Author: News Desk
കേരത്തിലെ റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുക്കലിലെ മെല്ലെപ്പോക്കിന് പരിഹാരം കാണാൻ കേരള സർക്കാരിനു മുൻപിൽ ധർണയിരിക്കാൻ ശശി തരൂർ എംപിയോട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരം നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി. ചോദ്യോത്തര വേളയിൽ തിരുവനന്തപുരം സെൻട്രലിലേക്കുള്ള റെയിൽവേ ലൈനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയുടെ കാലതാമസവും ഇതിനായുള്ള ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാണിക്കുകയായിരുന്നു ശശി തരൂർ. വൻനഗരങ്ങളിലും ജംഗ്‌ഷനുകളിലും തിരക്ക് കുറയ്ക്കുന്നതിലാണ് റെയിൽവേയുടെ ശ്രദ്ധയെന്നും അടുത്ത 50 വർഷത്തെ ആവശ്യകതകൾ മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് രൂപകൽപന ചെയ്യുന്നതെന്നും ഇതിന് മറുപടിയായി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുന്നത് ഫണ്ടി അഭാവമല്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനായി കേന്ദ്രം ഇതുവരെ 2150 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. ഇനി സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നാണ് പ്രവർത്തനം വേണ്ടത്. കേരളത്തിൽ വലിയ സ്വാധീനമുള്ള ശശി തരൂർ സംസ്ഥാന…
ആര്യമാൻ ബിർള, സച്ചിൻ, ധോനി, വിരാട് കോഹ്ലി തുടങ്ങിയവരാണ് ഇന്ത്യയിലെ ധനികരായ ക്രിക്കറ്റ് താരങ്ങൾ. ഇതിൽ ആര്യമാൻ ബിർള എന്ന പേര് അധികമാരും കേട്ടിരിക്കാൻ ഇടയില്ല. കാരണം വെറും രണ്ടു വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞയാളാണ് ആര്യമാൻ. 22ാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും താത്ക്കാലികമായി വിരമിച്ച ആര്യമാൻ ലോകത്തിലെതന്നെ ഏറ്റവും ധനികനായ ക്രിക്കറ്ററാണ്. ആര്യമാന്റെ ആസ്തിയെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും അത് 70000 കോടിയോളം വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ക്രിക്കറ്റ് കളിച്ചല്ല ആര്യമാൻ ഈ സമ്പാദ്യം ഉണ്ടാക്കിയത്. ഇതിഹാസ വ്യവസായി ആദിത്യ ബിർളയുടെ കൊച്ചുമകനാണ് ആര്യമാൻ. 24.8 ബില്യൺ ഡോളർ ആസ്തിയോടെ ആര്യമാന്റെ പിതാവ് കുമാർ മംഗലം ബിർള ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട്. 2023 മുതൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീടെയിൽ ലിമിറ്റഡ് (ABFRL) ഡയറക്ടർ ആണ് ആര്യമാൻ ബിർള. ഇതിനുപുറമേ ആദിത്യ ബിർള മാനേജ്മെൻ്റ്…
നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. അക്കൂട്ടത്തിൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ നാല് സ്റ്റേഷനുകളാണ് ഡാർജിലിംങ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക-ഷിംല റെയിൽവേ, ഛത്രപതി ശിവാജി ടെർമിനസ് എന്നിവ. ചരിത്രത്തിനൊപ്പം ആർക്കിടെക്ച്ചർ പെരുമ കൊണ്ടും പ്രകൃതിഭംഗി കൊണ്ടും ഇവ വേറിട്ടു നിൽക്കുന്നു. ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഡാർജിലിംങ് ഹിമാലയൻ ട്രെയിൻ 1881ലാണ് ആരംഭിച്ചത്. ന്യൂ ജൽപൈഡുഡി മുതൽ ഡാർജലിംങ് വരെയുള്ള 78 കിലോമീറ്റർ ആണ് റെയിൽവേയുടെ ദൂരം. തേയിലത്തോട്ടങ്ങൾക്കും ചെങ്കുത്തായ മലകൾക്കും ഇടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ യാത്ര യാത്രികർക്ക് മികച്ച അനുഭവമാണ്. മേട്ടുപാളയം മുതൽ ഊട്ടി വരെയുള്ള നീലഗിരി മൗണ്ടൻ റെയിൽവേ ബ്രിട്ടീഷ് കാലത്തെ ആർക്കിടെക്ച്ചർ പെരുമ വിളിച്ചോതുന്നു. 1908ൽ പ്രവർത്തനം ആരംഭിച്ച നീലഗിരി മൗണ്ടൻ റെയിൽവേ ഇന്ത്യയിലെ ഏക റാക്ക് റെയിഷവേ സിസ്റ്റമാണ്. പ്കൃതിഭംഗി തുളുമ്പുന്ന ഇടങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. 1903ൽ ആരംഭിച്ച കൽക്ക-ഷിംല റെയിൽവേ102 തുരങ്കങ്ങളിലൂടെയും 864 പാലങ്ങൾക്ക് മുകളിലൂടെയും…
കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ബഹിരാകാശ സ്റ്റാർട്ടപ്പുകളിൽ ഒന്നായ Agnikul Cosmos. കഴിഞ്ഞ ദിവസം കോവളത്ത് സമാപിച്ച ഹഡിൽ ഗ്ലോബൽ 2024ൽ അഗ്നികുൽ സഹസ്ഥാപകനും മദ്രാസ് ഐഐടി പ്രൊഫസറുമായ സത്യനാരായണൻ ചക്രവർത്തിയാണ് ഇക്കാര്യം അറിയിച്ചത്. ഐഐടി മദ്രാസിലെ നാഷണൽ സെൻ്റർ ഫോർ കംബഷൻ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് (എൻസിസിആർഡി) ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എയ്‌റോസ്‌പേസ് നിർമാതാക്കളും വാണിജ്യ വിക്ഷേപണ സേവന ദാതാക്കളുമാണ് അഗ്നികുൽ. അഗ്നിബാൻ പോലുള്ള ലിഫ്റ്റ് ലോഞ്ച് വെഹിക്കിളുകൾ വികസിപ്പിക്കുകയും വിക്ഷേപിക്കുകയുമാണ് അഗ്നികുലിന്റെ ലക്ഷ്യം. ഇന്ത്യയിൽത്തന്നെ ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ ഒന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ (KSUM) ഹഡിൽ ഗ്ലോബൽ. ഹഡിൽ ഗ്ലോബൽ വേദിയിൽ ഇത്തരമൊരു നേട്ടത്തിന് കാരണമായി എന്നത് അഭിമാനകരമാണെന്ന് KSUM സിഇഒ അനൂപ് അംബിക പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ഹഡിൽ ഗ്ലോബലിന്റേയും കേരളത്തിന്റെ സ്റ്റാർട്ടപ് സംരംഭങ്ങളേയും കുറിച്ച് ചാനൽ അയാമുമായി അദ്ദേഹം സംസാരിച്ചു. കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച…
ഭക്ഷ്യോത്പാദന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നൽകും എന്നത്. നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിർമിക്കുക എന്നത് ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ പ്രധാനമാണെന്ന് പറയുന്നു ഭക്ഷ്യോത്പാദന മേഖലയിൽ കേരളത്തിലെ പ്രധാനികളായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ. നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതോടെ കുക്ക്ഡ്/പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറി. ഗുണനിലവാരം ഉറപ്പ് വരുത്തി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കാൻ പ്രോസസ്ഡ് ഫുഡിലൂടെ സാധിക്കും. എന്നാൽ ഇടത്തരം ഭക്ഷ്യസംരംഭക മേഖലകളിലാണ് പലപ്പോഴും ഗുണമേന്മയിൽ പ്രശ്നങ്ങൾ കാണാറുള്ളത്. സംരംഭക മേഖലയിൽനിന്നും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നൂറ് ശതമാനം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാനാകൂവെന്ന് നവാസ് മീരാൻ പറഞ്ഞു. കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024ൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു നവാസ് മീരാൻ. ഭക്ഷ്യസംരംഭക മേഖലയിലെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ രംഗത്തും…
