Author: News Desk

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഏപ്രിൽ 19നും വോട്ടെണ്ണൽ മേയ് 22നും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശം കണ്ടിട്ടുണ്ടോ? 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികളുമായി ഒരു പട്ടിക സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സത്യമാണോ? ഏപ്രിൽ 19ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് 22ന് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമെന്നും മെയ് 30ന് പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇതിൽ സത്യമുണ്ടോ? തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഇലക്ഷൻ കമ്മിഷൻ തന്നെ പറയുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടിക എക്സിൽ പങ്കുവെച്ച് കൊണ്ടാണ് ഇലക്ഷൻ കമ്മിഷൻ ഇതിൻെറ നിജസ്ഥിതി പുറത്തു കൊണ്ടുവന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശം തെറ്റാണെന്നെന്നും ഇലക്ഷൻ കമ്മിഷൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പ് തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നും കമ്മിഷൻ പറയുന്നു. തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മിഷൻ പ്രസ് കോൺഫറൻസിലായിരിക്കും പ്രഖ്യാപിക്കുക എന്നും തിരഞ്ഞെടുപ്പ്…

Read More

രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരിച്ചടിയാകുക കേരള ബാങ്കിന്. ഈ മാസം കേന്ദ്ര കോ-ഓപ്പറേറ്റീവ് മന്ത്രി അമിത്ഷാ നാഷണൽ അർബൻ കോഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (NUCFDC) ലോഞ്ച് ചെയ്തിരുന്നു. എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സ്ഥാപിക്കാനും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എല്ലാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും എടിഎം സൗകര്യം, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ക്ലിയറിങ് സിസ്റ്റം, എസ്എൽആർ ലിമിറ്റ്, റീഫിനാൻസിങ് സൗകര്യങ്ങളും ഉണ്ടായിരിക്കും. എതിർപ്പ് മറികടന്ന് നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയുടെ സ്വയം നിയന്ത്രണ സ്ഥാപനമായും പ്രവർത്തിക്കാൻ റിസർവ് ബാങ്കിൻ്റെ അംഗീകാരവും NUCFDCക്ക് ലഭിച്ചു. ജ്യോതീന്ദ്ര മെഹ്തയെയാണ് NUCFDCയുടെ ചെയർമാനായി തിരഞ്ഞെടുത്തത്. NUCFDCയുടെ ബ്രാഞ്ച് ആയിട്ടായിരിക്കും അർബൻ ബാങ്കുകൾ പ്രവർത്തിക്കുക. NUCFDCക്ക് കീഴിൽ വരുന്ന സഹകരണ ബാങ്കുകൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. ഈ നീക്കങ്ങൾ തിരിച്ചടിയാകാൻ പോകുന്നത് കേരള ബാങ്കിനായിരിക്കും. വിഷയത്തിൽ കേരളം എതിർപ്പ് അറിയിച്ചിരുന്നെങ്കിലും ഫലവത്തായില്ല.…

