Author: News Desk
മൾട്ടി കാർഗോ പോർട്ടായി വിഴിഞ്ഞത്തെ വികസിപ്പിക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ. വിഴിഞ്ഞം കേരളത്തിനും ഇന്ത്യയ്ക്കും മുൻപിൽ അനന്തസാധ്യതകൾ തുറക്കുന്നുവെന്നും ചാനൽ അയാമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ലോകമെങ്ങും നിന്നും ചരക്കുകൾ കയറ്റിയയക്കുന്നവർ വിഴിഞ്ഞം തുറമുഖത്തെ പ്രധാന ഗേറ്റ് വേ ആയി കാണുന്നു. സംസ്ഥാന ഗവൺമെന്റിന്റെ മികച്ച വ്യാവസായിക നയങ്ങൾ കൂടി ചേരുമ്പോൾ ഇത് കേരളത്തിന് ഏറെ ഗുണകരമാകും. ലോജിസ്റ്റിക്സ് പാർക്കുൾപ്പെടെ വിഴിഞ്ഞത്തിന്റെ ഭാഗമായി വരുന്ന വികസനം വളരെ വലുതായിരിക്കും. വിഴിഞ്ഞത്തിന് ഒരുപോലെ കണ്ടെയിനർ, ഡ്രൈ കാർഗോ, ലിക്വിഡ് കാർഗോ തുടങ്ങിയവ കൈകാര്യം ചെയ്യാനാകുന്ന തരത്തിലേക്ക് ഉയർത്താൻ അദാനി പോർട്ട്സ് പ്രതിബദ്ധമായിരിക്കുമെന്നും പ്രദീപ് ജയരാമൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞത്തിന്റെ ആദ്യ ചുവടുകൾ അതിശയകരമാണ്. അടുത്ത 3-5 വർഷങ്ങൾക്കുള്ളിൽ ഈ മേഖലയിൽ തന്നെ പ്രകടമായ വികസനത്തിനും മാറ്റത്തിനും വിഴിഞ്ഞം തുറമുഖം വഴിതുറക്കും. മികച്ച വ്യാവസായിക മേഖലയായി സംസ്ഥാനത്തെ മാറ്റിയെടുക്കാൻ…
ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ്‌ലൈനുമായി ഇന്ത്യ. രാജ്യത്തെ പൊതുമേഖലാ എണ്ണശുദ്ധീകരണശാലകൾ നിർമിക്കുന്ന പൈപ്പ്ലൈൻ ജൂണിൽ പൂർണ്ണമായും കമ്മീഷൻ ചെയ്യും. ഇന്ധന ഗതാഗത ചിലവ് ഗണ്യമായി കുറയ്ക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും വികസനം സഹായകരമാകും. 1.3 ബില്യൺ ഡോളറിന്റെ പദ്ധതി ഇന്ത്യയിലെ എൽപിജി രംഗത്തെ സുപ്രധാന വികസനമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പൈപ്പ്‌ലൈൻ ഡയറക്ടർ എൻ. സെന്തിൽ കുമാർ പറഞ്ഞു. എൽപിജി ഒരു കൺവെയർ ബെൽറ്റിൽ ഇടുന്നത് പോലെ എളുപ്പമായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ചേർന്ന് IHB എന്ന സംയുക്ത സംഘം രൂപീകരിച്ചിരുന്നു. ഗുജറാത്തിലെ കണ്ട്ല മുതൽ യുപിയിലെ ഗോരഖ്പൂർ വരെ 2,800 കിലോമീറ്ററാണ് പൈപ്പ്ലൈനിന്റെ നീളം. പ്രതിവർഷം ഏകദേശം 8.3 ദശലക്ഷം ടൺ എൽപിജി എത്തിക്കാനാകും. ഇത് ഇന്ത്യയുടെ മൊത്തം ഡിമാൻഡിന്റെ 25% ആണ്. ആദ്യ ഘട്ടം മാർച്ചിൽ കമ്മീഷൻ ചെയ്യപ്പെടുമെന്നും ഈ വർഷം മധ്യത്തോടെ പൂർണ്ണമായും…
പാറശ്ശാല ചെങ്കലിലെ സംരംഭക ദമ്പതികൾക്ക് അവരുടെ ഇഷ്ടിക ചൂള സംരംഭം ഇനി തടസ്സമില്ലാതെ തുറന്ന് പ്രവർത്തിപ്പിക്കാം. ട്രേഡ് യൂണിയനുകളുടെ എതിർപ്പും തർക്കവും കാരണം, ചൂള കയറ്റി അയക്കാതെ കുറേനാളായി പ്രതിസന്ധി തുടരുകയായിരുന്നു. ദമ്പതികളായ സംരംഭകർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ട്രേഡ് യൂണിയനുകൾ നിലപാട് മാറ്റാൻ തയ്യാറായിരുന്നില്ല. കോടതി നിലപാട് കടുപ്പിച്ചതോടെ, പുഷ്പ കുമാരിയുടെ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ എല്ലാ സംരക്ഷണവും നൽകുമെന്ന് പാറശ്ശാല SI വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന വ്യവസായ – നിക്ഷേപ ഉച്ചകോടിയുടെ സമാപനത്തിന് പിന്നാലെ ട്രേഡ് യൂണിയന്‍ ഇടപെടലിൽ നിസ്സഹായയായ ഒരു സംരംഭക സ്ത്രീയുടെ സ്ഥാപനം പൂട്ടുന്ന നിലയിലായ വാർത്തയാണ് കേരളത്തെ ഉലച്ചത്.. കൂലി വര്‍ദ്ധനയും മുട്ടാപ്പോക്ക് ന്യായങ്ങളും പറഞ്ഞ് പുറത്ത് നിന്നുള്ള ചുമട്ട് തൊഴിലാളി യൂണിയനുകളാണ് പാറശാല ചെങ്കലില്‍ വനിത വ്യവസായിയുടെ ഇഷ്ടിക ചൂള പൂട്ടിച്ചത്. എകെടി വയര്‍ കട്ട് ബ്രിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുക്കാരിയായ വനിതാ സംരംഭകയ്ക്കാണ് സംരംഭക രംഗത്ത്…
