Author: News Desk
ജപ്പാനിലെ രണ്ട് കാർ അസംബ്ലി പ്ലാന്റുകളും മെക്സിക്കോ ഉൾപ്പെടെയുള്ള വിദേശ ഫാക്ടറികളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നിസ്സാൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. കമ്പനി പ്രഖ്യാപിച്ച ചിലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണിതെന്നും ഇന്ത്യ, ദക്ഷിണാഫ്രിക്ക, അർജന്റീന, മെക്സിക്കോ എന്നിവിടങ്ങളിലെ ഫാക്ടറികളുടെ എണ്ണം കുറയ്ക്കുമെന്നും ജാപ്പനീസ്-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും പങ്കാളികളുമായി സുതാര്യത നിലനിർത്താൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ, അവരുടെ സംയുക്ത ഇന്ത്യൻ ബിസിനസായ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ (RNAIPL) ഓഹരികൾ വാങ്ങുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ടിനെക്കുറിച്ച് നിസ്സാൻ ഇന്ത്യയും ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ട് എന്ന സമീപകാല റിപ്പോർട്ടുകൾ ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങൾ പറയാനില്ലെന്നും…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഓയുടെ പിഎസ്എൽവി-സി61 (PSLV-C61/EOS-09) ദൗത്യം പരാജയപ്പെട്ടു. ഇതോടെ തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ഐഎസ്ആർഓയ്ക്ക് നഷ്ടമായി. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇഒഎസുമായി കുതിച്ചുയർന്ന പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയ കാരണം. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു പിഎസ്എൽവി-സി61ന്റേത്. 1997ലെ പരാജയം അടക്കം 32 വർഷത്തിനിടെ പരാജയപ്പെട്ട മൂന്നാമത്തെ പിഎസ്‌എൽവി ദൗത്യമാണിത്. പറന്നുയർന്ന് ഏകദേശം ആറ് മിനിറ്റിനുള്ളിൽ റോക്കറ്റ് അതിന്റെ ഉദ്ദേശിച്ച പാതയിൽ നിന്ന് മാറുകയായിരുന്നു. രണ്ടാം ഘട്ടം വരെ റോക്കറ്റിന്റെ പ്രകടനം സാധാരണ ഗതിയിലായിരുന്നുവെന്നും വാഹനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുന്ന സോളിഡ് മോട്ടോറിലെ ചേംബർ മർദ്ദത്തിൽ കുറവുണ്ടായതിനാൽ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചില്ല എന്നും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.1696 കിലോഗ്രാം ഭാരമുള്ള ഇഒഎസ്…
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്മെൻറ് മാമ്പഴം തടഞ്ഞ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോസ് ഏഞ്ചൽസ്, സാൻഫ്രാൻസിസ്കോ, അറ്റ്ലാൻറ വിമാനത്താവളങ്ങളിൽ മാമ്പഴ ലോഡുകൾ തടഞ്ഞത്. ഈ മാമ്പഴങ്ങൾ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചരക്കുകൂലിയടക്കം നൽകി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്നതിനാലും തിരികെ എത്തിക്കുമ്പോഴേക്കും ഇവ കേടാകും എന്നതിനാലും മാമ്പഴങ്ങൾ നശിപ്പിക്കാനാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തവർ ആലോചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇതു കാരണം $500000 നഷ്ടമുണ്ടായതായി കയറ്റുമതിക്കാർ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണികളിൽ ഒന്നാണ് യുഎസ് എനന്തിനാൽ യുഎസ്സിന്റെ നടപടി മൊത്തത്തിലുള്ള വ്യാപാരബന്ധത്തിൽ തന്നെ പ്രാധാന്യം അർഹിക്കുന്നു. നവി മുംബൈയിൽ മേയ് 8, 9 തീയതികളിൽ ഇറേഡിയേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മാമ്പഴം യുഎസ്സിലേക്ക് കയറ്റിയയച്ചത്. കീടങ്ങളെ തടയുന്നതിന് പ്രത്യേക ഡോസിലുള്ള റേഡിയേഷൻ നടത്തുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ.…
