Author: News Desk
ഇന്ത്യൻ വംശജരായ ടെക് വ്യവസായ പ്രമുഖരിൽ ശക്തമായ സാന്നിധ്യമാണ് ലണ്ടൻ വ്യവസായി ആയ ജയശ്രീ വി ഉള്ളാൽ. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, യൂട്യൂബിന്റെ നീൽ മോഹൻ തുടങ്ങിയ നിരയിൽ തന്നെയാണ് ജയശ്രീയുടെയും സ്ഥാനം. വിജയകരമായ പാതയിൽ ഒരു ഇന്റർനാഷണൽ കമ്പനിയ്ക്ക് നേതൃത്വം നൽകുന്ന ജയശ്രീ വി. ഉള്ളാൽ 63 എന്ന വയസുകാരി. നിലവിൽ അരിസ്റ്റ നെറ്റ്‌വർക്കിൻ്റെ ചെയർമാനും സിഇഒയുമാണ് ജയശ്രീ. ഫോർബ്സ് പറയുന്നതനുസരിച്ച്, 2023-ൽ അമേരിക്കയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളായിരുന്നു ജയശ്രീ. 2008 മുതൽ ആണ് അവർ അരിസ്റ്റ നെറ്റ്‌വർക്ക്‌സിൽ പ്രവർത്തിച്ചു വരുന്നത്. ജയശ്രീ സ്ഥാനമേൽക്കുമ്പോൾ അൻപതിൽ മാത്രം താഴെ ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു അരിസ്റ്റ നെറ്റ്‌വർക്ക്‌സ്. കാര്യമായ വരുമാനവും ഇല്ലായിരുന്നു. 2023 വരെയുള്ള ഫോർബ്സ് കണക്കുകൾ പ്രകാരം, ജയശ്രീ ഉള്ളാലിന്റെ ആസ്തി 3.4 ബില്യൺ ഡോളറാണ് അതായത് ഏകദേശം 2,80,00 കോടി രൂപ. അരിസ്റ്റയുടെ ഓഹരിയുടെ ഏകദേശം 2.4% ഉള്ളാലിൻ്റെ ഉടമസ്ഥതയിലാണ്, ഒരു ഭാഗം…
ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു മുന്നിൽ തന്നെ നിൽക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ. ഒരു സൂപ്പർഫുഡ് എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന കൂൺ ഒരു സമ്പൂർണാഹാരമാണ്. അവയുടെ പോഷകമൂല്യവും പാചകരീതികളിലെ വൈദഗ്ധ്യവും കാരണം ആഗോളതലത്തിൽ കൂണിന്റെ ഡിമാൻഡ് വർധിച്ചു വരികയാണ്. ഇന്ത്യയിൽ കൂൺ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ബിഹാറാണ്. ഇന്ത്യയിൽ, കൂൺ കൃഷി പ്രാഥമികമായി നാല് ഇനങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബട്ടൺ കൂൺ, മുത്തുച്ചിപ്പി കൂൺ, നെല്ല് വൈക്കോൽ കൂൺ, പാൽ കൂൺ എന്നിവയാണ് ഈ നാലിനങ്ങൾ. ബട്ടൺ കൂണുകൾ ആണ് ഈ മേഖലയിൽ കൂടുതൽ ആധിപത്യം പുലർത്തുന്നത്. രാജ്യത്തിൻ്റെ മൊത്തം കൂൺ ഉൽപാദനത്തിൻ്റെ ഏകദേശം 75% ബട്ടർ കൂണുകൾ ആണ്. നിലവിൽ, ഇന്ത്യ പ്രതിവർഷം ഏകദേശം 201,000 ടൺ കൂൺ ആണ് ഉത്പാദിപ്പിക്കുന്നത്. ഒന്നാമത്…
മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ് കിൻഫ്ര എന്ന കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ. കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ കേരളത്തിൽ കിൻഫ്ര കൊണ്ട് വന്നത് 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. സൃഷ്ടിച്ചത് 27,335 തൊഴിലവസരങ്ങളും. 419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കിൻഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവർഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകൾ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6,500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി രണ്ട് നോഡിലായി 1273 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും പാലക്കാട്…
കേരള ബാങ്കിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ‘ബി’ ക്ലാസിൽ നിന്നും ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തിയതോടെ വ്യക്തിഗത വായ്പാ വിതരണത്തിന് കനത്ത തിരിച്ചടിയായി . ബാങ്കിന് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപയായി കുറഞ്ഞു. എന്നാൽ കേരള ബാങ്കിന് 209 കോടി അറ്റലാഭമുണെന്നും റേറ്റിങ് മാറ്റം പ്രവർത്തനത്തെ ബാധിക്കില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം. പരമാവധി വ്യക്തിഗത വായ്പ പരിധി നേരത്തെ 40 ലക്ഷം രൂപയായിരുന്നു. നബാർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് RBI കേരള ബാങ്കിനെ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തിയത്. ‘ബി’ ക്ലാസിൽ നിന്നാണ് തരംതാഴ്ത്തൽ. സി ക്ലാസിലേക്കുള്ള തരംതാഴ്ത്തൽ ബിസിനസിൽ നേരിയ ആഘാതം സൃഷ്ടിക്കുമെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.’