Author: News Desk
ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗതാഗത സംവിധാനം അവസാനഘട്ട പരീക്ഷണത്തിൽ. വിമാനത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർലൂപ് പോഡുകളിൽ ബംഗ്ലുരുവിൽ നിന്ന് ചൈന്നെയിലെത്താൻ അര മണിക്കൂറിൽ താഴെ മതിയാകും. നിലവിൽ വിമാനത്തിൽ ഒരുമണിക്കൂറിലധികം സമയം വേണം ബംഗ്ലുരു ചെന്നൈ യാത്രയ്ക്ക്. IIT മദ്രാസ് ക്യാംപസിലാണ് ഇന്ത്യയുടെ ഹൈപ്പർലൂപ് പരീക്ഷിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഫണ്ടിംഗിലും മേൽനോട്ടത്തിലുമാണ് ഹൈപ്പർലൂപ് ഒരുങ്ങുന്നത്. മർദ്ദം കുറച്ച് വായുശൂന്യമായ കുഴലിലൂടെ യാത്രക്കാരെ വഹിച്ച വാഹനം അതിവേഗതയിൽ സഞ്ചരിക്കാൻ സാധ്യമാക്കുന്നതാണ് ഹൈപ്പർലൂപ്പിന്റെ ടെക്നോളജി. വായുവുമായോ, പ്രതലവുമായോ ഘർഷണം കുറവായതിനാൽ മറ്റേത് വാഹനങ്ങളേക്കാളും അതിവേഗം കൈവരിക്കാനാകും എന്നതാണ് ഹൈപ്പർലൂപ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജിയുടെ പ്രത്യേകത. മണിക്കൂറിൽ 1000 കിലോമീറ്ററിനും മുകളിൽ ഹൈപ്പർലൂപ് പോഡുകൾക്ക് സഞ്ചരിക്കാനാകും. ട്യൂബിനുള്ളിൽ നിലംതൊടാതെ പൊങ്ങി നിൽക്കുന്ന പേടകം ഇലക്ട്രോ മാഗ്നെറ്റിക് സംവിധാനത്തിൽ അതിവേഗതയിൽ മുന്നോട്ട് കുതിക്കും. അതുകൊണ്ടാണ് അസാധാരണ ഗവൺമെന്റ്-അക്കാഡമിയ സഹകരണത്തിൽ ഭാവി ഗതാഗത മാർഗ്ഗങ്ങളിൽ നവീന മാർഗ്ഗങ്ങൾ തുറക്കുകയാണെന്ന്, ഇന്ത്യയുടെ ആദ്യ ഹൈപ്പർലൂപ് ഗവേഷണ വിവരങ്ങൾ പങ്കുവെച്ച് കൊണ്ട്…
കോഴിക്കോടിന്‍റെ സാംസ്കാരിക തിലകക്കുറിയായ മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ 2.4 കോടി രൂപ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. മലബാറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് മാനാഞ്ചിറയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക ശേഷിപ്പുകളും ചരിത്ര പശ്ചാത്തലവും കൊണ്ട് സമ്പന്നമായ മാനാഞ്ചിറയും മൈതാനവും പൊതുജനങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നത് ഇവിടം കൂടുതല്‍ ആകര്‍ഷകമാകും. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ കൂടിയാകുമ്പോള്‍ നൈറ്റ് ലൈഫ് കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മ്യൂസിക്കല്‍ ഫൗണ്ടന്‍ നിര്‍മ്മാണവും നാല് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുമടക്കമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. The Kerala government has allotted ₹2.4 crore for a musical fountain at Kozhikode’s historic Mananchira. The project will be completed in ten months. Tourism…
ഇലോൺ മസ്കും ജെഫ് ബെസോസുമെല്ലാം ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ ആണ്. എന്നാൽ സിനിമാറ്റിക് യൂനിവേഴ്സിൽ ഇവരേക്കാളും ധനികരായ നിരവധി സൂപ്പർ ഹീറോസ് ഉണ്ട്. സൂപ്പർ ഹീറോ യൂനിവേഴ്സിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഡിസിയുവും (DC Universe) എംസിയുവും (Marvel Cinematic Universe). ഡിസിയിലെ ബാറ്റ്മാനും അക്വാമാനും മാർവൽവേഴ്‌സിലെ അയൺമാനും പ്രൊഫസർ എക്സുമെല്ലാം അതിസമ്പന്നരായ സൂപ്പർ ഹീറോകളാണ്. എന്നാൽ ഈ സൂപ്പർ ഹീറോസിൽ തന്നെ അതിസമ്പന്നൻ ഇവരാരുമല്ല-സാങ്കൽപിക രാജ്യമായ വകണ്ടയിലെ (Wakanda ) രാജാവ് ടി’ചല്ല അഥവാ ബ്ലാക്ക് പാന്തർ (Black Panther) ആണ്. 