ബോഡി ഡിസ്മോർഫിയ എന്ന തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. . സ്വന്തം ശരീരം പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്കയിലും സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ചുള്ള വേവലാതിയിലുമാണ് താനെന്ന് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നതായും കണ്ണാടിയിൽ പോലും നോക്കാൻ ഇഷ്ടമില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസ്മോർഫോഫോബിയ എന്നും അറിയപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ ഒരാളുടെ ശാരീരിക രൂപത്തിൽ കാണുന്ന ന്യൂനതയെ ഓർത്തുള്ള മാനസിക വൈകല്യമാണ്. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന ഈ അവസ്ഥ കൗമാരക്കാരിലും യുവാക്കളിലും ചിലപ്പോൾ കൂടുതലായി കാണപ്പെടാറുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഈ അവസ്ഥ തിരിച്ചറിയപ്പെടാതെ പോയാൽ ദൈനംദിന- സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും വിപരീതമായി ബാധിക്കും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആന്റി ഡിപ്രസന്റുകൾ തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്ക് ചികിത്സയായി നൽകാറുള്ളത്. Karan Johar opens up about his battle with body dysmorphia, the…
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന സ്പോർട്സ് താരങ്ങളിൽ ഒരാളാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. 2017ൽ, ഇന്റർനെറ്റ് സംരംഭകനും റെഡിറ്റ് സഹസ്ഥാപകനുമായ അലക്സിസ് ഒഹാനിയനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ചേർന്ന് ഏതാണ്ട് 450 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. എന്നാൽ ഈ വമ്പൻ ആസ്തി ഉണ്ടെങ്കിലും മക്കളെ നല്ലവഴിക്ക് നടത്താനും, ലളിത ജീവിതം നയിക്കാനുമുള്ള പാഠങ്ങളിലൂടെയും ശീലങ്ങളിലൂടെയും മാതൃകയാകുകകയാണ് ഇവർ. ഏഴു വയസ്സുകാരിയായ ഒളിംപിയയും, ഒരു വയസ്സുള്ള അഥീരയുമാണ് ദമ്പതികളുടെ മക്കൾ. ചെറുപ്പം മുതലേ കുഞ്ഞുങ്ങളെ പണത്തിന്റെ വില മനസ്സിലാക്കിച്ചാണ് തങ്ങൾ വളർത്തുന്നതെന്ന് അലക്സിസ് അടുത്തിടെ സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു. വീട്ടിലെ കുഞ്ഞുകുഞ്ഞു ജോലികൾ ഒളിംപിയയെ കൊണ്ട് ഇപ്പോഴേ ചെയ്യിക്കാറുണ്ട്. പട്ടിക്ക് ഫുഡ് കൊടുക്കുക, ബെഡ് ഒരുക്കുക തുടങ്ങിയ ജോലികൾക്കായി അഞ്ച് ദിവസത്തേക്ക് ഏഴ് ഡോളർ അലവൻസും നൽകും. മുൻപ് ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യിക്കാനായിരുന്നു തീരുമാനം. എന്നാൽ സെറീന ഒളിംപിയയുടെ ‘വക്കീലായി വാദിച്ച്’ ഇത് അഞ്ചു ദിവസം ആക്കുകയായിരുന്നെന്നും…
