Author: News Desk

യുഎസിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാൾ ഇന്ത്യക്കാരനാണ് എന്ന് പറയുന്നത് ഇന്ത്യയിലുള്ള എല്ലാവർക്കും അഭിമാനം തന്നെയാണ്. പ്രമുഖ ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സി-സ്യൂട്ട് കോമ്പ് പുറത്തിറക്കിയ ഏറ്റവും കൂടുതൽ വരുമാനമുള്ള സിഇഒമാരുടെ രണ്ട് ലിസ്റ്റുകളിലും പേര് വന്നിരിക്കുന്ന ആ ഇന്ത്യക്കാരൻ പാലോ ആൾട്ടോ നെറ്റ്‌വർക്കിൻ്റെ സിഇഒയും ചെയർമാനുമായ ഇന്ത്യക്കാരൻ നികേഷ് അറോറയാണ്. രണ്ടു മെട്രിക്സുകൾ പ്രകാരം ആണ് ഈ കണക്കുകൾ നിശ്ചയിക്കുന്നത്. ഒന്ന് ഓഫർ ചെയ്യുന്ന ശമ്പളവും, രണ്ട് ലഭിച്ച ശമ്പളവും. 2023-ൽ കയ്യിൽ ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ യുഎസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരുടെ പട്ടികയിൽ അറോറ പത്താം സ്ഥാനത്താണ്. ഒരു വർഷം ലഭിച്ച മൊത്തം ശമ്പളത്തിന്റെയും കണക്ക് $266.4 മില്യൺ ആണ്. കൂടാതെ, 151.4 മില്യൺ ഡോളർ വരുമാനമുള്ള അറോറയ്ക്ക് 2023-ൽ ഓഫർ ചെയ്തിരുന്ന ശമ്പളം പ്രകാരം യുഎസിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഇഒമാരിൽ നാലാം സ്ഥാനമാണ് ഉള്ളത്. തിങ്കളാഴ്‌ച…

Read More

പ്രായത്തിനനുസരിച്ച് മാനസിക ചടുലത നിലനിർത്താൻ പലരും പസിലുകൾ, മെമ്മറി ഗെയിമുകൾ തുടങ്ങിയവയിലേക്ക് തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാറുള്ളത്. നമ്മുടെ ദൈനംദിന ശീലങ്ങളും ജീവിതശൈലി തിരഞ്ഞെടുപ്പുകളും  മസ്തിഷ്കത്തിൻ്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ പെരുമാറ്റങ്ങളിൽ ചിലത് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ  വലിയ  ദോഷം നമ്മുടെ മാനസിക ആരോഗ്യത്തിൽ വരുത്തിയേക്കാം.  ഈ ഹാനികരമായ ശീലങ്ങൾ തിരിച്ചറിഞ്ഞ് മാറ്റുന്നതിലൂടെ, പ്രായമാകുമ്പോൾ നമ്മുടെ മനസ്സിനെകൂടുതൽ ബുദ്ധിപരമായി  കൊണ്ടുപോകാൻ  നമുക്ക് സാധിക്കും. കൂടുതലും ഓഫീസ് ജോലികളിലോ ബിസിനസ് ചെയ്യുന്നതോ ആയ ആളുകളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. നീണ്ടുപോകുന്ന സ്ക്രോളിങ്ങ് ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ഇത്തരത്തിൽ സ്ക്രോളിംഗിൽ കുടുങ്ങിപ്പോകുന്നത് എളുപ്പമാണ്. അത് സോഷ്യൽ മീഡിയയിലൂടെയോ വാർത്താ വെബ്‌സൈറ്റുകളിലൂടെയോ ലക്ഷ്യമില്ലാതെ ബ്രൗസിംഗ് ചെയ്യുന്ന ബ്ലോഗുകളിലൂടെയോ ആകാം. ഈ ശീലം നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, ഇത് നമ്മുടെ സമയത്തിൻ്റെ ഏറിയ പങ്കും നശിപ്പിച്ചു കളയുകയാണ്. നമ്മുടെ ബുദ്ധിപരമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഓഫീസ് ജോലികൾ കഴിഞ്ഞു വരുന്നവരും ബിസിനസ്…

