Author: News Desk
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവൽ ലൈനിനെ അനുകൂലിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ യാത്രാസമയം കുറയ്ക്കുമെന്ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി സിൽവർ ലൈനിനെ അനുകൂലിച്ച് സംസാരിക്കുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴും സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല എന്നാണ് മന്ത്രി പറഞ്ഞത്. സിൽവർലൈൻ പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിൽ തന്നെയാണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിയൂഷ് ഗോയൽ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് ചില കാര്യങ്ങൾ കേരളത്തോട് ചോദിച്ചിട്ടുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ ഒരു അടഞ്ഞ അധ്യായമല്ല. കേന്ദ്ര സർക്കാർ ഈ പദ്ധതി വേണ്ട എന്ന നിലപാട് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതി അനിശ്ചിതത്വത്തിൽ തുടരുന്ന ഘട്ടത്തിൽ സിൽവർ ലൈൻ കേരളത്തിന് നേട്ടമാകും എന്നും ഇപ്പോഴും പദ്ധതി കേന്ദ്ര പരിഗണനയിൽ തന്നെയാണെന്നുമുള്ള…
യുഎഇ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡ് ശോഭ റിയാൽറ്റിയെ (Sobha Realty) ഗ്ലോബൽ പാർട്ണർമാരാക്കി ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (ICC). ഐസിസിയുടെ മെൻസ് ഇവന്റുകൾക്കാണ് ശോഭ റിയാൽറ്റിയെ പാർട്ണർമാരാക്കിയത്. പാകിസ്താനിലും യുഎഇയിലുമായി നടന്നു കൊണ്ടിരിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി മുതലാണ് പാർട്ണർഷിപ് നിലവിൽ വന്നിരിക്കുന്നത്. ശോഭ റിയാൽറ്റിയെ ഗ്ലോബൽ പാർട്ണർ ആക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു. ഐസിസി കൊമേഴ്സ്യൽ പാർട്ണർ പ്രോഗ്രാം പ്രകാരമാണ് ശോഭ റിയാൽറ്റിയെ പാർട്ണർമാരാക്കിയത്. ശോഭ റിയാൽറ്റിയുടെ മറ്റൊരു നാഴികക്കല്ലാണ് പാർട്ണർഷിപ് എന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ഇതിലൂടെ ശോഭ ഗ്രൂപ്പിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. The ICC has appointed UAE-based real estate brand Sobha Realty as a global partner for its men’s events, including the ICC Champions Trophy…
കേരളത്തിലെ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലടക്കം വലിയ മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നത്. ലോക ടൂറിസം മാപ്പിൽ സംസ്ഥാനത്തിന് പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ലോകമെങ്ങും നിന്നുള്ള സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നതായും മന്ത്രി പറഞ്ഞു. സംരംഭകത്വം ഓരോ മലയാളിയുടേയും രക്തത്തിൽ അലിഞ്ഞതാണ്. വ്യവസായങ്ങളുടെ വളർച്ച, ഇൻഫ്രാസട്രക്ചർ ഡെവലപ്മെന്റ്, റോഡ് വികസനം തുടങ്ങിയവയിൽ കേരളം മികവ് പുലർത്തുന്നു. വിഴിഞ്ഞം പദ്ധതികൾ പോലുള്ള ബൃഹത് പദ്ധതികൾ സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യവളർച്ചയ്ക്കും ആക്കം കൂട്ടുന്നവയാണ്. വികസനവും പാരമ്പര്യവും ഒരുമിച്ച് കൊണ്ടു പോകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വളർച്ചയാണ് രാജ്യവളർച്ചയുടെ അടിസ്ഥാനം. ലോകത്തിന്റെ വളർച്ചയുടെ 16 ശതമാനം ഇന്ത്യയിൽ നിന്നാണ്. ലോകത്തിന്റെ ഗ്രോത്ത് എൻജിൻ ആണ് ഇന്ത്യ. 11ാമത്തെ വലിയ ഇക്കണോമിയിൽ നിന്നും അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് ഇതിന്റെ തെളിവാണ്.…
പ്രാഥമിക പൊതു ഓഹരി വിൽപന (IPO) നടപടികളിലൂടെ കടന്നുപോയിട്ടില്ലാത്ത കമ്പനികളെയാണ് അൺലിസ്റ്റഡ് കമ്പനികൾ എന്നു പറയുന്നത്. Burgundy Private Hurun India 500 പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും വലിയ അൺലിസ്റ്റഡ് കമ്പനികളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടു കമ്പനികൾ മുൻപന്തിയിലെത്തിയിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ (Zoho Corporation), ബെംഗളൂരു കമ്പനിയായ സെറോദ (Zerodha) എന്നിവയാണ് പട്ടികയിൽ മുന്നിലെത്തിയത്. SaaS കമ്പനിയായ സോഹോ 1.04 ലക്ഷം