Author: News Desk

സുശീല കർക്കി (Sushila Karki) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാറിയ സുശീല നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കൂടിയാണ്. 73 വയസ്സുകാരിയായ സുശീല കർക്കി പശ്ചാത്തലം കൊണ്ട് രാഷ്ട്രീയക്കാരിയല്ല. നേപ്പാളിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അവരുടെ സേവനത്തിലൂടെയാണ് സുശീല കൂടുതൽ അറിയപ്പെടുന്നത്. 2016 ജൂലൈ മുതൽ 2017 ജൂൺ വരെ അവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. 1952ൽ കർഷക കുടുംബത്തിൽ ജനിച്ച സുശീല കർക്കി കിഴക്കൻ നേപ്പാളിലാണ് വളർന്നത്. 1972ൽ മഹേന്ദ്ര മൊറാങ് കാമ്പസിൽ നിന്ന് ബിരുദവും, 1975ൽ ഇന്ത്യയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. മൂന്ന് വർഷത്തിന് ശേഷം, കഠ്മണ്ഡു ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. 1985ൽ ധരണിലെ മഹേന്ദ്ര മൾട്ടിപ്പിൾ കാമ്പസിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത അവർ, അതേസമയം മുതൽ തന്നെ ബിരത്‌നഗറിൽ നിയമ പ്രാക്ടീസിലും…

Read More

ഫ്രഞ്ച് നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനുമായും (Dassault Aviation) ഇന്ത്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളുമായും സഹകരിച്ച് 114 ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ (Rafale fighter jets) വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ (IAF) നിർദേശം പ്രതിരോധ മന്ത്രാലയം പരിശോധിച്ചു തുടങ്ങി. രണ്ട് ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്നതും 60 ശതമാനത്തിലധികം തദ്ദേശീയ ഉള്ളടക്കമുള്ളതുമായ ഈ മെഗാ ഇടപാട് വരും ആഴ്ചകളിൽ പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഭരണ ബോർഡാണ് പരിശോധിക്കുക. അനുമതി ലഭിച്ചുകഴിഞ്ഞാൽ, നിർദേശം അന്തിമ അംഗീകാരത്തിനായി ഡിഫൻസ് അക്വിസിഷൻ കൗൺസിലിലേക്ക് മാറ്റും. പുതിയ ഏറ്റെടുക്കലോടെ ഇന്ത്യയുടെ പക്കൽ റാഫേലുകളുടെ എണ്ണം 176 ആയി ഉയരും. The Indian Air Force (IAF) is moving forward with a proposal to acquire 114 Indian-made Rafale fighter jets, in a major defense deal with Dassault Aviation.

Read More

മുംബൈയിലെ നിർദിഷ്ട വാട്ടർ മെട്രോ പദ്ധതിക്കായി വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ മഹാരാഷ്ട്ര സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (KMRL) തിരഞ്ഞെടുത്തു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള വാട്ടർ മെട്രോ കണക്റ്റിവിറ്റിയെക്കുറിച്ച് അന്വേഷിച്ച കൺസൾട്ടൻസി വിഭാഗം നേരത്തെ നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു. മുംബൈ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വൈതർണ, വസായ്, മനോരി, താനേ, പൻവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ട് റെക്കോർഡ് വേഗത്തിലാണ് കെഎംആർഎല്ലിന്റെ കൺസൾട്ടൻസി വിഭാഗം തയാറാക്കി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഡിപിആർ തയ്യാറാക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത്. The Maharashtra government has selected Kochi Metro Rail Ltd (KMRL) to prepare the Detailed Project Report (DPR) for the proposed Mumbai Water Metro project.

Read More

തദ്ദേശീയ ജെറ്റ് എഞ്ചിൻ നിർമാണമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. എഞ്ചിൻ നിർമാണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയായ സഫ്രാനും (Safran), ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസഷേന് (DRDO) കീഴിലുള്ള ഗ്യാസ് ടർബെൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റും (GTRE) ചേർന്ന് പദ്ധതിയിടുന്ന സംരംഭത്തിന് ഉടൻ അംഗീകാരം ലഭിച്ചേക്കും. 120 -140 കിലോ ന്യൂട്ടൺ എഞ്ചിൻ തദ്ദേശീയമായി വികസിപ്പിക്കാനും നിർമിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ അഞ്ചാംതലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (AMCA) നിർമാണത്തിൽ ഈ എഞ്ചിൻ ഉപയോഗിക്കും. ജെറ്റ് എഞ്ചിനുകളിൽ നിർണായകമായ ‘ക്രിസ്റ്റൽ ബ്ലേഡ്’ സാങ്കേതിക വിദ്യ (crystal blade technology) അടക്കമുള്ളവ സഫ്രാൻ പൂർണമായി ഡിആർഡിഓയ്ക്ക് കൈമാറും. India’s dream of an indigenous jet engine is close to reality. DRDO partners with France’s Safran to develop a 120 kN engine for the AMCA fighter jet.

