Author: News Desk
സംസ്ഥാനം ഒരു കരട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നയം രൂപീകരിച്ചുവരികയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സോഫ്റ്റ്വെയര്‍ നിര്‍മ്മാണം, ഇന്നൊവേഷന്‍ സെന്‍ററുകള്‍, നൈപുണ്യ വികസനം, നിര്‍മ്മിത ബുദ്ധി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ഈ നയത്തിന്‍റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി ഒരു ഡീപ് ടെക് എക്കോസിസ്റ്റം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേര്‍ണിംഗ്, അനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയ്മിംഗ്, കോമിക്സ് എന്നീ മേഖലകളില്‍ കടന്നുവരുന്ന ഡീപ് ടെക് സംരംഭകര്‍ക്ക് വേണ്ടി ഒരു ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി രൂപ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ട്,സേവനങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍മ്മിത ബുദ്ധി മാതൃകകള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പുതിയ മേഖലകളില്‍ പുനര്‍വിന്യസിക്കാനും ശ്രമങ്ങള്‍ നടത്തും. നിര്‍മ്മിത ബുദ്ധിയുടെ വിനിയോഗം ലോകമെമ്പാടും വലിയ…
2025ൽ മൂന്ന് പുതിയ എയർലൈനുകളുടെ വരവോടെ കൂടുതൽ ഉയരത്തിൽ പറക്കാൻ ഇന്ത്യൻ വ്യോമയാന മേഖല. മൂന്നിൽ രണ്ട് കമ്പനികൾ കേരളത്തിൽ നിന്നാണ് എന്നുള്ള സവിശേഷതയും ഉണ്ട്. കേരളത്തിൽ നിന്നുള്ള എയർ കേരള (Air Kerala), അൽഹിന്ദ് എയർ (Alhind Air) എന്നിവയ്ക്ക് പുറമേ യുപിയിൽ നിന്നുള്ള ശംഖ് എയറും (Shankh Air) ഈ വർഷം പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞ വർഷം തന്നെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് (MoCA) നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (NOC) ലഭിച്ച മൂന്ന് എയർലൈനുകളും ഇപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള അന്തിമ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റുകൾ (AOC) ലഭിക്കാനുള്ള കാത്തിരിപ്പിലാണ്. എയർ കേരളഇന്ത്യയിലെ ആദ്യ അൾട്രാ-ലോ-കോസ്റ്റ് കാരിയർ ആകാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. 2025 ൽ ആഭ്യന്തര സർവീസുകളും 2026ൽ അന്താരാഷ്ട്ര വിമാന സർവീസുകളും ആരംഭിക്കാനാണ് എയർ കേരളയുടെ ലക്ഷ്യം. 2005ൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ സ്വകാര്യ സംരംഭം യുഎഇ…
സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും പുതിയ സ്റ്റോറുകൾ തുറന്നതിനു പിന്നാലെ മക്കയിൽ മറ്റൊരു പുതിയ ഹൈപ്പർമാർക്കറ്റ് കൂടി ആരംഭിച്ച് ലുലു ഗ്രൂപ്പ്. മക്ക അൽ റുസൈഫയിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. സൗദിയുടെ വിഷൻ 2030 പദ്ധതിയുമായി ചേർന്ന് ലോകോത്തര ഷോപ്പിങ് അനുഭവം ലഭ്യമാക്കാനാണ് ലുലു ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലുള്ള അൽ റുസൈഫയിലെ പുതിയ ലുലു സ്റ്റോർ ഉപഭോക്താകൾക്ക് നവീനമായ ഷോപ്പിങ്ങ് അനുഭവം നൽകും. മക്കയിലും മദീനയിലും നിലവിലുള്ള ലുലു സ്റ്റോറുകളിലേത് പോലെ ഡെയ്ലി എസെൻഷൽസ്, ഫ്രഷ് ഫുഡ്, ഡിപാർട്മെന്റൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് പുതിയ സ്റ്റോറിലും ഉള്ളത്. 72 സ്ക്വയർ മീറ്ററിലുള്ള ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുല്ല ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുറഹ്മാൻ അൽ…
