Author: News Desk

ഇൻവെസ്റ്റ്മെന്റുകളെ കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും എല്ലാം നിരവധി വിവരങ്ങൾ ലഭ്യമാണ്. എന്നിട്ടും ട്രേഡിങ് തട്ടിപ്പുകളെക്കുറിച്ച് നിരന്തരമായി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം ബേസിക്ക് ആയ ഫിനാൻഷ്യൽ നോളജ് ഇല്ലാത്തതാണ് എന്ന് പറയുന്നു ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ. എന്താണ് ഇൻവെസ്റ്റ്മെന്റ് എന്നും എന്താണ് ട്രേഡിങ് എന്നും മനസ്സിലാക്കിയാലേ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനാകൂ എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ജോലി ചെയ്യുന്നവരും മറ്റും സ്വപ്നം നിറവേറ്റുന്നതിനായി ഒരു തുക എല്ലാ മാസവും മാറ്റിവെയ്ക്കുന്നു എന്നു കരുതുക. ഈ മാറ്റിവെയ്ക്കുന്ന തുക മറ്റ് നിക്ഷേപങ്ങളൊന്നും നടത്താതെ ബാങ്ക് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയാണെങ്കിൽ പണപ്പെരുപ്പം കാരണം വർഷാവർഷം ഇതിന്റെ മൂല്യം കുറയും. എന്നു വെച്ചാൽ സ്വപ്നത്തിലേക്കുള്ള ദൂരം കൂടും. ഇതിനെ മറികടക്കാനായാണ് ആളുകൾ പ്രൈസ് അപ്രിസേഷ്യൻ തരുന്ന സ്റ്റോക്കുകൾ, ഗോൾഡ് പോലുള്ളവയിലേക്ക് നിക്ഷേപം നടത്തുന്നത്. ഇതിനെയാണ് ലോങ് ടേം ഇൻവെസ്റ്റ്മെന്റ് അഥവാ വെൽത്ത് ക്രിയേഷൻ…

Read More

വിഴിഞ്ഞമടക്കം സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം മുൻനിർത്തി സംരംഭക വളർച്ച ലക്ഷ്യമിട്ടു പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം രൂപീകരിക്കാൻ കേരളാ സര്‍ക്കാര്‍. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കളുടെയും യുവതികളുടെയും സംരംഭകത്വ കഴിവുകളെ പരിപോഷിപ്പിക്കുക, വ്യവസായ – നൈപുണ്യം വര്‍ദ്ധിപ്പിക്കുക, MSME-ഇതര സംരംഭക- വ്യവസായങ്ങള്‍ക്ക് ആനുകൂല്യങ്ങൾ എന്നിവ വ്യവസായ നയത്തോടൊപ്പം ചേർന്ന് രൂപീകരിക്കുന്ന ലോജിസ്റ്റിക്സ് പാർക്ക് നയം ഉറപ്പാക്കും . വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കാലയളവില്‍ 215 കപ്പലുകള്‍ വന്നുപോയത് ഏറെ പ്രതീക്ഷ നൽകുന്ന പശ്ചാത്തലത്തിലാണ് പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയ രൂപീകരണത്തിന് സർക്കാർ നടപടിയെടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനൊപ്പം മറ്റ് ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളത്തില്‍ ലോജിസ്റ്റിക്സ് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് വലിയ സാധ്യത ഉണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു പുതിയ ലോജിസ്റ്റിക്സ് പാര്‍ക്ക് നയം അനിവാര്യമാണെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. കേരളത്തെ തുറമുഖ വ്യവസായങ്ങളുടെ പ്രധാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍പെടുന്ന ഒന്നാണ് സംസ്ഥാന വ്യവസായനയം 2024. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക. പുതിയ…

