Author: News Desk

അനിമേറ്റേഴ്സ് ഗിൽഡ് ഇന്ത്യ 2024 ൽ മൂന്ന് പുരസ്കാരങ്ങൾ നേടി കേരള സ്റ്റാർട്ടപ്പ് മിഷനിൽ റജിസ്റ്റർ ചെയ്ത യുനോയിയൻസ് സ്റ്റുഡിയോ (Eunoians Studio). മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷനാണ് യുനോയിയൻസിനെ പുരസ്ക്കാരത്തിനർഹമാക്കിയത്. മികച്ച ചലച്ചിത്ര ഡിസൈൻ, മികച്ച കലാസംവിധാനം/അനിമേറ്റഡ് പ്രൊഡക്ട് ഡിസൈൻ, ഇന്നൊവേറ്റീവ് ടെക്നിക്കൽ കോൺട്രിബ്യൂഷൻ ടു ആൻ അനിമേറ്റഡ് പ്രൊജക്ട് എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരമാണ് സ്വന്തമാക്കിയത്. സർഗാത്മക മികവിനും സാങ്കേത്തികത്തികവിനുമുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് യൂനോയിയൻസ് സഹസ്ഥാപകൻ അസീം കാട്ടാളി പറഞ്ഞു. സിനിമ, പരസ്യം, ഡിജിറ്റൽ മീഡിയ മേഖലകളിൽ സജീവ സാന്നിധ്യമറിയിച്ച യൂനോയിയൻസ് കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് മലയാളത്തിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോ ആയി മാറി. ടി.ഡി. രാമകൃഷ്ണൻറെ തിരക്കഥയിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. Eunoians Studio, registered with Kerala Startup Mission, wins three awards at Animators Guild India 2024 for its animation in Mammootty’s Bhramayugam, showcasing…

Read More

കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള കമ്പനിയാണ് ഐബിഎസ് ഗ്രൂപ്പ് (IBS Group). സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ വിശകലനം ചെയ്യുകയാണ് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്. കേരളത്തിന്റെ വളർച്ചയെ രണ്ടു വിധത്തിൽ നോക്കിക്കാണാം. ഒരു വിധത്തിൽ നോക്കിയാൽ ഒരുപാട് കാലേകൂട്ടിയുള്ള നേട്ടങ്ങൾ സംസ്ഥാനമാണ് കേരളം. അതിന്റെ ബാക്കിപത്രമാണ് നമ്മുടെ ഉയർന്ന സുസ്ഥിര വികസന സൂചിക (SDI). മികച്ച വളർച്ച നേടിയ സംസ്ഥാനം, ദാരിദ്ര്യം കുറവുള്ള സംസ്ഥാനം, ഉയർന്ന ഇന്റർനെറ്റ്-സ്മാർട്ഫോൺ ഉപഭോഗം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സുസ്ഥിര വികസനത്തിന്റെ ഭാഗമായി കാണാം. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ കേരളം നേരിയ മുന്നേറ്റം നടത്തുന്നുവെങ്കിലും സംസ്ഥാനം അതിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന് മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്. അതിൽ പ്രധാനമാണ് ജനങ്ങളുടെ പ്രവാഹം അഥവാ മൈഗ്രേഷൻ. മൈഗ്രൈഷൻ നമുക്ക് സഹായകരമാണോ അല്ലയോ എന്നതാണ് പ്രധാന വിഷയം. ടാലന്റഡ് ആയിട്ടുള്ള ആളുകൾ നമ്മുടെ രാജ്യത്തെ…

