Author: News Desk
കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരികൾ. കഴിഞ്ഞ ദിവസം ഓഹരി 11.16 ശതമാനം ഉയർന്ന് 1,670 രൂപയിലെത്തി. മുൻ ക്ലോസിംഗ് നിരക്കായ 1,502.35 രൂപയിൽ നിന്നാണ് ഇത് 1,670 രൂപയായിരിക്കുന്നത്. കമ്പനിയുടെ ഓഹരികൾ 9 മടങ്ങിലധികമാണ് അളവിൽ കുതിച്ചുയർന്നത്. കമ്പനിയുടെ വിപണി മൂല്യം 43,000 കോടി രൂപയിലധികമാണ്. കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ, നവീകരണം, പുനർനിർമ്മാണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ മികവു പുലർത്തുന്ന കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഓർഡർ ബുക്ക് ഏകദേശം 22,500 കോടി രൂപയാണ്. ത്രൈമാസ ഫലങ്ങൾ അനുസരിച്ച് കമ്പനിയുടെ അറ്റ വിൽപ്പന 13 ശതമാനം വർദ്ധിച്ച് 1,143.20 കോടി രൂപയും, പ്രവർത്തന ലാഭം 7 ശതമാനം വർദ്ധിച്ച് 298.41 കോടി രൂപയും, അറ്റാദായം 4 ശതമാനം വർദ്ധിച്ച് 188.92 കോടി രൂപയുമായി. അടുത്തിടെ സിഎസ്‌എൽ ഡിപി വേൾഡ് ഉടമസ്ഥതയിലുള്ള ഡ്രൈഡോക്സ് വേൾഡുമായി സുപ്രധാന പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനാണ് ഡ്രൈഡോക്സ് വേൾഡുമായുള്ള ധാരണ. യുഎഇ കിരീടാവകാശി ഷെയ്ഖ്…
2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധനകാര്യ മന്ത്രാലയം. നിലവിൽ അത്തരത്തിലുള്ള യാതൊരും നിർദ്ദേശവും സർക്കാറിനു മുമ്പിൽ ഇല്ലെന്ന് പിഐബി മുഖേന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ധനമന്ത്രാലയം അറിയിച്ചു. ചില സാമ്പത്തിക ഉപകരണങ്ങൾ (ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പോലുള്ളവയ്ക്ക് മാത്രമാണ് ജിഎസ്ടി ചുമത്തുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) 2019 ഡിസംബർ 30ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്കുള്ള എംഡിആർ ഒഴിവാക്കിയതാണ്. നിലവിൽ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാത്തതിനാൽ, ഈ ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. യുപിഐ മുഖേനയുള്ള ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യുപിഐയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനുമായി, 2021-22 സാമ്പത്തിക വർഷം മുതൽ പ്രോത്സാഹന പദ്ധതി…
2023ലാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഏപ്രിലിയ ആർഎസ് 457 ഫുൾ ഫെയർ സ്പോർട്‍സ് ബൈക്ക് ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ ബൈക്ക് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ആർഎസ് 457യ്ക്കായി. നിലവിൽ ₹4,20,000 ആണ് ആർഎസ് 457ന്റെ എക്സ് ഷോറൂം വില. 46.9 ബിഎച്ച്പി കരുത്തും 43 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 457 സിസി പാരലൽ ട്വിൻ എഞ്ചിനാണ് ഏപ്രിലിയ ആർഎസ് 457ന്റെ ഏറ്റവും വലിയ സവിശേഷത. ഏപ്രിലിയ ആർഎസ് 457ന്റെ സ്റ്റാൻഡേർഡ് ക്വിക്ക് ഷിഫ്റ്റർ വരുന്ന മോഡലും ഇപ്പോൾ ലഭ്യമാണ്. മുൻപ് ഇത് ഓപ്ഷണൽ ആക്സസറി ആയിട്ടായിരുന്നു വന്നിരുന്നത്. 2023നെ അപേക്ഷിച്ച് ആർഎസ് 457ന് ഇപ്പോൾ വിലയിൽ ഏതാണ്ട് പതിനായിരം രൂപയുടെ വർധനയുണ്ട്. പ്രീമിയം അലൂമിനിയം ഫ്രെയിം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി കളർ ഡിസ്പ്ലേ, ഒന്നിലധികം റൈഡ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിങ് തുടങ്ങിയ പ്രത്യേകതകളുള്ള ആർഎസ് 457ക്ക് കമ്പനി 32.52 kmpl ഹൈവേ മൈലേജാണ്…
പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ₹1,900 കോടി സമാഹരിക്കാൻ ഹോം, ബ്യൂട്ടി സർവീസുകൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ അർബൻ കമ്പനി (Urban Company). ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇതിനായി സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) ഔദ്യോഗികമായി സമർപ്പിച്ചു. 2014ലാണ് രാഘവ് ചന്ദ്ര, അഭിരാജ് ഭാൽ, വരുൺ ഖൈതാൻ എന്നിവർ ചേർന്ന് അർബൻ ക്ലാപ്പ് എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്. 