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും എമ്പുരാന്റെ ആവേശം അലതല്ലുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ദിവസം അവധി നൽകിയിരിക്കുകയാണ് ബെംഗളൂരുവിലെ കോളേജ്. ബെംഗളൂരു ഗുഡ് ഷെപ്പേര്‍ഡ് കോളേജാണ് ചിത്രത്തിന്റെ റിലീസ് ദിവസമായ മാർച്ച് 27ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളേജ് മാനേജ്മെന്റ് പ്രത്യേക കുറിപ്പിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്ന ദിവസം അവധി പ്രഖ്യാപിച്ചത്. ലൈറ്റ്സ്, ക്യാമറ, ഹോളിഡേ എന്ന് ആരംഭിക്കുന്ന കുറിപ്പാണ് കോളേജ് പുറപ്പെടുവിച്ചത്. കോളേജ് ചെയർമാൻ കടുത്ത മോഹൻലാൽ ആരാധകനാണ്. മോഹൻലാലിനോടുള്ള ആദരമായാണ് കോളേജ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചതിനു പുറമേ കോളേജ് വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ സ്ക്രീനിങ്ങും ഒരുക്കിയിട്ടുണ്ട്. ഇതിനായി മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് മൂവീടൈം സിനിമാസിൽ ഏഴ് മണിയുടെ ഷോയ്ക്ക് സൗജന്യ ടിക്കറ്റുകളും നൽകും. Good Shepherd College in Bengaluru has declared a holiday on March 27 for the release of Mohanlal’s Empuraan, with a…
സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസിയാക്കി കെഎസ്ആർടിസി. ചാലക്കുടി ആസ്ഥാനമായുള്ള ഹെവി കൂൾ എന്ന കമ്പനി നിർമിച്ച ഹൈബ്രിഡ് എസി സിസ്റ്റം ഘടിപ്പിച്ചാണ് ബസ്സുകൾ എസിയാക്കുക. നാല് ബാറ്ററികൾ ഉപയോഗിച്ചുള്ള എയർ കണ്ടീഷനിങ് സിസ്റ്റം ആൾട്ടർനേറ്ററുമായാണ് ഘടിപ്പിക്കുക. ഇവയ്ക്ക് എഞ്ചിനുമായി ബന്ധമില്ല എന്നതുകൊണ്ടുതന്നെ ഇഗ്നിഷൻ ഓൺ അല്ലാത്തപ്പോഴും എസി പ്രവർത്തിപ്പിക്കാനാകും. അതുകൊണ്ടുതന്നെ എസി അധികനേരം ഓണാക്കിയാലും ഇന്ധനച്ചെലവു കാര്യമായി കൂടില്ല. ഇത്തരത്തിലുള്ള ആദ്യ ബസ് ഈ ആഴ്ച തന്നെ നിരത്തിലിറങ്ങും എന്നാണ് റിപ്പോർട്ട്. പദ്ധതി വിജയകരമായാൽ കൂടുതൽ എസി ബസ്സുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇത്തരത്തിൽ ഒരു ബസ് എയർ കണ്ടീഷൻ ചെയ്യാൻ 6 ലക്ഷം രൂപയാണ് ചിലവ്. ബസിന്റെ ഉൾഭാഗം പൂർണമായും പ്ലൈവുഡും മാറ്റും ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്യും. എല്ലാ സീറ്റുകളിലേയും യാത്രക്കാർക്കു തണുപ്പു ലഭിക്കുന്ന രീതിയിൽ എയർ ഡക്ട് ക്രമീകരിക്കും. ഇതിനുപുറമേ നിന്നു യാത്ര ചെയ്യുന്നവർക്കായി സീലിങ്ങിൽ എസി വെന്റുകളും ഉണ്ട്. നേരത്തെ ട്രക്കുകളിൽ നടപ്പാക്കിയ എസി പരിഷ്കാരമാണ് ഹെവി…
