Author: News Desk
ഇന്ത്യയുമായുള്ള വ്യാപാര കരാർ ശരിയായ ദിശയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള തന്റെ ബന്ധത്തെ “ഫന്റാസ്റ്റിക്” എന്ന് വിശേഷിപ്പിച്ച ട്രംപ് ഇടക്കാല ചട്ടക്കൂടിന്റെ ഭാഗമായി തീരുമാനിച്ച 18% തീരുവ ഇന്ത്യ തുടർന്നും നൽകുമെന്നും വ്യക്തമാക്കി. രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തിയ തീരുമാനം യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യൻ പരാമർശം. അതേസമയം കോടതി തീരുമാനത്തോടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്കാല വ്യാപാര കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി സാധ്യതകൾ ഇനിയും അവശേഷിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് വിവിധ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തിയ ട്രംപിന്റെ തീരുമാനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. വ്യാപക താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, അധികാര പരിധി ലംഘിച്ചതായി കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977ലെ ഇന്റർനാഷണൽ എമർജൻസി…
2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ നാഷണൽ ഹൈവേ ടോൾ പ്ലാസകളിലും പണമിടപാടുകൾ നിർത്തലാക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആലോചിക്കുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൂർണമായും ഡിജിറ്റൽ ടേൾ പിരിവ് സംവിധാനത്തിലേക്ക് മാറാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കിയാൽ, എല്ലാ ദേശീയപാതാ ടോൾ പേയ്മെന്റുകളും ഫാസ്റ്റ് ടാഗ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) എന്നിവയുൾപ്പെടെ ഡിജിറ്റൽ മോഡുകളിലൂടെ മാത്രമേ പ്രോസസ്സ് ചെയ്യൂ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 98 ശതമാനത്തിലധികം ഫാസ്റ്റ് ടാഗുകൾ രാജ്യത്തെ ടോൾ പിരിവ് രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി എൻഎച്ച്എഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ, ടോൾ ഇടപാടുകളുടെ വലിയൊരു ഭാഗം വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗ് വഴി ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ്സ് ചെയ്യുന്നത്. ഇത് ടോൾ പ്ലാസകളിലുടനീളം തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ടോൾ പ്ലാസകളിൽ യുപിഐ പേയ്മെന്റ് സൗകര്യങ്ങളും…
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ (Bevco) സംസ്ഥാനത്തെ ഏറ്റവും വലിയ ‘സൂപ്പർ പ്രീമിയം’ ഔട്ട്ലെറ്റ് വൈറ്റില മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു. ‘ഹൈ സ്പിരിറ്റ്- എ ബെവ്കോ ബൊട്ടീക്’ എന്നാണ് ഔട്ട്ലെറ്റിന് പേരിട്ടിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന 4,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഔട്ട്ലെറ്റിൽ എല്ലാ പ്രീമിയം ബ്രാൻഡുകളും ലഭ്യമാണ്. ട്രാൻസിറ്റ് ഹബ്ബായ വൈറ്റില മെട്രോ സ്റ്റേഷനിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബെവ്കോ ഔട്ട്ലെറ്റ് തുറന്നതിൽ സന്തോഷമുണ്ടെന്ന് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. മെട്രോ സ്റ്റേഷനുകളെ ട്രാൻസിറ്റ് പോയിന്റ് എന്നതിനപ്പുറം മികച്ച വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും കരാറിലെത്തിയത്. പിന്നാലെ എക്സൈസ് വകുപ്പ് അനുമതി നൽകി. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ്…
ഞാൻ കേരളീയനാണ് എന്ന് ചൂണ്ടിക്കാട്ടാൻ വരുന്നു മലയാളികൾക്കായി കേരള നേറ്റിവിറ്റി കാർഡ്. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില് ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും ( വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. നേറ്റിവിറ്റി ബിൽ…
