Author: News Desk

പെട്രോളിനേയും ഡീസലിനേയും മറന്ന് ജനം CNG -യ്ക്ക് പിന്നാലെ പോകുന്ന കാഴ്ചയാണ് 2023 കണ്ടത്. ഉപഭോക്താക്കൾ പരമ്പരാഗത പെട്രോൾ അല്ലെങ്കിൽ ഡീസൽ പവർഡ് മോഡലുകൾക്ക് ഉപരിയായി CNG വാഹനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്നു എന്നതാണ് വാഹന വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡ്. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം CNG വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ കാലയളവിനെ അപേക്ഷിച്ച്, CNG സെഗ്മെന്റ് 53 ശതമാനം എന്ന വൻതോതിലുള്ള വിൽപ്പന വളർച്ചയാണ് കൈവരിച്ചത്. വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത CNG വാഹനങ്ങളെ വളരെ ആകർഷകമായ ഒരു ചോയിസാക്കി മാറ്റുന്നു. പെട്രോൾ/ ഡീസൽ, CNG എന്നിവ തമ്മിലുള്ള വിലയിലെ അന്തരം ഉപഭോക്താവിന് മറ്റൊരു ചോയ്‌സാണ്. മാത്രമല്ല, CNG വാഹനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹാർദമാണ്, അടുത്ത കാലത്തായി CNG ഫില്ലിംഗ് സ്റ്റേഷനുകളുടെ ലഭ്യത ശൃംഘലയും മുമ്പത്തേക്കാൾ ഉപരിയായി വർധിച്ചിട്ടുണ്ട്. 2022 മാർച്ചിൽ, മാരുതി…

Read More

ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തി വിദേശ യൂണിവേഴ്സിറ്റി. ജൈവവൈവിധ്യത്തിനെ ഏറ്റവും അധികം ബാധിക്കുന്ന 25 വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൻ നിന്നുള്ള 4 വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്. ഇഡ്ഡലി, ചന മസാല, രജ്മ, ചിക്കൻ ജൽഫ്രാസി എന്നീ വിഭവങ്ങളാണ് ജൈവവൈവിധ്യത്തിന് ദോഷമുണ്ടാക്കുന്നതായി കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 151 വിഭവങ്ങളുടെ ബയോഡൈവേഴ്സിറ്റി ഫൂട്ട് പ്രിന്റ് പരിശോധിച്ചാണ് നിഗമനത്തിലെത്തിയത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ആണ് പഠനം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ബയോളജിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ലൂയിസ് റോമൻ കാരസ്കോ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.ഒന്നാമതുള്ളത് സ്പെയിനിൽ നിന്നുള്ള ലെച്ചാസോ എന്ന വിഭവമാണ്. 6,7 സ്ഥാനമാണ് ഇഡ്ഡലിക്കും രാജ്മയ്ക്കും നൽകിയത്.മാംസ വിഭവങ്ങൾ ജൈവവൈവിധ്യത്തിന് പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അരി, പയർവർഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് കരുതിയില്ലെന്ന് ഗവേഷകർ പറയുന്നു. ബ്രസീൽ, കൊറിയ, മെക്സികോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മാംസ വിഭവങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് ഫ്രൈസ് ബയോഡൈവേഴ്സിറ്റി ഫൂട്ട്പ്രിന്റിൽ 151…

