Author: News Desk
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലയിൽ വർധനയ്ക്ക് സാധ്യത. ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന ശൈത്യകാല സീസണിൽ ടിക്കറ്റിന് 35 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് സൂചന. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ച വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്. നിലവിൽ ഡിസംബർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് 1,500 ദിർഹം മുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്ക് 800 മുതൽ 1,200 ദിർഹം വരെ ആയിരുന്നു. അതേസമയം, എയർലൈൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഉന്നതതല യോഗത്തിൽ, വിമാന സർവീസുകളുടെ കുറവ് താൽക്കാലികമാണെന്നും ശീതകാല സീസണിനുള്ളിൽ തന്നെ കുറച്ച സർവീസുകൾ പുനരാരംഭിക്കുമെന്നും ഉറപ്പുനൽകി. expats travelling from uae to kerala face a potential 35% rise in air ticket…
ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടിയായാണ് പദ്ധതി. സമൂഹവികസനത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറഷേൻ സദ്ഭാവനയുടെ (Operation Sadbhavana) ഭാഗമായ പദ്ധതി ആരംഭിച്ചത്. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതിർത്തി സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായും (vibrant villages programme) യോജിച്ചാണ് പദ്ധതി. ആദികൈലാസം (Adi Kailash), കാലാപാനി (Kalapani) എന്നീ പ്രധാന തീർത്ഥാടന പാതകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രദേശവാസികളെ ഉൾക്കൊള്ളിച്ച് പരമ്പരാഗത രീതിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രാദേശിക തൊഴിൽ-സാമ്പത്തിക അവസരങ്ങൾക്ക് പദ്ധതിയിലൂടെ പുതിയ വഴികൾ തുറക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമീണരെക്കൂടി ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനമാകും പദ്ധതിയുടേതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് ബുക്കിംഗ് മേൽനോട്ടം…
എഐ രംഗത്ത് മുന്നിൽ നിൽക്കാൻ ടെക് ഭീമൻമാരായ മെറ്റാ (Meta), മൈക്രോസോഫ്റ്റ് (Microsoft), ഗൂഗിൾ (Google), ആപ്പിൾ (Apple) തുടങ്ങിയവയെല്ലാം വൻ മത്സരത്തിലാണ്. എഐ ടീമുകൾക്കായി മികച്ച പ്രതിഭകളെ നിയമിക്കാൻ ഇത്തരം കമ്പനികൾ എത്ര തുക വേണമെങ്കിലും മുടക്കാനും തയ്യാറാണ്. അത്തരത്തിൽ മാർക്ക് സക്കർബർഗ് (Mark Zuckerberg) മെറ്റായിൽ എത്തിച്ച എഐ വിദഗ്ധനാണ് അലക്സാണ്ടർ വാങ് (Alexander Wang). 28കാരനായ അലക്സാണ്ടറിനെ എഐ ഓഫീസറായാണ് മെറ്റാ നിയമിച്ചത്. കമ്പനിയുടെ സൂപ്പർഇന്റലിജൻസ് പ്രോഗ്രാമിന് ഉത്തേജനം നൽകുന്നതിനായാണ് ഈ വർഷം ആദ്യം മെറ്റാ അലക്സാണ്ടറെ നിയമിച്ചത്. അലക്സാണ്ടറിനെ മെറ്റായുടെ മുഴുവൻ എഐ പ്രവർത്തനങ്ങളുടെയും തലവനായി നിയമിച്ച സക്കർബർഗ് അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് 14.3 ബില്യൺ ഡോളറിന് ഏറ്റെടുക്കുകയും ചെയ്തു. നിലവിൽ മെറ്റായിലെ സൂപ്പർഇന്റലിജൻസ് പ്രോഗ്രാമിൽ എഐ വിദഗ്ധരുടെ ടീമിനെ നയിക്കുന്ന അലക്സാണ്ടർ മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് എന്ന പുതിയ സംഘടനയുടെ കീഴിൽ കമ്പനിയുടെ മറ്റ് എഐ ഉത്പന്നങ്ങളുടെയും ഗവേഷണ ടീമുകളുടെയും മേൽനോട്ടവും വഹിക്കുന്നു. 2016ൽ വെറും…
മൊബൈൽ കണക്റ്റിവിറ്റിയിൽ സുപ്രധാന വഴിത്തിരിവുമായി പ്രയാഗ്രാജിലെ മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MNNIT) ശാസ്ത്രജ്ഞർ. വേഗത്തിൽ ഓടുന്ന ട്രെയിനുകളിലും വാഹനങ്ങളിലും യാത്രക്കാർ നേരിടുന്ന നെറ്റ്വർക്ക് പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ ആന്റിന സംവിധാനമാണ് എംഎൻഎൻഐടി വികസിപ്പിച്ചെടുത്തത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ (ECED) വിനയ് കുമാർ, പ്രൊഫ. വി.എസ്. ത്രിപാഠി, ആനന്ദ് ശർമ എന്നിവർ ചേർന്നാണ് ഈ നൂതന പദ്ധതി രൂപകൽപന ചെയ്തത്. ട്രെയിനുകളിലെ യാത്രക്കാരെ പലപ്പോഴും ബാധിക്കുന്ന ഉയർന്ന വേഗതയും മാറുന്ന സെൽ ടവറുകളും കാരണമുണ്ടാകുന്ന സിഗ്നൽ തടസ്സങ്ങൾ പരിഹരിക്കുന്നതിനാണ് ആന്റിന ലക്ഷ്യമിടുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. mnnit scientists developed an innovative mobile antenna to significantly reduce network issues for passengers in high-speed trains and vehicles, improving connectivity.
