Author: News Desk

ഇറ്റാലിയൻ കമ്പനിയായ ലിയോണാർഡോയുമായുള്ള (Leonardo) പങ്കാളിത്തത്തോടെ ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമാണത്തിന് അദാനി ഗ്രൂപ്പ് (Adani Group). ‘മെയ്ക്ക് ഇൻ ഇന്ത്യ’ പ്രയത്നങ്ങൾക്ക് ശക്തി പകരാനും, സൈനിക ആവശ്യങ്ങൾ നിർവഹിക്കാനും, ഇന്ത്യയിലെ ഹെലികോപ്റ്റർ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് (Adani Defence & Aerospace) ഡയറക്ടർ ജീത് അദാനി പറഞ്ഞു. അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്‌, ലിയോണാർഡോ എന്നിവ തമ്മിൽ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമായും സൈനിക ആവശ്യങ്ങൾക്കായുള്ള AW169M, AW109 TrekkerM ഹെലികോപ്റ്ററുകളാണ് നിർമിക്കുക. ആഭ്യന്തര നിർമാണം, മെയിന്റനൻസ്, എംആർഒ, പൈലറ്റ് പരിശീലനം എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി ഘട്ടങ്ങൾ. ഇന്ത്യയ്ക്ക് അടുത്ത 10 വർഷങ്ങളിലായി പ്രതിവർഷം ഏകദേശം 100 ഹെലികോപ്റ്ററുകളുടെ ആവശ്യമുണ്ടെന്ന് കണക്കാക്കുന്നു. സിവിൽ-ഡിഫൻസ് ആവശ്യങ്ങൾക്കായി ഒരു എയ്റോഷിപ്പ് പരിസ്ഥിതി സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലെ ഹെലികോപ്റ്റർ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജീത് അദാനി വ്യക്തമാക്കി. Adani Defence & Aerospace signs…

Read More

ബാറ്ററി–ഇലക്ട്രിക് ഗ്രീൻ ടഗ് നിർമാണത്തിന് കരാർ ഒപ്പുവെച്ച് കൊച്ചിൻ ഷിപ്പ് യാർഡ് (CSL). സിഎസ്എല്ലും മുംബൈ ആസ്ഥാനമായുള്ള പോൾസ്റ്റാർ മാരിടൈമും തമ്മിലാണ് രണ്ട് ബാറ്ററി–ഇലക്ട്രിക് ഗ്രീൻ ടഗ് നിർമാണത്തിനായി കരാറിൽ എത്തിയിരിക്കുന്നത്. ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയിൽ (JNPA) 15 വർഷത്തേക്ക് ഗ്രീൻ ടഗുകൾ വിന്യസിക്കുന്നതിനുള്ള ടെൻഡർ പോൾസ്റ്റാർ മാരിടൈം നേടിയതോടെയാണ് നിർമാണം സംബന്ധിച്ച കരാർ ഉറപ്പായത്. 60 ടൺ ബോളാർഡ് പുൾ ശേഷിയുള്ള ടഗുകളാണ് നിർമിക്കുന്നത്. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. റോബർട്ട് അലൻ രൂപകൽപന ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡും അതിന്റെ ഉപസ്ഥാപനമായ ഉഡുപ്പി സിഎസ്എല്ലും ചേർന്ന് കൊച്ചിയിലെ ഷിപ്പ് യാർഡ് സൗകര്യങ്ങളിൽ നിർമിക്കുമെന്നാണ് റിപ്പോർട്ട്. ബാറ്ററി–ഇലക്ട്രിക് പ്രൊപ്പൽഷനുള്ള ഈ ടഗുകൾ തുറമുഖ പ്രവർത്തനങ്ങളിൽ നേരിട്ടുള്ള മലിനീകരണം ഇല്ലാതെ പ്രവർത്തിക്കാനായി പ്രത്യേകം രൂപകൽപന ചെയ്തവയാണ്. ‘ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം’ പ്രകാരം നടപ്പാക്കുന്ന പദ്ധതിയിൽ, ബാറ്ററികൾ രാജ്യത്തിനകത്ത് നിന്ന് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. Cochin Shipyard (CSL) signs a…

