Author: News Desk

കഴിഞ്ഞ വർഷം ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ് ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ്. നാസ വൃത്തങ്ങൾ അനുസരിച്ച് നിരവധി “അത്ഭുതകരമായ പരീക്ഷണങ്ങളാണ്” സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് നടത്തുന്നത്. 900 മണിക്കൂറിലധികം നീണ്ട ബഹിരാകാശ ഗവേഷണമാണ് ഇരുവരും നടത്തിയത്. മൂന്ന് വ്യത്യസ്ത ദൗത്യങ്ങൾക്കായി ഇതുവരെ 600 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച 59 കാരിയായ സുനിത 62 മണിക്കൂറും ഒമ്പത് മിനിറ്റും സ്പേസ് വാക്ക് നടത്തി. മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഇരുവരും ബഹിരാകാശത്ത് ലെറ്റൂസ് ചെടികൾ വളർത്തുന്നതിനെ കുറിച്ച് പഠിച്ചതായി നാസ വൃത്തങ്ങൾ പറയുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നു എന്നതായിരുന്നു പഠനവിഷയം. ഭാവിയിലെ ബഹിരാകാശ യാത്രകളിൽ ക്രൂ അംഗങ്ങൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും. സുനിതയും സഹസഞ്ചാരി ബുച്ച് വിൽമോറും നിരവധി മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ട്. കഴിഞ്ഞ വർഷം ജൂൺ 6ന് ബോയിംഗിന്റെ…

Read More

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് ടെർമിനലിൻ്റെ ചരക്കിറക്ക് ശേഷി രണ്ടിരട്ടി കണ്ടു വർധിക്കും. എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് സർക്കാർ പദ്ധതികൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മറ്റു തുറമുഖങ്ങൾ വികസിപ്പിക്കുവാനും, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് ചരക്ക് നീക്കം സുഗമമാക്കാനും പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു.തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പാരിസ്ഥിതികാനുമതി ലഭിച്ചതിനാല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2024 ഡിസംബര്‍ 3 ന് പ്രവര്‍ത്തനക്ഷമമായ ഒന്നാംഘട്ടത്തിന്‍റെ പ്രതിവര്‍ഷ ചരക്കിറക്ക് ടെർമിനൽ ശേഷി 1 മില്യണ്‍ TEU ആണ്. വിഴിഞ്ഞം തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 3 മില്യണ്‍ TEU ആയി ഉയരും. തുറമുഖം പൂര്‍ണ്ണ ശേഷി…

Read More

ധാരാവി ചേരി പുനർവികസന പദ്ധതിക്ക് ശേഷം മുംബൈയിലെ മോട്ടിലാൽ നഗറിൽ 36,000 കോടി രൂപയുടെ പുനർവികസനത്തിന് ഏറ്റവും കൂടുതൽ ലേലം വിളിച്ച് ശതകോടീശ്വരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. മുംബൈയിലെ ഏറ്റവും വലിയ ഭവന പുനർവികസന പദ്ധതികളിൽ ഒന്നാണ് ഗോരേഗാവിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള 143 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മോട്ടിലാൽ നഗർ I, II, III. ഏറ്റവും ഉയർന്ന ലേലത്തിൽ പങ്കെടുത്തത് അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എപിപിഎൽ) ആണെന്നും അടുത്ത എതിരാളിയായ എൽ ആൻഡ് ടി യെക്കാൾ കൂടുതൽ ബിൽറ്റ്-അപ്പ് ഏരിയ വാഗ്ദാനം ചെയ്തതായും റെഡ്ഡിഫ്.കോം റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ലെറ്റർ ഓഫ് അലോട്ട്മെന്റ് (LoA) യഥാസമയം നൽകുന്നതാണ്. മുംബൈയിലെ അദാനി ഗ്രൂപ്പിന്റെ രണ്ടാമത്തെ മെഗാ പുനർവികസന പദ്ധതിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയുടെ പുനർവികസനം അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാർത്തയെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നേരത്തെ മോട്ടിലാൽ നഗറിന്റെ പുനർവികസനത്തിന്…

Read More

മനുഷ്യരിലെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പ്രതിരോധിക്കാനുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. കാന്‍സര്‍, പ്രമേഹം തുടങ്ങി ഹൃദയ-നാഡീ സംബന്ധിയായ രോഗങ്ങള്‍ വരെ തടയാനുള്ള മികച്ച ചികിത്സാരീതികളുടേയും മരുന്നുകളുടേയും കണ്ടെത്തലിന് പഠനറിപ്പോര്‍ട്ട് സഹായകമാകും. കോശങ്ങളിലെ ജനിതകവസ്തുക്കളിലൊന്നായ ആര്‍എന്‍എ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഘട്ടവുമായി ബന്ധപ്പെട്ട ‘ക്ലീവേജ് സൈറ്റ് ഹെറ്ററോജെനിറ്റി’ പ്രക്രിയയിലൂടെ മനുഷ്യ കോശങ്ങള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.ഡോ. രാകേഷ് എസ്. ലൈഷ്റാമിന്‍റെ നേതൃത്വത്തില്‍ ഡോ. ഫേബ ഷാജി, ഡോ. ജംഷായിദ് അലി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് മോളിക്കുലാര്‍ ബയോളജി മേഖലയിലെ സുപ്രധാന കണ്ടെത്തലിനു പിന്നില്‍. അന്താരാഷ്ട്ര പ്രശസ്തമായ റെഡോക്സ് ബയോളജി ജേണലില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആന്‍റിഓക്സിഡന്‍റ് പ്രോട്ടീനുകളുടേയും അസന്തുലിതാവസ്ഥയാണ് ഓക്സിഡേറ്റീവ് സ്ട്രെസ്. കോശനാശം, അകാല വാര്‍ധക്യം, കാന്‍സര്‍, പ്രമേഹം, ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് പ്രധാന കാരണമാണ്. പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകള്‍, മദ്യപാനം തുടങ്ങിയവയ്ക്കൊപ്പം പാരിസ്ഥിതിക കാരണങ്ങള്‍,…

