Author: News Desk
ആരോഗ്യമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ക്യാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. ഇത്തരം രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതിനായും സാമ്പത്തികഭാരം ഒഴിവാക്കുന്നതിനുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻരക്ഷാ മരുന്നുകൾ കൂടി ചേർക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 36 മരുന്നുകൾ മൊത്തമായി നിർമിച്ചാലും ഇളവ് ബാധകമാണെന്നും ധനമന്ത്രി പറഞ്ഞു. അഞ്ചു ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്ന പട്ടികയിലേക്ക് ആറ് ജീവൻരക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്കും അവശ്യ ആരോഗ്യ സംരക്ഷണ ചികിത്സകളുടേയും ചിലവ് കുറയ്ക്കുകയാണ് ലക്ഷ്യം. രാജ്യമെങ്ങും ദശലക്ഷക്കണക്കിന് രോഗികൾക്ക് പ്രധാന മരുന്നുകൾ കൂടുതൽ പ്രാപ്യമാക്കാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റേഡിയോ തെറാപ്പി മെഷീനുകൾ, റോബോട്ടിക്സ് തുടങ്ങിയ നൂതന ക്യാൻസർ ചികിത്സാ ഉപകരണങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവ് ബാധകമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യമുന്നയിച്ചു.…
ബിഹാറിനു പദ്ധതികൾ വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025. ബിഹാറിനെ രാജ്യത്തിന്റെ ഭക്ഷ്യകേന്ദ്രമാക്കി മാറ്റുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്. ഇതിനായി സംസ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും. മഖാന അഥവാ താമരവിത്ത് ഉൽപാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. താമരവിത്ത് ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് എന്നിവ ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മഖാന കർഷകർക്ക് പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ബോർഡിലൂടെ ലഭിക്കും. വിദ്യാഭ്യാസ രംഗത്തും ബിഹാറിന് കേന്ദ്ര ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഐഐടി വികസനമാണ് ഇതിൽ പ്രധാനം. ഐഐടി പാട്ന വികസിപ്പിക്കും. പാട്ന വിമാനത്താവള വികസനത്തിനു പുറമേ സംസ്ഥാനത്ത് ചെറിയ വിമാനത്താവളങ്ങളും, എയർ സ്ട്രിപ്പുകളും അനുവദിക്കും. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ അടക്കമാണ് ഇത്. കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു പുറമേ 2600 കോടി രൂപയുടെ…
തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിലൂടെ സംരംഭകത്വ മേഖലയിലെ വളർച്ചയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ഓഫ് ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളുടെ അടക്കം ക്രെഡിറ്റ് ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതര നിക്ഷേപ ഫണ്ടുകൾക്ക് 91000 കോടി രൂപയിലധികം വകയിരുത്തി വിപുലീകരണ സാധ്യതയുള്ള പുതിയ ഫണ്ട് ഓഫ് ഫണ്ടും സ്റ്റാർട്ടപ്പുകൾക്കായി 10000 കോടി രൂപയുടെ പുതിയ ഫണ്ടും രൂപീകരിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ആദ്യ സംരംഭകർക്കു പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസുകൾക്കുള്ള (MSME) വികസനപദ്ധതികളും ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ പ്രധാന സവിശേഷതയാണ്. ഇന്ത്യയെ കളിപ്പാട്ട നിർമാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും എന്ന പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. കളിപ്പാട്ട നിർമാണത്തിനായി ദേശീയ ആക്ഷൻ പ്ലാൻ ആരംഭിക്കും. പ്രത്യേക ക്ലസ്റ്ററുകൾ, വൈദഗ്ധ്യ മേഖല എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകിയുള്ള നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്…
