Author: News Desk
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് എന്നീ ഹോൾട്ട് സ്‌റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള തീരുമാനമാണ് പിൻവലിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷനുകളെ നൂറുകണക്കിന് പേരാണ് ആശ്രയിച്ചിരുന്നത്. കോവിഡ്-19 സമയത്ത് തിരക്ക് കുറഞ്ഞതു കാരണം ഈ സ്‌റ്റേഷനുകളില്‍ സാധാരണ ഗതിയിൽ നിർത്തിയിരുന്ന നിരവധി ട്രെയിനുകളുടെ സ്‌റ്റോപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ കോവിഡ് കഴിഞ്ഞിട്ടു ഈ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുനഃസ്ഥാപിച്ചില്ല. ഇത് കാരണം സ്റ്റേഷനിലെ ടിക്കറ്റ് വരുമാനം കുറഞ്ഞു. ഈ വരുമാക്കുറവ് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാൻ ഒരുങ്ങിയത്. The decision to close the Chirakkal and Vellarkkad halt stations in Kannur and Kozhikode districts, respectively, has been…
സ്റ്റൈൽ മന്നൻ രജനീകാന്തും സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന കൂലി (Coolie) എന്ന ചിത്രത്തിലൂടെ വമ്പൻ സിനിമാറ്റിക് അനുഭവത്തിനായുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര പ്രേക്ഷകർ. ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റുകളും ആരാധകർ ആഘോഷമാക്കുകയാണ്. സൂപ്പർതാരവും സൂപ്പർസംവിധായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതാണ് കൂലിയുടെ ഹൈപ്പ് പ്രധാനമായും ഉയർത്തുന്നത്. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനീകാന്തും ലോകേഷും കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്. 350 കോടി രൂപ ബജറ്റിൽ നിർമാണം പൂർത്തിയാക്കിയ ചിത്രം ഈ വൻ ബജറ്റിനു പുറമേ താരത്തിനും സംവിധായകനും നൽകിയിരിക്കുന്ന വമ്പൻ പ്രതിഫലത്തിന്റെ പേരിൽക്കൂടിയാണ് വാർത്തയിൽ ഇടംപിടിക്കുന്നത്. അതോടൊപ്പം ഈ വമ്പൻ ചിലവ് നിർമാതാക്കൾക്ക് മുതലാകുമോ എന്ന ചോദ്യവും ഉയരുന്നു. പിങ്ക് വില്ല റിപ്പോർട്ട് പ്രകാരം പ്രിന്റ്, പബ്ലിസിറ്റി എന്നിവ ഒഴികെയുള്ള ‘കൂലി’യുടെ ആകെ ബജറ്റ് 350 കോടി രൂപയാണ്. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനീകാന്ത് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. അതേസമയം 50 കോടി രൂപയാണ് സംവിധായകൻ…
ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമാണം ആരംഭിക്കാൻ ബിഇഎംഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിലാണ് നിർമാണം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളും നിർമ്മിക്കുന്ന പ്ലാന്റാണിത്. അടുത്ത വർഷം ഡിസംബറോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെറ്റ് സ്പീഡ് ടെസ്റ്റിംഗിന് വിധേയമാക്കുമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശന്തനു റോയ് പറഞ്ഞു. രണ്ട് അതിവേഗ ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള കരാറാണ് ബിഇഎംഎല്ലിന് ലഭിച്ചിട്ടുള്ളത്.