Author: News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള റോഡ് മാർഗമുള്ള ചരക്ക് ഗതാഗതം ജനുവരിയിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 40 അടിയുള്ള കണ്ടെയ്നർ ട്രെയിലറുകളിൽ ഡമ്മി കാർഗോ വെച്ചുള്ള ട്രയൽ റൺ നടത്തിയതായി തുറമുഖ അധികൃതർ അറിയിച്ചു. തുറമുഖത്തെ ദേശീയപാത 66ലേക്ക് സർവീസ് റോഡ് വഴി ബന്ധിപ്പിക്കുന്ന ഇടക്കാല റൂട്ടിലാണ് ട്രെയിലറുകൾ പരീക്ഷിച്ചത്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുമ്പോൾ റോഡ് ഗതാഗതം പൂർണമായും പ്രവർത്തനക്ഷമമാകും. അടുത്ത മാസം തന്നെ റോഡ് വേ ചരക്ക് ഗതാഗതം ആരംഭിക്കുമെന്ന് ഉറപ്പാക്കാൻ അദാനി ഗ്രൂപ്പും വിഐഎസ്എല്ലും ഊർജിത ശ്രമത്തിലാണ്. കസ്റ്റംസ് ചെക്പോസ്റ്റുകളും മറ്റ് സൗകര്യങ്ങളും അടക്കമുള്ളവ പ്രവർത്തനക്ഷമമാക്കും. അതേസമയം റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിനു പുറമേ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ കണ്ടെയ്നർ റെയിൽ ടെർമിനൽ കൂടി വേണം എന്നും ആവശ്യമുയർന്നിട്ടുണ്ട്. നേമത്തോ ബാലരാമപുരത്തോ ഇതിനായി താൽക്കാലിക റെയിൽ ടെർമിനൽ കൊണ്ടുവരണം എന്നാണ് ആവശ്യം. നേരത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം സ്ഥിരം കണ്ടെയ്നർ യാർഡ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ…

Read More

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് കേരളം. വിഷുവും ക്രിസ്മസും പെരുന്നാളും മലയാളികൾക്ക് എല്ലാവരുടേയും ആഘോഷമാണ്. ആഘോഷ സീസണിൽ കേരളത്തിൽ എവിടേക്കെങ്കിലും ടൂർ പോയാൽ അതിലും പൊളിക്കും. അത്തരത്തിൽ ഈ വരുന്ന ക്രിസ്മസ്സിന് കേരളത്തിൽ സന്ദർശിക്കാവുന്ന പ്രധാന സ്ഥലങ്ങൾ നോക്കാം. കൊച്ചിപോർച്ചുഗീസ് കാലം മുതലുള്ള ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൊച്ചി. ഇത് കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റുന്നു. ആരാധനകൾ മാത്രമല്ല കേക്കും വൈനും ഭക്ഷണവും കൊണ്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷം വേറെ വൈബാണ്. കോവളംക്രിസ്മസ് കാലത്തെ കോവളം കാണേണ്ട കാഴ്ച തന്നെയാണ്. കടൽത്തീരത്തെ ജനസാന്ദ്രമാക്കുന്ന ബീച്ച് കാർണിവലുകളും മറ്റ് ആഘോഷങ്ങളും കോവളത്തെ ക്രിസ്മസ് ഹരമാക്കുന്നു. കൊല്ലംജില്ലയിലെ മത്സ്യബന്ധന തൊഴിലാളികൾക്കിടയിലുള്ള ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമാണ്. ക്രിസ്മസിന് പ്രത്യേകമുള്ള ബോട്ടിങ്ങും സെന്റ് തോമസ് പള്ളിയിലെ ആഘോഷങ്ങളുമെല്ലാം കൊല്ലത്തെ ക്രിസ്മസ് രാത്രി അവിസ്മരണീയമാക്കും. മൂന്നാർതേയിലത്തോട്ടങ്ങൾക്കൊപ്പം പള്ളികൾ കൊണ്ടും പ്രശസ്തമാണ് മൂന്നാർ. മൗണ്ട് കാർമൽ ബസിലിക്ക മുതൽ…

Read More

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം അടക്കമുള്ളവ തള്ളിയ സംഭവത്തിൽ കേരള സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആശങ്ക വളർത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ശരിയായ മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി താക്കീത് നൽകി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ അയൽസംസ്ഥാനത്ത് അലക്ഷ്യമായും നിയമപരമായ ആവശ്യകതകൾക്ക് വിരുദ്ധമായും സംസ്കരിക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും കോടതി പറഞ്ഞു. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ മാലിന്യം തള്ളിയ സംഭവത്തിൽ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ  സംഭവത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. The Kerala High Court has criticized the state government for dumping hospital waste in Tirunelveli, Tamil Nadu. Calling the incident worrying, the…