Read More

10,000 ഡോളർ കയ്യിലുണ്ടെങ്കിൽ വിഴിഞ്ഞത്തു കപ്പലടുപ്പിച്ചു കണ്ടെയ്നറിറക്കാം. കപ്പൽ കമ്പനികൾക്ക് വമ്പൻ ഇളവുകളാണ് അദാനി പോർട്ട്സ് വിഴിഞ്ഞത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ കപ്പലുകൾക്ക് നിലവിൽ ഒരുദിവസം കൊളംബോ തുറമുഖത്ത് ട്രാൻസ്ഷിപ്‌മെന്റിന് 20,000 മുതൽ 25,000 ഡോളർവരെ ചെലവുവരും. ഇതിന് കൊച്ചി വല്ലാർപാടത്തു 74,000 ഡോളർവരെ ചെലവാക്കേണ്ടി വരും. എന്നാൽ വിഴിഞ്ഞത്ത് 10,000 ഡോളറിൽ താഴെമാത്രമാണ് ട്രാൻസ്ഷിപ്‌മെന്റിന് ചെലവുവരിക എന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖപ്രവർത്തനത്തിന്റെ ഭാഗമായി തുറമുഖത്ത് കപ്പലുകളും ചരക്കും എത്തിക്കുന്നതിനുള്ള നിരക്കുകൾ അദാനി പോർട്ട്സ് പ്രഖ്യാപിച്ചു. കൊളംബോ തുറമുഖത്തെക്കാൾ കുറഞ്ഞനിരക്കാണ് പല സേവനങ്ങൾക്കും പ്രഖ്യാപിച്ചിരിക്കുന്നത് . കൊച്ചിയെക്കാൾ കുറഞ്ഞനിരക്കാണ് വിഴിഞ്ഞം ഈടാക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യയിലേയ്ക്ക് വരുന്ന ട്രാൻസ്ഷിപ്‌മെന്റിന്റെ 80 ശതമാനവും ഇപ്പോൾ കൊളംബോ വഴിയാണ്. ബാക്കി ചരക്കുകൾ ദുബായ്, സിംഗപ്പൂർ വഴിയുമെത്തുന്നു. വിഴിഞ്ഞത്തെത്തുന്ന കണ്ടെയ്‌നറുകൾ റോഡ് മാർഗം സംസ്ഥാന അതിർത്തി കടക്കുന്നത് വരെയുള്ള ചരക്കു നീക്കവും സുപ്രധാനമാണ്. തിരുവനന്തപുരത്തെ കാരോട് മുതൽ കാസർഗോഡ് വരെ നീളുന്ന ദേശീയപാതാ വികസനം ധൃത…

Read More

ഇന്ത്യൻ വിപണിയിലേക്ക് മടങ്ങി വരാൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോഴ്സ്. 2021ൽ ഇന്ത്യൻ വാഹന വിപണിയിൽ നിന്നും മടങ്ങിയ ഫോർഡ്, കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെ വിപണി പിടിക്കാനുള്ള ശ്രമവുമായാണ് മടങ്ങിയെത്തുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായെന്നും ഇനി കമ്പനി ആസ്ഥാനത്ത് നിന്നുള്ള അന്തിമ അനുമതി മാത്രമാണ് ബാക്കിയെന്നും റിപ്പോർട്ട്‌ തുടരുന്നു. 1995 മുതൽ 2021 വരെയാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ ഇക്കോ സ്‌പോർട്, ഫിഗോ അടക്കമുള്ള നിരവധി കിടിലൻ വണ്ടികൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു. ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം ചൈനീസ്, യൂറോപ്യൻ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ത്യൻ വാഹന വിപണി നല്ല രീതിയിൽ വളരുന്നുമുണ്ട്. ഇത് മുതലെടുത്തു കൂടുതൽ മോഡലുകൾ ഇറക്കി വിപണി പിടിക്കാനാണ് കമ്പനിയുടെ പ്ലാൻ. ചൈനയും അമേരിക്കയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ…

