Author: News Desk

കേരളത്തിൽ സർവീസ് നടത്താൻ 20 കോച്ചുള്ള പുതിയ വന്ദേഭാരത് എത്തി. നിലവിലെ 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് പകരമാണ് ഈ തീവണ്ടി ഓടിക്കുക. നാല് കോച്ചുകൾ അധികം വരുമ്പോൾ നിലവിലെ വന്ദേഭാരതിലെ 1016 സീറ്റിനൊപ്പം 312 സീറ്റുകൾ വർധിക്കും. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയതോടെ ഓറഞ്ചു കളറുള്ള പുതിയ വന്ദേ ഭാരത് രാവിലെ കൊച്ചുവേളിയിലെത്തി. ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വന്ദേ ഭാരത് സർവീസ് കേരളത്തിലാണ്. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്‌. ഒന്നരമാസം മുമ്പ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച പുതുതായി രണ്ട് വന്ദേഭാരതുകളിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറിയിരുന്നു . ഇതിൽ ദക്ഷിണ റെയിൽവേയുടെ ട്രെയിനാണ് ചെന്നൈ അമ്പത്തൂരിൽ നിന്ന് കേരളത്തിനു ലഭിച്ചത് . നിലവിൽ തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട്‌ കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി…

Read More

നികുതി വെട്ടിപ്പ് നടത്തുന്നവരെ DigiYatra വിവരങ്ങൾ വെച്ച് ആദായ നികുതി വകുപ്പ് പിടികൂടും എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഇത്തരത്തിൽ വന്ന വാർത്തകൾ തെറ്റാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിഐബി ഫാക്ട് ചെക്ക് വിഭാഗം. ആദായ നികുതി വകുപ്പും സിവിൽ ഏവിയേഷൻ മന്ത്രാലയവും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫിസിക്കൽ ഡോക്യുമെൻ്റുകളുടെ ആവശ്യമില്ലാതെ ചെക്ക്-ഇൻ, സെക്യൂരിറ്റി, ബോർഡിംഗ് ഗേറ്റുകൾ എന്നിങ്ങനെ വിവിധ ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരുടെ ഐഡൻ്റിറ്റി പരിശോധിക്കാൻ ഉപയോഗിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഡിജി യാത്ര. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിൽ ഡിജി യാത്ര ഫൗണ്ടേഷൻ എന്ന കമ്പനി നടത്തി വരുന്ന ഡിജിറ്റൽ സംരംഭമാണിത്. ഡിസംബർ 30ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലാണ് ഡിജി യാത്ര വിവരങ്ങൾ ഉപയോഗിച്ച് ആദായ നികുതി വകുപ്പ് നികുതി വെട്ടിക്കുന്നവരെ കുടുക്കും എന്ന തരത്തിൽ ആദ്യം പോസ്റ്റ് വന്നത്. ആദായ നികുതി വകുപ്പ് ഡിജി യാത്രാ വിവരങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണ് എന്ന തരത്തിലായിരുന്നു…

Read More

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 56,700 കിലോമീറ്റർ വരുന്ന റോഡുകളാണ് കേന്ദ്ര ഹൈവേ മന്ത്രാലയം നിർമിച്ചത്. 2025ൽ ഇവയുടെനിർമാണ നിലവാരവും പരിപാലനവും ഉയർത്തി മികച്ചതും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഹൈവേ വികസനത്തിന്റെ കാര്യത്തിൽ പേരെടുക്കുമ്പോഴും ഡൽഹി-‍ജയ്പൂർ (NH-48), അമൃത്സർ-ജാംനഗർ പോലുള്ള പാതകളിൽ നിർമാണ അപാകതകളുണ്ട് എന്ന വിമർശനമുണ്ട്. ഇത്തരത്തിലുള്ള വിമർശനങ്ങളെ ഉൾക്കൊണ്ട് ഭാവിയിൽ നിർമാണ മികവിന് പ്രാധാന്യം നൽകും എന്ന് ഹൈവേ മന്ത്രാലയം ഉറപ്പുനൽകുന്നു. ഡൽഹി-മുംബൈ അതിവേഗപാതയാണ് 2025ൽ പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന പദ്ധതി. 1,380 കിലോമീറ്റർ ദൂരമുള്ള പദ്ധതിയുടെ നിർമാണച്ചിലവ് 13 ബില്യൺ ഡോളറാണ്. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയാണ് നിർമാണം പുരോഗമിക്കുന്ന മറ്റൊരു പാത. 13000 കോടി രൂപ ചിലവിൽ നിർമിക്കുന്ന പാത 210 കിലോമീറ്ററാണ്. ബെംഗളൂരു-ചെന്നൈ അതിവേഗ പാതയാണ് 2025ൽ പ്രവർത്തനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു എക്സ്പ്രസ് വേ. 260 കിലോമീറ്റർ വരുന്ന പാതയുടെ നിർമാണച്ചിലവ് 16500 കോടിയാണ്. പ്രൊജക്റ്റ് ബെയ്സ്ഡ് നിർമാണത്തിന് പകരം…

