റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ആശങ്കകളിൽ ഇന്ത്യ സഹായിച്ചില്ലെങ്കിൽ അമേരിക്കയ്ക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള തീരുവ ഉയർത്താൻ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാൻ അമേരിക്ക ശ്രമിച്ചിരുന്നു. റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും നിലവിൽ സാധ്യതയുള്ള വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തുകയാണ്, എന്നാൽ ആ ചർച്ചകൾ പലപ്പോഴും തടസ്സപ്പെടുന്നുവെന്ന് ട്രംപ് പറഞ്ഞു.
2022ലെ ഉക്രെയ്ൻ യുദ്ധത്തിനുശേഷം ഇന്ത്യ, ഡിസ്കൗണ്ട് ചെയ്ത റഷ്യൻ ക്രൂഡിന്റെ കടൽമാർഗമുള്ള ഏറ്റവും വലിയ വാങ്ങൽ രാജ്യമായി മാറിയിരുന്നു. എണ്ണ വരുമാനം റഷ്യ യുദ്ധത്തിന് ഇന്ധനം പകരുന്നതായി ചൂണ്ടിക്കാട്ടിയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ റഷ്യയ്ക്കെതിരെ രംഗത്തെത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുദ്ധത്തെ സഹായിക്കുകയാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
US President Donald Trump warns of higher tariffs on Indian products if concerns regarding Russian oil imports are not addressed