ബൈക്ക് ടാക്സികൾക്ക് പേരുകേട്ട റാപ്പിഡോ (Rapido) ഇപ്പോൾ ഭക്ഷണ വിതരണത്തിലേക്ക് ചുവടുവെക്കുകയാണ്. സീറോ-കമ്മീഷൻ പദ്ധതിയിലൂടെ കമ്പനി വ്യത്യസ്തമായാണ് കാര്യങ്ങൾ ചെയ്യുന്നത്. ഭക്ഷണം തയ്യാറാക്കുന്ന റെസ്റ്റോറന്റുകൾ ഓർഡറിന്റെ ആകെ ചിലവിന്റെ ഇത്ര ശതമാനം ഫീസോ കമ്മീഷനോ ആയി റാപ്പിഡോയ്ക്ക് നൽകേണ്ടതില്ല എന്നതാണ് ഈ രീതിയുടെ സവിശേഷത. വളർച്ച കുറഞ്ഞുകൊണ്ടിരിക്കുന്ന ഭക്ഷ്യ വിപണിയിൽ വിലകുറഞ്ഞ ഓപ്ഷനുകൾ ആഗ്രഹിക്കുന്ന ആളുകളെ റാപ്പിഡോ ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോർട്ട്.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷ്യവിതരണ രംഗത്തെ പ്രമുഖരെ അപേക്ഷിച്ച് റാപ്പിഡോയ്ക്ക് ഇതിനകം കൂടുതൽ ഉപയോക്താക്കളും ഡ്രൈവർമാരുമുണ്ട് എന്നതാണ് അവർക്ക് മുൻതൂക്കം നൽകുന്ന ഘടകം. റൈഡ് ബിസിനസ്സ് വളർത്തിയതിന് സമാനമായ രീതിയിൽത്തന്നെ ഫുഡ് ഡെലിവെറി സംരംഭം വളർത്തുകയാണ് റാപ്പിഡോയുടെ ലക്ഷ്യം. പുതിയ ഉപയോക്താക്കളെ സംരംഭം പരീക്ഷിച്ചുനോക്കാൻ പ്രേരിപ്പിച്ച് ചിലവ് കുറച്ചുകൊണ്ട് ആളുകളെ കൂടുതൽ തവണ ഓർഡർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന രീതിയുമായാണ് റാപ്പിഡോ മുന്നോട്ടു പോകുക എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഓൺലൈൻ പണമിടപാടുകൾക്കായി പ്രത്യേക കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് റാപ്പിഡോ ചിന്തിക്കുന്നതായും വാർത്തയുണ്ട്.
അതേസമയം ഈ വർഷം സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഓഹരി വിപണിയിൽ വളരെയധികം മൂല്യം നഷ്ടപ്പെട്ടു. വേഗത്തിലുള്ള ഡെലിവറികളിൽ പണം നഷ്ടപ്പെടുക, റെസ്റ്റോറന്റുകളുമായി മികച്ച ബന്ധമില്ലാത്തത്, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ഈ കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ. ഭക്ഷണം എത്തിക്കുന്നതിനുള്ള വിലകുറഞ്ഞ മാർഗം വാഗ്ദാനം ചെയ്ത് വിപണിയുടെ വലിയൊരു ഭാഗം സ്വന്തമാക്കാനുള്ള അവസരമായാണ് റാപ്പിഡോ ഇതിനെ കാണുന്നത്.
Rapido enters India’s food delivery market with a zero-commission model, aiming to disrupt Swiggy and Zomato by offering lower costs and leveraging its large driver network.