Author: News Desk
വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കി കെഎസ് യുഎം. ഒറ്റ ഹാന്‍ഡ്ബുക്കിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പ് സംബന്ധിച്ച സമഗ്രവിവരങ്ങളും സംശയം കൂടാതെ മനസിലാക്കാം എന്നാണ് ഇതിന്‍റെ പ്രത്യേകത. ‘വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് സംരംഭകത്വ വിജ്ഞാനം പകര്‍ന്നു നല്‍കുക, സംരംഭങ്ങള്‍ തുടങ്ങുന്നതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യുക എന്നിവയാണ് ലക്ഷ്യം. വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരുന്നു പ്രകാശനം.വനിത സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് കെഎസ് യുഎം പുറത്തിറക്കിയ ഹാന്‍ഡ്ബുക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.https://startupmission.kerala.gov.in/ecosystem എന്ന വെബ് ലിങ്കില്‍ നിന്ന് ഹാന്‍ഡ്ബുക്ക് വായിക്കുകയും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്ക് വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായാണ് എല്ലാ വിവരങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ ഹാന്‍ഡ്ബുക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പുറത്തിറക്കിയത്സംസ്ഥാന സര്‍ക്കാരിനു…
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപവാഗ്ദാനങ്ങളിൽ 60 ശതമാനമെങ്കിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉച്ചകോടിയിൽ ലഭിച്ച ഒരു ലക്ഷം കോടിയിലധികം നിക്ഷേപക നിർദേശങ്ങളിൽ 60 ശതമാനത്തോളം പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. കേരളം നിക്ഷേപക സൗഹൃദമല്ല എന്ന ധാരണ വസ്തുതാ വിരുദ്ധമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പണിമുടക്കുകൾ അടക്കമുള്ളവ കേരളത്തിൽ കുറവാണ്. തമിഴ്നാട്ടിൽ 28 ശതമാനം പണിമുടക്കും മഹാരാഷ്ട്രയിൽ 17 ശതമാനം പണിമുടക്കും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കേരളത്തിൽ ഇത്തരം കാര്യങ്ങൾ താരതമ്യേന കുറവാണ്. ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പ് യാർഡിൽ റെക്കോർഡ് സമയം കൊണ്ട് നിർമിക്കാനായതെല്ലാം കേരളത്തിന്റെ നിർമാണ രംഗത്തെ വളർച്ചയുടെ തെളിവാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തെ തീവ്ര ട്രേഡ് യൂണിയൻ നിയന്ത്രണത്തിലുള്ള സംസ്ഥാനമായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് മന്ത്രി പറഞ്ഞു. ആകെ 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ്…
കേരളത്തിന്റെ സ്റ്റാർട്ടപ് മികവിനെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ സ്റ്റാർട്ടപ് ജിനോം എന്ന കമ്പനിക്ക് സർക്കാർ നാൽപ്പത്തിയെണ്ണായിരം ഡോളർ നൽകിയതായി ആരോപണം ഉയർന്നിരുന്നു. ഈ തുക കൈപ്പറ്റിയാണ് സ്റ്റാർട്ടപ്പ് ജിനോം കേരളം ഈ മേഖലയിൽ 254 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട് നൽകിയത് എന്നായിരുന്നു ആരോപണം. ഈ ആരോപണത്തിലൂടെയും വിവാദത്തിലൂടെയും ആഗോള സ്റ്റാർട്ടപ് വളർച്ചയെക്കുറിച്ച് റിപ്പോർട്ട് നൽകുന്ന കമ്പനിയായ സ്റ്റാർട്ടപ്പ് ജിനോം വാർത്തയിൽ ഇടം പിടിക്കുകയാണ്. ലോകത്തിലെ തന്നെ മുൻനിര ഇന്നൊവേഷൻ ഇക്കോസിസ്റ്റം വികസന സ്ഥാപനമാണ് യുഎസ്സിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ് ജിനോം. ഡൽഹി ആസ്ഥാനമായാണ് സ്റ്റാർട്ടപ്പ് ജിനോം ഇന്ത്യയുടെ പ്രവർത്തനങ്ങൾ. 55ലധികം രാജ്യങ്ങളിലായി 160ലധികം സാമ്പത്തിക, നവീകരണ മന്ത്രാലയങ്ങളുമായും പൊതു/സ്വകാര്യ ഏജൻസികളുമായും സ്റ്റാർട്ടപ്പ് ജിനോം പ്രവർത്തിച്ചിട്ടുണ്ട്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട്, എപെക്സ് നേഷൻസ് റിപ്പോർട്ട്, സ്കെയിൽ അപ്പ് റിപ്പോർട്ട് തുടങ്ങിയവയാണ് സ്റ്റാർട്ടപ് ജിനോം തയ്യാറാക്കുന്ന പ്രധാന റിപ്പോർട്ടുകൾ. Allegations arise over Kerala government paying $48,000 to Startup…
സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. മലയാളിയായ കെ. ഓമനക്കുട്ടിക്ക് അടക്കം വ്യത്യസ്ത മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് 23 സ്ത്രീകളെയാണ് 2025ൽ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചത്. കുവൈത്ത് രാജകുടുംബാംഗമായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്ന വനിതയേയും രാജ്യം ഇക്കുറി പത്മശ്രീ നൽകി ആദരിച്ചു. ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയ ചിലരെ പരിചയപ്പെടാം. On International Women’s Day 2025, India honored 23 women with the Padma Awards for their exceptional contributions across various fields. Notable awardees include K. Omanakutty, Sheikha Ali Al Jaber Al Sabah, and Mamata Shankar.
സ്ത്രീശക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച് അദാനി വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (CRMG) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനു കീഴിലുള്ള…
വിദ്യാഭ്യാസം, സാമ്പത്തികം, തൊഴിൽ, ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളിൽ സ്ത്രീകൾ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തലായാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് സിഎൻബിസി. 1. സാവിത്രി ജിൻഡാൽ (Savitri Jindal)34.3 ബില്യൺ ഡോളർ ആസ്തിയുമായി ഒപി ജിൻഡാൽ ഗ്രൂപ്പിലെ (OP Jindal group) സാവിത്രി ജിൻഡാൽ ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. ഇന്ത്യയിലെ വ്യാവസായിക മേഖലയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്റ്റീൽ, വൈദ്യുതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒപി ജിൻഡാൽ ഗ്രൂപ്പ്. 2. രേഖ ജുൻജുൻവാല (Rekha Jhunjhunwala)ടാറ്റ മോട്ടോർസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് തുടങ്ങിയവയിൽ ഷെയർ ഉള്ള വനിതയാണ് രേഖ ജുൻജുൻവാല. 800 കോടി രൂപയോളമാണ് രേഖയുടെ ആസ്തി. 3. രേണുക ജഗ്തിയാനി (Renuka Jagtiani)560 കോടി രൂപ ആസ്തിയുള്ള രേണുക ജഗ്തിയാനി യുഎഇ ആസ്ഥാനമായുള്ള ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ (Landmark…
റബ്ബർ അനുബന്ധ വ്യവസായങ്ങൾക്ക് കേരളത്തിൽ വൻ സാധ്യതകളാണ് ഉള്ളതെന്ന് പ്രൈമസ് ഗ്ലൗവ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാമൻ കരിമ്പുഴ അനന്തരാമൻ. ഗ്ലൗവ്സ് നിർമാണമെന്നത് ഇന്ന് ഇന്ത്യയിൽ ശക്തി പ്രാപിച്ചിട്ടുള്ള മേഖലയാണെന്നും അതിന്റെ ഗുണഫലങ്ങൾ കേരളത്തിന് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കണെമെന്നും ചാനൽഅയാമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ലാറ്റക്സ് ഗ്ലൗവ്സ് നിർമാണമാണ് പ്രൈമസ് ഗ്ലൗസിന്റെ പ്രധാന മേഖല. സ്പെഷ്യൽ ഇക്കണോമിക് സോൺ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ഗവൺമെന്റ് സഹകരണത്തോടെ സ്പെഷ്യാലിറ്റി ഗ്ലൗവ്സ് നിർമാണം ആരംഭിക്കാൻ പദ്ധതിയുണ്ട്. 20 കോടി രൂപ നിക്ഷേപവുമായി സ്റ്റെറിമെന്റ് കൊച്ചിൻ എന്ന പുതിയ കമ്പനിയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഗ്ലൗവ്സ് നിർമാണമെന്നത് ഇന്ന് ഇന്ത്യയിൽ ശക്തി പ്രാപിച്ചിട്ടുള്ള മേഖലയാണ്. ഫാർമ മേഖലയ്ക്കു വേണ്ടിയുള്ള നൂതന ഗ്ലൗവ്സുകളാണ് പ്രൈമസ് ഗ്ലൗവ്സ് നിർമിക്കുന്നത്. ഇന്ത്യയുടെ നാച്ചുറൽ റബ്ബർ ഉത്പാദനത്തിന്റെ 80 ശതമാനത്തോളം കേരളത്തിലാണ്. എന്നാൽ ഒരു വാല്യു അഡിഷൻ സംരംഭം കേരളത്തിലെ റബ്ബർ…
കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസം സ്വർണക്കടത്തിനു പിടിയിലായതോടെ വിദേശത്തു നിന്നുമുള്ള സ്വർണക്കടത്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ സാഹചര്യത്തിൽ വിദേശയാത്രകളിൽ നിയമപരമായി കൊണ്ടുവരാനാകുന്ന സ്വർണം, പണം എന്നിവയെക്കുറിച്ചുള്ള നിയമം പരിശോധിക്കാം. വിമാനം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഓരോ യാത്രക്കാരനും ഇമിഗ്രേഷൻ നടപടികൾ, കസ്റ്റംസ് പരിശോധന തുടങ്ങിയവയ്ക്ക് വിധേയരാകേണ്ടതുണ്ട്. രണ്ട് ചാനലുകൾ വഴിയാണ് കസ്റ്റംസ് ക്ലിയറൻസ്. നികുതികളും ഡ്യൂട്ടികളും ആവശ്യം വരാത്ത സാധനങ്ങൾ, നിരോധിത സാധനങ്ങൾ കൈവശം വെയ്ക്കാത്ത യാത്രക്കാർ എന്നിവർക്ക് ഗ്രീൻ ചാനൽ വഴി പ്രവേശിക്കാനാകും. ഡ്യൂട്ടി നൽകേണ്ടതും നിരോധിത ഉത്പന്നങ്ങൾ കൈവശം വെച്ചിരിക്കുന്നതുമായ യാത്രക്കാർ റെഡ് ചാനൽ എന്ന ഓപ്ഷനാണ് ഉള്ളത്. അയ്യായിരം യുഎസ് ഡോളറിനു മുകളിൽ മൂല്യമുള്ള വിദേശ കറൻസി കൈവശം വെയ്ക്കുന്നവർ അക്കാര്യം വെളിപ്പെടുത്തണം. കറൻസി ഉൾപ്പെടെയുള്ള വിദേശനാണ്യത്തിന്റെ മൂല്യം 10000 യുഎസ് ഡോളറിനു മുകളിലാണെങ്കിലും അക്കാര്യം വെളിപ്പെടുത്തണം. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച് തിരിച്ചെത്തുന്ന ഇന്ത്യൻ പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെ…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രസല്‍സിലെ ഹബ് ഡോട്ട് ബ്രസല്‍സും ധാരണാപത്രം ഒപ്പിട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്. ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാമ്പത്തികവികസനത്തിന്‍റെയും ചുമതലയുള്ള പ്രാദേശിക ഏജന്‍സിയാണ് ഹബ് ബ്രസല്‍സ് ( hub.brussels )കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഹബ് ബ്രസല്‍സ് ഡെപ്യൂട്ടി സിഇഒ അന്നലോര്‍ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്.ധാരണാപത്രത്തിന്‍റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗജന്യ വര്‍ക്കിംഗ്സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങള്‍ എന്നിവയും ലഭ്യമാകും. ബെല്‍ജിയത്തില്‍ മാത്രമല്ല, യൂറോപ്പിലെ വിപണിയിലാകെ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം കൈവരും.ഇതേ മാതൃകയില്‍ ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിലും സമാനമായ സംവിധാനമൊരുക്കും. കെഎസ് യുഎമ്മിന്‍റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടികള്‍, ഇന്ത്യന്‍…
ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനിക്ക് എഫ്എംസിജി ഉൾപ്പെടെ നിരവധി മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനിയുടെ എഫ്എംസിജി സംരംഭമായ അദാനി വിൽമർ ലിമിറ്റഡ് (AWL) ജിഡി ഫുഡ്സ് മാനുഫാക്ചറിങ് ലിമിറ്റഡ് ഏറ്റെടുക്കുക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഗ്രൂപ്പുമായി ചേർന്നുള്ള അദാനിയുടെ എഡ്ബ്ല്യുഎൽ 603 കോടി രൂപയ്ക്കാണ് ജിഡി ഫുഡ്സ് ഏറ്റെടുക്കുക. ജിഡി ഫുഡ്സ് മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ടോപ്സ് ബ്രാൻഡിന് കീഴിൽ അച്ചാറുകൾ, സോസുകൾ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയാണ് ജിഡി ഫുഡ്സ്. നിലവിൽ ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ അദാനി വിൽമർ ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. ഒന്നിലധികം ഘട്ടങ്ങളിലായാണ് ഏറ്റെടുക്കൽ നടക്കുക. ആദ്യ ഘട്ടത്തിൽ 80 ശതമാനം ഓഹരികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാക്കി 20 ശതമാനം ഓഹരികളും ഏറ്റെടുക്കും. പതിവ് ക്ലോസിംഗ് വ്യവസ്ഥകൾ പാലിച്ചായിരിക്കും ഏറ്റെടുക്കൽ. ആദ്യ ഘട്ടം 60 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. Adani Wilmar acquires…