Author: News Desk
വന്ദേ ഭാരതിൽ സീറ്റ് കിട്ടുന്നില്ല എന്ന സ്ഥിരം യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം – മംഗളൂരു രണ്ടാം വന്ദേ ഭാരതിൻ്റെ കോച്ചുകളുടെ എണ്ണവും 20 ആയി ഉയർത്തും. ഇതോടെ തിരുവനന്തപുരം – മംഗലാപുരം ട്രെയിനിൽ 824 സീറ്റുകൾ കൂടും. ഒരു മാസം മുമ്പാണ് തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്. ആദ്യ വന്ദേ ഭാരതിലെ കോച്ചുകളുടെ എണ്ണം 20 ഉയർത്തിയപ്പോഴും രണ്ടാം വന്ദേ ഭാരതിൽ സീറ്റുകളില്ലെന്ന വിമർശനം ശക്തമായിരുന്നു. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതിന് നിലവിൽ എട്ട് കോച്ചുകളിലായി 512 സീറ്റുകളാണുള്ളത്. 20 കോച്ചുകളുള്ള തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരതിൽ 1336 സീറ്റുണ്ട്. വൈകാതെ തന്നെ കേരളത്തിലെ രണ്ടാം വന്ദേ ഭാരതും 20 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉടൻ 20 ആയി ഉയർത്തും. ഇതോടെ 1336 സീറ്റുകളാണ് ഒരു സർവീസിൽ തിരുവനന്തപുരം – മംഗലാപുരം വന്ദേ…
വെർടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് എയർ ആംബുലൻസ് സേവനം ആരംഭിക്കുന്ന രാജ്യമാകാൻ ഇന്ത്യയും. എയർ ആംബുലൻസ് സേവനങ്ങളുമായി ബന്ധപ്പെട്ട് ഐഐടി-മദ്രാസ് ആസ്ഥാനമായുള്ള ഇലക്ട്രിക് എയർക്രാഫ്റ്റ് സ്റ്റാർട്ടപ്പായ ഇ-പ്ലെയിൻ 1 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവച്ചു. eVTOL അഥവാ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 788 എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ വിതരണം ചെയ്യുക. ഇന്ത്യയിലെ പ്രമുഖ എയർ ആംബുലൻസ് കമ്പനിയായ ഐസിഎഎടിക്കാണ് ഇ-പ്ലെയിൻ 788 eVTOLകൾ കൈമാറുക. തുടർന്ന് ഐസിഎഎടി വഴി രാജ്യത്തെ എല്ലാ ജില്ലകളിലും എയർ ആംബുലൻസുകൾ വിന്യസിക്കും. ഇന്ത്യൻ നഗരങ്ങങ്ങളിൽ നിരന്തരം വർദ്ധിച്ചുവരുന്ന വാഹന ഗതാഗതം കണക്കിലെടുക്കുമ്പോൾ ആ കരാറിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ആയതിനാൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കാനുമാകും. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള എയർ ആംബുലൻസുകളാണ് ഇ-പ്ലെയിൻ നിർമിക്കുന്നത്. പൈലറ്റിന് പുറമേ രണ്ടു പേർക്കു സഞ്ചരിക്കാനും സ്ട്രക്ചർ, ജീവൻ രക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ എന്നിവ സജ്ജീകരിക്കാനും എയർ ആംബുലൻസിൽ സംവിധാനമുണ്ടാകും. മണിക്കൂറിൽ 200 കിലോമീറ്റർ ആണ്…
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപധാനമായി ഉയർത്താനുള്ള കരാറിനൊപ്പം വാണിജ്യം, ഊർജം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ധാരണയായി. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായിട്ടുണ്ട്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ പ്രധാനമന്ത്രി മോഡി പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഖത്തർ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ ജാസിം അൽതാനി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. ഇന്ത്യയിലേയും ഖത്തറിലേയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി. India and Qatar sign strategic partnership agreement strengthening trade, energy, investments, technology, food security, and cultural ties
റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ ഇനി ജീവിക്കാൻ അനിവാര്യമായ പുതിയ ടെക്നോളജികൾ എട്ടുവയസ്സുമതൽ എൺപത് വയസ്സുവരെ ആർക്കും ഒരു തീംപാർക്കിലെന്നപോലെ കണ്ട് ആസ്വദിച്ച് പഠിക്കാൻ റോബോപാർക്ക് ഒരുങ്ങുകയാണ്. തൃശൂർ രാമവർമപുരത്ത് ജില്ലാപഞ്ചായത്തിന്റെ സഹകണത്തോടെ ലോകോത്തര സൗകര്യങ്ങളുമായി ഇന്ത്യയിലെ ആദ്യ റോബോപാർക്ക് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. സ്ക്കൂൾ കുട്ടികൾക്ക് ന്യൂടെക്നോളജി എക്സ്പീരിയൻസ് ചെയ്യാനാകും വിധത്തിൽ ഇമേഴ്സീവ് ലേണിംഗ് മെത്തേഡ് അവതരിപ്പിച്ചുകൊണ്ടാണ് രാഹുൽ ബാലചന്ദ്രനും സഹസ്ഥാപകൻ അമിത് രാമനും റോബോപാർക്ക് എന്ന ആശയത്തിലേക്ക് വരുന്നത്. ആർക്കും മനസ്സിലാകാവുന്ന തരത്തിൽ ഒരു കഥ പറയുന്ന പോലെ അതിന്റെ കണ്ടെന്റ് ഡെവലപ് ചെയ്തു. അവിടെ നിന്നാണ് ടെക്നോളജി ടൂറിസം എന്ന ആശയം വളരുന്നത്. ഡ്രോൺ പറത്താനും, ഓട്ടോണമസ് കാറിൽ കയറി യാത്ര ചെയ്യാനും കഴിയുംവിധം ഫാമിലിക്ക് 4 ണിക്കൂറോളം ടെക്നോളജി ആസ്വാദ്യകരമാക്കാനാകുന്ന ഒരു സ്പേസ്, അതാണ് റോബോപാർക്ക്. ഗെയിംസും, ടെക്നോളജി എക്സ്പീരിയൻസ് സെന്ററും ഉള്‌പ്പെടെ 360 ഡിഗ്രി ടെക്നോളജി ഏരിയ. അതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ. തൃശൂർ ജില്ലാ…
കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബെംഗളൂരു. ചൂട് കനക്കുന്നതിനിടെ നഗരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) മുന്നറിയിപ്പ് നൽകി. വേനൽ അടുത്തതിനാൽ മുൻകരുതലായാണ് ജലവിതരണ വകുപ്പിന്റെ കടുത്ത നടപടി. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബെംഗളൂരു നഗരത്തിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടാറുണ്ട്. ഇതിനു മുന്നോടിയായാണ് ഉത്തരവ്. വാഹനം കഴുകൽ, ചെടി നനയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കണം. നിയമം ലംഘിക്കുന്നവർ 5000 രൂപ പിഴയും ആവർത്തിച്ചാൽ ഓരോ ദിവസവും 500 രൂപ വെച്ച് അധികപിഴയും അടയ്ക്കണം. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ആക്റ്റ് 1964 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് സംബന്ധിച്ച നിയമാവലി ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ അസോസിയേഷനുകൾക്കും കൈമാറി. വെള്ളം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1916 എന്ന ഹെൽപ്ലൈൻ നമ്പറിൽ…
ഹാർവാർഡ് സർവകലാശാലാ സന്ദർശനത്തെ കുറിച്ചുള്ള വൈകാരിക സന്ദേശം പങ്കുവെച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. 2025 ഹാർവാർഡ് ഇന്ത്യ കോൺഫറൻസിൽ നിത അംബാനി മുഖ്യപ്രഭാഷണം നടത്തിയിരുന്നു. ബോസ്റ്റണിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവേയാണ് നിത അംബാനി ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. തനിക്ക് ഹാർവാർഡിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ 90 വയസ്സുള്ള തന്റെ അമ്മ അഭിമാനിക്കുന്നുവെന്ന് സന്ദേശത്തിൽ നിത വിവരിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് നിത അംബാനിയുടെ വൈകാരിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ അഭിമാനം: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നിതയെ ഹാർവാർഡിൽ അയച്ചു പഠിപ്പിക്കാൻ അവരുടെ കുടുംബത്തിനും അമ്മയ്ക്കും കഴിഞ്ഞില്ല. അതേ ഹാർവാർഡിൽ ഇന്ന് നിത അംബാനി മുഖ്യപ്രഭാഷകയായിരിക്കുന്നു. തന്നെ ക്ഷണിച്ചതിൽ തന്റെ അമ്മയ്ക്ക് ഏറെ അഭിമാനമുണ്ടെ നിത അംബാനി വിവരിക്കുന്നു. എക്സിലെ പോസ്റ്റിനൊപ്പം നിത അംബാനിയുടെ മുഖ്യപ്രഭാഷണത്തിന്റെ 50 സെക്കൻഡ് നീളുന്ന വീഡിയോയും ചേർത്തിട്ടുണ്ട്. Nita Ambani, Founder-Chairperson of Reliance Foundation, shared an emotional…
യുഎസ് പ്രതിരോധ, എയ്‌റോസ്‌പേസ് ഭീമൻമാരായ ലോക്ക്ഹീഡ് മാർട്ടിനുമായി ചർച്ച നടത്തി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യതകളും അവസരങ്ങളും സംബന്ധിച്ചാണ് ലോക്ക്ഹീഡ് മാർട്ടിൻ ഇന്റർനാഷണൽ പ്രസിഡന്റ് മൈക്കൽ വില്യംസണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള അവസരങ്ങൾ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തതായി പിയൂഷ് ഗോയൽ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു. ലോകമെങ്ങും പ്രവർത്തന ശൃംഖലകളുള്ള യുഎസ് ആസ്ഥാനമായുള്ള പ്രതിരോധ, വ്യോമയാന നിർമാതാക്കളാണ് ലോക്ക്ഹീഡ് മാർട്ടിൻ കോർപറേഷൻ. എയ്‌റോസ്‌പേസ്, സൈനിക പിന്തുണ, സുരക്ഷ, സാങ്കേതികവിദ്യ വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ലോക്ക്ഹീഡ് മാർട്ടിൻ 2014 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകാരായിരുന്നു. എയറോനോട്ടിക്സ് , മിസൈൽസ് ആൻഡ് ഫയർ കൺട്രോൾ, റോട്ടറി ആൻഡ് മിഷൻ സിസ്റ്റംസ് , സ്പേസ് എന്നിങ്ങനെ നാല്…
