Author: News Desk

പുതിയ ആധാർ ആപ്പ് പരീക്ഷിച്ച് യുനീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവയിലൂടെ ആധാർ ഡിജിറ്റൽ പരിശോധന നടത്താനാകുന്ന തരത്തിലുള്ളതാണ് പുതിയ ആപ്പ്. ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ആപ്പ് എളുപ്പവും സുരക്ഷിതവുമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനായാണ് പുതിയ നടപടി സ്വീകരിച്ചത്. പുതിയ ആപ്പ് ആധാർ പരിശോധന യുപിഐ പേയ്‌മെൻറ് പോലെ എളുപ്പമാക്കും. ക്യുആർ കോഡിലൂടെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാം. ഇത് പൂർണ്ണമായും സുരക്ഷിതവും ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന തരത്തിലാണ്-മന്ത്രി പറഞ്ഞു. യുപിഐ പേയ്‌മെൻറുകൾ പോലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ആധാർ പരിശോധന നടത്താവുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. ഉപയോക്താക്കൾക്ക് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആധാർ വിവരങ്ങൾ…

Read More

വിഴിഞ്ഞം തീരദേശ ഹൈവേയുടെ ആദ്യഘട്ട നടപടികൾ ആരംഭിച്ചു. വിഴിഞ്ഞം മുതൽ സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട് വരെയുള്ള ഭൂമി ഏറ്റെടുക്കലാണ് ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ വസ്തു ഉടമകൾക്ക് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നോട്ടീസുകളുടെ ആദ്യ സെറ്റ് വിതരണം ചെയ്തു. ഹൈവേ നിർമാണ പ്രക്രിയയെക്കുറിച്ചുള്ള അറിയിപ്പ് രൂപത്തിലാണ് നോട്ടീസ്. ഭൂമിയുടെ വില പരാമർശിക്കുന്ന രണ്ടാം ഘട്ട നോട്ടീസുകൾ അടുത്ത ഘട്ടത്തിൽ നൽകും. രണ്ട് വർഷം മുമ്പ് പാതയുടെ ലാൻഡ്മാർക്ക് പൂർത്തിയായിരുന്നു. തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർഗോഡ് വരെ 655.6 കിലോമീറ്റർ നീളമുള്ള തീരദേശ ഹൈവേയാണ് നിർമ്മിക്കുന്നത്. ഭൂമിയുടെ ലഭ്യത അനുസരിച്ച് നാല് ഘട്ടങ്ങളിലായാകും നിർമാണം. ഹൈവേയുടെ ആദ്യ റീച്ച് അടിമലത്തുറയിൽ നിന്ന് ആരംഭിച്ച് മുക്കോല, വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലൂടെ കടന്നുപോകും. തുടർന്ന് കോവളം ജംഗ്ഷനിൽ നിന്ന് കുമരിച്ചന്ത വരെ ബൈപ്പാസിലൂടെയാവും പാത. ഇവിടെനിന്നും കാപ്പിൽ വരെ നീളുന്ന 18.9 കിലോമീറ്ററാണ് ആദ്യ ഘട്ടം. ഈ പാതയുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തിൽ…

Read More

രാജ്യത്തിന്റെ Zero എമിഷൻ വാഹന നയം മാറ്റാൻ UK തീരുമാനിച്ചു. ഡൊണാൾഡ് ട്രംപിന്റെ തെറ്റായ താരിഫ് നയങ്ങളാണ് പുതിയ തീരുമാനം എടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്. ഇന്റണൽ കംബസ്റ്റൺ വാഹനങ്ങൾ 2030-ഓടെ പൂർ‌ണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച UK, അവ 2035 വരെ വിൽക്കാം എന്ന് പ്രഖ്യാപിച്ചു. 2030-ഓടെ പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളായിരുന്നു യു.കെ ലക്ഷ്യമിട്ടിരുന്നത്. ആ തീരുമാനമാണ് UK മാറ്റുന്നത്. രാജ്യത്തിന്റെ എക്കോണമിയെ കരുതിയാണ് ഈ നിലപാടെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ (Keir Starmer) പറഞ്ഞു. ആഗോള ട്രേഡ് താരിഫുകൾ മാറുന്നതിനാലാണ് പുതിയ തീരുമാനം. രാജ്യത്തെ കാർ വ്യവസായത്തെ നിലനിർത്താൻ ഇതല്ലാതെ വഴിയില്ല-UK പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഏറെക്കലമായി രാജ്യങ്ങളി‍ക്കിടയിലുണ്ടായിരുന്ന ഇറക്കുമതി തീരുവയിൽ കാതലായ പൊളിച്ചെഴുത്ത് ഡൊണാൾഡ് ട്രംപ് നടത്തിയതോടെയാണ് പല രാജ്യങ്ങളും അവരുവരുതായ രീതിയിൽ താരിഫ് വർദ്ധനയക്കും നയ പരിഷ്ക്കാരങ്ങൾക്കും നിർബന്ധിതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 104 ശതമാനം നികുതി അർദ്ധരാത്രിമുതൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ…

