ലോകത്താദ്യമായി ഓൾ-ഇലക്ട്രിക് വിമാനം യാത്രക്കാരെയും വഹിച്ചുകൊണ്ട് വിജയകരമായി പറപ്പിച്ച് അമേരിക്കൻ കമ്പനി. വെൽമോണ്ടിലുള്ള ബീറ്റ ടെക്‌നോളജീസ് (Beta Technologies) എന്ന കമ്പനിയാണ് അലിയ സിഎക്‌സ് 300 (Alia CX300) എന്ന ഇലക്ട്രിക് വിമാനത്തിലൂടെ വ്യോമയാന രംഗത്ത് ചരിത്രം രചിച്ചിരിക്കുന്നത്.  

ഈസ്റ്റ് ഹാംപ്ടണിൽനിന്ന് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 130 കിലോമീറ്ററാണ് വിമാനം പറന്നത്. നാല് യാത്രക്കാരെയും വഹിച്ച് 30 മിനിറ്റ് കൊണ്ട് വിമാനം ലക്ഷ്യസ്ഥാനത്തെത്തി. വിമാനത്തിന് ഈ ദൂരം പിന്നിടുന്നതിനായി എട്ട് ഡോളർ അഥവാ 700 രൂപയോളമാണ് ചിലവ് വന്നത്. സാധാരണ ഒരു ഹെലികോപ്റ്ററിന് 14000ത്തോളം രൂപ ചിലവ് വരുന്നിടത്താണിത്.

എൻജിനുകളുടെയും പ്രൊപ്പല്ലറുകളുടെയും ശബ്ദം ഇല്ലാത്ത യാത്രയാണ് ഓൾ-ഇലക്ട്രിക് വിമാനത്തിന്റെ പ്രത്യേകത. ഇലക്ട്രിക് വിമാനങ്ങളുടെ നിർമാണം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ വേഗത്തിലാക്കാൻ അടുത്തിടെ കമ്പനി 318 മില്യൺ ഡോളർ ഫണ്ടിങ് നേടിയിരുന്നു.

ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ വിമാനത്തിനാകും. നഗരങ്ങൾക്കിടയിലുള്ള യാത്രകൾക്ക് അനുയോജ്യമായാണ് നിർമാണം. ഫ്ലയിങ് ടാക്‌സി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കമ്പനികൾ മത്സരിക്കുന്നതിനിടെയാണ് ബീറ്റ ടെക്‌നോളജീസിന്റെ ഓൾ-ഇലക്ട്രിക് വിമാനം യാത്രക്കാരെയും കൊണ്ട് വിജയകരമായി പറന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Beta Technologies’ Alia CX300 made history with the first all-electric passenger flight, carrying four people 70 nautical miles for just $8. This quiet, eco-friendly aircraft, with FAA certification expected by late 2026, paves the way for affordable, low-noise, zero-emission regional air travel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version