Author: News Desk
വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ വെനസ്വേലൻ ഇടക്കാല പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് വെനസ്വേല സുപ്രീം കോടതി. വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചതിനു പിന്നാലെയായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഡെൽസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. 1969 മേയ് 18ന്, ലിഗ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളായാണ് ഡെൽസി റോഡ്രിഗസ്സിന്റെ ജനനം. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടിയ ഡെൽസി, പഠന കാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പിന്നീട് പാരീസിൽ തുടർപഠനം നടത്തി. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പരിചയമുള്ള ഡെൽസി, 2013ൽ വെനസ്വേലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ മന്ത്രിയായി. പിന്നീട് 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയുമായി. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച അവർ, 2018ലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയി നിയമിതയായത്. ഇതോടൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ…
ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിലേക്കുള്ള യാത്രയിലെ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസിന്റെ ചരിത്രപരമായ ആദ്യ പറക്കലിന്റെ 25ആം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ എൻജിൻ, മൾട്ടി-റോൾ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമാണ് തേജസ്. 2001 ജനുവരി 4ന്, ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് വിംഗ് കമാൻഡർ രാജീവ് കോത്തിയാൽ പൈലറ്റായാണ് തേജസ് ആദ്യമായി ഇന്ത്യൻ ആകാശത്തിലൂടെ പറന്നത്. അയ്യായിരത്തിലധികം പരീക്ഷണ പറക്കലുകൾ നടത്തിയിട്ടുള്ള തേജസ്സിന് ആധുനിക യുദ്ധവിമാനങ്ങളിൽ ഏറ്റവും മികച്ച സുരക്ഷാ റെക്കോർഡ് കൂടിയാണുള്ളത്. 2001ൽ ആദ്യത്തെ പറക്കൽ മുതൽ, ഇതുവരെ ഉണ്ടായ അപകടങ്ങളുടെ എണ്ണം വളരെ പരിമിതമാണെന്നതാണ് തേജസ്സിന്റെ പ്രത്യേകത. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന റഷ്യൻ നിർമിത മിഗ്-21 കാലപ്പഴക്കംകാരണം വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ 1983ലാണ് സ്വന്തമായി യുദ്ധവിമാനം നിർമിക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചത്. ഇതിനായി സർക്കാർ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് പ്രോഗ്രാം ആരംഭിച്ചു. പ്രോഗാം കൈകാര്യം ചെയ്യുന്നതിനായി…
റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ആശങ്കകളിൽ ഇന്ത്യ സഹായിച്ചില്ലെങ്കിൽ അമേരിക്കയ്ക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ ഉയർത്താൻ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാൻ അമേരിക്ക ശ്രമിച്ചിരുന്നു. റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും നിലവിൽ സാധ്യതയുള്ള വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുകയാണ്, എന്നാൽ ആ ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു. 2022ലെ ഉക്രെയ്ൻ യുദ്ധത്തിനുശേഷം ഇന്ത്യ, ഡിസ്കൗണ്ട് ചെയ്ത റഷ്യൻ ക്രൂഡിന്റെ കടൽമാർഗമുള്ള ഏറ്റവും വലിയ വാങ്ങൽ രാജ്യമായി മാറിയിരുന്നു. എണ്ണ വരുമാനം റഷ്യ യുദ്ധത്തിന് ഇന്ധനം പകരുന്നതായി ചൂണ്ടിക്കാട്ടിയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ റഷ്യയ്ക്കെതിരെ രംഗത്തെത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുദ്ധത്തെ സഹായിക്കുകയാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. US President…
