Author: News Desk
ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ-റോഡ് ടണൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചു. നോർത്ത് ഈസ്റ്റിലെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ദർശനത്തിന്റെ ഭാഗമായാണ് പദ്ധതി. എക്സ്പൻഡിച്ചർ സെക്രട്ടറി അധ്യക്ഷനായ ഇന്റർ-മിനിസ്ട്രീരിയൽ കമ്മിറ്റിയാണ് അസാമിലെ ബ്രഹ്മപുത്ര നദിക്കു കീഴിലൂടെ നിർമിക്കുന്ന 15.8 കിലോമീറ്റർ നീളമുള്ള ട്വിൻ-ട്യൂബ് ടണൽ പദ്ധതിക്ക് അനുമതി നൽകിയത്. റോഡ് വാഹനങ്ങളും റെയിൽ ഗതാഗതവും ഒരേസമയം കൈകാര്യം ചെയ്യാൻ കഴിയുന്ന രാജ്യത്തെ ആദ്യ അണ്ടർവാട്ടർ പദ്ധതിയാണിത്. ബ്രഹ്മപുത്രയുടെ ഇരുകരകളിലുള്ള ഗോപുർ, നുമാലിഗഢ് എന്നിവടെ പദ്ധതി ബന്ധിപ്പിക്കും. ഇതോടെ മേഖലയുടെ ഏകീകരണവും തന്ത്രപ്രധാനമായ ഗതാഗത സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണ്ടർവാട്ടർ ടണൽ സംവിധാനത്തിൽ രണ്ട് സമാന്തര ടണലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ടണൽ രണ്ട് ലെയിൻ റോഡ് വാഹനങ്ങൾക്കായി മാറ്റിവെക്കും. മറ്റൊന്ന് സിംഗിൾ റെയിൽവേ ട്രാക്ക് സ്ഥാപിക്കുന്നതിനായാണ് ഉപയോഗിക്കുക. രണ്ട് ടണലുകളും ഏകദേശം 32 മീറ്റർ താഴ്ചയിലായിരിക്കും നിർമിക്കുക. ഇതോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും…
വിഴിഞ്ഞം പദ്ധതിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ അനിവാര്യമായ തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ഈ ഫെബ്രുവരി-മാർച്ച് മാസത്തിനുള്ളിൽ അന്തിമ അംഗീകാരം ലഭിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകി. ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തിന്റെ വികസനത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായിരിക്കും ഔട്ടർ റിങ് റോഡ്. അപകടങ്ങൾ ഒഴിവാക്കാൻ കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കുമെന്നും ഗഡ്കരി ഉറപ്പു നൽകി. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്ന 6,500-ലധികം കുടുംബങ്ങൾക്ക് ഒരു സന്തോഷവാർത്ത എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖർ ഈ വാർത്ത പങ്കു വച്ചത്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികൾ വ്യക്തമായ കാഴ്ചപ്പാടോടെ അതിവേഗം നടപ്പിലാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും എന്നും ഗഡ്കരി ഉറപ്പു നൽകി. അടുത്ത കാലത്തു പലയിടത്തും…
ഡിജിറ്റൽ മാറ്റങ്ങൾ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 50 ടെലിവിഷൻ ചാനലുകൾ അവരുടെ ബ്രോഡ്കാസ്റ്റ് ലൈസൻസുകൾ ഉപേക്ഷിച്ചതായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജിയോസ്റ്റാർ, സീ എന്റർടെയിൻമെന്റ്, ഈനാട് ടെലിവിഷൻ, ടിവി ടുഡേ നെറ്റ്വർക്ക്, എൻഡിടിവി, എബിപി നെറ്റ്വർക്ക് എന്നീ പ്രമുഖ ബ്രോഡ്കാസ്റ്റർമാർക്കു കീഴിലുള്ള ചാനലുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ വ്യാപനവും കാഴ്ചക്കാരുടെ ശീലങ്ങളിലെ മാറ്റവുമാണ് ഈ നീക്കത്തിന് പ്രധാന