Author: News Desk

ഒറ്റപ്പാലം, മലമ്പുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊര്‍ണൂര്‍, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി കളില്‍ അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചിറ്റൂര്‍, പാലക്കാട് ബ്ലോക്കുകളില്‍ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലും താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. അപേക്ഷകര്‍ കുടുംബശ്രീ അംഗം/ കുടുബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. 18 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകളും, കുടംബശ്രീ അംഗം/ കുടുബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്ററുടെ കാര്യാലയം, സിവില്‍ സ്‌റ്റേഷന്‍,…

Read More

ഇനി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചെക്ക് ഇടപാടുകൾ ഇനി പൂർത്തിയാക്കാൻ ആകും. ചെക്ക് ക്ലിയറൻസ് വേഗത്തിലാക്കുമെന്ന് ആ‍ർബിഐ വ്യക്തമാക്കി. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ആണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ചെക്ക് ക്ലിയറൻസിന് ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. എന്നാൽ ഇനി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചെക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ആകും. വേഗത്തിലുള്ള ചെക്ക് പേയ്‌മെൻ്റ് രീതി പണം എടുക്കുന്നയാൾക്കും പണം നൽകുന്നയാൾക്കും ഒരുപോലെ പ്രയോജനകരമാകും. ചെക്ക് ക്ലിയറൻസ് സിസ്റ്റം അനുസരിച്ച് നിലവിൽ രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെ എടുത്താണ് ചെക്കുകൾ പ്രോസസ്സ് ചെയ്യുന്നത്. ചെക്ക് ക്ലിയറിംഗിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും റിസ്ക് കുറയ്ക്കാനും പുതിയ നിർദേശം സഹായകരമാകും. ഉപഭോക്തൃ അനുഭവവങ്ങളും മെച്ചപ്പെടുത്താൻ ആകും. പുതിയ നിർദേശം ചെക്ക് ക്ലിയറൻസിനായി എടുക്കുന്ന സമയം കുറയ്ക്കുകയും നെഫ്റ്റ്, ആർടിജിഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന വേഗത്തിൽ തന്നെ ഇടപാടുകൾ പൂർത്തിക്കാൻ സഹായിക്കുകയും ചെയ്യും. നെഫ്റ്റ് ഇടപാടുകൾ ഇപ്പോൾ വർഷത്തിൽ 365 ദിവസവും ലഭ്യമാണ്. എപ്പോൾ വേണമെങ്കിലും…

Read More

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി, വയനാടിനെ ദുരന്ത ഭൂമി ആക്കികൊണ്ട് ആയിരുന്നു മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമൊക്കെ കടന്നു പോയത്. ഇനിയും മുറിവുണങ്ങാത്ത നിരവധി ആളുകൾ വയനാട്ടിൽ ഉണ്ട്. പ്രിയപെട്ടവരെ നഷ്ടപ്പെട്ട, ജീവിതം നഷ്ടപ്പെട്ട നിരവധി ആളുകൾ. ഇതിനിടയിൽ വയനാട്ടിലെ ദുരന്തബാധിതരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതർക്ക് സർവേയർ, ഇൻവെസ്റ്റിഗേറ്റർമാർ തുടങ്ങിയവരുടെ സേവനങ്ങൾ ലഭിക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആണ് നിർദേശം. വയനാട് ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെൻ്റ് നടപടിക്രമങ്ങൾ ലളിതമാക്കും എന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ഉൾപ്പെടെയുള്ള കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ക്ലെയിം നടപടിക്രമങ്ങള്‍ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ലളിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന അടക്കമുള്ള ക്ലെയിമുകളിൽ മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. ഐഎഫ്എസ് സി കോഡുള്ള ബാങ്ക് അക്കൗണ്ട്…

Read More

കൊളറാഡോ ആസ്ഥാനമായുള്ള ന്യൂമോണ്ട് കോർപ്പറേഷൻ 2022-ൽ 8 ദശലക്ഷം ഔൺസ് അതായത് 226796 കി.ഗ്രാം സ്വർണം ഖനനം ചെയ്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായി അറിയപ്പെട്ടു. ന്യൂയോർക്കിൽ, കേണൽ വില്യം ബോയ്‌സ് തോംസൺ 1916-ൽ സ്ഥാപിച്ച ന്യൂമോണ്ട് കമ്പനി തുടക്കത്തിൽ വിവിധ എണ്ണ പോലുള്ളയിൽ നിക്ഷേപം നടത്തുന്ന ഒരു ഹോൾഡിംഗ് കമ്പനിയായിരുന്നു. “ന്യൂമോണ്ട്” എന്ന പേര് ന്യൂയോർക്ക്,മൊണ്ടാന എന്നിവയുടെ ചുരുക്കമാണ്. തോംസൺ തൻ്റെ ജന്മ സ്ഥലമായ മൊണ്ടാനയെ കൂടി ബിസിനസിൽ ഉൾപ്പെടുത്തിയതാണ്. ന്യൂമോണ്ടിൻ്റെ ആദ്യത്തെ സുപ്രധാന സ്വർണ്ണ നിക്ഷേപം, 1917 ൽ ആംഗ്ലോ അമേരിക്കൻ കോർപ്പറേഷൻ ഓഫ് സൗത്ത് ആഫ്രിക്കയിൽ 25 ശതമാനം ഓഹരിയുമായി ആണ് നടന്നത്. 1921 ആയപ്പോഴേക്കും കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ന് നെവാഡ, കൊളറാഡോ, ഒൻ്റാറിയോ, ക്യൂബെക്ക്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഓസ്‌ട്രേലിയ, ഘാന, അർജൻ്റീന, പെറു, സുരിനാം തുടങ്ങിയ പ്രദേശങ്ങളിൽ ന്യൂമോണ്ട് സ്വർണ്ണ ഖനികളുടെ വിപുലമായ ശൃംഖല പ്രവർത്തിപ്പിക്കുന്നുണ്ട്. സ്വർണ്ണം…