സി’ ക്ലാസിലേക്ക് താഴ്ന്നതോടെ വായ്പാ വിതരണം അടക്കമുള്ള നടപടിക്രമങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരള ബാങ്ക് അതാത് ബ്രാഞ്ചുകൾക്ക് കൈമാറി. പണയത്തിന്മേൽ 25 ലക്ഷം രൂപയലധികം അനുവദിക്കുന്ന വായ്പകൾക്കാണ് നിയന്ത്രണമുണ്ടായിരിക്കുന്നത്. ബാങ്കിന് നിലവിൽ അത്തരത്തിലുള്ള വായ്പകളുടെ എണ്ണം താരതമ്യേന കുറവാണെന്നും…
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അവരുടെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. അത്യാധുനിക വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ കൊണ്ടുവന്നുകൊണ്ടാണ് പുതിയ ഈ മാറ്റത്തിന് സിബിഎസ്ഇ ഒരുങ്ങുന്നത്. ആഗോളതലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പഠനാനുഭവം നൽകാൻ ലക്ഷ്യമിടുന്ന ഈ സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡൽഹിയിലെ സെൻ്റർ ഓഫ് എക്‌സലൻസിൽ നടന്നു. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് ഐഎഎസ്, സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത ഐഎഎസ്, ഡയറക്ടർ (ട്രെയിനിംഗ്) ഡോ രാം ശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചരിത്രത്തിന്റെ നാഴികക്കല്ല് ആയേക്കാവുന്ന ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ബോർഡിലെ വിവിധ വകുപ്പ് മേധാവികളും സന്നിഹിതരായിരുന്നു. ഹൈ-ഡെഫനിഷൻ ക്യാമറകൾ, നൂതന ഓഡിയോ സിസ്റ്റങ്ങൾ, ഗ്രീൻ സ്ക്രീനുകൾ, പ്രൊഫഷണൽ ലൈറ്റിംഗ് സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ. ഈ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങിനെ ഷൂട്ട് ചെയ്യുന്ന…
നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒരു തീവണ്ടി യാത്രയ്ക്ക് ഒരുങ്ങുന്നു എന്നറിയുമ്പോൾ നമ്മളിൽ പലരും അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വൈറൽ പ്രചാരണത്തിന്റെ വാസ്തവമെന്താണെന്നു നോക്കാം. “സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ ‘സഹായങ്ങള്‍ക്ക്’ ശിക്ഷ.” എന്നാണ് ഐആർടിസിയുടെ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വൈറൽ പോസ്റ്റിൽ പറയുന്നത്. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന് ഈ സന്ദേശം ലഭിച്ചത് മുതൽ പലരും അന്വേഷിക്കുകയാണ്. എന്നാൽ IRCTC വെബ്‌സൈറ്റിൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ഇല്ല. പ്രസക്തമായ ചില കീവേഡുകളുപയോഗിച്ച് പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട് IRCTC വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒരു…
രാജ്യം കണ്ട ബോളിവുഡ് സ്റ്റാർ, വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ ഡാനി ഡെന്‍സോങ്പ എന്ന 76 കാരൻ വിജയിച്ച ഒരു സംരംഭകനാണെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൂന്നാമത്തെ ബീയര്‍ ബ്രാൻഡ് നിർമിക്കുന്ന യുക്‌സൊം ബ്രുവറീസ് കമ്പനിയുടെ ഉടമയാണ് ഡാനി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഈ ബിയർ ബ്രാൻഡിന്റെ വാർഷിക വിറ്റുവരവ് 100 കോടിയിൽ അധികമാണ്. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ മികച്ച വില്ലനാണ് ഈ ബീയര്‍ ബ്രാന്‍ഡുകളുടെ മുതലാളി. 