Read More

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാൻഡ്. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനസ് ഡേയോട് അനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയത്ത്. തുടർച്ചയായി എട്ടാം വർഷമാണ് ഫിൻലാൻഡ് വേൾഡ്സ് ഹാപ്പിയസ്റ്റ് കൺട്രീസ് ലിസ്റ്റിൽ ഒന്നാമതെത്തുന്നത്. 140ലധികം രാജ്യങ്ങളിലെ ജീവിത നിലവാരം വിലയിരുത്തുന്നതാണ് താമസക്കാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്. റിപ്പോർട്ടിൽ ഇന്ത്യ 118ആം സ്ഥാനത്താണ്. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യ കഴിഞ്ഞ തവണത്തേക്കാൾ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യ 126ആം സ്ഥാനത്തായിരുന്നു. എന്നാൽ ഉക്രെയ്ൻ, മൊസാംബിക്, ഇറാഖ് എന്നിവയുൾപ്പെടെ നിരവധി സംഘർഷബാധിത രാജ്യങ്ങൾ പോലും പട്ടികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. പട്ടികയിൽ ചൈന 68, നേപ്പാൾ 92, പാകിസ്ഥാൻ 109 എന്നീ സ്ഥാനങ്ങളിലുമാണ്. വ്യക്തികൾക്ക് അവരുടെ സമൂഹത്തിൽ തിരഞ്ഞെടുപ്പുകൾ ഉണ്ടെന്ന് തോന്നുന്നുണ്ടോ എന്നും ആ തിരഞ്ഞെടുപ്പുകൾ തൃപ്തികരമായ ജീവിതത്തിലേക്ക് നയിക്കുന്നുണ്ടോ എന്നും വിലയിരുത്തുന്ന സ്വാതന്ത്ര്യ ഘടകത്തിൽ ഇന്ത്യ മോശം സ്കോറാണ് നേടിയത്. സാമൂഹിക പിന്തുണ, ആരോഗ്യം,…

Read More

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യവും സ്വാഭാവികവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും ആസ്ട്രോ ഫിസിസിസ്റ്റ് നീൽ ഡിഗ്രാസ് ടൈസൺ. അമേരിക്കൻ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽ‌മോറും ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരിച്ചെത്തിയതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം എൻ‌ഡി‌ടി‌വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസ ഇതിനകം ചെയ്തതിനേക്കാൾ വളരെ കൂടുതലാണ് സ്‌പേസ് എക്‌സ് ബഹിരാകാശ രംഗത്ത് ചെയ്തിരിക്കുന്നത്. അത് വളരെ നല്ലതാണ്. സ്വകാര്യ സംരംഭങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യക്ഷമമായി ഇത്തരം കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിക്കുന്നു. ഇന്ത്യയിലെ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയെക്കുറിച്ച് ന്യൂയോർക്കിലേക്കുള്ള യാത്രാവേളയിൽ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചിരുന്നു. സ്വകാര്യ സംരംഭങ്ങളെ ബഹിരാകാശ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. ഇത് സ്വാഭാവിക പരിണാമമായാണ് മോഡി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണ വികസനം, റോക്കറ്റ് നിർമാണം, കാര്യക്ഷമത എന്നിവയിൽ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനെ (ISRO)…

Read More

2022ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യ നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്കായി 50 വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. എയർബസ് A350, ബോയിംഗ് 777X മോഡലുകൾ ഉൾപ്പെടെയുള്ളവയാണ് എയർ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം 30 മുതൽ 40 വരെ വൈഡ്-ബോഡി വിമാനങ്ങൾ വാങ്ങുന്നതിനായി എയർ ഇന്ത്യ യുഎസ് ആസ്ഥാനമായുള്ള ബോയിംഗുമായും യൂറോപ്പിലെ എയർബസുമായും ചർച്ചകൾ നടത്തിവരികയാണ്. വിമാനങ്ങളുടെ എണ്ണം 50ൽ കൂടുതൽ യൂണിറ്റുകൾ വരെയാകാം എന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജൂണിൽ നടക്കുന്ന പാരീസ് എയർ ഷോയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം എയർബസിൽ നിന്ന് 100 ചെറിയ വിമാനങ്ങൾ ഉൾപ്പെടെ 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് എയർ ഇന്ത്യ അന്തിമരൂപം നൽകിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രവർത്തനം വികസിപ്പിക്കുന്നതിനായി വൈഡ്-ബോഡി ജെറ്റുകൾ ഉപയോഗിച്ച് ഫ്ലീറ്റ് മെച്ചപ്പെടുത്താനാണ് എയർ ഇന്ത്യ പുതിയ പദ്ധതിയിലൂടെ…