ഈ മാസത്തോടെ മെട്രോ ഭൂപടത്തിൽ ഇടംപിടിക്കാൻ സൗത്ത് മുംബൈ. കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈ നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭൂഗർഭ മെട്രോ പദ്ധതി (മെട്രോ 3) നിലവിൽവന്നത്. ആരേ കോളനിക്കും ബികെസിക്കും ഇടയ്ക്കായിരുന്നു ഈ മെട്രോ. ഇപ്പോൾ മെട്രോ 3യുടെ വിപുലീകരണത്തോടെയാണ് ഇത് സൗത്ത് മുംബൈയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വർളി പാതയിലെ നിരക്ക് പത്ത് രൂപ മുതൽ അറുപതു രൂപ വരെയാണ്. ഗതാഗതക്കുരുക്കില്ലാതെ കുറഞ്ഞ ചിലവിൽ സഞ്ചരിക്കാം എന്നതാണ് ഭൂഗർഭ മെട്രോയെ ആകർഷകമാക്കുന്നത്. 60 രൂപയ്ക്ക് യാത്രക്കാർക്ക് ലേഡി ജംഷഡ്ജി റോഡ്, ഡോ. ആനി ബസന്റ് റോഡ് എന്നിവയിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാം. ഒപ്പം ധാരാവി, ദാദർ, സിദ്ധിവിനായക്, വർളി തുടങ്ങിയ ഇടങ്ങളിലൂടെയും സഞ്ചരിക്കാൻ സാധിക്കും. റോഡ് ഗതാഗതത്തിന് മികച്ച ബദലായി മാറാൻ ഈ പാതയ്ക്ക് കഴിയുമെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പറഞ്ഞു. ഭൂഗർഭ പാതയിലേക്ക് എത്തിച്ചേരാനുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ മെട്രോ 3 കൂടുതൽ ആകർഷകമാകും…
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ലാപ്‌ടോപ്പ് പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിഡിഎൻ (VVDN) ടെക്നോളജീസ് എന്ന കമ്പനിയുടെ ഇന്ത്യൻ നിർമിത ലാപ്ടോപ്പ് പരീക്ഷിക്കുന്ന വീഡിയോയാണ് മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ഹാർഡ്‌വെയർ, മദർബോർഡ്, മെക്കാനിക്കൽസ്, ബോഡി, സോഫ്റ്റ്‌വെയർ എന്നിവ ഇന്ത്യയിൽ നിർമിച്ച ലാപ്ടോപ്പ് അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണെന്ന് കേന്ദ്ര മന്ത്രി പങ്കിട്ട വീഡിയോയിൽ വിവിഡിഎൻ ടെക്‌നോളജീസ് സിഇഒ പുനീത് അഗർവാൾ വ്യക്തമാക്കി. വീഡിയോയിൽ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം വൈറ്റ്-ലേബലിംഗിനായി ഒഇഎമ്മുകൾക്ക് എൻട്രി ലെവൽ ലാപ്‌ടോപ്പ് സൊല്യൂഷനുകൾ വിവിഡിഎൻ ടെക്നോളജീസ് നൽകുന്നു. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 14 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റൽ സെലിറോൺ പ്രൊസസർ, 256 ജിബി വരെയുള്ള സാട്ട എസ്എസ്ഡി സ്റ്റോറേജ്, 8 ജിബി വരെ റാം, മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിവയാണ് ലാപ്ടോപ്പിന്റെ സവിശേഷതകൾ. Ashwini Vaishnaw tests VVDN’s Made-in-India laptop,…
