Author: News Desk
പ്രമുഖ ട്രാവൽ വെബ്‌സൈറ്റായ സ്‌കൈസ്‌കാന്നറിന്റെ 2025ലെ ആഗോള ട്രെൻഡിംഗ് ഡെസ്റ്റിനേഷനിൽ തിരുവനന്തപുരവും. 2025ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഇടം നേടിയത്. ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ എന്ന അംഗീകാരമാണ് തിരുവന്തപുരത്തിന് സ്‌കൈസ്‌കാന്നർ നൽകിയത്. ഡെസ്റ്റിനേഷനുകൾക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വർധനവ് അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവിൽ 66 ശതമാനം വർധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയയിലെ ടാർട്ടു രണ്ടാമതുണ്ട്. 2024 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വർധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023ൽ ഇതേ കാലയളവിലെ തിരച്ചിലുമായി താരതമ്യപ്പെടുത്തിയാണ് വർധനവ് രേഖപ്പെടുത്തിയത് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന് പകിട്ട് കൂട്ടുന്നു. സമ്പന്നമായ പ്രകൃതിഭംഗിയോടൊപ്പം ഹെൽത്ത്-വെൽനെസ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷൻ ആണെന്നതാണ് തിരുവനന്തപുരത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ നിലനിർത്തുന്നതെന്ന്…
ലോകത്തിലെ അതിസമ്പന്നരായ പലർക്കും വൈവിധ്യമാർന്ന വിദ്യാഭ്യാസ പശ്ചാത്തലമാണുള്ളത്. ചില ശതകോടീശ്വരന്മാർ അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനായി വിദ്യാഭ്യാസം ഇടയിൽ ഉപേക്ഷിച്ച് ഇറങ്ങിയവർ ആണെങ്കിൽ, മറ്റുള്ളവർ പഠനം പൂർത്തിയാക്കി തങ്ങളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ എത്തിയവരാണ്. അത്തരത്തിലുള്ള ചില ശതകോടീശ്വരന്മാരുടെ വിദ്യാഭ്യാസ യാത്രകൾ അറിയാം. ബെർണാഡ് അർനോൾട്ട് എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് അടുത്തിടെ ഏകദേശം 18 ലക്ഷം കോടി രൂപ ആസ്തിയോടെ ലോകത്തിലെ ഏറ്റവും ധനികന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആളാണ്. ഫ്രാൻസിലെ മുൻനിര എഞ്ചിനീയറിംഗ് സ്കൂളുകളിലൊന്നായ എക്കോൾ പോളിടെക്നിക്കിൽ നിന്ന് ആർനോൾട്ട് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ഇലോൺ മസ്‌ക് ടെസ്‌ലയുടെയും എക്‌സിൻ്റെയും (ട്വിറ്റർ) സിഇഒയും ആഗോളതലത്തിൽ രണ്ടാമത്തെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌കിൻ്റെ ആസ്തി ഏകദേശം 16 ലക്ഷം കോടി രൂപ ആണ്. കാനഡയിലെ ഒൻ്റാറിയോയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ച മസ്‌ക് പിന്നീട് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലേക്ക് മാറി. അവിടെ ഭൗതികശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ…
