Author: News Desk
സാധാരണക്കാർക്ക് സമയം അറിയാനാണ് വാച്ചുകൾ. എന്നാൽ കോടീശ്വരൻമാർക്ക് സമയം അറിയുക എന്നതിനപ്പുറം അത്യാഢംബരത്തിന്റെ പ്രഖ്യാപനങ്ങളാണ് അവ. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വില കൂടിയ ചില വാച്ചുകൾ ഏതെല്ലാമാണെന്ന് നോക്കാം. പറ്റെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300ജി (Patek Philippe Grandmaster Chime 6300G)ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചുകളിൽ ഒന്നാണ് പറ്റെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300ജി. വൈറ്റ് ഗോൾഡിൽ നിർമിച്ച വാച്ചിന് 26 കോടി രൂപയ്ക്കടുത്ത് വിലയുണ്ട്. പെർപെച്വൽ കലണ്ടർ, മിനിറ്റ് റിപ്പീറ്റർ, അലാറം ഫംഗ്ഷൻ തുടങ്ങി 20 വ്യത്യസ്ത ഫങ്ഷനുകളുള്ള ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. വാച്ചെറോൺ കോൺസ്റ്റാന്റിൻ റഫറൻസ് 57260 (Vacheron Constantin 57260)57 ഫംഗ്ഷനുകളുള്ള പ്രീമിയം പോക്കറ്റ് വാച്ചാണ് വാച്ചെറോൺ കോൺസ്റ്റാന്റിൻ റഫറൻസ് 57260. ഇരുപത്തഞ്ച് കോടിയോളം രൂപയാണ് വാച്ചിന്റെ വില. റിച്ചാർഡ് മില്ലെ ആർഎം 56-02 സഫയർ (Richard Mille RM 56-02 Sapphire)സമ്പന്നമായ കരകൗശല ശൈലിയുള്ള വാച്ചാണ് റിച്ചാർഡ് മില്ലെ ആർഎം 56-02 സഫയർ. പ്രീമിയം സഫയർ…
അടുത്തിടെ സംസ്ഥാനത്തെ ആദ്യ സ്കൈ ഡൈനിങ് സംവിധാനം കാസർഗോഡ് ജില്ലയിലെ ബേക്കൽ ബീച്ച് പാർക്കിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സ്കൈ ഡൈനിങ്ങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 120 അടി ഉയരത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന സ്കൈ ഡൈനിങ് ഭക്ഷണവും സാഹസികതയും ഒത്തുചേരുന്ന പുതിയ ടൂറിസം അനുഭവമാണെന്ന് മന്ത്രി പറഞ്ഞു. സ്കൈ ഡൈനിങ്ങിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് സന്ദർശകർക്ക് കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കാം. ഇതിനായി പ്രത്യേക ക്രെയിനും സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 12 പേർക്ക് പ്രത്യേകം ഒരുക്കിയ കസേരയിൽ ഭക്ഷണം കഴിച്ചുകൊണ്ട് കടലിന്റെയും ബേക്കൽ കോട്ടയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. പ്രാദേശിക വിനോദ സഞ്ചാരികൾക്കു പുറമേ ബോർഡ് യോഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപറേറ്റ് കമ്പനികളേയും ഇവ ആകർഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ജന്മ ദിനങ്ങൾ ആഘോഷിക്കാനും സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിന് 700…
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ (MBS) ക്ഷണപ്രകാരമാണ് മോഡി സൗദി അറേബ്യ സന്ദർശിച്ചത്. മുഹമ്മദ് ബിൻ സൽമാന്റെ ഉൾക്കാഴ്ചകൾ, ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അഭിനിവേശം എന്നിവ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി മോഡി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരാണ് മുഹമ്മദ് ബിൻ സൽമാൻ?1985 ഓഗസ്റ്റ് 31ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദിന്റെയും ഭാര്യ ഫഹ്ദ ബിൻത് ഫലാഹിന്റേയും മകനായി മുഹമ്മദ് ബിൻ സൽമാൻ ജനിച്ചു. രാജ്യതലസ്ഥാനമായ റിയാദിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കിംഗ് സൗദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടി. 2007ൽ രണ്ട് വർഷത്തേക്ക് മന്ത്രിസഭയുടെ മുഴുവൻ സമയ ഉപദേഷ്ടാവായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. 2009ൽ, അന്ന് റിയാദ് ഗവർണറായിരുന്ന പിതാവിന്റെ പ്രത്യേക ഉപദേഷ്ടാവായി. 2015 ജനുവരി 23ന് അദ്ദേഹം പ്രതിരോധ…
