Author: News Desk
സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും വീടുകളിലും സേവനം നൽകുന്ന സെൻട്രൽ കിച്ചണുകളിൽ മാംസം, കോഴി, മത്സ്യം എന്നിവ മുറിക്കുന്നതിന് മരപ്പലകകളോ മരപ്പിടിയുള്ള കത്തികളോ ഉപയോഗിക്കുന്നത് നിരോധിച്ചതായി സൗദി മുനിസിപ്പാലിറ്റീസ് മന്ത്രാലയം. ഇതിനു പകരമായി എളുപ്പത്തിൽ വൃത്തിയാക്കാവുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കൊണ്ട് നിർമിച്ച പിടികളുള്ള കത്തികളും ബോർഡുകളും ഉപയോഗിക്കാനാണ് നിർദേശം. ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേക സ്ഥലം സജ്ജമാക്കണമെന്നും ആ സ്ഥലം ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് പാകം ചെയ്യുന്ന ഇടം കാണുന്ന വിധത്തിലായിരിക്കണം ഇത് ഒരുക്കേണ്ടത്. അതിനായി സുതാര്യമായ ഗ്ലാസ് കൊണ്ട് വേർതിരിക്കാനും ക്യാമറമ, സ്‌ക്രീനുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് കാണാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് അധികൃതർ അറിയിച്ചു. Saudi Arabia tightens food safety rules for central kitchens, banning wooden utensils and enforcing stricter hygiene measures.…
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ദിനംപ്രതി ഫോളോവേഴ്സിനെ കൂട്ടുന്നതിനൊപ്പം വൻ തുക വരുമാനമായും നേടുന്നവരാണ്. ഇത്തരത്തിൽ ഇന്ത്യയിലെ അതിസമ്പന്നരായ അഞ്ച് യൂട്യൂബർമാർ ആരെല്ലാമെന്ന് നോക്കാം. ടെക്നിക്കൽ ഗുരുജി-ഗൗരവ് ചൗധരി (Technical Guruji-Gaurav Chaudhary)യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെക് യൂട്യൂബർ ഗൗരവ് ചൗധരിയാണ് നിലവിൽ ഏറ്റവും സമ്പന്നനായ ഇന്ത്യൻ യൂട്യൂബർ. ടെക്നിക്കൽ ഗുരുജി എന്ന യൂട്യൂബ് ചാനലിനൊപ്പം ഗൗരവ് ചൗധരി എന്ന സ്വന്തം പേരിലും അദ്ദേഹത്തിന് യൂട്യൂബ് ചാനലുണ്ട്. 356 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബിബി കി വൈൻസ്-ഭുവം ബാം (BB ki Vines-Bhuvam Bam)കോമഡി വീഡിയോയിലൂടെ ശ്രദ്ധേയനായ ഭുവം ബാം 2015ലാണ് ബിബി കി വൈൻസ് എന്ന ചാനൽ ആരംഭിച്ചത്. 26.5 മില്യൺ സബ്സ്ക്രബേർസാണ് ചാനലിന് ഇന്നുള്ളത്. ഭുവം ബാമിന്റെ ആസ്തിയാകട്ടെ 122 കോടി രൂപയാണ്. അമിത് ഭദാന (Amit Bhadana)സ്വന്തം പേരിൽ തന്നെയാണ് അമിത് ഭദാനയുടെ യൂട്യൂബ് ചാനൽ. 2012ൽ അമിത് ചാനൽ ആരംഭിച്ചിരുന്നെങ്കിലും…
അതിവേഗം വളരുന്ന സ്ഥാപനങ്ങള്‍ക്കുള്ള ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടിക പുറത്തിറങ്ങി. അതിൽ കേരളത്തിൽ നിന്നുള്ള കമ്പനിയുമുണ്ട്. ടെക്നോപാര്‍ക്ക് ആസ്ഥാനമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ആണ് ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024 പട്ടികയിൽ ഇടം നേടിയത്. ഇത് ആദ്യമായല്ല, തുടർച്ചയായി മൂന്നാംതവണയാണ് റിഫ്ലക്ഷൻസിന് ഈ അംഗീകാരം. സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ‘ഷെക്സോ ഇന്‍ ടെക്’ വിഭാഗത്തിലും റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സ്ഥാനം പിടിച്ചിട്ടുണ്ട്. ഐടി മേഖലയിലെ നവീകരണം, പങ്കാളിത്തം, ഉപഭോക്തൃ വിശ്വാസം എന്നിവയിലെ മികവ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടികയില്‍ മൂന്നാം തവണയും ഇടം നേടിയ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ആഗോള ഐടി സൊല്യൂഷന്‍സ് സേവന ദാതാവാണ്. രാജ്യത്തെ അതിവേഗം വളരുന്നതും ടെക്നോളജി ഉപയോഗിച്ച് സേവനങ്ങളും പ്രൊക്റ്റ് ഡെലവലപ്മെന്റും നടത്തുന്ന 50 കമ്പനികളെയാണ് ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’…
സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ എന്ന സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തമാണ്. കശ്മീരിലെ കത്രയിലുള്ള ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജിറ്റേറിയൻ ഭക്ഷണം അനുവദനീയമല്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്. ട്രെയിനിന്റെ മെനുവിൽ മാത്രമല്ല, യാത്രക്കാർ നോൺ വെജ് ഭക്ഷണം ഈ ട്രെയിനിൽ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറച്ചിയും മീനും മാത്രമല്ല മുട്ടയും ട്രെയിനിൽ അനുവദനീയമല്ല. യാത്രക്കാർക്കൊപ്പം ട്രെയിൻ ജീവനക്കാർക്കും ഈ നിബന്ധന ബാധകമാണ്. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡൽഹി-കത്ര വന്ദേഭാരത് എക്സ്പ്രസ് രാജ്യത്ത് സാത്വിക് അംഗീകാരം ലഭിക്കുന്ന ആദ്യ ട്രെയിൻ കൂടിയാണ്. ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിയും എൻജിഒ ആയ സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണ പ്രകാരമാണ് ഡൽഹി-കത്ര വന്ദേഭാരതിന് ഈ അംഗീകാരം ലഭിച്ചത്. സാത്വിക്…
ചൈനയിലെ ബബിൾ ടീ ഭ്രമം നിരവധി സംരംഭകരെ ശതകോടീശ്വരന്മാരാക്കി മാറ്റുന്നു. ഗുമിംഗ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ യുനാൻ വാങ് അടക്കമുള്ളവരാണ് ബബിൾ ടീ അഥവാ ബോബ ടീയിലൂടെ ശതകോടീശ്വരൻമാർ ആയത്. കമ്പനിയുടെ ഹോങ്കോങ്ങിലെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ആണ് 38കാരനായ യുനാൻ വാങ്ങിനെ ബില്യൺ ഡോളർ ആസ്തിയിലേക്ക് ഉയർത്തിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണേർസ് സൂചിക പ്രകാരം 233 മില്യൺ ഡോളറിന്റെ ഹോങ്കോംഗ് ഐപിഒ വാങിന്റെ ആസ്തി 1.1 ബില്യൺ ഡോളറായി ഉയർത്തി. സംരംഭക രംഗത്തേക്ക് എത്തുന്നതിനു മുൻപ് നാൻ വാങ് എഞ്ചിനീയറായിരുന്നു. ഹാങ്‌ഷൗവിലെ സെജിയാങ് സയൻസ്-ടെക് യൂണിവേഴ്‌സിറ്റിയിൽ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ ബിരുദം. 2010ലാണ് അദ്ദേഹം ആദ്യ ബബിൾ ടീ ഷോപ്പ് ആരംഭിച്ചത്. രണ്ടു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഷാങ്ഹായ്ക്ക് സമീപമുള്ള ചെറുപട്ടണമായ ഡാക്സിയിൽ നിന്നായിരുന്നു വാങ്ങിന്റെ സംരംഭക യാത്ര ആരംഭിച്ചത്. ആദ്യകാലങ്ങൾ ബിസിനസ് ഒട്ടും ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് സ്ഥിരോത്സാഹത്തിലൂടെ ഗുമിംഗ് ഹോൾഡിംഗ്സ് ചൈനയിലുടനീളം 10,000 സ്റ്റോറുകൾ തുറന്നു. Yun’an…