ഉന്നത വിദ്യാഭ്യാസത്തിന് പണം ചിലവിടുന്നതിൽ കേരളം മുൻപിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിതി ആയോഗിന്റെ പഠന റിപ്പോർട്ടിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ കേരളം മുൻപന്തിയിലുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി യുവാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. 18-23 പ്രായം ഉളള്ളവരുടെ വിദ്യാഭ്യാസത്തിനായി കേരളത്തിനൊപ്പം തെലങ്കാനയും കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ തുക വിനിയോഗിക്കുന്ന മറ്റു സംസ്ഥാനങ്ങൾ. കേരളം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.46 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കി വെയ്ക്കുന്നതായും ഇതിൽ 0.56 ശതമാനം ഉന്നവിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത് എന്നും നിതി ആയോഗ് പഠനറിപ്പോർട്ട് പറയുന്നു. ഉന്നത വിദിയാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്ന് നടപ്പിലാക്കി വരുന്ന ലെറ്റ് അസ് ഗോ ഡിജിറ്റൽ ഇനിഷ്യേറ്റീവിനെ റിപ്പോർട്ട് പ്രശംസിച്ചിട്ടുമുണ്ട്. According to the NITI Aayog report, Kerala leads India…
രാജ്യത്തുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വർക്കി നേതൃത്വം നൽകുന്ന ജെംസ് എജ്യുക്കേഷനുമായി (GEMS Education) സഹകരിച്ച് അദാനി ഫൗണ്ടേഷൻ (Adani Foundation). അദാനി കുടുംബത്തിൽ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെ ലോകോത്തര വിദ്യാഭ്യാസവും പഠന സൗകര്യങ്ങളും ഒരുക്കും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്ക് താങ്ങാനാവുന്ന ചിലവിൽ ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കാനും മികച്ച ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കാനും പദ്ധതി വഴിയൊരുക്കും. അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിക്ക് (CSR) നേതൃത്വം നൽകുന്ന വിഭാഗമാണ് അദാനി ഫൗണ്ടേഷൻ. 2025-26 അധ്യയന വർഷത്തിൽ ലഖ്‌നൗവിൽ ആദ്യത്തെ ‘അദാനി ജെംസ് സ്കൂൾ ഓഫ് എക്സലൻസ്’ ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റൻ നഗരങ്ങളിലുടനീളവും തുടർന്ന് ടയർ II മുതൽ IV വരെയുള്ള നഗരങ്ങളിലും കെ -12 വിഭാഗത്തിൽ കുറഞ്ഞത് 20 സ്കൂളുകളെങ്കിലും ആരംഭിക്കും. ഈ സ്കൂളുകളിൽ സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30% സീറ്റുകൾ അർഹതയുള്ളവർക്ക് സൗജന്യമായിരിക്കും. ഇന്ത്യയിലെ മികച്ച പഠന…
തമിഴ്നാട് വെല്ലൂർ-തിരുവണ്ണാമല-വില്ലുപുരം ദേശീയ പാതയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി 36 കോടി രൂപയുടെ ടോൾ പിരിവ് നടത്തി ദേശീയ പാതാ അതോറിറ്റി. ഇരുവശത്തും വെറും 1.5 മീറ്റർ റോഡ് വീതി കൂട്ടിയാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് വരി പാതയിൽ ടോൾ ഈടാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള 20 മാസത്തിനുള്ളിൽ വല്ലം, ഏനാംകരിയാനന്ദൽ, തെന്നമാദേവി എന്നീ മൂന്ന് ടോൾ പ്ലാസകളിൽ നിന്ന് ഏകദേശം 36 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്. അതേസമയം, കേന്ദ്ര സർക്കാർ പദ്ധതിക്കായി ചെലവഴിച്ച ആകെ ഫണ്ട് വെറും 273 കോടി രൂപ മാത്രമാണെന്ന് ആർടിഐ രേഖകൾ വ്യക്തമാക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടപ്പിലാക്കിയ മറ്റ് റോഡ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, വെല്ലൂർ-വില്ലുപുരം NH-234, MoRTH മാത്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. ഇതിൽ ബാങ്ക് വായ്പകളൊന്നും ഉൾപ്പെട്ടിരുന്നില്ല. ഫീസ്, സെസ്, മറ്റ് നികുതികൾ…