Author: Amal
ഇലോൺ മസ്‌കിന്റെ (Elon Musk) ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനിയെ വേറെ ലെവലാക്കാനുമുള്ള നിരവധി പ്രവർത്തനങ്ങളും ഇലോൺ മസ്ക് നടത്തുന്നുണ്ട്. വലിയ നവീകരണങ്ങൾക്കാണ് സ്റ്റാർലിങ്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ന്യൂ ജനറേഷൻ സാറ്റലൈറ്റുകൾ വിക്ഷേപിക്കും. ഈ സാറ്റലൈറ്റ് സഹായത്തോടെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന്റെ വേഗത 10 മടങ്ങിലേറെയാകും. ഔദ്യോഗികമായി കമ്പനി ഇതിനെ Starlink 3.0 എന്നു വിളിക്കുന്നില്ലെങ്കിലും ഫലത്തിൽ രണ്ടാം ഘട്ടം കടന്നു മൂന്നാം ഘട്ടത്തിലേക്കുള്ള സ്റ്റാർലിങ്കിന്റെ കടന്നുവരവായാണ് മാറ്റം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനകം 100ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് നിലവിൽ ലോകമെമ്പാടുമായി ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ഇന്ത്യയിലേക്കുള്ള വരവിലും ഉൾപ്രദേശങ്ങളിൽ കൂടുതൽ സേവനം എത്തിക്കുന്നതിലുമെല്ലാം സ്റ്റാർലിങ്കിന്റെ നവീകരണം കരുത്ത് പകരും എന്നാണ് വിലയിരുത്തൽ. അതേസമയം, സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ സമ്മിശ്ര വിശകലനങ്ങളാണ് നടത്തുന്നത്.…
രാജ്യത്തെ മുൻനിര ഇലക്‌ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ESDM) കമ്പനികളിലൊന്നായ കെയ്‌ൻസ് ടെക്‌നോളജി (Kaynes Technology) കേരളത്തിലേക്ക്. മലയാളി സംരംഭകൻ രമേഷ് കുഞ്ഞിക്കണ്ണന്റെ (Ramesh Kunhikannan) നേതൃത്വത്തിൽ കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി പെരുമ്പാവൂരിലാണ് പുതിയ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിനായി കിൻഫ്ര (KINFRA) വികസിപ്പിക്കുന്ന ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനിക്ക് സർക്കാർ ഭൂമി അനുവദിക്കും. 500 കോടി രൂപയുടെ നിക്ഷേപമാണ് കെയ്ൻസ് പെരുമ്പാവൂരിൽ കൊണ്ടുവരുന്നത്. ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (Invest Kerala Global Summit) കെയ്‌ൻസ് വ്യവസായ വകുപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ₹500 കോടിയുടെ നിക്ഷേപ പദ്ധതിയിലൂടെ സംസ്ഥാനത്ത് 2000ത്തിലധികം തൊഴിലവസരങ്ങളാണ് വരിക. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭൂമി സന്ദർശിച്ച കമ്പനി മേധാവികൾ വ്യവസായ മന്ത്രി പി. രാജീവുമായി (P. Rajeev) ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി അനുവദിക്കുന്നതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഓട്ടോമോട്ടീവ്, റെയിൽവേ, മെഡിക്കൽ, എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ വിവിധ…
യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിനുള്ള ചിലവ് പലർക്കും അത്ര ഇഷ്ടപ്പെടില്ല. യാത്രാച്ചിലവില്ലാതെ ഇറങ്ങിത്തിരിക്കുന്ന യാത്രകളാണ് ഹിച്ച്ഹൈക്കിങ്. ഹിച്ച് ഹൈക്കിങ്ങിലൂടെ 20 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് ശ്രദ്ധേയനാകുകയാണ് അബിൻ ബാബു എന്ന പതിനേഴുകാരൻ. കോഴിക്കോട് സ്വദേശിയായ അബിൻ പ്ലസ് വൺ വെക്കേഷൻ കാലമാണ് യാത്രകൾക്ക് തിരഞ്ഞെടുത്തത്. തുച്ഛമായ തുക കയ്യിൽ കരുതി യാത്രയാരംഭിച്ച അബിൻ കിട്ടിയ വണ്ടിയിലെല്ലാം കയറിയാണ് 20 ഇന്ത്യൻ സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ചത്. മുൻപ് പത്താം ക്ലാസ് അവധി സമയത്തും അബിൻ അമ്പത് ദിവസങ്ങളിലായി നിരവധി നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. അസുഖബാധിതനായ പിതാവിനെ സന്ദർശിക്കാൻ 14ആം വയസ്സിൽ ബെംഗളൂരുവിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തതു മുതലാണ് തന്റെ ഏകാന്തയാത്രകൾ ആരംഭിച്ചതെന്ന് അബിൻ പറയുന്നു. ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോളുള്ള സ്വാതന്ത്ര്യവും കോൺഫിഡൻസും അന്ന് മനസ്സിലാക്കി. അതിനുശേഷമാണ് 10ആം തരം കഴിഞ്ഞുള്ള സോളോ ട്രിപ്പ് സംഭവിച്ചത്. എന്നാൽ ആ യാത്ര കൃത്യമായി പ്ലാൻ ചെയ്ത്, ട്രെയിൻ ടിക്കറ്റ് എല്ലാം ബുക്ക്…
വിശാഖപട്ടണം റെയിൽവേ സ്റ്റേഷന്റെ പുനർവികസനം ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 20 സ്റ്റേഷനുകളിൽ ഒന്നാണ് വിശാഖപട്ടണം ജംഗ്ഷൻ. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വികസനത്തിനു ശേഷം സ്റ്റേഷനിൽ 14 പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും. 2022 നവംബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിനായി തറക്കല്ലിട്ടത്. ₹456 കോടി ചിലവ് വരുന്ന വികസനപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിദിനം 75000 യാത്രക്കാർ എന്ന നേട്ടത്തിനാണ് വികസനത്തോടെ സ്റ്റേഷൻ ലക്ഷ്യമിടുന്നത്. 2023 ആദ്യ പാദത്തിൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ പ്രശ്നങ്ങൾ കാരണം നിർമാണം നിർത്തിവെയ്ക്കുകയായിരുന്നു Visakhapatnam Railway Station’s ₹456 crore redevelopment is back on track. With 14 platforms planned, including dedicated Vande Bharat lines, the project aims to ease congestion and meet the growing demand at this top-earning…
’99 സ്റ്റോർ’ എന്ന പേരിൽ പുതിയ സേവനം ആരംഭിച്ച് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി (Swiggy). ഇതിലൂടെ സിംഗിൾ സെർവ് മീലുകൾ 99 രൂപ ഫ്ലാറ്റ് പ്രൈസിൽ ലഭ്യമാക്കും. ഇന്ത്യയിലെ 175ലധികം നഗരങ്ങളിലാണ് ’99 സ്റ്റോർ’ സേവനം ലഭ്യമാക്കുക. വില നോക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നവരേയും വിദ്യാർത്ഥികൾ അടക്കമുള്ളവരേയും പരിഗണിച്ചാണ് ഇത്തരമൊരു ആശയവുമായി എത്തിയിരിക്കുന്നത് എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലെല്ലാം സേവനം ലഭ്യമാക്കും. എക്കോസേവർ മോഡിലുള്ള 99 സ്റ്റോർ ഡെലിവെറി ഫ്രീ ആണ്. നിലവിലുള്ള സ്വിഗ്ഗി ആപ്പിലൂടെതന്നെ 99 സ്റ്റോർ സേവനം ലഭ്യമാകും. Swiggy has launched the ₹99 Store, offering single-serve meals at a flat ₹99 with free Eco Saver delivery across 175+ cities. Targeting Gen Z and budget-conscious users, this initiative boosts…