2026ൽ ഇന്ത്യൻ എയർലൈൻ കമ്പനികൾ രാജ്യത്തെ മൊത്തം വിമാന ഫ്ലീറ്റിലേക്ക് 50 മുതൽ 55 വരെ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്. വിവിധ എയർലൈൻസുകളുടെ പ്രതീക്ഷിക്കുന്ന ഡെലിവെറികൾ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025ൽ വിമാനഫ്ലീറ്റിൽ 79 വിമാനങ്ങൾ ചേർത്തിരുന്നെങ്കിലും, 44 വിമാനങ്ങൾ തിരിച്ചുനൽകിയതോടെ നെറ്റ് ഇൻഡക്ഷൻ വെറും 35 മാത്രമായിരുന്നു. 2024നേക്കാളും ഏറെ കുറഞ്ഞ അവസ്ഥയിലായിരുന്നു പുതിയ വിമാനങ്ങളുടെ എണ്ണമെന്നും, എന്നാൽ ഈ വർഷം ഇതിൽ മാറ്റമുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. Planespotter.com ഡാറ്റ മുൻനിർത്തിയാണ് ബിസിനസ് സ്റ്റാൻഡേർഡിന്റെ വിശകലനം. 2025ൽ രാജ്യത്തെ മൊത്തം വിമാനങ്ങളുടെ എണ്ണം 826 ആയി. ഇതിൽ 723 വിമാനങ്ങൾ മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നത്. ബാക്കി 103 വിമാനങ്ങൾ സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, അപ്പ്‌ഗ്രഡേഷൻ, നവീകരണം തുടങ്ങിയ കാരണങ്ങളാൽ പ്രവർത്തനം നിലച്ചു. എയർ ഇന്ത്യയുടെ ചില വിമാനങ്ങൾ പുതുക്കലിന്റെ ഭാഗമായി സർവീസ് നടത്തിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇന്ത്യയിലെ വ്യോമയാന അടിസ്ഥാനസൗകര്യ വികസനം അതിവേഗത്തിൽ…
എയർ ഇന്ത്യ (Air India) ഉടമകളായ ടാറ്റ സൺസ് (Tata Sons) തങ്ങളുടെ എയർലൈൻസ് ബിസിനസ്സിനായി പുതിയ നേതൃത്വത്തെ തേടുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ആഗോള വ്യോമയാന എക്സിക്യൂട്ടീവുകളുമായി ചർച്ച ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണിനു പകരക്കാരനെ നിയമിക്കുന്നതിനായി ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രണ്ട് യുകെ, യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി ചർച്ച നടത്തി. എയർ ഇന്ത്യയുടെ നിർവ്വഹണ വേഗതയിലും നിലവിലെ പുരോഗതിയിലും ചന്ദ്രശേഖരൻ തൃപ്തനല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2027 ജൂണിൽ വിൽസന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ ചർച്ചകൾ നടക്കുന്നത്. ഗ്രൂപ്പിന്റെ കുറഞ്ഞ ചെലവിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിലും സമാനമായ നേതൃമാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ചീഫ് എക്സിക്യൂട്ടീവ് അലോക് സിംഗിന്റെ കാലാവധിയും 2027ൽ അവസാനിക്കാനിരിക്കുകയാണ്. വിൽസന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ എയർ ഇന്ത്യയിൽ…
100 കോടി ക്ലബ്ബിലേറി നിവിൻ പോളി-അഖിൽ സത്യൻ ചിത്രം സർവ്വം മായ. റിലീസായി വെറും പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേട്ടത്തെക്കുറിച്ച് അറിയിച്ചത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. സാക്‌നിൽക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 52.85 കോടി രൂപയും, വിദേശത്ത് നിന്ന് 47.15 കോടിയുമാണ് ചിത്രത്തിന്റെ കലക്ഷൻ. ആദ്യ ദിനത്തിൽ 3.35 കോടി രൂപ കലക്ഷൻ നേടിയ ചിത്രം നാലാം ദിനം 5.8 കോടി രൂപ കലക്ഷനിലേക്കെത്തി. ഏഴാമത്തെ ദിവസം 3.5 കോടി രൂപയായി കലക്ഷൻ കുറഞ്ഞെങ്കിലും എട്ടാം ദിവസം ഇത് വീണ്ടും 5.2 കോടിയായി ഉയർന്നു. 4.9 കോടി രൂപയാണ് ചിത്രത്തിന്റെ പത്താം ദിവസത്തെ കലക്ഷൻ. ഹൊറർ ഫാന്റസി കോമഡി ചിത്രമായ സർവ്വം മായ നിവിനും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ്. 2025 ഡിസംബർ 25ന് ക്രിസ്മസ് റിലീസായി…
സംസ്ഥാനത്ത് സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ നിർണായക പങ്കാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഹിക്കുന്നതെന്ന് കെഎസ്‌യുഎം ഇൻഫ്രാസ്ട്രക്ചർ വിഭാഗം മേധാവി സുമി സുകുമാരൻ വ്യക്തമാക്കി. ചാനൽഅയാം ഷീ പവറിനോട് അനുബന്ധിച്ചു നടത്തിയ പോഡ്കാസ്റ്റിൽ അവർ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംരംഭകത്വ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. സംസ്ഥാനത്തുടനീളം സ്റ്റാർട്ടപ്പ് സംസ്‌കാരം വളർത്തുകയും അതിനെ സ്കെയിൽ ചെയ്യുകയും ചെയ്യുന്നതാണ് മിഷന്റെ പ്രധാന ദൗത്യം. വിദ്യാർത്ഥികളായാലും പ്രൊഫഷണലുകളായാലും, സംരംഭകനാകാൻ ആഗ്രഹമുള്ള