2020 ജനുവരിയിൽ, അർബൻ ക്ലാപ്പ് അർബൻ കമ്പനി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സമഗ്ര പ്ലാറ്റ്‌ഫോമായി മാറാനും അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു റീബ്രാൻഡിങ്. റീബ്രാൻഡിനെത്തുടർന്ന് അർബൻ കമ്പനി ഓസ്‌ട്രേലിയ, സിംഗപ്പൂർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിച്ചു. നിലവിൽ 59 നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി കൂടുതൽ വളർച്ച കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെയ്പ്പായിട്ടാണ് ഐപിഒയെ കാണുന്നത്. ടൈഗർ ഗ്ലോബൽ, ബെസ്സെമർ വെഞ്ച്വർ പാർട്ണേഴ്‌സ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരുടെ പിന്തുണയോടെയാണ് അർബൻ കമ്പനിയുടെ ഐപിഒ നടക്കുന്നത്.…
ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ റിലയൻസ്. യുഎഇക്കു പുറമേ റിലയൻസിന്റെ കാമ്പ കോള ഒമാനിലെ എഫ് ആൻഡ് ബി വിപണിയിലും ചുവടുറപ്പിക്കുകയാണ്. കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് എന്നിവ ഉൾപ്പെടെയുള്ള പാനീയങ്ങളുമായാണ് റിലയൻസ് ഗൾഫ് വിപണിയിൽ വ്യാപിക്കാൻ ഒരുങ്ങുന്നത്. 1977 മുതൽ ഇന്ത്യയിൽ പ്രചാരത്തിലുള്ള കാമ്പ കോള 2022ലാണ് റിലയൻസ് ഏറ്റെടുത്തത്. കാമ്പ വെറുമൊരു പാനീയമല്ലെന്നും പൈതൃകത്തിന്റെ പുനരുജ്ജീവനമാണെന്നും റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഒഒ കേതൻ മോഡി പറഞ്ഞു. ഇന്ത്യയുടെ അഭിരുചി എന്ന നിലയ്ക്ക് ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കാമ്പ കോള വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കാമ്പയുമായി ഒമാൻ വിപണിയിൽ പ്രവേശിക്കുന്നതിൽ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപമാണ് റിലയൻസ് ലക്ഷ്യം വെയ്ക്കുന്നത്. ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ വേഗത്തിലുള്ള വളർച്ചയ്ക്ക് റിലയൻസ് വലിയ സാധ്യതകൾ കാണുന്നു. നൂതനവും ആഗോള നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന റിലയൻസിന്റെ ട്രാക്ക് റെക്കോർഡ്…
മെയ് മാസത്തോടെ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും സർവീസുകൾ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ വാട്ടർ മെട്രോ ഫെറി ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും മെയ് മാസത്തിൽത്തന്നെ ഫെറി സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം മറ്റ് സ്ഥലങ്ങളിലേക്കുള്ള സർവീസുകളും താമസിയാതെ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന 15 വാട്ടർ മെട്രോ ടെർമിനലുകളിൽ 10 എണ്ണം ഇതിനകം പ്രവർത്തനക്ഷമമായി. പദ്ധതി പ്രകാരം, കെഡബ്ല്യുഎംഎല്ലിന്റെ 19 ഇലക്ട്രിക് ഹൈബ്രിഡ് ഫെറികളിൽ നാലെണ്ണം മട്ടാഞ്ചേരിയിലെയും വില്ലിംഗ്ടൺ ഐലൻഡിലെയും ടെർമിനലുകളിലേക്ക് സർവീസ് നടത്തും. ചെളി അടിഞ്ഞുകൂടാൻ സാധ്യതയുള്ള മട്ടാഞ്ചേരി ടെർമിനൽ പരിസരത്ത് ഉടൻ തന്നെ ഡ്രെഡ്ജിംഗ് നടത്തും. ഇത് ഫെറികൾക്ക് എളുപ്പത്തിൽ നങ്കൂരമിടാൻ സഹായിക്കും. വില്ലിംഗ്ടൺ ഐലൻഡ് ടെർമിനലിൽ ഫ്ലോട്ടിംഗ് പോണ്ടൂൺ സ്ഥാപിക്കും. മട്ടാഞ്ചേരി ടെർമിനലിലെ പോണ്ടൂണുകൾ കായലിലേക്ക് നീണ്ടുനിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഫെറികൾക്ക് നങ്കൂരമിടാൻ ആവശ്യമായ…
ഷിപ്പിംഗ് മേഖലയ്ക്കായി 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട് (MDF) കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകരിക്കുമെന്ന് സൂചന. ഇതിനായുള്ള അന്തിമ നിർദ്ദേശം ഷിപ്പിംഗ് മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചു. നേരത്തെ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ ഇന്ത്യയുടെ സമുദ്ര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യവസായ പങ്കാളികളുമായും വിശദ ചർച്ചകൾ നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഫണ്ട് വിനിയോഗത്തിനുള്ള രീതികൾ വിശദീകരിക്കുന്ന അന്തിമ നിർദ്ദേശം എക്സപൻഡിച്ചർ ഫിനാൻസ് കമ്മിറ്റി (EFC) അംഗീകരിച്ചിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രിസഭയ്ക്ക് അയച്ചിരിക്കുന്നത്. ഈ നിർദ്ദേശം അനുസരിച്ച്, ഫണ്ട് ഷിപ്പിംഗ് മേഖലയ്ക്ക് ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികൾ വഴി സാമ്പത്തിക സഹനൽകും. പ്രാരംഭ കോർപ്പസ് 25,000 കോടി രൂപയായി കണക്കാക്കുന്നു. അതിൽ 49% സർക്കാർ നൽകും. ബാക്കി തുക പ്രധാന തുറമുഖ അധികാരികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല…
വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് റേഷൻ കടകൾ വഴി എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭ്യമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുകയായിരുന്നു. നിലവിൽ, എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ഉടമകൾക്ക് മാത്രമാണ് മണ്ണെണ്ണ ലഭ്യമാക്കുന്നത്. കുറഞ്ഞ അളവിൽ മണ്ണെണ്ണ വിതരണം ചെയ്തതിലൂടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാട്ടി മിക്ക വിതരണക്കാരും പണം പിൻവലിച്ചതിനാൽ ഈ വിഭാഗങ്ങൾക്കുപോലും കൃത്യസമയത്ത് മണ്ണെണ്ണ ലഭിച്ചിരുന്നില്ല. 780 കിലോലിറ്ററാണ് നിലവിൽ മൂന്ന് മാസത്തെ ആകെ വിഹിതം. 14 സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിച്ചതോടെ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിതരണം ക്രമേണ നിർത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും മണ്ണെണ്ണ അനുവദിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് പോലും പ്രതീക്ഷിച്ചിരുന്നില്ല. റേഷൻ കടകളിലേക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്ന കരാറുകാരിൽ ഭൂരിഭാഗവും ഈ…
വൈദ്യശാസ്ത്രത്തിന്റെയും റോബോട്ടിക്സിന്റെയും ഭാവിയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടെസ്‌ല-സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ പോലും റോബോട്ടുകൾ മറികടക്കുമെന്നാണ് മസ്കിന്റെ പ്രവചനം. ശസ്ത്രക്രിയയിൽ നൂതന റോബോട്ടിക്‌സിന്റെ കഴിവുകളെ എടുത്തുകാണിച്ചുള്ള എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിന് മറുപടിയായാണ് മസ്‌ക് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. അൾട്രാ-പ്രിസൈസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ന്യൂറാലിങ്കിന്റെ സർജിക്കൽ റോബോട്ടിനെ ഉദ്ധരിച്ചാണ് മസ്‌കിന്റെ പരാമർശം. പ്രോസ്റ്റേറ്റ്, വൃക്ക ശസ്ത്രക്രിയകൾ ഉൾപ്പെടെ 137 യഥാർത്ഥ നടപടിക്രമങ്ങളിൽ പരീക്ഷിച്ച മെഡ്‌ട്രോണിക്‌സിന്റെ ഹ്യൂഗോ റോബോട്ടിക് സിസ്റ്റത്തെ കുറിച്ചുള്ള പോസ്റ്റിനെ അനുകൂലിച്ചാണ് മസ്ക് മറുപടി ഇട്ടിരിക്കുന്നത്. എന്നാൽ മസ്കിന്റെ പരാമർശത്തിന് എതിരെ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. റോബോട്ടുകൾ ഇപ്പോഴും ശസ്ത്രക്രിയാ വിദഗ്ധരുടെ നിയന്ത്രണത്തിലുള്ള ഉപകരണങ്ങൾ മാത്രമാണെന്നും ഒരിക്കലും മനുഷ്യർക്കോ സർജൻമാർക്കോ അവ പകരം വയ്ക്കാനാകില്ലെന്നും നിരവധി വിദഗ്ധർ പ്രതികരിക്കുന്നു. മസ്കിന്റെ പരാമർശം തെറ്റിദ്ധാരണാജനകമാണ് എന്നാണ് റോബോട്ട് സഹായത്തോടെയുള്ള നടപടിക്രമങ്ങളിൽ പരിചയസമ്പന്നരായ ഡോക്ടർമാർ പറയുന്നത്. യഥാർത്ഥത്തിൽ…
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിലേക്കു നീങ്ങുകയാണ്. നിലവിൽ മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ പാക്കിസ്ഥാനിലേക്ക് പോകുന്നത് ഇന്ത്യയിൽനിന്നാണ്. ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും അടക്കമുള്ളവയുടെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾ ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാൻ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക്-ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക്കിസ്ഥാൻ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങൾ സംബന്ധിച്ചോ അവ ഔഷധ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു ജിയോ ന്യൂസ് എന്ന പാക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. മരുന്നുകളുടെ ക്ഷാമം തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചതായും മരുന്നുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുന്നതായും ജിയോ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മരുന്നുകളുടേയും…