പദ്ധതിയും ജോലിയും ഇപ്പോൾ ഡിസൈൻ ഘട്ടത്തിലാണ്. ഏറ്റവും നിർണായകമായ ഡിസൈൻ ഭാഗം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. തുടർന്ന് സെപ്റ്റംബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷ, ഷീറ്റ് മെറ്റൽ വർക്ക്, വെൽഡിംഗ്, സിഗ്നലിംഗ്, ട്രെയിൻ കൺട്രോൾ മാനേജ്മെന്റ് സിസ്റ്റം (TCMS) തുടങ്ങിയ മേഖലകളിൽ ധാരാളം പുതിയ പഠനങ്ങൾ നടന്നുകഴിഞ്ഞു. ഇത്തരം നെക്സ്റ്റ്ജെൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാകും ബുള്ളറ്റ് ട്രെയിൻ നിർമാണമെന്ന് ശന്തനു റോയ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ്…
ഇനി വയനാടെത്താൻ ചുരം കയറി ബുദ്ധിമുട്ടേണ്ടി വരില്ല.മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം പകുതിയായി കുറയ്ക്കാന്‍ കേരളം തയാറാക്കിയ കോഴിക്കോട്- വയനാട് തുരങ്കപാത പദ്ധതിക്ക് ഒടുവില്‍ കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 80.4 കോടി രൂപയുടെ പാലവും പദ്ധതിയിലുണ്ട്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. 1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പണിയുന്ന പാലത്തിന്റെ 80.4 കോടി രൂപയുടെ…
ഇന്ത്യയിൽ അഞ്ചാമത്തെ നിർമാണ കേന്ദ്രം ആരംഭിച്ച് ഷാഫ്‌ലർ ഇന്ത്യ ലിമിറ്റഡ് (Schaeffler India). തമിഴ്‌നാട്ടിലെ ശൂലഗിരിയിൽ ആരംഭിച്ചിരിക്കുന്ന നിർമാണ കേന്ദ്രം ജർമ്മൻ മോഷൻ ടെക്നോളജി കമ്പനിയുടെ തമിഴ്നാട്ടിലെ രണ്ടാമത്തെ നിർമാണ കേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വൻ തോതിൽ വികസിപ്പിക്കാൻ ലക്ഷ്യം വെയ്ക്കുന്ന കമ്പനിക്ക് ഹൊസൂറിലും ഗുജറാത്തിൽ രണ്ടിടത്തും മഹാരാഷ്ട്രയിലും നിർമാണ സൗകര്യങ്ങളും ഗവേഷണ വികസന കേന്ദ്രങ്ങളുമുണ്ട്. 60 വർഷത്തിലേറെയായി രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനിക്ക് 3700ലധികം ജീവനക്കാരാണുള്ളത്. ഓട്ടോമോട്ടീവ് വ്യവസായം വൈദ്യുതീകരണത്തിലേക്കും ഹൈബ്രിഡ് സാങ്കേതികവിദ്യകളിലേക്കും മാറുമ്പോൾ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തെയാണ് ശൂലഗിരി നിർമാണകേന്ദ്രം പ്രതിഫലിപ്പിക്കുന്നത്. ഇതിലൂടെ ഷാഫ്ലറിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് ഇന്ത്യ പ്രധാന കേന്ദ്രമായി മാറുന്നു. ശൂലഗിരിയിൽ 16500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗകര്യമാണ് കമ്പനി പുതുതായി ആരംഭിച്ചിരിക്കുന്നത്. പ്ലാനറ്ററി ഗിയർ സിസ്റ്റങ്ങളും ഹൈബ്രിഡ് ട്രാൻസ്മിഷൻ ഘടകങ്ങളും ഉൾപ്പെടെയുള്ള പരമ്പരാഗത, ഹൈബ്രിഡ് പവർട്രെയിൻ ഘടകങ്ങളുടെ നിർമാണത്തിനാണ് പ്ലാൻ്റ് മുൻഗണന നൽകുക. 108000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വലിയ…
അത്യാധുനിക യുദ്ധവിമാനങ്ങൾ നിർമിക്കാൻ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകി കേന്ദ്ര ഗവൺമെന്റ്. ഇന്ത്യയുടെ തദ്ദേശീയ ഫിഫ്ത്ത് ജെനറേഷൻ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (AMCA) പുതിയ എക്സിക്യൂഷൻ മോഡലിനാണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു അംഗീകാരം നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനൊപ്പം (HAL) സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് ഇതോടെ വഴിതുറക്കുകയാണ്. എഎംസിഎ പ്രോഗ്രാമിലെ സുപ്രധാന പുരോഗതിയായായാണ് നീക്കം വിലയിരുത്തപ്പെടുന്നത്. ഇതോടെ എഎംസിഎ പ്രോഗ്രാമിൽ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് ആരംഭിക്കും. ഇന്ത്യയുടെ യുദ്ധവിമാന നിർമ്മാണത്തിൽ വളരെക്കാലമായി പ്രധാന പങ്കാളിയായ എച്ച്എഎല്ലിന് ഇനിമുതൽ സ്വതന്ത്രമായോ സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയോ ലേലം വിളിക്കാനാകും. ഇന്ത്യൻ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ സ്വകാര്യ കമ്പനികൾക്ക് സ്വതന്ത്രമായി കൺസോർഷ്യം എന്ന നിലയിലോ വിദേശ ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുമായി (OEM) സഹകരിച്ചോ ലേലം വിളിക്കാം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുമതി നൽകിയ തീരുമാനം ഇന്ത്യയുടെ എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ വിശാല ശേഷി പ്രയോജനപ്പെടുത്തി എഎംസിഎയുടെ പ്രോട്ടോടൈപ്പ് വികസനവും അന്തിമ ഉൽപാദനവും വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. യുദ്ധവിമാനങ്ങളുടെ…
ആഗോള മൂലധന നിക്ഷേപങ്ങൾ അമേരിക്കയ്ക്ക് പുറത്ത് സുരക്ഷിത, ദീർഘകാല അവസരങ്ങൾ തേടുന്ന സാഹചര്യത്തിൽ വേഗത്തിലുള്ള നടപടികളിലൂടെ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകാൻ കഴിയുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ആഗോള വിതരണ ശൃംഖലാ വൈവിധ്യവൽക്കരണത്തിൽ പ്രധാന പങ്കാളിയായി ഉയർന്നുവരാനുള്ള രാജ്യത്തിന്റെ അവസരത്തെ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് ഇന്ത്യയുടെ സാധ്യതകളുടെ സുപ്രധാന നിമിഷമാണെന്നും കൂട്ടിച്ചേർത്തു. സിഎൻബിസി ടിവി 18ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ. ബഹുരാഷ്ട്രാ സ്ഥാപനങ്ങൾ അവരുടെ വിതരണ ശൃംഖലകൾ സജീവമായി പുനർനിർണയിക്കുന്നുണ്ട്. ഇന്ത്യ ഇത് ശരിയായി ഉപയോഗിച്ചാൽ രാജ്യത്തിന് നേട്ടമുണ്ടാക്കാനാകും. വിദേശ ബിസിനസുകൾക്കായി സുസ്ഥിരവും സുതാര്യവും പ്രവചനാതീതവുമായ നിയമങ്ങളും ചട്ടങ്ങളും (പ്രത്യേകിച്ച് നികുതി സംബന്ധിച്ച്) കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കണം. ഇങ്ങനെ വ്യക്തവും സ്ഥിരവുമായ പ്രതിബദ്ധത പുലർത്തുകയാണെങ്കിൽ, അത് അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിപ്പിക്കും. ഇത് ഇന്ത്യയിൽ ബിസിനസുകൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും കൂടുതൽ പണം നിക്ഷേപിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലത്തേക്കും, വലിയ തോതിലുമുള്ളതുമായ വിദേശ…
കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 24,000 കോടി രൂപയുടെ വർദ്ധന . എന്നിട്ടും രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. 