Read More

വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ റെയിൽയാത്രി (RailYatri). 2023 സാമ്പത്തിക വർഷത്തിൽ 274 കോടി രൂപയുടെ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചതായി റെയിൽയാത്രി പറയുന്നു. 2023 സാമ്പത്തിക വർഷത്തിലെ നഷ്ടം കുറയ്ക്കാനും റെയിൽയാത്രിക്ക് സാധിച്ചിട്ടുണ്ട്.2022 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റെയിൽയാത്രിയുടെ വരുമാനത്തിൽ 2.3 മടങ്ങ് വർധനവുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 117.21 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കഴിഞ്ഞ മാർച്ച് വരെ 273.73 കോടി രൂപയുടെ വരുമാനമുണ്ടാക്കിയതായി കമ്പനി പറയുന്നു.2014ൽ ആരംഭിച്ച റെയിൽയാത്രിയുടെ കോഫൗണ്ടർമാർ കപിൽ റായ്സാദ, മനിഷ് റാത്തി, സച്ചിൻ സാക്സേന എന്നിവരാണ്. റെയിൽവേ ടിക്കറ്റ്, ഇന്റർസിറ്റി സ്മാർട്ട് ബസ് സർവീസ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെയിൽ യാത്രിയിൽ ലഭിക്കും. അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്കിംഗിൽ മാറ്റങ്ങൾ നടത്താൻ ഫ്ലക്സി ടിക്കറ്റ് (flexi-ticket) എന്ന ഫീച്ചറും റെയിൽയാത്രി ലോഞ്ച് ചെയ്തിരുന്നു.റെയിൽ യാത്രിയുടെ വരുമാനത്തിന്റെ 93% വരുന്നത് റോഡ്‌വേ ഓപ്പറേഷനിലൂടെയാണ്. ആസ്തികളിൽ നിന്ന് ലാഭം, പലിശ ഇനത്തിലൂടെ…

Read More

ഭാരമുള്ള വസ്തുക്കൾ സ്വയം ഉയർത്തി നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സിൻ്റെ ഹ്യൂമനോയ്ഡ് റോബോട്ട്. മനുഷ്യർ ചെയ്യുന്ന പലകാര്യങ്ങളും ചെയ്ത് ഇതിന് മുമ്പും ഹ്യൂമനോയ്ഡ് റോബോട്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അറ്റ്ലസ് എന്നാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര്. ഇതിന് മുമ്പ് കോഫി ഉണ്ടാക്കിയും അറ്റ്ലസ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.ഇത്തവണ റോബോടെക്സ്റ്റികളുടെയും മറ്റും നിർദേശമോ നിയന്ത്രണമോയില്ലാതെ സ്വയമാണ് ഹ്യൂമനോയ്ഡ് റോബോട്ട് പ്രവർത്തിക്കുന്നത്. റോബോട്ടിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകളാണ് ജോലി ചെയ്യാൻ ഹ്യൂമനോയ്ഡ് റോബോട്ടിനെ സഹായിക്കുന്നത്. സ്റ്റോറേജ് ബോക്സിൽ നിന്ന് ഭാരം കൂടിയ ഉപകരണങ്ങൾ എടുത്ത് നിർദിഷ്ട സ്ഥലങ്ങളിൽ അറ്റ്ലസ് എടുത്തുവെക്കുന്നുണ്ട്. 2013ലാണ് ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസിനെ വികസിപ്പിക്കുന്നത്. അന്ന് മുതൽ നിരവധി മാറ്റങ്ങളാണ് അറ്റ്ലസിൽ വരുത്തിയത്. അറ്റ്ലസ് ഓടുകയും പാർക്കർ കളിക്കുകയും ചാടുകയും ബാക്ക് ഫ്ലിപ് ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ബോസ്റ്റൺ ഡൈനാമിക്സ് പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണങ്ങളിൽ അറ്റ്ലസ് വിജയിച്ചാൽ ഭാവിയിൽ ഫാക്ടറികളിലും അപകടം നിറഞ്ഞ സാഹചര്യങ്ങളിലും ഇത്തരം റോബോട്ടുകളെ വിന്യസിപ്പിക്കാൻ സാധിക്കും.ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസ് വികസിപ്പിച്ച് 10…