500 ബില്യൺ ഡോളർ മുതൽ 90 ട്രില്യൺ ഡോളർ വരെയാണ് ബ്ലാക്ക് പാന്തറിന്റെ ‘സാങ്കല്പിക ആസ്തി’ എന്ന് കണക്കാക്കപ്പെടുന്നു! ഒരു സൂപ്പർഹീറോ എത്ര സമ്പന്നനാണെന്ന് തീരുമാനിക്കുന്നത് ഏത് എഴുത്തുകാരൻ തന്റെ കഥ ഏത് ഫോർമാറ്റിൽ പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഈ കണക്ക് പ്രകാരം ബ്രൂസ് വെയ്‌ൻ അഥവാ ബാറ്റ്മാന്റെ ആസ്തി ഏകദേശം 1 മില്യൺ ഡോളർ മുതൽ…
സ്റ്റോക്കിൽ വൻ വർധനയുമായി ഇതിഹാസ ധനനിക്ഷേപകൻ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ (Berkshire Hathaway).നിലവിൽ ബെർക്ക്‌ഷെയറിന്റെ മൊത്തം മൂല്യം $1.08 ട്രില്യൺ ആണ്. ഇതോടെ ബഫറ്റിന്റെ ആസ്തിയിൽ ആറ് ബില്യൺ ഡോളറിന്റെ വർധനയുണ്ടായതായി ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. 155 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നനായ ആറാമത്തെ വ്യക്തിയായും വാറൻ ബഫറ്റ് മാറി. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേക്കാൾ 225 ബില്യൺ ഡോളർ കുറവാണ് ബഫറ്റിന്റെ ആസ്തി. ബെർക്ക്‌ഷെയർ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി ഓഹരി ഉടമകൾക്ക് എഴുതിയ വാർഷിക കത്തിൽ ബഫറ്റ് പറഞ്ഞു. കമ്പനി ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തിയതിന് ഗൈക്കോയുടെ സിഇഒ ടോഡ് കോംബ്സിനെയും അദ്ദേഹം പ്രശംസിച്ചു. 2023ൽ 7,700 ജോലികൾ വെട്ടിക്കുറച്ചതിനു പുറമേ 2,300ൽ അധികം ജോലികൾ വെട്ടിക്കുറച്ചതിനുശേഷവും ഗൈക്കോയുടെ അണ്ടർറൈറ്റിംഗിൽ നിന്നുള്ള ലാഭം 2024ൽ ഇരട്ടിയിലധികമായി വർദ്ധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 94 വയസ്സുള്ള താൻ കൂടുതൽ…
ഡയറക്റ്റ് ടു ഹോം (DTH) രംഗത്തെ അതികായന്മാരായ ടാറ്റയും ഭാരതി എയർടെല്ലും ഒന്നിക്കുന്നു. ടാറ്റ പ്ലേയേയും എയർടെൽ ഡിജിറ്റൽ ടിവിയേയും ഒറ്റ കമ്പനിയാക്കി മാറ്റാനാണ് നീക്കം. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവിന് പിന്നാലെ പ്രതിസന്ധി നേരിടുന്ന ഡിടിഎച്ച് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ് ഇരു കമ്പനികളുടേയും ലക്ഷ്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ സംരംഭത്തിൽ 52-55 ശതമാനം പങ്കാളിത്തം എയർടെല്ലിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ടാറ്റ പ്ലേ ഷെയർ ഹോൾഡർമാരായ ടാറ്റ സൺസ്, വാൾട്ട് ഡിസ്നി എന്നിവയ്ക്ക് 45-48 ശതമാനം പങ്കാളിത്തമാണ് ഉണ്ടാകുക. ടെലികോം, ബ്രോഡ്‌ബാൻഡ്, ഡിടിഎച്ച് സേവനങ്ങൾ സംയോജിപ്പിച്ച് ബ്രോഡ്‌ബാൻഡ്, വിനോദ ബിസിനസ്സുകൾ വളർത്താൻ ലയനത്തിലൂടെ എയർടെല്ലിന് സാധിക്കും. ലയനത്തോടെ പുതിയ കമ്പനിയുടെ മൂല്യം 6,000-7,000 കോടി രൂപ വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇരു പ്ലാറ്റ്ഫോമുകളിലേയും പെയ്ഡ് സബ്സ്ക്രൈബേർസിന്റെ എണ്ണം മൂന്നര കോടിയാണ്. Bharti