഗ്, സങ്കീർണമായ അറ്റകുറ്റപ്പണികൾ, ഓവർഹോളുകൾ എന്നിവ നടത്താൻ ഇത് ഇന്ത്യൻ എഞ്ചിനീയർമാരെ പ്രാപ്തരാക്കും. നിലവിൽ, പ്രധാന ഘടകങ്ങൾ പലപ്പോഴും സർവീസിംഗിനായി റഷ്യയിലേക്ക് തിരികെ അയയ്ക്കേണ്ടതുണ്ടെന് പ്രധാന ലോജിസ്റ്റിക് വെല്ലുവിളിയേയും പുതിയ നീക്കം അഭിസംബോധന ചെയ്യുന്നു. 400 കിലോമീറ്റർ വരെ ദൂരത്തിൽ ശത്രു വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ…

Read More

ഇന്ത്യയിൽ എട്ട് മാസത്തിനുള്ളിൽ 30,000 ത്തോളം ജീവനക്കാരെ നിയമിച്ച് തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ. ഫോക്സ്കോണിന്റെ ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ പുതിയ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് വമ്പൻ നിയമനം. ഇത് ഇന്ത്യയിലെ ഇതുവരെയുള്ള ഏതൊരു ഫാക്ടറിയുടെയും ഏറ്റവും വേഗതയേറിയ റാമ്പ് അപ്പ് ആണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയ്ക്ക് പുറത്ത് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ പ്രതിബദ്ധത കൂടിയാണ് ഇതി പ്രതിഫലിപ്പിക്കുന്നത്. ഇതിനുപുറമേ, 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യം പ്രധാനമായും നടത്തുന്നത് സ്ത്രീകളാണെന്ന സവിശേഷതയുമുണ്ട്. ജീവനക്കാരുടെ എണ്ണത്തിന്റെ ഏകദേശം 80% സ്ട്രീകളാണ്. അതിൽ ഭൂരിഭാഗവും 19-24 വയസ്സിനിടയിലുള്ളവരാണെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഐഫോൺ 16 ഉപയോഗിച്ചുള്ള പരീക്ഷണ ഉത്പാദനം ഫാക്ടറി ആരംഭിച്ചതായും ഇപ്പോൾ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ നിർമ്മിക്കുന്നതായും കമ്പനി പ്രതിനിധി പറഞ്ഞു. ഉത്പാദനത്തിന്റെ 80% ത്തിലധികവും കയറ്റുമതി ചെയ്യുന്നു. അടുത്ത വർഷം ഉത്പാദനത്തിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ 50,000 ജീവനക്കാരെ…

Read More