Read More

നിറമോ, ശരീരമോ ഒന്നിനും തടസ്സമാകരുത് എന്ന് ജീവിതം കൊണ്ട് കാണിച്ചു തരും നിമ്മി വെഗാസ്. ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ അവസാന റൗണ്ടിൽ ഇടം നേടിയിരിക്കുന്ന കൊച്ചിക്കാരിയായ നിമ്മിക്ക് പറയാനുള്ളത് ആത്മവിശ്വാസം നേടിത്തരുന്ന വിജയത്തെക്കുറിച്ചാണ്. ചെറായിൽ നിന്നും നെതർലാന്റ്സിലെത്തി, ഇവിടെ നിന്ന് മിസിസ് ഇന്ത്യ മത്സരവേദിയിലേക്ക് കൂടി നടന്നു കയറുന്ന നിമ്മിയുടെ വിശേഷങ്ങൾ അറിയാം.  ആരാണ് നിമ്മി വേഗാസ്, ചെറായി എന്ന കടലോര ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധയിലേക്ക് നിമ്മി എത്തിയത് എങ്ങിനെയാണ്? കൊച്ചി ചെറായി ആണ് സ്വന്തം സ്ഥലം. അവിടെ സാധാരണ മലയാളം മീഡിയം സ്കൂളിലായിരുന്നു വിദ്യാഭ്യാസം. മുനമ്പം സെന്റ് മേരീസ് ഹൈസ്കൂൾ, പറവൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം. ഇന്നത്തെ പോലെ അന്ന് പുറത്തേക്ക് പോയി പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. കോയമ്പത്തൂരിൽ ബാച്ചിലേഴ്സ് ഓഫ് കംപ്യൂട്ടർ സയൻസിൽ ആദ്യം ചേർന്നു. രണ്ടു വർഷം കഴിഞ്ഞ് ഡൽഹിയിലേക്ക് മാറി. അവിടെ വെച്ചാണ് ജീവിതത്തിന് വഴിത്തിരിവുണ്ടായ…

Read More

കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എന്നല്ല, ഭൂലോകവും കടന്ന് ആഗ്രഹിക്കുക, സ്വപ്നങ്ങൾ കാണുക, എന്ത് വില കൊടുത്തും ആ സ്വപ്നം യാഥാർഥ്യമാക്കുക. ഗുജറാത്തിൽ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച ഗുരുകാന്ത് ദേശായി വലിയ സ്വപ്നങ്ങൾ മാത്രം കാണാനിഷ്ടപ്പെടുന്ന യുവാവായിരുന്നു. തന്റെ വളർച്ചയ്ക്ക് ഗുജറാത്ത് മതിയാകില്ല എന്ന തിരിച്ചറിവിൽ തുർക്കിയിലേക്ക് കപ്പൽ കയറി. തുർക്കിയിൽ നല്ല വരുമാനം നൽകുന്ന വെള്ള കോളർ ജോലിയും അയാളെ തൃപ്തനാക്കിയില്ല. ഏതോ ഒരു നിമിഷത്തിൽ രണ്ടും കൽപിച്ച് അയ്യാൾ തിരിച്ച് നാട്ടിലെത്തി. ഇനി എന്ത് വില കൊടുത്തും സ്വന്തം ബിസിനസ് തുടങ്ങണം. അങ്ങനെ ഗുരുകാന്ത് ദേശായി ഗുരുവായി, ബിസിനസുകളുടെ ഗുരു.രാജ്യത്തെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളായ മണിരത്നം സംവിധാനം ചെയ്ത സിനിമ. റിലയൻസ് എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ധീരുഭായി അംബാനിയുടെ ജീവിതത്തിന്റെ വളർച്ചയും ഇടർച്ചയും വൻ കുതിപ്പുമാണ് ഗുരു എന്ന സിനിമ. അഭിഷേക് ബച്ചനും ഐശ്വര്യ റായും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗുരു റൊമാൻസും ഡ്രാമയും ക്യൂരിയോസിറ്റിയും കൊണ്ട് പ്രേക്ഷകരെ…