Read More

രാജ്യത്തിന്റെ റെയിൽവേ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യ എൽ‌എൻ‌ജി-ഡീസൽ ഇരട്ട ഇന്ധന ഡെമു ട്രെയിൻ പരീക്ഷണം വിജയകരം. വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനാണ് ദ്രവീകൃത പ്രകൃതിവാതകവും ഡീസലും ഉപയോഗിച്ചുള്ള ഇരട്ട ഇന്ധന സംവിധാനം വിജയകരമായി പരീക്ഷിച്ചത്. ‘ഗ്രീൻ റെയിൽവേ’ ദൗത്യത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി. സബർമതിയിലെ കോച്ചിംഗ് ഡിപ്പോയിൽ വെച്ച് ട്രെയിനിന്റെ പ്രവർത്തനം ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം വലിയ തോതിൽ കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പുതിയ സംവിധാനത്തിൽ 1400 കുതിരശക്തിയുള്ള (HP) രണ്ട് ഡിഎംയു (DMU) കാറുകളാണ് ഡീസലിനൊപ്പം എൽഎൻജി കൂടി ഉപയോഗിക്കാൻ പാകത്തിൽ മാറ്റം വരുത്തിയത്. ഇതിലൂടെ ഡീസൽ ഉപയോഗം 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. Marking a historic milestone, Western Railway successfully tests India’s first LNG-diesel dual-fuel…

Read More

ടൂറിസം ഉത്പന്നത്തിനപ്പുറത്തേക്ക് ആയുർവേദ ചികിത്സയുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ടൂറിസം വകുപ്പും ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ആയുർവേദ രംഗം അന്താരാഷ്ട്രതലത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൽ ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. ആയുർവേദ-യോഗ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ഉത്തരവാദിത്തവും ഏറുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം ഉത്പന്നമെന്ന പ്രചാരണത്തിനപ്പുറത്തേക്ക് ആയുർവേദത്തിന്റെ വളർച്ചയുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സഹകരണം, വിജ്ഞാന കൈമാറ്റം, ദീർഘകാല പങ്കാളിത്തം എന്നിവയിലൂന്നി വേണം മുന്നോട്ടു പോകാൻ. ഗവേഷണ കേന്ദ്രീകൃതവും പൊതുജനോപകാരപ്രദവുമായ മേഖലയമായി ആയുർവേദം മാറണം. ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിരമായ നടപടികൾ ഉണ്ടാവണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ചികിത്സാസമ്പ്രദായങ്ങൾ വ്യാപകമായെങ്കിലും ഇന്നും ആയുർവേദത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ്…

Read More

പ്രശസ്ത നിർമാണ കമ്പനി സിഖ്യ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Sikhya Entertainment) 50.1% ഓഹരികൾ ഏറ്റെടുത്ത് റിലയൻസ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (RSBVL). റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ആർ‌എസ്‌ബി‌വി‌എൽ 150 കോടി രൂപയ്ക്കാണ് സിഖ്യ ഏറ്റെടുത്തത്. അക്കാഡമി അവാർഡും ഒന്നിലധികം ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ‌ഇന്ത്യൻ നിർമാണ കമ്പനിയാണ് സിഖ്യ എന്റർടൈൻമെന്റ്. 2026 ഫെബ്രുവരി 2ന് പൂർത്തിയായ ഈ ഏറ്റെടുക്കൽ ഇന്ത്യയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ, വിനോദ മേഖലയിൽ ജിയോ സ്റ്റുഡിയോയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. റിലയൻസിന്റെ മാധ്യമ, ഉള്ളടക്ക വിഭാഗമായ ജിയോ സ്റ്റുഡിയോസിന്, ഇന്ത്യയിലെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും അവാർഡുകൾ നേടിയതുമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് സാന്നിധ്യം കൂടുതൽ ഉറപ്പിക്കാൻ ഈ കരാർ സഹായിക്കുമെന്ന് റിലയൻസ് പ്രതിനിധി പറഞ്ഞു. Reliance Strategic Business Ventures (RSBVL) has acquired a 50.1% majority stake in Oscar-winning Sikhya Entertainment for…