ഇന്ത്യയെ ലോകത്തിന്റെ ‘ഇന്റലിജൻസ്’ തലസ്ഥാനമാക്കി മാറ്റാൻ അടുത്ത ഏഴ് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇറക്കുമെന്ന് മുകേഷ് അംബാനി. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026’-ലാണ് അദ്ദേഹം ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.ഇന്ത്യയ്ക്ക് ബുദ്ധിശക്തി (Intelligence) വാടകയ്ക്ക് എടുക്കാൻ കഴിയില്ല. ഡാറ്റയുടെ കാര്യത്തിൽ ചെയ്തതുപോലെ, എഐയുടെ ചിലവും ഞങ്ങൾ ഗണ്യമായി കുറയ്ക്കും എന്ന് അംബാനി പറഞ്ഞു. ജിയോ ഇന്ത്യയെ ഇന്റർനെറ്റ് യുഗത്തിലേക്കാണ് എത്തിച്ചതെങ്കിൽ, ഇനി ‘ഇന്റലിജൻസ് യുഗ’ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാംനഗറിൽ അത്യാധുനിക എഐ ഡാറ്റാ സെന്ററുകളുടെ നിർമ്മാണം റിലയൻസ് ആരംഭിച്ചു കഴിഞ്ഞു. 2026-ന്റെ രണ്ടാം പകുതിയോടെ 120 മെഗാവാട്ട് ശേഷി പ്രവർത്തനക്ഷമമാകും. ഭാവിയിൽ ഇത് 1 ജിഗാവാട്ട് (1GW) വരെയായി ഉയർത്തും. AI പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൻതോതിലുള്ള വൈദ്യുതിക്കായി റിലയൻസിന്റെ സ്വന്തം ഹരിത ഊർജ്ജ പദ്ധതികളെ ഉപയോഗപ്പെടുത്തും. കച്ചിലും ആന്ധ്രാപ്രദേശിലുമായി 10 ജിഗാവാട്ട് ഗ്രീൻ പവർ ഇതിനായി സജ്ജമാണ്. കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും…
ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയറും (Embraer) ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പും ചേർന്ന് സി-390 മില്ലേനിയം (C-390 Millennium) സൈനിക ചരക്കുവിമാനങ്ങൾക്കായി ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (MRO) സംവിധാനം സ്ഥാപിക്കും. ഇരു കമ്പനികളും സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം. ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ വിമാനങ്ങളുടെ ഘടനാപരമായ പരിശോധനകൾ, ടെസ്റ്റിംഗ്, കംപോണന്റ് റിപ്പയർ, ഏവിയോണിക്സ് സപ്പോർട്ട്, പരിശീലനം എന്നിവയുൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും ഈ സെന്ററിൽ ലഭ്യമാകും. സി-390 വിമാനങ്ങളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും കൂടുതൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാൻ ഇന്ത്യൻ കമ്പനികളുമായി സഹകരിക്കുമെന്ന് എംബ്രെയർ സർവീസസ് ആൻഡ് സപ്പോർട്ട് സിഇഒ കാർലോസ് നൗഫൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ‘മേക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികൾക്ക് കരുത്തേകുന്നതാണ് പുതിയ തീരുമാനം. ഇന്ത്യയെ സി-390 വിമാനങ്ങളുടെ ഒരു ആഗോള നിർമ്മാണ-സേവന ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇന്ത്യൻ വ്യോമസേനയ്ക്ക് പുറമെ,…
ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് വിപ്ലവമായ UPI-യെ പ്രശംസകൊണ്ട് മൂടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ‘ഇന്ത്യ AI ഇംപാക്ട് സമിറ്റ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തിനും കെട്ടിപ്പടുക്കാൻ കഴിയാത്ത ഒന്നാണ് ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്—140 കോടി ജനങ്ങൾക്കായി ഒരു ഡിജിറ്റൽ ഐഡന്റിറ്റി,” മാക്രോണിന്റെ ഈ വാക്കുകൾ സദസ്സിൽ വലിയ കൈയടിയോടെയാണ് സ്വീകരിച്ചത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി രൂപപ്പെടുത്തുന്ന വേദിയാണ് ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ക്ഷണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 2024-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ജയ്പൂരിലെ ഹവാ മഹലിന് സമീപമുള്ള ഒരു കടയിൽ നിന്ന് പ്രധാനമന്ത്രി മോദിക്കൊപ്പം അദ്ദേഹം ചായ കുടിച്ചിരുന്നു. അന്ന് കുൽഹാഡിലെ (മൺപാത്രം) ചായയ്ക്ക് മോദി തന്റെ ഫോണിലൂടെ യുപിഐ വഴി പണം നൽകിയത് മാക്രോണിനെ അത്ഭുതപ്പെടുത്തിയിരുന്നു. യുപിഐയുടെ വേഗതയും ലാളിത്യവും നേരിട്ട് കണ്ടറിഞ്ഞ മാക്രോൺ അന്ന് മുതൽ ഇതിന്റെ വലിയ ആരാധകനാണ്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI)…
ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും (OpenAI) തന്ത്രപ്രധാനമായ സഹകരണത്തിന് ധാരണയായി. ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ’ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ജിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും (Training) അവയുടെ പ്രവർത്തനത്തിനും (Inference) ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും. ടിസിഎസിന്റെ പുതിയ ഡാറ്റാ സെന്റർ ബിസിനസ്സായ ‘ഹൈപ്പർ വോൾട്ടിന്റെ’ ആദ്യ ഉപഭോക്താവായി ഓപ്പൺഎഐ മാറും. ഇന്ത്യയുടെ ഡാറ്റാ സുരക്ഷയും തദ്ദേശീയമായ ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ വിപ്ലവത്തിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ചാറ്റ് ജിപിടി…
ഇന്ത്യ എഐ ഇംപാക്ട് സമിറ്റിനിടെ OpenAI സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് (Anthropic) സിഇഒ ഡാരിയോ അമോഡെയും തമ്മിലുണ്ടായ കൈപിടിക്കൽ കൺഫ്യൂഷനിൽ വിശദീകരണവുമായി ആൾട്ട്മാൻ. ഇരുവർക്കുമിടയിൽ ഉണ്ടായ അസ്വാഭാവിക നിമിഷം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന് വിശദീകരണവുമായി ഇപ്പോൾ സാം ആൾട്ട്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നടന്ന പ്രധാന സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ടെക് തലവന്മാരെ വേദിയിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിക്ക് ഇടതുവശത്തായി സാം ആൾട്ട്മാനും അദ്ദേഹത്തിന് തൊട്ടടുത്ത് മുൻ സഹപ്രവർത്തകനും നിലവിലെ എതിരാളിയുമായ ഡാരിയോ അമോഡെയും നിന്നു. ഫോട്ടോയ്ക്കായി എല്ലാവരും പരസ്പരം കൈകൾ കോർത്തുപിടിച്ച് ഉയർത്താൻ തുടങ്ങിയപ്പോൾ ആൾട്ട്മാനും അമോഡെയും അല്പം പതറിപ്പോയി. മറ്റുള്ളവർ കൈകൾ കോർത്ത് പിടിച്ചപ്പോൾ, ഇവർ രണ്ടുപേരും കൈകൾ മുഷ്ടിചുരുട്ടി പരസ്പരം പിടിക്കാതെ ഉയർത്തുകയാണ് ചെയ്തത്. ആ നിമിഷത്തെ വീഡിയോ ‘സാം ആൾട്ട്മാൻ തന്റെ എതിരാളിയുടെ കൈ പിടിക്കാൻ വിസമ്മതിച്ചു’ എന്ന തരത്തിൽ ഇന്റർനെറ്റിൽ വൈറലായി. എന്നാൽ സത്യത്തിൽ…
റിസർവ് ബാങ്ക് പുറത്തു വിട്ട രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം പിന്തള്ളപ്പെട്ടതു പതിനൊന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്ര ഒന്നാം സ്ഥാനവും, തമിഴ്നാട് രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ കർണാടകയെ പിന്തള്ളി ഉത്തർ പ്രദേശ് മൂന്നാമതെത്തി. പ്രതി ശീർഷ വരുമാനത്തിന്റെ കാര്യത്തിലും കേരളം പതിനൊന്നാമതാണ്, ആർബിഐയുടെ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിലാണീ കണക്കുകൾ. 2024-25 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനവുമായി GSDP രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിർത്തി. 31.19 ലക്ഷം കോടിയുമായി തമിഴ്നാട് രണ്ടാം സ്ഥാനം നിലനിർത്തി. വ്യവസായ രംഗത്തെ വളർച്ചയാണ് ഈ സംസ്ഥാനങ്ങളെ മുന്നിലെത്തിക്കുന്നത്. അതേസമയം മുൻവർഷങ്ങളിൽ നാലാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ്, 29.78 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് കർണാടകയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക (28.84 ലക്ഷം കോടി) ഇതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൊത്തം സമ്പദ്…