Read More

വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ലോകത്തിലെ ഏറ്റവും സമ്പന്ന വനിത. ആഗോള റീട്ടെയിൽ ബ്രാൻഡ് ആയ വാൾമാർട്ടിന്റെ സ്ഥാപകൻ സാം വാൾട്ടണിന്റെ മകളായ ആലീസിന്റെ ആസ്തി $102 ബില്യണാണ്. Hurun Global Rich List 2025 പ്രകാരം 45 ശതമാനം വളർച്ചയാണ് ആലീസിന്റഎ സമ്പത്തിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വാൾമാർട്ടിന്റെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ആലീസിന്റെ സമ്പാദ്യം വൻ തോതിൽ ഉയരാൻ ഇടയാക്കിയത്. ചിലവേറിയ പെയിന്റിങ്ങുകൾ വാങ്ങുന്നത് മുതൽ ഹോർസ് ബ്രീഡിങ് വരെ നിരവധി മാർഗങ്ങളിലൂടെയാണ് ആലീസ് ഈ വൻ സമ്പാദ്യം ചിലവഴിക്കുന്നത്. പത്ത് വയസ്സുള്ളപ്പോൾ 2 ഡോളറിന് ആണ് ആലീസ് ആദ്യമായി ഒരു കലാസൃഷ്ടി വാങ്ങുന്നതത്രേ. പിക്കാസോയുടെ പെയിന്റിംഗിന്റെ പുനർനിർമ്മാണമായിരുന്നു അത്. പിന്നീട് അങ്ങോട്ട് ആൻഡി വാർഹോൾ, നോർമൻ റോക്ക്‌വെൽ, ജോർജിയ ഒ’കീഫ് തുടങ്ങിയ ഇതിഹാസ അമേരിക്കൻ കലാകാരന്മാരുടെ ഒറിജിനലുകൾ ഉൾക്കൊള്ളുന്ന വൻ ശേഖരം ആലീസ് സ്വന്തമാക്കി. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, 2011ൽ അർക്കാൻസാസിലെ ബെന്റൺവില്ലിൽ ക്രിസ്റ്റൽ ബ്രിഡ്ജസ്…

Read More

മൂന്ന് വർഷം കൊണ്ട് ₹45,000 കോടിയുടെ കമ്പനി കെട്ടിപ്പടുത്ത ബോളിവുഡ് താരമാണ് വിവേക് ഒബ്രോയ്. 1200 കോടി രൂപയാണ് യുഎഇ ആസ്ഥാനമായുള്ള ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനി ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സ് സ്ഥാപകനായ വിവേകിന്റെ സമ്പാദ്യം. ബിസിനസ് രംഗത്തെ വളർച്ചയെക്കുറിച്ച് അദ്ദേഹം അടുത്തിടെ ലൈവ് മിന്റിനു നൽകിയ അഭിമുഖത്തിൽ സംസാരിച്ചു. സർഗ്ഗാത്മകതയും ബിസിനസും വെവ്വേറെ ലോകങ്ങളല്ല. കുട്ടിക്കാലം മുതൽ തന്നെ സംരംഭകനാകാൻ ആഗ്രഹം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ മൂല്യനിർമ്മാണത്തെക്കുറിച്ചും, സാമ്പത്തിക ഉത്തരവാദിത്തത്തെക്കുറിച്ചും ആഴത്തിലുള്ള ധാരണ വളർത്തി. ആഗോള ആഡംബരത്തിന്റെ കേന്ദ്രമാണ് യുഎഇ. എക്സ്പോണൻഷ്യൽ സാധ്യതകളുള്ള വിപണിയാണ് യുഎഇയുടേത്. ആശയങ്ങൾക്കായുള്ള ലോഞ്ച്പാഡായി യുഎഇ പ്രവർത്തിക്കുന്നു-അദ്ദേഹം പറഞ്ഞു. ആഡംബര ജീവിതത്തെ പുനർനിർവചിക്കുന്ന വീടുകൾ നിർമ്മിക്കുക എന്നതാണ് ബിഎൻഡബ്ല്യു ഡെവലപ്മെന്റ്സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗന്ദര്യശാസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, അനുഭവപരവും, എക്സ്ക്ലൂസീവ്, ദീർഘകാല നിക്ഷേപത്തിലും ആ അനുഭവം സാധ്യമാക്കും. 2024 അവസാനത്തോടെ യുഎഇയിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 893 ബില്യൺ ദിർഹമിൽ (…

