Author: News Desk
റോൾസ് റോയ്സിന്റെ ഏറ്റവും ആഢംബരം നിറഞ്ഞ കാറായ 12 കോടിയുടെ കള്ളിനൻ വാങ്ങി ബോളിവുഡ് താരം വിവേക് ഒബ്രോയ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡിൽ ഗംഭീര ഹിറ്റുകളൊന്നും വിവേകിന്റെ പേരിലില്ല. എന്ന് മാത്രമല്ല കരിയറിലുടനീളം നിരവധി ‘ഒതുക്കലുകൾ’ കൂടി നേരിട്ട താരമാണ് വിവേക്. എന്നിട്ടും താരത്തിന്റെ ആസ്തി 1200 കോടിയാണ്. അഭിനയത്തിനും അപ്പുറം വളർന്ന ബിസിനസ് സാമ്രാജ്യമാണ് താരത്തിന്റെ ഈ വമ്പൻ ആസ്തിക്ക് പിന്നിൽ. 2002ൽ രാം ഗോപാൽ വർമയുടെ കമ്പനി എന്ന ചിത്രത്തിലൂടെയാണ് വിവേക് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് സാഥിയാ, മസ്തി, ഓംകാര തുടങ്ങിയ ഹിറ്റുകളിലും അദ്ദേഹം ഭാഗമായി. ബോളിവുഡിലെ അടുത്ത താരോദയം എന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഐശ്വര്യ റായിയുമായി അടുപ്പത്തിലാകുന്നത്. ഇതിനെത്തുടർന്ന് ഐശ്വര്യയുടെ മുൻ കാമുകനായ സൽമാൻ ഖാനുമായി വിവേക് ഉടക്കിലായി. പിന്നീടങ്ങോട്ട് വിവേകിന് ബോളിവുഡിൽ വേഷങ്ങൾ കുറഞ്ഞു. വിവേകിനെതിരെ അപ്രഖ്യാപിത വിലക്കുണ്ട് എന്ന തരത്തിലായിരുന്നു അന്ന് ബോളിവുഡിലെ അടക്കംപറച്ചിലുകൾ. ഇങ്ങനെ ബോളിവുഡിലെ കടുത്ത ലോബിയിങ്ങാണ്…
വിജയിച്ചവന്റെ കൈമുതൽ കിടിലം ആശയമാണോ? അതോ ആശയം ചെറുതെങ്കിലും നടത്താനുള്ള വാശിയാണോ? കോടിക്കണക്കിന് മനുഷ്യർക്കിടയിൽ ദരിദ്രനായി ജീവിക്കാൻ മാത്രമുള്ള യോഗ്യത ജനനത്തോടൊപ്പം കിട്ടിയ ഒരു മനുഷ്യൻ! പഠനത്തിലോ മറ്റ് ഏതെങ്കിലും കഴിവിലോ അവകാശപ്പെടാൻ ഒന്നും ഇല്ലാതിരുന്ന, കാണുന്നവർക്ക് ഒരു ഏഴാം കൂലി-എന്ന് തോന്നാവുന്ന ഒരു മംഗലാപുരത്തുകാരൻ. അതേ വ്യക്തി അയാളുടെ എഴുപതാം വയസ്സിൽ ഈ വേഷം അഴിച്ച് വെച്ച് മടങ്ങുമ്പോൾ 300 കോടിയുടെ നേട്ടങ്ങളുടെ കിരീടം തലയിൽ വെച്ചിരുന്നു. മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത വിജയത്തിന്റെ ഒരു കിരീടം. ആദ്യം ദരിദ്രനായിരുന്നപ്പോഴും, പിന്നീട് കോടീശ്വരന്റെ തിളക്കത്തിലും അയാൾക്ക് മാറ്റമില്ലാതിരുന്ന ഒന്നുണ്ടായിരുന്നു, എളിമ! 1983-84 ! അന്ന് അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയുടെ ഹീറോ ആയിരുന്ന കാലം. ഇന്ത്യൻ ടീം ലോകകപ്പ് ജയിച്ച സമയം, ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകുകയും ചെയ്ത വർഷം, മലയാളത്തിൽ പൂച്ചയ്ക്കൊരു മൂക്കൂത്തി, കൂടെവിടെ, അതിരാത്രം എന്നീ പടങ്ങളൊക്കെ ഇറങ്ങിയ സമയം. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന…
തുടര്‍ച്ചയായ നാലാം വര്‍ഷവും പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്- ക്രിസിലിന്‍റെ- എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേട്ടം സ്വന്തമാക്കി ടെക്നോപാര്‍ക്ക്. ഒരു ബിസിനസ് സ്ഥാപനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും നിലനിര്‍ത്തുന്നതിനാണ് അംഗീകാരം. ഈ നേട്ടം പാര്‍ക്കിന്‍റെ ഭരണമികവ്, തന്ത്രപരമായ മാനേജ്മെന്‍റ്, ഐടി മേഖലയിലെ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കല്‍ എന്നിവയുടെ അംഗീകാരമാണ്. സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ലക്ഷ്യങ്ങള്‍ വിന്യസിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് സുസ്ഥിരതയ്ക്കും വിജയത്തിനുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ് ടെക്നോപാര്‍ക്ക് നിറവേറ്റുന്നത് എന്നും ക്രീസിൽ വിലയിരുത്തി . മുഴുവന്‍ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാര്‍ക്കിന്‍റെ വിവിധ കാമ്പസുകളുടെ പ്രവര്‍ത്തനം, ക്ലയന്‍റുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, പ്രവൃത്തി പഥത്തിലുള്ള വന്‍ പദ്ധതികള്‍ തുടങ്ങിയവ റേറ്റിംഗില്‍ പരിഗണിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന് 2021 ല്‍ ആണ് ആദ്യമായി ക്രിസില്‍ എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ്…
ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ. രാജ്യത്തുടനീളം 997 കിലോമീറ്റർ മെട്രോ റെയിൽ ലൈനുകളുടെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. രാജ്യവ്യാപകമായി നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പാർലമെന്റ് കമ്മിറ്റി അംഗങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു. വർദ്ധിച്ചുവരുന്ന നഗര ജനസംഖ്യയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നഗര മൊബിലിറ്റി നിർണായകമാണ്. 23 നഗരങ്ങളിൽ ഇതിനകം 993 കിലോമീറ്റർ മെട്രോ റെയിൽ പ്രവർത്തിക്കുകയും 28 നഗരങ്ങളിൽ 997 കിലോമീറ്റർ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാകാനുള്ള പാതയിലാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു. 2017ലെ മെട്രോ റെയിൽ നയത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും ഡൽഹി, ജയ്പൂർ, പട്‌ന, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ മെട്രോ പദ്ധതികളെക്കുറിച്ചുള്ള വിശദമായ ചർച്ചയും യോഗത്തിൽ നടന്നു. India is set to achieve the world’s second-largest metro rail network with…
യൂട്യൂബിലൂടെ ലക്ഷങ്ങളും കോടികളും വരുമാനം ഉണ്ടാക്കുന്നവരുടെ വാർത്തകൾ നമ്മൾ കാണാറുണ്ട്. എന്നാൽ വളരാനെന്ന പോലെ തളർന്ന് പൊഴിയാനും സാധ്യതയുള്ള ഇടമാണ് യൂട്യൂബ്. അതിന് തെളിവാണ് നളിനി ഉനാഗർ എന്ന ‘മുൻ’ യൂട്യൂബർ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് തനിക്കുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റി നളിനി വെളിപ്പെടുത്തലുമായി എത്തിയത്. എട്ട് ലക്ഷം രൂപയാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനും പ്രൊമോഷനുമായി നളിനി ചിലവഴിച്ചതത്രേ. എന്നാൽ കുക്കിങ് ചാനൽ തുടങ്ങി മൂന്ന് വർഷത്തോളം തുടർച്ചയായി കണ്ടൻ്റുകൾ ചെയ്തിട്ടും തനിക്ക് ഒരു രൂപ പോലും വരുമാനം ലഭിച്ചില്ല. താനൊരു പരാജിത യൂട്യൂബറാണ്. അത്കൊണ്ട് തന്റെ ക്യാമറയും കിച്ചൺ ആസക്സസറീസും അടക്കമുള്ള ഉത്പന്നങ്ങൾ വിൽപന ചെയ്യാൻ ആഗ്രഹിക്കുന്നു-നളിനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മൂന്ന് വർഷത്തിനിടെ 250ലധികം വീഡിയോകളാണ് നളിനി യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. ഇപ്പോൾ അതെല്ലാം അവർ ഡിലീറ്റ് ചെയ്തു. ചാനൽ നിർത്തിയത് സങ്കടകരമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തത് വൻ അബദ്ധമായെന്നും…