Read More

ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ അംബാനിയും ഇലോൺ മസ്കും കൈകോർക്കുന്നു. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് (Starlink) സാറ്റലൈറ്റ് ഇന്റർനെറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് കൊണ്ടുവരുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ (Reliance Jio) സ്‌പേസ് എക്‌സുമായി (SpaceX) സഹകരിക്കും. രാജ്യത്ത് സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാക്കാൻ സ്‌പേസ് എക്‌സിന് ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കരാർ. കരാർ യാഥാർത്ഥ്യമായാൽ ജിയോ അതിന്റെ സ്റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യും. സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് തടസ്സമില്ലാത്ത കണക്റ്റിവിറ്റിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു. ഇന്ത്യയിലെങ്ങും എപ്പോഴും അതിവേഗ ബ്രോഡ്‌ബാൻഡ് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ ജിയോ പ്രതിജ്ഞാബദ്ധരാണ്. ജിയോയുടെ ബ്രോഡ്‌ബാൻഡ് ആവാസവ്യവസ്ഥയിൽ സ്റ്റാർലിങ്കിനെ സംയോജിപ്പിക്കുന്നതിലൂടെ ഈ AI-അധിഷ്ഠിത യുഗത്തിൽ അതിവേഗ ബ്രോഡ്‌ബാൻഡിൻറെ വ്യാപ്തിയും വിശ്വാസ്യതയും ആക്‌സസ്സിബിലിറ്റിയും ജിയോ വർദ്ധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ഇതിലൂടെ ശാക്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Reliance…

Read More

Qudrat Qudrat is a brand born from a passion for hiking and a commitment to reducing plastic waste. Inspired by the constant discovery of plastic waste in nature, the founders, a family of nature enthusiasts and gardeners, decided to create a solution. Qudrat aims to replace plastic and paper tableware with a versatile, eco-friendly alternative suitable for any occasion, anywhere. CONNECT Linkedin Instagram Facebook X-twitter Founders Rishabh Suri and Rohan Suri Founders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റ് ആണ് തിരുമല തിരുപ്പതി ദേവസ്ഥാനം. 4,774 കോടി രൂപയുടെ വാർഷിക വരുമാനമാണ് 2025 സാമ്പത്തിക വർഷത്തിൽ ക്ഷേത്രത്തിനു ലഭിച്ചത്. ഈ വാർഷിക വരുമാനത്തിൽ 1.5 ശതമാനത്തിൽ താഴെയാണ് ജിഎസ്ടി നികുതിയായി ക്ഷേത്രം നൽകേണ്ടതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രങ്ങൾക്ക് കേന്ദ്രം ജിഎസ്ടി ചുമത്തുന്നുവെന്ന അവകാശവാദത്തെച്ചൊല്ലി പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പരസ്പരം വാഗ്വാദം നടത്തി വിവാദം കത്തിപ്പടരുമ്പോഴാണ് ക്ഷേത്ര ജിഎസ്ടിയുമായി ബന്ധപ്പെട്ട് മണികണട്രോളിന്റെ വിശകലനം. വിശകലനത്തിന്റെ വിശദാംശങ്ങൾ നോക്കാം. ക്ഷേത്രങ്ങളോട് ജിഎസ്ടി അടയ്ക്കാൻ ആവശ്യപ്പെടുന്നതായി അവകാശപ്പെടുന്ന തമിഴ് ദിനപത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ക്ഷേത്രങ്ങൾക്കും മതപരമായ സ്ഥലങ്ങൾക്കും ഇളവുകൾ ഉണ്ടെന്നും ജിഎസ്ടി വാണിജ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ബാധകമാക്കിയതെന്നും പറഞ്ഞു. മതപരമോ ആത്മീയമോ ആയ പ്രവർത്തനങ്ങൾക്ക് ജിഎസ്ടി ബാധകമല്ല എന്നാണ് ബിജെപി പ്രതിനിധി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2024 നവംബറിൽ…