Read More

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തവയാണ് പാദരക്ഷയും തുകൽ ഉൽപന്നങ്ങളും. പുതുതലമുറക്ക് ഫൂട്ട് വെയർ പാദരക്ഷക്ക് മാത്രമല്ല ലൈഫ്സ്റ്റൈലിന്റെ കൂടി ഭാഗമാണ്.പാദരക്ഷ വ്യവസായത്തിന് ആഗോള സമ്പദ്ഘടനയിൽ മുൻനിര സ്ഥാനമാണുള്ളത്. പാദരക്ഷ ഉൽപാദനത്തിലും ഉപഭോഗത്തിലും ലോകവിപണിയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. 2030ഓടെ രാജ്യത്തെ തുകൽ, പാദരക്ഷ വ്യവസായ മേഖലയിൽ 4700 കോടി ഡോളറിന്റെ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ തുകൽ കയറ്റുമതി വ്യവസായം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. വൈവിധ്യവും ഗുണമേന്മയുമുള്ള തുകൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ ഇന്ത്യ ഒരു ആഗോള ഹബ്ബായി മാറിയിരിക്കുകയാണ്. പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതും ഏറെക്കാലം നീണ്ടു നിൽക്കുന്നതുമായ തുകൽ ഷൂകൾ. വ്യത്യസ്ത ഡിസൈനുകളിൽ ഉള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്ന ബാഗുകൾ. തുകൽ ബെൽറ്റുകൾ വസ്ത്രങ്ങളോടും മറ്റും മാച്ചാവുന്ന ഡിസൈൻഡ് പേഴ്സുകൾആഗോള ഫാഷൻ വിപണിയിൽ പ്രശസ്തമായ തുകൽ വസ്ത്രങ്ങൾ തമിഴ്നാട്ടിലെ ചെന്നൈ, അമ്പൂർ എന്നീ സ്ഥലങ്ങൾ പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഉത്തർപ്രദേശിലെ കാൺപൂർ, മധ്യപ്രദേശിലെ ഭോപ്പാൽ എന്നിവിടങ്ങളിൽ ആണ് പ്രധാന തുകൽ…

Read More

പാൻ (Permanent Account Number) കാർഡ് ഒരു ഇന്ത്യൻ സാമ്പത്തിക പ്രമാണമാണ്. അതായത് ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഇന്ത്യയിലെ ഒരു പൗരന്റെ പ്രധാന രേഖകളിൽ ഒന്ന്. സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. നിക്ഷേപങ്ങൾ, വായ്പകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും നികുതിദായകരുടെ മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ മനസിലാക്കാനും വേണ്ടിയാണ് സർക്കാർ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) നിർമ്മിച്ചത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു. പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക ഇടപാടുകളിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകും. ഉദാഹരണത്തിന്, 1000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് പോലെയുള്ള ചില സാധാരണ ബാങ്കിംഗ് ഇടപാടുകൾ നടത്തേണ്ടി വരുമ്പോൾ പോലും. ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല. പാൻ പ്രവർത്തനരഹിതമാകുന്നതോടെ,…

Read More

ഇന്ത്യയിൽ മുഖവുര ആവശ്യമില്ലാത്ത ഒരു പേരായി ഗൗതം അദാനി എന്നത് മാറി കഴിഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ച ബിസിനസുകാരൻ. ചെറുതും വലുതുമായ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ടാണ് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും പ്രബല കമ്പനികളിൽ ഒന്നായി വളർന്നു വന്നത്. ഇപ്പോഴിതാ അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഒരുങ്ങുകയാണ് ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1962 ജൂൺ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പരമ്പരാഗതമായി ടെക്‌സ്‌റ്റൈൽസ് ബിസിനസ് നടത്തിവന്നിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തരാഡ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇവർ ബിസിനസ് വലത്തുന്നതിന്റെ ഭാഗമായാണ് അഹമ്മദാബാദിലേക്ക് ചെക്കേറിയത്. കുടുംബ ബിസിനസ് ആയതിനാൽ അവർക്ക് അതിനോട് ഒരു പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ കുടുംബ…