രാജ്യത്തിന്റെ അഭിമാനം അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തിയ സ്ഥാപനമാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. നിരവധി വിജയങ്ങൾക്ക് ഐഎസ്ആർഒ കാലാകാലങ്ങളായി ചുക്കാൻ പിടിക്കുമ്പോൾ അതിനുപിന്നിൽ അനവധി പെൺകരുത്ത് കൂടി ഉണ്ട്. ഐഎഎസ്ആർഓയിലെ ചില വനിതാ ശാസ്ത്രജ്ഞരെ പരിചയപ്പെടാം. കൽപന കാലഹസ്തിഐഎഎസ്ആർഓയിലെ ശാസ്ത്രജ്ഞയും എയ്‌റോസ്‌പേസ് എഞ്ചിനീയറുമാണ് കൽപന കാലഹസ്തി. 2023 ജൂലൈ 14ന് വിക്ഷേപിച്ച ISRO യുടെ ചന്ദ്രയാൻ 3 ബഹിരാകാശ ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി കൽപന സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ വിവിധ ഉപഗ്രഹങ്ങളുടെ നിർമാണത്തിൽ നിർണായക പങ്ക് വഹിച്ച കൽപന ചന്ദ്രയാൻ-2, മംഗൾയാൻ തുടങ്ങിയ ISRO യുടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളിയായി. റിതു കരിദാൽലഖ്‌നൗവിൽ ജനിച്ച് ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സി നേടിയ ഡോ. റിതു കരിദാൽ ശ്രീവാസ്തവ ഐഎസ്ആർഒ എയ്‌റോസ്‌പേസ് എഞ്ചിനീയറും ശാസ്ത്രജ്ഞയുമാണ്. ചന്ദ്രയാൻ-2, മംഗൾയാൻ, ചന്ദ്രയാൻ-3 എന്നിവയുൾപ്പെടെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളെ നയിച്ചത് റിതുവാണ്. നിധി പോർവാൾചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിലെ മറ്റൊരു വനിതാ…
കേരളത്തിലെ സുപ്രധാന നിക്ഷേപ സാധ്യതാ മേഖലകളിലേക്ക് ഇൻവസ്റ്റേഴ്സിനെ ആകർഷിക്കാൻ ദ്വിദിന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി IKGS 2025 ഫെബ്രുവരി 21 ന് കൊച്ചിയില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യാവസായിക നയത്തിലെ പ്രാധാന്യം ഉള്‍പ്പെടെയുള്ള നിക്ഷേപ സാധ്യതാ മേഖലകളില്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിംഗ്, ഫാര്‍മ, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ബയോടെക്, പുനരുപയോഗ ഊര്‍ജ്ജം, ആയുര്‍വേദം, ഫുഡ് ടെക്, ഉയര്‍ന്ന മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, എന്നിവയാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. ജര്‍മനി, വിയറ്റ്നാം, നോര്‍വെ, യുഎഇ, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകർ ഉച്ചകോടിയിൽ എത്തും. ഇതുവഴി വിവിധ മേഖലകളിലെ വിദേശ കമ്പനികളുമായും നിക്ഷേപകരുമായും പങ്കാളിത്തം സ്ഥാപിക്കാനും നിക്ഷേപ അവസരമൊരുക്കാനും കേരളത്തിന് സാധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്ന ഹരിത സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനം എന്ന നിലയിൽ…
സമദ്രനിരപ്പിൽ നിന്ന് 1500 മീറ്ററിലധികം ഉയരെയുള്ള മൂന്നാർ. മൂന്നാറിലെ തണുപ്പിൽ സ്വര്യമായൊരു താമസവും ലക്ഷ്വറിയിൽ വിശ്രമവും കാട്ടിലൂടെ ഒരു കറക്കവും. പ്രീമിയമായ ഈ സൗകര്യവും ഇഷ്ടമാണെങ്കിൽ വൈറ്റ് ഹൗസ് മൂന്നാർ നല്ല ചോയ്സ് ആണ്. പേര് പോലെ, തൂവെള്ള വൈബിൽ തണുപ്പിന്റെ ഒരു ആംപിയൻസ് മൂന്നാറിന്റെ തണുപ്പിലും വെക്കേഷന്റെ വളരെ റിലാക്സ്‍ഡായ അന്തരീക്ഷത്തിലും, വർക്ക് ചെയ്യാൻ പറ്റിയൊരു ഇടം തേടി ആളുകൾ അന്വേഷിക്കുന്നത് മൂന്നാർ ആനച്ചാലിലെ പ്രസിദ്ധമായ വൈറ്റ് ഹൗസ്. 5 നിലകളുള്ള ലക്ഷ്വറിയായ പ്രീമിയം പ്രോപ്പർട്ടി. കേരളം ചൂടിലുരുകുമ്പോൾ കുളിരുള്ള വൈറ്റ് ഹൗസ്. കൊച്ചിയിൽ നിന്ന് രണ്ടര മണിക്കൂർ ഡ്രൈവിൽ ഇവിടെയെത്താം. ബഹളങ്ങളില്ലാത്ത ഒരു ഇടം. ഒരുവശത്ത് മലനിരകളും നിറയെ മരങ്ങളും ഉള്ള ശാന്തമായ വൈറ്റ് ഹൗസ്! മികച്ച പ്രീമിയം റൂമുകൾ, കപ്പിൾസിന് ആഘോഷിക്കാവുന്ന ആംപിയൻസ്, ഫാമിലിയായി വരുന്നവർക്ക് ഡ്യൂപ്ലക്സ് റൂമുകൾ, കോർപ്പറേറ്റ് മേധാവകൾക്ക് അത്യാഡംബരമുള്ള പ്രസിഡൻഷ്യൽ റൂമുകൾ എന്നിങ്ങനെ വിവിധ കാറ്റഗറിയിലാണ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഏറ്രവും…