Read More

പോഷക ഗുണം നിറഞ്ഞ ഭക്ഷണം, ഹഫ്സ് ഗ്ലോബൽ (Hafz Global) എന്ന ഫുഡ് സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ അതായിരുന്നു ഹഫ്സ എംടിപിയുടെ മനസിൽ. ന്യൂട്രീഷൻ, വെൽനെസ് എന്ന ആശയങ്ങൾ മുൻനിർത്തി തുടങ്ങിയ ഹഫ്സിന് ചുരുക്കം കാലം കൊണ്ട് തന്നെ ഭക്ഷ്യോത്പന്ന നിർമാണ മേഖലയിൽ മുൻപന്തിയിൽ എത്താൻ സാധിച്ചു.2023 ഒക്ടോബർ 11നാണ് ഹഫ്സ, Hafz Global തുടങ്ങുന്നത്. ഇന്നൊവേറ്റീവായ ഉത്പന്നങ്ങളും സേവനങ്ങളും കൊണ്ട് ആരോഗ്യകരമായ ലൈഫ്സ്റ്റൈൽ അതാണ് ഹഫ്സിന്റെ മുഖമുദ്ര. ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമാണ് ഹഫ്സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള ഭക്ഷണമല്ല ഹഫ്സ് നൽകുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യോത്പന്നങ്ങളാണ് ഹഫ്സിന്റെ സ്പെഷ്യാലിറ്റി. ലോ കാർബുള്ള, പോഷകങ്ങൾ ഒട്ടും തന്നെ പാഴാക്കാത്ത ഭക്ഷ്യോത്പന്നങ്ങൾ, മീൽസ് ആണ് ഹഫ്സിൽ നിന്ന് പുറത്തു വരുന്നത്. ഇതുവഴി കോശങ്ങളെ റിപെയർ ചെയ്യുന്ന പ്രക്രിയയായ ഓട്ടോഫാഗിയെ ഹഫ്സ് പ്രോത്സാഹിപ്പിക്കുന്നു.നമ്മൾ ദിവസവും കഴിക്കുന്ന നാടൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഷുഗറിനെ പടിക്ക് പുറത്ത് നിർത്തി…

Read More

ബിജെപി ഫ്രീ റീചാർജ് യോജനയിൽ എല്ലാ ഇന്ത്യക്കാർക്കും 3 മാസത്തേക്ക് സൗജന്യമായി മൊബൈൽ റീചാർജ് ചെയ്തു കൊടുക്കുന്നു. ഫ്രീ റീചാർജ് ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക! ഇങ്ങനെ ഒരു പോസ്റ്റ്  സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ? 2024 തിരഞ്ഞെടുപ്പിൽ കൂടുതൽ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യാനാണ് ഫ്രീ റീചാർജ് യോജന നടപ്പാക്കുന്നത് എന്നും പോസ്റ്റിൽ കാണാം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റ് കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തവർ കുറവല്ല. എന്താണ് ഈ പോസ്റ്റിന് പിന്നിലെ യാഥാർഥ്യം. ശരിക്കും ബിജെപി സർക്കാർ വോട്ട് ലഭിക്കാനായി മൂന്ന് മാസത്തേക്ക് 239 രൂപയുടെ റീചാർജ് ചെയ്ത് കൊടുക്കുന്നുണ്ടോ? ലിങ്കിലൊന്ന് ക്ലിക്ക് ചെയ്യണോ? ബിജെപി ഫ്രീ റീചാർജ് യോജനയിൽ 3 മാസത്തേക്ക് സൗജന്യ റീചാർജ് ലഭിച്ചു എന്ന തരത്തിൽ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ channeliam.com നടത്തിയ ഫാക്ട് ചെക്കിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ബിജെപിക്ക് വോട്ട് ചെയ്യാം, ഒരിക്കൽ കൂടി ബിജെപി…

Read More

ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കുന്ന  അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിംഗ്, കോമിക്സ് – എക്സറ്റെന്‍ഡഡ് റിയാലിറ്റി  AVGC-XR മേഖലയ്ക്കായിട്ടുള്ള സമഗ്ര എവിജിസി-എക്സ്ആര്‍ നയത്തിന് മന്ത്രിസഭ  അംഗീകാരം നൽകി . സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍  AVGC-XR മേഖലയിലെ പതാകവാഹകരാകാന്‍ ഒരുങ്ങുകയാണ് കേരളം. 50 എവിജിസി-എക്സ്ആര്‍ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും.KSUM എമര്‍ജിംഗ് ടെക്നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്സ്ആറും  വിപുലീകരിക്കുംകെ-ഡിസ്ക്  വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ AVGC-XR  ലാബുകള്‍  തിരുവനന്തപുരത്ത്  മികവിന്‍റെ കേന്ദ്രം  വ്യാവസായിക വികസനത്തിന് 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് 50 കോടിയുടെ ഗവേഷണ വികസന ഫണ്ട്ഇന്നവേഷൻ സഹകരണ സംഘങ്ങൾക്ക് രൂപം കൊടുക്കും 2029 ഓടെ എവിജിസി-എക്സ്ആര്‍ മേഖലയില്‍ സ്കൂൾ തലം മുതൽ സർവകലാശാല തലം വരെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ കേരളത്തിൽ തുടങ്ങും. രാജ്യത്തെ എവിജിസി-എക്സ്ആര്‍ കയറ്റുമതി വരുമാനത്തിന്‍റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്സ്ആര്‍…