Read More

സമുദ്രോർജ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച് ഇസ്രായേൽ കമ്പനി ഇക്കോ വേവ് പവറും സ്ഥാപക ഇന്ന ബ്രാവർമാനും. നൂറ് കിലോ വാട്സോടെ നൂറ് വീടുകളിൽ വൈദ്യുതി എത്തിക്കാവുന്ന തരത്തിൽ സമുദ്രോർജ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് കമ്പനി ശ്രദ്ധ നേടുന്നത്. 2011ൽ 24-ാം വയസ്സിലാണ് ഇന്ന ഇക്കോ വേവ് പവർ എന്ന സമുദ്രോർജ കമ്പനി സ്ഥാപിച്ചത്. ഇക്കോ വേവ് പവറും പങ്കാളിയായ EDF റിന്യൂവബിൾസ് ഇസ്രായേലുമായി ചേർന്ന് ജാഫ തുറമുഖത്ത് സമുദ്രോർജ സാങ്കേതികവിദ്യയുടെ പ്രദർശന പദ്ധതി ഔദ്യോഗികമായി തുറന്നു. 100 വീടുകളിൽ വൈദ്യുതി എത്തിക്കാൻ ശേഷിയുള്ള 100 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇസ്രായേലിൻ്റെ ആദ്യ തരംഗ ഊർജ്ജ പദ്ധതിയാണിത്.   നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളായ കരഭിത്തികൾ, പിയറുകൾ എന്നിവ ഉപയോഗിച്ച് ഊർജം ഉണ്ടാക്കാവുന്ന തരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന സാങ്കേതികവിദ്യ പ്രധാനമായും കരയിലോ കരയോട് ചേർന്നോ ആണ് പ്രവർത്തിക്കുക. വലിയ ഫ്ലോട്ടറുകൾ മാത്രമാണ് ഇതിൽ വെള്ളവുമായി സമ്പർക്കം പുലർത്തുന്ന ഒരേയൊരു ഭാഗം. ഫ്ലോട്ടറുകൾ…

Read More

ബെംഗളൂരു-ചെന്നൈ എക്സ്‍പ്രസ്‍വേയുടെ ആദ്യ ഘട്ടം ഗതാഗതത്തിനായി തുറന്നു. 260 കിലോമീറ്ററുള്ള എക്സ്‍പ്രസ്‍വേയുടെ കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റ‍ർ പാതയാണ് തുറന്നത്. ബെംഗളൂരുവിൽനിന്ന് ചെന്നൈ വരെ നീളുന്ന നാലുവരി എക്സ്‍പ്രസ്‍വേ 2025 ഓഗസ്റ്റോടെ പൂർണമായും ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. ആന്ധ്ര, തമിഴ്നാട് ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. നാല് വരിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മൂന്ന്-നാല് മണിക്കൂറിനുള്ളിൽ ബെംഗളൂരു-ചെന്നൈ യാത്ര സാധ്യമാകും. കർണാടകയിലെ മാലൂർ, ബംഗാരപേട്ട്, ബെതമംഗല എന്നീ സ്ഥലങ്ങളിലാണ് ബെംഗളൂരു – ചെന്നൈ എക്സ്‍പ്രസ്‍വേയുടെ എക്സിറ്റ് പോയിൻ്റുകൾ. ഹോസ്കോട്ടെ-മാലൂർ (27.1 കിലോമീറ്റർ), മാലൂർ-ബംഗാരപേട്ട് (27.1 കിലോമീറ്റർ), ബംഗാരപേട്ട് – ബെതമംഗല (17.5 കിലോമീറ്റർ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് 71 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതിൽ ഹോസ്കോട്ടെയ്ക്ക് സമീപമുള്ള ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ ഉണ്ടായിരുന്നതിനാൽ നിർമാണത്തിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. പിന്നീടെ ക്ഷ്ത്രം മാറ്റി സ്ഥാപിച്ചതോടെ നിർമാണം വേഗത്തിലായി. 16,370 കോടി രൂപ ചിലവിൽ നിർമിക്കുന്ന…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സുനിതയേയും സഹസഞ്ചാരി ബുച്ച് വിൽമോറിനേയും തിരിച്ചെത്തിക്കാനായി സ്പേസ് എക്സിന്റെ ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഈ പേടകത്തിലാണ് ഇരുവരുടേയും പരിശീലനം. 2025 ഫെബ്രുവരിയിലാണ് ഡ്രാഗൺ പേടകം ഇരുവരേയും വഹിച്ച് ഭൂമിയിലേക്ക് മടങ്ങുക. ഇതിനു മുന്നോടിയായി ബഹിരാകാശ നടത്തത്തിനും പദ്ധതിയുണ്ട്. സ്പേസ് വാക്കിനായി പ്രത്യേകം സജ്ജീകരിച്ച സ്പേസ് സ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ തിരക്കിലാണ് സുനിത. ഇതോടൊപ്പം അൾട്രാസൗണ്ട് 2 ഡിവൈസ് ഉപയോഗിച്ച് സുനിതയുടേയും വിൽമോറിന്റേയും കാഴ്ച പരിശോധനയും നടത്തി. ബഹിരാകാശത്തുള്ള യന്ത്രം ഉപയോഗിച്ച് ഭൂമിയിലുള്ള ഡോക്ടർമാർ ഇരുവരുടേയും കോർണിയ, ലെൻസ്, ഒപ്റ്റിക് നേർവുകൾ തുടങ്ങിയവ പരിശോധിച്ചു 2024 ജൂൺ അഞ്ചിന്‌ എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ്‌ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിലെ തകരാറിനെ തുടർന്ന്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. Commander Sunita Williams prepares for her return to…

