Author: News Desk
സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളിൽ പഠനം കേന്ദ്രീകരിക്കുന്ന സർക്കാർ/എയ്ഡഡ് ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് സംസ്കൃതത്തിനും അറബിക്കും ഒപ്പം മലയാളവും പഠിക്കാവുന്ന തരത്തിലാണ് പദ്ധതി. കുട്ടികൾക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത് അവരെ സ്വന്തം മണ്ണിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റുന്നതിന് തുല്യമാണെന്ന് പദ്ധതി ഉദ്ഘാടനവേളയിൽ വിദിയാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്സിഇആർടിയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്തകങ്ങൾ ആധാരമാക്കിയാണ് പദ്ധതിക്കായുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ 7, 10 ക്ലാസുകളിൽ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തിൽ 2105 കുട്ടികളും പത്താം തരത്തിൽ 2445 കുട്ടികളുമാണ് പരീക്ഷ എഴുതുക. ഏഴാം തരം പരീക്ഷ സാക്ഷരതാ മിഷനും പത്താം തരം പരീക്ഷ പരീക്ഷാഭവനുമാണ് നടത്തുക. Kerala Government introduces the ‘Malayalashree’ project to provide…
2026ൽ 19 യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യാൻ നാവികസേന. ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ സേനാ വർദ്ധനയാണിത്. കഴിഞ്ഞ വർഷം നാവികസേന ഒരു അന്തർവാഹിനി ഉൾപ്പെടെ 14 കപ്പലുകൾ കമ്മീഷൻ ചെയ്തിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലായിരുന്നു ഉൽപാദന വേഗതയെന്നും ആഭ്യന്തര കപ്പൽനിർമ്മാണ ആവാസവ്യവസ്ഥയുടെ പക്വതയാണ് ഇത് പ്രകടമാക്കുന്നതെന്നും നാവികസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. 2026 നാവികസേനയുടെ വിപുലീകരണത്തിന്റെ ഉന്നതിക്ക് സാക്ഷ്യം വഹിക്കും. കൂടുതൽ നീലഗിരി ക്ലാസ് മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ കൂട്ടിച്ചേർക്കുന്നത് അടക്കമുള്ള നവീകരണമാണ് നടക്കുക. ലീഡ് ഷിപ്പ് 2025 ജനുവരിയിൽ കമ്മീഷൻ ചെയ്തു. തുടർന്ന് 2025 ഓഗസ്റ്റിൽ ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ രണ്ട് കപ്പലുകൾ കൂടി കമ്മീഷൻ ചെയ്തു. ഈ വർഷം കുറഞ്ഞത് രണ്ടെണ്ണം കൂടി കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്ഷക് ക്ലാസിലെ സർവേ കപ്പലും നിസ്തർ ക്ലാസിലെ ഡൈവിംഗ് സപ്പോർട്ട് കപ്പലും പട്ടികയിൽ ഉൾപ്പെടുന്നു. The Indian Navy is set to commission…
രാജ്യത്തെ ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കൊറിഡോർ (MAHSR). 508 കിലോമീറ്റർ നീളമുള്ള ഈ കോറിഡോർ മുംബൈയിലെ ബാന്ദ്രാ കുർളാ കോംപ്ലക്സ് (BKC) മുതൽ അഹമ്മദാബാദ് സബർമതി വരെ നീളുന്നതാണ്. നിലവിലെ 7–8 മണിക്കൂർ യാത്രാസമയം ബുള്ളറ്റ് ട്രെയിനിന്റെ വരവോടെ ഏകദേശം മൂന്ന് മണിക്കൂറിൽ താഴെയായി ചുരുങ്ങും. ജപ്പാനുമായി ചേർന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചത്. ഷിങ്കൻസെൻ ഇ5 സീരീസ് (Shinkansen E5) ട്രെയിനുകൾ ഉപയോഗിച്ചാണ് ആദ്യ സർവീസുകൾ നടക്കുക. ഇവയുടെ പരമാവധി സ്പീഡ് 320 km/hr ആണ്. 