Read More

ഇന്ത്യയുടെ തന്നെ വാഹന വ്യവസായ ചരിത്രത്തിലെ വിപ്ലവ നാമമാണ് അറ്റ്ലാന്റ സ്കൂട്ടർ. ആദ്യ ഇന്ത്യൻ നിർമിത സ്കൂട്ടർ, അതും നിർമാണം കേരളത്തിൽ. ഈ സവിശേഷതകളും പേറി എത്തിയെങ്കിലും അധികകാലം മുൻപോട്ട് പോകാൻ അറ്റ്ലാന്റയ്ക്ക് ആയില്ല. വ്യവസായ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന എൻ.എച്ച്. രാജ്കുമാറിന്റെ സ്വപ്നമാണ് അറ്റ്ലാന്റ സ്കൂട്ടറിലൂടെ ഉയിരേകിയത്. തിരുവനന്തപുരം കൈമനം സ്വദേശിയായ രാജ്കുമാർ 1961 ൽ മോട്ടോർ കമ്പനി എന്ന വാഹനനിർമാണ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ഏറ്റവും മുൻനിര ഉത്പന്നമായിരുന്നു അറ്റ്ലാന്റ സ്കൂട്ടർ. അറ്റ്ലാൻ്റ തദ്ദേശീയമായി നിർമിച്ച സ്കൂട്ടർ മാത്രമല്ല, രാജ്യത്തെ ആദ്യ ഗിയർലെസ് സ്കൂട്ടർ കൂടിയായിരുന്നു. ആദ്യ അറ്റ്ലാന്റ മോഡൽ രാജ്‌കുമാറിൻ്റെ മകൻ ഡോ. വിനയ രഞ്ജൻ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്നു. എൻ.എച്ച്. രാജ്കുമാറിൻ്റെ കുടുംബത്തിനൊപ്പം തിരുവിതാംകൂർ രാജകുടുംബത്തിനും അറ്റ്ലാന്റയിൽ ഓഹരി ഉണ്ടായിരുന്നു. 1962 ൽ 5 ലക്ഷം രൂപ മൂലധന നിക്ഷേപത്തിലും 12 ജീവനക്കാരുമായാണ് അറ്റ്ലാൻ്റ സ്കൂട്ടർ നിർമാണം ആരംഭിച്ചത്. ഏകദേശം 10,500 അറ്റ്ലാൻ്റ…

Read More

ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ലഘുഭക്ഷണ ബ്രാൻഡ് എപിഗാമിയ സ്ഥാപകൻ റോഹൻ മിർചന്ദാനിയുടെ മരണം. 2013ൽ ഡ്രംസ് ഫുഡ് ഇന്റനാഷനൽ എന്ന ലഘുഭക്ഷണ ബ്രാൻഡിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ സംരംഭകയാത്ര അതിവേഗം വളർച്ച കൈവരിച്ചു. യുഎസ്സിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ റോഹൻ വെറും 15 ലക്ഷം രൂപയ്ക്കാണ് ഡ്രംസ് ഫുഡ് ആരംഭിച്ചത്. റോഹന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മിന്റിന്റെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ കമ്പനിയുടെ ആസ്തി 160 മില്യൺ ഡോളറാണ്. റോഹന് അതിൽ 4.68 ശതമാനം പങ്കുണ്ടായിരുന്നു. സഹസ്ഥാപകരായ ഗണേഷ് കൃഷ്ണമൂർത്തി, ഉദയ് താക്കർ, രാഹുൽ ജെയിൻ തുടങ്ങിയവർക്ക് ഒരു ശതമാനം, 0.4 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ കമ്പനിയിൽ പങ്കുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്നാക് ബ്രാൻഡ് ആണ് നിലവിൽ എപിഗാമിയ. യോഗർട്ട്, മിൽക് ഷേക്, ആൽമണ്ട് ഡ്രിങ്ക്, ചീസ് തുടങ്ങിയവയാണ് എപിഗാമിയ വിപണിയിലെത്തിക്കുന്നത്. റോഹന്റെ നിർദേശപ്രകാരമാണ് കമ്പനി ആദ്യമായി ഗ്രീക്ക് യോഗർട്ട് വിപണിയിലെത്തിച്ചത്. ഇത് ചെറുപ്പക്കാർക്കിടയിൽ അടക്കം പെട്ടെന്ന്…

