Author: News Desk
ഫ്ലയിങ് ടാക്സികളിലൂടെ നഗര ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുകയാണ് യുഎഇ. ദുബായ് അന്താരാഷ്ട്ര വെർട്ടിപോർട്ട് (DXV) എന്ന പേരിലാണ് രാജ്യത്തെ ആദ്യ പറക്കും ടാക്സി സ്റ്റേഷൻ അറിയപ്പെടുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് DXV പ്രവർത്തിക്കുക. വെർട്ടിപ്പോർട്ട് വികസനത്തിനും സാങ്കേതിക രൂപകൽപനയ്ക്കുമുള്ള അംഗീകാരം ജനറൽ സിവിൽ ഏവിയേഷനിൽ നിന്നും ലഭിച്ചു കഴിഞ്ഞു. 2026ൽ പറക്കും ടാക്സികളും വെർട്ടിപോർട്ടുകളും പ്രവർത്തനസജ്ജമാകും. സ്‌കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ, ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ജോബി ഏവിയേഷൻ എന്നിവ ചേർന്നു നടത്തുന്ന എയർ ടാക്സി പദ്ധതിയുടെ ഭാഗമാണ് ദുബായ് അന്താരാഷ്ട്ര വെർട്ടിപോർട്ട്. ലോകോത്തര നിലവാരത്തിലുള്ള വെർട്ടിപോർട്ടുകളും പറക്കും ടാക്സികളുമാണ് പദ്ധതിയിലൂടെ യുഎഇയെ കാത്തിരിക്കുന്നത്. യുഎഇയിൽ വരാനിരിക്കുന്ന നാല് എയർ ടാക്സി ഹബ്ബുകളിൽ ആദ്യത്തേതാണ് DXV. സാങ്കേതിക രൂപകൽപനയ്ക്കുള്ള അംഗീകാരം ലഭിച്ചതോടെ സ്‌കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ വെർടിപോർട്ടിന്റെ മറ്റ് പ്രവർത്തനങ്ങളിലേക്ക് കടക്കും. 3100 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഡിഎക്സ് വിയുടെ നിർമാണം. പരമ്പരാഗത ഹെലിപാഡിൽ നിന്നും വ്യത്യസ്തമായ രൂപകൽപനയാണ്…
നോയൽ നേവൽ ടാറ്റ തലപ്പത്ത് എത്തിയതോടെ തലമുറമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിൽ ഒന്നായ ടാറ്റാ ഗ്രൂപ്പ്. ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ വർഷമാണ് നോയൽ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റാ ട്രസ്റ്റ്സ് ചെയമാനായത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിൽ 66% പങ്കാണ് ടാറ്റാ ട്രസ്റ്റ്സിന് ഉള്ളത്. നോയൽ ടാറ്റ ചെയർമാൻ ആയതിനൊപ്പം അദ്ദേഹത്തിന്റെ മക്കളും കമ്പനിയിൽ നിർണായക സ്ഥാനങ്ങളിലുണ്ട്. ഇതോടെയാണ് ടാറ്റയിൽ തലമുറ മാറ്റത്തിന് ആരംഭം ആയിരിക്കുന്നത്. ഇപ്പോൾ രത്തൻ ടാറ്റാ ട്രസ്റ്റിനു കീഴിലുള്ള രത്തൻ ടാറ്റാ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നോയലിന്റെ മക്കളായ മായ, ലേ എന്നിവർ. നെവിൽ, മായ, ലേ എന്നീ നോയലിന്റെ മൂന്ന് മക്കളും $104.5 ബില്യൺ ആസ്തിയുള്ള ഗ്രൂപ്പിൽ പ്രധാന സ്ഥാനങ്ങളിൽ ഉണ്ട്. മൂവർക്കും ധനകാര്യം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ സ്വാധീനമുണ്ട്. നിലവിൽ ടാറ്റയുടെ…
തൊഴിൽ സംസ്കാരത്തെക്കുറിച്ചും ഞായറാഴ്ചകളും പ്രവൃത്തിദിനം ആക്കണം എന്നുമുള്ള എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പ്രസ്താവനയെ വിമർശിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ഇത്രയും ഉയർന്ന സ്ഥാനത്തിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടിക്കുന്നതാണെന്ന് ഇൻസ്റ്റഗ്രാമിൽ സുബ്രഹ്മണ്യന്റെ പോസ്റ്റ് പങ്ക് വെച്ച് ദീപിക പറഞ്ഞു. ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ ഞായറാഴ്ചകളിലെ അവധി ഉപേക്ഷിക്കണം. വീട്ടിലിരുന്ന് നിങ്ങളെന്താണ് ചെയ്യുന്നത്. എത്ര നേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും. ആഴ്ചയിൽ ഏഴു ദിവസവും ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാൻ ആവാത്തതിൽ ഖേദിക്കുന്നതായും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നു. ജോലിക്കാരുടെ ശാരീരിക-മാനസിക പ്രശ്നങ്ങൾ പോലും പരിഗണിക്കാതെയുള്ള പ്രസ്താവനയെ മനുഷ്യത്വരഹിതം എന്നാണ് നെറ്റിസൺസ് വിശേഷിപ്പിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ സുബ്രഹ്മണ്യന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത് കമന്റ് ബോക്സിലും സമൂഹമാധ്യമങ്ങളിലും രംഗത്തെത്തിയിട്ടുണ്ട്. Larsen & Toubro chairman SN Subrahmanyan’s remarks about working on Sundays have sparked…
കോയമ്പത്തൂരിൽ 20 ലക്ഷം സ്ക്വയർ ഫീറ്റിൽ ഐടി ഹബ്ബ് നിർമിക്കാൻ തമിഴ്നാട് ഗവൺമെന്റ്. സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കീഴിലാണ് പദ്ധതിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ഐടി രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തമിഴ്നാട് എന്നും മാതൃകയായി നിലനിന്നിട്ടുണ്ട് എന്ന് സ്റ്റാലിൻ പറഞ്ഞു. നിർമിത ബുദ്ധി, ബ്ലോക്ചെയിൻ, ഐഒടി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ഭാവിയുടെ സാങ്കേതിക വിദ്യയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരികയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഈ സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിരവധി ആഗോള സംരംഭങ്ങളാണ് തമിഴ്നാട്ടിലേക്ക് എത്തിയത്. വികസനത്തിന്റെ പാതയിൽ ഇനിയും മുൻപോട്ട് പോകാനുണ്ട്. അതിനുള്ള കഠിനശ്രമത്തിലാണ്-അദ്ദേഹം പറഞ്ഞു. വികസനമെന്ന് തലസ്ഥാന നഗരിയിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും അത് നാട്ടിലെങ്ങും ഒരു പോലെ വരേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Tamil Nadu announces a 2 million sq ft AI-focused IT hub in Coimbatore, fostering emerging technologies and balanced…
1033.62 കോടി രൂപയുടെ ശബരിമല മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ അംഗീകാരം. തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്നതാണ് മാസ്റ്റർ പ്ലാൻ. സന്നിധാനം, പമ്പ, ട്രക്ക് റൂട്ട് എന്നിവയുടെ വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മൂന്ന് ഘട്ടങ്ങളായാണ് സന്നിധാനത്തെ വികസനം നടപ്പാക്കുക. ഇതിനായി 778.17 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട വികസനത്തിനായി 600.47 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടും മൂന്നും ഘട്ട വികസനങ്ങൾ 2028 മുതൽ നടക്കും. സന്നിധാനത്തെ ലേഔട്ട് പ്ലാൻ പ്രകാരം എട്ട് സോണുകളായി തിരിച്ചാണ് വികസനപ്രവർത്തനം നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനു സഹായിക്കുന്ന രണ്ട് തുറന്ന പ്ലാസകൾ അടക്കമുള്ളവയാണ് സന്നിധാന വികസനത്തിൽ ഉള്ളത്. പമ്പാ വികസനത്തിന് ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക് റൂട്ട് ലേഔട്ട് പ്ലാനിൽ വനപാത ഉപയോഗിക്കുന്ന തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള ഷെൽട്ടറുകളും വിശ്രമ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. 47.97 കോടി രൂപയാണ് ട്രക്ക് റൂട്ട് വികസനത്തിന്റെ ചിലവ്. The Cabinet…