21 കിലോമീറ്റർ ദൂരത്തിലുള്ള അണ്ടർഗ്രൗണ്ട് ടണലും താനെ ക്രീക്കിൽ ഏഴ് കിലോമീറ്റർ അണ്ടർ സീ സെക്ഷനും ഉൾപ്പെടുന്നതാണ് റൂട്ട്. ഓരോ 15–20 മിനിറ്റിലും ട്രെയിൻ സർവീസുകൾ നടത്താനാണ് പദ്ധതിയിടുന്നത്. ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ഔദ്യോഗികമായി 2027 ഓഗസ്റ്റ് 15ന് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ സൂറത്ത്-വാപി 100-കിലോമീറ്റർ ഭാഗത്താണ്…
ഇന്ത്യൻ ഉപഭോക്താക്കളുടെ നൊസ്റ്റാൾജിയയെ ആയുധമാക്കി പഴയ, സുപരിചിത ബ്രാൻഡുകൾ തിരിച്ചുകൊണ്ടുവരുന്ന തന്ത്രത്തിലാണ് റിലയൻസ്. കാമ്പ, BPL, കെൽവിനേറ്റർ, വെൽവെറ്റ് തുടങ്ങിയ ബ്രാൻഡുകൾ വീണ്ടും വിപണിയിലെത്തിച്ച് എഫ്എംസിജി, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് കമ്പനി. കാമ്പയുടെ തിരിച്ചുവരവ് ഇതിനകം ഫലം കണ്ടതോടെയാണ് ഈ തന്ത്രം മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ₹3,000 കോടി വിറ്റുവരവുണ്ടായിരുന്ന റിലയൻസിന്റെ എഫ്എംസിജി ബിസിനസ് 2025 സാമ്പത്തിക വഷത്തോടെ ₹11,500 കോടിയിലേക്ക് കുതിച്ചു. FY26 ജൂലൈ–സെപ്റ്റംബർ പാദത്തിൽ മാത്രം ₹5,400 കോടി വരുമാനമാണ് റിലയൻസ് എഫ്എംസിജി രേഖപ്പെടുത്തിയത്. കാമ്പ ഇതിനകം തന്നെ ഈ ബിസിനസിലെ ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇതോടൊപ്പം Ravalgaon candies, പേഴ്സണൽ കെയറിൽ വെൽവെറ്റ് തുടങ്ങിയ പഴയ ബ്രാൻഡുകൾ ഏറ്റെടുത്തു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ വിഭാഗങ്ങളിൽ BPL, കെൽവിനേറ്റർ എന്നിവ പുനരവതരിപ്പിച്ചും ഉപഭോക്തൃ വിപണി പിടിക്കാനാണ് റിലയൻസിന്റെ നീക്കം. 20–30 ശതമാനം വരെ കുറഞ്ഞ…
ഫോർബ്സ് തയ്യാറാക്കുന്ന ‘40 അണ്ടർ 40’ പട്ടികയിൽ ഇത്തവണ ഇന്ത്യൻ വംശജരായ നാല് യുവ ബില്യണേർമാരാണ് ഇടം നേടിയത്. ഇന്ത്യയിൽ സ്ഥിരതാമസമുള്ള ഏക ബില്യണേറായി സെറോദ സ്ഥാപകൻ നിഖിൽ കാമത്ത് പട്ടികയിൽ ഇടംപിടിച്ചതാണ് ഇന്ത്യൻ ബിസിനസ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പട്ടികയിൽ 20ആം സ്ഥാനത്താണ് നിഖിൽ കാമത്ത്. 3.3 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം, ഓൺലൈൻ ബ്രോക്കറേജ് പ്ലാറ്റ്ഫോമായ സെറോദയിലൂടെ ഇന്ത്യൻ ഫിൻടെക് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച സംരംഭകനാണ്. അതേസമയം, പട്ടികയിൽ 19ആം സ്ഥാനത്തുള്ള അങ്കുർ ജെയിൻ ആണ് ഏറ്റവും മുന്നിലുള്ള ഇന്ത്യൻ വംശജൻ. Bilt Rewards സ്ഥാപകനായ അദ്ദേഹത്തിന് 3.4 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. 2019ൽ ന്യൂയോർക്ക് ആസ്ഥാനമാക്കി ആരംഭിച്ച ബിൽട്ട് ഹോം റെന്റൽ റിവാർഡ്സിനൊപ്പം Bira 91 / B9 Beverages, Kairos തുടങ്ങിയവയുടെ സ്ഥാപകനും കൂടിയാണ് അങ്കുർ ജെയിൻ. എഐ റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പ് Mercor-ന്റെ സഹസ്ഥാപകരായ ആദർശ് ഹിരേമത്തും സൂര്യ മിഥയും 27ആം സ്ഥാനം പങ്കിട്ടു.…