Read More

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഇതു സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ഇപ്പോൾ വീണ്ടും ഏഷ്യയിലേക്ക് ഫുട്‌ബോൾ മാമാങ്കം വരുന്നത് ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നത്. ഓസ്‌ട്രേലിയയും ഇന്തോനേഷ്യയും 2034 ലോകകപ്പ് വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങൾ പിന്നീട് പിൻമാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ സൗദി പുറത്തു വിട്ടിട്ടുണ്ട്. റിയാദ്, ജിദ്ദ, അൽഖോബാർ, നിയോം, അബഹ എന്നീ നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലാണ് 2034 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിനോട് അനുബന്ധിച്ച് 11 വമ്പൻ സ്റ്റേഡിയങ്ങളാണ് ഈ നഗരങ്ങളിൽ ഒരുങ്ങുക. ഇതിൽ മൂന്ന് സ്റ്റേഡിയങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സൗദിയിൽ ഇപ്പോഴുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങൾ പുതുക്കി പണിയുമെന്നും മറ്റ് രണ്ട് സ്റ്റേഡിയങ്ങൾ ടൂർണമെന്റ് അടുക്കുന്നതോടെ വിപുലീകരിക്കുമെന്നും സൗദി അധികൃതർ അറിയിച്ചു. അതേസമയം 2030 ഫിഫ…

Read More

400 ബില്യൺ ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്‌ക്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം മസ്‌കിൻ്റെ ആസ്തി ഒറ്റയടിക്ക് 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പേസ് എക്‌സിൻ്റെ ഇൻസൈഡർ ഷെയർ വിൽപനയാണ് സമ്പത്തിൽ വൻ മുന്നേറ്റം ഉണ്ടാകാൻ കാരണമായത്. 2022ൽ മസ്കിന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിലധികം ഇടിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വൻ മുന്നേറ്റമാണ് സമ്പത്തിന്റെ കാര്യത്തിൽ ഇലോൺ മസ്ക് നടത്തുന്നത്. ട്രംപിന്റെ ക്യാബിനറ്റിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മസ്‌ക്. സെൽഫ്-ഡ്രൈവിംഗ് കാറുകളുടെ വ്യാപനം കാര്യക്ഷമമാക്കുമെന്ന് തിരഞ്ഞെടുപ്പിനു മുൻപുള്ള ഘട്ടത്തിൽത്തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്വയമോടുന്ന കാറുകളുടെ പ്രമുഖ നിർമാതാക്കളായ ടെസ്‌ല ഓഹരികൾ 65% ഉയർന്നിരുന്നു. ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പ് സഹമേധാവി എന്ന…

