Author: News Desk
കാർഷിക മാലിന്യങ്ങളെ അമൂല്യമായ ദേശീയ വിഭവമായി മാറ്റാൻ ബയോ-ബിറ്റുമെൻ സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കാർഷിക മാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്നതും പെട്രോളിയം അടിസ്ഥാനത്തിലുള്ള ബിറ്റുമെന് പകരമായതുമായ റോഡ് നിർമാണ ബൈൻഡറാണ് ബയോ-ബിറ്റുമെൻ. 2047ഓടെ ‘വികസിത ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് ഈ സാങ്കേതികവിദ്യയെന്നും, CSIR സാങ്കേതിക കൈമാറ്റ ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വൈക്കോൽ ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് കാരണുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും സർക്കുലാർ ഇക്കണോമി ശക്തിപ്പെടുത്താനും സാധിക്കും. റോഡ് നിർമാണത്തിൽ 15 ശതമാനം ബയോ-ബിറ്റുമിൻ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഏകദേശം 4,500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബയോ-ബിറ്റുമിൻ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറുന്നത് റോഡ് അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്ര നാഴികക്കല്ലാകും. ഈ സുപ്രധാന നേട്ടം കൈവരിച്ചതിന് സിഎസ്ഐആർ…
സ്വകാര്യവൽക്കരണത്തിനു ശേഷം ആദ്യമായി ലൈൻ-ഫിറ്റ് (line fit) ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഏറ്റുവാങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. യുഎസ്സിലെ സിയാറ്റിലിലുള്ള ബോയിംഗ് എവററ്റ് ഫാക്ടറിയിൽ വിമാനത്തിന്റെ ടൈറ്റിൽ ട്രാൻസ്ഫർ പൂർത്തിയായതായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രത്യേക എയർലൈൻ ആവശ്യങ്ങൾക്കനുസരിച്ച് നിർമിക്കുന്ന വിമാനങ്ങളെയാണ് ‘ലൈൻ-ഫിറ്റ്’ വിമാനങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പരിശോധനകൾക്ക് ശേഷം വിമാനം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ത്രീ ക്ലാസ് കോൺഫിഗറേഷനിലാണ് (ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്) ഈ ഡ്രീംലൈനർ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലിരുന്ന കാലത്ത് എയർ ഇന്ത്യ അവസാനമായി ലൈൻ-ഫിറ്റ് ഡ്രീംലൈനർ ഏറ്റെടുത്തത് 2017 ഒക്ടോബറിലായിരുന്നു. 2023ൽ എയർ ഇന്ത്യ ബോയിംഗിന് നൽകിയ 220 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമായാണ് ഈ ഡെലിവറി. ഇതോടെ ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വൈഡ്-ബോഡി വിമാനവും മൊത്തത്തിലുള്ള 52ആമത്തെ വിമാന ഡെലിവറിയുമാണ് ഇത്. നിലവിൽ ലയിപ്പിക്കപ്പെട്ട…