1987ല്‍ ദക്ഷിണ സിക്കിമില്‍ ആരംഭിച്ച ഈ ബ്രുവറിയില്‍ നിന്ന് വിവിധ പേരുകളിലായി 12 ലധികം ബീയര്‍ ബ്രാന്‍ഡുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിയുന്നുണ്ട്. 2005ല്‍ ഡാനി ഒഡീഷയിലും, അസമിലും ബ്രുവറികള്‍ സ്ഥാപിച്ച് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു. രാജ്യത്തെ ബീയര്‍ വിപണിയിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) സാബ്മില്ലര്‍ എന്നിവര്‍ക്ക് ഡാനിയുടെ ഉല്‍പന്നങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാനിയുടെ വില്ലന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ജിയോയ്ക്ക് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. ജിയോയുടെ പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 2021 ഡിസംബറിലാണ് വ്യവസായ തലത്തിൽ അവസാനമായി കമ്പനികൾ 20% താരിഫ് വർദ്ധന നടത്തിയത്. 2019ലായിരുന്നു അതിന് മുൻപ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്‍റെ വര്‍ധവുണ്ടായി. ഇപ്പോൾ താരിഫ് വർധനയ്ക്ക് തുടക്കം കുറിച്ചത് ജിയോ ആണ്. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ജിയോ വിവിധ പ്ലാനുകളില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടന്ന് തുറമുഖ സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖങ്ങൾക്കുള്ള മൂലധന നിക്ഷേപം ഇരട്ടിയാക്കാൻ അദാനി പോർട്ട്സും തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമാണം വൈകിയതിന് 219 കോടി രൂപ പിഴത്തുകയായി ഇക്വിറ്റി സപ്പോർട്ട് ഫണ്ടിൽനിന്നു സംസ്ഥാനം പിടിച്ചു വച്ചിട്ടുണ്ട്. അടുത്ത ഘട്ടം 2028ൽ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ഇതിൽ 175.2 കോടി രൂപ അദാനി ഗ്രൂപ്പിന് മടക്കി നൽകും. 43.80 കോടി രൂപ ഇത്തവണത്തെ പിഴയായി ഈടാക്കും. മുൻ നിശ്ചയപ്രകാരം 2034 മുതൽ തന്നെ സംസ്ഥാന സർക്കാരിനു വിഴിഞ്ഞം തുറമുഖത്തെ വരുമാന വിഹിതം നൽകിത്തുടങ്ങണം എന്നും അദാനി കമ്പനിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽനിന്നു വയബലിറ്റി ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കുന്നതിനുള്ള ത്രികക്ഷി കരാറിന്റെ…
വിലകൂടിയ കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾക്ക് പകരം ചെലവ് കുറഞ്ഞ പാക്കേജിംഗ് സൊല്യൂഷനുകൾ അവതരിപ്പിച്ച് വിജയം കണ്ടെത്തിയവരാണ് ദീപക് രാജ്‌മോഹനും വിജയ് ആനന്ദും. 2019 ൽ ആണ് ഗ്രീൻപോഡ് ലാബ്‌സ് എന്ന പേരിൽ ഇവർ ഒരു സംരംഭം ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയായ ദീപക് രാജ്മോഹൻ യുഎസിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഓരോ മനുഷ്യനും ഓരോ ദിവസവും പാഴാക്കുന്ന ഭക്ഷണത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വിശദമാക്കുന്ന ഒരു ലേഖനം ശ്രദ്ധയിൽപ്പെട്ടത്. ഫുഡ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് ദീപക്. ഉപഭോക്താവിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഇന്ത്യയുടെ 40 ശതമാനം പഴങ്ങളും പച്ചക്കറികളും ചീത്തയായി പോകുന്നത് കണ്ട് അസ്വസ്ഥനായിരുന്നു ദീപക്. അതിനിടയിലാണ് ഈ ലേഖനം ദീപക്കിനെ കൂടുതൽ ചിന്തിപ്പിക്കുന്നതും. 2019ൻ്റെ മധ്യത്തിൽ തന്നെ ഈ 29കാരൻ ഭക്ഷണം കേടാകുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്തി അത് പ്രാവർത്തികമാക്കുവാൻ വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതിനുവേണ്ടി കർഷകരെയും വിതരണക്കാരെയും കടയുടമകളെയും ഭക്ഷണ വിതരണ ശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്നവരെയും കാണാനും സംസാരിക്കാനും ദീപക്…