Read More

ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം ആരംഭിക്കാനായി ഇലോൺ മസ്കിന്റെ ടെസ്ല ശ്രമം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ മുൻപ് നിർത്തിവെച്ച കമ്പനി ഇപ്പോൾ വീണ്ടും ഇന്ത്യൻ പ്രവേശനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണിത്. ഡൽഹി എൻസിആറിൽ ഷോറൂമിനായി സ്ഥലം ലഭിക്കാൻ പ്രമുഖ റിയൽ എസ്റ്റേറ്റ്-നിർമാണ ഗ്രൂപ്പായ ഡിഎൽഎഫിനെ ടെസ്ല സമീപിച്ചിട്ടുണ്ട്. കസ്റ്റമർ എക്സ്പീരിയൻസ് സെന്ററിനായി മാത്രം ടെസ്ല 3,000-5,000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് തേടുന്നത്. സർവീസ്, ഡെലിവെറി ഓപറേഷനുകൾക്കായി ഇതിന്റെ മൂന്ന് മുതൽ നാലിരട്ടിവരെ സ്ഥലം ആവശ്യമായി വരും. സൗത്ത് ഡൽഹിയിലെ ഡിഎൽഎഫ് അവന്യൂ മാൾ, ഗുരുഗ്രാമിലെ സൈബർ ഹബ്ബ് കോംപ്ലക്സ് തുടങ്ങിയ ഇടങ്ങൾക്കാണ് ടെസ്ല പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശനം ഏറെക്കാലമായി വാർത്തകളിലുണ്ട്. ഈ വർഷമാദ്യം ടെസ്ല ഉടമ ഇലോൺ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമെന്നും കമ്പനി ഇന്ത്യയിൽ മൂന്ന് ബില്യൺ ഡോളർ നിർമാണ നിക്ഷേപം നടത്തുമെന്നും…

Read More

ആഗോള ബോക്‌സ് ഓഫീസ് ആധിപത്യം തുടർന്ന് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ‘പുഷ്പ 2, ദി റൂൾ’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അതിവേഗം 1000 കോടി കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 900 കോടി നേടിയ ചിത്രം, ആറാം ദിവസത്തെ മുൻകൂർ ബുക്കിങ്ങിലൂടെ മാത്രം 18.85 കോടി രൂപ നേടിയിരുന്നു. ഇതിനകം 1002 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസായി 6 ദിനം കൊണ്ടാണ് ചിത്രം സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടത്തിന്റെ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടി രൂപയാണ് നേടിയത്. ഈ കലക്ഷൻ രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നു. ആദ്യ ദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി രൂപ നേടിയും റെക്കോർഡിട്ടു. ഷാരൂഖ് ഖാൻ നായകനായ പത്താന്റെ റെക്കോർഡാണ് ഇപ്പോൾ പുഷ്പ 2 മറികടന്നിരിക്കുന്നത്. ഒൻപത് ദിവസം കൊണ്ടാണ്…

Read More

തമിഴ്‍നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. പെരിയാർ ഇ.വി. രാമസ്വാമി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനുമായാണ് സ്റ്റാലിൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള ഗവൺമെന്റ് വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ തമിഴ്‌നാട്‌ പെരിയാർ പ്രതിമ  സ്ഥാപിച്ചത്‌. ഇപ്പോൾ സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം പൂർത്തിയാക്കിയത്. പെരിയാർ പ്രതിമ, അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയ മ്യൂസിയം, ലൈബ്രറി, കുട്ടികൾക്കുള്ള പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള സ്‌മാരകമാണ്‌ ഒരുക്കിയിരിക്കുന്നത്‌. 6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണ് പെരിയാർ സ്മാരകത്തിനുള്ളത്. വൈക്കം പോരാട്ടത്തേയും പെരിയാറിന്റെ വിവിധ പോരാട്ടങ്ങളേയും അടയാളപ്പെടുത്തുന്ന…

Read More