ബിസിനസ് ഇതിഹാസം രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ശിൽപം നിർമിച്ച് പ്രശസ്ത ശിൽപി. പാർലമെന്റിലെ സമുദ്രമന്ഥന ശിൽപം അടക്കം നിർമിച്ച് പേരെടുത്ത ശിൽപി നരേഷ് കമാവത്താണ് ഇപ്പോൾ ടാറ്റയ്ക്ക് ആദരാഞ്ജലിയായി ശിൽപവുമായി എത്തിയിരിക്കുന്നത്. നാലടിയിലുള്ള കളിമൺ പ്രതിമയാണ് നരേഷ് നിർമിച്ചിട്ടുള്ളത്. വൈകാതെ തന്നെ പ്രതിമയുടെ വെങ്കല രൂപവും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് നരേഷ്. ബിസിനസ്സിലേയും ജീവിതത്തിലേയും വേറിട്ട വഴികൾ കൊണ്ട് നിരവധിയാളുകളെ സ്വാധീനിച്ച വ്യക്തിയാണ് അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റ. ടാറ്റയുടെ കഠിനാധ്വാനം, കൃത്യനിഷ്ഠ, ലാളിത്യം എന്നീ ഗുണങ്ങളാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് എന്ന് നരേഷ് പറഞ്ഞു. “ഞാൻ ശരിയായ തീരുമാനം എടുക്കുന്നതിൽ വിശ്വസിക്കുന്നില്ല, മറിച്ച് തീരുമാനം എടുത്ത് അതിനെ ശരിയാക്കി എടുക്കാറാണ് പതിവ്” എന്ന രത്തൻ ടാറ്റയുടെ വാക്കുകൾ നരേഷ് ആപ്തവാക്യമാക്കി എടുക്കുന്നു. 17 ദിവസം കൊണ്ടാണ് നരേഷ് ടാറ്റയുടെ പ്രതിമ നിർമിച്ചത്. ഇപ്പോൾ നരേഷിന്റെ ഗുഡ്ഗാവിലുള്ള സ്റ്റുഡിയോയിലാണ് പ്രതിമയുള്ളത്. പ്രതിമ എവിടെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നരേഷിന്റെ പാർലമെന്റിലെ സമുദ്രമന്ഥന…
ഇന്ത്യയിലെ കോഫി ബിസിനസ്സിൽ വൻ മാറ്റം കൊണ്ടു വരാൻ ടാറ്റ. നിലവിൽ അമേരിക്കൻ കോഫിഹൗസ് ഭീമൻമാരായ സ്റ്റാർബക്സ് കോർപറേഷനുമായി ചേർന്ന് ഇന്ത്യയിൽ നടത്തുന്ന സംരംഭങ്ങളുടെ എണ്ണം കൂട്ടാനാണ് ടാറ്റയുടെ തീരുമാനം. 2027-28ഓടെ ആയിരം പുതിയ സ്റ്റാർബക്സുകൾ തുറക്കാനാണ് ടാറ്റയുടെ പദ്ധതി. നോയൽ ടാറ്റ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി മാസങ്ങൾക്കകമാണ് വൻ വിപുലീകരണ പദ്ധതി. ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ് (TCPL) ആണ് ഇന്ത്യയിൽ സ്റ്റാർബക്സ് കഫേകൾ നടത്തുന്നത്. 2012ൽ രത്തൻ ടാറ്റ ടാറ്റാ ചെയർമാൻ ആയിരിക്കുന്ന സമയത്താണ് സ്റ്റാർബക്സും ടാറ്റയുമായി ഇന്ത്യയിലെ കൂട്ടുകെട്ട് ആരംഭിച്ചത്. അമേരിക്കൻ രീതിയിൽ ഇന്ത്യൻ രുചികൾ കൂടി ഉൾച്ചേർത്ത സംരംഭമായിരുന്നു ടാറ്റയുടെ ലക്ഷ്യം. അതിവേഗം വളർന്ന ടാറ്റ സ്റ്റാർബക്സിന് ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സ്റ്റോറുകൾ ഉണ്ട്. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 70 പ്രമുഖ നഗരങ്ങളിലായി 457 സ്റ്റോറുകളാണ് ടാറ്റ സ്റ്റാർബക്സിന് ഉള്ളത്. 1,218 കോടി രൂപയാണ് ടാറ്റ സ്റ്റാർബക്സിന്റെ 2024ലെ വരുമാനം. എല്ലാ പ്രമുഖ…
നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്നു കൂടി ഹജ്ജ് വിമാന സർവീസിന് അനുമതി നേടി സ്പൈസ് ജെറ്റ്. കൊൽക്കത്ത, ഗുവാഹത്തി, ശ്രീനഗർ, ഗയ എന്നിവിടങ്ങളിൽ നിന്നായി ഹജ്ജ് തീർത്ഥാടകരെ യാത്രയയ്ക്കാനുള്ള പ്രത്യേക അനുമതിയാണ് സ്പൈസ് ജെറ്റിന് ലഭിച്ചത്. ഇതോടെ 2025ലെ ഹജ്ജ് വിമാന സർവീസിൽ നിന്നും 185 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് സ്പൈസ് ജെറ്റിന്റെ ലക്ഷ്യം. സ്പൈസ് ജെറ്റിന്റെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവുണ്ടാകും. 