Read More

മാർക്ക് കാർനിയെ പാർട്ടി നേതാവും കാനഡയുടെ അടുത്ത പ്രധാനമന്ത്രിയുമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലിബറൽ പാർട്ടി. ജസ്റ്റിൻ ട്രൂഡോയിൽ നിന്നാണ് കാർനി സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2025ലെ കണക്ക് പ്രകാരം മുൻ സെൻട്രൽ ബാങ്കർ കൂടിയായ പുതിയ കനേഡിയൻ പ്രധാനമന്ത്രിയുടെ ആസ്തി $6.97 മില്യൺ ആണ്. ഫോർട്ട് സ്മിത്ത് സ്വദേശിയായ കാർനിയുടെ ആസ്തി നിരവധി കോർപ്പറേറ്റ് റോളുകളിലൂടെയാണ് വികസിച്ചത്. ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിലെ പ്രധാന സ്ഥാനം, ബ്ലൂംബെർഗ് എൽപിയുടെ ഡയറക്ടർ ബോർഡ് മേധാവി തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹത്തിന്റെ സമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാനമായി. ഫിനാൻഷ്യൽ രംഗത്ത് വർഷങ്ങൾ നീണ്ട കരിയറാണ് കാർനിയുടേത്. ഗോൾഡ്മാൻ സാക്സിലെ 13 വർഷത്തെ സേവനത്തിലൂടെയാണ് കാർണി തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്. ഓക്സ്ഫോർഡിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ തന്റെ കരിയർ ആരംഭിച്ചു. ബോസ്റ്റൺ, ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, ടൊറന്റോ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലെ ആഗോള ഓഫീസുകളിൽ അദ്ദേഹം സേവനം…

Read More

സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് എന്നിവയെക്കുറിച്ച് നമ്മൾ സുപരിചിതരാണ്. ഈ വിപണിയുടെ കുതിപ്പിൽ നിരവധി ലാഭം കൊയ്തവരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്റ്റോക് മാർക്കറ്റ്, നിക്ഷേപം, ട്രേഡിങ് തുടങ്ങിയ രംഗങ്ങളിലെ വലിയ കമ്പനികളുടെ പേരിൽ ക്ലോൺ ആപ്പുകൾ ഉണ്ടാക്കി അവയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ടെക്നിക്കൽ ഫണ്ടമെന്റൽ അനലിസ്റ്റും മ്യൂച്ച്വൽ ഫണ്ട് അഡ്വൈസറുമായ അലി സുഹൈൽ. ആദിത്യ ബിർള, സെറോദ, അപ്സ്റ്റോക്സ് തുടങ്ങിയ വമ്പൻ കമ്പനികളുടെ പേരിൽ വരെ ഇത്തരത്തിൽ ക്ലോൺ ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. അടുത്തിടെ രണ്ട് സുഹൃത്തുക്കൾ ഇത്തരം തട്ടിപ്പുകളിൽ പെട്ടു. ഐടി പ്രൊഫഷനലായ ആദ്യ സുഹൃത്ത് ഫെയിസ്ബുക്കിൽ ആദിത്യ ബിർളയുടെ പേരിൽ കണ്ട ആപ്പിൽ കയറിയാണ് തട്ടിപ്പിന് ഇരയായത്. 120ഓളം പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം തന്നെ ആഡ് ചെയ്തായിരുന്നു തട്ടിപ്പ്. വലിയ തുകകൾ ആളുകൾ കൈകാര്യം ചെയ്യുന്നതായും വൻ തുക ലാഭം നേടുന്നതായുമാണ് ഗ്രൂപ്പിൽ കാണിച്ചിരുന്നത്. ഇതിന് തെളിവായി സ്ക്രീൻ…

Read More

കേരളത്തിൽ ഏറ്റവും വില കൂടിയ നിരവധി കാറുകൾ സ്വന്തമായുള്ള വ്യക്തിയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്. കേരളത്തിൽ നിന്ന് ആദ്യമായി ഫെറാറി റോമ സ്വന്തമാക്കിയതടക്കം നിരവധി വമ്പൻ കാറുകളാണ് വിജു ഗാരേജിൽ എത്തിച്ചത്. ഇപ്പോൾ ആഢംബരത്തിന്റെ മറ്റൊരു പേരായ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാനത്തെ ആദ്യ കള്ളിനൻ സീരീസ് ടൂവാണിത്. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ആഢംബര ബ്രാൻഡ് ആയ റോൾസ് റോയ്സ് കള്ളിനൻ സീരീസ് 2 ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 10.5 കോടി രൂപ എക്സ്ഷോറൂം വിലയുള്ള വാഹനത്തിന്റെ ചെന്നൈ ഓൺറോഡ് വില 13.11 കോടി രൂപയാണ്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ആഢംബര എസ്‌യുവിയുടെ സവിശേഷത. ആഢംബരം തുളുമ്പുന്ന ഇന്റീരിയർ, ഡാഷ്‌ബോർഡിന് കുറുകെ മുഴുവൻ വീതിയുള്ള ഗ്ലാസ് പാനൽ, പുതിയ ഡിസ്പ്ലേ ക്യാബിനറ്റും അനലോഗ് ക്ലോക്കും അതിനടിയിൽ മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കറ്റും എന്നിങ്ങനെയാണ് കള്ളിനൻ…

Read More