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോബി മുക്കമല (Bobby Mukkamala). ഇഎൻടി ഡോക്ടറായ ബോബി മുക്കമല, എഎംഎയുടെ 180ആമത്തെ പ്രസിഡന്റാണ്. ഓർഗനൈസ്ഡ് മെഡിസിനിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബോബി എഎംഎയുടെ സബ്സ്റ്റൻസ് യൂസ്, പെയിൻ കെയർ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമാണ്. സംഘടനയുടെ 178 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബോബി പറഞ്ഞു. തീർത്തും വികാരനിർഭരവും അത്ഭുതപ്പെടുത്തുന്നതുമായ നിമിഷമാണിത്. യുഎസ്സിൽ മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ ആരോഗ്യ സംവിധാനത്തിനായി പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബോബി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് 8 സെന്റീമീറ്റർ നീളമുള്ള ടെമ്പറൽ ലോബ് ട്യൂമറാണ് നീക്കം ചെയ്തത്. ബ്രെയിൻ ട്യൂമറിനു ശേഷം അതിൽ നിന്നും ഇത്തരത്തിലുള്ള തിരിച്ചുവരവും സ്ഥാനലബ്ധിയും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 1970കളിൽ ആന്ധ്രയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനായാണ് ബോബി…
ഇന്ധനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറങ്ങിയ യുകെ യുദ്ധവിമാനം F-35B തിരികെ പോകാൻ വൈകും. ജെറ്റിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്ത് തുടരുന്നത്. യു.കെ യിൽ നിന്നുള്ള എഞ്ചിനീർമാർ തിരുവനന്തപുരത്ത് വന്ന് വിമാനം പരിശോധിക്കും. സ്പെഷ്യലിസ്റ്റ് എക്യുപ്മെന്റസുകളുമായി ആണ് യുകെ എഞ്ചിനീയർമാർ എത്തുന്നത്. അവർ വന്ന ശേഷം യുദ്ധ വിമാനം മെയിന്റനൻസിനായി ഹാങ്കറിലേക്ക് മാറ്റും. ലോകത്തെ ഏറ്റവും അത്യാധുനികമെന്ന് പേര് കേട്ട F-35B കഴിഞ്ഞ പത്ത് ദിവസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയാണ്. 11 കോടി ഡോളർ, ഏതാണ്ട് 940 കോടി രൂപ വിലവരുന്ന ജെറ്റാണ് അടിയന്തിര ലാന്റിംഗിംന് അനുമതി തേടി, ജൂൺ 14-ന് തിരുവനന്തപുരത്ത് ഇറക്കിയത്. ഹ്രസ്വ ദൂരത്തിൽ പറന്ന് പൊങ്ങാനും വെർട്ടിക്കൽ ലാന്റിംഗും സാധ്യമാകുന്ന ഏക അഞ്ചാം തലമുറ യുദ്ധവിമാനമാണ് എന്ന പ്രത്യേകത F-35B ജെറ്റിനുണ്ട്. യുകെയുടെ ക്വീൻ എലിസബത്ത് ക്ലാസ് വിമാനവാഹിനിക്കപ്പലും റോയൽ നേവിയുടെ ഫ്ലീറ്റ് ഫ്ലാഗ്ഷിപ്പുമായ HMS പ്രിൻസ് ഓഫ് വെയിൽസ്…
ഏതാണ്ട് 100,000 ടൺ ബസുമതി അരി ഗുജറാത്ത് തുറമുഖങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുകയാണ്. ഇറാനിലേക്കുള്ള ഇന്ത്യയുടെ ബസുമതി കയറ്റുമതിയുടെ ഗണ്യമായ ഭാഗമാണ് ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയിൽ കാര്യമായ തടസ്സങ്ങൾക്ക് കാരണമായതകായാണ് റിപ്പോർട്ട്. അരി തുറുമുഖത്ത് കുടുങ്ങിയത് കയറ്റുമതിക്കാർക്കും കാർഷിക വ്യാപാര സ്ഥാപനങ്ങൾക്കും ആശങ്കയുണ്ടാക്കിയിരുന്നു. ഇറാനിലേക്കുള്ള ഇന്ത്യയുടെ മൊത്തം ബസുമതി കയറ്റുമതിയുടെ അഞ്ചിലൊന്നിനെ ഈ തടസ്സം ബാധിച്ചിരുന്നു. കണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളിൽ നിന്നാണ് ഇറാനിലേക്ക് പ്രധാനമായും അരി കയറ്റുമതി നടക്കുന്നത്. ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (AIREA) പ്രകാരം, ഇവ കാർഷിക-കയറ്റുമതി ലോജിസ്റ്റിക്‌സിന്റെ ഇന്ത്യയുടെ രണ്ട് പ്രധാന കവാടങ്ങളാണ്. മിഡിൽ ഈസ്റ്റിലുടനീളം സൈനിക നടപടി ശക്തമായപ്പോൾ ഷിപ്പിംഗ് ലൈനുകളും ഇൻഷുറർമാരും ഇറാനിലേക്കുള്ള സേവനങ്ങൾ നിർത്തിവച്ചിരുന്നു. ഇതേതുടർന്നാണ് അരി കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സംഘർഷത്തിൽ അയവ് വന്നതിനാൽ അരി കയറ്റുമതി ഉടൻ പൂർവ്വ സ്ഥിതിയിലാകുമെന്നാണ് കർഷകരുടെ…
