ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, 2030-ഓടെ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യം ഇന്ത്യ വളരെ എളുപ്പത്തിൽ കൈവരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തിയിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ മുതൽ ബ്രഹ്മോസ്, ആകാശ് മിസൈലുകൾ വരെയുള്ള വിവിധ പ്രതിരോധ ഉപകരണങ്ങൾ നിലവിൽ 145-ഓളം ഇന്ത്യൻ കമ്പനികൾ കയറ്റുമതി ചെയ്യുന്നുണ്ട്.

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയ്ക്കുള്ള ശ്രമങ്ങളുടെയും ഭാഗമായി 2013-14 സാമ്പത്തിക വർഷത്തിലെ 686 കോടി രൂപയിൽ നിന്നാണ് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഈ വലിയ നേട്ടത്തിലേക്ക് വളർന്നത്. ഫിലിപ്പീൻസിന് പുറമെ ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ബ്രഹ്മോസ് മിസൈൽ കരാറുകളും അർമേനിയയിലേക്കുള്ള കയറ്റുമതിയും ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്തായി മാറുന്നു
India aims to achieve ₹50,000 crore in defence exports by 2030, driven by Make in India, indigenous defence manufacturing, and rising global demand for products including BrahMos missiles