രാജ്യത്തെ മൂന്നാമത്തെ വലിയ ഭക്ഷ്യ ആപ്പ് ആയി മാറി ഹൈപ്പർലോക്കൽ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ് മാജിക്പിൻ (Magicpin). ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിൽ മാജിക്പിന്നിന്റെ വരുമാനത്തിൽ 3 മടങ്ങ് വർദ്ധനവാണ് ഉണ്ടായത്. ഒഎൻഡിസി ശൃംഖല വഴി പ്രതിദിനം 1.5 ലക്ഷം ഭക്ഷണ, ലോജിസ്റ്റിക്സ് ഓർഡറുകളാണ് മാജിക്പിൻ നിറവേറ്റുന്നത്. ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ അൻഷു ശർമ്മയാണ് 2015ൽ മാജിക്പിൻ സ്ഥാപിച്ചത്. ബ്രാൻഡുകളുടേയും ബിസിനസുകളുടേയും ദൃശ്യപരതയും ഇടപെടലും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹൈപ്പർലോക്കൽ സ്റ്റാർട്ടപ്പാണ് മാജിക്പിൻ. പ്രാദേശിക ഉപഭോക്താക്കൾക്ക് ഇടപഴകാൻ കഴിയുന്ന സാർവത്രിക പ്ലാറ്റ്‌ഫോമിലൂടെ അവരുടെ ഡിമാൻഡ് വർദ്ധിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ പ്രവർത്തനം. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ONDC) മുൻപന്തിയിലുള്ള ആപ്പ് കൂടിയാണ് ഇന്ന് മാജിക്പിൻ. ഫാസോസ്, ഓവൻ സ്റ്റോറി, മക്ഡൊണാൾഡ്സ്, ബർഗർ കിംഗ്, പിസ്സ ഹട്ട്, ബാർബിക്യൂ നേഷൻ, ബാരിസ്റ്റ, വൗ! മോമോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി മാജിക്പിൻ സഹകരിച്ചു പ്രവർത്തിക്കുന്നു. സ്റ്റാർട്ടപ്പിന്റെ 15 മിനിറ്റ് ഭക്ഷണ…
ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് ആൻഡ് ഇന്നൊവേഷൻ എക്‌സലൻസ് സെന്റർ (ENGINE) സ്ഥാപിക്കാൻ യുഎസ് ഊർജ്ജ കമ്പനിയായ ഷെവ്‌റോൺ (Chevron). ഒരു ബില്യൺ ഡോളറിന്റെ പദ്ധതി യുഎസ്സിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണ്. ഷെവ്‌റോണിന്റെ ആഗോള പ്രവർത്തനങ്ങളേയും ഊർജ്ജ പദ്ധതികളേയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഞ്ചിനീയറിംഗ്, സാങ്കേതിക കഴിവുകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞ വർഷം തന്നെ ഷെവ്‌റോൺ എഞ്ചിന്റെ പ്രാരംഭ പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പദ്ധതിക്കായി പ്രധാന ഉദ്യോഗസ്ഥരെ നിയമിച്ചു. 2025 അവസാനത്തോടെ 600 ജീവനക്കാരെ നിയമിക്കാനാണ് എഞ്ചിനിലൂടെ ഷെവ്‌റോൺ ലക്ഷ്യമിടുന്നത്. വരുംകാലങ്ങളിൽ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കും. ബാക്ക്-ഓഫീസ് പ്രവർത്തനം എന്നതിലുപരിയായുള്ള ലക്ഷ്യങ്ങളോടെയാണ് ഷെവ്റോൺ എഞ്ചിൻ രൂപകൽപന ചെയ്‌തിരിക്കുന്നത്. ജിയോ ടെക്‌നിക്കൽ വിശകലനം, എണ്ണ ശുദ്ധീകരണശാലകളുടെ ഡിജിറ്റൽ മോഡലിംഗ്, ഊർജ്ജ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനുള്ള നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള വിപുലമായ എഞ്ചിനീയറിംഗ് ജോലികളിൽ ഷെവ്റോൺ എഞ്ചിൻ ശ്രദ്ധ കേന്ദ്രീകരിക്കും. Chevron is investing $1 billion in Bengaluru for an engineering and…