ഗർഭിണികൾക്ക് വാക്സിനേഷൻ ആകാമെന്ന് WHO;തീരുമാനമെടുക്കാതെ ഇന്ത്യ| തരംഗം ഗർഭിണികളെ സാരമായി ബാധിക്കുന്നു
ഗർഭിണികൾക്ക് വാക്സിനേഷൻ ആകാമെന്ന് WHO;തീരുമാനമെടുക്കാതെ ഇന്ത്യ
ഗർഭിണികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലെങ്കിൽ വാക്സിൻ നൽകാം
ഗർഭിണികൾക്ക് പല രാജ്യങ്ങളും വാക്സിനേഷൻ ആരംഭിച്ചുവെങ്കിലും ഇന്ത്യ നൽകിയിരുന്നില്ല
ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വാക്സിനേഷൻ അനുവദിക്കാത്തത്
സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഗർഭിണികളെ പ്രാഥമിക പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല
മുഴുവൻ ക്ലിനിക്കൽ ട്രയൽ ഡാറ്റയും  തയ്യാറായതിന് ശേഷമാകും സർക്കാർ അനുമതി നൽകുക
ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകണമെന്ന് ഗൈനക്കോളജിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു
നിലവിലെ തരംഗം ഗർഭിണികളെ സാരമായി ബാധിക്കുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്നുണ്ട്
മോഡേണ, ഫൈസർ വാക്സിനുകളിൽ യുഎസിൽ ഗർഭിണികളിൽ പരീക്ഷിച്ചു വിജയിച്ചവയാണ്
ദോഷഫലങ്ങളില്ലാത്തതിനാൽ മോഡേണയും ഫൈസറും ഇന്ത്യയിലും ഗർഭിണികൾക്ക് നൽകാനാകും
വാക്സിനേഷൻ എല്ലാവരിലും എത്താൻ കോവാക്സിനും കോവിഷീൽഡും കൂടി നൽകേണ്ടി വരും
ഗർഭിണികൾക്കുള്ള വാക്സിനേഷൻ അംഗീകരിക്കണമെന്ന് ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയും ആവശ്യപ്പെട്ടു
Share.

Comments are closed.

Exit mobile version