Author: News Desk

നവി മുംബൈ വിമാനത്താവളത്തിലേക്ക് മാറാൻ ഇന്ത്യയിലെ ലോ കോസ്റ്റ് കാരിയറുകൾ. ഏപ്രിൽ, മെയ് മാസങ്ങളിലാകും ഗൗതം അദാനി വികസിപ്പിച്ച നവി മുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നവി മുംബൈ എയർപോ‌ർട്ട് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ രണ്ടാമത്തെ വിമാനത്താവളം അദാനിയുടെ എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡും മഹാരാഷ്ട്രയുടെ സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് വികസിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ എക്സ്പ്രസ് ലോ കോസ്റ്റ് കാരിയറുകളും പ്രവർത്തനങ്ങൾ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമേ സ്പൈസ്ജെറ്റ്, Akasa തുടങ്ങിയ കമ്പനികകളും നവി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തനത്തിന് ഒരുങ്ങുകയാണ്. മുംബൈയിലെ തിരക്കേറിയ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ ദൂരത്താണ് നവി മുംബൈ എയർപോർട്ട്. എയർ…

Read More

കേരള ബാങ്കിനെ നബാർഡ് വീണ്ടും ‘സി’ ഗ്രേഡിൽ നിന്ന് ‘ബി’യിലേക്ക് ഉയർത്തി.തൊട്ടു പിന്നാലെ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. എന്നാലിത് ബാങ്കിങ്ങ് ഇടപാടുകളെ സാരമായി ബാധിക്കില്ല. പുതുക്കിയ പലിശ നിരക്ക് പ്രകാരം രണ്ട് വർഷമോ അതിലധികമോ  ഉള്ള നിക്ഷേപങ്ങൾക്ക് 8% നു പകരം 7.85% പലിശ ലഭിക്കും. ഒരു വർഷം മുതൽ 2 വർഷത്തിനകത്തുള്ള നിക്ഷേപങ്ങൾക്ക് 8.25% നു പകരം 7.75% പലിശ ലഭിക്കും.ഗ്രേഡിങ് ‘സി’ യിലേക്ക് താഴാനിടയായ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയിൽ ‘ബി’ ലഭിച്ചത്. ഇതോടൊപ്പം എൻ.ആർ.ഐ ബാങ്കിങ്ങിനുള്ള ആർ.ബി.ഐ അനുമതി നേടിയെടുക്കുന്നതടക്കമുള്ള വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്.2024-25 സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും സഞ്ചിതനഷ്ടം പൂർണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്‌ക്രിയ ആസ്തി (എൻ.പി.എ.) റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ഏഴുശതമാനത്തിനുതാഴെയും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ റിസർവ് ബാങ്കിൽനിന്ന്‌ എൻ.ആർ.ഐ. ബാങ്കിങ് ലൈസൻസ്, ഇന്റർനെറ്റ്/തേഡ് പാർട്ടി ബിസിനസ് ലൈസൻസുകൾ ലഭ്യമാകും .…

Read More

ഇന്ത്യ-ഭൂട്ടാൻ റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. ഇരു രാജ്യങ്ങളേയും റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും 2018 മുതൽ ചർച്ചകൾ നടത്തി തുടങ്ങിയിരുന്നു. ഇപ്പോൾ റെയിൽവേ ശൃംഖല വഴി ബന്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ഔദ്യോഗികമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്. ആസാമിലെ കോക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന 69.4 കിലോമീറ്റർ പാതയാണ് ഇന്ത്യൻ റെയിൽവേ നിർമിക്കുക. ഭൂട്ടാനിലെ ആദ്യ റെയിൽപ്പാത കൂടിയാണിത്. ഏകദേശം 3,500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആറ് സ്റ്റേഷനുകളാണ് ഉണ്ടാകുക. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിനോദസഞ്ചാരവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും റെയിൽ‌ പാത സഹായകരമാകും. റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ (എൻ‌എഫ്) റെയിൽവേയുടെ കീഴിലാകും പ്രവർത്തനം. ഗരുഭസ, റൂണിഖത, ശാന്തിപൂർ, ബാലജൻ, ദാദ്ഗിരി, ഗെലെഫു എന്നിവയുൾപ്പെടെ ആറ് പുതിയ സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. Indian Railways plans a 69.4 km railway line…

Read More

ഡീസലിൽ നിന്നും ഇലക്ട്രിക് ട്രെയിനുകളിലേക്കുള്ള മാറ്റത്തിന് ശേഷം പുതിയ മാറ്റത്തിന് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ട്രെയിനുകൾ രാജ്യത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ നിർമാണത്തിനു പിന്നിൽ. ഗ്രീൻ ട്രാൻസ്പോർട്ടേഷൻ സാങ്കേതികവിദ്യയിൽ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. 2023-24 സാമ്പത്തിക വർഷത്തിൽ 35 ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിനുകൾ വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2800 കോടി രൂപയാണ് അനുവദിച്ചത്. ഡൽഹി ഡിവിഷനാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. 1200 എച്ച്പി ശേഷിയുള്ള എഞ്ചിനാണ് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിന്റെ സവിശേഷത. മിക്ക രാജ്യങ്ങളിലും 500-600 എച്ച്പി ശേഷിയുള്ള ഹൈഡ്രജൻ ട്രെയിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. അതിനാൽ ഇന്ത്യൻ ഹൈഡ്രജൻ ട്രെയിൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിനുകൾക്കായുള്ള ഫ്ലാഗ്ഷിപ്പ് പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നതായി ജനിവരിയിൽ ഐസിഎഫ് ജനറൽ മാനേജർ അറിയിച്ചിരുന്നു. മാർച്ച് 25ഓടെ ഇതിലെ ആദ്യ…

