Author: News Desk

സർവീസ് തുടങ്ങിയ നാൾ മുതൽ വാർത്തകളിലെ താരം ആണ് കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോ. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ ഒരു വർഷം പിന്നിടുമ്പോൾ 14 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ കൊച്ചിയില്‍ ആരംഭിച്ചു എന്നതും മലയാളികൾക്ക് അഭിമാനം ആയിരുന്നു. ഇപ്പോഴിതാ കൊച്ചി വാട്ടർമെട്രോയ്ക്ക് ഒരു ബോട്ട് കൂടി കൊച്ചിൻ ഷിപ്‌യാഡ് കൈമാറി. ഇതോടെ വാട്ടർമെട്രോയുടെ ബോട്ടുകളുടെ എണ്ണം 15 ആയി. മൊത്തം 23 ബോട്ടുകളുടെ നിർമാണ ചുമതലയാണു കൊച്ചിൻ ഷിപ്‌യാഡിനു നൽകിയിട്ടുള്ളത്. ഇതിൽ 6 ബോട്ടുകൾ ഒക്ടോബറിൽ ലഭ്യമാകും. ശേഷിക്കുന്ന 2 ബോട്ടുകൾ അടുത്തവർഷമാകും കൈമാറുക.10 ടെർമിനലുകളെ ബന്ധിപ്പിച്ചാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വില്ലിങ്ഡൻ ഐലൻഡ്, കുമ്പളം എന്നിവിടങ്ങളിലെ ടെർമിനലുകൾ 2 മാസത്തിനകം പ്രവർത്തന സജ്ജമാകും. പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ്…

Read More

പണ്ടൊക്കെ എവിടേക്ക് നോക്കിയാലും കാണാമായിരുന്നു ഒരു വെറ്റിലയെടുത്ത് മുറുക്കി ചവച്ച് തുപ്പി നടക്കുന്നവരെ. എന്നാൽ ഇന്നത്തെ മാറിയ പുതുതലമുറയ്ക്ക് ഇതൊന്നും കാണാൻ പോലും കിട്ടാത്ത കാഴ്ചയാണ്. അങ്ങനെയുള്ളവരെ കാണുന്നത് പുതുതലമുറയിലെ പിള്ളേർക്ക് അത്ര ഇഷ്ടവുമല്ല. എന്നാൽ നമുക്കൊക്കെ അറിയാത്ത എത്രയോ പോഷകമൂല്യമേറിടുന്ന ഒരു ഔഷധം എന്ന്  വിശേഷിപ്പിക്കുന്ന ഇലയാണ് വെറ്റില. നിലവിൽ ഇതിന്റെ ഉപഭോഗം കുറഞ്ഞതോടെ പ്രതിസന്ധിയിൽ ആയിരുന്ന തിരൂരിലെ വെറ്റില കർഷകർക്ക് പ്രതീക്ഷ നൽകി എറണാകുളത്തെ ഓയിൽ ലീഫ് എക്സാട്രാക്ട്. തിരൂർ വെറ്റില ഓയിലാക്കി മാറ്റാനും മൂല്യവർധിത ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും ആണ് പുതിയ പദ്ധതി.18 ഡയറക്ടർമാരുള്ള തിരൂർ വെറ്റില ഉത്പാദക കമ്പനിയിലെ വെറ്റിലയിൽ നിന്നും ഔഷധഗുണവും പ്രത്യേക രുചിയും ഉപയോഗപ്പെടുത്തി ഓയിൽ നിർമിക്കാനാണ് നടപടി തുടങ്ങിയത്. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്.  വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം…

Read More

തിരുവനന്തപുരം–മംഗളൂരു പാതയിലെ ഇന്ത്യൻ റെയിൽവേയുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കാനായി പുതിയ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത് ഒഴിവാകും. ദക്ഷിണ റെയിൽവേ 2 വർഷം മുൻപു സമർപ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ ശ്രമഫലമായി അനുമതി ലഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമാണത്തിന് 2 വർഷവും വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഷോര്‍ണൂര്‍ പ്രദേശങ്ങളിൽ ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. വള്ളത്തോൾ നഗറിലും ഷൊർണൂരിലും ആണ് ഭൂരിഭാഗം ട്രെയിനുകളും പിടിച്ചിടാറുള്ളത്. ട്രെയിന്‍ ഗതാഗതത്തില്‍…