Read More

പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനുള്ള വായ്പാ കുടിശ്ശികയുടെ ഇരട്ടിയിലധികം വരുന്ന തന്റെ സ്വത്തുക്കൾ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമായിട്ടുണ്ടെന്ന അവകാശവാദവുമായി വിവാദ വ്യവസായി വിജയ് മല്ല്യ. 6,200 കോടി രൂപ കടബാധ്യത ഉള്ളിടത്ത് 14,000 കോടി രൂപയിൽ അധികം ഇതിനകം ബാങ്കുകൾ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് വിജയ് മല്ല്യ പറഞ്ഞു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കഴിഞ്ഞ ദിവസമാണ് വിജയ് മല്ല്യ വായ്പാ കുടിശ്ശിക സംബന്ധിച്ച് പോസ്റ്റ് ഇട്ടിട്ടുള്ളത്. ധനമന്ത്രാലയത്തിന്റെ 2024-25 വാർഷിക റിപ്പോർട്ടിൽ മനഃപൂർവ്വം വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ തിരിച്ചടവിന്റെ വിശദാംശങ്ങൾ പരാമർശിച്ചിരുന്നു. ഇതനുസരിച്ച് വിജയ് മല്ല്യയുടെ കേസിൽ 14,131.6 കോടി രൂപയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ പൊതുമേഖലാ ബാങ്കുകൾക്ക് വിജയകരമായി തിരിച്ചുനൽകിയെന്ന് പരാമർശിക്കുന്നുണ്ട്. ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ അനുവദിച്ച 6,203 കോടി രൂപയുടെ ഇരട്ടിയിലധികം തുക ബാങ്കുകൾ ഇതിനകം തിരിച്ചുപിടിച്ചതായി വിജയ് മല്ല്യ പറയുന്നത്. ഐഡിബിഐ ബാങ്ക്-കിംഗ്ഫിഷർ എയർലൈൻസ് വായ്പ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വിജയ് മല്ല്യ 2016…

Read More

ദുബായ് ഐലൻഡ്‌സിനെ ബർദുബായുമായി ബന്ധിപ്പിക്കാൻ എട്ടു വരി പാലവുമായി ദുബായ്. പ്രദേശത്തെ ഗതാഗതം സുഗമമാക്കാനാണ് ദുബായ് ക്രീക്കിന് മുകളിലൂടെ 78.6 കോടി ദിർഹം ചിലവിൽ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുന്നതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അധികൃതർ അറിയിച്ചു. ദുബായ് ഹോൾഡിങ്ങിനാണ് പാലത്തിന്റെ നിർമാണച്ചുമതല. രണ്ടു ദിശകളിലുമായി നാലുവരികൾ വീതമാണ് പാലത്തിൽ ഉണ്ടാകുക. ഇൻഫിനിറ്റി പാലത്തിനും പോർട്ട് റാഷിദ് വികസന മേഖലയ്ക്കും ഇടയിലാണ് പാലം നിർമിക്കുക. ക്രീക്കിൽ നിന്നും 18.5 മീറ്റർ ഉയരവും 75 മീറ്റർ വീതിയുമുള്ള പാലം സമുദ്രഗതാഗതം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികളോടെയാണ് നിർമിക്കുക. പാലത്തിന്റെ ഇരുവശങ്ങളിലും പ്രത്യേക വോക്കിങ്, സൈക്ലിങ് പാതകളുണ്ടാകും. ബർദുബായ്, ദുബായ് ഐലൻഡ്സ് എന്നിവിടങ്ങളെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി റോഡുകളും നിർമിക്കും. 13 കിലോമീറ്റർ നീളമുള്ളതും അഞ്ച് സ്ട്രെച്ചുകളിലുമായുള്ള അൽ ഷിൻഡഖ കോറിഡോർ വികസന പദ്ധതിയുടെ പ്രധാന നിർമാണങ്ങളിലൊന്നാണ് പുതിയ പാലം. Dubai’s RTA begins construction on an eight-lane…

Read More

തുടർച്ചയായ നാലാം വർഷവും ബില്യണേർസിന്റെ ആഗോള കേന്ദ്രമായി നിലകൊണ്ട് ന്യൂയോർക്ക്. ഫോർബ്സ് ബില്യണേർസ് പട്ടിക പ്രകാരം ന്യൂയോർക്കിൽ 123 ബില്യണേർസ് ആണ് ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 15 പേരാണ് ഇത്തവണ ന്യൂയോർക്കിൽ പുതുതായി ബില്യണേർസ് പട്ടികയിൽ ഇടം പിടിച്ചത്. 759 ബില്യൺ ഡോളറാണ് ന്യൂയോർക്കിലെ ബില്യണേർസിന്റെ ആകെ ആസ്തി. 67 ബില്യണേർസുമായി മുംബൈ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം മുംബൈ ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള നാലാമത്തെ നഗരമായിരുന്നു. ലണ്ടനും ബെയ്ജിങ്ങുമാണ് ഇത്തവണ ബില്യണേർസിന്റെ എണ്ണത്തിൽ മുംബൈയെ മറികടന്നത്. 349 ബില്യൺ ഡോളറാണ് മുംബൈയിലെ ബില്യണേർസിന്റെ ആകെ ആസ്തി. 90 ബില്യണേർസുമായി മോസ്കോ ആണ് ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള രണ്ടാമത്തെ നഗരം. ഹോങ്കോങ്, ലണ്ടൻ, ബെയ്ജിങ് എന്നീ നഗരങ്ങളാണ് ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള നഗരങ്ങളിൽ മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്. Forbes’ 2025 list reveals the top global cities where billionaires…

