Author: News Desk

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ഉടൻ. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ പൂർത്തീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്. കത്ര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കശ്മീരിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. എന്നാൽ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ കൃത്യമായ തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. പ്രദേശത്തേക്കുള്ള കണക്റ്റിവിറ്റിയിൽ വിപ്ലവം സൃഷ്ടിക്കാൻ ട്രെയിൻ സർവീസിനു സാധിക്കും. കഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന തരത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, പ്രത്യേകിച്ച് കശ്മീരിലെ കഠിനമായ ശൈത്യകാലത്ത് സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നൽകുന്നു. യാത്രക്കാർക്ക് സുരക്ഷയും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കും. ജമ്മു റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് യുഎസ്ബിആർഎൽ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെയിൽവേ പ്രതിനിധി കൂട്ടിച്ചേർത്തു. The Vande Bharat Express to Kashmir…

Read More

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷനും 272 കിലോമീറ്റർ വയഡക്‌ടും പൂർത്തിയായി. ആകെ 508 കിലോമീറ്ററുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇതോടെ ഗണ്യമായ പുരോഗതി കൈവരിച്ചതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. നേരെത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഹമ്മദാബാദ് സന്ദർശിച്ച് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ വേഗതയിൽ കേന്ദ്ര മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ കണക്കനുസരിച്ച് പദ്ധതിയിൽ 386 കിലോമീറ്റർ പിയർ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കിയതിനു പുറമേ 372 കിലോമീറ്റർ പിയർ ജോലികൾ തയ്യാറാക്കുകയും 305 കിലോമീറ്ററിൽ ഗർഡർ കാസ്റ്റിംഗും നടത്തുകയും ചെയ്തിട്ടുണ്ട്. The Mumbai-Ahmedabad Bullet Train project has completed 386 km of pier foundation and 272 km of viaduct construction. Track laying…

Read More

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാണ സ്റ്റാർട്ടപ്പ് ഒല ഇലക്ട്രിക്കിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. നഷ്ടം കുറയ്ക്കുന്നതിനായി 1000ത്തിലധികം സ്ഥിരം ജീവനക്കാരേയും കരാർ തൊഴിലാളികളേയും പിരിച്ചുവിടാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒല ഇലക്ട്രിക്കിൽ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭരണം, കസ്റ്റമർ റിലേഷൻസ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ് ഒല പിരിച്ചുവിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ ഏകദേശം 500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 2024 മാര്‍ച്ചിൽ ഒലയില്‍ 4000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ നാലിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നത്. ഭവീഷ് അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഒല ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഫ്രണ്ട്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ച് ഓട്ടോമേറ്റ് ചെയ്തിരുന്നു. ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കി പിരിച്ചുവിടൽ പദ്ധതികൾ കാലക്രമേണ ക്രമീകരിക്കുമെന്ന് പേര് കമ്പനി പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിലവുകൾ കുറയ്ക്കുന്നതിനായി കമ്പനി ലോജിസ്റ്റിക്സും ഡെലിവറി തന്ത്രവും നവീകരിക്കുന്നതിനാൽ ഒലയുടെ ഷോറൂമുകളിലെയും…

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായ സുപലേൺ പുറത്തിറക്കി KSUM സ്റ്റാര്‍ട്ടപ്പായ ആംഗിള്‍ ബിലേണ്‍.  ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യ എഐ ലേര്‍ണിംഗ് പ്ലാറ്റ്ഫോം ആണ് സുപലേണ്‍. ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും.കെഎസ് യുഎമ്മിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഡ്യുടെക് കമ്പനിയായ ആംഗിള്‍ ബിലേണ്‍ വികസിപ്പിച്ച സുപലേണ്‍, വ്യവസായ മന്ത്രി പി.രാജീവാണ് പുറത്തിറക്കിയത്. പഠന സാമഗ്രികള്‍ക്ക് പുറമെ പഠന പദ്ധതി തയ്യാറാക്കുന്നതിനും മികച്ച പഠനരീതി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും ഇതിലൂടെ ലഭ്യമാകും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ് ഫോമിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് എഐ സഹായത്തോടെ മറുപടി ലഭിക്കും.സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുക, പഠനം സമ്മര്‍ദരഹിതമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സുപലേണ്‍…