ടൈറ്റൻസ് സ്പേസ് മിഷന്റെ ബഹിരാകാശ യാത്രികയാകാൻ ആന്ധ്ര സ്വദേശിനിയായ ജാൻവി ഡാംഗെറ്റി. യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസി ടൈറ്റൻ സ്‌പേസ് ഇൻഡസ്ട്രീസിന്റെ (TSI) ബഹിരാകാശ ദൗത്യത്തിനായുള്ള ആസ്ട്രോനട്ട് കാൻഡിഡേറ്റ് (ASCAN) ആയാണ് 23കാരിയായ ജാൻവി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനലോഗ് ആസ്ട്രോനോട്ട് ആയ ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നേടും. 2029ൽ വിക്ഷേപിക്കുന്ന ദൗത്യത്തിനായാണ് പരിശീലനം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ പാലകൊല്ലു സ്വദേശിയാണ് ജാൻവി. ജാൻവിയെ ആസ്കാൻ പരിശീലനത്തിന് തിരഞ്ഞെടുത്തതായി ടിഎസ്ഐയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 2026 മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് ടൈറ്റൻ സ്‌പെയ്‌സിന്റെ ആസ്കാൻ പ്രോഗ്രാമിലൂടെ ബഹിരാകാശ പരിശീലനം നടത്തുമെന്ന് ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഫ്ലൈറ്റ് സിമുലേഷൻ, സ്പേസ് ക്രാഫ്റ്റ് പ്രൊസീജേർസ്, സർവൈവൽ ട്രെയിനിങ് തുടങ്ങിയ പരിശീലനങ്ങളാണ് നടത്തുക. അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ടൈറ്റൻസ് സ്‌പേസ് ഓർബിറ്റൽ ഫ്ലൈറ്റ് സയന്റിഫിക് റിസേർച്ച്, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് അഡ്വാൻസ്മെന്റ് എന്നിവയിൽ നിർണായകമാണെന്ന്…
സംഗീതലോകത്തെ സൂപ്പർസ്റ്റാർ എന്നാണ് അർജിത് സിങ് എന്ന ഗായകൻ വിശേഷിപ്പിക്കപ്പെടുന്നത്. ഈ സ്റ്റാർഡം സ്വഭാവികമായെന്നോണം അദ്ദേഹത്തിന്റെ പ്രതിഫലത്തിലും ആസ്തിയിലുമെല്ലാം പ്രതിഫലിക്കുന്നു. ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ളതിനാൽത്തന്നെ അദ്ദേഹത്തിന്റെ കണസേർട്ടുകളിലും വൻ തിരക്കാണ്. രണ്ട് മണിക്കൂർ സംഗീതപരിപാടിക്കായി അദ്ദേഹം 14 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. അടുത്തിടെ സംഗീതജ്ഞൻ രാഹുൽ വൈദ്യയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വമ്പൻ പ്രതിഫലത്തോടെ കൺസേർട്ടുകൾക്കായി ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ലോകോത്തര ഗായകരുടെ റേഞ്ചിലേക്കാണ് അർജിത് ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 414 കോടി രൂപയുടെ ആസ്തിയാണ് അർജിത്തിനുള്ളത്. നവി മുംബൈയിൽ 8 കോടി രൂപയുടെ വീടും കോടിക്കണക്കിനു രൂപയുടെ ആഢംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. സിനിമാ സംഗീതത്തിനും കൺസേർട്ടുകൾക്കും പുറമേ കൊക്കക്കോല, സാംസങ് തുടങ്ങിയ ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും അദ്ദേഹം വൻ തുക സമ്പാദിക്കുന്നു. Discover Arijit Singh’s massive net worth of ₹400 crore, his ₹14 crore fee for a two-hour…