Author: News Desk

പരീക്ഷകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണമെന്ന് ബൈജൂസ് ലേണിംഗ് ആപ്പ് ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ക്വസ്റ്റ്യനുകള്‍ സോള്‍വ് ചെയ്യാനുളള ട്രെയിനിംഗ് മാത്രമാണ് നിലവില്‍ സ്റ്റുഡന്റ്‌സിന് കിട്ടുന്നത്. പക്ഷെ ചോദ്യം ചോദിക്കാനാണ് അവരെ സജ്ജരാക്കേണ്ടതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എഡ്യുക്കേഷന്‍ സിസ്റ്റമാണ് ഇന്ത്യയിലേത്. വിദ്യാര്‍ത്ഥികളെ സെല്‍ഫ് ലേണേഴ്‌സാക്കി മാറ്റുന്നതോടൊപ്പം അവര്‍ക്ക് ഒരു കണ്ടിന്യൂസ് പ്രോസസാക്കി അത് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണം. അത്തരത്തിലുളള മാറ്റമാണ് വരേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഒരു ക്ലാസ് മുറിയും ഇന്നത്തെ ക്ലാസ് മുറികളും താരതമ്യം ചെയ്താല്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ഇന്നും നമ്മുടെ ക്ലാസ് മുറികള്‍ നോണ്‍ ഇന്ററാക്ടീവ് ആണ്. പല കുട്ടികളും ഇപ്പോഴും പുസ്തകത്തിലെ കാര്യങ്ങള്‍ അതേപടി മന:പ്പാഠമാക്കുകയാണ്. അത് മാറണം. പഠനം എളുപ്പമാക്കാനും അവര്‍ പഠിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുളള ഒരു ഓര്‍ഗാനിക് അപ്രോച്ച് മാത്രമാണ് പോംവഴി. അല്ലെങ്കില്‍ അത് കുട്ടികളുടെ മനസില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കും. എക്‌സാമുകള്‍ക്ക് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രമാകരുത്…

Read More

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ഓണ്‍ട്രപ്രണോറിയല്‍ യൂത്ത് സമ്മിറ്റ്-Key 2018ലെ സെലക്ട് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ നടന്ന കീ സമ്മിറ്റിന്റെ സമാപന ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ. പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ട 5 നവീന ആശയങ്ങള്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്തു. കീടനാശിനിമുക്ത കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന അമല്‍പ്രതാപ്, നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് മിതമായ വിലയ്ക്ക് ഫര്‍ണിച്ചര്‍ വാടകയ്ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാററ് ഫോം ഒരുക്കിയ ടിജോതോമസ്, പച്ചക്കറി കര്‍ഷകരില്‍ നി്ന്ന് നേരിട്ട ആവശ്യക്കാരിലെത്തിക്കുന്ന പ്രദീപ് പിഎസ് എന്നിവര്‍ക്ക് 50,000 രൂപ വീതവും, പൊതു സ്ഥലങ്ങളില്‍ അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രം ഒരുക്കുന്ന ധരിണി സുരേഷ്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഇവരെ ഒരു കുടക്കിഴിൽ കൊണ്ടുവരുന്ന ഇര്‍ഷാദുള്‍ ഇസ്ലാം എന്നിവര്‍ക്ക് 25,000 രൂപ വീതവുമാണ് നല്‍കിയത്. സംരംഭത്തിലേക്ക് കടന്നു വരുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കിയ കീ സമ്മിറ്റിന്റെ…