ഏത് വ്യക്തിക്കും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാമെന്ന് സുമി സുകുമാരൻ പറഞ്ഞു. ഇന്നൊവേറ്റീവ്, സ്കെയിലബിൾ, ടെക്നോളജി അധിഷ്ഠിതമായ ആശയങ്ങളുമായി മുന്നോട്ട് വരുന്ന സംരംഭകരെയാണ് പ്രധാനമായും സ്റ്റാർട്ടപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്. ഒരു ആശയം മാത്രമുള്ളവർക്ക് പോലും സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം. കർശനമായ പ്രാരംഭ ക്രൈറ്റീരിയകൾ ഇല്ല. ‘എന്ത് നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം’ എന്ന ആശയക്കുഴപ്പമുള്ളവർക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ കെഎസ്‌യുഎം പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി. സർക്കാർ…
അഭിനയത്തിനും മെഗാസ്റ്റാർ പദവിക്കും അപ്പുറം, മികച്ച നിക്ഷേപ തീരുമാനങ്ങളിലൂടെയും പല മേഖലകളിലായുള്ള ബിസിനസ്സുകളിലൂടെയും ശ്രദ്ധനേടുന്ന താരമാണ് ചിരഞ്ജീവി. സിനിമാ അഭിനയത്തിനു പുറമേ പ്രൊഡക്ഷൻ, ടെലിവിഷൻ, സ്പോർട്സ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്-നിക്ഷേപ കുതിപ്പ്. ഈ വഴികളിലൂടെ അദ്ദേഹം തന്റെ ആസ്തി ഏകദേശം ₹1,650 കോടിയായി ഉയർത്തി. ടെലിവിഷൻ:2006ലാണ് ചിരഞ്ജീവി മാ ടെലിവിഷൻ നെറ്റ്‌വർക്കിൽ (Maa TV) നിക്ഷേപം നടത്തിയത്. ടെലിവിഷൻ വിപണിയിലെ സ്ഥിര വരുമാനം ഉറപ്പാക്കാനും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദേശിക ചാനലുകളിൽ ഒന്നിന്റെ നിയന്ത്രണം സ്വന്തമാക്കാനും ഇതിലൂടെ അദ്ദേഹത്തിനു സാധിച്ചു. 2015ൽ Star India ഈ ബിസിനസ് വാങ്ങുമ്പോഴേക്കും ചിരഞ്ചീവിയുടെ മാ ടിവിയിലെ പങ്ക് ഏകദേശം ₹400–₹500 കോടി മൂല്യത്തിലെത്തിയിരുന്നു. സിനിമയിൽ നിന്നുള്ള വരുമാനത്തേക്കാൾ വൻ സമ്പാദ്യമാണ് ഇതിലൂടെ അദ്ദേഹത്തിനു ലഭിച്ചത്. സ്പോർട്സ്:2016ൽ ചിരഞ്ചീവി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിൽ നിക്ഷേപം നടത്തി. പ്രോ കബഡ്ഡി ടീം തമിഴ് തലൈവാസ്, ബാഡ്മിന്റൺ ലീഗ് ടീം ബെംഗളൂരു…
ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ബിസിനസിന്റെ അനിവാര്യ ഘടകമാണെന്ന് എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ. എഐ, ഡിജിറ്റൽ ട്രസ്റ്റ്, സൈബർ സുരക്ഷ തുടങ്ങിയവ വനിതാ സംരംഭകരെയും ഓൺലൈൻ ബിസിനസ് നടത്തുന്നവരെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചാനൽഅയാം ഷീ പവറുമായി ബന്ധപ്പെട്ടു നടന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ ബിസിനസുകൾ മുഴുവൻ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റുകൾ മുതൽ മാർക്കറ്റിംഗ് വരെ എല്ലാം ഓൺലൈൻ ആയ സാഹചര്യത്തിൽ സൈബർ സുരക്ഷയെ അവസാന പരിഗണനയായി കാണുന്നത് വലിയ അപകടമാണെന്ന് ജയകുമാർ കൂട്ടിച്ചേർത്തു. കാർ ഓടിക്കാൻ ബ്രേക്ക് എത്രത്തോളം ആവശ്യമാണ് എന്നതുപോലെ ബിസിനസിന് സൈബർ സുരക്ഷയും ആവശ്യമാണ്. സുരക്ഷയുണ്ടെങ്കിൽ മാത്രമേ ബിസിനസ് ആത്മവിശ്വാസത്തോടെ വേഗത്തിൽ മുന്നോട്ടു പോകാൻ കഴിയൂ. ചെറിയ സൈബർ ആക്രമണം പോലും വർഷങ്ങളെടുത്ത് നിർമ്മിച്ച ബ്രാൻഡിനെ തകർത്തുകളയാമെന്നും അദ്ദോഹം മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബിസിനസ് ആരംഭിക്കുന്ന വനിതാ സംരംഭകർ ‘സെക്യൂരിറ്റി ബൈ ഡിസൈൻ’ എന്ന ആശയം തുടക്കത്തിൽ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…
കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഇരുപത് ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുകയോ കാലഹരണപ്പെടാനിരിക്കുകയോ ചെയ്യുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമുള്ള കുടിയേറ്റ നിയമങ്ങൾ കനേഡിയൻ സർക്കാർ കർശനമാക്കുന്നത് തുടരുന്നതിനാൽ മറ്റൊരു വിസ നേടാനോ സ്ഥിര താമസ വിസയിലേക്ക് മാറാനോയുള്ള സാധ്യത പരിമിതപ്പെടുത്തും. അസൈലം ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ അവതരിപ്പിക്കുന്നതും വിനയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലാണ് താമസ പദവി (legal…