കോടി വാല്യുവേഷനുമായി പട്ടികയിൽ മൂന്നാമതാണ്. മുൻ വർഷത്തെ വാല്യുവേഷനേക്കാൾ 58 ശതമാനം വർധനയാണ് സോഹോയ്ക്ക് ഉണ്ടായത്. പട്ടികയിൽ നാലാമതുള്ള സെറോദയുടെ വാല്യുവേഷൻ 87750 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം വർധനയാണ് സെറോദയ്ക്ക് ഉള്ളത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ (Megha Engineering & Infrastructures), പാർളെ (Parle Products), ഇന്റാസ് ഫാർമസ്യൂട്ടിക്കൽസ് (Intas Pharmaceuticals), ഡ്രീം11 (Dream11), റേസർപേ (Razorpay), അമൽഗമേഷൻസ് (Amalgamations) തുടങ്ങിയവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് അൺലിസ്റ്റഡ്…
ആഗോള കപ്പൽ നിർമാതാക്കളുമായി ചേർന്നു പ്രവർത്തിക്കാൻ രാജ്യത്തെ പ്രധാന കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് (CSL). ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമായി സിഎസ്എൽ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായി (Hanwha Ocean) സജീവ ചർച്ചയിലാണ്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ സിഎസ്എല്ലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രൗൺ ഫീൽഡ് വികസനത്തിനായി വൻകിട കമ്പനികളുമായി കപ്പൽ നിർമാണ സാങ്കേതിക സഹകരണം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കപ്പൽശാലയെന്ന് സിഎസ്എൽ ചെയർമാൻ മധു.എസ്.നായർ പറഞ്ഞു. ആഗോള ഭീമൻമാരായ ദക്ഷിണ കൊറിയൻ കമ്പനി ഹാൻവ ഓഷ്യനുമായുള്ള ചർച്ച സജീവമാണ്. ഉയർന്ന നിലവാരമുള്ള ബ്ലോക്ക് ഫാബ്രിക്കേഷൻ സൗകര്യങ്ങൾക്കൊപ്പം ആവശ്യമായ മറ്റു സംവിധാനങ്ങൾക്കുമായാണ് കൊറിയൻ കമ്പനിയുമായി ചർച്ച നടക്കുന്നത്. സഹകരണം യാഥാർത്ഥ്യമായാൽ എൽഎൻജി കാരിയറുകൾ, കേപ്സൈസ് കപ്പലുകൾ തുടങ്ങിയവ നിർമിക്കാനുള്ള സിഎസ്എല്ലിന്റെ ശേഷി വർധിപ്പിക്കാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു. Cochin Shipyard Ltd. (CSL) is…
ഗവേഷണ വികസനം (R&D), ഐടി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (BPM) തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായുള്ള കേന്ദ്രങ്ങളാണ് ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്ററുകൾ (GCC) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ ടൂ ടയർ നഗരങ്ങളിൽ ജിസിസി കേന്ദ്രങ്ങളായി ഉയർന്നുവരാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയെന്ന് രണ്ട് പ്രമുഖ കൺസൾട്ടൻസികൾ നടത്തിയ സർവേകളിൽ കണ്ടെത്തൽ. കോളിയേഴ്‌സ് ഇന്ത്യ (Collier’s India), ഇൻഡക്റ്റസ് ലിമിറ്റഡ് (Inductus Limited) എന്നിവയുടെ റിപ്പോർട്ടിലാണ് ആഗോള ടെക് കേന്ദ്രങ്ങളാകാൻ ഈ മൂന്ന് നഗരങ്ങൾക്കുള്ള ശേഷി വിലയിരുത്തപ്പെട്ടത്. തലസ്ഥാനത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവ ജിസിസികൾക്ക് ആവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭ്യത, കണക്റ്റിവിറ്റി, ശരിയായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, കുറഞ്ഞ പ്രവർത്തനച്ചിലവ് തുടങ്ങിയവയിൽ ഈ നഗരങ്ങൾ മുൻപന്തിയിലാണെന്ന് ‘ഇന്ത്യയിലെ ഉയർന്നുവരുന്ന നിക്ഷേപ അവസരങ്ങൾ’ എന്ന കോളിയേഴ്‌സ് ഇന്ത്യ (Collier’s India) റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭൗതിക-സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ,…
ഇന്ത്യയിൽ ഡെലിവെറി സേവനങ്ങൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ സജ്ജമാക്കുന്ന കമ്പനിയാണ് സിപ്പ് ഇലക്ട്രിക് (Zypp Electric). അടുത്ത 12-18 മാസത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപ്പ് ഇലക്ട്രിക്. ഇൻഡോഫാസ്റ്റ് എനർജിയുമായി (Indofast Energy) സഹകരിച്ചാണ് സിപ്പ് ഇലക്ട്രിക് വൻ വിപുലീകരണ പദ്ധതികളിലേക്ക് കടക്കുന്നത്. നിലവിൽ ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിലെങ്ങും 10000 ഇലക്ട്രിക് വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, ജയ്പൂർ എന്നിവയുൾപ്പെടെ എട്ട് പ്രധാന ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെച്ചാണ് സിപ്പ് ഇലക്ട്രിക്കിന്റെ വിപുലീകരണം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ഗൾഫ് മേഖല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നീ വിപണികളിലേക്കുള്ള പ്രവേശനത്തിന് സജ്ജരാകുന്നതിനൊപ്പം ഇന്ത്യയിലെ തങ്ങളുടെ വിപണി സ്ഥാനം ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കുമെന്ന് സിപ്പ് ഇലക്ട്രിക് സഹസ്ഥാപകനും സിഒഒയുമായ തുഷാർ മേത്ത പറഞ്ഞു. ഇന്ത്യൻ ഓയിലിന്റേയും സൺ മൊബിലിറ്റിയുടേയും സംയുക്ത സംരംഭമായ ഇൻഡോഫാസ്റ്റ് എനർജി പുതിയ ഫ്ലീറ്റിന് ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ…
മുംബൈയിൽ രണ്ട് ലക്ഷ്വറി ഡ്യൂപ്ലെക്സുകൾ വാടകയ്ക്ക് എടുത്ത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മുംബൈയിലെ പാലി ഹില്ലിലാണ് കിങ് ഖാൻ ആഢംബര ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് 8.67 കോടി രൂപയാണ് വാടക എന്ന് സാപ്കീ.കോം റിപ്പോർട്ട് ചെയ്യുന്നു. രേഖകൾ പ്രകാരം രണ്ട് ഡ്യൂപ്ലെക്സുകളും പൂജ കാസ എന്ന കെട്ടിടത്തിലാണ്. കെട്ടിടത്തിലെ ഒന്നും രണ്ടും ഏഴും എട്ടും നിലകളിലുള്ള ഡ്യൂപ്ലെക്സുകളാണ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനി, സഹോദരി ദീപ്ശിഖ ദേശ്മുഖ് എന്നിവരിൽ നിന്നുമാണ് ആദ്യത്തെ ഡ്യൂപ്ലെക്സ് താരം വാടകയ്ക്ക് എടുത്തിരിക്കുന്നത്. രേഖകൾ അനുസരിച്ച് 11.54 ലക്ഷം രൂപയാണ് ഇതിന്റെ പ്രതിമാസ വാടക. 36 മാസത്തേക്ക് 32.97 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഷാരൂഖ് നൽകിയിട്ടുണ്ട്. രണ്ടാമത്തെ ഡ്യൂപ്ലെക്സ് ഷാരൂഖ് ഖാന് പ്രതിമാസം 12.61 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് 36 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും രേഖകളിൽ കാണിക്കുന്നു. രണ്ട് ഇടപാടുകളും…
അബുദാബി ബിഗ് ടിക്കറ്റിൽ മലയാളികൾക്ക് ഇരട്ട ഭാഗ്യം. ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോയിലാണ് രണ്ടു മലയാളികൾക്ക് 59 ലക്ഷം രൂപ വീതം (രണ്ടര ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. രമേശ് ധനപാലൻ, റാഷിദ് പുഴക്കര എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത്. 49കാരനായ രമേശ് ഒമാനിൽ ഫോർക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ആറു വർഷമായി ഓൺലൈൻ വഴി അദ്ദേഹം അബുദാബി ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. 27 സുഹൃത്തുക്കൾ അടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായാണ് രമേശ് എല്ലാ മാസവും ടിക്കറ്റ് എടുക്കാറുള്ളത്. സമ്മാനവാർത്ത അറിയിച്ചുള്ള ബിഗ് ടിക്കറ്റിന്റെ കോൾ വന്നപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് രമേശ് പറഞ്ഞു. വിജയം തന്റേത് മാത്രമല്ല എന്നും തനിക്കൊപ്പമുള്ള എല്ലാ സുഹൃത്തുക്കളുടേയും കൂടി നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന വ്യക്തിയാണ് 36കാരനായ റാഷിദ് പുഴക്കര. കഴിഞ്ഞ ആറു മാസത്തോളമായി ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തുന്ന റാഷിദ്…
മുണ്ടക്കൈ–ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. പൂർണമായും തകർന്ന പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ചൂരൽമലയെ മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് ചൂരൽമല പാലം. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പുനർനിർമിക്കുക. ദുരന്ത സമയത്ത് പുഴയിൽ ഉണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തും. അതിനേക്കാൾ ഉയരത്തിലാകും പുതിയ പാലം പണിയുക. ഇനിയൊരു ദുരന്തം ഉണ്ടായാൽ അതിനെ അതിജീവിക്കാനാകുന്ന തരത്തിലാകും പുതിയ പാലം. 267.95 മീറ്ററുള്ള പാലമാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ നദിക്ക് മുകളിലൂടെ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററുമാണ് ഉണ്ടാകുക. 2024 ജൂലൈ 30നാണ് ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ ചൂരൽമല പാലം തകർന്നത്. Kerala government approves Rs 35 crore for rebuilding Chooralmala Bridge, which collapsed in…