ഇതിഹാസ ടെന്നീസ് താരം സാനിയ മിർസയുമായി പുതിയ സഹകരണം പ്രഖ്യാപിച്ച് ഇറ്റാലിയൻ സ്പോർട്സ് വെയർ ബ്രാൻഡായ ലോട്ടോ. വനിതാ സ്പോർട്സിന്റെ ബ്രാൻഡ് അംബാസഡറും മുഖ്യ ഉപദേഷ്ടാവുമായാണ് അവർ ബ്രാൻഡിന്റെ ഭാഗമാകുന്നത്. 19 വയസ്സുള്ളപ്പോൾ ആരംഭിച്ച സാനിയയുടെ ലോട്ടോയുമായുള്ള ദീർഘകാല ബന്ധത്തിന്റെ തുടർച്ചയാണ് ഈ പങ്കാളിത്തം. ലോട്ടോയുടെ ആധികാരികത, ആത്മവിശ്വാസം എന്നിവയെ സാനിയ മിർസ പ്രതിനിധീകരിക്കുന്നതായി ലോട്ടോയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന അജിലിറ്റാസ് ഗ്രൂപ്പ് സിഇഒ അഭിഷേക് ഗാംഗുലി പറഞ്ഞു. ഇന്ത്യയിലെ സ്പോർട്സ്, സംസ്കാരം, സമൂഹം എന്നിവയുടെ സംഗമസ്ഥാനത്ത് അവർ എപ്പോഴും നിലകൊണ്ടു. അതിലൂടെ ഒരു തലമുറ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും എങ്ങനെ കാണുന്നു എന്നതിനെ രൂപപ്പെടുത്തി. ഈ പങ്കാളിത്തം ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു. ഒരു കായികതാരം എന്ന നിലയിൽ സ്വന്തം ശബ്ദം കണ്ടെത്തുന്ന സമയത്താണ് ലോട്ടോ എന്നിൽ വിശ്വസിച്ചത്, ആ വിശ്വാസം ഇപ്പോഴും നിലനിർത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സാനിയ മിർസ പ്രതികരിച്ചു. ഈ റോൾ കോർട്ടിനപ്പുറം സംഭാവന നൽകാൻ അനുവദിക്കുന്നു, അത് ഈ…
2025ൽ ഇന്ത്യക്കാർ എങ്ങനെയാണ് റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള ഡാറ്റ പങ്കിട്ട് ഊബർ. മൊത്തത്തിൽ, ഇന്ത്യക്കാർ 11.6 ബില്യൺ കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. 2024നെ അപേക്ഷിച്ച് 26.5% വർധനയാണിത്. അതിൽ 365 ദശലക്ഷം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിൽപ്പന വളർച്ച നേടിയത് ഡൽഹി എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ്. കൊച്ചിയിലെ ഊബർ ഉപയോക്താക്കളെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉപയോക്താക്കളായി 5 ൽ 4.91 റേറ്റിംഗ് നൽകി റേറ്റ് ചെയ്തു. കൊച്ചിയിലെ ഏകദേശം 98.3% പേർക്ക് ഡ്രൈവർമാർ ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി. 4.87 എന്ന ശരാശരി റേറ്റിംഗുമായി തിരുവനന്തപുരം തൊട്ടുപിന്നിലുണ്ട്. അതേസമയം, ഏറ്റവും ഉയർന്ന റേറ്റിംഗുള്ള റൈഡർമാരുള്ള നഗരങ്ങളിൽ പൂനെയും ചണ്ഡീഗഡും ഇടം നേടി. ദേശീയ ശരാശരി 4.76 സ്റ്റാർസാണ്. Uber’s 2025 report reveals Indians traveled 11.6 billion km, a 26.5% jump. Kochi riders…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്നും എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോഡിക്ക് തന്നോട് നീരസമുണ്ടെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെടുന്നു. എനിക്ക് മോഡിയുമായി വളരെ നല്ല ബന്ധമുണ്ട്. പക്ഷേ തിരിച്ച് അത്ര രസത്തിലല്ല. കാരണം ഇന്ത്യ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കുന്നുണ്ട്. എന്നാൽ അവർ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഗണ്യമായി കുറച്ചതായും മോഡി വ്യക്തിപരമായി താനുമായി കൂടിക്കാഴ്ച നടത്തിയതായും ട്രംപ് അവകാശപ്പെട്ടു. നേരത്തേ ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം അധിക തീരുവ അടക്കമാണിത്. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ നിന്ന് രാജ്യങ്ങളെ തടയാനുള്ള യുഎസിൻറെ സമ്മർദ തന്ത്രത്തിൻറെ ഭാഗമായാണ് ഇന്ത്യയ്ക്ക് എതിരെ അടക്കമുള്ള നീക്കം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും കുറച്ചില്ലെങ്കിൽ ഇന്ത്യ കൂടുതൽ പിഴ…
തുടർച്ചയായ മൂന്നാം വർഷവും ഒരുകോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). 2025 ജനുവരി മുതൽ ഡിസംബർ വരെ 1.15 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത് 2024നെ അപേക്ഷിച്ച് 4.85 ശതമാനം വർധനയാണ്. 2024ൽ കൊച്ചി വിമാനത്താവളം 1.09 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിനൊപ്പം അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനയുണ്ടായതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. 2025ലെ ഏറ്റവും തിരക്കേറിയ മാസം മെയ് മാസയിരുന്നു. ആ മാസം മാത്രം 11.07 ലക്ഷം യാത്രക്കാരാണ് കൊച്ചി വഴി യാത്ര ചെയ്തത്. ജനുവരിയിൽ 10.44 ലക്ഷം യാത്രക്കാരും ഡിസംബറിൽ 10.06 ലക്ഷം യാത്രക്കാരും കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാൽ വിമാന സർവീസുകളുടെ കാര്യത്തിൽ 2024നെ അപേക്ഷിച്ച് 2024ൽ എണ്ണക്കുറവുണ്ടായി. 2025ൽ 74,689 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ 2024ൽ 75,074 വിമാനങ്ങളായിരുന്നു സർവീസ് നടത്തിയത്. ചില വിമാനക്കമ്പനികൾ സർവീസ്…
സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസിലെത്തിച്ചതിനു ശേഷം പുതിയ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേല മൂന്നു മുതൽ അഞ്ച് കോടിവരെ ബാരൽ ക്രൂഡോയിൽ യുഎസ്സിന് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഈ എണ്ണ വിപണിവിലയ്ക്കു വിൽക്കുമെന്നും അതിലൂടെ ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ വിറ്റുകിട്ടുന്ന പണം വെനസ്വേലയിലേയും യുഎസ്സിലേയും ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കുമെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. റിപ്പബ്ലിക്കൻ നേതാവും ഊർജ്ജ സെക്രട്ടറിയുമായ ക്രിസ് റൈറ്റിനോട് പദ്ധതി ഉടനടി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭരണ കപ്പലുകൾ വഴി കൊണ്ടുപോകുന്ന എണ്ണ യുഎസ്സിലെ അൺലോഡിംഗ് ഡോക്കുകളിലേക്ക് നേരിട്ട് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്- ട്രംപ് പറഞ്ഞു. വലിയ അളവിൽ വെനസ്വേലയിൽ എണ്ണശേഖരമുണ്ടെന്നും ഇതിലാണ് അമേരിക്കയുടെ കണ്ണെന്നും രാഷ്ട്രീയ നിരീക്ഷകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. Following the capture of Nicolas Maduro, President Trump announced that the US will sell…