Read More

സ്വപ്‌നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ്‌ സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ മറികടന്നുകൊണ്ട് സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. റബര്‍ബോര്‍ഡ് ഇന്ന് (ഓഗസ്റ്റ് 8) പ്രസിദ്ധീകരിച്ച വില 244 രൂപയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ 247-249 രൂപയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളില്‍ വില വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. 2011 ഏപ്രില്‍ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബര്‍വില റെക്കോഡ് ഉയരത്തിലെത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു ചെറുകിട വ്യാപാരികള്‍ ചരക്കു ശേഖരിച്ചത്. പിന്നീടൊരിക്കലും ഈ വില വന്നില്ലെന്ന് മാത്രമല്ല വലിയതോതില്‍ താഴേക്ക് പോകുകയും ചെയ്തു. സംസ്ഥാനത്തെ റബര്‍ കര്‍ഷകരില്‍ പലരും തോട്ടങ്ങളില്‍ മറ്റ് കൃഷികള്‍ ആരംഭിച്ചിരുന്നു. ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും…

Read More

ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു 76 വയസ്സുള്ള ഷെയ്ഖ് ഹസീന. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവ് എന്നാണ് ഹസീനയെ അറിയപ്പെടുന്നത്. പക്ഷെ ഈ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളാണ് ഹസീന. പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍ സജീവമായിരുന്നു ഹസീന. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ്, അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിൽ ഇന്ത്യയിലെത്തിയത്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നിന്നാണ് ധാക്കയിൽ നിന്ന് പലായനം ചെയ്ത് ഹസീന ഡൽഹിയിലേക്ക് എത്തിയത്. അന്നുമുതൽ, ഹസീന ഇന്ത്യയിൽ നിന്നും അടുത്തതായി എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. “ഒരിടത്തും എന്റെ അമ്മ അഭയം അഭ്യർത്ഥിച്ചിട്ടില്ല,അതുകൊണ്ട് തന്നെ യുകെയോ യുഎസോ അമ്മയ്ക്ക് അഭയം കൊടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലേ എന്ന ചോദ്യം ആരും ചോദിക്കണ്ടാ. ഈ കാലാവധിക്ക് ശേഷം വിരമിക്കാൻ എൻ്റെ അമ്മ പദ്ധതിയിട്ടിരുന്നു. അവർ ബംഗ്ലാദേശിൽ രാഷ്ട്രീയം…

Read More

പ്രശസ്ത തമിഴ് സംവിധായകൻ നെൽസൺ ദിലീപ്കുമാറും തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയും ഒന്നിച്ച 2022 ൽ പുറത്തിറങ്ങിയ ചിത്രം, ‘ബീസ്റ്റ്’ ആരാധക പ്രതീക്ഷകൾ നിറവേറ്റാൻ സാധിക്കാതെ പോയ ഒന്നായിരുന്നു. നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും സമ്മിശ്ര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത വർഷം പുറത്തിറങ്ങിയ നെൽസൺ – രജനികാന്ത് കൂട്ടുകെട്ടിലെ ‘ജയിലർ’ ഇന്ത്യൻ സിനിമയിൽ നെൽസന്റെ പേര് എഴുതി ചേർത്ത സിനിമ ആയിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി ജയിലർ മാറി. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി നെൽസൺ ദിലീപ്കുമാർ വീണ്ടും രജനികാന്തുമായി ഒന്നിക്കുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഈ പുതിയ പ്രോജക്റ്റിനായി ഡയറക്ടറായ നെൽസണ് 60 കോടി രൂപ പ്രതിഫലമായി ലഭിക്കും. ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇതുവരെയും. വാർത്തകൾ സത്യമായാൽ നെൽസന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലം ആയിരിക്കും ലഭിക്കാൻ പോകുന്നത്. കൂടാതെ, മോഹൻലാൽ,…