Read More

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമലോകത്തും ഏറെ ചർച്ച ആയ വിഷയങ്ങളിൽ ഒന്നാണ് നടൻ ആസിഫ് അലി. ഇതിനിടയിൽ ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ഇവർ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം പലതരത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും വലിയ വിവാദവുമായി മാറുന്നതിനിടെ നടന്റെ പക്വമായ ഇടപെടലാണ് ആ വിവാദത്തിന് പരിസമാപ്തി കുറിച്ചത്. താരത്തിന്റെ ഈ സമീപനത്തെ ആദരിക്കുവാനാണ് ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനിയായ ഡി3 നൗകയുടെ പേര് മാറ്റി ആസിഫ് അലി എന്ന് പതിപ്പിച്ചത്. കപ്പലിന്റെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. രമേശ് നാരായണുമായുള്ള വിവാദത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ വരെ പലരും ശ്രമിച്ചു. എന്നാല്‍ അതിനെയെല്ലാം ക്യമാറകള്ക്ക് മുന്നില്‍ എത്തി ഒരു പുഞ്ചിരിയോടെ നേരിട്ട താരത്തിന്റെ സമീപനം എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദ് അലി പ്രതികരിച്ചു. ഇത്തരം…

Read More

ബോളിവുഡിലെ സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചിരുന്ന നിർമ്മാണ കമ്പനി ആയിരുന്നു പൂജാ എൻ്റർടൈൻമെൻ്റ്. സിനിമാ വ്യവസായത്തിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്ന് എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. പൂജ എന്റർടൈൻമെന്റ് നിർമ്മിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഉണ്ടെങ്കിലും അടുത്തിടെയായി തുടർച്ചയായ പരാജയം കമ്പനി നേരിട്ടുകൊന്നിരുന്നു. അവരുടെ ഏറ്റവും പുതിയ ചിത്രമായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ കനത്ത പരാജയം ആയിരുന്നു സമ്മാനിച്ചത്. നിർമ്മിച്ച ചിത്രങ്ങളുടെ തുടർച്ചയായ പരാജയം പൂജ എന്റർടൈൻമെന്റിനെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്. പണം വാങ്ങിയവരിൽ നിന്നും മാനസിക സമ്മർദ്ദം കൂടിയതോടെ തുടർച്ചയായ പരാജയങ്ങൾക്കിടയിൽ തൻ്റെ ഓഫീസ് വിൽക്കുകയാണെന്ന് ബോളിവുഡ് ഹംഗാമയിലെ മുതിർന്ന നിർമ്മാതാവ് വാഷു ഭഗ്നാനി അറിയിച്ചിരിക്കുകയാണ്. “ഇതെല്ലാം ആരംഭിച്ചത് ബെൽ ബോട്ടത്തിൽ നിന്നാണ്, 2021-ൽ കൊവിഡ്-19 പാൻഡെമിക്കിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രങ്ങളിലൊന്നാണിത്. പിന്നീട് അങ്ങോട്ട് ചിത്രങ്ങൾ പരാജയപ്പെടുകയും ഏറ്റെടുക്കൽ കരാർ ഉണ്ടായിരുന്നിട്ടും നെറ്റ്ഫ്ലിക്സ് പോലും നിരസിക്കുകയും ചെയ്തപ്പോൾ കമ്പനിക്ക് മറ്റൊരു തിരിച്ചടി…