Read More

കേരളത്തെ ഡിജിറ്റല്‍ സാങ്കേതികത്വത്തിലും ഇന്നവേഷനുകളിലും മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍.ഇന്ത്യയ്ക്കകത്തും പുറത്തു നിന്നും വിവിധ മേഖലകളിലെ എക്‌സ്‌പേര്‍ട്‌സും ഫൗണ്ടേഴ്‌സുമെല്ലാം രണ്ടു ദിവസം കൊണ്ട്് കേരളത്തിലെ എന്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തിന് നല്‍കിയത് വലിയ ഊര്‍ജ്ജമാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേക്കനിയും ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രനും, ആര്‍ബിഐ മുന്‍ ഗവര്‍ണ്ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനുമെല്ലാം കേരളത്തിലെ യുവ ഇന്നവേറ്റേഴ്‌സിന് നല്‍കിയത് അനുഭവത്തിന്റ വെളിച്ചത്തിലുള്ള പുതിയ പാഠങ്ങളാണ്. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി കേരളവും പുതിയതിനെ ഉള്‍ക്കൊള്ളുന്നുവെന്നും ഫ്യുച്ചറസ്റ്റിക്കായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഫ്യൂച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.സാങ്കേതിക വിദ്യയിലൂന്നിയുള്ള മുന്നേറ്റം ട്രാവല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് വരുത്താന്‍ പോകുന്നതെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്റ് ഇന്നവേഷന്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ മുള്ളര്‍ പറഞ്ഞു.പ്രതികരണക്ഷമമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടതെന്ന് ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഡാറ്റയാണ് ഇനി…

Read More

സ്റ്റാര്‍ട്ടപ്പ് സെക്ടറില്‍ മുന്നിലെത്താന്‍ കേരളം കൂടുതല്‍ സ്ട്രാറ്റജിക് ആയ പരിശ്രമങ്ങള്‍ നടത്തണമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റായ്. വിവിധ മേഖലകളിലുളള 50 സ്റ്റാര്‍ട്ടപ്പുകളെ ഐഡന്റിഫൈ ചെയ്ത് ടോപ്പ് 50 സ്റ്റാര്‍ട്ടപ്പ് ബസ് രൂപീകരിക്കണം. ഈ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫെസിലിറ്റികളും സഹായങ്ങളും നല്‍കണം. അങ്ങനെയെങ്കില്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുളളില്‍ ഈ സ്റ്റാര്‍ട്ടപ്പുകളിലൂടെ കേരളത്തിന് ഈ സെക്ടറില്‍ മുന്നിലെത്താന്‍ കഴിയുമെന്നും channeliam.com നോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ എന്‍ട്രപ്രണര്‍ഷിപ്പ് ഹിസ്റ്ററി പരിശോധിച്ചാലും അത് മനസിലാകും. കേരളത്തില്‍ നിന്ന് വിവിധ മേഖലകളില്‍ തൊഴില്‍ തേടി പുറത്തുപോയവരും എക്‌സ്‌പേര്‍ട്്‌സ് ആയി തിരിച്ചെത്തിയവരും ഉണ്ട്. മികച്ച വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച യുവസമൂഹമാണ് ഇവിടെ ഇന്നുളളത്. ഈ മൂന്ന് ഘടകങ്ങള്‍ കൂട്ടിയിണക്കിയുളള പദ്ധതികളാണ് കേരളം തയ്യാറാക്കേണ്ടതെന്ന് ഡോ. സുബോ റായ് അഭിപ്രായപ്പെട്ടു. ഇന്നവേഷനുകള്‍ക്കും എന്‍ട്രപ്രണര്‍ഷിപ്പിനും അനുയോജ്യമായ ഒട്ടേറെ നടപടികള്‍…