Read More

റോഡുകളുടെ കാര്യത്തിൽ, ഏറ്റവും ഉയർന്ന നിലവാരമുള്ള റോഡുകളുള്ള രാജ്യമെന്ന പേരൊന്നും നമ്മുടെ ഇന്ത്യക്കില്ല. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം റോഡുകളുടെ വികസനത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായി രാജ്യത്തുടനീളമുള്ള മനോഹരവും അതിശയകരവുമായ ചില റോഡുകൾ സൃഷ്ടിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും മനോഹരവും മനംമയക്കുന്നതുമായ 15 ഹൈവേകളും റോഡുകളും ഏതൊക്കെ ആണെന്ന് നോക്കാം. 1) തിരുനെൽവേലി – കന്യാകുമാരി ഹൈവേ പ്രകൃതിരമണീയമായ ഒരു റോഡ് എന്ന് തിരുനെൽവേലി – കന്യാകുമാരി ഹൈവേയെ (NH44) വിശേഷിപ്പിക്കാം. ഈ മനോഹരമായ നാലുവരി ഹൈവേ പച്ചപ്പ്, ചെറിയ ഗ്രാമങ്ങൾ, വിശാലമായ നെൽവയലുകൾ എന്നിവയിലൂടെ മനോഹരമായ ഡ്രൈവ് പ്രദാനം ചെയ്യുന്നുണ്ട്. ഈ റോഡിലൂടെ വാഹനമോടിക്കുന്ന ഏതൊരു വ്യക്തിക്കും പശ്ചിമഘട്ടത്തിൻ്റെ ഒരു നേർക്കാഴ്ച ലഭിക്കും. 2) മറവാന്തെ ബീച്ച് റോഡ് ഈ പട്ടികയിൽ അടുത്തത് മറവാന്തെ ബീച്ച് റോഡാണ് (NH66). ഈ പ്രത്യേക റോഡ്…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആണ് അനന്ത് അംബാനി. 1995 ഏപ്രിൽ 10 ന് ജനിച്ച അനന്ത് കുടുംബ ബിസിനസിനുള്ളിൽ നിന്നുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ ആളാണ്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് ഊർജമേഖലയിലെ അദ്ദേഹത്തിൻ്റെ ഇടപെടൽ, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഭാവി തലമുറയിലെ ഏറ്റവും നല്ല ബിസിനസ്സുകാരിൽ ഒരാളായി അദ്ദേഹത്തെ പ്രതിഷ്ഠിച്ചു. പ്രതിവർഷം 4.2 കോടി രൂപയാണ് അനന്ത് അംബാനിക്ക് റിലയൻസിൽ നിന്നും പ്രതിഫലമായി ലഭിക്കുന്നത്. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി ഇഷ അംബാനിയ്ക്കും ഇതിനു സമാനമായ ശമ്പളമുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ കണക്കനുസരിച്ച് അനന്ത് അംബാനിയുടെ ആസ്തി ഏകദേശം 40 ബില്യൺ ഡോളർ അതായത് ഏകദേശം 3,35,770 കോടി (3 ലക്ഷം കോടി) രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളിന് അനന്ത് അംബാനിയും. പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികമ്മ്യൂണിക്കേഷൻ, റീട്ടെയിൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ…

Read More

ഇലക്ട്രോണിക്ക് ഹബ്ബായി മാറാൻ ഒരുങ്ങുന്ന കേരളത്തിന് വളരെ വലിയ രീതിയിലുള്ള ഒരു മുതൽകൂട്ടാവാൻ ഒരുങ്ങുകയാണ് പത്തനംതിട്ട സ്വദേശിയും എന്നാൽ ഇപ്പോൾ കൊച്ചിയിൽ സ്ഥിര താമസക്കാരനായ ഉണ്ണികൃഷ്ണന്റെ സംരംഭമായ എക്സാൾട്ടൻ സിസ്റ്റംസ്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇലക്ട്രോണിക്ക് അസംബ്ലിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഘടകങ്ങളുടെ കൂട്ടിച്ചേർക്കലുകളിൽ സ്വയം പര്യാപ്തത ആർജ്ജിക്കുക എന്നതാണ് ഉണ്ണികൃഷ്ണൻ എക്സാൾട്ടൻ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഒരു ഇലക്ട്രോണിക്ക് ഉപകരണം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ഈ അസംബ്ലിങ് തന്നെയാണ്. അതിനെ തന്റെ പ്രോഡക്ട് ആക്കി മാറ്റിയ ആശയത്തെ കുറിച്ച് ഉണ്ണി കൃഷ്ണൻ ചാനൽ ഐ ആമിനോട് സംസാരിക്കുകയാണ്. എക്സാൾട്ടൻ ടെക്നോളജിസ് അതീവ താല്പര്യത്തോടെ നമ്മൾ ഒരു പ്രോഡക്റ്റ് ഡെവലപ്പ് ചെയ്യുക എന്ന് പറയുമ്പോൾ, അത് ഇലക്ട്രോണിക്സ് ഉപകരണം ആണെങ്കിൽ അതിൽ വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ബോർഡുകൾ അസംബിൾ ചെയ്യുന്നതാണ്. വളരെ വലിയ ചിലവാണ് ഇത്തരത്തിൽ അസംബിൾ…

Read More