Read More

ഗതാഗത രംഗത്ത് ചരിത്രം രചിക്കാനൊരുങ്ങി യുഎഇ. ദുബായിൽ പറക്കും ടാക്‌സികൾക്കായുള്ള (flying taxis) ആദ്യ വെർട്ടിപോർട്ടിന്റെ (vertiport) നിർമാണം അതിവേഗം പുരോഗമിക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (General Civil Aviation Authority) അറിയിച്ചു. ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ടിൽ (DXV) ലാൻഡിംഗ് ഏരിയയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പൂർത്തിയായി. ‍നിലവിൽ പാർക്കിംഗ് ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഫ്ലയിങ് ടാക്സി സർവീസ് ആരംഭിക്കാനാണ് ശ്രമം. യുഎസ് കമ്പനിയായ ജോബിയുമായി (Joby) ചേർന്നാണ് പ്രവർത്തനം. പറക്കും ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവയ്ക്കായുള്ള നിയുക്ത മേഖലയാണ് ഡിഎക്‌സ്‌വി. ഡിഎക്‌സ്‌വി സ്റ്റേഷൻ വഴി പ്രതിവർഷം 170,000 യാത്രക്കാരെ ഉൾക്കൊള്ളാനും മണിക്കൂറിൽ 10ഓളം ലാൻഡിംഗുകൾ നടത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പറക്കും ടാക്‌സികൾ തുടക്കത്തിൽ നിശ്ചിത റൂട്ടുകളിലും നിർദിഷ്ട സ്ഥലങ്ങളിലുമായിരിക്കും പ്രവർത്തിക്കുകയെന്നും പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു. The UAE is making history in transportation as Dubai’s first flying…

Read More

യുഎഇയിൽ സ്കൂൾ സ്ഥാപിക്കുന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പരിഗണനയിലുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോളതലത്തിൽ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് സിബിഎസ്ഇയ്ക്ക് രാജ്യാന്തര ബോർഡ് രൂപീകരിക്കാൻ പദ്ധതിയുള്ളതായും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ പാഠ്യപദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ആഗോളനിലവാരത്തിലേക്ക് ഉയർത്താനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി അന്താരാഷ്ട്ര ബോർഡ് രൂപീകരിക്കും. രൂപീകരണത്തിനു ശേഷം ആഗോളതലത്തിൽ യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്റർനാഷണൽ സ്കൂളുകൾ ആരംഭിക്കും-മന്ത്രി വ്യക്തമാക്കി. യുഎഇയിലെ 12 സ്കൂളുകൾ അടൽ ടിങ്കറിങ് ലാബ് (ATL) സംവിധാനത്തിൽ ചേർന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. India’s Education Minister announced that CBSE is considering opening a school in the UAE and plans to create a new international board.

Read More

പൂജ അവധിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റയിൽവേ. ട്രെയിൻ നമ്പർ 01463/01464 സ്പെഷ്യൽ പ്രതിവാര സർവീസായാണ് ഓടുക. സെപ്റ്റംബർ 25 മുതൽ നവംബർ 29 വരെയാണ് മുംബൈ ലോക്മാന്യ തിലക് ടെർമിനസ്- തിരുവനന്തപുരം നോർത്ത് റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തുക. എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് പുറപ്പെടുന്ന 01463 നമ്പർ ട്രെയിൻ വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 01464 നമ്പർ ട്രെയിൻ ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ ഒരു മണിയോടെ മുംബൈ എൽടിടിയിൽ എത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.