വളർത്തുമൃഗങ്ങളുമായുള്ള വിമാന യാത്രാ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കി എയർ ഇന്ത്യ. ‘പോസ് ഓൺ ബോർഡ്’ (Paws on Board) പദ്ധതിയുടെ ഭാഗമായി, 10 കിലോയിൽ താഴെ ഭാരമുള്ള നായകൾക്കും പൂച്ചകൾക്കും തെരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് കാബിനിൽ തന്നെ യാത്ര ചെയ്യാൻ അനുമതി ലഭിക്കും. യാത്രയ്ക്ക് കുറഞ്ഞത് 48 മണിക്കൂർ മുൻപാണ് ബുക്കിങ് നടത്തേണ്ടത്. വളർത്തുമൃഗങ്ങൾക്ക് കുറഞ്ഞത് എട്ട് ആഴ്ച പ്രായമുണ്ടായിരിക്കണം. ഗർഭിണികളായതോ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതോ ആയ വളർത്തുമൃഗങ്ങളെ യാത്രയ്ക്ക് അനുവദിക്കില്ല. പുതുക്കിയ നയം പ്രകാരം, ഓരോ വിമാനത്തിലും പരമാവധി രണ്ട് വളർത്തുമൃഗങ്ങൾക്കാണ് കാബിനിൽ യാത്ര അനുവദിക്കുക. സീറ്റിന് താഴെ വെക്കാവുന്ന മൃദുവായതും ചോർച്ച തടയുന്നതും വായുസഞ്ചാരമുള്ളതുമായ കാരിയറുകൾ മാത്രമേ അനുവദിക്കൂ. 10 മുതൽ 32 കിലോ വരെ ഭാരമുള്ള വളർത്തുമൃഗങ്ങളെ ചെക്ക്ഡ് ബാഗേജായി കൊണ്ടുപോകാം; ഇതിന് ഐഎടിഎ അംഗീകൃത ഹാർഡ്-കേസ് കേജ് നിർബന്ധമാണ്. 32 കിലോയ്ക്ക് മുകളിൽ ഭാരമുള്ള വളർത്തുമൃഗങ്ങളെ എയർ ഇന്ത്യ കാർഗോ സർവീസിലൂടെയാകും കൊണ്ടുപോകുക.…
റോൾസ് റോയ്സ് ഫാന്റം സെന്റിനറി എഡിഷൻ സ്വന്തമാക്കുന്ന ഏക ഇന്ത്യക്കാരനായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള. 1925ൽ പുറത്തിറക്കിയ ആദ്യ ഫാന്റം മോഡലിന് നൂറുവർഷം തികയുമ്പോൾ അതിന്റെ ഓർമ്മയ്ക്കായി 25 പ്രത്യേക ലിമിറ്റഡ് എഡിഷൻ കാറുകളാണ് കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം അതിനായി അവർ 25 പ്രമുഖരേയും കണ്ടെത്തി. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏക മലയാളിയും ഇന്ത്യക്കാരനുമാണ് രവി പിള്ള. ഫാന്റത്തിന്റെ ഏഴാം തലമുറ കാറായാണ് സെന്റിനറി എഡിഷൻ എത്തിയിരിക്കുന്നത്. മുപ്പത് ലക്ഷം ഡോളറിലേറെ (ഏതാണ്ട് 30 കോടി രൂപ) വില വരുന്ന കാർ ലണ്ടനിൽനിന്ന് ദുബായ് വഴി ബഹ്റൈനിൽ എത്തിച്ച് കഴിഞ്ഞ ദിവസം രവി പിള്ള ഏറ്റുവാങ്ങി. കാറിൽ പ്രത്യേക സംവിധാനങ്ങളും ഉടമയുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള ആഢംബര സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്നിലുള്ള റോൾസ് റോയ്സ് ചിഹ്നം 24 കാരറ്റ് സ്വർണത്തിലാണ്. ഇന്റീരിയർ അലങ്കാരങ്ങളിലും സ്വർണമുണ്ട്. അഞ്ച് സെക്കൻഡിൽ 60 മൈൽ വേഗം കൈവരിക്കാവുന്ന എൻജിൻ ശേഷിയാണ് കാറിനുള്ളത്.ജീവിതത്തിൽ ഒരിക്കലും കൈമാറരുതെന്ന…
രാജ്യത്തെ ആദ്യത്തെ കടലാസ് രഹിത ജുഡീഷ്യൽ ജില്ലാ കോടതിയായി വയനാട്ടിലെ കൽപ്പറ്റ കോടതി. ഇതോടെ വയനാട് കല്പറ്റ ജുഡീഷ്യൽ ജില്ലയിലെ കോടതികളെല്ലാം പൂർണമായും കടലാസ് രഹിതമായി. കേസ് ഫയൽ ചെയ്യുന്നതുമുതൽ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പൂർണമായും കടലാസ് രഹിതമാകുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. സാക്ഷി മൊഴികളുടെയും വിധി പറയുന്നതും കൃത്യമായ രേഖപ്പെടുത്തുന്ന രീതിയിൽ വോയ്സ്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയും കോടതിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി സ്വന്തമായി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. ജനാധിപത്യവത്കരണമാണ് കോടതികളുടെ ഡിജിറ്റലൈസേഷനിലൂടെ നടക്കുന്നതെന്ന് പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കടലാസ് ഉപയോഗം വൻതോതിൽ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യൽ ജില്ലകൾക്കും മാതൃകയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫയൽ നീക്കം എളുപ്പത്തിലാക്കാനും കോടതി നടപടികളുടെ ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ മാതൃക കേരളത്തിൽ നിന്നാണെന്നത്…