എട്ട് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ തവണയും ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രിയുടെ വസ്ത്രധാരണവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണയും നിർമല സീതാരാമന്റെ സാരി വാർത്തകളിൽ നിറയുകയാണ്. മധുബനി സാരി ധരിച്ചാണ് നിർമല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. മധുബനി കലയോടും പത്മ പുരസ്കാര ജേതാവ് ദുലാരി ദേവിയോടുമുള്ള ആദരസൂചകമായാണ് നിർമല മധുബനി സാരി ധരിച്ച് ബജറ്റ് അവതരണത്തിന് എത്തിയത്. ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ ധരിച്ചത്. 2021ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിനിധാനമാണ് വർണാഭമായ മധുബനി രൂപത്തിലുള്ള സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. സങ്കീർണ ജ്യാമിതീയ പാറ്റേണുകൾ, പ്രകൃതിയുടേയും പുരാണങ്ങളുടേയും ചിത്രീകരണങ്ങൾ, പുഷ്പ രൂപങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇവ.…
മൂന്നാം മോഡി സർക്കാറിന്റെ രണ്ടാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് ഇന്നത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമല സീതാരാമൻ സ്വന്തമാക്കും. ഏഴ് ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്റെ റെക്കോർഡാണ് ഇതോടെ നിർമല മറികടക്കുന്നത്. ഇന്നത്തെ ബജറ്റ് അടക്കം 2019 മുതൽ 7 സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടേതായിട്ട് ഉള്ളത്. മൊറാർജി ദേശായി തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയാണ്. മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്ലി എന്നിവർ തുടർച്ചയായി അഞ്ച് ബജറ്റ് വീതം അവതരിപ്പിവരാണ്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ നിർമല സീതാരാമൻ മൂന്നാം സ്ഥാനത്താണ്. Nirmala Sitharaman will present her 8th consecutive Union Budget on Feb 1, 2025, setting a new record. She remains India’s first full-time woman finance…
കൊച്ചിയിൽ 37 ഏക്കറിൽ ക്യാംപസ് നിർമിക്കാൻ ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS). കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ സേവന കമ്പനിയായ ടിസിഎസ് ക്യാംപസ് നിർമിക്കുക. 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ടിസിഎസ്സിന്റേത്. ഇലക്ട്രോണിക്സ് രംഗത്തെ ഗവേഷണ വികസനം, ഐടി-ഐടിഇഎസ് സേവനങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി പതിനായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കും. ടെക്നോളജി ഹബ്ബ് എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കാൻ ഇത് സഹായകരമാകും. കിൻഫ്ര ക്യാംപസിനു പുറമേ കൊച്ചി ഇൻഫോപാർക്കിൽ 5000 ജീവനക്കാരെ ഉൾക്കൊള്ളിക്കാനാകുന്ന ഓഫീസ് തുറക്കാനും ടിസിഎസ്സിനു പദ്ധതിയുണ്ട്. ഇതിനായി ഇൻഫോപാർക്കിലെ പ്രധാന ഡെവലപർമാരുമായി സംസാരിച്ച് കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവൺമെന്റ്. ഇൻഫോപാർക്കിൻ്റെ 500 ഏക്കർ വിപുലീകരണം, കോഴിക്കോട് സൈബർപാർക്ക് വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉൾപ്പെടെ ടെക് രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളുമായി ചേർന്നു പോകുന്നതാണ് ഈ വികസന പ്രവർത്തനങ്ങൾ.…
യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി, എൻഐടി ബിരുദങ്ങൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ആഗോള-ഇന്ത്യൻ ബിസിനസ് ലോകത്ത് ഇങ്ങനെ നിരവധി പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രാധിക സെൻ. ഐഐടി ബോംബേയിൽ നിന്നും ബയോടെക് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാധിക വമ്പൻ കമ്പനികളിൽ നിന്നുള്ള ജോലിസാധ്യതകൾ വേണ്ടെന്നു വെച്ചാണ് രാഷ്ട്ര സേവനത്തിനിറങ്ങിയത്. 2023ലെ യുഎൻ സേനയിലെ സമാധാന സേവനത്തിന് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ആർമി ഓഫീസർ ആണ് രാധിക സെൻ. യുഎൻ സമാധാന സേനയിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായി പ്രവർത്തിച്ച വേളയിൽ കോംഗോയിൽ നടത്തിയ സേവനങ്ങൾക്കായിരുന്നു മേജർ രാധികയെ തേടി പുരസ്കാരമെത്തിയത്. അന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മേജർ രാധികയെ വിശേഷിപ്പിച്ചത് യഥാർത്ഥ…
കേരളത്തിന്റെ ഫുഡ് ക്യാപിറ്റൽ എന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ തലശ്ശേരിക്കാരനായ ഫസൽ റഹ്മാന് ഭക്ഷ്യമേഖലയെ സംരംഭകമാർഗം ആയി തിരഞ്ഞെടുക്കുന്നതിൽ ആ നാടിന്റെ രുചിപൈതൃകം കൂടി ഒരു ഘടകമായി. ഗൾഫ് ജീവിതത്തിൽ നിന്നും ഫസൽ ഒരു വിധം സംരംഭങ്ങളൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിച്ചു. പ്ലാനിങ്, ഓർഗനൈസിങ്, റിസോർസിങ് പോലുള്ള നിരവധി കാര്യങ്ങൾ മിക്ക ബിസിനസ്സുകളിലും ഒന്നാണെന്ന് ഫസൽ ഗൾഫ് ജീവിതത്തിൽ നിന്നും മനസ്സിലാക്കി. ആ ഘട്ടത്തിലാണ് ഫുഡ് ഇൻഡസ്ട്രിയുമായി ബന്ധപ്പെടുന്നതും സ്വന്തമായി അത്തരമൊരു സംരംഭം ആരംഭിക്കുന്നതും. പേരിനു പിന്നിൽമൾട്ടി ക്യൂസീൻ റെസ്റ്റോറന്റ് എന്നത് ഭക്ഷ്യരംഗത്തെ തുടക്കക്കാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. അത് കൊണ്ട് മിനിമം വിഭവങ്ങളുമായി ചെറിയ തോതിൽ തുടങ്ങുകയായിരുന്നു ഫസലിന്റെ ലക്ഷ്യം. ഗൾഫ് ജീവിതകാലത്ത് കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചുള്ള യാത്രകളിലും മറ്റും മികച്ച രീതിയിൽ ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ഫസൽ റഹ്മാൻ. അങ്ങനെയാണ് ഗ്രിൽ എന്ന വിഭവം തിരഞ്ഞെടുക്കുന്നത്. അതിന്റെ കൂടെ വാക്കിനു പ്രാസം ചേർക്കാൻ ചിൽ…
എല്ലാ ബിസിനസുകളിലും റീ-റൂട്ടിങ് ആവശ്യമാണെന്നും അല്ലെങ്കിൽ അവ വിജയിക്കില്ലെന്നും മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ കെ.ആർ. ബിജുമോൻ. സംരംഭം വിജയിക്കണമെങ്കിൽ സംരംഭകർ ബിസിനസ് തന്ത്രങ്ങൾ തുടർച്ചയായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെയിൻ സർവകലാശാല നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘ആഗോള വെല്ലുവിളികളെ സംരംഭകർ എങ്ങനെ നേരിടണം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകർക്ക് അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ആദ്യ വെല്ലുവിളി വീട്ടിൽ നിന്നു തന്നെയാകും, അതിനെ തരണം ചെയ്ത് വിജയിക്കാൻ കഴിയണം. വരും വർഷങ്ങളിലെ സംരംഭങ്ങൾ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന് ഇവൈ ഡയറക്ടർ ബിനു ശങ്കർ പറഞ്ഞു. സംരംഭകരാകാൻ ശ്രമിച്ച് പരാജയപ്പെടുന്നവരോട് സമൂഹം ദയ കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. Muthoot Group COO K.R. Bijumon emphasizes the need for businesses to adapt and re-route for success…
കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ചാണ്ടി ഉമ്മന്‍ ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന നല്ല വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഐടി മേഖലയില്‍ നടക്കുന്ന വികസനം തുടങ്ങിയവ ജനങ്ങള്‍ അറിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപ്രധാന വാര്‍ത്തകളാണ് ദിവസവും ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘വിദേശത്ത് പോയി ഏത് ജോലി വേണമെങ്കിലും മലയാളി ചെയ്യും. എന്നാല്‍ ഇവിടെ ചെയ്യാന്‍ തയ്യാറല്ല. അതിന് തയ്യാറാകുന്നവരെ…