മുംബൈ നഗരത്തിലെ രണ്ടാം വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചു. മുംബൈയുടെ തലവര മാറ്റുന്ന പുതിയ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നാല് ടെർമിനലുകളുള്ള പദ്ധതിയുടെ ആദ്യ ടെർമിനലാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ഔദ്യോഗിക ഉഗ്ഘാടനത്തിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എയർപോർട്ട് സമുച്ചയം ചുറ്റിക്കണ്ടു. നവിമുംബൈയുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ഡി.ബി.പാട്ടീലിന്റെ (D.B.Patil) പേരിലാകും വിമാനത്താവളം അറിയപ്പെടുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയുടേയും മുംബൈയുടേയും വികസനത്തിലെ സുപ്രധാന നിമിഷമാണ് നവിമുംബൈ വിമാനത്താവളത്തിന്റെ വരവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിമാനത്താവത്തിലെ ആഭ്യന്തര സർവീസുകൾ ഉടനടി തുടങ്ങുമെന്നും ഡിസംബർ മാസത്തോടെ അന്താരാഷ്ട്ര വിമാനസർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. അദാനി ഗ്രൂപ്പിന് (Adani Group) 74 ശതമാനവും മഹാരാഷ്ട്ര സിറ്റി ആൻഡ് ഡെവലപ്മെന്റ് കോർപറേഷന് (CIDCO) 26 ശതമാനവും ഓഹരികളാണ് നവിമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലുള്ളത്. അദാനി ഗ്രൂപ്പ് ഇതുവരെ 20000 കോടി രൂപയാണ്…
അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശനത്തോടെ ഇന്ത്യൻ സർക്കാർ താലിബാനെ പ്രാദേശിക ഗ്രൂപ്പായി ഔദ്യോഗികമായി അംഗീകരിക്കുന്നതിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഡൽഹിയിൽ എത്തുമെന്ന് ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിലിന്റെ നിരോധിത ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട മുത്തഖിക്ക് ഇന്ത്യയിലേക്ക് പോകാൻ പ്രത്യേക അനുമതി ലഭിച്ചിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ മുത്തഖിക്ക് പൂർണ പ്രോട്ടോക്കോൾ ലഭിക്കുകയും സർക്കാർ ആതിഥേയത്വം വഹിക്കുകയും ചെയ്യും. ഒക്ടോബർ 10ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഔദ്യോഗിക വേദിയായ ഹൈദരാബാദ് ഹൗസിൽ അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശന വേളയിൽ താലിബാന് ഇന്ത്യ യഥാർത്ഥ അംഗീകാരം നൽകുമോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം യുഎൻ അനുവദിക്കാത്ത ഏതൊരു നീക്കത്തിനെതിരെയും മുൻ നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.…
ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റായി കാലിഫോർണിയ (California). ഗവർണർ ഗാവിൻ ന്യൂസോം (Gavin Newsom) ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിൽ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നിയമപ്രകാരം, കാലിഫോർണിയ സ്റ്റേറ്റ് ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി എടുക്കാൻ കഴിയും. കൂടാതെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അവധി ലഭിക്കും. പെൻസിൽവാനിയയാണ് (Pennsylvania) ദീപാവലിക്ക് അവധി നൽകിയ ആദ്യ യുഎസ് സംസ്ഥാനം. 2024ലായിരുന്നു ഇത്. തുടർന്ന് കണക്റ്റിക്കട്ടും (Connecticut) ഇത്തരത്തിൽ അവധി നൽകിയിരുന്നു. ഔദ്യോഗിക അവധി നൽകിയ തീരുമാനത്തെ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. california is the third us state to declare diwali an official state holiday after governor gavin newsom signed the bill, allowing paid leave for state employees.
ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് (ITU) ഭരണസമിതിയെ പിരിച്ചുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഐടിയു ഡയറക്ടർ ബോർഡ് മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബാങ്കിന്റെ വഷളാകുന്ന സാമ്പത്തിക ആരോഗ്യത്തെയും ഭരണ പ്രശ്നങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. 12 മാസത്തേക്കാണ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട്, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് രാജു എസ്. നായരെ അഡ്മിനിസ്ട്രേറ്ററായി ആർബിഐ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദ് സഗീർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയും ആർബിഐ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിലെ മോശം സാമ്പത്തിക സ്ഥിതിയും ഭരണ മാനദണ്ഡങ്ങളും കാരണമുണ്ടായ ചില പ്രധാന ആശങ്കകളാണ് നടപടിയിലേക്ക് നയിച്ചതെന്ന് ആർബിഐ അറിയിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജൂലായ് മുപ്പതിന് ആർബിഐ ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2025 ജൂലൈ 30ന് ബിസിനസ്സ്…
ആഗോള ടെക് ഭീമൻമാർക്ക് വീണ്ടും വെല്ലുവിളിയുയർത്തി ഇന്ത്യയുടെ സ്വന്തം സോഹോ (Zoho). ഗൂഗിൾ വർക്ക്സ്പെയ്സ് (Google Workspace), മൈക്രോസോഫ്റ്റ് 365 (Microsoft 365) പോലുള്ളവയുമായി മത്സരിക്കാൻ രൂപകൽപന ചെയ്ത പുതിയ എഐ പവേർഡ് സഹകരണ പ്ലാറ്റ്ഫോമായ വാണിയുമായാണ് (Vani) സോഹോ കോംപറ്ററ്റീവ് വർക്സ്പേസ് വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സോഹോയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അറട്ടൈ (Arattai) 75 ലക്ഷം ഡൗൺലോഡുകളുമായി വൻ മുന്നേറ്റം സൃഷ്ടിക്കുന്നതിനിടയിലാണിത്. നിരവധി വർഷത്തെ ഗവേഷണ വികസനത്തിന്റെ ഫലമാണ് വാണിയെന്ന് സോഹോ കോർപറേഷൻ സഹസ്ഥാപകൻ ശ്രീധർ വെമ്പു (Sridhar Vembu) പറഞ്ഞു. ഓൾ-ഇൻ-വൺ, വിഷ്വൽ-ഫസ്റ്റ് ഇന്റലിജന്റ് പ്ലാറ്റ്ഫോം എന്നാണ് ഉത്പന്നത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയോയിൽ അദ്ദേഹം വാണിക്ക് നൽകുന്ന വിശദീകരണം. വർക്പ്ലേസ് കൊളോബറേഷനെ സർഗ്ഗാത്മകതയുമായി ചേർക്കുന്ന സമീപനമാണ് വാണിയുടെ സവിശേഷത. സ്റ്റാറ്റിക് ആപ്ലിക്കേഷനുകളിൽ നിന്ന് ടീമുകളെ ചലനാത്മകവും മൂല്യാധിഷ്ഠിതവുമായ വർക്ക്സ്പെയ്സുകളിലേക്ക് മാറ്റുന്നതിനുള്ള ഉപകരണമായാണ് വാണിയെ സോഹോ വിശേഷിപ്പിക്കുന്നത്. ബ്രെയിൻസ്റ്റോമിംഗ്, പ്ലാനിംഗ്, ഇന്നൊവേഷൻ എന്നിവ ഒരൊറ്റ ക്യാൻവാസിലേക്ക് കൊണ്ടുവന്ന് വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കുക എന്നതാണ്…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി ടാറ്റ ഗ്രൂപ്പ് (Tata group) ഉന്നതസംഘം. ബോർഡ് നിയമനങ്ങളിലും ഭരണ പ്രശ്നങ്ങളിലും ട്രസ്റ്റികൾക്കിടയിലെ തർക്കങ്ങൾക്കിടെയാണ് ടാറ്റ ട്രസ്റ്റ്സ് (Tata Trusts) ചെയർമാൻ നോയൽ ടാറ്റ, ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവരുൾപ്പെടുന്ന ടാറ്റ ഗ്രൂപ്പിലെ ഉന്നതർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. എയർ ഇന്ത്യ വിമാനാപകടത്തെ തുടർന്നുണ്ടായ നഷ്ടങ്ങളെത്തുടർന്ന് ടാറ്റാ ഗ്രൂപ്പിനുള്ളിൽ ചില അസ്വാരസ്യങ്ങളുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനുപുറമേ ടാറ്റാ സൺസിലെ ബോർഡ് അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും ടാറ്റ ട്രസ്റ്റിനുള്ളിൽ അസ്വാരസ്യമുണ്ട്. ഇതിനെത്തുടർന്നാണ് ടാറ്റ ഗ്രൂപ്പ് ഉന്നതസംഘം മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നോയൽ ടാറ്റ, എൻ. ചന്ദ്രശേഖരൻ എന്നിവർക്കുപുറമേ ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ട്രസ്റ്റി ഡാരിയസ് കമ്പാട്ട എന്നിവരും അമിത് ഷായുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. tata trusts chairman noel tata…