Read More

കാഴ്ചാനുഭവങ്ങൾ നവീകരിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾക്കു ശേഷവും കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ട് ദൂരദർശൻ (DD). പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആയ ദൂരദർശനിൽ 2022ലെ വ്യൂവർഷിപ്പ് 724 മില്യൺ ആയിരുന്നു. എന്നാൽ 2024ൽ ഇത് 656.4 മില്യണായി ചുരുങ്ങി. ഡിസംബറിൽ പുറത്തുവിട്ട കമ്യൂണിക്കേഷൻ ആൻഡ് ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ദൂരദർശനിലെ ജോലി ഒഴിവുകളിലും വൻ വർധനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. 2023ൽ 12420 ഒഴിവുകൾ ഉള്ളിടത്ത് 2024ൽ 13708 ആയി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ (MIB) കണക്ക് പ്രകാരം ഡിഡി നെറ്റ് വർക്കിനു കീഴിൽ 35 സാറ്റലൈറ്റ് ടിവി ചാനലുകളുണ്ട്. ഇതിൽ 7 എണ്ണം ഇന്ത്യയിലെങ്ങും സംപ്രേക്ഷണം ഉള്ളതും 28 എണ്ണം പ്രാദേശിക തലത്തിൽ മാത്രം സംപ്രേക്ഷണമുള്ളവയുമാണ്. ദൂരദർശൻ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരുക്കുമെന്നും എംഐബി അറിയിച്ചു. പരിപാടികളിൽ വൈവിധ്യം…

Read More

മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നത്. ഇതിനായുള്ള റെയിൽപ്പാതാ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിനു (NHSRCL) കീഴിലാണ് 508 കിലോമീറ്ററുള്ള അതിവേഗ റെയിൽപ്പാതാ നിർമാണം. ഇതിൽ 243 കിലോമീറ്ററോളം വയാഡക്റ്റ് നിർമാണം പൂർത്തിയായിട്ടുണ്ട്. 13 നദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളും നിരവധി ടണൽ പാതകളും അടങ്ങുന്നതാണ് അതിവേഗ റെയിൽപ്പാത. സ്റ്റീൽ, പ്രീ-സ്ട്രെസ്ഡ് കോൺഗ്രീറ്റ് പാലങ്ങളാണ് പാതയിൽ നിർമിക്കുക. ഗുജറാത്തിൽ വഡോദര, സൂറത്, നവസാരി ജില്ലകളിൽ റീഎൻഫോർസ്ഡ് ട്രാക്ക് നിർമാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലാകട്ടെ ബാന്ദ്ര-കുർല കോംപ്ലക്സ് 21 കിലോമീറ്റർ ടണൽ പൂർത്തിയായി വരുന്നു. ജാപ്പനീസ് സഹകരണത്തോടെയാണ് ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്നത്. പരിശീലനയോട്ടത്തിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ട്രെയിനിന് മണിക്കൂറിൽ 260 കിലോമീറ്ററാകും ട്രെയിൻ ഓടിത്തുടങ്ങുമ്പോഴുള്ള വേഗപരിധി. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിനുമായി എത്തിയിരിക്കുകയാണ് ചൈന. മണിക്കൂറിൽ 450 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് ചൈന…