യുഎഇ ഗോൾഡൻ വിസ മാതൃകയിൽ ഗോൾഡ് കാർഡ് വിസയുമായി യുഎസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിലവിലുള്ള ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിന് പകരം യുഎസ് പൗരത്വത്തിന് ഗോൾഡ് കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരാഗത ഗ്രീൻ കാർഡിന്റെ പരിഷ്കരിച്ച പതിപ്പായ പുതിയ ഗോൾഡ് വിസയ്ക്ക് 5 മില്യൺ ഡോളർ അഥവാ 43.5 കോടി രൂപയാണ് ചിലവ് വരിക. ഗോൾഡ് കാർഡിനായി അപേക്ഷിക്കുന്നവർ സമ്പന്നരും ഒട്ടേറെ പേർക്ക് തൊഴിൽ നൽകുന്നവരും ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് കുടിയേറ്റ നയത്തിലെ സുപ്രധാന മാറ്റമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്. അതേ സമയം ട്രംപിന്റെ പ്രഖ്യാപനം യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ ഉയർന്ന ആസ്തിയുള്ളവരും യുഎസ്സിൽ താമസക്കാരാകാൻ ആഗ്രഹിക്കുന്നവരുമായ വ്യക്തികളെ എങ്ങനെ ബാധിക്കും എന്ന് വിശകലനം ചെയ്യുകയാണ് യുഎഇ മാധ്യമമായ ഖലീജ് ടൈംസ്. 800000 ഡോളർ നിക്ഷേപിച്ച് വിദേശ നിക്ഷേപകർക്ക് ഗ്രീൻ കാർഡ് നേടാൻ അനുവദിച്ചിരുന്ന EB-5 പ്രോഗ്രാം ഇതോടെ പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഎസ്. പുതിയ ഗോൾഡ്…
ടിഡിഎസിലെ ക്രമക്കേടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണ ക്യാംപയിനിന്റെ ഭാഗമായി 40000ത്തിലധികം നികുതിദായകർക്ക് നോട്ടീസ് അയക്കും. ടിഡിഎസ്/ടിസിഎസ് കുറയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാത്ത വ്യക്തികൾക്കും കമ്പനികൾക്കുമെതിരേയാണ് ആദായനികുതി വകുപ്പ് നടപടി. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിക്കുന്നത്. ടിഡിഎസ് പേയ്‌മെന്റിൽ നിരവധി ക്രമക്കേടുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണ്ടെത്തിയിരുന്നു. ടിഡിഎസ് അടയ്ക്കാത്ത ആളുകളെ പിടികൂടാൻ ബോർഡ് 16 പോയിന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഡാറ്റാ അനലിസ്റ്റ് ടീം അന്വേഷണത്തിനായി അത്തരം നികുതിദായകരുടെ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. ഇവർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. നികുതി സംബന്ധിച്ച തെറ്റ് തിരുത്താൻ അവസരം എന്ന നിലയ്ക്കാണ് നികുതിദായകർക്ക് നോട്ടീസ് അയയ്ക്കുന്നതുമായി കേസുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ നിരന്തരം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആദായനികുതി വകുപ്പ് തയ്യാറെടുക്കുകയാണ്. ഇതിനുപുറമേ ടിഡിഎസ് കിഴിവും മുൻകൂർ നികുതി പേയ്‌മെന്റും തമ്മിൽ വലിയ വ്യത്യാസമുള്ള കേസുകളിലും നടപടിയെടുക്കും. കമ്പനികൾ…
ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമൻമാരായ എപി മുള്ളർ മെർസ്ക് (A.P. Moller Maersk). തുറമുഖങ്ങൾ, ടെർമിനലുകൾ, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലാണ് 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന് എപിഎം ടെർമിനൽസ് സിഇഒ കീത്ത് സ്വെൻഡ്‌സെൻ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്തിലെ പിപാവാവ് ടെർമിനൽ വിപുലീകരണം, മഹാരാഷ്ട്രയിലെ വധ്വാൻ തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ വികസനം, ഇന്ത്യയിലെ ലോജിസ്റ്റിക്സ് വിഭാഗം എന്നിവയിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി കീത്ത് സ്വെൻഡ്‌സെൻ പറഞ്ഞു. തുറമുഖങ്ങളിലും ടെർമിനലുകളിലും, ലാൻഡ്‌സൈഡ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിലും ഏകദേശം 5 ബില്യൺ ഡോളറിന്റെ നിക്ഷേപ അവസര പൈപ്പ്‌ലൈൻ കാണുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മുഴുവൻ വിതരണ ശൃംഖല ആവശ്യങ്ങളും ഒരിടത്ത് ആക്‌സസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ കഴിയും. തുറമുഖം കൈകാര്യം ചെയ്യൽ, ഗതാഗത മാർഗ്ഗങ്ങൾ, വെയർഹൗസിംഗ്, വിതരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…