Read More

വമ്പൻ നിക്ഷേപങ്ങൾക്ക് ഒരുങ്ങി ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം. അദാനി, ബജാജ്, ടാറ്റ, റിലയൻസ് തുടങ്ങിയ രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പുകളാണ് ആരോഗ്യ രംഗത്ത് വമ്പൻ പദ്ധതികളുമായി എത്തുന്നത്. ഏതാണ്ട് 19000 കോടി രൂപയുടെ നിക്ഷേപമാണ് ഈ നാല് കമ്പനികൾ ഹെൽത്ത് കെയർ രംഗത്ത് നടത്തുന്നത്. മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ അദാനി ഹെൽത്ത് സിറ്റികൾക്കായി (Adani Health Cities) 6000 കോടി രൂപയാണ് (USD 6.93 billion) അദാനി ഗ്രൂപ്പ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ആഗോളഭീമൻമാരായ മയോ ക്ലിനിക്കുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ആരോഗ്യ വ്യവസായ രംഗത്ത് ചുവടുറപ്പിക്കുക. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾക്കു പുറമേ മെഡിക്കൽ കോളേജുകൾ, നൂതന റിസേർച്ച് സംവിധാനങ്ങൾ എന്നിവയാണ് അദാനി ഹെൽത്ത് സിറ്റികളിൽ ഒരുങ്ങുക. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം പതിനായിരം കോടി രൂപയുടെ ആശുപത്രി ശൃംഖലയാണ് ബജാജ് ഗ്രൂപ്പ് ഇന്ത്യയിൽ കൊണ്ടുവരുന്നത്. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ (Breach Candy Hospital) 500 കോടി രൂപയുടെ…

Read More

ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താര ദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ സന്തോഷ വാർത്ത പങ്കുവെച്ചത്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ബോളിവുഡിലെ അതിസമ്പന്നരായ താരദമ്പതിമാരിൽ പെടുന്ന സിദ്ധാർത്ഥിന്റേയും കിയാരയുടേയും ആകെ ആസ്തി 145 കോടി രൂപയോളമാണ്. ലൈവ് മിന്റിന്റെ റിപ്പോർട്ട് പ്രകാരം 40 കോടി രൂപയാണ് കിയാര അദ്വാനിയുടെ 2025ലെ ആസ്തി. സിനിമാരംഗത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റ്, നിക്ഷേപങ്ങൾ തുങ്ങിയവയാണ് കിയാരയുടെ സമ്പത്ത് വർധിപ്പിക്കുന്നത്. മൂന്ന് കോടി രൂപയാണ് കിയാരയ്ക്ക് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലം ലഭിക്കുന്നത്. ബ്രാൻഡ് എൻഡോർസ്മെന്റിന് 1.5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. സെൻകോ ഗോൾഡ്, ഗ്യാലക്സി ചോക്ലേറ്റ്സ്, മിന്ത്ര തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഐക്കണാണ് കിയാര. 2025ലെ കണക്കനുസരിച്ച് സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് 105 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു ചിത്രത്തിന് 15 കോടി മുതൽ 20 കോടി രൂപ വരെയാണ് താരത്തിന്റെ…