Read More

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലാർസൻ ആൻഡ് ട്യൂബ്രോയുമായി (L&T) സുപ്രധാന കരാറിൽ ഒപ്പുവെച്ച് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL). ട്രാക്ക് ജോലികളുടെ രൂപകൽപന, വിതരണം, നിർമാണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് കരാർ. എൻഎച്ച്എസ്ആർസിഎൽ എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ മുതൽ സരോളി വരെയുള്ള 157 കിലോമീറ്റർ ദൈർഘ്യമുള്ള അലൈൻമെന്റ് ഉൾക്കൊള്ളുന്ന പാക്കേജിൽ നാല് സ്റ്റേഷനുകൾക്കായുള്ള ട്രാക്ക് ജോലികളും താനെയിലെ റോളിംഗ് സ്റ്റോക്ക് ഡിപ്പോയും ഉൾപ്പെടുന്നു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഈ മാസമാദ്യം ബുള്ളറ്റ് ട്രെയിൻ പാതയുടെ ഭാഗമായ സ്റ്റീൽ പാലത്തിന്റെ രണ്ടാമത്തെ സ്പാൻ റെയിൽവേ മന്ത്രാലയം നിർമാണം ആരംഭിച്ചിരുന്നു NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.

Read More

തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് 20 കോച്ചുകളുള്ള പുതിയ റേക്കുമായി സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 16 കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന ട്രെയിനാണ് ഇപ്പോൾ 20 കോച്ചുകളുമായി സർവീസ് ആരംഭിച്ചിരിക്കുന്നത്. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തിയതോടെ 300ലധികം സീറ്റുകളാണ് അധികമായി ലഭിക്കുക. 160 ശതമാനത്തോടെ ഉയർന്ന ഒക്യുപെൻസിയുള്ള സർവീസാണ് മംഗളൂരു വന്ദേഭാരത്. മംഗളൂരു വന്ദേഭാരതിനു പുറമേ നാഗർകോവിൽ – ചെന്നൈ എഗ്മോർ, തിരുവനന്തപുരം–കാസർകോട് എന്നീ വന്ദേഭാരതുകളാണ് തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ. മറ്റ് രണ്ട് വന്ദേഭാരതുകളും 20 കോച്ചുകളുള്ളവയാണ്. മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ ഡിവിഷനിലെ മൂന്ന് വന്ദേഭാരതുകളും 20 കോച്ച് ഉള്ളവയായി. The Thiruvananthapuram-Mangaluru Vande Bharat Express now operates with 20 coaches, adding over 300 seats to meet high demand.

Read More

AI എന്ന സാങ്കേതിക വിദ്യ കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന ഡിജിറ്റൽ ലോകത്തിന്റെ ചോദ്യത്തിന് ഏറ്റവും സുപ്രധാനമായ ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് അൽബേനിയ എന്ന യൂറോപ്പ്യൻ രാജ്യം.എവിടെ തിരിഞ്ഞാലും അഴിമതിയെന്നതാണ് അൽബേനിയയെക്കുറിച്ചുള്ള വിശേഷണം.മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവയുടെ കടത്തിൽ നിന്ന് പണം സമ്പാദിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ കേന്ദ്രമാണിതെന്നും സർക്കാരിന്റെ ഉന്നത മേഖലകളിലേക്ക് അഴിമതി വ്യാപിച്ചിട്ടുണ്ടെന്നും കുപ്രസിദ്ധി കേട്ട അൽബേനിയയിൽ പൊതു ടെൻഡറുകൾ വളരെക്കാലമായി അഴിമതികളുടെ ഉറവിടമാണ്. അത്തരം പൊതു ടെൻഡറുകൾ ഇനി അഴിമതി രഹിതമാക്കാനാണ് അൽബേനിയൻ സർക്കാർ എഐ യുടെ സഹായം തേടിയിരിക്കുന്നത്. മന്ത്രിയാകാൻ രാഷ്ട്രീയത്തിലിറങ്ങണമെന്നോ, ഏറെ കാലത്തേ പരിചയം വേണമോ എന്നൊന്നും ഒരു മാനദണ്ഡമല്ലെന്നു അൽബേനിയ തെളിയിച്ചിരിക്കുന്നു. ലോകത്തെ ആദ്യ ആദ്യത്തെ AI കാബിനറ്റ് മന്ത്രിയെ രംഗത്തിറക്കി അൽബേനിയ. അതും അഴിമതി തടയാനുള്ള പൊതു സംഭരണത്തിന്റെ ചുമതലയുമായി സൃഷ്ടിക്കപ്പെട്ട” ആദ്യത്തെ AI കാബിനറ്റ് മന്ത്രിയായി “സൺ” എന്നർത്ഥം വരുന്ന ഡിയേല. ഇനിമുതൽ ഇ-അൽബേനിയ പോർട്ടലിൽ പരമ്പരാഗത…

Read More