ബിഎസ്എൻഎൽ സിമ്മുമായി ബന്ധപ്പെട്ട കെവൈസി അപ്‌ഡേറ്റിനെ കുറിച്ചുള്ള വ്യാജ സന്ദേശത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം. ‘സിം കാർഡിൻറെ കെവൈസി ട്രായ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടനടി വിളിക്കുക’ എന്നും പറഞ്ഞുകൊണ്ടാണ് വ്യാജ സന്ദേശം പലർക്കും ലഭിക്കുന്നത്. പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്‌എൻഎൽ പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരിലാണ് മെസേജ് മൊബൈൽ ഫോണുകളിലും മെയിലുകളിലും എത്തുന്നത്. എന്നാൽ ബിഎസ്‌എൻഎല്ലിൻറെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ്. ഇത്തരത്തിൽ കെവൈസി അപ്‌ഡേറ്റും, സിം ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞുമുള്ള മെസേജുകളും ബിഎസ്‌എൻഎൽ ഒരിക്കലും അയക്കാറില്ല. സിം ബ്ലോക്ക് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ബിഎസ്‌എൻഎല്ലിന്റേത് എന്ന പേരിൽ അയക്കുന്ന സന്ദേശം വ്യാജമാണെന്നും അതിനാൽ ഇത്തരം സന്ദേശങ്ങൾ കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും ആരും കൈമാറരുതെന്നും പിഐബി മുന്നറിയിപ്പു നൽകുന്നു. സമാന രീതിയിൽ കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ബിഎസ്‌എൻഎല്ലിൻറെ പേരിൽ മുമ്പും വ്യാജ…
നീണ്ട ചരിത്രമാണ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റേത്. വ്യത്യസ്ത കാലങ്ങളായി ഒന്നിലധികം കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി. നിലവിൽ ടാറ്റ മോട്ടോഴ്‌സിന്റേയും റേഞ്ച് റോവറിന്റേയും ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 2008ലാണ് ടാറ്റ മോട്ടോഴ്‌സ് ലാൻഡ് റോവർ വാങ്ങിയത്. ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതോടെ ലാൻഡ് റോവറിന് കൂടുതൽ കാര്യക്ഷമമായ എഞ്ചിനുകൾ ലഭിച്ചു. ബ്രാൻഡിനെ കാലികമാക്കി നിലനിർത്തുന്നതിൽ ഇത് സഹായകരമായി. 2012ൽ ലാൻഡ് റോവർ ജാഗ്വാറുമായി ലയിച്ചു. തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി അറിയപ്പെട്ടു. 2023ൽ കമ്പനി ജെഎൽആർ (JLR) എന്ന് പേര് മാറ്റി. നിർമാണംലാൻഡ് റോവർ ഇംഗ്ലണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്. അക്കാലം മുതൽ ഇംഗ്ലണ്ടിൽ തന്നെയാണ് നിർമ്മാണവും. യുകെയിൽ കമ്പനിക്ക് രണ്ട് പ്ലാന്റുകളുണ്ട്. ബ്രാൻഡിന്റെ പ്രധാന പ്ലാന്റായ സോളിഹൾ പ്ലാന്റ് റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ വെലാർ എന്നിവയുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ഹാൽവുഡ് പ്ലാന്റ് ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ടും റേഞ്ച്…
ഏപ്രിൽ മുതൽ ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില കൂടുമെന്ന് റിപ്പോർട്ട്. മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര & മഹീന്ദ്ര, ഹ്യുണ്ടായി തുടങ്ങിയവ പ്രവർത്തന ചിലവുകൾ അടക്കം വർധിച്ചതിനാൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. സുസുക്കി ഇന്ത്യ അടുത്ത മാസം മുതൽ മുഴുവൻ മോഡലുകളുടേയും വില 4 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. സുസുക്കി എൻട്രി ലെവൽ ആൾട്ടോ കെ-10 മുതൽ മൾട്ടി പർപ്പസ് വാഹനമായ ഇൻവിക്റ്റോ വരെയുള്ളവയുടെ നിലവിലെ എക്സ് ഷോറൂം വില യഥാക്രമം 4.23 ലക്ഷം മുതൽ 29.22 ലക്ഷം രൂപ വരെയാണ്. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചിലവുകളുടെയും വർധന കണക്കിലെടുത്ത് 2025 ഏപ്രിൽ മുതൽ കാറുകളുടെ വില 3 ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. അതേ സമയം ടാറ്റ മോട്ടോഴ്‌സ് 2025 ഏപ്രിൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കും. ഈ വർഷം രണ്ടാം തവണയാണ് ടാറ്റ വാഹനവില കൂട്ടുന്നത്.…