Read More

യുകെയില്‍ ഇന്നവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍. ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്‍കുന്ന ഇന്നവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കരുത്തേകുന്ന സംരംഭം വികസിപ്പിച്ചതിനാണ് മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ സംരക്ഷണ പരിശീലന-സാങ്കേതിക കമ്പനി എന്നാ സ്ഥാപനത്തിന്റെ സംരംഭകർക്ക് ഈ അംഗീകാരം.യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്. യുകെ സ്റ്റാര്‍ട്ടപ് വിസ നേടിയ ഇന്ത്യയില്‍നിന്നുള്ള ചുരുക്കം സംരംഭകരില്‍ ഹെര്‍മര്‍ച്ചീസും സിറിളും ഉള്‍പ്പെടുന്നു.തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറിള്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ്…

Read More

യാത്രക്കാർക്കായി ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെ വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നതാണ് പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും കൊച്ചി വിമാനത്താവളവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കെ–എച്ച്‌വിഐസി ഫൗണ്ടേഷൻ നൽകും. ഒരു വർഷത്തിനകം ബസുകൾ വാങ്ങുകയാണ് ലക്ഷ്യം. ‌ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചിലവും മറ്റ് ചിലവുകളും സിയാൽ വഹിക്കും. ബസുകളുടെ പ്രവർത്തന മാതൃകയും റൂട്ടുകളും സിയാൽ തന്നെ തീരുമാനിക്കും. പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗവും ശക്തിപ്പെടും. സിയാലും ബിപിസിഎല്ലും ചേർന്ന് നിർമാണം…

Read More

യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള വ്യാപാര കരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ, ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് യുഎസിൽ ഇനി 18 ശതമാനം മാത്രം തീരുവ ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ സന്തോഷം രേഖപ്പെടുത്തി അദ്ദേഹം എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. “ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് ഇനി 18 ശതമാനം മാത്രമേ തീരുവയുണ്ടാകൂ എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഈ പ്രഖ്യാപനത്തിനായി ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് നന്ദി അറിയിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് ജനങ്ങൾക്ക് ഗുണകരമാകുകയും പരസ്പര ലാഭകരമായ സഹകരണത്തിനുള്ള വൻ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള സമാധാനം, സ്ഥിരത,…

Read More

കേരളത്തിൽ നൂറിലധികം മികവുറ്റ കമ്പനികളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക. ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ എൻട്രപ്രണർഷിപ് ഫോർ ഫ്യൂച്ചർ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംരംഭകരെ നിയന്ത്രിക്കുന്നതിന് പകരം അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ‘ഫെസിലിറ്റേറ്റർ’ എന്ന നിലയിലേക്കാണ് സർക്കാർ മാറുന്നത്. തുടക്കത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാൻഡ് രണ്ട് ലക്ഷം രൂപയായിരുന്നു. അത് പിന്നീട് 15 ലക്ഷമാക്കി. ഇപ്പോൾ ഗ്രാൻഡ് 25 ലക്ഷമാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. ഫണ്ടിങ് മാത്രമല്ല, സംരംഭകരുടെ ബിസിനസ് പ്ലാൻ എക്സിക്യൂട്ട് ചെയ്യാനുള്ള സഹായവും സ്റ്റാർട്ടപ്പ് മിഷൻ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ നിക്ഷേപങ്ങളെയും സർക്കാർ ജോലികളെയും മാത്രം ആശ്രയിക്കുന്ന മലയാളികളുടെ മനോഭാവം മാറണമെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. റിസ്ക് എടുക്കാനും ഭാവിയെ മുൻകൂട്ടി കണ്ട് പുതിയ ആശയങ്ങൾ നടപ്പിലാക്കാനുമാണ് യുവതലമുറ ശ്രമിക്കേണ്ടത്. നിലവിലെ സ്റ്റാർട്ടപ്പ് ഫണ്ടുകൾ വലിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് മതിയാകാത്ത സാഹചര്യത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ഈ മേഖലയിലേക്ക്…

Read More