Read More

11 മാസത്തിനിടെ കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഉണ്ടായതായി വ്യവസായ മന്ത്രി പി.രാജീവ്. സംരംഭക വർഷം 2.0 പദ്ധതിയിലൂടെ കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. സംരംഭകവർഷം 1.0, സംരംഭകവർഷം 2.0 പദ്ധതികളിലൂടെ , 21 മാസം കൊണ്ട് 2,39,922 സംരംഭങ്ങൾ കേരളത്തിൽ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും 11 മാസക്കാലയളവിൽ സൃഷ്ടിച്ചു.സംരംഭക വർഷം മെഗാ പദ്ധതിയിലൂടെ 15,138.05 കോടി രൂപയുടെ നിക്ഷേ വും 5,09, 935 തൊഴിലും ലഭിച്ചു. എം.എസ്. എം.ഇ മേഖലയിൽ അടച്ചുപൂട്ടിയേക്കുമായിരുന്ന 15 ശതമാനം സംരംഭങ്ങളെ സംരംക്ഷിക്കാൻ കഴിഞ്ഞതായും മന്ത്രി അറിയിച്ചു. 11 മാസത്തിനിടെ ഒരുലക്ഷം സംരംഭങ്ങൾ രണ്ട് വർഷത്തിനിടെ 2,39,922 സംരംഭങ്ങൾ ആകെ നിക്ഷേപം – 15138.05 കോടി ആകെ തൊഴിൽ – 5,09,935 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ എറണാകുളം കൊല്ലം, തിരുവനന്തപുരം , മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ 20,000 ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു.ഇതിൽ 7,6377 പേർ സ്ത്രീ…

Read More

തിരുവനന്തപുരം – മംഗളൂരു റൂട്ടിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ വളഞ്ഞ ട്രാക്കുകൾ നേരെയാക്കാൻ ഇന്ത്യൻ റെയിൽവേ. വളഞ്ഞ ട്രാക്കുകൾ നേരെയാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മൂന്ന് മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമിയേറ്റെടുക്കലുകൾ ഇല്ലാതെ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വേഗതയിലാണ് ഈ റൂട്ടുകളിൽ റെയിൽവേ സർവീസ് നടത്തുന്നത്.അതേസമയം കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരുപ്പതിയിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിലും തീവണ്ടി യാത്ര പുറപ്പിടും. 15-ന് ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്ന് പുറപ്പിടുന്ന തീവണ്ടി പിറ്റേന്ന് 6.20ന് കൊല്ലത്ത് എത്തും. പുതിയ തീവണ്ടി കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീർഥാടകർക്ക് ആശ്രയിക്കാൻ പറ്റും.…

