സാങ്കേതിക തകരാർ കാരണം തിരുവന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ
അറ്റകുറ്റപ്പണി വൈകുന്നു. റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനമാണ് അറ്റകുറ്റപ്പണികൾ വൈകുന്നത് കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സ്നാഗ് പ്രശ്നം പരിഹരിക്കാൻ എഞ്ചിനീർമാർ ശ്രമം തുടരുകയാണ്.

യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം എത്തുന്നതുവരെ വിമാനം തിരുവനന്തപുരത്ത് തുടരാനാണ് സാധ്യത. ഇതിന് കാലതാമസം എടുക്കും എന്നതിനാൽ വിമാനം ജെറ്റ് ഹാംഗറിലേക്ക് മാറ്റാനും നീക്കമുണ്ട്. എന്നാൽ ബ്രിട്ടീഷ് അധികൃതർ ഇതിന് അനുകൂല നിലപാട് എടുക്കുന്നില്ല എന്നാണ് റിപ്പോർട്ട്. യുഎസ് നിർമ്മിത യുദ്ധവിമാനം റോയൽ നേവി വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാഗമാണ്.
A Royal Navy F-35 fighter jet, part of HMS Prince of Wales, remains grounded at Thiruvananthapuram Airport due to a hydraulic snag. Repairs are delayed as engineers await expert teams from the UK and US, with discussions ongoing about moving the jet to a hangar.