കാരണം. ജിയോസ്റ്റാറിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിനോദ–മ്യൂസിക് വിഭാഗ ചാനലുകളായ MTV Beats, VH1, Comedy Central, Colors Odia തുടങ്ങിയവ ലൈസൻസ് വിട്ടുനൽകിയ. സീ ഗ്രൂപ്പിൽ നിന്ന് അന്താരാഷ്ട്ര ചാനലായ Zee Sea ലൈസൻസ് വിട്ടുനൽകിയപ്പോൾ. ഈനാട് ഗ്രൂപ്പിന്റെ കീഴിലുള്ള ചില ടെലിവിഷൻ ചാനലുകൾ ലൈസൻസ് വിട്ടുനൽകിയതായി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ മുഖ്യ ഈനാട് ചാനലുകൾ പ്രവർത്തനം തുടരുന്നുണ്ട്. ടിവി ടുഡേ നെറ്റ്വർക്ക്, ഇന്ത്യ ടുഡേ…
കഴിഞ്ഞ വർഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദ്യമായി ഐസിസി വനിതാ ലോകകപ്പ് ഉയർത്തുന്നതിൽ നിർണായക സംഭാവന നൽകിയതിനു ശേഷം ജനപ്രീതിയിലേക്ക് ഉയർന്ന ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്, ആദ്യ നിക്ഷേപ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. വനിതകൾക്കു മാത്രമായുള്ള ഹെൽമെറ്റുകൾ നിർമിക്കുന്ന ബ്രാൻഡായ ട്വാരയിലാണ് (Tvarra) താരം നിക്ഷേപക പങ്കാളിയായിരിക്കുന്നത്. ജെമീമ റോഡ്രിഗസ് ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. ജെമീമ കമ്പനിയുടെ എത്ര ഓഹരിയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഹകരണം ദീർഘകാല, ഇക്വിറ്റി നേതൃത്വത്തിലുള്ള പങ്കാളിത്തമാണെന്ന് ട്വാര അറിയിച്ചു. താരത്തിന്റെ ഊർജ്ജം, സ്ഥിരത, വിശ്വാസം അടിസ്ഥാനമാക്കിയുള്ള സമീപനം എന്നിവ കളിക്കളത്തിലും പുറത്തും ട്വാരയുടെ ധാർമ്മികതയുമായി യോജിക്കുന്നതായി കമ്പനി പ്രതിനിധി പറഞ്ഞു. വനിതാ റൈഡർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രാൻഡ്, സ്ത്രീകളുടെ തലയുടെ വലുപ്പം, ഭാര വിതരണം, മുടി, കമ്മലുകൾ, ദൈനംദിന നഗര യാത്രാ ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്ന സർട്ടിഫൈഡ്, സുരക്ഷാ അധിഷ്ഠിത ഹെൽമെറ്റുകൾ, സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മിക്കുന്നു. ഭാരം കുറഞ്ഞ…
പ്രാദേശിക ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രാറുമായി (Embraer) സഹകരിക്കാൻ അദാനി ഗ്രൂപ്പ്. 70 മുതൽ 146 വരെ യാത്രക്കാർക്ക് ഇരിക്കാവുന്ന ഹ്രസ്വ-ഇടത്തരം റൂട്ടുകളിൽ സർവീസ് നടത്തുന്ന ജനപ്രിയ പ്രാദേശിക ജെറ്റുകളുടെ നിർമാണത്തിനായാണ് സഹകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തോടെ, വാണിജ്യ ഫിക്സഡ്-വിംഗ് വിമാനങ്ങൾക്കായി അന്തിമ അസംബ്ലി ലൈൻ (FAL) ഉള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉടൻ ചേരും. കഴിഞ്ഞ മാസം ബ്രസീലിൽ വെച്ച് അദാനി എയ്റോസ്പേസ് എഫ്എഎല്ലിനായി എംബ്രാറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. നിർദ്ദിഷ്ട എഫ്എഎല്ലിനുള്ള സ്ഥലം, നിക്ഷേപം, അത് എപ്പോൾ പ്രവർത്തനക്ഷമമാകും തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനം ഹൈദരാബാദ് എയർ ഷോയിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ എംആർഒ, പാസഞ്ചർ-എയർക്രാഫ്റ്റ്-ടു-ഫ്രൈറ്റർ (P2F) പരിവർത്തനം എന്നിവയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. വ്യോമയാന മേഖലയിൽ…