Read More

ഇന്ത്യയിലേക്കെത്തുന്ന യുഎസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുമായി (Tesla) സഹകരിക്കാൻ ടാറ്റ ഗ്രൂപ്പ് (Tata Group). ഇലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യൻ പ്രവേശനത്തിൽ ടാറ്റ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടാറ്റ ഓട്ടോകോമ്പ് (Tata AutoComp), ടാറ്റ കൺസൾട്ടൻസി സർവീസസ് (Tata Consultancy Services), ടാറ്റ ടെക്നോളജീസ് (Tata Technologies), ടാറ്റ ഇലക്ട്രോണിക്സ് (Tata Electronics ) എന്നിവ ടെസ്‌ലയുടെ ആഗോള വിതരണക്കാരാണ്. ഇത് ഇരു കമ്പനികളും തമ്മിൽ ഇന്ത്യയിലെ ബന്ധം ദൃഢമാക്കുമെന്നും ഇതിനായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്. യുഎസ് ഇലക്ട്രിക്ക് വാഹന ഭീമൻമാരായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഏത് വഴി സ്വീകരിക്കും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. ഈ അവസരത്തിലാണ് ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തത്തിനായി ടെസ്‌ല ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടെസ്‌ലയുമായുള്ള ടാറ്റ ഗ്രൂപ്പ് പങ്കാളിത്തം ഇന്ത്യൻ ഇലക്ട്രിക് വാഹന വിതരണ ശൃംഖലകൾക്ക് പുതിയ യുഗപ്പിറവിയാകും എന്നാണ്…

Read More

റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ ഇന്ത്യ (Emaar India) ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് (Adani Group). ഏകദേശം 1.5 ബില്യൺ ഡോളറിന്റെ എന്റർപ്രൈസ് മൂല്യത്തിനാണ് ഏറ്റെടുക്കൽ നടക്കുക. ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസും അദാനി ഗ്രൂപ്പും തമ്മിൽ ഏറ്റെടുക്കൽ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാർ അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയും ഇന്ത്യൻ വിപണിയിൽ പ്രധാന മാറ്റം അടയാളപ്പെടുത്തുകയും ചെയ്യും. 2005ൽ ഇന്ത്യയിൽ എംജിഎഫ് ഡെവലപ്‌മെന്റുമായി (MGF Development) സഹകരിച്ചാണ് ദുബായ് ആസ്ഥാനമായുള്ള എമാർ പ്രോപ്പർട്ടീസ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ പ്രവേശിച്ചത്. ഇരു കമ്പനികളുടേയും സംയുക്ത സംരംഭ സ്ഥാപനമായ എമാർ എംജിഎഫ് ലാൻഡ് ( Emaar MGF Land) വഴി 8,500 കോടി രൂപയാണ് നിക്ഷേപിച്ചത്. 2016 ഏപ്രിലിൽ ഡീമെർജർ പ്രക്രിയയിലൂടെ ഈ സംയുക്ത സംരംഭം അവസാനിപ്പിക്കാൻ എമാർ പ്രോപ്പർട്ടീസ് തീരുമാനിച്ചിരുന്നു. ഡൽഹി-എൻസിആർ, മുംബൈ, മൊഹാലി, ലഖ്‌നൗ, ഇൻഡോർ, ജയ്പൂർ…

Read More

പറക്കും കാറുകളും എയർ ടാക്സികളും ഭാവിയുടെ ഗതാഗത മാർഗങ്ങളാണ്. ലോകമെങ്ങും അതിനു വേണ്ടി നിരവധി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ വ്യാപകമായ വാണിജ്യവൽക്കരണത്തിനായി ലോകം കാത്തിരിക്കുകയാണ്. ചൈന പോലുള്ള രാജ്യങ്ങൾ നിലവിൽ ഈ മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ഒരു യുവാവ് എയർ ടാക്സികൾ യാഥാർത്ഥ്യമാക്കി ആഗോള തലത്തിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. ഗുണ്ടൂർ സ്വദേശിയായ ചാവ അഭിറാം ആണ് എയർ ടാക്സിയുടെ രണ്ട് സീറ്റർ വകഭേദം വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. 1,000 അടി ഉയരത്തിൽ പരമാവധി 40 കിലോമീറ്റർ ദൂരപരിധിയും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുമുള്ള മോഡലാണ് വിജയം കണ്ടത്. പരീക്ഷണത്തിന്റെ അടുത്ത ഘട്ടം മൂന്ന് സീറ്റർ മോഡലാണ്. മോട്ടോർ ഒഴികെയുള്ള എല്ലാ ഉപകരണങ്ങളും ആന്ധ്രാപ്രദേശിൽ നിർമ്മിക്കുന്നതിനാൽ പ്രാദേശിക ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. അമേരിക്കയിൽ റോബോട്ടിക്സ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചാവ അഭിറാം ഗതാഗതക്കുരുക്ക് നേരിടുന്ന നഗരങ്ങളിൽ എയർ ടാക്സികൾ അവതരിപ്പിക്കുന്നതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞാണ്…