എയർപോർട്ടുകളിൽ അടക്കം റീട്ടെയിൽ, ഭക്ഷ്യ സേവനങ്ങൾ വികസിപ്പിക്കാൻ ഒരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. വിമാനത്താവള ബിസിനസ്സിൽ നിന്നുള്ള നോൺ-എയറോനോട്ടിക്കൽ വരുമാനം വർദ്ധിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിൽ 270 റീട്ടെയിൽ സ്റ്റോറുകളും 50 ഭക്ഷണ പാനീയ (F&B) ഔട്ട്‌ലെറ്റുകളും തുറക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ഘട്ടമായി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഹൈവേകളിലേക്കും മാളുകളിലേക്കും വ്യാപിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവിൽ വിമാനത്താവളങ്ങളിലെ ആഗോള, പ്രാദേശിക റീട്ടെയിലർമാരായ ഡൊമിനോസ്, യം ബ്രാൻഡ്സ്, ടാറ്റാ ഗ്രൂപ്പ്, റിലയൻസ് തുടങ്ങിയവയ്ക്ക് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം വെല്ലുവിളി ഉയർത്തും. റിപ്പോർട്ടുകൾ പ്രകാരം അദാനി ഗ്രൂപ്പ് വിമാനത്താവള വരുമാനത്തിന്റെ ഏകദേശം മൂന്നിൽ നാല് ഭാഗത്തേക്ക് നോൺ-എയ്‌റോ ബിസിനസ്സുകളുടെ സംഭാവന ഉയർത്താൻ പദ്ധതിയിടുന്നു. ഇലക്ട്രോണിക്സ്, സൗന്ദര്യവർധന വസ്തുക്കൾ, ചോക്ലേറ്റുകൾ, ആൾക്കോ-ബെവ്, കോഫി, ജീവിതശൈലീ ഉൽപന്നങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവയിലാണ് അദാനി റീട്ടെയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി വിമാനത്താവളം.…
ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ ലോകപ്രശസ്ത vfx കമ്പനിയായ ടെക്‌നികളര്‍ (Technicolor). പാരീസ് ആസ്ഥാനമായുള്ള ടെക്നികളർ ഗ്രൂപ്പിന്റെ ആഗോള അടച്ചുപൂട്ടലിന്റെ ഭാഗമായാണ് ടെക്നികളർ ഇന്ത്യ എന്ന പേരിലുള്ള ഇന്ത്യയിലെ സ്റ്റുഡിയോകൾ പൂട്ടുന്നത്. നിരവധി ഹോളിവുഡ് സിനിമാ നിർമ്മാണ സ്ഥാപനങ്ങളുടെ മുഴുനീള ഫീച്ചർ ഫിലിമുകൾക്ക് വിഷ്വൽ ഇഫക്‌ടുകളും ആനിമേഷൻ ഗ്രാഫിക്‌സും വികസിപ്പിച്ചിട്ടുള്ള കമ്പനിയുടെ മുംബൈ, ബെംഗളൂരു സ്റ്റുഡിയോകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിൽ 3200ഓളം പേർക്കാണ് ടെക്നികളറിന്റെ അടച്ചുപൂട്ടലോടെ ജോലി നഷ്ടപ്പെടുക. ഇതിൽ 3000ഓളം പേർ ബെംഗളൂരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫ്രാൻസ്, യുഎസ്, ക്യാനഡ എന്നിവിടങ്ങളിലായി 10000ത്തിലധികം ജീവനക്കാരാണ് ടെക്നികളറിന് ഉള്ളത്. അടച്ചുപൂട്ടലിനെ കുറിച്ച് ടെക്നികളർ ഇന്ത്യ മേധാവി ബിരേന്‍ ഘോഷ് പ്രതികരണം നടത്തി. കമ്പനി സാമ്പത്തികമായും പ്രവർത്തനപരമായും മുന്നോട്ട് പോകുന്നില്ല, ഒരു സ്ഥാപനമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കമ്പനി എത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നേരത്തെ ബിസിനസ് തുടരുന്നതിന് നിക്ഷേപകരെ കണ്ടെത്താൻ കഴിയാത്തതിനാൽ മാതൃകമ്പനിയായ ടെക്‌നികളർ ഗ്രൂപ്പ് ഫ്രാൻസിലെ കോടതിയിൽ…