വ്യോമപ്രതിരോധ മേഖലയിൽ വൻ കരുത്താർജിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള അത്യാധുനിക എസ്-400 (S-400 Triumf) മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിന്യാസം വിപുലീകരിക്കാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്. നിലവിലുള്ള അഞ്ച് സ്ക്വാഡ്രണുകൾക്ക് പുറമെ അഞ്ചെണ്ണം കൂടി വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പ്രാഥമിക അനുമതി നൽകി.

india air defense expansion

ഇതോടെ ഇന്ത്യയുടെ പക്കലുള്ള എസ്-400 യൂണിറ്റുകളുടെ എണ്ണം പത്തായി ഉയരും. ചൈന, പാകിസ്താൻ അതിർത്തികളിൽ ഒരേസമയം ശക്തമായ സുരക്ഷാ കവചമൊരുക്കാൻ ഈ നീക്കം ഇന്ത്യയെ സഹായിക്കും. 400 കിലോമീറ്റർ ദൂരപരിധിയിലുള്ള വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിനായി 10,000 കോടി രൂപയുടെ മിസൈലുകൾക്കും ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.

റഷ്യയുമായുള്ള 2018-ലെ കരാർ പ്രകാരം നാലാമത്തെ എസ്-400 സ്ക്വാഡ്രൺ 2026 മെയ് മാസത്തോടെ ഇന്ത്യയിലെത്തും. അഞ്ചാമത്തെ യൂണിറ്റ് 2027ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ‘പ്രോജക്ട് കുശ’ (Project Kusha) എന്ന പേരിൽ തദ്ദേശീയമായ ദീർഘദൂര പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. എസ്-400 പോലെയുള്ള ഇറക്കുമതി ചെയ്ത സംവിധാനങ്ങളും പ്രോജക്ട് കുശ പോലുള്ള തദ്ദേശീയ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഇന്ത്യയുടെ ആകാശം ശത്രുക്കൾക്ക് അപ്രാപ്യമായ രീതിയിലുള്ള മൾട്ടി ലെയേർഡ് എയർ ഡിഫൻസ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

the indian air force plans to double its s-400 squadrons to 10 units. learn about the s-400 expansion, the upcoming may 2026 delivery, and drdo’s indigenous project kusha.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version