കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസം ഭീകരത, വ്യാപാരം, വികസനം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക നേതാക്കളുമായി ചർച്ച നടത്തി. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ച പ്രധാനമന്ത്രി ജി7 ഔട്ട്റീച്ച് സെഷനിൽ പ്രസംഗിക്കവേ ഇരട്ടത്താപ്പിനെതിരെ മുന്നറിയിപ്പ് നൽകി. ഏകീകൃത ആഗോള നടപടിക്കും മോഡി ആഹ്വാനം ചെയ്തു.
ഭീകരതയ്‌ക്കെതിരെ ശക്തമായ ആഗോള നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി 7 നേതാക്കളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.
അന്താരാഷ്ട്ര നടപടികളിലെ ഇരട്ടത്താപ്പും മോഡി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഭീകരതയെ പരസ്യമായി പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
PM Modi at G7 urges united front against terrorism, calls out double standards, and seeks global cooperation on development and trade. Highlights India-Canada relations reset.