റിലയൻസിന്റെ കാമ്പ കോളയ്ക്ക് തന്ത്രപരമായ മറുപടിയുമായി കൊക്കകോളയും പെപ്‌സികോയും. ഇരുകമ്പനികളും കുറഞ്ഞ ചിലവിൽ കൂടുതൽ ഷുഗർഫ്രീ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ്. കുറഞ്ഞ കലോറി ഓപ്ഷനുകളുടെ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം കണക്കിലെടുത്ത് ₹10 കാനുകളിൽ മുതൽ ഡയറ്റ്, ലൈറ്റ് വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇരു കമ്പനികളും. തംസ് അപ്പ് എക്സ് ഫോഴ്‌സ്, കോക്ക് സീറോ, സ്‌പ്രൈറ്റ് സീറോ, പെപ്‌സി നോ-ഷുഗർ തുടങ്ങിയ പേരുകളിലാണ് രണ്ട് ഭീമന്മാരും ചെറുതും ബജറ്റ് സൗഹൃദവുമായ പായ്ക്കുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിൽ ഈ വിലയിൽ ഡയറ്റ്, ലൈറ്റ് ഡ്രിങ്കുകൾ വാഗ്ദാനം ചെയ്യുന്നത് ആദ്യമാണ്.ഷുഗർ ഫ്രീ പാനീയങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നത് വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താത്പര്യങ്ങളെ കണക്കിലെടുത്താണെന്ന് എംഎംജി ഗ്രൂപ്പിന്റെ സഞ്ജീവ് അഗർവാൾ പറയുന്നു. ആന്ധ്രാപ്രദേശ് പോലുള്ള പ്രധാന വിപണികളെ ലക്ഷ്യം വെച്ചാണ് പെപ്‌സികോ, കാമ്പയുമായും മറ്റ് പ്രാദേശിക ബ്രാൻഡുകളുമായും നേരിട്ട് മത്സരിക്കുന്നതിനായി പത്ത് രൂപയ്ക്ക് 200 മില്ലി ഷുഗർ ഫ്രീ പെപ്‌സി പുറത്തിറക്കിയത്. പത്ത് രൂപയ്ക്ക് വിൽപന നടത്തുമ്പോൾ ലാഭം കുറവാണെങ്കിലും, കൊക്കകോളയും…
എടിഎം ഉപയോഗത്തിന്റെ ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാനുള്ള ആവശ്യത്തിന് അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപ, സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപ എന്നിങ്ങനെയാണ് എടിഎം ഉപയോഗത്തിന്റെ ഇന്റർചേഞ്ച് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. മെയ് 1 മുതൽ പരിഷ്കരണം പ്രാബല്യത്തിൽ വരും. പുതിയ മാറ്റം പരിമിതമായ എടിഎം ശൃംഖലയുള്ള ചെറിയ ബാങ്കുകളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. നേരത്തെ എടിഎം ഇന്റർചേഞ്ച് നിരക്ക് രണ്ടു രൂപ കൂട്ടണം എന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ആർബിഐയേയും നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചിരുന്നു. വർദ്ധിച്ച ഇന്റർചേഞ്ച് ഫീസ് ഉപയോക്താക്കളിൽ നിന്ന് എത്തരത്തിൽ ഈടാക്കണം എന്നത് സംബന്ധിച്ച് ബാങ്കുകൾ തീരുമാനെടുത്തിട്ടില്ല. ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് ഉപയോക്താക്കളിലേക്ക് സമീപഭാവിയിൽത്തന്നെ അധിക ഫീസ് വഹിപ്പിക്കാനാണ് സാധ്യത. ഇങ്ങനെ വരുമ്പോൾ എടിഎം ഇടപാടുകൾക്ക് ചിലവേറും എന്ന് ഉറപ്പാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്കുകൾ അവ…