Author: News Desk

ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല സ്കൂൾ വിദ്യാർത്ഥികളുമായും ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായും സംവദിക്കും. 14 ദിവസത്തെ ശാസ്ത്രീയ പര്യവേഷണ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ജൂലൈ നാലിനാണ് ബഹിരാകാശത്തു നിന്നും ഇന്ത്യൻ വിദ്യാർത്ഥികളുമായും ശാസ്ത്രജ്ഞരുമായും സംവദിക്കുക. ബഹിരാകാശത്ത് നിന്ന് കർണാടകയിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്‌സി) തത്സമയ ഹാം റേഡിയോ വഴിയാണ് ശുഭാശു സംസാരിക്കുക. ഐഎസ്ആർഒ ഏകോപിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. ജൂലൈ 4ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.47ന് ഐ‌എസ്‌എസിൽ നിന്നുള്ള റേഡിയോ സംപ്രേക്ഷണം നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ ആരംഭിച്ചു. ശുഭാംശു ബഹിരാകാശ നിലയത്തിലെ ലൈഫ് സയൻസസ് ഗ്ലവ് ബോക്‌സിൽ മയോജെനസിസ് പരീക്ഷണത്തിനായി സമയം ചിലവഴിച്ചതായി ആക്‌സിയം സ്‌പേസ് അറിയിച്ചു. ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുകയാണ് ഇതിലൂടെ…

Read More

റെക്കോർഡ് ഉയരത്തിലെത്തി പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പണമയക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 135.46 ബില്യൺ ഡോളറാണ്. ഇത് എക്കാലത്തെയും വലിയ റെക്കോർഡ് ആണ്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. 2024ലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറോടെ മെക്സിക്കോ രണ്ടാം സ്ഥാനത്തും, 48 ബില്യൺ ഡോളറോടെ ചൈന മൂന്നാമതുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പേയ്‌മെന്റ് ബാലൻസ് ഡാറ്റ അനുസരിച്ച് പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള മൊത്ത ഇൻവേർഡ് റെമിറ്റൻസ് മുൻ വർഷത്തെ അപേക്ഷിച്ച് 14% വർദ്ധിച്ചു. 2016-17ലെ 61 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രവാസി പണമൊഴുക്ക് ജിസിസി രാജ്യങ്ങളിൽ നിന്നും യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ വികസിത വിപണികളിൽ നിന്നായി മാറിയതായും ആർബിഐ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. മൊത്തം പണമയയ്ക്കലിന്റെ 45 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ…

Read More

പത്ത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാളെ ആരംഭിക്കുന്ന വിദേശ സന്ദർശനത്തിൽ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അടക്കം മോഡി പങ്കെടുക്കും. ബ്രസീലിനു പുറമേ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, നമീബിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. ഘാനയിൽ നിന്നാണ് വിദേശപര്യടനം ആരംഭിക്കുക. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിൽ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശിക്കും. 26 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് സന്ദർശിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ജൂലൈ നാല് മുതൽ അഞ്ച് വരെയാണ് അർജന്റീന സന്ദർശനം. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ മോഡി പ്രധാനമന്ത്രിയും പ്രസിഡന്റുമായി ചർച്ച ചെയ്യും. 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മോഡി ബ്രസീൽ…

Read More

നിങ്ങളുടേത് സാമൂഹിക പ്രസക്തിയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണോ? പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്ത സ്റ്റാർട്ടപ്പാണോ നിങ്ങളുടേത്? നിങ്ങളുടെ സ്റ്റാർട്ടപ്പ് ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതാണല്ലോ അല്ലെ. എങ്കിൽ നിങ്ങളെ കണ്ടെത്തി ആദരിക്കുവാനൊരുങ്ങുകയാണ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷനും അദാനി ഗ്രൂപ്പും. നിങ്ങളുടെ സംരംഭത്തെ തേടിയെത്തും ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്. ഡിപിഐഐടി (DPIIT), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്തതും ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പരിഗണന . ആശയം മാത്രമാകാന്‍ പാടില്ല. ഇതിനോടകം തന്നെ വരുമാനം നേടി തുടങ്ങിയിരിക്കണം. ഇത് വെറുമൊരു അവാർഡ് മാത്രമല്ല, നിങ്ങളുടെ സംരംഭത്തിനുള്ള പരിഗണനയും അംഗീകാരവും കൂടിയാണ്. വ്യത്യസ്തമായ ബിസിനസ് മാതൃക വികസിപ്പിക്കുകയും ആദ്യഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുകയും ചെയ്ത സംരംഭകന്‍ അല്ലെങ്കില്‍ സ്ഥാപകന്‍ എന്നിവര്‍ക്കായാണ് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കേരളത്തിന്‍റെ ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കരുത്ത്…

Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇടുക്കിയിലെ ഇരവികുളം നാഷണൽ പാർക്ക് (Eravikulam National Park) കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തെ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുത്തിയുള്ള കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇഫക്റ്റീവ്നെസ് ഇവാല്യുവേഷനിലാണ് (MEE) അഭിമാനനേട്ടം. ജമ്മു കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനവും നാഷണൽ പാർക്കായി ഇരവികുളത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടു. 92.97% സ്കോറുമായാണ് ഇരവികുളവും ദച്ചിഗാമും എംഇഇ പട്ടികയിൽ ഒപ്പത്തിനൊപ്പം എത്തിയത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മൂല്യനിർണയം നടത്തിയത്. ഇത്തരത്തിൽ രാജ്യത്തെ 438 സംരക്ഷിത പ്രദേശങ്ങളിലായി നടത്തിയ മൂല്യനിർണയത്തിലാണ് ഇരവികുളം ഒന്നാമതായത്. ഇരവികുളത്തിനു പുറമേ മതികെട്ടൻ ഷോല ദേശീയോദ്യാനം (90.63%), ചിന്നാർ വന്യജീവി സങ്കേതം (89.84%) എന്നിവയും പട്ടികയിൽ മുന്നിലുണ്ട്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയത്തിലും 76.22% സ്കോറോടെ കേരളം മുൻപന്തിയിലാണ്. സംസ്ഥാന പട്ടികയിൽ വെരി ഗുഡ് റേറ്റിങ് ലഭിച്ച ഏക സംസ്ഥാനം കൂടിയാണ് കേരളം. Eravikulam National Park in…

Read More

നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജെരിവാലയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. അപസ്മാരവും വിഷാദരോഗവും ഷെഫാലിയെ അലട്ടിയിരുന്നു. ഇതിനെതിരായ പോരാട്ടത്തെ കുറിച്ച് മുമ്പ് അവർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. 15 വയസ്സ് അപസ്മാരം അലട്ടുന്നതായാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷെഫാലി പറഞ്ഞത്. പണം കൊണ്ടുള്ള ആസ്തിയേക്കാൾ പ്രേക്ഷകരുമായുള്ള ബന്ധമാണ് തന്റെ യഥാർത്ഥ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന താരമായിരുന്നു ഷെഫാലി. 2002ൽ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം താരം ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. ടിവി, റിയാലിറ്റി ഷോകളിലൂടെയും ഷെഫാലി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. മരണസമയത്ത് ഷെഫാലി ജരിവാലയുടെ ആസ്തി ഏകദേശം 7.5 കോടി രൂപയായിരുന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മ്യൂസിക് വീഡിയോസ്, ടിവി ഷോസ് എന്നിവയിലൂടെ വലിയ സ്വാധീനം ചെലുത്താൻ ഷെഫാലിക്കായി. ഇതിനു പുറമേ ഫിലിം കാമിയോകൾ, റിയാലിറ്റി ഷോസ്, പബ്ലിക് ഇവന്റ്സ് എന്നിവയിൽ…

Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ബ്രാൻഡെന്ന പദവി സ്വന്തമാക്കി ക്ഷീരോത്പന്ന നിർമാതാക്കളായ അമുൽ (Amul). യുകെ ആസ്ഥാനമായുള്ള സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിലാണ് അമുലിന്റെ നേട്ടം. 4.1 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായാണ് അമുൽ പട്ടികയിൽ ഒന്നാമതെത്തിയത്. ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ ഡൽഹി ആസ്ഥാനമായുള്ള മദർ ഡയറിയാണ് രണ്ടാം സ്ഥാനത്ത്. 1.15 ബില്യൺ ഡോളറാണ് മദർ ഡയറിയുടെ ബ്രാൻഡ് മൂല്യം. ബ്രിട്ടാനിയ, നന്ദിനി, ഡാബർ എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ബ്രാൻഡുകൾ. ക്ഷീരോത്പന്ന ബ്രാൻഡുകളാണ് പട്ടികയിൽ ഏറെയുള്ളത് എന്ന സവിശേഷതയുമുണ്ട്. 3.6 ദശലക്ഷം ക്ഷീരകർഷകരോടെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സ്ഥാപനമാണ് അമുലിന്റെ GCMMF. 50 രാജ്യങ്ങളിലായി പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന അമുലിന്റെ ആകെ മൂല്യം 11 ബില്യൺ ഡോളറാണ്. പ്രതിദിനം 32 ദശലക്ഷം ലിറ്റർ പാലാണ് ക്ഷീര സഹകരണ സംഘം ശേഖരിക്കുന്നത്. പാൽ,…

