Author: News Desk

ടിഡിഎസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണ ക്യാംപയിനിന്റെ ഭാഗമായി 40000ത്തിലധികം നികുതിദായകർക്ക് നോട്ടീസ് അയക്കും. ടിഡിഎസ്/ടിസിഎസ് കുറയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തികൾക്കും കമ്പനികൾക്കുമെതിരേയാണ് ആദായനികുതി വകുപ്പ് നടപടി. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിക്കുന്നത്. ടിഡിഎസ് പേയ്‌മെന്റിൽ നിരവധി ക്രമക്കേടുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണ്ടെത്തിയിരുന്നു. ടിഡിഎസ് അടയ്ക്കാത്ത ആളുകളെ പിടികൂടാൻ ബോർഡ് 16 പോയിന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഡാറ്റാ അനലിസ്റ്റ് ടീം അന്വേഷണത്തിനായി അത്തരം നികുതിദായകരുടെ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. ഇവർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നികുതി സംബന്ധിച്ച തെറ്റ് തിരുത്താൻ അവസരം എന്ന നിലയ്ക്കാണ് നികുതിദായകർക്ക് നോട്ടീസ് അയയ്ക്കുന്നതുമായി കേസുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ നിരന്തരം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആദായനികുതി വകുപ്പ് തയ്യാറെടുക്കുകയാണ്. ഇതിനുപുറമേ ടിഡിഎസ് കിഴിവും മുൻകൂർ നികുതി പേയ്‌മെന്റും തമ്മിൽ വലിയ വ്യത്യാസമുള്ള കേസുകളിലും നടപടിയെടുക്കും. കമ്പനികൾ…

Read More

ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമൻമാരായ എപി മുള്ളർ മെർസ്ക് (A.P. Moller Maersk). തുറമുഖങ്ങൾ, ടെർമിനലുകൾ, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ച‌ർ എന്നിവയിലാണ് 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന് എപിഎം ടെർമിനൽസ് സിഇഒ കീത്ത് സ്വെൻഡ്‌സെൻ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്തിലെ പിപാവാവ് ടെർമിനൽ വിപുലീകരണം, മഹാരാഷ്ട്രയിലെ വധ്വാൻ തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ വികസനം, ഇന്ത്യയിലെ ലോജിസ്റ്റിക്സ് വിഭാഗം എന്നിവയിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി കീത്ത് സ്വെൻഡ്‌സെൻ പറഞ്ഞു. തുറമുഖങ്ങളിലും ടെർമിനലുകളിലും, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിലും ഏകദേശം 5 ബില്യൺ ഡോളറിന്റെ നിക്ഷേപ അവസര പൈപ്പ്‌ലൈൻ കാണുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മുഴുവൻ വിതരണ ശൃംഖല ആവശ്യങ്ങളും ഒരിടത്ത് ആക്‌സസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ കഴിയും. തുറമുഖം കൈകാര്യം ചെയ്യൽ, ഗതാഗത മാർഗ്ഗങ്ങൾ, വെയർഹൗസിംഗ്, വിതരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

എയർപോർട്ടുകളിൽ അടക്കം റീട്ടെയിൽ, ഭക്ഷ്യ സേവനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. വിമാനത്താവള ബിസിനസ്സിൽ നിന്നുള്ള നോൺ-എയറോനോട്ടിക്കൽ വരുമാനം വർദ്ധിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിൽ 270 റീട്ടെയിൽ സ്റ്റോറുകളും 50 ഭക്ഷണ പാനീയ (F&B) ഔട്ട്‌ലെറ്റുകളും തുറക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ഘട്ടമായി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഹൈവേകളിലേക്കും മാളുകളിലേക്കും വ്യാപിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവിൽ വിമാനത്താവളങ്ങളിലെ ആഗോള, പ്രാദേശിക റീട്ടെയിലർമാരായ ഡൊമിനോസ്, യം ബ്രാൻഡ്സ്, ടാറ്റാ ഗ്രൂപ്പ്, റിലയൻസ് തുടങ്ങിയവയ്ക്ക് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം വെല്ലുവിളി ഉയർത്തും. റിപ്പോർട്ടുകൾ പ്രകാരം അദാനി ഗ്രൂപ്പ് വിമാനത്താവള വരുമാനത്തിന്റെ ഏകദേശം മൂന്നിൽ നാല് ഭാഗത്തേക്ക് നോൺ-എയ്‌റോ ബിസിനസ്സുകളുടെ സംഭാവന ഉയർത്താൻ പദ്ധതിയിടുന്നു. ഇലക്ട്രോണിക്സ്, സൗന്ദര്യവർധന വസ്തുക്കൾ, ചോക്ലേറ്റുകൾ, ആൾക്കോ-ബെവ്, കോഫി, ജീവിതശൈലീ ഉൽപന്നങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവയിലാണ് അദാനി റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി വിമാനത്താവളം.…