2026ലെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ജനുവരി 12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കാനിരിക്കുകയാണ്. പിഎസ്എൽവി-സി62 റോക്കറ്റിലൂടെ വിക്ഷേപിക്കുന്ന ദൗത്യത്തിലെ പ്രധാന ഉപഗ്രഹം ഡിആർഡിഒ വികസിപ്പിച്ച അന്വേഷ (EOS-N1) എന്ന പ്രതിരോധ ഉപഗ്രഹമാണ്. ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക നിരീക്ഷണ ശേഷി നൽകുന്ന ഉപഗ്രഹം, ഹൈപ്പർസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യയെന്ന സവിശേഷതയുള്ളതാണ്. ഈ വർഷം ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്ന നിരവധി നിർണായക ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കമായി അന്വേഷ മാറും. 2026ൽ ഐഎസ്ആർഒ മനുഷ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ കൂടുതൽ പരീക്ഷണങ്ങളും മനുഷ്യരില്ലാത്ത (uncrewed) വിക്ഷേപണങ്ങളും നടത്താൻ പദ്ധതിയിടുന്നു. മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്തിലേക്ക് അയയ്ക്കുന്നതിനുള്ള സാങ്കേതിക സജ്ജീകരണങ്ങൾ പൂർണതയിലെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം, ഇന്ത്യയും അമേരിക്കയും ചേർന്ന് വികസിപ്പിക്കുന്ന നിസാർ (NISAR) ഭൂനിരീക്ഷണ ഉപഗ്രഹ ദൗത്യം പോലുള്ള അന്തർദേശീയ സഹകരണ പദ്ധതികളും 2026ൽ ഐഎസ്ആർഒയുടെ പ്രധാന അജണ്ടയിലുണ്ട്. ഇതിന് പുറമേ, ചന്ദ്രനും ഭൂമിയുമെല്ലാം കേന്ദ്രീകരിച്ചുള്ള പുതിയ ശാസ്ത്രീയ പഠന…
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ സൗഹാർദ്ദപരമായ ഏറ്റെടുക്കലിനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ടീകോം ഗ്രൂപ്പിനെതിരെ കരാർ നിയമനടപടികൾ ആരംഭിച്ച് കേരള സർക്കാർ. പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ കാരണം കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കമ്പനിക്ക് നോട്ടീസ് നൽകിയത്. ടീകോമിന്റെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ, സർക്കാരിന് പാട്ടക്കരാർ റദ്ദാക്കുകയും കമ്പനിയുടെ പദ്ധതിയിലെ മുഴുവൻ ഓഹരിയും ഏറ്റെടുക്കുകയും ചെയ്യാനാകും. അനുവദിച്ച ഭൂമിയുടെ മൂല്യം ₹91.58 കോടിയായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഹരികളുടെ മൂല്യനിർണ്ണയം. ഏറ്റെടുക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ, സ്മാർട്ട് സിറ്റി ആസ്തികളിൽ ടീക്കോം അവകാശവാദമുന്നയിക്കില്ല. അതേസമയം സർക്കാരിന് സ്വതന്ത്രമായി പദ്ധതി തുടരാം. ലഭ്യമായ എല്ലാ ഓപ്ഷനുകളും പരിശോധിച്ച് ഒരു ഒത്തുതീർപ്പിലേക്ക് ടീകോമിനെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി സൂചനകളുണ്ട്. നീണ്ട കാലതാമസം ചൂണ്ടിക്കാട്ടി 2024 ഡിസംബറിൽ പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം എടുത്തിരുന്നു. കരാറിലെ 7-ാം വകുപ്പ് ലംഘനമുണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്നുണ്ട്, തെറ്റ് ആരുടേതാണെന്ന് അനുസരിച്ച് ഇരു കക്ഷികൾക്കും നടപടിയെടുക്കാൻ അധികാരം നൽകുന്നു. 88 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള…
തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാശ്രയത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ICG) തദ്ദേശീയമായി നിർമ്മിച്ച രണ്ട് മലിനീകരണ നിയന്ത്രണ കപ്പലുകളിൽ ആദ്യത്തേതും ഇതുവരെയുള്ള കോസ്റ്റ് ഗാർഡ് കപ്പലിലെ ഏറ്റവും വലിയ കപ്പലുമാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കഴിഞ്ഞ ദിവസം കപ്പൽ കമ്മീഷൻ ചെയ്തത്. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമിച്ച രണ്ട് കപ്പലുകളിലെ ആദ്യത്തേതാണിത്. 114.5 മീറ്റർ നീളവും 4,200 ടൺ ഭാരവും വരുന്ന കപ്പലാണ് സമുദ്ര പ്രതാപ്. 22 നോട്ടിൽ കൂടുതൽ വേഗതയും 6,000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനും സാധിക്കുന്ന കപ്പൽ, സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്ര നിയമ നിർവ്വഹണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, പ്രത്യേക സാമ്പത്തിക മേഖല സംരക്ഷിക്കൽ എന്നിവയിലാണ ശ്രദ്ധ കേന്ദ്രീകരിക്കുക.30mm സിആർഎൻ-91 ഗൺ, ഇൻ്റഗ്രേറ്റഡ് ഫയർ കൺട്രോൾ സിസ്റ്റംസ്…
അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ CES- 2026 ല്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനൊന്ന് മുന്‍നിര ടെക്നോളജി കമ്പനികള്‍ ആഗോള ടെക്നോളജി ഹബ് എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന സ്റ്റാള്‍ തുറന്നു. ഡീപ്-ടെക് മേഖലയിലെ പുരോഗതി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രോഡക്ട് എഞ്ചിനീയറിംഗ്, എന്റര്‍പ്രൈസ് സൊല്യൂഷനുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്റെ മുന്നേറ്റം വിളിച്ചോതുന്ന കാഴ്ചകളാണ് കേരള ഐടി യ്ക്ക് കീഴില്‍ സജ്ജമാക്കിയ കേരള പവലിയനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ജെ ശ്രീനിവാസ കേരള ഐടി പവലിയന് ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് ആരംഭിച്ച നാല് ദിവസത്തെ പരിപാടി ഒന്‍പതിന് അവസാനിക്കും. ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ് എല്‍എല്‍പി, തിങ്ക്പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രെയിന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സെക്വോയ അപ്ലൈഡ് ടെക്നോളജീസ്, ആര്‍ഐഒഡി ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, ഹാഷ്റൂട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സോഫ്റ്റ്…
50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ഇന്ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി 11 വരെ നീണ്ട് നിൽക്കും. ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം ഇൻഫ്ലുവൻസറായ റോഷ്നി വിനീത്, ആര്യൻ കാന്ത്, സിത്താര വിജയൻ, ഐശ്വര്യ ശ്രീനിവാസൻ ബിഗ്ബോസ് താരം വേദ ലക്ഷ്മി, മുഹമ്മദ് മുഹ്സിൻ,അപർണ പ്രേംരാജ്, അഭിഷേക് ശ്രീകുമാർ, ഡോ മിനു., ആര്യ മേനോൻ, ചേർന്ന് നിർവഹിച്ചു. കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , മാൾ മാനേജർ റിചേഷ് ചാലുപറമ്പിൽ എന്നിവർ സന്നിഹിതരായി. കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും.…