Read More

സിനിമ താരങ്ങളുടെയും ബിസിനസ് ലോകത്തെ വമ്പന്മാരുടെയും ഏറ്റവും വലിയ അടങ്ങാത്ത ആഗ്രഹങ്ങളിൽ ഒന്നാണ് ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത്. അക്കൂട്ടത്തിൽ ഒരാൾ ആണ് റിലയൻസ് ഇൻഡസ്ട്രീസിനെ നയിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 67 കാരനായ അദ്ദേഹത്തിന് 955120 കോടി രൂപയാണ് ആസ്തി. അദ്ദേഹവും അദ്ദേഹത്തിൻ്റെ കുട്ടികൾ ആയ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർ ഇക്കാലയളവിനുള്ളിൽ തന്നെ  ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ചില കാറുകൾ സ്വന്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ വർഷം ദീപാവലിക്ക് മുന്നോടിയായി മുകേഷ് അംബാനി ഭാര്യയായ  നിത അംബാനിക്ക് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എസ്‌യുവി റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് സമ്മാനിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി വിദേശ കാറുകൾ സ്വന്തമാക്കിയത് അംബാനി കുടുംബമാണ്. എന്നാൽ ഇത്തവണ റോൾസ് റോയ്സിന്റെ കാര്യത്തിൽ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. മുകേഷ് അംബാനിക്ക് മുൻപ് ഇന്ത്യയിലെ മറ്റ് പ്രധാന വ്യക്തികൾ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്…

Read More

യുഎസിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകരുടെ ഒരു പുതിയ കണ്ടുപിടിത്തമാണ് സെന്റിപീഡ് റോബോട്ടുകൾ. പഴുതാരയെ പോലെയുള്ള റോബോട്ടുകൾ എന്ന് കേട്ടാൽ അത്ഭുതം തോന്നില്ലേ, അതുതന്നെയാണ് ഈ സെന്റിപീഡ് റോബോട്ടുകൾ. സെൻ്റിപീഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ നിരവധി റോബോട്ടുകളെ ആണ് സൃഷ്ടിച്ചത്. ബുദ്ധിമുട്ടുള്ള പ്രതലങ്ങളിൽ ഏതാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതെന്ന് കാണാൻ വേണ്ടി ഓരോന്നിനും വ്യത്യസ്ത അളവിലുള്ള കാലുകൾ ആണ് ഇവർ നൽകിയിരിക്കുന്നത്. “അതിവേഗത്തിൽ ഒരു പഴുതാര സഞ്ചരിക്കുന്നത് കാണുമ്പോൾ, അടിസ്ഥാനപരമായി കാണുന്നത് നമ്മുടെ ചലന ലോകത്തേക്കാൾ വളരെ വ്യത്യസ്തമായ ഒരു ലോകത്ത് വസിക്കുന്ന ഒരു ജീവിയെയാണ്” എന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ ജോർജിയ ടെക്കിലെ ഫിസിക്സ് പ്രൊഫസർ ഡാനിയൽ ഗോൾഡ്മാൻ പറഞ്ഞത്. ഗവേഷകനായ ബാക്സി ചോംഗും സഹപ്രവർത്തകരും ചേർന്ന് 6 മുതൽ 16 കാലുകൾ വരെയുള്ള ഒരു 3D പ്രിൻ്റർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ഒരു പരമ്പര ആണ് നിർമ്മിച്ചിരിക്കുന്നത്. റോബോട്ടിൻ്റെ ശരീരത്തിലെ ഓരോ…

Read More

തെലുങ്ക് നടൻ ആണെങ്കിലും തമിഴിലും മലയാളത്തിലും നിരവധി ആരാധകർ ഉള്ള താരമാണ് രാംചരൺ. രാജമൗലി സംവിധാനം ചെയ്‌ത RRR എന്ന സിനിമയിലൂടെ പാൻഇന്ത്യൻ ലെവലിലും അറിയപ്പെടുന്ന താരമാണ് അദ്ദേഹം. ഇന്ന് ഇന്ത്യയൊട്ടാകെ നിരവധി ആരാധകർ ഉള്ള രാംചരൺ തെലുങ്കു സിനിമയിലെ സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ മകൻ എന്നതിലുപരിയായി സ്വന്തമായ ഒരു ഇടം സിനിമാ ലോകത്ത് നേടിയെടുത്ത ആളാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് രാംചരൺ. രജനികാന്ത്, പ്രഭാസ്, വിജയ്, അല്ലു അർജുൻ, ജൂനിയർ NTR എന്നിവർക്കൊപ്പം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻമാരുടെ പട്ടികയിലാണ് രാം ചരണിന്റെ സ്ഥാനം. നിലവിൽ 95 മുതൽ 100 കോടി രൂപയാണ് നടന്റെ പ്രതിഫലം. എന്നാൽ 125 മുതൽ 130 കോടി വരെയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇനിയുള്ള തന്റെ യാത്രകൾക്ക് കൂട്ടായി ഒരു പുതിയ അത്യാഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ആഡംബര കാറുകളുടെ അവസാനവാക്കായ…