Read More

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളര്‍ (Technicolor). പാരീസ് ആസ്ഥാനമായുള്ള ടെക്നികളർ ഗ്രൂപ്പിന്റെ ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായാണ് ടെക്നികളർ ഇന്ത്യ എന്ന പേരിലുള്ള ഇന്ത്യയിലെ സ്റ്റുഡിയോകൾ പൂട്ടുന്നത്. നിരവധി ഹോളിവുഡ് സിനിമാ നിർമ്മാണ സ്ഥാപനങ്ങളുടെ മുഴുനീള ഫീച്ചർ ഫിലിമുകൾക്ക് വിഷ്വൽ ഇഫക്‌ടുകളും ആനിമേഷൻ ഗ്രാഫിക്‌സും വികസിപ്പിച്ചിട്ടുള്ള കമ്പനിയുടെ മുംബൈ, ബെംഗളൂരു സ്റ്റുഡിയോകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിൽ 3200ഓളം പേർക്കാണ് ടെക്നികളറിന്റെ അടച്ചുപൂട്ടലോടെ ജോലി നഷ്ടപ്പെടുക. ഇതിൽ 3000ഓളം പേർ ബെംഗളൂരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫ്രാൻസ്, യുഎസ്, ക്യാനഡ എന്നിവിടങ്ങളിലായി 10000ത്തിലധികം ജീവനക്കാരാണ് ടെക്നികളറിന് ഉള്ളത്. അടച്ചുപൂട്ടലിനെ കുറിച്ച് ടെക്നികളർ ഇന്ത്യ മേധാവി ബിരേന്‍ ഘോഷ് പ്രതികരണം നടത്തി. കമ്പനി സാമ്പത്തികമായും പ്രവർത്തനപരമായും മുന്നോട്ട് പോകുന്നില്ല, ഒരു സ്ഥാപനമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കമ്പനി എത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നേരത്തെ ബിസിനസ് തുടരുന്നതിന് നിക്ഷേപകരെ കണ്ടെത്താൻ കഴിയാത്തതിനാൽ മാതൃകമ്പനിയായ ടെക്‌നികളർ ഗ്രൂപ്പ് ഫ്രാൻസിലെ കോടതിയിൽ…

Read More

കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല . ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും തദ്ദേശ ഭരണ വകുപ്പ് അറിയിച്ചു. സംരംഭക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം ഇനി രജിസ്‌ട്രേഷന്‍ മാത്രം മതിയാകും പ്രവർത്തനം തുടങ്ങാൻ. ഇനി സംരംഭങ്ങൾക്ക് ചുവപ്പ് നാട വീഴില്ല * നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും. * വീടുകളിലുള്‍പ്പെടെ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും. * ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. * വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതി.* ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല.* ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട്…

Read More

മേലൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുപുരയും ആധുനിക അടുക്കളയും ശൗചാലയങ്ങളും നിര്‍മിക്കുന്നതിനുള്ള ടൂറിസം വകുപ്പിന്‍റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ പച്ചക്കൊടി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 1.72 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പൈതൃക സമ്പന്നമായ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ നമ്മുടെ പാരമ്പര്യത്തെ ചേര്‍ത്തു പിടിക്കുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മേലൂര്‍ ശിവക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേലൂര്‍ ശിവക്ഷേത്രം കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള ധര്‍മ്മടത്താണ് സ്ഥിതി ചെയ്യുന്നത്. The Kerala government has approved ₹1.72 crore for infrastructure development at Melur Shiva Temple, including a dining hall, modern kitchen, and restrooms. The project, aimed at enhancing…

Read More

ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് കർണാടക തൊഴിൽ മന്ത്രാലയം. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസ്സിൽ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിൽ നിയമലംഘനം ഇല്ലെന്ന് തൊഴിൽ മന്ത്രാലയം സംസ്ഥാന ഗവൺമെന്റിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കർണാടക തൊഴിൽ മന്ത്രാലയം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ പകർപ്പ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും സമർപ്പിക്കും. നേരത്തെ ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലുകളിൽ കർണാടക തൊഴിൽ മന്ത്രാലയത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. പിരിച്ചുവിടൽ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനായിരുന്നു കേന്ദ്ര നിർദേശം. ഇതിനെത്തുടർന്നാണ് കർണാടക തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തിയത്. ഇൻഫോസിസിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങളുടെ ലംഘനമൊന്നും കണ്ടെത്തിയില്ലെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം കമ്പനിയും പിരിച്ചുവിട്ടവരും തമ്മിൽ ഉണ്ടായിരുന്നില്ല. ജീവനക്കാർ എന്ന് വിളിക്കാൻ അവർക്ക് നിയമന കത്തുകൾ പോലും നൽകിയിരുന്നില്ല. മൂന്ന് മാസത്തേക്ക് സ്റ്റൈപ്പൻഡ് ശമ്പളം ലഭിച്ചിരുന്ന അവർ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പേർട്ടിൽ പറയുന്നു.…