Read More

കൂടുതൽ മേഖലകളിൽ സർവീസ് വ്യാപിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരനെല്ലൂർ, നോർത്ത് മുളവുകാട് എന്നിങ്ങനെ നാല് ടെർമിനലുകളിലാണ് പുതുതായി സർവീസുകൾ ആരംഭിക്കുന്നത്. പുതിയ നാലു ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ‍ ഇതോടെ ടെർമിനലുകളുടെ എണ്ണം നാലായും റൂട്ടുകളുടെ എണ്ണം അഞ്ചായും വർധിക്കും. ആദ്യത്തെ റൂട്ട് ബോൾഗാട്ടി വഴി ഹൈക്കോടതി മുതൽ നോർത്ത് മുളവുകാട് വരെയും രണ്ടാമത്തെ റൂട്ട് ഏലൂർ വഴി സൗത്ത് ചിറ്റൂർ മുതൽ ചേരനെല്ലൂർ വഴിയുമാണ് തീരുമാനിച്ചിരിക്കുന്നത്. ഫോർട്ട് കൊച്ചിയിലേക്ക് റൂട്ട് നീട്ടാൻ ഉദ്ദേശിക്കുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു. നിലവിൽ ഹൈക്കോടതി ജംങ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്.സർവീസ് ആരംഭിച്ച് 10 മാസം പിന്നിച്ചപ്പോൾ 3 റൂട്ടുകളിൽ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ 10…

Read More

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനിയെപ്പറ്റി എന്തൊക്കെ അറിയാം. ബിസിനസ് മാഗ്നെറ്റ് , നർത്തകി, മനുഷ്യ സ്‌നേഹി, വിദ്യാഭ്യാസ രംഗത്തെ മികച്ച പിന്തുണക്കാരി, കായിക രംഗത്തെ പ്രൊമോട്ടർ, ഏറ്റവുമൊടുവിൽ ഇന്ത്യൻ മാധ്യമ വിനോദ രംഗത്തെ ഏറ്റവും ശക്തയായ വനിതയും. അങ്ങനെ നിരവധിയാണ് ഇന്ത്യ കണ്ട നല്ലൊരു കുടുംബസ്ഥ എന്നതിലുപരിയായി നിതയുടെ വിശേഷണങ്ങൾ. മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് . ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയുടെ ഭാര്യ എന്ന വിശേഷണമുള്ള നിത അംബാനി ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ കുടുംബ ബിസിനസിൽ നിന്ന് മാറി ജീവകാരുണ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതാണ് . ഇപ്പോഴിതാ രാജ്യത്തെ വിനോദ- മാധ്യമ രംഗത്തെ ഏറ്റവും വലിയ കമ്പനിയുടെ നിയന്ത്രണമേറ്റെടുത്ത്‌ അവർ തിരിച്ചെത്തിയിരിക്കുന്നു. തൻ്റെ പുതിയ പദവിയോടെ, 25 ബില്യൺ ഡോളറിലധികം മൂല്യമുള്ളതും അതിവേഗം വളരുന്നതുമായ ഇന്ത്യൻ മാധ്യമ, വിനോദ മേഖലയിലെ…

Read More

ഇന്ത്യയുടെ ബഹിഷ്കരണം തുടരുന്നത്  മാലെ ദ്വീപിൻറെ  ടൂറിസം രംഗത്ത് ഉണ്ടാക്കിയ കനത്ത തിരിച്ചടി . മാലെദ്വീപ് ടൂറിസം  ഇന്ത്യ ബഹിഷ്കരിച്ചതോടെ മാലെ ദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംഭവിച്ചത് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവ്. ഇതോടെ ദ്വീപിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടി എന്നാണ് കണക്കുകൾ.ജനുവരി ആദ്യം ലക്ഷദ്വീപിലെ സന്ദർശനത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലെ മന്ത്രിമാർ അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ – മാലെ ടൂറിസം ബന്ധം വഷളായത്. മന്ത്രിമാരെ മാലെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നും സ്ഥിരമായി മാലെ ദ്വീപുകളിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ പിനീട് പിന്മാറുകയായിരുന്നു. ഇതാണ് മാലെ ടൂറിസത്തിനു തിരിച്ചടിയായത്. 2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ മാലെ ദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണം 27,224 ആയി കുറഞ്ഞു. 33 ശതമാനമാണ് ഇടിവ് . ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യാക്കാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ടൂറിസം…

Read More