Read More

കാര്‍ഷിക മേഖലയില്‍ വലിയ സംരംഭകസാധ്യതയുളള സംസ്ഥാനമാണ് കേരളം. കാലാവസ്ഥയിലെ അനുകൂല ഘടകങ്ങളും കേരളത്തിന്റെ ബയോഡൈവേഴ്സിറ്റിയുമാണ് ഇത്രയധികം വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്. വാല്യു ആഡഡ് പ്രൊഡക്ടുകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ വരും നാളുകളില്‍ കേരളത്തിന് ഈ മേഖലയില്‍ ഏറെ മുന്നിലെത്താന്‍ കഴിയുമെന്ന് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി മുന്‍ ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. സി.കെ പീതാംബരന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ മാര്‍ക്കറ്റിലെത്തുന്ന വാല്യൂ ആഡഡ് പ്രൊഡക്ടുകളില്‍ പലതും മറ്റ് സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നവയാണ്. പായ്ക്കറ്റ് ചിപ്സും തേങ്ങയില്‍ നിന്നുളള വാല്യു ആഡഡ് പ്രൊഡക്ടുകളുമൊക്കെ ഇതിന് തെളിവാണ്. പ്രൊഡക്ഷനിലും മാര്‍ക്കറ്റിംഗിലും ടെക്‌നോളജിയെ കൂട്ടുപിടിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിനാകും. തേങ്ങയില്‍ നിന്നും പത്ത് പ്രൊഡക്ടുകള്‍ മാത്രമാണ് ഇവിടെയുണ്ടാക്കുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഏതാണ്ട് 150 ഓളം പ്രൊഡക്ടുകളാണ് തേങ്ങയില്‍ നിന്നും അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉണ്ടാക്കുന്നതെന്ന് ഡോ. സി.കെ പീതാംബരന്‍ ചൂണ്ടിക്കാട്ടി. അക്വാ പ്രൊഡക്ട്സിനും ഗ്രീന്‍ ലീവ്സ് പ്ലാന്റുകള്‍ക്കുമൊക്കെ ഇന്ന് വലിയ ഡിമാന്റ്…

Read More

ഇന്ന് ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രോബ്ലംസ് സോള്‍വ് ചെയ്യാനിറങ്ങിയാല്‍ സംരംഭകത്വത്തിന്റെ വലിയ അവസരങ്ങളാണ് തുറക്കുകയെന്ന് കെഎസ്ഐഡിസി എംഡി ഡോ. എം ബീന. സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് കൊച്ചിയില്‍ നടത്തിയ ആന്വല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവ് -പള്‍സിന്റെ ഉദ്ഘാടനവേദിയിലാണ് സംരംഭകത്വ മേഖലയിലെ വിപുലമായ അവസരങ്ങളെക്കുറിച്ച് ഡോ. എം ബീന സൂചിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും മെന്ററിംഗിനും നെറ്റ്വര്‍ക്കിംഗിനും അവസരമൊരുക്കുന്നതായിരുന്നു കോണ്‍ക്ലേവ്. വിവിധ മേഖലകളിലെ സംരംഭകരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളള ഡെലിഗേറ്റുകള്‍ക്ക് വിലമതിക്കാനാവാത്ത പാഠങ്ങളാണ് നല്‍കിയത്. ജാക്ഫ്രൂട്ട് 365 ഫൗണ്ടര്‍ ജെയിംസ് ജോസഫ്, ഫിന്‍ലെഡ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് കോ ഫൗണ്ടറും എംഡിയുമായ കണ്ണന്‍ സുരേന്ദ്രന്‍, മസാലബോക്സ് ഫൗണ്ടറും സിഇഒയുമായ ഹര്‍ഷ തച്ചേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന അറിവുകളാണ് ഒരു സംരംഭകന്റെ യാത്രയില്‍ ഏറ്റവും നിര്‍ണായകമെന്ന് സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മനോജ് വര്‍ഗീസ് പറഞ്ഞു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം പരിപാടികള്‍ XIME സംഘടിപ്പിക്കുന്നതെന്നും…

Read More

ഒരു സമൂഹം ഡെയ്‌ലി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുണ്ടെങ്കില്‍ അതാണ് ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്ന വാണ്ടഡ് സ്റ്റാര്‍ട്ടപ്. ബെംഗലൂരുവിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും കാര്‍ബണ്‍ മാസ്റ്റേഴ്‌സ് ഒരു വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി മാത്രമല്ല. ഓരോ നിമിഷവും കാര്‍ബണ്‍ എമിഷനിലൂടെ പൊല്യൂട്ടഡ് ആയിക്കൊണ്ടിരുന്ന ബെംഗലൂരുവിന്റെ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍ കൂടിയാണ് ഈ സ്ഥാപനം. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തളളുന്ന മാലിന്യം ടെക്‌നോളജിയുടെ സഹായത്തോടെ ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്ത് പാചകവാതകം ഉള്‍പ്പെടെയുളള പ്രൊഡക്ടുകള്‍ ഇവര്‍ ഉണ്ടാക്കുന്നു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് രാസവളത്തിന് പകരം ഉപയോഗിക്കാവുന്ന ജൈവവളവും വേസ്റ്റ് റീസൈക്കിളിലൂടെ ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ബണ്‍ മാസ്റ്റേഴ്‌സില്‍ പിജി നേടിയ കെവിന്‍ ഹൂസ്റ്റണും സോം നാരായണനും നേതൃത്വം നല്‍കുന്ന ടീമാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന ആശയം ബെംഗലൂരുവില്‍ വിജയകരമായി ഇംപ്ലിമെന്റ് ചെയ്യുന്നത്. ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഇന്ന് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് മാറുന്നതും അതുകൊണ്ടാണ്.…

Read More

ഹോര്‍ലിക്‌സ് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ ബിസിനസ് മാഗസിനുകളില്‍ ജോബ് ആഡുകള്‍ക്കായി പരതുന്നത് കണ്ടാണ് അത്തരം പരസ്യങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന ചിന്ത സഞ്ജീവ് ബിക്ചന്ദാനിയുടെ മനസില്‍ കടന്നത്. ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങാന്‍ സഞ്ജീവിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. പുതിയ ഒരു ആശയം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളികളായിരുന്നു പിന്നീട് അഭിമുഖീകരിച്ചത്. ജോബ് സൈറ്റിനെ എത്രത്തോളം ഡിപ്പന്‍ഡ് ചെയ്യാന്‍ ഇവിടുത്തെ കമ്പനികള്‍ തയ്യാറാകുമെന്നതായിരുന്നു മുഖ്യചലഞ്ച്. പക്ഷെ സഞ്ജീവ് പിന്‍മാറിയില്ല. മാഗസിനുകളിലും ന്യൂസ് പേപ്പറുകളില്‍ നിന്നും കളക്ട് ചെയ്ത 1000 പരസ്യങ്ങളുമായി 1997 ഏപ്രിലില്‍ നൗക്രി ഡോട്ട് കോം ആരംഭിച്ചു. ഗ്ലോബല്‍ ഐടി കമ്പനികള്‍ ഇന്ത്യന്‍ ജോബ് മാര്‍ക്കറ്റില്‍ പിടിമുറുക്കിയ കാലത്ത് പ്രതിഭാധനരായ ഇവിടുത്തെ യുവതലമുറയെ അവരിലേക്ക് എത്തിച്ച കണക്ടിംഗ് പ്ലാറ്റ്ഫോം ആയിരുന്നു സഞ്ജീവ് ബിക്ചന്ദാനി എന്ന എന്‍ട്രപ്രണറുടെ മനസില്‍ ഉദിച്ച നൗക്രി ഡോട്ട് കോം. തുടക്കത്തില്‍ മൂന്ന് വര്‍ഷം ശമ്പളം പോലും എടുക്കാന്‍ കഴിഞ്ഞില്ല. സ്വന്തം സംരംഭമെന്ന…