Read More

മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് മാർക്ക് സക്കർബർഗിന്റെ മെറ്റാ (Meta) ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. നേരത്തെ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിരിച്ചുവിടലുകൾ ഉണ്ടായത്. ജീവനക്കാരിൽ ചിലർ തന്റെ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി സക്കർബർഗ് പറഞ്ഞു. ഏത് ഉദ്ദേശ്യത്തോടെ ആയാലും ആന്തരിക വിവരങ്ങൾ ചോർത്തുന്നത് മെറ്റായുടെ കമ്പനി നയങ്ങൾക്ക് വിരുദ്ധമാണ്. ജീവനക്കാർ കമ്പനിയിൽ ചേരുമ്പോൾ തന്നെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്താറുള്ളതാണെന്നും മെറ്റാ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. അടുത്തിടെ കമ്പനി നടത്തിയ അന്വേഷണത്തിൽ കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനാൽ അന്വേഷണം തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കമ്പനി ഗൗരവമായി കാണുന്നു. കൂടുതൽ ചോർച്ചകൾ തിരിച്ചറിയുന്നതിന് അനുസരിച്ച് നടപടിയെടുക്കുന്നത്…

Read More

ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. സർക്കാർ പദ്ധതികൾ മുതലുള്ള നിരവധി കാര്യങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പലർക്കുമുള്ള ആശങ്കയാണ് ആദായ നികുതി നോട്ടീസ് വരാതെ സേവിങ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്നത്. ആദായനികുതി നിയമം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ സേവിങ്സ് അക്കൗണ്ടിലെ ആകെ പണ നിക്ഷേപങ്ങളോ പിൻവലിക്കലുകളോ 10 ലക്ഷം രൂപയിൽ കൂടുതൽ ആകരുത്. ഈ പരിധി കവിഞ്ഞാൽ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നും അന്വേഷണങ്ങൾക്ക് കാരണമാകും. പ്രതിദിന പണമിടപാട് പരിധിപലപ്പോഴും ഉന്നയിക്കപ്പെടുന്ന മറ്റൊരു ചോദ്യം ഒരു ദിവസത്തെ പണമിടപാടുകളുടെ പരിധിയെക്കുറിച്ചാണ്. ആദായ നികുതി നിയമം സെക്ഷൻ 269ST പ്രകാരം ഒരു വ്യക്തിക്ക് ഒരു ഇടപാടിലോ അനുബന്ധ ഇടപാടുകളിലോ ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ രൂപ പിൻവലിക്കാൻ സാധ്യമല്ല. വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിലെ മൊത്തം പണ നിക്ഷേപം ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ…

Read More

കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടെസ്ല സ്ഥാപകനും ട്രംപ് ക്യാബിനറ്റ് അംഗവുമായ ഇലോൺ മസ്ക്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള അത്താഴ വിരുന്നിൽ ഇലോൺ മസ്ക് എത്തിയത് തന്റെ മൂന്നു കുട്ടികളുടെ മാതാവായ ശിവോൺ സിലിസിനൊപ്പം ആയിരുന്നു. പൊതുചടങ്ങുകളിൽ അധികം ഒരുമിച്ചു പ്രത്യക്ഷപ്പെടാത്ത ഇരുവരും ട്രംപിന്റെ അത്താഴ വിരുന്നിൽ എത്തിയത് സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്ത ആളാണ് ശിവോൺ സിലിസ്. നിലവിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് എന്ന ബ്രെയിൻ ടെക്നോളജി കമ്പനിയുടെ പ്രൊജക്റ്റ് ഡയറക്ടറാണ് ശിവോൺ. കാനഡയിലെ ഒൻടോറിയോയിൽ ജനിച്ച ശിവോണിന്റെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ കനേഡിയനുമാണ്. യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ്, ഫിലോസഫി ബിരുദങ്ങൾ നേടിയ ശിവോൺ ഐബിഎമ്മിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അവർ എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്തു. 2017ലാണ് ശിവോൺ ന്യൂറാലിങ്കിൽ എത്തിയത്. ഇരട്ടക്കുട്ടികൾ അടക്കം മൂന്ന്…

Read More