Read More

ഹനുമാനിലൂടെ (Hanooman) നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയിലും കൈവെച്ച് റിലയൻസിന്റെ മുകേഷ് അംബാനി. ഇന്ത്യയിലെ തന്നെ ഒന്നാംകിട കോടീശ്വരനായ അംബാനിയുടെ ശ്രദ്ധ ആകർഷിച്ച ഹനുമാൻ എന്താണെന്ന് അറിയാമോ? ഇന്ത്യയിലെ മുൻകിട എൻജിനിയറിംഗ് കൊളജുകൾ ചേർന്ന് വികസിപ്പിച്ച എഐ മോഡലാണ് ഹനുമാൻ. ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന നൽകുന്ന ഹനുമാൻ അടുത്തമാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ രാജ്യത്തെ 11 ഭാഷകളിൽ പരിശീലനം നേടിയ ലാർഡ് ലാംഗ്വേജ് മോഡലാണ്. 22 ഭാഷകളിൽ പരിശീലനം നേടാനുള്ള ശ്രമത്തിലാണ്. ഐഐടി ബോംബേ അടക്കം രാജ്യത്തെ 8 ഐഐടികളും അംബാനി സീതാ മഹാലക്ഷ്മി ഹെൽത്ത് കെയറും ചേർന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ നടന്ന ടെക്നോളജി കോൺഫറൻസിലാണ് മോഡലിനെ കുറിച്ച് ഭാരത് ജിപിടി ഗ്രൂപ്പ് ഹനുമാന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഹനുമാൻ ഉപയോഗിച്ച് ഒരു കർഷകൻ തമിഴിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ബാങ്ക് ജീവനക്കാരൻ ഹിന്ദിയിൽ മറുപടി പറയുകയും ഹൈദരാബാദിലെ ഡെവലപ്പർ അത്…

Read More

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് കൂടുതൽ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറങ്ങി. ഇനി ലൈസൻസ് എടുക്കുക അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും നിർദേശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ. ഡ്രൈവിംഗ് ടെസ്റ്റ് കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. പുതിയ നിർദേശങ്ങൾ അറിയാം- മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം ടെസ്റ്റിനായി ഉപയോഗിക്കേണ്ടത്. 99 സിസിക്ക് മുകളിലുളള വണ്ടികളേ ഇതിനായി ഉപയോഗിക്കാവൂ. – ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടോർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. – ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. 15 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പ് നീക്കം ചെയ്യും. – 4 ചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ/ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒഴിവാക്കും.…

Read More

 സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ KSIDC ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരുമടക്കം നൂറോളം പേര്‍. ഇന്‍വസ്റ്റ് കേരള എന്ന പ്രമേയത്തിലൊരുക്കിയ സമ്മേളനത്തില്‍ കേരളത്തിലെ ഭക്ഷ്യ ശീലങ്ങളും ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും സാധ്യതകളും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അഞ്ച് ദിവസത്തെ ഗള്‍ഫുഡ് 2024 പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തിയ സംഗമത്തില്‍ ഭക്ഷ്യമേഖലയെ സംസ്ഥാനത്തെ സുപ്രധാന നിക്ഷേപസാധ്യതയുള്ള ഇടമായി അവതരിപ്പിക്കാനും കെഎസ്ഐഡിസിയ്ക്ക് സാധിച്ചു. ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയനില്‍ പങ്കെടുത്ത സഹപ്രദര്‍ശകരായ ബീക്രാഫ്റ്റ് ഹണി, ക്രീംബെറി യോഗര്‍ട്ട്, ഫൂ ഫുഡ്സ്, ഗ്ലെന്‍വ്യൂ ടീ, ഗ്ലോബല്‍ നാച്വറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്വറല്‍ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക്…

Read More

കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഫ്രിക്കന്‍ വിപണിയുമായുള്ള പങ്കാളിത്തം ലക്ഷ്യമിട്ട് ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടി സംഘടിപ്പിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിയോണിക്സ് സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പരിപാടിയ്ക്ക് നേതൃത്വം നല്കുന്നത്. ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ സിഡാക് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 27 നു നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയ്ക്കും ലൈബീരിയയ്ക്കും ഇടയിലുള്ള സാങ്കേതികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും പരിപാടി സഹായകമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ‘സ്കെയില്‍ ടു വെസ്റ്റ് ആഫ്രിക്ക’ പരിപാടിയിലൂടെ ലഭ്യമാകും. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വ്യവസായികളും സംരംഭകരും പരിപാടിയില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സാങ്കേതിക വിദ്യാ വൈദഗ്ധ്യം ആഫ്രിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനാകും. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും വിലയിരുത്തി പ്രതിനിധികള്‍ ആഫ്രിക്കന്‍ വിപണിയുടെ സാധ്യതകള്‍ ഉറപ്പു വരുത്തും. ആരോഗ്യരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം…

Read More