Read More

വാര്‍ത്താവിനിമയ മേഖലയില്‍ അത്യാധുനിക തദ്ദേശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ടെലികോം വകുപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ കരാര്‍ ഒപ്പിട്ടു. കേന്ദ്രടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ ആര്‍ & ഡി കേന്ദ്രമായ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സുമായാണ് ( C-DOT) കരാർ. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ട്രോയിസ് ഇന്‍ഫോടെക്കും കൊച്ചി ആസ്ഥാനമായുള്ള സിലിസിയം സര്‍ക്യൂട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാര്‍ ഒപ്പിട്ടത്. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യകളുടെ വികസനത്തിനായുള്ള പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണ്‍ ക്യാമറകളുടെ നിര്‍മ്മാണത്തിനായാണ് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ ട്രോയിസ് ഇന്‍ഫോടെക്കുമായി സി-ഡോട്ട് കരാര്‍ ഒപ്പിട്ടത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രോയിസ് ഇന്‍ഫോടെക് 2018 ലാണ് ആരംഭിച്ചത്.   ലിയോ സാറ്റലൈറ്റ് നിര്‍മ്മാണത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ സിലിസിയം സര്‍ക്യൂട്ടുകളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായാണ് സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍. സെമികണ്ടക്ടര്‍ ഐപി വിജയകരമായി അവതരിപ്പിച്ച, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പാണ്…

Read More

തെന്നിന്ത്യയിലെ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്തെ തന്നെ സൂപ്പർ നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. വിവിധ ഭാഷകളിലായി 85 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. 2024ലെ കണക്ക് പ്രകാരം ഏകദേശം 120 കോടി രൂപയാണ് തമന്നയുടെ ആകെ ആസ്തി. 2023ൽ 110 കോടി എന്നതിൽ നിന്നാണ് ഈ വർധന. ചാന്ദ് സാ റോഷൻ ചെഹ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തമന്ന തെലുങ്ക് ചിത്രം ഹാപ്പി ഡേയ്‌സിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 12 കോടി രൂപയാണ് തമന്നയുടെ വാർഷിക സമ്പാദ്യം എന്ന് കണക്കാക്കപ്പെടുന്നു. സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലൂടേയും മോഡലിംഗിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നു. ഫാന്റ, സെൽകോൺ മൊബൈൽസ്, ചന്ദ്രിക തുടങ്ങിയവയാണ് താരം ബ്രാൻഡ് ഐക്കൺ ആയുള്ള പ്രധാന ബ്രാൻഡുകൾ. താരത്തിന് റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപമുണ്ട്. മുംബൈയിലെ ജുഹു-വെർസോവ ലിങ്ക് റോഡിലെ ബേവ്യൂ അപ്പാർട്ട്മെന്റിലാണ് തമന്ന താമസിക്കുന്നത്. ഈ അപാർട്മെന്റ്…

Read More

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ വാർഷികാഘോഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.നിരവധി ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി സ്‌കൂൾ. അത്കൊണ്ട്തന്നെ ഷാരൂഖ് ഖാൻ, ബച്ചൻ കുടുംബം, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധി പേർ കുടുംബസമേതം ചടങ്ങിനെത്തി. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചടങ്ങിലെത്തിയിരുന്നു. പൃഥ്വിയുടേയും സുപ്രിയയുടേയും മകൾ അലംകൃത ഇപ്പോൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ്. നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ് പൃഥ്വിയുടെ മകൾ അലംകൃത. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് അലംകൃതയുടെ സ്കൂൾ ഫീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2003ൽ നിത അംബാനി സ്ഥാപിച്ച ധീരുഭായ് അംബാനി സ്കൂളിൽ കിന്റർഗാർഡൻ മുതൽ 12ാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി സ്കൂളിന്റെ ഫീസ് ഘടനയും വ്യത്യസ്തമാണ്. കെജി മുതൽ ഏഴാം ക്ലാസ് 1.70 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 14000 രൂപയോളം പ്രതിമാസ…

Read More

കേന്ദ്ര ഊർജ്ജ നഗര കാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുനരുൽപാദന ഊർജം, വൈദ്യുതി വിതരണം, സംസ്ഥാനത്തിന്റെ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ആണവ വൈദ്യുതി ഉൾപ്പെടെയുള്ള മേഖലകളുടെ സാധ്യതകളും യോഗം അവലോകനം ചെയ്തു. ഊർജ മേഖലയിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തുടർപിന്തുണയും സഹകരണവും കേന്ദ്രം ഉറപ്പുനൽകി. യോഗത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സംസ്ഥാന ഊർജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 500 മെഗാവാട്ടിന്റെ കൽക്കരി ലിങ്കേജ് അനുവദിച്ചതിനും 135 കോടി രൂപയുടെ ബാറ്ററി ഊർജ സംഭരണ സാങ്കേതിക വിദ്യ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിനും, എൻടിപിസി ബാർഹ് നിലയത്തിൽ നിന്ന്…

Read More

ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (PM USHA scheme) പ്രകാരം കേരളത്തിന് 405 കോടി രൂപ ധനസഹായം അനുവദിച്ചു. പിഎം ഉഷ പദ്ധതിക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിൽ നിന്നാണ് കേരളത്തിന് സഹായം ലഭിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം തുകയുടെ 60ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്. മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം അടക്കമമാണ് ഈ തുക. മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിലാണ് മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം ലഭ്യമായിരിക്കുന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിന് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ…

Read More