മെയ് 1 മുതൽ രാജ്യത്ത് എടിഎം നിയമങ്ങളും ചാർജും മാറും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നിർദ്ദേശം ആർബിഐ അംഗീകരിച്ചതോടെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി മുതൽ ചിലവേറിയതാകും. ഇതുവരെ മറ്റ് ബാങ്ക് എടിഎമ്മിൽ നിന്ന് നിശ്ചിത പരിധിക്ക് ശേഷം പണം പിൻവലിക്കുന്നതിന് 17 രൂപയായിരുന്നു നിരക്ക്. മെയ് 1 മുതൽ ഇത് 19 രൂപയായി വർധിക്കും. കൂടാതെ ബാലൻസ് പരിശോധിക്കുന്നതിനുള്ള ചാർജും 7 രൂപയിൽ നിന്ന് 9 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റ് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മാസത്തിൽ 5 സൗജന്യ ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ 3 സൗജന്യ ഇടപാടുകളും എന്ന പരിധിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിനു മുകളിലുള്ള ഇടപാടുകൾക്ക് വർദ്ധിച്ച ചാർജ് ഈടാക്കും. എടിഎം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരും വൈറ്റ് ലേബൽ എടിഎം കമ്പനികളും ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യപ്പെട്ടതിനെ തുടർന്നാണ് എടിഎം ചാർജുകൾ വർദ്ധിപ്പിച്ചത്. അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള ചിലവുകൾ മുമ്പത്തേക്കാൾ…
2024ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 50 റാങ്ക് ജേതാക്കളിൽ ഇടം നേടി കേരളത്തിൽ നിന്ന് മുൻപിലെത്തി മാളവിക.ജി.നായർ. ദേശീയ തലത്തിൽ 45ആം റാങ്ക് ഉള്ള മാളവിക കേരളത്തിൽ നിന്നും ഇത്തവണ ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന വ്യക്തിയാണ്. പ്രസവത്തിനു ശേഷം 17 ദിവസത്തിനുള്ളിൽ മെയിൻസ് പരീക്ഷ എഴുതിയാണ് മികച്ച വിജയം കൈവരിച്ചിരിക്കുന്നത് എന്നതും മാളവികയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. അവസാന ശ്രമത്തിലാണ് മാളവികയുടെ സ്വപ്ന നേട്ടം. ഉയർന്ന റാങ്ക് സ്വന്തമാക്കാനായതിൽ സന്തോഷമുണ്ടെന്നും അവസാന ശ്രമത്തിൽ ഇത്തരമൊരും ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മാളവിക മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ സ്വദേശിയായ മാളവിക നിലവിൽ ഇന്ത്യൻ റെവന്യൂ സർവീസ് ഉദ്യാഗസ്ഥയാണ്. മുൻ വർഷങ്ങളിലെ തയ്യാറെടുപ്പുകളും കുടുംബത്തിന്റെ പിന്തുണയും റാങ്ക് നേട്ടത്തിൽ സഹായകരമായതായി മാളവിക പറഞ്ഞു. 2022 സിവിൽ സർവീസ് പരീക്ഷയിൽ 172ആം റാങ്ക് നേടിയാണ് മാളവിക ഐആർഎസ് സ്വന്തമാക്കിയത്. മാളവികയുടെ ഭർത്താവ് എം. നന്ദഗോപൻ 2023 ബാച്ചിലെ ഐപിഎസ് ഓഫീസർ ട്രെയിനിയാണ്
ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി ഔദ്യോഗിക സന്ദർശനം നിർത്തിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസത്തെ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുൻപ് ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു. ഭീകരാക്രമണത്തെ ഇരു നേതാക്കളും അപലപിച്ചതായും ആക്രമണത്തിൽ സൗദി കിരീടാവകാശി സഹായം വാഗ്ദാനം ചെയ്തതായും സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹെൽ ഇജാസ് ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 27 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവെച്ച് വീഴ്‌ത്തിയത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ഇസ്രായേൽ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലേക്ക് പോയത്. ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സന്ദർശനം വെട്ടിച്ചുരുക്കുകയായിരന്നു. സൗദി അറേബ്യയുടെ ഔദ്യോഗിക അത്താഴവിരുന്നിൽ…
ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നിശ്ചയിച്ചതിലും നേരത്തെ ഇന്ത്യയിലേക്ക് മടങ്ങി. അതിനു മുൻപ് മോഡിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ജിദ്ദയിൽ നടന്ന രണ്ടാമത് ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ (SPC) യോഗത്തിൽ ചർച്ചകൾ നടത്തി. സ്ട്രാറ്റജിക് കൗൺസിലിന്റെ മൂന്നാം യോഗത്തിനായി മോഡി മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ജിദ്ദയിലെ റോയൽ പാലസിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നരേന്ദ്ര മോഡിക്ക് ആചാരപരമായ സ്വീകരണം നൽകി. പ്രധാനമന്ത്രി മോഡിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനമാണിത്. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നിവയുൾപ്പെടെ വിവിധ മേഖലകളെക്കുറിച്ച് ചർച്ച നടന്നു. പ്രതിരോധ സഹകരണം, ടൂറിസം, സാംസ്കാരിക സഹകരണം എന്നിവയിൽ രണ്ട് പുതിയ മന്ത്രിതല സമിതികൾ കൂടി ചേർത്ത് SPC യുടെ വിപുലീകരണത്തെ മോഡിയും മുഹമ്മദ് ബിൻ സൽമാനും സ്വാഗതം ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇന്ത്യ-മിഡിൽ…