Read More

റിലയൻസ് എന്ന പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ റിലയൻസിനു പിന്നിലെ അധികമാരും കേൾക്കാത്ത പേരാണ് ദർശൻ മെഹ്ത്തയുടേത്. പ്രീമിയം മുതൽ ആഡംബര ഫാഷൻ, ലൈഫ്‌സ്റ്റൈൽ വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡിനെ (RBL) വളർത്തിയെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും ദർശൻ മെഹ്ത്ത നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, എർമെനെഗിൽഡോ സെഗ്ന, ജോർജിയോ അർമാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബർബെറി, സാൽവറ്റോർ ഫെറാഗാമോ എന്നിവയുൾപ്പെടെ 50ലധികം ആഗോള ബ്രാൻഡുകളുമായി RBL പങ്കാളിത്തത്തിൽ ഏർപ്പെട്ടു. മുകേഷ് അംബാനി നിയമിച്ച ദർശൻ മെഹ്ത്ത പിന്നീട് ഇഷ അംബാനിയുടെ വലംകൈയായി അറിയപ്പെട്ടു. 8.381 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടത്താൻ റിലയൻസിനെ മെഹ്ത്ത സഹായിച്ചു. 2024 നവംബർ റിൽ ദർശൻ മെഹ്ത്ത തന്റെ റോളിൽ നിന്ന് പിന്മാറാൻ പദ്ധതിയിട്ടിരുന്നു. 2007 മുതൽ ആർ‌ബി‌എല്ലിനൊപ്പം പ്രവർത്തിക്കുന്ന മെഹ്ത്ത ഇനി റിലയൻസ് ഗ്രൂപ്പിൽ മെന്റർഷിപ്പ് റോളിലേക്ക് മാറും എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്…

Read More

ആഢംബരം, വേഗത, സൗകര്യങ്ങൾ എന്നിവയാണ് പ്രൈവറ്റ് ജെറ്റുകളെ കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന പ്രധാന വാക്കുകൾ. നിരവധി ആഢംബരങ്ങൾ നിറഞ്ഞ പ്രൈവറ്റ് ജെറ്റുകളെ കുറിച്ച് വാർത്തകൾ വരാറുണ്ട്. എന്നാൽ ഇത്തരം പ്രൈവറ്റ് ജെറ്റുകളിൽ ഏറ്റവും വേഗതയേറിയത് ഏതാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ഗൾഫ്സ്ട്രീം G700 (Gulfstream G700) ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൈവറ്റ് ജെറ്റ്. 2019 ൽ പുറത്തിറങ്ങിയ G700 വേഗതയ്ക്കൊപ്പം ആഢംബരത്തിലും മുൻപന്തിയിലാണ്. ജി 700ന്റെ പരമാവധി പ്രവർത്തന വേഗത 0.925 mach (അഥവാ മണിക്കൂറിൽ 1,140 കി.മീ) ആണ്. ഈ മിന്നും വേഗതയോടെ ലോകത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ സ്വകാര്യ ജെറ്റുകളിൽ ഒന്നായി ഗൾഫ്സ്ട്രീം G700 മാറുന്നു. അത്യാധുനിക ഏവിയോണിക്‌സ്, നൂതന എയറോഡൈനാമിക്‌സ്, ശക്തമായ പേൾ 700 എഞ്ചിൻ എന്നിവയാണ് ജി 700ന്റെ സവിശേഷതകൾ. 51,000 അടി വരെയാണ് ജി 700ന്റെ ക്രൂയിസിങ് ഉയരം. ഏതാണ്ട് 78 മില്യൺ ഡോളറാണ് ജി…

Read More