8 ബില്യൺ ഡോളറിന്റെ അന്തർവാഹിനി നിർമ്മാണ കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് ജർമ്മനിയും ഇന്ത്യയും. കരാർ യാഥാർത്ഥ്യമായാൽ, ഇന്ത്യയ്ക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ചർച്ച ചെയ്ത കരാറിൽ അന്തർവാഹിനി നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് ഏകദേശം ഒരു ഡസനോളം റഷ്യൻ അന്തർവാഹിനികളും ആറ് പുതിയ ഫ്രഞ്ച് നിർമ്മിത മോഡലുകളുമാണ് ഉള്ളത്. ചർച്ചയിലിരിക്കുന്ന കരാർ മുന്നോട്ട് പോയാൽ, മൂന്ന് ഫ്രഞ്ച് അന്തർവാഹിനികൾ കൂടി വാങ്ങാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുണ്ട്. ജർമ്മനിയുടെ തൈസെൻക്രുപ്പ് മറൈൻ സിസ്റ്റംസ് ജിഎംബിഎച്ച്, ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് എന്നിവ കപ്പലുകൾ നിർമ്മിക്കാൻ ഒരുമിച്ച് പ്രവർത്തിക്കും. എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനമാണ് പുതിയ അന്തർവാഹിനികളുടെ സവിശേഷത. ഇത് ദൈർഘ്യം വർദ്ധിപ്പിക്കുകയും ഡീസൽ-ഇലക്ട്രിക്…
ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന പ്രഖ്യാപനത്തിലൂടെ തലക്കെട്ടുകളിൽ നിറയുകയാണ് അനിൽ അഗർവാൾ. ഫോർബ്സ് റിയൽ ടൈം ബില്യണേർ പട്ടിക പ്രകാരം, അനിൽ അഗർവാളിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വേദാന്തയിലെ അദ്ദേഹത്തിന്റെ ഭൂരിപക്ഷ ഓഹരികളിൽ നിന്നാണ്. 1976ൽ സ്ഥാപിച്ച സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസാണ് അനിൽ അഗർവാളിന്റെ സംരംഭക ജീവിത്തതിൽ വഴിത്തിരിവായത്. ഇന്ത്യയിൽ കോപ്പർ സ്മെൽറ്ററും റിഫൈനറിയും സ്ഥാപിച്ച ആദ്യ സ്വകാര്യ കമ്പനിയാണ് സ്റ്റെർലൈറ്റ്. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി, അനിൽ അഗർവാളും സംഘവും 2003ൽ ലണ്ടനിൽ വേദാന്ത റിസോഴ്സസ് പിഎൽസി സംയോജിപ്പിച്ചു. പതിറ്റാണ്ടുകളായി വേദാന്ത എന്നറിയപ്പെടുന്ന സ്ഥാപനം കെട്ടിപ്പടുത്ത അഗർവാൾ, നിരവധി വിവാദങ്ങൾക്കിടയിലും തളരാതെ ബിസിനസ്സ് കെട്ടിപ്പടുത്തു. അനിൽ അഗർവാളിന്റെ മകനും വ്യവസായിയുമായ അഗ്നിവേശ് അഗർവാൾ കഴിഞ്ഞദിവസമാണ് യുഎസിൽ അന്തരിച്ചത്. സ്കീയിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന്…