Read More

അക്ഷരാർത്ഥത്തിൽ ചാക്ക് കണക്കിന് പണം കയ്യിലുള്ളവരാണ് പണച്ചാക്കുകൾ! അമേരിക്കയിൽ ചാക്കുണ്ടോ എന്നറിയില്ല, ഉണ്ടെങ്കിലും അതിൽ പണം ഇട്ട് വെക്കാറുണ്ടോ എന്നുമറിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും പണച്ചാക്കായ നടനായി മാറിയിരിക്കുകയാണ് ഡ്വെയിൻ ജോൺസൺ എന്ന റോക്ക്. നാല് വർഷങ്ങൾക്കു ശേഷമാണ് റോക്ക് പട്ടികയിൽ വീണ്ടും ഒന്നാമതെത്തുന്നത്. ഫോർബ്സ് പട്ടിക പ്രകാരം കഴിഞ്ഞ വർഷം $88 മില്യണാണ് താരം സമ്പാദിച്ചത്. ഹോളിവുഡിലെ മറ്റ് പണച്ചാക്കുകളായ റയാൻ റെയ്നോൾഡ്സ്, ജെറി സെയൻഫീൽഡ് തുടങ്ങിയവരെയാണ് താരം പിന്തള്ളിയിരിക്കുന്നത്. റെഡ് വൺ, മോന 2 തുടങ്ങിയ ചിത്രങ്ങളിലെ വരുമാനമാണ് ഡ്വെയിൻ ജോൺസണെ സമ്പന്ന നടൻമാരുടെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. 2024ൽ താരത്തിന്റെ 10 ചിത്രങ്ങളിൽ ആറെണ്ണവും ആനിമേറ്റഡ് ചിത്രങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. സാധാരണ ഗതിയിൽ ആനിമേറ്റഡ് ചിത്രങ്ങളിൽ താരങ്ങൾ വമ്പൻ തുക പ്രതിഫലമായി ലഭിക്കാറില്ല. ഫോർബ്സിന്റെ സമ്പന്നരായ 20 ആക്ടേർസിന്റെ പട്ടികയിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്. നിക്കോൾ കിഡ്മാൻ, മരിസ്ക ഹർഗിറ്റെ, സ്കാർലറ്റ ജോൺസൺ എന്നിവരാണ് പട്ടികയിൽ ഇടം…

Read More

“നിങ്ങൾ ക്യൂവിലാണ്. ദയവായി കാത്തു നിൽക്കൂ ” എന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ചരക്ക് കപ്പലുകളോട് പറയാനുള്ളത്.അടുത്ത രണ്ടു ദിവസത്തിനിടയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കിറക്കാൻ ഊഴം കാത്തു നിന്നത് പതിനെട്ടോളം കപ്പലുകൾ. തുറമുഖത്ത് നിർമാണം പൂർത്തിയായ ബെർത്തിൽ ഒരേ സമയം അടുപ്പിക്കാൻ കഴിയുക രണ്ടു കപ്പലുകൾ മാത്രമാണ്. ഇതിനിടയിലാണ് രാജ്യത്തെ വിവിധ കമ്പനികൾക്കുള്ള കണ്ടെയ്നറുകളുമായി കപ്പലുകൾ വിഴിഞ്ഞത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. എത്തുമെന്നു പ്രതീക്ഷിക്കുന്ന സമയത്ത് ബെർത്തിൽ കപ്പലുണ്ടെങ്കിൽ ബാക്കി കപ്പലുകൾ ഊഴം നോക്കി പുറങ്കടലിൽ നങ്കൂരമിടുകയോ, കൊളംബോ ഉൾപ്പെടെ സമീപ തുറമുഖങ്ങളിലേക്കു പോകുകയോ ചെയ്യുകയാണിപ്പോൾ ‘ വെള്ളിയാഴ്ച്ച രണ്ടു കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ച് ചരക്കിറക്കിയത്. ഇതേസമയം തന്നെ മറ്റു നാലു കപ്പലുകൾ കൂടി തുറമുഖത്ത് എത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. ഞായർ ദിവസം 5 കപ്പലുകളാണ് തുറമുഖത്തേക്ക് അടുപ്പിക്കാൻ ഷെഡ്യൂൾ ചെയ്തത്. മണിക്കൂറിൽ ശരാശരി 100 TEU കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിലവിൽ വിഴിഞ്ഞത്തെ തുറമുഖത്തിനുള്ളത്. 10 മണിക്കൂർ കൊണ്ട്…