Airtel is merging Airtel Digital TV with Tata Play in a share swap…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങിയെത്തുമെന്ന് നാസ. സുനിതയേയും ബുച്ചിനേയയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം മാർച്ച് പകുതിയോടെ സ്പേസ് എക്സ് വിക്ഷേപിക്കും. വിക്ഷേപണത്തിന്റെ ഒരാഴ്ചയ്ക്ക് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യുമെന്നും നാസ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ സുനിതയേയും വിൽമോറിനേയും ഏപ്രിലോടെ മടക്കിയെത്തിക്കാൻ ആയിരുന്നു നാസയുടെ നീക്കം. ബോയിങ്ങിൻറെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ അഞ്ചിനാണ് 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയത്. എന്നാൽ പേടകത്തിലെ യന്ത്ര തകരാർ കാരണം മടക്കയാത്ര നീളുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എട്ടു മാസത്തോളം കുടുങ്ങിയത്. അതേസമയം ഭൂമിയിലേക്കുള്ള മടങ്ങിവരവിനോട് അനുബന്ധിച്ച് ബഹിരാകാശ സംഘം പരിശീലനം തുടങ്ങി. റീഎൻട്രി പ്രൊസീജർ, സുരക്ഷിതമായ മടക്കയാത്ര തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പരിശീലനം. NASA astronauts Butch Wilmore and Sunita Williams will return…
കേരളത്തിന്റെ സംരംഭക അന്തരീക്ഷം പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള മാറ്റങ്ങൾക്ക് വിധേയമാകുകയാണെന്ന് എംവിആർ ആയുർവേദ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാന ഹാപ്പെനിങ് സ്റ്റേറ്റ് ആയി ഇൻവെസ്റ്റ് കേരളയിലൂടെ സംസ്ഥാനം മാറുകയാണെന്നും ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ മാറ്റങ്ങൾ കാണാം. ദേശീയ പാതാ വികസനത്തോടെ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാകും. അതിന്റെ പ്രതിഫലനം സംരംഭകരംഗത്ത് അത്ഭുതം സൃഷ്ടിക്കും. എഐ സാങ്കേതികവിദ്യ പോലുള്ള രംഗങ്ങളിൽ ലോകോത്തര നിലവാരമുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ 25 വർഷം മുൻപൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത പുരോഗമനത്തിലേക്ക് കേരളം എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയുടെ കടന്നുവരവോടെ തൊഴിൽ നഷ്ടപ്പെടും എന്നത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. യഥാർത്ഥത്തിൽ എഐ കൂടുതൽ തൊഴിൽസാധ്യതകൾ തുറക്കുകയാണ് ചെയ്യുക. ഉത്പാദന മേഖല, ആരോഗ്യ മേഖല, വിതരണമേഖല തുടങ്ങിയവയിൽ എഐ വലിയ സ്വാധീനം ചെലുത്തും. തൊഴിൽമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ…
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ഇന്ത്യയുടെ ജയത്തിനും കോഹ്ലിയുടെ സെഞ്ച്വറിക്കൊപ്പം മത്സരം ഓൺലൈനിൽ കണ്ടവരുടെ എണ്ണത്തിന്റെ പേരിലും സർവകാല റെക്കോർഡ് ഇട്ടിരിക്കുകയാണ്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ 60.2 കോടിയാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ്. പീക്ക് കൺകറൻസി അഥവാ ലൈവ് സ്ട്രീം ഓൺലൈൻ ആയി കണ്ടവരുടെ എണ്ണത്തിലാണ് മത്സരം റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. മുകേഷ് അംബാനിയുടെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറുമായി ലയിച്ചാണ് ജിയോ ഹോട്ട്സ്റ്റാർ എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം രൂപം കൊണ്ടത്. മത്സരത്തിൽ ഇന്ത്യയുടേത് അനായാസ വിജയമായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കോഹ്ലി സെഞ്ച്വറി നേടുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. ഈ ഘട്ടത്തിലാണ് മത്സരത്തിന്റെ വ്യൂവർഷിപ്പ് റെക്കോർഡ് നേട്ടത്തിലെത്തിയത്. ഏത് ടീം വിജയിച്ചാലും അംബാനിയുടെ കമ്പനി എപ്പോഴും ലാഭം നേടും…
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ ഏഷ്യ-പസഫിക് ഫോറത്തിൽ പ്രദർശിപ്പിക്കാൻ ഇന്ത്യ. ജയ്പൂരിൽ നടക്കുന്ന ‘റീജിയണൽ 3 ആർ ആൻഡ് സർക്കുലർ ഇക്കണോമി ഫോറം ഇൻ ഏഷ്യ ആൻഡ് ദി പസഫിക്’ എന്ന പരിപാടിയിൽ ഇന്ത്യ കുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ പ്രദർശിപ്പിക്കുമെന്ന് നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. മാർച്ച് 3ന് ആരംഭിക്കുന്ന ഫോറത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികളാണ് പങ്കെടുക്കുക. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമായ മഹാകുംഭമേളയിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണത്തിന്റെ മികച്ച രീതികളെ ലോകം ഒന്നടങ്കം പ്രശംസിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റെ കണക്കുകൾ പ്രകാരം ത്രിവേണി സംഗമം ആരംഭിച്ചതിനുശേഷം 60 കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തി. 4,000 ഹെക്ടർ സ്ഥലത്താണ് മതസമ്മേളനം നടക്കുന്നത്. മാലിന്യ സംസ്കരണത്തിനായി 25,000 പേരെ മഹാ കുംഭമേളയിൽ വിന്യസിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന്റെ ഏറ്റവും മികച്ച രീതി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും-മന്ത്രി പറഞ്ഞു.…
ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും അതിനായി പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സമാപിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്. ഇതിലൂടെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യങ്ങളാണ് സംസ്ഥാനത്തിനു ലഭിച്ചത്. തുടർന്നുള്ള നടപടിക്രമങ്ങളിൽ കാലതാമസം ഇല്ലാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ഭാരം വരുത്താതെ വരുമാനം ഉണ്ടാക്കുന്ന കാര്യത്തിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികളും എപ്പോഴും സംസ്ഥാന സർക്കാറിന്റെ പ്രഥമ പരിഗണനയിലുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചാ യാത്ര ആവേശകരമാണ്. രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും ഭൂവിസ്തൃതിയുടെ 1.2 ശതമാനവും വരുന്ന കേരളം ദേശീയ ജിഡിപിയിൽ ഏകദേശം 4 ശതമാനം സംഭാവന ചെയ്യുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഫണ്ടുകളുടെ വിഹിതത്തിലെ കുറവ്, വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള അപര്യാപ്തമായ ദുരിതാശ്വാസ…