2024 ഡിസംബർ അവസാനം 2.86 ലക്ഷം കോടി രൂപയായിരുന്നു ഈ നിക്ഷേപം; 2025 ജനുവരി-മാർച്ച് കണക്കുകൾ കൂടി വന്നാൽ പ്രവാസി നിക്ഷേപം നാല് ലക്ഷം കോടി രൂപയിലേക്കടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾക്ക് വർഷംതോറും 9.4% വളർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. നിക്ഷേപത്തിൽ ഏറെക്കാലമായി മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 19.7% കേരളത്തിലേക്കാണ് എത്തുന്നത്. അമേരിക്കയിൽ നിന്നാണ് ഇന്ത്യയിലെ പ്രവാസി നിക്ഷേപത്തിന്റെ മൂന്നിലൊന്ന് എത്തുന്നത്; യു.എ.ഇ, സൗദി, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നുമാണ് 37.9% നിക്ഷേപം വന്നിരിക്കുന്നത് .2014-ൽ ഒരു ലക്ഷം കോടി ആയിരുന്ന പ്രവാസി നിക്ഷേപം, 2020-ൽ രണ്ട് ലക്ഷം കോടിയായി.…
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ രണ്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ജാപ്പനീസ് വാഹനനിർമാതാക്കളായ നിസ്സാൻ മോട്ടോർ. നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹത്തിന് ഇടയിലാണ് പ്രഖ്യാപനം. 1965 മുതൽ ഇന്ത്യയിൽ സാന്നിധ്യമുള്ള കമ്പനിയാണ് നിസ്സാൻ. കമ്പനിയുടെ ഓഫ്റോഡ് വാഹനമായ ജോംഗ മുമ്പ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചിരുന്നു. പിന്നീട് വാഹനം സിവിലിയന്മാർക്കും വിൽപ്പനയ്ക്ക് വെയ്ക്കാൻ കമ്പനി അനുമതി നേടി. ഇങ്ങനെ ഇന്ത്യയിൽ ഏകദേശം 60 വർഷത്തെ ചരിത്രമുള്ള നിസ്സാൻ, ചെന്നൈയിലെ റെനോ നിസ്സാൻ അലയൻസ് പ്ലാന്റിൽ നിന്നുള്ള ഓഹരികൾ വിറ്റഴിച്ചതിന് ശേഷവും രാജ്യത്ത് പ്രവർത്തനം തുടരുമെന്ന നിർണായക സ്ഥിരീകരണവുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 7 സീറ്റർ ബി-സെഗ്മെന്റ് എംപിവി, സി-സെഗ്മെന്റ് എസ്‌യുവി എന്നീ വാഹനങ്ങളാണ് നിസ്സാൻ ഒരു വർഷത്തിനുള്ളിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. വിപണിയിലെ ജനപ്രിയ മോഡലായ റെനോ ട്രൈബറിനോട് സാമ്യമുള്ള മോഡലാണ് ബി-സെഗ്മെന്റ് എംപിവി. 2026ന്റെ…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് പദവി രാജിവെച്ച് ടെസ് സ്ഥാപകൻ ഇലോൺ മസ്‌ക്. ഫെഡറൽ ഗവൺമെന്റിന്റെ ചിലവു ചുരുക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഡോജ് വകുപ്പിൽ നിന്നാണ് മസ്കിന്റെ പടിയിറക്കം. വകുപ്പിന്റെ നേതൃത്വം തന്നെ ഏൽപ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യുഎസ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങുന്ന വിവരം അദ്ദേഹം അറിയിച്ചത്. അതേസമയം ഡൊണാൾഡ് ട്രംപിന്റെ ബില്ലിനെ വിമർശിച്ചാണ് മസ്ക് പടിയിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. വൈറ്റ് ഹൗസ് മസ്‌കിന്റെ രാജി സ്ഥിരീകരിച്ചതായാണ് വിവരം. മസ്കിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് രാജിയെങ്കിലും ട്രംപിന്റെ നിയമനിർമ്മാണ നിർദ്ദേശത്തെ പരസ്യമായി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് പടിയിറക്കമെന്നതാണ് ശ്രദ്ധേയം. ട്രംപ് “ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന് വിശേഷിപ്പിച്ച നികുതി-കുടിയേറ്റ ബില്ലിലായിരുന്നു മസ്കിന്റെ പരസ്യവിമർശനം. ബിൽ വലുതോ മനോഹരമോ ആകാം, പക്ഷേ രണ്ടും കൂടിയാകില്ല എന്നാണ് മസ്ക് വിമർശനം ഉന്നയിച്ചത്. ഫെഡറൽ കമ്മി വർധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ബില്ലെന്നും…