Read More

ഇന്ത്യൻ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് പാൽ. രാവിലെ ചായയ്ക്ക് മുതൽ ഉത്സവ സീസണുകളിലെ സ്വീറ്റ്സിൽ വരെ പാലിന്റെ സാന്നിദ്ധ്യം നീളുന്നു. എണ്ണമറ്റ കർഷകരും ക്ഷീര സഹകരണ സ്ഥാപനങ്ങളുമാണ് രാജ്യത്തിന്റെ ക്ഷീര രംഗത്തെ ആവശ്യം നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നത്. പല സംസ്ഥാനങ്ങളും പാൽ ഉൽപാദനത്തിന് പേര് കേട്ടവയാണെങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന ബഹുമതി ഉത്തർ പ്രദേശിന് സ്വന്തമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ അവ്‌നിഷ് കുമാർ അവസ്‌തിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ സംസ്ഥാനത്തിന്റെ വാർഷിക പാൽ ഉത്പാദനം 38.78 ദശലക്ഷം ടൺ ആണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിദിനം ഏകദേശം 1,062 ലക്ഷം ലിറ്റർ പാൽ ആണത്രേ യുപി ഉത്പാദിപ്പിക്കുന്നത്. വിശാലവും ഉയർന്ന ഉൽപ്പാദനക്ഷമതയുള്ളതുമായ ക്ഷീര മേഖലയാണ് നേട്ടത്തിലെത്താൻ യുപിയെ സഹായിച്ചത്. ഈ വൻതോതിലുള്ള ക്ഷീര വിതരണം ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, രാജ്യത്തിന്റെ ക്ഷീര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. Uttar Pradesh leads as the top milk-producing state in India…

Read More

ഇന്ത്യൻ രൂപയ്ക്ക് പ്രാദേശിക കറൻസികളേക്കാൾ ഉയർന്ന മൂല്യമുള്ള നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്കുള്ള യാത്ര അതുകൊണ്ടുതന്നെ ഇന്ത്യൻ കറൻസി കൈയ്യിലുള്ളവർക്ക് കുറഞ്ഞ ബജറ്റിൽ സാധ്യമാകും. അത്തരത്തിൽ ഇന്ത്യൻ രൂപയ്ക്ക് ഉയർന്ന മൂല്യമുള്ള അഞ്ച് രാജ്യങ്ങൾ നോക്കാം. 1. വിയറ്റ്‌നാം (ഒരു രൂപ = 295.6944 വിയറ്റ്‌നാമി ഡോങ് )ലോകത്തിലെതന്നെ ഏറ്റവും ശക്തി കുറഞ്ഞ കറൻസികളിൽ ഒന്നാണ് വിയറ്റ്നാമിലെ വിയറ്റ്‌നാമി ഡോങ്. ഇന്ത്യയിലെ 1 രൂപ 295.6944 വിയറ്റ്‌നാമി ഡോങ് ആണ്. മനോഹരമായ ഭൂപ്രകൃതിയും ചരിത്രമുറങ്ങുന്ന നഗരങ്ങളും സ്വാദിഷ്ടമായ ഭക്ഷണവുമാണ് രാജ്യത്തിന്റെ സവിശേഷതകൾ. 2. ലാവോസ് (ഒരു രൂപ =250.77 ലാവോഷ്യൻ കിപ്പ്)ഒരു ഇന്ത്യൻ രൂപ എന്നത് 250.77 ലാവോഷ്യൻ കിപ്പ് ആണ്. സംസ്‌കാരവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമായ ലാവോസ് ശാന്തമായ ബുദ്ധ കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ കൊണ്ട് പേരുകേട്ടതാണ്. 3. ഇന്തോനേഷ്യ ( ഒരു രൂപ = 191.433 ഇന്തോനേഷ്യൻ റുപിയ)ഇന്തോനേഷ്യയിൽ ഒരു ഇന്ത്യൻ രൂപയുടെ മൂല്യം 191.433 റുപിയയാണ്. ലോകത്തിലെ…

Read More