Read More

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഇതിഹാസ താരങ്ങളിലൊരാണ് സൗരവ് ഗാംഗുലി. കായിക മികവ് കൊണ്ട് നിരവധി ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായിരുന്നു. സൗരവിന്റെ ഏക മകളാണ് സന ഗാംഗുലി. പിതാവിന്റെ വഴിയിൽ നിന്നും ഏറെ വ്യത്യസ്തമായ കരിയറാണ് സനയുടേത്. കൊൽക്കത്തയിലെ ലൊറെറ്റോ സ്കൂളിൽ നിന്ന് അക്കാഡമിക് യാത്ര ആരംഭിച്ച സന യുകെയിലെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. യുകെയിലെ പഠനകാലത്ത് തന്നെ സന എനാക്‌റ്റസ് എന്ന കമ്പനിയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ഇത് കൂടാതെ സന എച്ച്എസ്ബിസി, കെപിഎംജി, ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലേസ്, ഐസിഐസിഐ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കായി ജോലി ചെയ്തു. ബിരുദം പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ സനയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ എംഎൻസികളിൽ ഒന്നായ PwCയിൽ ഇന്റേൺഷിപ്പ് അവസരം ലഭിച്ചു. PwCയുടെ വിദഗ്ധ തൊഴിലാളികൾക്കുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനാണ് സനയ്ക്ക് അവസരം ലഭിച്ചത്. പ്രതിവർഷം 30 ലക്ഷം രൂപയാണ്…

Read More

എന്ത് പറയുന്നു എന്നതിനേക്കാൾ അത് എങ്ങനെ പറയുന്നു എന്നതിലാണ് സുധി എപ്പോഴും പ്രാധാന്യം നൽകാറുള്ളത്. ആ പറയുന്ന രീതി കൃത്യമായ സംവേദനക്ഷമതയുള്ളതുമായിരിക്കും. സ്കൂൾ കാലഘട്ടത്തിൽ സുധി പഠിത്തത്തിൽ പുറകോട്ടായിരുന്നു. പത്താം ക്ലാസ്സിൽ തോറ്റ അദ്ദേഹം തുടർന്ന് കൂലിപ്പണിക്കാരനായി. നിരവധി തിക്താനുഭവങ്ങളിലൂടെയും കളിയാക്കലുകളിലൂടെയും സുധി കടന്നുപോയി. അവിടെനിന്നും എന്തെങ്കിലും ആകണം എന്ന ചിന്തയാണ് ഇംഗ്ലീഷ് പഠനത്തിലേക്കും പഠിപ്പിക്കുന്നതിലേക്കും സംരംഭം ആരംഭിക്കുന്നതിലേക്കും സുധിയെ കൊണ്ടെത്തിച്ചത്. എന്നാൽ സുധി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ പോയല്ല ഇംഗ്ലീഷ് പഠിച്ചത്, ഗോവയിൽ പോയാണ്! ആദ്യം സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ സുധി അവിടെ വഴിയരകിലെ കച്ചവടക്കാർ പോലും അനായാസേന ഇംഗ്ലീഷ് പറയുന്നത് കണ്ടും കേട്ടും അന്തം വിട്ടു. പിന്നീട് നിരവധി തവണ സുധി ഗോവയിലെത്തി, ഇംഗ്ലീഷ് പഠിക്കാൻ. ഇത് അതിശയോക്തിയല്ല. ഓരോ അപരിചിതരേയും സുധി ഓരോ പുതിയ അവസരങ്ങളായി കണ്ടു. ഇന്നത്തെപ്പോലെ അന്ന് ഓൺലൈൻ ക്ലാസ്സുകൾ പോലുള്ള അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സുധിക്ക് ഇംഗ്ലീഷ് പഠനത്തിനായി ഇങ്ങനെയൊരു വഴി കണ്ടെത്തേണ്ടി വന്നത്.…