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആറ് റൂട്ടുകളിൽ എസി ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ഈ മാസം ആരംഭിക്കും. കൊച്ചി മെട്രോ യാത്രക്കാരുടെ തുടർയാത്രകൾ സുഗമമാക്കുന്നതിൻ്റെ ഭാഗമായി 15 ഇലക്ട്രിക് ബസുകളാണ് കെഎംആർഎൽ വാങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നുള്ള അഞ്ച് ബസ്സുകൾ മുട്ടം യാർഡിലെത്തി. ബാക്കിയുള്ള 10 ബസുകൾ വൈകാതെ എത്തും. ഒരാഴ്ചയ്ക്കുള്ളിൽ റൂട്ടുകൾ KMRL ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ പരിമിതമായ മെട്രോ കണക്റ്റിവിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള വോൾവോ-ഐഷർ എസി ഇലക്ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശ്ശേരി, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക് എന്നീ റൂട്ടുകൾക്കാണ് പ്രഥമ പരിഗണന. നേരത്തെ ക്ലീൻ ആൻഡ് സ്മാർട്ട് ബസ് ലിമിറ്റഡുമായി (KSBL) ചേർന്ന് കൊച്ചി മെട്രോ ഫീഡർ സർവീസുകൾ നടത്തിയിരുന്നു. ഇതിന്റെ പ്രർത്തനം നിലച്ച സാഹചര്യത്തിലാണ് മെട്രോ സ്വന്തമായി ബസ്സുകൾ ഇറക്കാൻ തീരുമാനിച്ചത്. 12 കിലോമീറ്റർ വരെയാണ് ഓരോ റൂട്ടിന്റേയും ദൂരം. 20 മിനിറ്റ് ഇടവേളകളിലാണ് ബസ് ഉണ്ടാകുക. കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്ന…
ലോകത്തിലെ ഏറ്റവും വലിയ ടെക്-സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലിൽ കേരളത്തിൽ നിന്നുള്ള 27 കമ്പനികൾ പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ദുബായ് ജൈടെക്സ് ഗ്ലോബലിൽ പങ്കെടുത്തു കഴിവ് തെളിയിക്കുക. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ഒക്ടോബർ 14-18 വരെയാണ് ‘ജൈടെക്സ് 2024’ നടക്കുക. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പുവരുത്താനും വിപണി പ്രവേശനം നൽകുന്നതിനുമായി 2018 മുതൽ കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ജൈടെക്സ് ഗ്ലോബലിൽ പങ്കെടുക്കാറുണ്ട്. ‘പവറിംഗ് ഇന്നൊവേഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റർ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്. 2016 മുതൽ കേരളത്തിലെ ഐടി കമ്പനികൾ ഇതിലെ സജീവ സാന്നിധ്യമാണ്. 2023 ൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ പിന്തുണയുള്ള 50 സ്റ്റാർട്ടപ്പുകൾ ജൈടെക്സ് ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ,…
വിപണി പിടിച്ചടക്കാനെത്തിയ രണ്ട് മിൽമ ഉല്പന്നങ്ങളാണ് കരിക്കിൻ വെള്ളവും കശുവണ്ടിപ്പൊടി ഹെൽത്ത് ഡ്രിങ്കും. ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടറും കാഷ്യൂ വിറ്റാ പൗഡറും വിപണിയിലിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്പന്നങ്ങൾ സംരംഭത്തിന്റെ ഔ0്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിൻറെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കാനായി ലക്ഷ്യം വച്ച് മിൽമ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടർ. യാത്രകളിൽ ഉൾപ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയിൽ ലഭ്യമാക്കുക. പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ മനുഷ്യ കരസ്പർശമേൽക്കാതെ തയ്യാറാക്കുന്ന ടെണ്ടർ കോക്കനട്ട് വാട്ടർ ഒൻപത് മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ ഇളനീരിൻറെ പോഷകമൂല്യങ്ങൾ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടർ കോക്കനട്ട് വാട്ടർ ഒരു ബോട്ടിലിന് 40 രൂപയാണ് വില. കേരളത്തിൻറെ ഏറ്റവും മികച്ച കാർഷിക ഉത്പന്നങ്ങളിലൊന്നായ കശുവണ്ടിയിൽ നിന്നും അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന…