മഹാരാഷ്ട്ര അമരാവതി ബെലോറ എയർപോർട്ട് എയർ ഇന്ത്യ പരിശീലന അക്കാഡമിയിലേക്ക് 34 പരിശീലന വിമാനങ്ങൾക്ക് ഓർഡർ നൽകി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനിൽ (FTO) ആണ് എയർ ഇന്ത്യ അക്കാഡമി. 2025-ൻ്റെ രണ്ടാം പകുതിയോടെ വിമാനങ്ങൾ ലഭ്യമാകും. എയർഇന്ത്യ വിഹാൻ ട്രാൻസ്ഫൊമേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലന വിമാനങ്ങൾ വാങ്ങുന്നത്. യുഎസ് ആസ്ഥാനമായുള്ള പൈപ്പർ എയർക്രാഫ്റ്റിൽ നിന്നും 31 സിംഗിൾ എഞ്ചിൻ വിമാനങ്ങളും ഓസ്ട്രിയയിലെ ഡയമണ്ട് എയർക്രാഫ്റ്റിൽ നിന്നും മൂന്ന് ഇരട്ട എഞ്ചിൻ വിമാനങ്ങളുമാണ് വാങ്ങുക. നൂതന ഗ്ലാസ് കോക്ക്പിറ്റുകൾ, ജി1000 ഏവിയോണിക്സ് സംവിധാനം, ജെറ്റ് എ1 എഞ്ചിനുകൾ എന്നിവയുള്ള വിമാനങ്ങൾ പൈലറ്റുമാർക്ക് അത്യാധുനിക പരിശീലനം ഉറപ്പാക്കും. അടിസ്ഥാന പരിശീലന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വിദഗ്ദ്ധ പൈലറ്റുമാരുടെ സ്ഥിരമായ സേവനം ഉറപ്പാക്കുകയുമാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. പ്രതിവർഷം 180 വാണിജ്യ പൈലറ്റുമാർക്ക് ബിരുദം നൽകി പൈലറ്റ് പരിശീലനത്തിൽ സ്വാശ്രയത്വം നേടാനാണ് FTO പദ്ധതിയിലൂടെ എയർ ഇന്ത്യയുടെ നീക്കം. Air India takes…
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന്‍ തയ്യാറാക്കുന്ന സിലബസിലാണ് ഇവിടെ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കൻ സാങ്കേതിത സർവകലാശാലയായ മസാച്ചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (MIT) സഹകരിച്ചാണ് ഫാബ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നീ മേഖലകളിൽ താല്‍പര്യമുള്ളവര്‍ക്ക് ആറുമാസ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാം. 20 ആഴ്ചകളിലായി 20 വ്യത്യസ്ത കംപ്യൂട്ടർ അധിഷ്ഠിത നിർമാണ മാർഗങ്ങൾ പഠിക്കുന്നതാണ് കോഴ്‌സിന്‍റെ പ്രത്യേകത. എം.ഐ.ടി സെൻറർ ഫോർ ബിറ്റ്‌സ് ആൻഡ് ആറ്റംസ് ഡയറക്ടർ പ്രൊഫ. നീൽ ഗർഷൻഫെൽഡിന്‍റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ഓരോ ആഴ്ചയിലും ഓരോ പ്രോജക്ടുകൾ പൂർത്തിയാക്കും കോഴ്സ് അവസാനിക്കുമ്പോൾ പഠിത ടെക്നിക്കുകൾ എല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രോജക്ട് വിദ്യാർത്ഥികൾ നിർമിക്കണം. ഡിസൈൻ അല്ലെങ്കിൽ ടെക്നോളജി മേഖലയോട് താൽപര്യമുള്ള, ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമിക അറിവുള്ള ഏതൊരാൾക്കും ഈ കോഴ്‌സ് പഠിക്കാം . അർഹരായവർക്ക് ഫാബ് ഫൗണ്ടേഷൻ…
എന്തൊക്കെയാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഒരു ധാരണയുമില്ലാതെയാണ് ഉണ്ണി മുകുന്ദൻ എന്ന ചെറുപ്പക്കാരൻ 19 വർഷങ്ങൾക്കും മുൻപ് അഹമ്മദാബാദിൽ നിന്നും കേരളത്തിലേക്കെത്തുന്നത്. വർഷങ്ങൾക്കിപ്പുറം മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് കലക്ഷനായ അഞ്ച് കോടിയിൽ എത്തി നിൽക്കുകയാണ് താരം. ഗുജറാത്തിൽ ജോലി ചെയ്യുന്ന സാധാരണ മലയാളി കുടുംബത്തിലാണ് ഉണ്ണി ജനിച്ചുവളർന്നത്. ചെറുപ്പം മുതലേ ഏതൊരു മധ്യവർഗക്കാരനേയും പോലെ സ്വപ്നങ്ങൾക്കു പുറകേ പോകാൻ ഉത്തരവാദിത്വങ്ങൾ വിലങ്ങുതടിയായി. ജോലിക്കൊപ്പം ചെറു നാടകങ്ങളിലൂടെയും മറ്റും ഉണ്ണി ഉള്ളിലെ കലാവാസന നിലനിർത്തി. എന്നാൽ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ അഭിനേതാവാകാനുള്ള തീരുമാനമെടുത്താണ് ഉണ്ണി കേരളത്തിലേക്ക് വണ്ടി