സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയിൽ ഓഹരി വാങ്ങാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാൻ ഇതുമായി ബന്ധപ്പെട്ട് 10 ബില്യൺ യൂറോയുടെ ഓഫർ പരിഗണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ടുള്ള നിക്ഷേപത്തിലൂടെയോ അല്ലെങ്കിൽ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) വഴിയോ കായിക മേഖലയിലേക്ക് കൂടുതൽ കടന്നുചെല്ലാനുള്ള സൗദി അറേബ്യയുടെ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ബാഴ്സലോണ ഓഹരിക്കായി 10 ബില്യൺ യൂറോയുടെ ഓഫർ സൗദി കിരീടാവകാശി പരിഗണിക്കുന്നതായാണ് സൂചന. ക്ലബ്ബിന് നിലവിൽ 2.5 ബില്യൺ യൂറോയിലധികം കടബാധ്യതയുണ്ടെന്നും, ഇത് തീർപ്പാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് വൻനിക്ഷേപത്തിലൂടെ ക്ലബ്ബിൽ നിർണായക സ്വാധീനം നേടാൻ മുഹമ്മദ് ബിൻ സൽമാൻ ശ്രമിക്കുന്നത്.
എന്നാൽ ബാഴ്സലോണയും റയൽ മാഡ്രിഡും പോലുള്ള ക്ലബ്ബുകൾ ‘സോഷ്യോസ്’ എന്ന അംഗത്വ സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ക്ലബ്ബിന്റെ ഉടമസ്ഥത അംഗങ്ങളുടേതായതിനാൽ, വിദേശ സ്ഥാപനങ്ങളോ വ്യക്തികളോ ക്ലബ്ബിനെ പൂർണമായി ഏറ്റെടുക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ലബ്ബിന്റെ വിനോദ–വാണിജ്യ വിഭാഗം വേർതിരിച്ചാൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ബാഴ്സലോണയിൽ നിക്ഷേപം നടത്താൻ സാങ്കേതികമായി സാധ്യതയുണ്ട്. എന്നാൽ ഇതുവഴി ക്ലബ്ബിന്റെ ഫുട്ബോൾ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണം നേടാൻ കഴിയില്ല. അതേസമയം, വിനോദ വിഭാഗത്തിൽ നിക്ഷേപകർക്ക് അവസരം നൽകാനുള്ള നീക്കങ്ങൾക്ക് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് തയ്യാറാണെന്നാണ് വിവരം.
Saudi Crown Prince Mohammed bin Salman is reportedly considering a €10 billion offer to invest in FC Barcelona.