2024ൽ 13000 തീർത്ഥാടകരെ കൊണ്ടുപോയ സ്ഥാനത്ത് ഇത്തവണ 15500 തീർത്ഥാടകരെ കൊണ്ടുപോകാനാകും. 100 പ്രത്യേക ഹജ്ജ് വിമാനങ്ങളാണ് 2025ൽ സ്പൈസ് ജെറ്റ് പറപ്പിക്കുക. യാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ നേരോ ബോഡി വിമാനങ്ങൾക്കൊപ്പം വൈഡ് ബോഡി എയർക്രാഫ്റ്റുകളും ഉപയോഗിക്കും. 2019 മുതൽ എല്ലാ വർൽവും സ്പൈസേ ജെറ്റ് ഹജ്ജ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. 2024 ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് മികച്ച് സൗകര്യം നൽകാനായി സ്പൈസ് ജെറ്റ് രണ്ട് വൈഡ് ബോഡി എയർബസ് എ340 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. SpiceJet…
കേരളത്തിൽ ഓട്ടോണമസ് വാഹന രംഗത്ത് വളർന്നു വരുന്ന കമ്പനിയാണ് റോഷിയുടെ റോഷ്.എഐ. നിലവിൽ ബെൻസ് പോലുള്ള വൻകിട കമ്പനികൾക്ക് സോഫ്റ്റ് വെയർ നിർമിച്ചു നൽകുന്ന റോഷ് മെക്കാനിക്കൽ എഞ്ചിനീയറിങ് കേന്ദ്രീകരിച്ചുള്ള വാഹനവിപണിയിൽ ഡിജിറ്റൽ മാറ്റങ്ങളുടെ പുത്തൻ സാധ്യതകൾ തുറക്കുകയാണ്. സാങ്കേതികവിദ്യയും ടെസ്റ്റിങ് ഇൻഫ്രാസ്ട്രക്ചറും അടങ്ങുന്നതാണ് റോഷിന്റെ പ്രധാന മേഖല. ചെറിയ സ്റ്റാർട്ടപ്പ് എന്ന നിലയിൽ റോഷിന്റേത് വലിയ തുടക്കമാണ്. സാങ്കേതിക വിദ്യയ്ക്കൊപ്പം വലിയ കമ്പനികളുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് റോഷിൻ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024-ലാണ് കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് കമ്പനി Rosh.Ai സ്ഥാപകനും സിഇഒയുമായ ഡോ. റോഷി ജോൺ ചാനൽ അയാമുമായി സംസാരിച്ചു. ഇന്ത്യയിൽ ഓട്ടോണമസ് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഓട്ടോണമസ് വാഹനങ്ങൾ നമ്മുടെ സാധാരണ റോഡുകളിൽ സമീപ ഭാവിയിൽ വരാനിടയില്ല എന്നാണ് റോഷിന്റെ നിരീക്ഷണം. എന്നാൽ സീപോർട്ട്, എയർപോർട്ട്, മൈനിങ് തുടങ്ങിയ മേഖലകളിൽ ഭാവിയിൽ ഇത്തരം വാഹനങ്ങൾ വലിയ…
കേരളത്തിലെ ആദ്യ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) തൃക്കാക്കര ക്യാംപസിൽ ആരംഭിച്ചു. കുസാറ്റും യുഎസ് കോൺസുലേറ്റ് ചെന്നൈയും ചേർന്നാണ് യുഎസ്സിലെ വിദ്യാഭ്യാസ സാധ്യതകളെ അറിയാൻ സഹായിക്കുന്ന അമേരിക്കൻ കോർണർ ആരംഭിച്ചത്. ‘അമേരിക്കൻ സ്‌പേസസ്’ എന്ന പേരിൽ യുഎസ് ഗവൺമെൻറ് ലോകമെമ്പാടും നടത്തുന്ന അറുനൂറോളം സാംസ്കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളുള്ള ശൃംഖലയുടെ ഭാഗമായാണ് പദ്ധതി കുസാറ്റിലും എത്തുന്നത്. യുഎസ്സിലെ പഠനസാധ്യതകളെ കുറിച്ചറിയാൻ യുഎസ്-ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്) നടത്തുന്ന ഉന്ന വിദ്യാഭ്യാസ കൺസൽട്ടേഷൻ, എജ്യുക്കേഷൻ യുഎസ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാം തുടങ്ങിയവയാണ് അമേരിക്കൻ കോർണരിന്റെ സവിശേഷതകൾ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കോർണർ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. Kerala’s first American Corner has been inaugurated at CUSAT, Thrikkakara, in collaboration with the US Consulate Chennai. This center offers resources on US…