കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി ശബരി കെ-റൈസുമായി സംസ്ഥാന സർക്കാർ. കെ-റൈസ് എന്നെഴുതിയ പ്രത്യേക തുണിസഞ്ചിയിൽ സപ്ലൈകോ വഴിയായിരിക്കും വിതരണം. ഇതിനായി സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. ഓരോ മാസവും 5 കിലോ അരിയാണ് കെ-റൈസ് വഴി വില കുറച്ച് നൽകുക. എല്ലാ മാസവും റേഷൻ കാർഡ് ഉടമകൾക്ക് അരി നൽകാനാണ് ഉദ്ദേശ്യം. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെ 29 രൂപയ്ക്ക് വിൽക്കും.

കെ-റൈസ് എന്നെഴുതിയ തുണിസഞ്ചി തയ്യാറാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈ കോയുടെ നിർദേശമുണ്ട്.
ജയ അരിക്ക് 29 രൂപയും കുറുവ, മട്ട എന്നീ ഇനങ്ങൾക്ക് 30 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഒരു റേഷൻ കാർഡിന് മാസം ഇതിൽ ഏതെങ്കിലും ഇനം 5 കിലോ ലഭിക്കും. കെ-റൈസിന് ആവശ്യമായ അരി വരുന്നത് തെലുങ്കാനയിൽ നിന്നാണ്. ഈ മാസം ലഭിച്ച ജയ, കുറുവ, മട്ട എന്നിവയുടെ 50 കിലോ അരിചാക്കുകൾ കെ-റൈസായി മാറ്റും. ഭാരത് അരിക്ക് 29 രൂപയാണ്. ഇതിലും കുറവിൽ കെ-റൈസ് വിതരണം ചെയ്യാൻ ആലോചനയുണ്ട്.

The transition from Bharat Rice to K-Rice for ration cardholders in Kerala, with changes in pricing and distribution methods.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version