Read More

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) 44 വ്യത്യസ്ത കാറ്റഗറികളിൽ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ എന്നിങ്ങനെ 44 കാറ്റഗറികളിൽ ആണ് കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഒഴിവുകള്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോക്രൈനോളജി, സിസ്റ്റം മാനേജര്‍, ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍/ അനലിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് കക, ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍, ട്രേഡ്സ്മാന്‍ ടര്‍ണിങ്, ഇലക്ട്രീഷ്യന്‍, മെറ്റീരിയല്‍സ് മാനേജര്‍ ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്)സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം):സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, ക്ലാര്‍ക്ക്, ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക…

Read More

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും നാവിൻതുമ്പത്ത് തങ്ങി നിന്നത് കണ്മണി അൻപോട് എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആയിരുന്നു. 1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ ‘ഗുണ’ യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ ഈ ഗാനം ഉപയോഗിച്ചതോടെ കൂടുതൽ കയ്യടി നേടി ഇത് വീണ്ടും വൈറലായി മാറുകയായിരുന്നു. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിന് എതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാദം ഒത്തുതീർപ്പാക്കി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാണ് ഇളയരാജ ആരോപിച്ചത്.…

Read More

മത്തന്‍ കുത്തിയാന്‍ കുമ്പളം മുളയ്ക്കില്ല’ എന്ന പഴമൊഴി പലപ്പോഴും നമ്മുടെ സംസാരത്തില്‍ വരാറുണ്ട്. പഴമൊഴിയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും മത്തന്‍ ഉത്തമമാണ്. മത്തങ്ങ മാത്രമല്ല, അതിന്റെ ഇലയും പൂവും കുരുവുമൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്. സുപ്രധാന ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ശക്തി കേന്ദ്രമാണ് മത്തങ്ങ. ഇത്രയേറെ ഗുണങ്ങൾ ഉള്ള മത്തങ്ങ കേരളത്തിൽ ആണോ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത്  കേരളത്തിൽ ആണോ എന്ന് നമ്മൾ ആലോചിക്കാറില്ലേ. എന്നാൽ തെറ്റി, രാജ്യത്തെ കാർഷിക ഭൂപ്രകൃതിയിൽ ഒരു സുപ്രധാന സംസ്ഥാനമെന്ന പദവി ഉറപ്പിച്ചുകൊണ്ട് മധ്യപ്രദേശ് ആണ് ഇന്ത്യയിൽ മത്തങ്ങകളുടെ ഏറ്റവും മികച്ച ഉത്പാദകരായി ഉയർന്നു നിൽക്കുന്നത്. ഫലഭൂയിഷ്ഠമായ മണ്ണും അനുകൂലമായ കാലാവസ്ഥയും കൊണ്ട്, മധ്യപ്രദേശ് മത്തങ്ങ കൃഷിയുടെ പര്യായമായി മാറിയിരിക്കുന്നു.  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്തങ്ങ ഉത്പാദകരെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനത്തെ നിലനിർത്തുന്നതും മധ്യപ്രദേശ് തന്നെയാണ്. ഇന്ത്യയുടെ മൊത്തം മത്തങ്ങ ഉൽപ്പാദനം പ്രതിവർഷം 5 ദശലക്ഷം ടണ്ണാണ്. 532.82 മെട്രിക് ടൺ മത്തങ്ങകൾ ഉത്പാദിപ്പിക്കുന്നതിലൂടെ മധ്യപ്രദേശ് ഇതിൽ മുൻപന്തിയിൽ…

Read More