ചൈനീസ് വാഹന നിർമാതാക്കളായ BYDയുടെ 1 ബില്യൺ ഡോളർ എഫ്ഡിഐ നിക്ഷേപ നിർദ്ദേശം നിരസിച്ച് ഇന്ത്യ. ഇന്ത്യയുമായി രഹസ്യങ്ങൾ പങ്കിടരുതെന്ന് ചൈനീസ് സർക്കാർ ഇലക്ട്രോണിക് വെഹിക്കിൾ ഭീമന്മാരോട് ഉത്തരവിട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതോടെ ഇന്ത്യയിൽ പ്രാദേശിക ഉൽപ്പാദനം നിർത്തലാക്കാൻ BYD തീരുമാനിച്ചു. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് 17 വർഷങ്ങൾക്ക് ശേഷം BYD ഇന്ത്യ വിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പുതിയ നിക്ഷേപമില്ലഅടുത്തിടെ മറ്റ് രാജ്യങ്ങളിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ സംബന്ധിച്ച് ഇന്ത്യ പുതിയ ഇവി ഇറക്കുമതി നയം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ഉൽപ്പാദനത്തിനായി വിദേശ ഇ.വി കമ്പനികൾ 4,500 കോടി രൂപ നിക്ഷേപിക്കണമെന്നാണ് പുതിയ മാർഗരേഖ. എന്നാൽ സാങ്കേതികവിദ്യ പങ്കിടുന്നതിൽ ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതില്ലെന്ന് BYD തീരുമാനിക്കുകയായിരുന്നു. BYD eMAX7 എന്ന ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്ന വേളയിൽ കമ്പനി പ്രതിനിധി മാധ്യമങ്ങളോട് സംസാരിച്ചു. ഇനി മുന്നോട്ട് കമ്പനി ഇറക്കുമതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാർ മെയിക്ക് ഇൻ ഇന്ത്യയ്ക്ക് പരിഗണന കൊടുക്കുന്നതിനാൽ…
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമാണ് യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബം. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. അൽ നഹ്യാൻ കുടുംബത്തിന്റെ മാത്രമല്ല യുഎഇയുടെ സമ്പത് വ്യവസ്ഥയുടെ തന്നെ സുഭിക്ഷത പേറുന്ന എണ്ണ ശേഖരമാണ് ഇവരുടെ പ്രധാന വരുമാന മാർഗം. അറബ് ലോകത്തെ തൊഴിലും സ്ഥിരതയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അൽ നഹ്യാൻ കുടുംബത്തെ അറബ് സമ്പത് വ്യവസ്ഥയുടെ നെടുംതൂൺ എന്നാണ് ഫോർബ്സ് മാസിക വിശേഷിപ്പിച്ചത്. യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം. ഫുട്ബോൾ ക്ലബ്ബും എണ്ണ ശേഖരവും മറ്റ് നിരവധി ബിസിനസുകളുമായി അവ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ടെസ്ല സ്ഥാപകൻ ഇലൺ മസ്കിന്റെ സ്പെയിസ് എക്സിലും അമേരിക്കൻ ഗായികയും വ്യവസായിയുമായ റൈഹാനയുടെ ഫെന്റി എന്ന ബ്രാൻഡിലും നഹ്യാൻ കുടുംബത്തിന് നിക്ഷേപമുണ്ട്. പടുകൂറ്റൻ കൊട്ടാരം4,078 കോടി രൂപ മൂല്യമുള്ള അൽ നഹ്യാൻ കുടുംബത്തിൻ്റെ പ്രസിഡൻഷ്യൽ കൊട്ടാരം മൂന്ന് പെൻ്റഗൺ കെട്ടിടങ്ങളുടെ വലുപ്പത്തിന് തുല്യമാണ്. ബ്രിട്ടൻ ആസ്ഥാനമായ…
അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പിൻഗാമിയും ചെയർമാനുമായി ടാറ്റ ട്രസ്റ്റ് അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തിരുന്നു. നോയലിനൊപ്പം അദ്ദേഹത്തിന്റെ മക്കൾ ലിയോ, മായ, നെവിൽ എന്നിവരും ടാറ്റയിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലുണ്ട്. നോയൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ആലു മിസ്ത്രി എന്ന പേര് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. നോയലിന്റെ ഭാര്യയായ ആലു മിസ്ത്രി പ്രമുഖ പാർസി ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഇന്ത്യയിൽ ജനിച്ച ഐറിഷ് പൗരനായ പല്ലോൻജി ഷാപൂർജി മിസ്‌ത്രിയുടെ മകളാണ് ആലു മിസ്ത്രി. ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ചെയർമാനും ടാറ്റ ഗ്രൂപ്പിൽ വലിയ ഓഹരികളും ഉണ്ടായിരുന്ന വ്യവസായി ആയിരുന്നു ആലുവിന്റെ പിതാവ്. 2022ൽ അദ്ദേഹം അന്തരിച്ചു. 1936 മുതൽ മിസ്ത്രി കുടുംബത്തിന് ടാറ്റയിൽ നിക്ഷേപമുണ്ട്. 1991ൽ രത്തൻ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തിയപ്പോൾ ഏറ്റവുമധികം അനുകൂലിച്ചത് പല്ലോൻജി ഷാപൂർജി മിസ്‌ത്രിയായിരുന്നു. അക്കാലത്ത് ടാറ്റ സൺസിന്റെ പ്രമുഖ ഡയറക്ടർമാരിൽ ഒരാളായിരുന്നു പല്ലോൻജി മിസ്‌ത്രി. ടാറ്റ സൺസിൽ…
ബിവൈഡി സീൽ ഇലക്ട്രിക് സ്‌പോർട്‌സ് കാർ സ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ വനിതയായി യുവ സംരംഭക. മിഷ്‌ലക് ബ്രൈഡൽ സ്റ്റുഡിയോ എന്ന സംരംഭത്തിന്റെ ഉടമയായ ലക്ഷ്മി കമൽ എന്ന 21 വയസ്സുകാരിയാണ് വാഹനം സ്വന്തമാക്കിയത്. അടുത്തിടെ ഒരു വീഡിയോ വ്ലോഗിൽ ലക്ഷ്മി പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരുന്നു. ബിവൈഡിയുടെ ഈ ഇലക്ട്രിക് സെഡാൻ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൽ കോസ്‌മോസ് ബ്ലാക്ക് നിറത്തിലുള്ള സീലിൻ്റെ ‘പ്രീമിയം’ വകഭേദമാണ് ലക്ഷ്മി വാങ്ങിയത്. ഒരു ചാർജിന് 650 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മോഡലാണിത്. 51 ലക്ഷം രൂപയാണ് കൊച്ചിയിലെ ഓൺറോഡ് വില. കമ്പനിയുടെ കൊച്ചിയിലെ ഡീലർമാരായ BYD EVM സൗത്ത്‌കോസ്റ്റിൽ നിന്നാണ് സംരംഭക തൻ്റെ പുതിയ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഡെലിവറി വീഡിയോയും ഇവർ പങ്കുവെച്ചിട്ടുണ്ട്. 21 വയസ്സിനിടിയ്ക്ക് ഇത്ര വില കൂടിയ വാഹനം വാങ്ങാനായ ലക്ഷ്മിയുടെ കഴിവിനെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ…
രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിച്ചു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം സന്ദർശിക്കാൻ ആദ്യദിനങ്ങളിൽ തന്നെ ആയിരത്തിലധികം സഞ്ചാരികളാണ് എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കഴിഞ്ഞ മൂന്ന് മാസത്തോളമായി സുരക്ഷയെ മുൻനിർത്തി അടച്ചിടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പാലം വീണ്ടും തുറക്കാൻ അനുമതി ലഭിച്ചത്. ചില്ല് പാലത്തിൽ കയറാൻ മാത്രമായി വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികളുണ്ട്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചതിനെ തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. പിന്നീട് സഞ്ചാരികളുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും പാലം തുറന്നില്ല. ഇപ്പോൾ കോഴിക്കോട് എൻഐടിയിലെ വിദഗ്ധർ…