Read More

ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഹെവി ട്രക്കുകളുടെ (hydrogen-powered heavy-duty trucks) പരീക്ഷണയോട്ടം ആരംഭിച്ച് രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കളായ ടാറ്റ മോട്ടോർസ് (Tata Motors). രണ്ട് വർഷത്തേക്കാണ് ടാറ്റ മോട്ടോർസ് ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം നടത്തുക. വ്യത്യസ്ത കോൺഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള 16 നൂതന ഹൈഡ്രജൻ ഹെവി ട്രക്കുകളാണ് ടാറ്റ ലോഞ്ച് ചെയ്തിരിക്കുന്നത്. ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത വിലയിരുത്തുകയാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ പരീക്ഷണ ഓട്ടത്തിനായി ടാറ്റ മോട്ടോർസിന് ടെൻഡർ നൽകിയിരുന്നു. ബാറ്ററി ഇലക്ട്രിക്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൻ, ഹൈഡ്രജൻ ഫ്യൂവൽ സെൽ തുടങ്ങിയ ബദൽ ഇന്ധന സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന നൂതന മൊബിലിറ്റി സൊല്യൂഷനുകളാണ് ടാറ്റ മോട്ടോർസ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പുതുതലമുറ ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എഞ്ചിൻ (H2-ICE), ഫ്യുവൽ സെൽ (H2-FCEV) സാങ്കേതികവിദ്യകളാണ് ടാറ്റ ഹൈഡ്രജൻ ട്രക്കുകളുടെ…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി സംസ്ഥാന സർക്കാർ.സാഗർമാല,പ്രധാൻ മന്ത്രി ഗതിശക്തി, റെയിൽ സാഗർ പദ്ധതികളിൽ പെടുത്തിയാണ് ടണൽ ഉൾപ്പെടെ റെയിൽ കണക്റ്റിവിറ്റി ഒരുക്കുക. തുറമുഖത്തുനിന്നും NH66 മായി ബന്ധിപ്പിക്കുന്ന 1.7 കിലോ മീറ്റർ വരുന്ന പോർട്ട് റോഡിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മിക്കാനുള്ള അവസാന തീയതി AVPPL മായുള്ള പുതിയ കരാർ പ്രകാരം ഡിസംബർ 2028 ആണ്. ഈ പാത നിർമ്മിക്കാൻ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം 10.7 കി.മി ദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ…

Read More

പച്ചക്കറിയും മത്സ്യവും പാർസൽ സർവീസിൽ നിന്ന് ഒഴിവാക്കി കെഎസ്ആർടിസി. 2023ലാണ് കേരളത്തിലെവിടെയും 16 മണിക്കൂർ കൊണ്ട് സാധനങ്ങൾ എത്തിച്ചു നൽകും എന്ന അവകാശവാദത്തോടെ കെഎസ്ആർടിസി മിന്നൽ കൊറിയർ സർവീസ് ആരംഭിച്ചത്. ഇതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളായ പച്ചക്കറി, മത്സ്യം തുടങ്ങിയവ അയക്കാൻ ഉപഭോക്താക്കൾ കെഎസ്ആർടിസി പാർസൽ സർവീസിനെ ഏറെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ ഇത്തരം പാർസലുകൾ കേടാകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പാർസൽ സർവീസിൽ നിന്നും ഇവ നീക്കാൻ കെഎസ്ആർടിസി തീരുമാനം എടുത്തിരിക്കുന്നത്. സർവീസ് ആരംഭിച്ചതു മുതൽ ഏതാണ്ട് എട്ട് കോടി രൂപയുടെ വരുമാനം കെഎസ്ആർടിസി ഇതിലൂടെ നേടിയിരുന്നു. എന്നാൽ ഡെലിവെറിക്കായി കെഎസ്ആർടിസി പാസഞ്ചർ ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്. ഇവയിൽ യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടി വരുന്നതും ചൂട് അടക്കമുള്ള ഘടകങ്ങളുമാണ് ചില പാർസൽ വസ്തുക്കൾ കേടാകാൻ കാരണം. ഇതോടെ പാർസൽ അയച്ചവരുടെ പരാതി ഉയർന്നതോടെയാണ് കെഎസ്ആർടിസി എളുപ്പം കേടുവരുന്ന വസ്തുക്കൾ പാർസൽ സർവീസിൽ നിന്നും ഒഴിവാക്കുന്നത്. കെഎസ്ആ‌ർടിസിക്ക് മിക്ക ചരക്കുകളും…