Read More

ഭാവി സുസ്ഥിരമാക്കുക എന്നതാണ് പ്രമുഖ ഓട്ടോമോട്ടീവ് ബ്രാൻഡുകളുടെ ഇപ്പോഴത്തെ പ്രധാന ടാഗ് ലൈൻ. സുസ്ഥിരതയ്ക്ക് വേണ്ടി വൈദ്യുതിയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും ഈ കമ്പനികൾക്ക് അറിയാം. ഈ അറിവിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയാണ് ലോകോത്തര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവും ടൊയോട്ടയും. 2028ഓടെ ഇരു കമ്പനികളും ചേർന്ന് ആദ്യ സീരീസ്-പ്രൊഡക്ഷൻ ഹൈഡ്രജൻ കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനവിപണിയെ തന്നെ ഇല്ലാതാക്കാവുന്ന സഹകരണം എന്നാണ് ഇരു കമ്പനികളുടേയും പാർട്ണർഷിപ്പിനെ ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബിഎംഡബ്ല്യുവും ടൊയോട്ടയും ഹൈഡ്രജൻ ഇന്ധനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ബിഎംഡബ്ല്യു iX5 ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന പ്രോട്ടോടൈപ്പ്. ലോകമെങ്ങും ഈ മോഡൽ നിലവിൽ പരീക്ഷിക്കപ്പെടുകയും പ്രതീക്ഷിച്ച ഫലം നേടുകയും ചെയ്തു. മൂന്നോ നാലോ മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനുള്ള ശേഷി, ഒറ്റ ചാർജിൽ 1600 കിലോമീറ്റർ (300 മൈൽ) വരെ റേഞ്ച്, സ്‌പോർട്‌സ് കാറിന് യോജിച്ച പ്രകടനങ്ങളായ 401 എച്ച്‌പി, 6 സെക്കൻഡിനുള്ളിൽ…

Read More

‘പോടാ നേതാവല്ല, വാടാ നേതാവാണ്’ ഒയോ (Oyo) സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ (Ritesh Agarwal). ദൈനംദിന ബിസിനസ്സിൽ എല്ലാ കാര്യങ്ങളും ജോലിക്കാർ പോയി ചെയ്തോളും എന്ന നിലപാടുള്ള സംരംഭകരാണ് ‘പോടാ’ നേതാക്കൾ. എന്നാൽ എല്ലാ കാര്യങ്ങളും ജോലിക്കാർക്ക് ഒപ്പം നിന്ന് ചെയ്യുന്നവരാണ് ‘വാടാ’ നേതാക്കൾ. കഴിഞ്ഞ ദിവസം മുംബൈ ടെക് വീക്കിൽ സംസാരിക്കവേ റിതേഷ് നടത്തിയ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ജോലിക്കാർക്കും മറ്റ് സംരംഭകർക്കും മാതൃകയാകുകയാണ്. താൻ ഇപ്പോഴും തന്റെ ഹോട്ടലുകളിലെ വാഷ്‌റൂമുകൾ വൃത്തിയാക്കാറുണ്ട് എന്ന റിതേഷിന്റെ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്. ഒരു റോൾ മോഡലിംഗ് വ്യായാമമെന്ന നിലയിൽ വാഷ്‌റൂമുകൾ വൃത്തിയാക്കാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നേതൃത്വം പദവികളെ സംബന്ധിച്ച നെടുനീളൻ ലേഖനങ്ങളല്ല എന്നും, മറിച്ച് പ്രവർത്തനത്തിലൂടെ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതാണ് എന്നുമുള്ള വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ വെളിപ്പെടുത്തുന്നത്. ഒരു സംരംഭകനെന്ന നിലയിൽ ഭയം, നാണക്കേട്, അഹങ്കാരം ഇതെല്ലാം മുറിക്ക് പുറത്ത് ഉപേക്ഷിക്കുക. ഈ മൂന്ന് കാര്യങ്ങളുമാണ് സംരംഭക വിജയത്തിന്റെ…

Read More