Read More

മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. എന്നാല്‍ ആനന്ദിന്റേയും രാധികയുടേയും മനസ് കവര്‍ന്നത് ഇവരാരുമായിരുന്നില്ല. ഷന്തേരി നായക് എന്നൊരു പ്രായമായ സ്ത്രീ വിവാഹത്തിനെത്തിയപ്പോഴാണ് ഇരുവരും കൂടുതൽ സന്തോഷിച്ചത്. ഇതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ആരാണ് ഷന്തേരി നായക്?  മുംബൈയിലെ മാടുംഗയിലുള്ള മൈസൂര്‍ കഫേ ഉടമ നരേഷ് നായകിന്റെ അമ്മയാണ് ഷന്തേരി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് പ്രശസ്തമായ റെസ്റ്റോറന്റ് ആണ് മൈസൂർ കഫേ. മൈസൂർ കഫെയിൽ നിന്നും എല്ലാ ഞായറാഴ്ചയും വീട്ടിൽ ഭക്ഷണം എത്താറുണ്ടെന്ന് പറഞ്ഞാണ് രാധിക മെർച്ചൻറിന് അനന്ത് അംബാനി ഷന്തേരിയെ പരിചയപ്പെടുത്തിയത്. പരമ്പരാഗതമായി ദോശ വിഭവങ്ങൾക്ക് പേരു കേട്ട കടയാണ് മൈസൂർ കഫെ. ഇപ്പോൾ മൈസൂർ കഫേ നടത്തുന്നത് ഷന്തേരി നായക്കിന്റെ മകൻ നരേഷ് നായേക്ക് ആണ്. ഇരുവരും അംബാനി കുടുംബത്തിലെ വിവാഹത്തിനെത്തിയിരുന്നു. ഇരുവരെയും നവദമ്പതികൾ വണങ്ങി അനുഗ്രഹം വാങ്ങിയിരുന്നു. സ്വാദിഷ്ടമായ…

Read More

നിരവധി വലിയ കമ്പനികൾ രൂപം കൊണ്ട സ്ഥലമാണ് ഇന്ത്യ. ടാറ്റ, ബിർള, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയ പഴയ ബിസിനസ് മുതൽ അംബാനി, അദാനി, നാടാർ, പ്രേംജി ഗ്രൂപ്പുകൾ അടക്കമുള്ള പുതിയ കമ്പനികൾ വരെ നിരവധി ബിസിനസ് സാമ്രാജ്യം ഇന്ത്യയിലുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിന് ഏകദേശം 300 വർഷങ്ങൾ പഴക്കമുണ്ട്. ഷിപ്പിംഗ് വ്യവസായത്തിന് തുടക്കമിട്ടതും മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാകുന്നതിന് അടിത്തറയിട്ടതുമായ ഒരു കഥയാണ് ഇവിടെ പരാമർശിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്പനി 1736-ൽ ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ലോവ്ജി നുസർവാൻജി വാഡിയ സ്ഥാപിച്ച വാഡിയ ഗ്രൂപ്പാണ്. കപ്പൽ നിർമ്മാതാവായ ലോവ്ജി, മുംബൈയിലെ ആദ്യത്തെ ഡ്രൈ ഡോക്കും നിരവധി കപ്പലുകളും നിർമ്മിക്കുന്നതിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് കരാർ നേടിയ ആളാണ്. അദ്ദേഹത്തിൻ്റെ സംരംഭകത്വ മനോഭാവവും കരകൗശല നൈപുണ്യവും ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആയിരുന്നു. തലമുറകൾക്കിപ്പുറവും ബിസിനസ് തുടർന്നു പോകാനുള്ള ഒരു പ്രോത്സാഹനം അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന്, വാഡിയ ഗ്രൂപ്പിന്…

Read More