Read More

കഴിഞ്ഞ ദിവസമാണ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (SEBI) ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ നിയമിതനായത്. മുൻ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിച്ചതോടെയാണ് ചെയർമാൻ സ്ഥാനത്തേക്ക് തുഹിൻ പാണ്ഡെയെ നിയമിച്ചത്. തുഹിൻ കാന്ത പാണ്ഡെയുടെ കരിയറും സെബിയിലേക്ക് അദ്ദേഹം എത്തിയത് എങ്ങനെയെന്നും നോക്കാം. 1987 ബാച്ച് ഒഡീഷ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ പാണ്ഡേയ്ക്ക് പൊതുഭരണത്തിൽ വർഷങ്ങളുടെ പരിചയമുണ്ട്. സെബി ചെയർമാനായി നിയമിക്കപ്പെടുന്നതിന് മുൻപ് കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എയർ ഇന്ത്യയുടെ ചരിത്രപരമായ വിൽപന, എൽ‌ഐ‌സിയുടെ പൊതു ലിസ്റ്റിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിൽ തുഹിൻ പാണ്ഡെ നിർണായക പങ്കുവഹിച്ചു. പബ്ലിക് എന്റർപ്രൈസസ് വകുപ്പ് (DPE), ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (DIPAM) തുടങ്ങിയവയെ നയിച്ചതിലൂടെ നിർണായക സ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ കരിയർ. തുഹിൻ പാണ്ഡെ…

Read More

ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും മികച്ച കരിയർ പടുത്തുയർത്തിയ താരങ്ങളിൽ ഒരാളാണ് നയൻതാര. വർഷങ്ങൾ നീണ്ട കരിയറിലൂടെ താരത്തിന്റെ ആസ്തിയും ഉയർന്നുയർന്നു പോയി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 75ലധികം സിനിമകളിൽ അഭിനയിച്ചുട്ടുള്ള താരത്തിന്റെ ആസ്തി 200 കോടി രൂപയോളമാണ്. പത്ത് കോടി രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരം പ്രതിഫലം വാങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരസ്യചിത്രങ്ങളിലെ അഭിനയത്തിനു ലഭിക്കുന്ന പ്രതിഫലം ഇതിനു പുറമേയാണ്. അടുത്തിടെ വെറും 50 സെക്കൻഡ് മാത്രമുള്ള ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2003ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ യിലൂടെയാണ് നയൻതാരയുടെ സിനിമാ അരങ്ങേറ്റം. അതിനു മുൻപ് ഒരു ചാനലിൽ അവതാരകയായിരുന്നു നയൻതാര. 2005ൽ ഇറങ്ങിയ അയ്യയാണ് നയൻതാരയുടെ ആദ്യ തമിഴ് ചിത്രം. അതിൽപ്പിന്നെ തമിഴ് സിനിമാ ലോകത്തെ കിരീടം അണിഞ്ഞ രാജകുമാരിയായി നയൻതാര വളർന്നു, ലേഡി സൂപ്പർ സ്റ്റാർ എന്ന പേര്…

Read More

ആനയെന്നു കേൾക്കുമ്പോൾ ‘ആനപ്രേമി’ അല്ലാത്തവർക്ക് ഓർമ വരുന്നതെന്താണ്? മദപ്പാട് മാറാത്ത, കാലിൽ ചങ്ങലയുള്ള, തൂണിൽ കെട്ടിയിട്ട രൂപം. കൂർത്ത തോട്ടി ദേഹത്ത് ചാരി അരികെയൊരു പാപ്പാനും. മദം പൊട്ടിയാൽ, ഇടഞ്ഞാൽ അത് കുത്തും, കൊല്ലും. ഈ തൊന്തരവ് ഒഴിവാക്കാൻ ആണ് യന്ത്ര ആനകൾ. മദപ്പാടില്ല, കാലിൽ ചങ്ങല വേണ്ട, തൂണിൽ കെട്ടേണ്ട, കൂർത്ത തോട്ടി വെച്ച് കുത്താൻ പാപ്പാൻ വേണ്ട-മദം പൊട്ടില്ല, ഇടയില്ല, കൊല്ലില്ല. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിൽ തിടമ്പേറ്റാൻ യന്ത്ര ആനകൾ എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ നടന്ന മ്മടെ പൂരം പരിപാടിയുടെ ഭാഗമായി നിരവധി യന്ത്രയാനകൾ അണിനിരന്നിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ടു കമ്പനികൾ ചേർന്നു നിർമിച്ച ഈ യന്ത്ര ആനകൾക്കു പിന്നിൽ ശിൽപികളായ പി. പ്രശാന്ത്, കെ.എം. ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ്. ഇരുമ്പും റബ്ബറും ഉപയോഗിച്ച് നിർമിച്ച ആനകൾ അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെയുള്ള ഭാഗങ്ങളെല്ലാം മോട്ടോർ…

Read More