ബാങ്കിലെ ചെക്കുകൾ പൂരിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. 2025 ജനുവരി 1 മുതൽ ക്യാഷ് ചെക്കിൽ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണത്തിലെ വസ്‌തുത സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ബ്യൂറോ ഓഫ് ഇന്ത്യ (PIB). ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് പിഐബി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോം വഴി പങ്കുവെച്ച ഫാക്റ്റ് ചെക്കിൽ വ്യക്തമാക്കുന്നു. നീലയോ പച്ചയോ മഷി ഉപയോഗിച്ച് പൂരിപ്പിക്കുന്ന ചെക്കുകൾക്ക് മാത്രമേ ബാങ്ക് ഇടപാടുകളിൽ സാധുതയുള്ളൂവെന്നും പണമിടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മാറ്റമെന്നുമാണ് വ്യാജ പോസ്റ്റിൽ പറയുന്നത്. ചെക്ക് പൂരിപ്പിക്കുന്നത് സംബന്ധിച്ച് ആർബിഐ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടില്ല എന്ന് പിഐബി ഫാക്റ്റ് ചെക്കിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച ആർബിഐ നിയമവും പിഐബി പങ്കുവെച്ചിട്ടുണ്ട്. ബാങ്കിൻ്റെ മെഷീനിൽ…
മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. നിർമ്മാതാക്കൾ ചിത്രത്തിനായി വൻ തുക ചിലവാക്കുന്നതായാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ₹600 കോടിക്കാണ് മെഗാ പ്രോജക്റ്റ് ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ പ്രോജക്റ്റുകളിൽ ഒന്നായി ഫൗജി മാറുകയാണ്. ചിത്രത്തെക്കുറിച്ചും പ്രഭാസിന്റെ വിപണി ശേഷിയെക്കുറിച്ചും മൈത്രി മൂവി മേക്കേഴ്‌സ് ഏറെ ആത്മവിശ്വാസം പുലർത്തുന്നു. റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം തുടരുന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുഡിയാണ്. ദുൽഖർ സൽമാനെ നായകനാക്കി പാൻ ഇന്ത്യൻ ഹിറ്റായ സീതാ രാമം സമ്മാനിച്ച സംവിധായകനാണ് ഹനു രാഘവപുഡി എന്നതും ഫൗജിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു.പ്രഭാസിനൊപ്പം ഹനു രാഘവപുഡിയുടെയും കഴിവുകളിൽ വിശ്വാസമർപ്പിച്ചാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രത്തിനായി വൻ തുക ചിലവഴിക്കുന്നത് എന്നത് വ്യക്തമാണ്. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. പ്രഭാസിന്റെ മാർക്കറ്റ് പോൾ അസാധാരണമാംവിധം…
സർക്കാർ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നുമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (CSL) നിരവധി പദ്ധതികളാണ് മുന്നോട്ടുള്ളത്. 2025-26ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ അവയ്ക്ക് വലിയ ഉത്തേജനം പകരുന്നവയുമാണ്. ഇന്ത്യയെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച അഞ്ച് ആഗോള സമുദ്ര കേന്ദ്രമായി ഉയർത്തുന്നതിന് സഹായിക്കുന്നതിനായി മാരിടൈം ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് (MDF) 25,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണുള്ളത്. പുതുക്കിയ കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയത്തിലും പ്രതീക്ഷകൾ അർപ്പിക്കുന്നതായി സിഎസ്‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്.നായർ പറഞ്ഞു. വിദേശ കപ്പൽ നിർമ്മാണ കമ്പനികളുമായുള്ള സാങ്കേതിക സഹകരണത്തോടൊപ്പം സാമ്പത്തിക സഹായവും വലിയ വ്യാപാര കപ്പലുകളുടെ നിർമ്മാണത്തിൽ വേഗത്തിൽ പുരോഗതി കൈവരിക്കാൻ സിഎസ്എല്ലിനെ പ്രാപ്തമാക്കും. കപ്പൽ നിർമ്മാണ വ്യവസായത്തിൽ നിലവിൽ കൊറിയൻ, ചൈനീസ്, ജാപ്പനീസ് കമ്പനികളാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ സമീപഭാവിയിൽത്തന്നെ ആഗോള ഷിപ്പിംഗ് കമ്പനികൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയെയും സിഎസ്എല്ലിനേയും സമീപിക്കുമെന്നും മധു.എസ്.നായർ വ്യക്തമാക്കി