കയറുന്നത്. ഇവിടെയും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സ്വർണത്തളികയിൽ വേഷങ്ങളും വെച്ച് സംവിധായികരൊന്നും ഉണ്ണിയെ കാത്തിരിപ്പുണ്ടായിരുന്നില്ല. യാതൊരു സിനിമാ ബന്ധവും ഇല്ലാത്ത കുടുംബത്തിൽ നിന്നുള്ള വരവ് ഉണ്ണിക്ക് സ്വാഭാവികമായും നിരവധി തിരിച്ചടികൾ നൽകി. പക്ഷേ പിൻമാറാൻ അയാൾ തയ്യാറായിരുന്നില്ല. 2012ൽ ഇറങ്ങിയ മല്ലു സിങ് ആണ് ഉണ്ണിയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. എന്നാൽ…
ക്രിസ്മസ് അവധിക്കാലത്ത് സന്ദർശകരെ കാത്തിരിക്കുകയാണ് കൊച്ചിയിലെ ചെറിയ ദ്വീപായ നെടുങ്ങാട്. വേമ്പനാട് കായലിൻ്റെയും അറബിക്കടലിൻ്റെയും നടുക്കുള്ള സുന്ദര കൊച്ചിയുടെ ചിതറിപ്പോയ മനോഹരങ്ങളായ ദ്വീപുകളിൽ ഒന്നാണിത്. .കൊച്ചിയിലെ നായരമ്പലത്തിന് സമീപം ഏകദേശം 8 കിലോമീറ്റർ ചുറ്റളവുള്ള ഈ ദ്വീപിൽ വന്നാൽ ശാന്തതയും ആസ്വദിക്കാം, മൽസ്യവും പിടിക്കാം ഈ ക്രിസ്മസ് കാലത്തു ദ്വീപിലെ ശാന്തമായ പ്രകൃതി ഭംഗി ആസ്വദിക്കാൻ സന്ദര്ശകരെയും കാത്തിരിക്കുകയാണ് നെടുങ്ങാട്. വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച കടമക്കുടിക്ക് എതിർവശത്തുള്ള ഈ കൊച്ചുഗ്രാമത്തിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക്. വൈകുന്നേരങ്ങളിലെ സൂര്യാസ്തമയത്തെ ശാന്തത ആസ്വദിക്കാനാണ് നെടുങ്ങാടിനെ ഇഷ്ടപ്പെടുന്നവർ സ്ഥിരമായി എത്താറുള്ളത്. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് വടക്കോട്ട് 18 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഈ ചെറിയ ഗ്രാമത്തിലെത്താൻ 6 ചെറിയ പാലങ്ങൾ മറികടന്ന് ഫെറി ബോട്ടുകളിൽ കയറണം.മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഗ്രാമീണ ജീവിതത്തിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട ഇവിടം. മമ്മൂട്ടി ചിത്രം മധുരരാജയുടെ ലൊക്കേഷൻ…
ഇന്ത്യൻ നാവികസേനയ്‌ക്കായി നെക്‌സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകളുടെ (NGMV) നിർമാണം ആരംഭിച്ച് കൊച്ചി കപ്പൽശാല (CSL). വിപുലവും ആയുധ തീവ്രവുമായ പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിനുള്ള സിഎസ്എല്ലിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് മിസൈൽ വെസ്സൽ നിർമാണം. 9,804 കോടി രൂപ ചിലവിൽ ആറ് എൻജിഎംവികൾ നിർമിക്കാനാണ് സിഎസ്എൽ ഇന്ത്യൻ നാവികസേനയുമായി 2023 മാർച്ചിൽ കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരമുള്ള നിർമാണ പ്രവർത്തനമാണ് ഇപ്പോൾ ആരംഭിച്ചത്. ആദ്യ കപ്പൽ 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറും. തുടർന്നുള്ളവ വരും വർഷങ്ങളിൽ പൂർത്തീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യയും ആയുധ സംവിധാനങ്ങളുമുള്ള അതിവേഗ കപ്പലുകളാണ് എൻജിഎംവികൾ. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള മിസൈൽ സംവിധാനങ്ങൾ, ആൻ്റി-മിസൈൽ ഡിഫൻസ് സംവിധാനം, അതിനൂതന റഡാറുകളും സെൻസറുകളും, സംയോജിത പ്ലാറ്റ്ഫോം മാനേജ്മെൻ്റ് സംവിധാനം, ഓക്സിലറി മെഷിനറിയും തുടങ്ങി നിരവധി സംവിധാനങ്ങൾ എൻജിഎംവി വെസ്സലുകളിൽ ഉണ്ടാകും. ഓരോ എൻജിഎംവിയ്ക്കും 80 പേരെ ഉൾക്കൊള്ളാനാകും. ഇവയ്ക്ക് പരമാവധി 33 നോട്ട് വേഗത കൈവരിക്കാനാകും. ശത്രു…