Read More

ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമങ്ങൾ വികസിപ്പിക്കാനൊരുങ്ങി ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (MIB). ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കുന്ന പ്രക്രിയയിലാണ് എംഐബിയെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും ധാർമിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിനുമാണ് നിയമം ഊന്നൽ നൽകുക. ഉപഭോക്തൃ ഡാറ്റ ഉപയോഗം, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് തുടങ്ങിയവയും നിയമങ്ങളിൽ ഉൾപ്പെടുത്തും. ഡിജിറ്റൽ പരസ്യ നയം 2023, നിർദ്ദിഷ്‌ട പരസ്യങ്ങൾക്കുള്ള സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പോലുള്ള സുതാര്യമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പരസ്യ സമ്പ്രദായങ്ങൾ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. എംഐബിയുടെ ഡിമാൻഡ്സ് ഫോർ ഗ്രാൻ്റ്സ് (2024-25) സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട് ഡിസംബറിൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം കേന്ദ്ര ഗവൺമെൻ്റ് ‘ബിസിനസ് റൂളുകളുടെ അലോക്കേഷൻ’ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇത് പ്രകാരം ഓൺലൈൻ പരസ്യങ്ങളുമായി ബന്ധപ്പെട്ടതും ഓൺലൈൻ ഉള്ളടക്ക ദാതാക്കൾ/പ്രസാധകർ ലഭ്യമാക്കിയ ഉള്ളടക്കം തുടങ്ങിയവയും എംഐബിക്ക് കീഴിലാക്കി. The Ministry of…

Read More

രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് രംഗം വൻ വളർച്ച നേടുമ്പോൾ ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലേക്ക്. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിന്റെ (DPIIT) കണക്കുകൾ പ്രകാരം രാജ്യത്ത് ഔദ്യോഗികമായി ഉള്ളത് 157066 സ്റ്റാർട്ടപ്പുകളാണ്. ഇതിൽ 73000ലധികം സ്റ്റാർട്ടപ്പുകളുടെ തലപ്പത്ത് വനിതകളാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ആധുനിക ഇന്ത്യയിലെ സംരംഭകത്വത്തിന്റെ അർത്ഥം പുനർനിർവചിക്കുന്നതാണ് ഈ കണക്കുകൾ. പരമ്പരാഗത വ്യവസായങ്ങളിൽ നിന്നും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയുടെ തെളിവ് കൂടിയാണിത്. ലോകത്തിലെതന്നെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാണ് ഇന്ത്യയുടേത്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള 100 സ്റ്റാർട്ടപ്പുകൾ അഥവാ യൂണിക്കോണുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് രംഗത്തിന്റെ നെടുംതൂണുകളാണ്. ഇന്റർനെറ്റ് സർവവ്യാപിയായതും ചലനാത്മകമായ തൊഴിൽശക്തിയും മുതൽക്കൂട്ടാക്കിയാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ സംരംഭകത്വ ലോകം മാതൃകാപരമായ മുന്നേറ്റം സാധ്യമാക്കിയത്. ഓഹരിവിപണിയിൽ 29200 കോടി രൂപ സമാഹരിച്ച് പതിമൂന്ന് സ്റ്റാർട്ടപ്പുകളാണ് 2024ൽ നാഴികക്കല്ല്…

Read More

ആഢംബര കാറുകളുടെ അമ്പരിപ്പിക്കുന്ന ശേഖരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ഉള്ളത്. ആ വാഹന ശേഖരത്തിലേക്ക് പുതിയ ആഢംബര വാഹനം കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് സച്ചിൻ. Range Rover SV ലക്ഷ്വറി എസ് യുവി ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക് അടുത്ത് വില വരുന്ന ആഢംബര എസ് യുവി സച്ചിന്റെ ഗാരേജിലെ ആദ്യ റേഞ്ച് റോവർ കൂടിയാണ്. അടുത്തിടെ വിമാനത്താവളത്തിലേക്ക് തന്റെ പുതിയ റേഞ്ച് റോവറിൽ എത്തുന്ന സച്ചിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. റേഞ്ച് റോവറിന്റെ എസ് വി പിഎച്ച്ഇവി എഡിഷന്റെ സെഡോണ റെഡ് നിറത്തിലുള്ള വാഹനമാണ് ഇതിഹാസ താരം സ്വന്തമാക്കിയത്. വെള്ള, കറുപ്പ്, എമറാൾഡ് ഗ്രീൻ എന്നി നിറങ്ങളിലും ഈ വാഹനം ലഭ്യമാണ്. 13.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ 13.1 ഇഞ്ച് റിയർ എന്റർടെയ്ൻമെന്റ് സ്ക്രീൻ, മെറിഡിയൻ 3ഡി സൗണ്ട് സിസ്റ്റം തുടങ്ങ് നിരവധി ഫീച്ചേർസാണ് ഈ റേഞ്ച് റോവറിലുള്ളത്. ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ…

Read More