ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണ വിതരണമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയായി അത്തരം ചരക്കുകൾ ലഭിച്ചിട്ടില്ലെന്നും അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബയേർസായ റിലയൻസ്, റഷ്യൻ എണ്ണ നിറച്ച മൂന്ന് കപ്പലുകൾ ജാംനഗർ റിഫൈനറിയിലേക്ക് പോകുന്നതായുള്ള കെപ്ലർ ഡാറ്റ നിഷേധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിലയൻസ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവെച്ചതോടെ, ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള എണ്ണ വാങ്ങലുകൾ ആഴ്ചതോറും വെളിപ്പെടുത്തണമെന്ന് ഇന്ത്യൻ അധികൃതർ റിഫൈനർമാരോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
2022ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന്, ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ കടൽമാർഗമുള്ള ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങൽ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരുന്നു. ഈ വാങ്ങലുകൾ, റഷ്യയുടെ ഊർജ്ജ മേഖലയെ ഉപരോധങ്ങൾ കൊണ്ട് ലക്ഷ്യം വെച്ച പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധത്തിനിടയാക്കി. എണ്ണ വരുമാനം മോസ്കോയുടെ യുദ്ധ ശ്രമങ്ങൾക്ക് ധനസഹായം നൽകാൻ സഹായിക്കുന്നതാണ് എന്നതാണ് പാശ്ചാത്യ രാജ്യങ്ങളുടെ വാദം.
Reliance Industries confirms no Russian crude oil deliveries for January, potentially causing a drop in India’s total oil imports from Russia. Read more on the latest shift in global energy trade.