Author: News Desk
ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 സർഫേസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെ റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിർദിഷ്ട സംഭരണം ഉൾപ്പെടുത്തിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2018 ഒക്ടോബറിൽ, അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. കരാറുമായി മുന്നോട്ട് പോകുന്നത് അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യുഎസ് ഉപരോധങ്ങൾക്ക് കാരണമായേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നീക്കം. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം എത്തിച്ചു കഴിഞ്ഞതായും ഇന്ത്യ കൂടുതൽ ആയുധ സംവിധാനങ്ങൾ വാങ്ങാൻ സാധ്യതതയുള്ളതായും പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. following ‘operation sindoor’ success, india may procure additional russian s-400 air defence systems. the…
ഹുറൂൺ സമ്പന്ന പട്ടിക (Hurun Rich List 2025) കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടിക പ്രകാരം സെപ്റ്റോ (Zepto) സ്ഥാപകരായ കൈവല്യ വോഹ്റ( Kaivalya Vohra), ആദിത് പാലിച്ച (Aadit Palicha) എന്നിവരാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണേർസ്. 22കാരനായ കൈവല്യയുടെ ആസ്തി 4480 കോടി രൂപയും, 23കാരനായ ആദിത് പാലിച്ചയുടെ ആസ്തി 5380 കോടിയുമാണ്. 25-35 വയസ്സുള്ള ബില്യണേർസിന്റെ വിഭാഗത്തിൽ എസ്ജി ഫിൻസെർവിന്റെ രോഹൻ ഗുപ്ത മുൻപന്തിയിലുണ്ട്. 26കാരനായ അദ്ദേഹത്തിന്റെ ആസ്തി 1140 കോടി രൂപയാണ്. 27 വയസ്സുള്ള ഭാരത് പേയുടെ ശാശ്വത് നക്രാണിക്ക് 1340 കോടി രൂപ ആസ്തിയുണ്ട്. ടിഎസി സെക്യൂരിറ്റി സ്ഥാപകൻ തൃഷ്നീത് അറോറയാണ് പട്ടികയിൽ അഞ്ചാമത്. 30കാരനായ അദ്ദേഹത്തിന് 1820 കോടി രൂപയുടെ ആസ്തിയുണ്ട്. ആദിത്യ കുമാർ ഹൽവസ്യ, ഹർഷ റെഡ്ഢി, ഹാർദിക് കൊത്തിയ എന്നിവരും ആദ്യ പത്തിലുണ്ട്. അതേസമയം ആഗോള തലത്തിൽ 21190 കോടി രൂപ ആസ്തിയോടെ പെർപ്ലെക്സിറ്റി സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ്…
ഇറ്റലിയിലെ ടാറന്റോയിൽ എത്തി ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്ത് (INS Trikand). മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവർത്തന വിന്യാസത്തിനിടെയാണ് ഐഎൻഎസ് ത്രികാന്ത് ടാറന്റോയിലെത്തിയിരിക്കുന്നത്. ഐഎൻഎസ് ത്രികാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ സച്ചിൻ കുൽക്കർണി, ഇറ്റാലിയൻ നാവികസേനയുടെ രണ്ടാം നാവിക വിഭാഗത്തിന്റെ കമാൻഡർ റിയർ അഡ്മിറൽ ആൻഡ്രിയ പെട്രോണിയെ സന്ദർശിച്ചു. കപ്പൽ ജീവനക്കാർ പ്രൊഫഷണൽ കൈമാറ്റങ്ങളിലും ക്രോസ്-ഡെക്ക് സന്ദർശനങ്ങളിലും ഏർപ്പെട്ടു. മികച്ച രീതികൾ പങ്കിടുന്നതിലും രണ്ട് നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും ഈ ഇടപെടലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറ്റലിയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം കൂടി അടിവരയിടുന്നതാണ് ഇതെന്ന് അധികൃതർ അറിയിച്ചു. വളർന്നുവരുന്ന പ്രതിരോധ സഹകരണവും സമുദ്ര പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയേയും പ്രവർത്തന വിന്യാസം പ്രതിഫലിപ്പിക്കുന്നു. indian navy’s ins trikand visited taranto, italy, during its mediterranean deployment. the visit aims to strengthen defence cooperation and maritime partnership.
ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജാജ് (Bajaj), ഹീറോ (Hero), ടിവിഎസ് (TVS) എന്നീ കമ്പനികളെയാണ് രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ സാധിക്കുമെന്ന് ഇത് കാണിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ദക്ഷിണ അമേരിക്കയിലെ നാല് രാഷ്ട്രങ്ങളിലേക്കുള്ള പര്യടനത്തിനിടെ കൊളംബിയയിലെത്തിയ രാഹുൽ ബജാജിന്റെ ജനപ്രിയ മോഡലായ പൾസർ (Pulsar) മോട്ടോർസൈക്കിളിന് മുന്നിൽ നിൽക്കുന്ന ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. opposition leader rahul gandhi praises indian companies like bajaj, hero, and tvs for their success in colombia, highlighting innovation over nepotism.
യുഎഇയെ ആഗോള പവർ ഹൗസാക്കി മാറ്റിയ ലീഡേർസ് എന്ന വിശേഷണത്തോടെയുള്ള ടോപ്പ് 100 എക്സ്പാറ്റ് ലീഡേർസ് (Top 100 Expat Leaders of the UAE 2025) പട്ടികയിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാൻ എം.എ. യൂസഫലി (M.A.Yusuff Ali). പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡാണ് (Finance World) പട്ടിക പുറത്തിറക്കിയത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. ഭാട്ടിയ ഗ്രൂപ്പ് (Bhatia Group of Companies) ചെയർമാൻ അജയ് ഭാട്ടിയയാണ് (Ajay Bhatia) പട്ടികയിൽ രണ്ടാമതുള്ളത്. അദ്ദേഹം സ്ഥാപിച്ച എസ്ഒഎൽ പ്രോപ്പർട്ടീസ് (Sol Properties) ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേർസിൽ ഒന്നാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുുത്തി. അൽ ആദിൽ ട്രേഡിങ് (Al Adil Trading) ചെയർമാനും എംഡിയുമായ ധനഞ്ജയ് ദാത്തറാണ് (Dhananjay Datar) പട്ടികയിൽ മൂന്നാമത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയിലുമെത്തിക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ഗസ്സാൻ…
ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്‌കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഐപിഒ ആരംഭിക്കുന്നതിനായി ലെൻസ്കാർട്ടിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി ലഭിച്ചിരിക്കുകയാണ്. നവംബർ മധ്യത്തിൽ ഓഹരി വിപണിയിലെ അരങ്ങേറ്റം ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. ഐപിഒ വഴി 2150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2010ൽ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബൻസാൽ സ്ഥാപിച്ച ലെൻസ്‌കാർട്ടിൽ സോഫ്റ്റ്ബാങ്ക്, വിഷൻ ഫണ്ട്, ടിപിജി തുടങ്ങിയ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 2025 ജൂലൈയിൽ ചേർന്ന കമ്പനിയുടെ വാർഷിക പൊതുയോഗം ഐപിഒ പ്രവേശനത്തിന് അനുമതി നൽകിയിരുന്നു eyewear giant lenskart gets sebi approval for its ipo, aiming to raise ₹2150 crore. the company, founded by piyush bansal, plans a november market debut.
ഇന്ത്യയിൽ സമഗ്ര ESG നയം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു . സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇ.എസ്. ജി Environmental-Social-Governenance അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇതോടെ ഈ നയത്തിനോട് ചേർന്നുപോകുന്ന നിക്ഷേപങ്ങൾക്ക് സബ്സിഡികളും സാമ്പത്തിക പിന്തുണയുമുൾപ്പെടെ വിപുലമായ സർക്കാർ സഹായവും ലഭ്യമാകും. ഇഎസ്ജി തത്വങ്ങൾ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ്, സബ്‌സിഡികൾ, വായ്പ ഇളവുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, ഡിപിആർ പിന്തുണ എന്നിവ ഉറപ്പാക്കും . പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സഹായം നൽകുന്നതിന് എം.എസ്.എം.ഇ ക്ലിനിക്കുകൾ സ്ഥാപിക്കും. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്. ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ.എസ്. ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ…