സീരീസ് എ ഫണ്ടിങ്ങിൽ 8.3 മില്യൺ ഡോളർ സമാഹരിച്ച് ലഘുഭക്ഷണ ബ്രാൻഡായ ബിയോണ്ട് സ്നാക്ക് (Beyond Snack). കേളത്തിൽ നിന്നുള്ള ബനാന ചിപ്സ് ബ്രാൻഡ് ആണ് ബിയോണ്ട് സ്നാക്ക്. റെക്കിറ്റ് ബെൻക്കിസർ മുൻ സിഇഒ രാകേഷ് കപൂറിനു കീഴിലുള്ള 12 ഫ്ലാഗ്സ് ഗ്രൂപ്പ് (12 Flags Group) കൺസ്യൂമർ ബിസിനസുകൾക്കായി നടത്തിയ ഫണ്ടിങ്ങിലാണ് ബിയോണ്ട് സ്നാക്ക് വൻ തുക സമാഹരിച്ചത്. നിലവിലെ നിക്ഷേപകരായ NAB Ventures, Enrission India Capital തുടങ്ങിയ കമ്പനികളും സീരീസ് എ ഫണ്ടിങ്ങിൽ പങ്കെടുത്തു. 2020ൽ ആരംഭിച്ച കമ്പനി നാല് വർഷം കൊണ്ട് 300 കോടി മൂല്യത്തിലെത്തി. ഫണ്ടിങ് തുക കൂടുതൽ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാൻ ഉപയോഗപ്പെടുത്തുമെന്ന് ബിയോണ്ട് സ്നാക്ക് സ്ഥാപകൻ മാനസ് മധു പറഞ്ഞു. 2026ഓടെ 40000 ഔട്ട്ലെറ്റുകളിൽ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ സാന്നിദ്ധ്യം ഉറപ്പിക്കും-അദ്ദേഹം പറഞ്ഞു. നിലവിൽ 20000 ഔട്ട്ലെറ്റുകളിൽ വിതരണമുള്ള ബിയോണ്ട് സ്നാക്കിന് മുൻപ് 4 മില്യൺ ഡോളറിന്റെ ഫണ്ടിങ്…
നിർമിതബുദ്ധി അഥവാ എഐ ലോകത്ത് അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ട പേരാണ് അരവിന്ദ് ശ്രീനിവാസന്റേത്. എഐ സേർച്ച് എഞ്ചിനായ പെർപ്ലെക്സിറ്റി (Perplexity AI) സഹസ്ഥാപകനായ അദ്ദേഹം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച് എഐ സേർച്ച് രംഗത്തെ അതികായരായ ഗൂഗിളിനെപ്പോലും വെല്ലുന്ന തരത്തിലാണ് പെർപ്ലെക്സിറ്റിയുടെ വളർച്ച. ഐഐടി മദ്രാസ്സിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അരവിന്ദ് കാലിഫോർണിയ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി സ്വന്തമാക്കി. തുടർന്നങ്ങോട്ട് ഓപ്പൺ എഐ, ഗൂഗിൾ, ഡീപ് മൈൻഡ് എന്നിങ്ങനെ എഐ രംഗത്ത് അതികായരായ കമ്പനികൾക്കു വേണ്ടി അരവിന്ദ് ജോലിചെയ്തു. 2022ലാണ് ആൻഡി കൺവിൻസ്കി, ഡെന്നീസ് യാരറ്റ്സ്, ജോണി ഹോ എന്നിവർക്കൊപ്പം ചേർന്ന് അരവിന്ദ് പെർപ്ലെക്സിറ്റി എഐ സ്ഥാപിച്ചത്. വെബിൽ നിന്നുള്ള ഉറവിടങ്ങൾ ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ടെക്‌സ്‌റ്റ് പ്രതികരണത്തിനുള്ളിലെ ലിങ്കുകൾ ഉദ്ധരിക്കാനും ലാർജ് ലാംഗ്വേജ് മോഡലുകളെ ഉപയോഗിക്കുന്ന സംഭാഷണ സെർച്ച്…
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്‍റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്. പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സൗഹൃദ രീതികള്‍ക്കും പ്രസിദ്ധിയാര്‍ജ്ജിച്ച കാപ്പാട്, ചാല്‍ ബീച്ചുകള്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ കേരളത്തിന്റെ മാതൃകകളാണ്. ബ്ലൂ ഫ്ളാഗ് ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തില്‍ കാപ്പാട്, ചാല്‍ ബീച്ചുകളുടെ ആകര്‍ഷണീയത വര്‍ധിക്കുകയും സുസ്ഥിര ടൂറിസം കേന്ദ്രമെന്ന സംസ്ഥാനത്തിന്‍റെ പെരുമ കരുത്താര്‍ജ്ജിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ശുചിത്വം, പരിസ്ഥിതി പരിപാലനം, സന്ദര്‍ശകരുടെ സുരക്ഷ എന്നിവയില്‍ ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനത്തിന്‍റെ ഉദ്യമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍, ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍, മെറീനകള്‍ എന്നിവയ്ക്ക് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ എഡ്യൂക്കേഷനാണ് – FEE – ഈ…
കമ്പനിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല എന്ന കാരണം പറഞ്ഞാണ് 2018ൽ ജപ്പാൻകാരനായ മൊറിമോട്ടോയുടെ ജോലി പോയത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ഒന്നും ചെയ്യാതെ തന്നെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ് അദ്ദേഹം, അതും ‘കമ്പനി നൽകി’. ഡു നത്തിങ് ഗയ് എന്ന് ജാപ്പനീസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന അദ്ദേഹം കൂട്ട് തേടുന്ന അപരിചിതർക്ക് കൂട്ട് നൽകുന്നു. വെറുതേ കൂട്ട് നൽകുകയല്ല, അതിനു ഫീസും വാങ്ങുന്നുണ്ട്. ഇങ്ങനെ കൂട്ട് വേണ്ടവർക്ക് കൂട്ടിരുന്ന് 80000 ഡോളർ (69 ലക്ഷം രൂപ) ആണ് അദ്ദേഹം കഴിഞ്ഞ വർഷം സമ്പാദിച്ചത്. ഈ കൂട്ടിരിപ്പ് തികച്ചും നോൺ റൊമാൻ്റിക് രീതിയിൽ മാത്രമാണ് എന്ന് മൊറിമോട്ടോ പ്രത്യേകം പറയുന്നു. എവിടെയെങ്കിലും കാത്തിരിക്കേണ്ടി വരുമ്പോൾ ബോറടി മാറ്റാനുള്ള വീഡിയോ കോൾ മുതൽ നേരിട്ടുള്ള ‘കൺസൾട്ടിങ്’ വരെ മൊറിമോട്ടോയുടെ കൂട്ടിരിപ്പ് നീളുന്നു. വർഷത്തിൽ ആയിരത്തോളം കൂട്ടിരിപ്പ് റിക്വസ്റ്റുകൾ തനിക്ക് വരാറുണ്ടെന്ന് മൊറിമോട്ടോ പറയുന്നു. 10000 യെൻ മുതൽ 30000 യെൻ വരെയാണ് 2-3 മണിക്കൂർ വരുന്ന കൂട്ടിരിപ്പിന്…
ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പ്രമുഖ നാമമാണ് ദിലീപ് ഷാങ്‌വിയുടേതും അദ്ദേഹത്തിന്റെ സൺ ഫാർമസീസിന്റേതും. ദിലീപിന്റെ മകൾ വിധി ഷാങ്‌വിയും ഹെൽത്ത്കെയർ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ പിതാവിൻ്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യത്തിനുള്ളിൽ വിധി പ്രധാന സ്ഥാനം വഹിക്കുന്നു. ദിലീപ് ഷാങ്‌വിയുടെ 4.35 ലക്ഷം കോടി രൂപയുടെ ഹെൽത്ത് കെയർ സാമ്രാജ്യത്തിൻ്റെ അവകാശിയാണ് വിധി ഷാങ്‌വിയും സഹോദരൻ ആലോക് ഷാങ്‌വിയും. ലോകത്തിലെതന്നെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാണ് സൺ ഫാർമ. പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയാണ് വിധി. ഈ ഉയർന്ന വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണ വ്യവസായത്തിൻ്റെ സങ്കീർണതകളെക്കുറിച്ചറിയാൻ വിധിയെ സഹായിച്ചു. സൺ ഫാർമസി ഇന്ത്യാ ബിസിനസ് ഡിവിഷനിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ തൻ്റെ കരിയർ ആരംഭിച്ച വിധി നിലവിൽ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് വൈസ് പ്രസിഡൻ്റാണ്. അവരുടെ സമീപനവും തന്ത്രപരമായ ഉൾക്കാഴ്ചയും കമ്പനിയുടെ പ്രവർത്തനങ്ങളിലും വളർച്ചയിലും ഗണ്യമായ…