ഇതിഹാസ താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ അത് ശ്രദ്ധേയമായ കരിയറിന്റെ അവസാനം മാത്രമല്ല- സമയനിഷ്ഠ, അച്ചടക്കം, പരിവർത്തനം എന്നിവ കായികരംഗത്തെന്നപോലെ ജീവിതത്തിലും പ്രാധാന്യമർഹിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഓരോ നിക്ഷേപകനും, പ്രൊഫഷണലും, വിരമിച്ചവരും എല്ലാം അവരുടെ സാമ്പത്തിക യാത്രയിൽ പരിഗണിക്കേണ്ട കാര്യങ്ങളെ കോഹ്‌ലിയുടെ ടെസ്റ്റ് പാരമ്പര്യം പ്രതിഫലിപ്പിക്കുന്നു. 22 വയസ്സിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലി, കാലക്രമേണ ഇതിഹാസമായി മാറി – നിരന്തര പരിശീലനം, ക്രമീകരണങ്ങൾ, ക്ഷമ എന്നിവയിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ. സമ്പത്ത് സൃഷ്ടിക്കുന്നതിന്റെ കൃത്യമായ രൂപരേഖ കൂടിയാണിത്. ഇരട്ട സെഞ്ച്വറി കെട്ടിപ്പടുക്കുന്നതിന് അഞ്ച് സെഷനുകളിലൂടെ ബാറ്റ് ചെയ്യുന്നതുപോലെയാണ് സാമ്പത്തികരംഗത്ത് കോമ്പൗണ്ടിംഗിന്റെ ശക്തിയും. ചെറുപ്രായത്തിലുള്ള (നിക്ഷേപ) തുടക്കവും കാലക്രമേണ ചെറുതും പതിവായതുമായ പ്രവർത്തനങ്ങളും ക്രിക്കറ്റിലെന്ന പോലെ നിക്ഷേപത്തിലും വലിയ ഫലങ്ങൾ നൽകുന്നു. ടെസ്റ്റ് ക്രിക്കറ്റ് അർത്ഥശൂന്യമായ ഗ്ലാമറിനേക്കാൾ കഴിവിന് പ്രതിഫലം നൽകുന്ന ഒന്നാണ്, നിക്ഷേപവും അങ്ങനെ തന്നെ. കോഹ്‌ലി തന്റെ ടെസ്റ്റ് കരിയർ കെട്ടിപ്പടുത്തത്…
ഖത്തർ അമീറിന്റെ സഹോദരി ഷെയ്ഖ അൽ-മയസ്സ ബിൻത് ഹമദ് അൽതാനി കലാലോകത്തെ പ്രമുഖ വ്യക്തിത്വമാണ്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ എന്ന നിലയിൽ പ്രശസ്ത കലാകാരന്മാരുടെ മാസ്റ്റർപീസുകൾ സ്വന്തമാക്കിക്കൊണ്ട് അവർ ഗണ്യമായ അക്വിസിഷൻ കൈകാര്യം ചെയ്യുന്നു. സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കളെ പിന്തുണയ്ക്കുന്ന ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിലൂടെ അവരുടെ സ്വാധീനം സിനിമയിലേക്കും വ്യാപിച്ചു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഖത്തർ മ്യൂസിയംസിനുവേണ്ടിയുള്ള അവരുടെ വാർഷിക ഏറ്റെടുക്കൽ ബജറ്റ് 1 ബില്യൺ ഡോളറാണ്. ഷെയ്ഖ അൽ-മയസ്സ ബിൻത് ഹമദ് അൽ താനിക്ക് അന്താരാഷ്ട്ര അക്കാഡമിക് പരിശീലനം ലഭിച്ചിട്ടുണ്ട്. അൽ-മയസ്സയുടെ വിദ്യാഭ്യാസവും തുടർന്നുള്ള കരിയർ തിരഞ്ഞെടുപ്പുകളും ആഗോള കലാ ലോകത്ത് അവരെ പ്രധാന ശബ്ദമായി രൂപപ്പെടുത്തി. 2005ൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും സാഹിത്യത്തിലും ബിരുദം നേടിയ അവർ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് അവർ യൂണിവേഴ്സിറ്റി ഓഫ് പാരീസ് 1 പാന്തിയോൺ-സോർബോണിലും ഇൻസ്റ്റിറ്റ്യൂട്ട് ഡി’എറ്റുഡ്സ് പൊളിറ്റിക്സ് ഡി…
പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി മൂന്ന് വർഷത്തേക്ക് 2250 കോടി രൂപ നൽകാൻ അസിം പ്രേംജി ഫൗണ്ടേഷൻ. ലാഭേച്ഛയില്ലാത്ത സ്വകാര്യ സ്ഥാപനം വഴിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതിയാണിതെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ പ്രതിനിധി അറിയിച്ചു. പദ്ധതിയിലൂടെ സർക്കാർ സ്കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകൾ പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് അസിം പ്രേംജി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ശതകോടീശ്വരനും മനുഷ്യസ്‌നേഹിയുമായ അസിം പ്രേംജിയുടെ പേരിലുള്ള ഫൗണ്ടേഷൻ പദ്ധതിയിലൂടെ 2.5 ലക്ഷം പെൺകുട്ടികൾക്ക് പ്രതിവർഷം 30000 രൂപ നൽകും. പ്രതിവർഷം 750 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക. ഈ കണക്കുപ്രകാരം മൂന്ന് വർഷത്തേക്ക് പ്രോഗ്രാമിൽ ആകെ ചിലവ് 2250 കോടി രൂപവരും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് അസിം പ്രേംജി ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനുരാഗ് ബെഹാർ പറഞ്ഞു. സർക്കാർ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസുകൾ പൂർത്തിയാക്കി പെൺകുട്ടികൾ…
നമ്മളിൽ മിക്കവരും ഇപ്പോഴും മികച്ച റോഡ് ട്രിപ്പ് ആസൂത്രണം ചെയ്തു കൊണ്ടേ ഇരിക്കുമ്പോൾ കോട്ടയത്തു നിന്നുള്ള വനിത ഇതിനകം തന്നെ രാജ്യത്തിന്റെ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. കുഞ്ഞ്, 76 വയസ്സുള്ള അമ്മ എന്നിവരുൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ജലജ രതീഷിന്റെ അതിരുകൾ ഭേദിക്കുന്ന യാത്ര. പൂർണ്ണമായും സജ്ജീകരിച്ച കാരവൻ സ്വയം ഓടിച്ചുള്ള ജലജയുടെയും സംഘത്തിന്റെയും യാത്രയ്ക്ക് ഇൻസ്റ്റാഗ്രാമിലും ആരാധകരേറെ. കോട്ടയം ഏറ്റുമാനൂരിൽ നിന്നുള്ള ദമ്പതികളായ ജലജയും ഭർത്താവ് രതീഷും പരിചയസമ്പന്നരായ ട്രക്ക് ഡ്രൈവർമാരാണ്. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് 4000 കിലോമീറ്റർ കാരവൻ യാത്രയിലാണ് ഇവരിപ്പോൾ. ഇവരുടെ പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് വളരെ പെട്ടെന്ന് തന്നെ സെൻസേഷനായി മാറി. രസകരവും ഹൃദയസ്പർശിയായ അപ്‌ഡേറ്റുകൾക്കും മനോഹരമായ അവതരണത്തിനുമൊപ്പം മൂന്ന് തലമുറകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുപോകുന്ന റോഡ് യാത്രയുമാണ് ഇവരുടെ അക്കൗണ്ടിലേക്ക് കാഴ്ചക്കാരെ ആകർഷിക്കുന്നത്. മനോഹരമായ ഹൈവേകൾ മുതൽ വിചിത്രമായ പിറ്റ് സ്റ്റോപ്പുകൾ വരെ നീളുന്ന അവരുടെ ഫീഡ് പ്രത്യേക…
പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സർവകക്ഷി സംഘത്തെ അയയ്ക്കുന്നു. പഹൽഗാം ആക്രമണത്തിലെ പാകിസ്ഥാന്റെ നിലപാടുകൾ ലോക രാജ്യങ്ങൾക്കു മുൻപിൽ തുറന്നുകാണിക്കുക കൂടിയാണ് പ്രതിനിധി സംഘങ്ങളുടെ ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ അടക്കമുള്ള ഏഴ് സംഘങ്ങളെയാണ് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ശ്രീകാന്ത് ഷിൻഡെ എന്നീ ബിജെപി-എൻഡിഎ നേതാക്കൾ നാല് സംഘങ്ങളെ നയിക്കും. കോൺഗ്രസ്സിൽ നിന്നും ശശി തരൂർ, എൻസിപി ശരദ് പവാർ വിഭാഗത്തിൽ നിന്നും സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ. ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ സമവായവും ദൃഢനിശ്ചയവും സർവകക്ഷി പ്രതിനിധികൾ ഉയർത്തിക്കാട്ടുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം അറിയിച്ചു. പിടിഐ റിപ്പോർട്ട് പ്രകാരം യുഎസ് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ…