Author: News Desk
ബോളിവുഡ് സൂപ്പർതാരം അഭിഷേക് ബച്ചന് ദേശസാത്കൃത ബാങ്കായ എസ്ബിഐയിൽനിന്നും മാസംതോറും 18 ലക്ഷത്തോളം രൂപ വാടകയിനത്തിൽ ലഭിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ.കോം ആണ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജുഹുവിലെ കെട്ടിടമായ അമ്മു ആൻഡ് വാട്സിന്റെ താഴത്തെ നില എസ്ബിഐയ്ക്ക് പതിനഞ്ച് വർഷേത്തേക്ക് ലീസിനു നൽകിയിട്ടുണ്ട്. ഇതിലൂടെയാണ് ബാങ്ക് എല്ലാ മാസവും വാടകയിനത്തിൽ 18 ലക്ഷത്തോളം രൂപ് അഭിഷേകിന് നൽകുന്നത്. മാസത്തിൽ 18.9 ലക്ഷം രൂപയാണ് നിലവിലെ വാടക. പതിനഞ്ച് വർഷത്തേക്കുള്ള കരാറിന് ഇടയ്ക്ക് കാലാനുസൃതമായി വാടക വർധിപ്പിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ അഞ്ച് വർഷത്തിനു ശേഷം മാസ വാടക 23.6 ലക്ഷം രൂപയായും പത്ത് വർഷം കഴിഞ്ഞാൽ 29.5 ലക്ഷം രൂപയായും ഉയർത്താനും കരാറിൽ വ്യവസ്ഥയുണ്ട്. സിനിമാരംഗത്തെ വരുമാനത്തിനൊപ്പം നിരവധി സംരംഭങ്ങളിലും പങ്കാളിയായ അഭിഷേക് ബച്ചന്റെ ആസ്തി 280 കോടി രൂപയാണ്. Abhishek Bachchan leases the ground floor of his Juhu bungalow, Ammu…
ഫ്രഞ്ച് വ്യവസായിയും ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപന്ന കമ്പനിയായ എൽവിഎംഎച്ചിൻ്റെ സ്ഥാപകനുമാണ് ബെർണാഡ് അർനോൾട്ട്. കഴിഞ്ഞ വർഷം വരെ ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തിയായിരുന്നു ബെർണാഡ്. എന്നാൽ ഇപ്പോൾ ലോക സമ്പന്ന പട്ടികയിൽ അദ്ദേഹം ഒറ്റയടിക്ക് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. 176 ബില്യൺ ഡോളറാണ് ബെർണാഡിന്റെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ 32 ബില്യൺ ഡോളറിന്റെ ഇടിവാണ് സംഭവിച്ചത്. ഇതിനു മുൻപും നിരവധി തവണ ബെർണാഡ് സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ഏഷ്യയിൽ ആഢംബര വസ്തുക്കളുടെ വിൽപന പതിന്മടങ്ങ് വർധിച്ചതിനെ തുടർന്നാണ് അദ്ദേഹം ആദ്യമായി ലോകസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്. അന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേയും ആമസോണിന്റെ ജെഫ് ബെസോസിനേയും അടക്കം പിന്തള്ളിയായിരുന്നു ബെർണാഡിന്റെ മുന്നേറ്റം. എന്നാൽ 2022ലും 2023ലും അദ്ദേഹത്തിന്റെ ആസ്തിയിൽ ഇടിവ് സംഭവിച്ചു. തുടർന്ന് കഴിഞ്ഞ വർഷം വീണ്ടും അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി ആയെങ്കിലും…
ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് എന്ന ഇൻഡിഗോ (IndiGo) ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ് ആണ്. രണ്ട് വർഷത്തോളമായി പീറ്റർ എൽബർസ് എന്ന ഡച്ചുകാരനാണ് ഇൻഡിഗോ സിഇഒ. വമ്പൻ ശമ്പളമാണ് ഇൻഡിഗോ പീറ്ററിന് നൽകുന്നത്. സൗത്ത് ഹോളണ്ടിൽ ജനിച്ച പീറ്റർ വെൻലോ ഫോൻടിസ് ശാസ്ത്ര സർവകലാശാലയിൽ നിന്നും ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദം നേടി. തുടർന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യുഎസ്സിലും ചൈനയിലും തുടർപഠനം നടത്തി. 1992ൽ കെഎൽഎം റോയൽ ഡച്ച് എയർലൈസിലൂടെയാണ് പീറ്റർ തന്റെ കരിയർ ആരംഭിച്ചത്. കെഎൽഎമ്മിൽ എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2014ൽ കമ്പനി പ്രസിഡന്റും സിഇഒയുമായി. 2022 വരെ സിഒ സ്ഥാനത്ത് തുടർന്ന അദ്ദേഹം അതേ വർഷം വിരമിച്ച് ഇൻഡിഗോ സിഇഒ സ്ഥാനത്തെത്തി. 2022ൽ വിരമിച്ച ഇൻഡിഗോ സിഇഒ റൊണോജോയ് ദത്തയ്ക്ക് പകരമാണ് പീറ്റർ ആ സ്ഥാനത്തെത്തുന്നത്. ഡച്ച് എയർലൈൻസിൽ നിന്നും വിരമിച്ച വേളയിൽത്തന്നെ അദ്ദേഹത്തിന് കമ്പനി കോമ്പൻസേഷനായി 1.4 ബില്യൺ…
ലോകമെങ്ങും ആരാധകരുള്ള പ്രൊഫഷനൽ റെസ്‌ലിങ് സംരംഭമാണ് വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് എന്ന WWE. 2023ലെ കണക്കനുസരിച്ച് 700 ബില്യൺ ഡോളറാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ വിപണിമൂല്യം. ഈ വമ്പൻ വിപണിമൂല്യവും ആരാധകപിന്തുണയും കൊണ്ട് തന്നെ വൻ തുകയാണ് WWE സൂപ്പർസ്റ്റാർസിന് പ്രതിഫലമായി ലഭിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന WWE ഇതിഹാസ താരമാണ് മൈക്കിൾ ഷോൺ ഹിക്കൻബോട്ടം എന്ന ഷോൺ മൈക്കിൾസ്. പത്ത് മില്യൺ ഡോളറാണ് ഷോൺ മൈക്കിൾസിന്റെ ആസ്തി. 1984ൽ നാഷണൽ റെസ്‌ലിങ് അലയൻസിലൂടെ റെസ്‌ലിങ് രംഗത്തെത്തിയ ഷോൺ അതിവേഗം ആരാധകരുടെ ഇഷ്ടതാരമായി. ഷോസ്റ്റോപ്പർ എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഷോണിന്റെ പ്രകടനങ്ങളിലൂടെ WWE മികച്ച നേട്ടം കൊയ്തു. സജീവ റെസ്‌ലിങ് രംഗത്ത് ഉണ്ടായിരുന്ന കാലത്ത് രണ്ട് മില്യൺ ഡോളറോളമായിരുന്നു ഷോണിന്റെ വാർഷിക പ്രതിഫലം. ഓരോ മത്സരങ്ങൾക്കും പ്രത്യേക ചാർജും ഷോണിനു ലഭിച്ചിരുന്നു. ഇതിനു പുറമേ ക്ലോത്തിങ് ബ്രാൻഡായ ഐബ്ലാക്ക് പോലെയുള്ള നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം കൂടിയാണ് ഷോൺ. ഇതാണ്…
ലോകമാർക്കറ്റിൽ ചെറിയ കാറുകളുടെ വിൽപ്പനയിൽ സുസുക്കി കോർപ്പറേഷനെ ഒന്നാം നമ്പരാക്കിയ ഒസാമു സുസുക്കി! ഇന്ത്യയിലെ മധ്യവർഗ്ഗത്തിന് കാറ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ മനുഷ്യൻ. 1980-കളിൽ ലോകമാകെ തന്റെ ചെറുകാറുമായി തരംഗം തീർത്ത ഒസാമു സുസുക്കി-ക്ക് ഇന്ത്യയുടെ പദ്മവിഭൂഷൻ ആദരം. 2025-ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നൽകും. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരം, നടി ശോഭന, നടൻ അജിത്ത്, ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു. തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര…
ആരോഗ്യഭക്ഷണ ശീലത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് തിരുവനന്തപുരം. സലാഡുകൾ മുതൽ മന്തിയിൽ വരെ ആരോഗ്യദായകമായ നിരവധി വൈവിധ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഭക്ഷണശാലകളാണ് നഗരത്തിലുള്ളത്. രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ഇവയെല്ലാം വിളമ്പുന്നത് എന്ന സവിശേഷതയുമുണ്ട്. തിരുവനന്തപുരത്ത് ഇത്തരത്തിൽ ആരോഗ്യഭക്ഷണം വിളമ്പുന്ന ചില ഇടങ്ങൾ പരിചയപ്പെടാം. ബോയ്ല്ഡ് (Boiled)ആരോഗ്യ ഭക്ഷണത്തിലാണ് ഭാവി എന്ന് തിരിച്ചറിഞ്ഞാണ് ശ്രീനാഥ് രവീന്ദ്രൻ ബോയ്ല്ഡ് എന്ന സംരംഭത്തിലേക്ക് എത്തുന്നത്. എണ്ണയും പഞ്ചസാരയും ഉപയോഗിക്കാതെ തയ്യാറാക്കുന്ന വിഭവങ്ങളാണ് ജവഹർ നഗറിലുള്ള ഈ ഈറ്ററിയുടെ സവിശേഷത. ഇന്നത്തെ തലമുറ ജിമ്മിലും മറ്റും പോകുന്നത് മസിലുണ്ടാക്കാൻ മാത്രമല്ല എന്നും പൊതുവായ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായും ആണെന്ന് ശ്രീനാഥ് പറയുന്നു. അത്തരത്തിൽ ഉള്ളവർക്ക് ആരോഗ്യഭക്ഷണം ഒരുക്കി മുതൽക്കൂട്ടാകുകയാണ് ബോയ്ല്ഡ്. സലാഡ് ബിസ്ട്രോ (Salad Bistro)സലാഡുകൾ, സ്മൂത്തി തുടങ്ങിയവ ലഭിക്കുന്ന പട്ടത്തുള്ള ലഘുഭക്ഷണ ശാലയാണ് സലാഡ് ബിസ്ട്രോ(Salad Bistro). 2023ൽ വൃന്ദ വിനോദ് എന്ന സംരംഭകയാണ് ഇത് ആരംഭിച്ചത്. ആരോഗ്യഭക്ഷണം എന്നതിനെ മികച്ച സംരംഭക മാർഗമാക്കാൻ കഴിയും…
1988-ലാണ് ഡെന്റ് കെയർ ഡെന്റൽ ലാബ് തുടങ്ങുന്നത്. 35 വർഷം കഴിയുന്നു, ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ഡെന്റൽ ലാബാണ് മൂവാറ്റുപുഴയിലെ ഈ സ്ഥാപനം. കേരളത്തിൽ നിന്ന് കൊണ്ട് ഒരു സംരംഭത്തിന് ലോകത്തോളം വളരാൻ കഴിയുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഡെൻത്കെർ. നമ്മുടെ നാട് നൽകുന്ന ഊർജ്ജവും വളവും ബിസിനസ്സായി രൂപാന്തരപ്പെടുത്താൻ ഡെന്റ് കെയറിന്റെ ഫൗണ്ടറായ ജോൺ കുര്യാക്കോസിനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയ ഘടകം. വളരെ പരിമിതമായ സാമ്പത്തിക സാഹചര്യത്തിലും കുടുംബ പശ്ചാത്തലത്തിലും ജീവിതം തുടങ്ങിയ ജോൺ കുര്യാക്കോസ് ഒരു ജീവിത മാർഗ്ഗം കണ്ടെത്തിയത് റബ്ബർ വെട്ടുകാരനായാണ്. എങ്ങനെയെങ്കിലും ജീവിതത്തിൽ ഉയരണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ മൂവാറ്റുപുഴയിലെ ഒരു ഡെന്റൽ ക്ലിനിക്കിൽ ക്ലീനിംഗ് സ്റ്റാഫായി പോയിതുടങ്ങി. 250 രൂപയായിരുന്നു മാസ ശമ്പളം. അക്കാലത്ത് രോഗിക്ക് ഫിറ്റ് ചെയ്യുന്ന പല്ലുകൾ ഒന്നുപോലും കൃത്യമായി ഫിറ്റാകുമായിരുന്നില്ല. അങ്ങനെ ഡെന്റൽ ലാബ് എന്ന ആശയം മനസ്സിൽ വന്നു. പുതിയ സംരംഭം തുടങ്ങണം.…
ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ലോകശക്തിയാകാൻ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറിൽ ഡാറ്റ സെന്റർ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യയിലെ മുൻനിര കമ്പനി എൻവിഡിയയിൽ നിന്ന് എഐ സെമികണ്ടക്ടറുകൾ വാങ്ങാനും റിലയൻസ് ഒരുങ്ങുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജാംനഗറിലെ റിലയൻസിൻറെ നിർദിഷ്ട ഡാറ്റാ സെൻറർ ഇന്ത്യയുടെ നിർമിതബുദ്ധി സാങ്കേതികവിദ്യാ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുംപദ്ധതി രാജ്യത്തിന്റെ നിലവിലുള്ള ഡാറ്റാ സെൻറർ ശേഷി മൂന്നിരട്ടിയാക്കും എന്നാണ് കണക്കുകൂട്ടൽ. പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചായിരിക്കും റിലയൻസിൻറെ ജാംനഗറിലെ പുതിയ ഡാറ്റാ സെൻറർ പ്രവർത്തിക്കുക. സൗരോർജം, ഗ്രീൻ ഹൈഡ്രജൻ എന്നിവ ഉൾപ്പെടുന്ന ഊർജ സ്രോതസ്സുകളാണ് ഉപയോഗിക്കുക. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന്, ബാറ്ററി, ഫോസിൽ ഇന്ധനങ്ങളും ഉപയോഗിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന എഐ ഉച്ചകോടിയിൽ റിലയൻസും എൻവിഡിയയും ഇന്ത്യയിൽ നിർമിത ബുദ്ധി ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിനുള്ള…
ആപ്പിൾ ഐഫോൺ പ്ലാൻ്റിൻ്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ടാറ്റാ ഇലക്ട്രോണിക്സ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റുകളാണ് ടാറ്റ സ്വന്തമാക്കിയത്. ഐഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന തായ്‌വാൻ കമ്പനിയായ പെഗാട്രോണിൽ നിന്നാണ് ടാറ്റ 60 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. നേരത്തെ കർണാടകയിലെ വിസ്ട്രൺസ് ഇന്ത്യ പ്രവർത്തനവും ടാറ്റ ഏറ്റെടുത്തിരുന്നു. ഓഹരി ഏറ്റെടുക്കൽ സംബന്ധിച്ച സാമ്പത്തിക വിശദാംശങ്ങൾ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഇടപാടിലൂടെ ഫോക്സ്കോൺ എന്ന മറ്റൊരു തായ്വാനീസ് കമ്പനിക്കൊപ്പം ടാറ്റ ഇലക്ട്രോണിക്സും ഇന്ത്യയിലെ പ്രധാന ആപ്പിൾ നിർമാണ-വിതരണക്കാരായി മാറിയിരിക്കുകയാണ്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പെഗോട്രോണിൽ ടാറ്റ വാങ്ങിയ ഓഹരികൾ സംബന്ധിച്ച് അംഗീകാരം നൽകി. പെഗാട്രോണിന്റെ ചെന്നൈ ഫാക്ടറി ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നൽകുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐഫോൺ ഫാക്ടറിയാണിത്. രാജ്യത്തെ ഐഫോൺ നിർമാണത്തിന്റെ പത്ത് ശതമാനം ഈ ഫാക്ടറി കേന്ദ്രീകരിച്ചാണ്. ചൈനയ്ക്ക് പുറത്തേക്ക് ആപ്പിൾ തങ്ങളുടെ നിർമാണ പ്ലാന്റുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമാണ പ്ലാന്റ്…
ഹൈഡ്രജൻ ബസുകൾ ഉപയോഗിച്ച് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടാറ്റാ മോട്ടോഴ്‌സ്. ഹൈഡ്രജൻ പവർ ട്രക്കുകളുടെ ഔപചാരിക ലോഞ്ച് മാർച്ചിൽ നടക്കുമെന്നും പരിസ്ഥിതി സൗഹൃദ ബസുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ബസുകൾ ആദ്യം ജംഷഡ്പൂരിനും കലിംഗനഗറിനും ഇടയിലും തുടർന്ന് മുംബൈ-പൂനെ, മുംബൈ-അഹമ്മദാബാദ് തുടങ്ങിയ റൂട്ടുകളിലുമാണ് സർവീസ് നടത്തുക. ടാറ്റാ കമ്മിൻസിൻ്റെ ജംഷഡ്പൂർ പ്ലാൻ്റിൽ നിർമിച്ച എഞ്ചിനുകൾ ഉൾക്കൊള്ളുന്നവയാണ് ഹൈഡ്രജൻ ബസുകൾ. ഇന്ത്യയുടെ സുസ്ഥിര ഗതാഗത കാഴ്ചപ്പാടുകൾക്ക് അനുസൃതമായ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രതിനിധി പറഞ്ഞു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ ടാറ്റാ മോട്ടോഴ്‌സ് ഹൈഡ്രജൻ ഇന്റേണൽ കമ്പഷൻ എഞ്ചിൻ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചിരുന്നു. ഇതും ഹരിത ഊർജ്ജ പരിഹാരങ്ങളിലേക്കുള്ള കുതിപ്പിന്റെ അടയാളമാണെന്ന് കമ്പനി പ്രതിനിധി കൂട്ടിച്ചേർത്തു. Tata Motors is revolutionizing public transport with hydrogen-powered buses, starting trials soon. Learn how this innovation supports sustainable mobility in India.