Read More

അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എക്സിക്യൂട്ടീവ് ഡയറക്ടറായി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി നിയമിതനായത്. റിലയൻസിന്റെ സക്സഷൻ പ്ലാനിലെ പ്രധാന ചുവടുവെയ്പ്പായാണ് ഈ നിയമനം കണക്കാക്കപ്പെടുന്നത്. ഇതോടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയ്ക്ക് ആനന്ദിനു ലഭിക്കുന്ന ശമ്പളക്കണക്കും ശ്രദ്ധ നേടുകയാണ്. ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പുതിയ റോളിന്റെ ഭാഗമായി 10 കോടി മുതൽ 20 കോടി രൂപ വരെ വാർഷിക ശമ്പളമാണ് ആനന്ദിനു ലഭിക്കുക. സാലറി, അലവൻസുകൾ തുടങ്ങിയവ അടക്കമാണ് ഈ തുക. ഇതിനുപുറമേ പ്രോഫിറ്റ് ലിങ്ക്ഡ് കമ്മീഷൻ ഇനത്തിലും നിരവധി എക്സിക്യൂട്ടീവ് ആനുകൂല്യങ്ങളുമായി അദ്ദേഹത്തിനു വൻ തുക ലഭിക്കും. കഴിഞ്ഞ വർഷം ആനന്ദും സഹോദരൻ ആകാശും സഹോദരി ഇഷയും ആർ‌ഐ‌എൽ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിതരായിരുന്നു. റിലയൻസിന്റെ സക്സഷൻ പ്ലാനിന്റെ ഭാഗമാണ് നിയമനമെന്ന് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഇവർക്ക് ശമ്പളത്തിന് അർഹതയുണ്ടായിരുന്നില്ല. പകരം 2023–24 സാമ്പത്തിക…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-ബാലരാമപുരം ടണൽ റെയിൽ കണക്ഷൻ പദ്ധതി ജൂലൈ മാസത്തിൽ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ടെൻഡർ തയ്യാറാക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം ആഴക്കടൽ തുറമുഖത്തേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റെയിൽവേ ടണൽ. വിഴിഞ്ഞം തുറമുഖത്തെ ചരക്ക് കാര്യക്ഷമത ഉയർത്താൻ പദ്ധതിയിലൂടെ സാധിക്കും. 2025 മാർച്ചിൽ സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ചിലവ് 1,482.92 കോടി രൂപയാണ്. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിൽ 9.4 കിലോമീറ്ററാണ് ഭൂമിക്കടിയിലൂടെയുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ തുറമുഖത്തു നിന്നും നേരിട്ട് ചരക്ക് റെയിൽ പ്രവേശനം സാധ്യമാക്കും. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി തടസ്സങ്ങൾ എന്നിവ കുറയ്ക്കുന്ന തരത്തിലുള്ള അലൈൻമെന്റാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) നിന്ന് കരട് രേഖയ്ക്ക് അന്തിമ അനുമതി ലഭിച്ചാൽ ടെൻഡർ പുറപ്പെടുവിക്കുമെന്ന്…

Read More

കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി തുടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള കെഎസ്ആർടിസി ഡിസൈനിൽ നിന്ന് വേറിട്ട ലുക്കാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾക്കുള്ളത്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചറുകളാണ് ലുക്കിൽ വൻ മാറ്റത്തോടെ എത്തിയിരിക്കുന്നത്. ഇതോടെ ഇവ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഓട്ടമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡാണ് (ACGL) കെഎസ്ആർടിയുടെ ഏറ്റവും പുതിയ ബോഡി ഡിസൈനിനു പിന്നിൽ. ടാറ്റ ഷാസിയിലാണ് നിർമാണം. എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം ക്ലാസ്സിക്ക് ലുക്കാണെന്ന് നെറ്റിസൺസ് പ്രതികരിക്കുന്നു. എന്നാൽ പുതിയ ഡിസൈനിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഡിസൈൻ വെറും തട്ടിക്കൂട്ടാണെന്നും എഴുപതുകളിലെ വണ്ടി പോലെയുണ്ട് എന്നുമെല്ലാം പോകുന്നു കമന്റുകൾ. പുതിയ 140ഓളം ബസുകൾ വാങ്ങുന്നതിനായാണ് കെഎസ്ആർടിസി അഡ്വാൻസ് നൽകിയിരിക്കുന്നത്. ടാറ്റയ്ക്കു പുറമേ അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നിവയുടേയും ബസുകൾ വാങ്ങുന്നുണ്ട്.…

Read More