യുഎസ് ഇതര കമ്പനികൾക്ക് വിൽക്കാൻ അനുവാദമുണ്ടെങ്കിൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ നടത്തിപ്പുകാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. യുഎസ് ഇതര കമ്പനികൾക്ക് വെനസ്വേലൻ എണ്ണയുടെ ലഭ്യതയെക്കുറിച്ച് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അനുസൃതമായ രീതിയിൽ എണ്ണ വാങ്ങുന്നത് പരിഗണിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഇതര കമ്പനികൾക്ക് വിൽപ്പന അനുവദിച്ചാൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പും പരിഗണിക്കുമെന്നും വ്യവസായ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇതുസംബന്ധിച്ച റോയിട്ടേഴ്സിന്റെ അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് രണ്ട് കമ്പനികളും ഉടൻ പ്രതികരിച്ചില്ല. ജനുവരി 3 ന് യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന്, 2 ബില്യൺ ഡോളർ വിലവരുന്ന 30-50 ദശലക്ഷം ബാരൽ വെനസ്വേലൻ ക്രൂഡ് ഓയിൽ, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള തീരുമാനത്തിൽ ഇരുരാജ്യങ്ങളും എത്തിയിരുന്നു.
15 എക്സ്പ്രസ്സ്, മെമു ട്രെയിനുകൾ ഇനി മുതൽ കേരളത്തിലെ കൂടുതൽ സ്റ്റേഷനുകളിൽ നിർത്തും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് പുതുതായി സ്റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്. താഴെ പറയുന്ന 15 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിലായി സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. 16127, 16128 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ് അനുവദിച്ചു. 16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിർത്തും. 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചു. 16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിർത്തും. 16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചു.16366 നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് : ധനുവച്ചപുരം സ്റ്റേഷൻ 16609 തൃശൂർ…
പിലാനി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിനു (BITS) വൻ തുക സംഭാവന നൽകി പൂർവവിദ്യാർത്ഥിയും ന്യൂയോർക്ക് ജെപി മോർഗൻ ചേസ് എംഡിയുമായ മഹേഷ് സാംദാനി. മഹേഷും ഭാര്യ പൂർവ ലാധയും ചേർന്ന് 10 ലക്ഷം ഡോളറിന്റെ സംഭാവനയാണ് ബിർല ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്. പുതിയ സ്കോളർഷിപ്പ് എൻഡോവ്മെന്റ് സ്ഥാപിക്കുന്നതിനായാണ് ഈ സംഭാവന. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച്, 2026–27 അധ്യയന വർഷം മുതൽ മെറിറ്റ്-കം-നീഡ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകും. മഹേഷ് സാംദാനി മാതാവ് കൗശല്യാദേവി സാംദാനിയുടെ സ്മരണയിൽ ‘കൗശല്യാദേവി സാംദാനി സ്കോളർഷിപ്പ് എൻഡോവ്മെന്റ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. മികച്ച അക്കാഡമിക് പ്രകടനത്തോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിറ്റ്സ് പിലാനിയുടെ നിലവിലെ സ്കോളർഷിപ്പ് സംവിധാനത്തിലൂടെയായിരിക്കും പ്രതിവർഷം ഈ സഹായം വിതരണം ചെയ്യുക. ബിർല ഇൻസ്റ്റിറ്റ്യൂട്ടിൽ 1986 ബാച്ച് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മഹേഷ്, നിലവിൽ ന്യൂയോർക്കിലെ ജെപി മോർഗൻ ചേസ് & കമ്പനിയിൽ മാനേജിംഗ് ഡയറക്ടറാണ്.…