Read More

ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററാണ് ടാറ്റ ഗ്രൂപ്പിനെ പതിറ്റാണ്ടുകള്‍ കൈപിടിച്ചു നടത്തിയ രത്തന്‍ ടാറ്റ. പേടിഎം, ഒല, സ്നാപ്ഡീല്‍ തുടങ്ങിയ കമ്പനികള്‍ മുതല്‍ ഷവോമി വരെയുളള ബ്രാന്‍ഡുകള്‍ രത്തന്‍ ടാറ്റയുടെ കൈനീട്ടം സ്വീകരിച്ചവരാണ്. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് നല്‍കാന്‍ ചുരുങ്ങിയ കാലം കൊണ്ട് രത്തന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. അതില്‍ 10 കമ്പനികള്‍ പരിചയപ്പെടാം. ഒരു ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററില്‍ നിന്ന് നിക്ഷേപത്തിനപ്പുറം വാല്യുബിള്‍ അഡൈ്വസ് കൂടിയാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്. ആ നിലയ്ക്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ട്രപ്രണേറിയല്‍ ഗൈഡാണ് രത്തന്‍ ടാറ്റ. ക്യാഷ് കാരോയും അര്‍ബന്‍ ലാഡറും മുതല്‍ ഇന്ത്യയിലെ ടോപ്പ് ഐ വിയര്‍ ഓണ്‍ലൈന്‍ റീട്ടെയ്ലറായ ലെന്‍സ്‌കാര്‍ട്ട് വരെയുളള ടെക്നോളജി കമ്പനികളിലും രത്തന്‍ ടാറ്റ നിക്ഷേപം നടത്തി. ടാറ്റയുടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് കൂടാതെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേം ആയ ആര്‍എന്‍ടി അസോസിയേറ്റ്സ് വഴിയും ടാറ്റ സ്റ്റാര്‍ട്ടപ്പുകളെയും നവസംരംഭകരെയും പ്രമോട്ട് ചെയ്യുന്നുണ്ട്. ചൈനീസ് ഇലക്ട്രോണിക്സ്…

Read More

മുന്നില്‍ വരുന്ന അനുഭവങ്ങളാണ് ഏതൊരു എന്‍ട്രപ്രണര്‍ക്കും അതിജീവനത്തിനുളള ഊര്‍ജ്ജം നല്‍കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പലപ്പോഴും ഒരു എന്‍ട്രപ്രണര്‍ക്ക് പാഠങ്ങളാണ്. ഒരു ബാങ്ക് ഗ്യാരണ്ടി അനുവദിക്കാത്തതുകൊണ്ട് മാത്രം വലിയ ഒരു ഓര്‍ഡര്‍ നഷ്ടപ്പെടുന്നതിന് സാക്ഷിയാകേണ്ടി വരിക ഏതൊരു എന്‍ട്രപ്രണറെ സംബന്ധിച്ചും നിരാശയും വേദനയും ഒക്കെ തോന്നുന്ന നിമിഷങ്ങളാണ്. അത്തരമൊരു സാഹചര്യം അതിജീവിച്ച അനുഭവമാണ് മഹിളാ അപ്പാരല്‍സ് എംഡി ഗ്രേസി തോമസ് പങ്കുവെയ്ക്കുന്നത്. മഹിളാ അപ്പാരല്‍സിനെ തേടി ഓര്‍ഡറുകള്‍ എത്തിത്തുടങ്ങിയ കാലമായിരുന്നു അത്. പതിനായിരം ഷര്‍ട്ടിന്റെ ഓര്‍ഡര്‍ വന്നു. മെറ്റീരിയല്‍ പര്‍ച്ചേസിംഗിനും മറ്റുമായി പത്ത് ലക്ഷം രൂപയുടെ ഒഡിക്ക് ബാങ്കിനെ സമീപിച്ചു. പക്ഷെ പണം അനുവദിക്കാന്‍ ബാങ്ക് തയ്യാറായില്ല. കൃത്യസമയത്ത് ക്വട്ടേഷന്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ ഓര്‍ഡര്‍ നഷ്ടപ്പെട്ടു. അന്ന് ഒഡി ആക്സസ് തരാന്‍ ബാങ്ക് തയ്യാറായിരുന്നുവെങ്കില്‍ തന്റെയും മഹിളാ അപ്പാരല്‍സിന്റെയും വളര്‍ച്ച ഇതാകുമായിരുന്നില്ലെന്ന് ഗ്രേസി തോമസ് പറയുന്നു. ഗ്രേസിയുടെ സംരംഭക ജീവിതത്തിലെ ഒരു തിരിച്ചറിവ് കൂടിയായിരുന്നു അത്. അത്തരമൊരു സാഹചര്യം…

Read More