യുഎഇയിലുടനീളം ട്രെയിനിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് (Etihad Rail) 2026ൽ ആരംഭിക്കും. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഗതാഗത പ്രദർശനമായ ‘ഗ്ലോബൽ റെയിൽ 2025ലാണ്’ (Global Rail conference) പ്രഖ്യാപനം. യുഎഇയുടെ സ്വപ്‌ന പദ്ധതിയായ എത്തിഹാദ് റെയിലിന്റെ മാപ്പും പുറത്തിറക്കിയിട്ടുണ്ട്. എത്തിഹാദ് റെയിൽ യാഥാർഥ്യമാകുന്നതോടെ വിവിധ എമിറേറ്റുകൾക്കിടയിലുള്ള യാത്രാ സമയം വലിയ രീതിയിൽ കുറയും. ദുബായ് മെട്രോ, ബസ് സ്‌റ്റേഷനുകൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് പാസഞ്ചർ ട്രെയിൻ സർവീസ്. ദേശീയ റെയിൽ ശൃംഖലയിലെ സ്റ്റേഷനുകളെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ഡിപ്പോകൾ, ചരക്ക് ടെർമിനലുകൾ, പാസഞ്ചർ സ്റ്റേഷനുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അബുദാബിയിലെ സില പാസഞ്ചർ സ്റ്റേഷനിൽ നിന്നാണ് ശൃംഖല ആരംഭിക്കുന്നത്. ഇത് വടക്കോട്ട് അൽ ധന്ന പാസഞ്ചർ സ്റ്റേഷൻ, റുവൈസ് ഐലൻഡ്, റുവൈസ് തുറമുഖ ചരക്ക് ടെർമിനൽ വരെ നീളുന്നതാണ്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി നാല്…
ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി (Lionel Messi). ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ജനങ്ങളുള്ള ഇന്ത്യയിലേക്ക് വീണ്ടും എത്താനുള്ള ക്ഷണം വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മെസ്സി പറഞ്ഞു. ഇന്ത്യാ ഗോട്ട് ടൂർ 2025ൽ പങ്കെടുക്കുമെന്നാണ് മെസ്സി സ്ഥിരീകരിച്ചിരിക്കുന്നത്. “ഫുട്ബോൾ അഭിനിവേശമുള്ള രാഷ്ട്രം” എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച മെസ്സി, 14 വർഷങ്ങൾക്കു ശേഷം രാജ്യം വീണ്ടും സന്ദർശിക്കാൻ അവസരം ലഭിച്ത് അഭിമാനമാണെന്നും വ്യക്തമാക്കി. ഫുട്ബോൾ ഇതിഹാസത്തിന്റെ സന്ദർശനത്തിന്റെ വിശദമായ രൂപം കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സംഘാടകർ പുറത്തുവിട്ടിരുന്നു. എന്നാൽ, സന്ദർശനം മെസ്സി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഡിസംബർ 13ന് കൊൽക്കത്തയിലാണ് ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ-2025’ ന് തുടക്കമാവുക. മെസ്സിയുടെ പ്രദർശന മൽസരം, കലാവിരുന്നുകൾ തുടങ്ങിയവ വിവിധ നഗരങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ 13ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഗോട്ട് കൺസേർട്ട്, ഗോട്ട് കപ്പ് എന്നീ പരിപാടികളിൽ മെസ്സി പങ്കെടുക്കും. തുടർന്ന് മുംബൈയിലും താരം പ്രദർശന മത്സരത്തിൽ…
ഇന്ത്യയിൽ നിന്ന് ഫിലിപ്പീൻസിലേക്ക് ആദ്യമായി നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ച് എയർ ഇന്ത്യ (Air India). ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്കാണ് എയർ ഇന്ത്യ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ (Indira Gandhi International Airport) നിന്നും മനിലയിലേക്കായിരുന്നു ഉദ്ഘാടന സർവീസ്. മനിലയിലേക്കുള്ള സർവീസുകൾ ആരംഭിച്ചതോടെ, എയർ ഇന്ത്യ തെക്കുകിഴക്കൻ ഏഷ്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇപ്പോൾ മേഖലയിലെ ഏഴ് രാജ്യങ്ങളിലായി എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയ്ക്കും ഫിലിപ്പീൻസിനും ഇടയിൽ വർധിച്ചുവരുന്ന യാത്രക്കാർക്ക് നോൺ-സ്റ്റോപ്പ് കണക്റ്റിവിറ്റി നൽകാൻ പുതിയ സർവീസിലൂടെ സാധിക്കും. ഇതിനുപുറമേ പുതിയ വിമാനങ്ങളിലൂടെ ഫിലിപ്പിനോ യാത്രക്കാർക്ക് യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള എയർ ഇന്ത്യയുടെ ശക്തമായ ശൃംഖല ഡൽഹി വഴി ആക്‌സസ് ചെയ്യുന്നതിനുള്ള പുതിയ കണക്ഷനുകളും തുറക്കുന്നു. എയർ ഇന്ത്യയുടെ എയർബസ് A321LR വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 14 ദിവസം വരെ വീസ രഹിത പ്രവേശനം ഫിലിപ്പീൻസ് അനുവദിച്ചു തുടങ്ങിയതിനു…
