Author: News Desk
ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള എയർ ഇന്ത്യ മാറ്റങ്ങളുടെ പാതയിലാണ്. മുംബൈ–ഫ്രാങ്ക്ഫർട്ട് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നതിന് മുൻപായി, എയർ ഇന്ത്യയുടെ പുതിയ ബോയിംഗ് 787-9 ഡ്രീംലൈനർ ഡൽഹി–ഹൈദരാബാദ് റൂട്ടിൽ പ്രത്യേക ഫേരി ട്രയൽ ഫ്ലൈറ്റ് നടത്തി. പുതിയ ഡ്രീംലൈനറിന്റെ സവിശേഷതകൾ പരിചയപ്പെടുത്താനായാണിത്.ആധുനിക ഇന്ത്യൻ ഡിസൈനിൽ ഒരുക്കിയിട്ടുള്ള ബിസിനസ്സ് ക്ലാസ് കാബിൻ, 1-2-1 ലേയൗട്ടിൽ എല്ലാ യാത്രക്കാർക്കും ഐസിൽ ആക്സസ് ഉറപ്പാക്കുന്നു. സ്ലൈഡിംഗ് പ്രൈവസി ഡോർ, സ്പേഷ്യസ് വർക്ക്ടോപ്പ്, ഡിസൈൻ റീഡിംഗ് ലാമ്പ്, വൈർലെസ് ചാർജിംഗ് ക്രേഡിൽ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ 42 ഇഞ്ച് സീറ്റ് പിച്ച് ഫ്ലാറ്റ് ബെഡ് സ്യൂട്ട് ആക്കാൻ സാധിക്കുന്ന തരത്തിലാണ്. കസ്റ്റം ബെഡ്ഡിംഗ്, ടുമി ലോഞ്ച് വെയർ, എസൻഷ്യൽസ് ആമെനിറ്റി കിറ്റ് തുടങ്ങിയവയും ലഭിക്കും. നൂതന ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സ്ക്രീൻ, ലളിതമായ ലൈൻർ ലേയൗട്ട്, പുതുക്കിയ ഡൈനിങ് അനുഭവങ്ങൾ എന്നിവയും കാബിനിൽ ഉണ്ട്. 1970–80കളിലെ ശൈലിയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ച ഈ കാബിൻ ഇന്ത്യയുടെ മാക്സിമലിസ്റ്റ്…
ഇന്ത്യൻ റെയിൽവേ യാത്രയെ കൂടുതൽ വേഗതയുള്ളതും സൗകര്യപ്രദവുമായ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചത് വലിയ പ്രാധാന്യം നേടുന്നു. യാത്രക്കാരന് പ്രീമിയം അനുഭവം നൽകുന്ന സേവന മാതൃകയിലേക്കാണ് റെയിൽവേ നീങ്ങുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരങ്ങളെ “ഗ്രോത്ത് കണക്ടേഴ്സ്” ആയി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് കോറിഡോറുകൾ വികസിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ കോറിഡോർ നിർമാണത്തിലിരിക്കെ, മണിക്കൂറിൽ 220–250 കിലോമീറ്റർ വേഗതയുള്ള ഹൈസ്പീഡ് റെയിൽ സംവിധാനങ്ങൾ രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള ദിശയിലേക്കാണ് ഈ നീക്കം. മുംബൈ–പൂണെ, പൂണെ–ഹൈദരാബാദ്, ഹൈദരാബാദ്–ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡൽഹി–വാരാണസി, വാരാണസി–സിലിഗുരി എന്നീ ഏഴ് റൂട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ യാത്രാസമയം ഗണ്യമായി കുറയും; മുംബൈ–പൂണെ യാത്ര 45–50 മിനിറ്റിലും ചെന്നൈ–ബെംഗളൂരു 1 മണിക്കൂർ 15 മിനിറ്റിലും പൂർത്തിയാക്കാനാകും. ഏകദേശം 4,000 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കോറിഡോറുകൾക്ക് ₹16–20…
കർണാടകയ്ക്കായി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനു കീഴിലാണ് വരുന്നത്. സംസ്ഥാനത്തിന്റെ പ്രാദേശിക കണക്റ്റിവിറ്റിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നീക്കം സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ കർണാടകയിൽ 22 വന്ദേ ഭാരത് (11 ജോഡി) ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം സ്റ്റേഷനുകളിലുള്ള യാത്രക്കാർക്ക് ഈ ട്രെയിനുകൾ സേവനം നൽകുന്നു. നിലവിൽ ഓടുന്ന 22 ട്രെയിനുകളിൽ ഏകദേശം 14 വന്ദേ ഭാരത് സർവീസുകൾ ബെംഗളൂരു മേഖലയിൽ നിന്നാണ് ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നത്. ബെംഗളൂരു-മംഗളൂരു റൂട്ടിലാണ് ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും ആരംഭിക്കുന്നത്. കാർവാർ വരെ ട്രെയിൻ സർവീസ് നീട്ടാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ കർണാടകയിലെ മുഴുവൻ തീരദേശ മേഖലയിലേക്കും സേവനം നൽകുക എന്നതാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യം. വൈദ്യുതീകരണവും സുരക്ഷാ സർട്ടിഫിക്കേഷനുകളും പൂർത്തിയാക്കിയ ഉടൻ തന്നെ…
ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണെന്ന് ഐഎസ്ആർഒ പ്രോഗ്രാം ഡയറക്ടർ ഇംതിയാസ് അഹമ്മദ് പറഞ്ഞു. ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തോടൊപ്പം ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏകദേശം 80 ഉപഗ്രഹങ്ങളിലാണ് പ്രവർത്തനം നടക്കുന്നത്. ശാസ്ത്രീയ ഗവേഷണവും നവീകരണവും, ദുരന്തനിവാരണ പ്രവർത്തനങ്ങളും, ആന്തരിക സുരക്ഷയും, നാവിഗേഷനും, ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക സിഗ്നലുകൾ ഭൂമിയിലേക്ക് കൈമാറുന്നതുമെല്ലാം ഈ ഉപഗ്രഹങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്യഭട്ട ഉപഗ്രഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമസ്തിപൂരിൽ ഐഎഎൻഎസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനിരീക്ഷണ ദൗത്യങ്ങൾ, ഇന്ത്യൻ നാവിഗേഷൻ കോൺസ്റ്റലേഷൻ (NVS), ഇന്ത്യൻ ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം (IDRSS), ഗഗൻയാൻ, വീനസ് ഓർബിറ്റർ മിഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികളിലാണ് നിലവിൽ ഐഎസ്ആർഒ പ്രവർത്തിക്കുന്നതെന്ന് അഹമ്മദ് വ്യക്തമാക്കി. 1975 ഏപ്രിൽ 19ന് വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ട ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായക വഴിത്തിരിവായിരുന്നുവെന്നും, അതിന്റെ പാരമ്പര്യം…
ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സന്ദീപ് കുമാര്‍ ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാര്‍. നിലവില്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ KSITM ഡയറക്ടറായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും. സ്ഥാനമൊഴിഞ്ഞ മുന്‍ സിഇഒ കേണല്‍ സഞ്ജീവ് നായര്‍ക്ക് പകരമാണ് സന്ദീപ് കുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുക. KSITM പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈബര്‍ സുരക്ഷാ പ്രതിരോധ സംവിധാനങ്ങള്‍, ഡിജിറ്റല്‍ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, റെസ്പോന്സിബിള് എഐ അഡോപ്ഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ടെക്നോപാർക്കിന്റെ വളർച്ച, വികാസം, ആവാസവ്യവസ്ഥ വികസനം എന്നിവയുടെ ഒരു നിർണായക ഘട്ടത്തിലാണ് സന്ദീപ് കുമാര്‍ ചുമതലയേൽക്കുന്നത്. വ്യവസായം, സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലുടനീളം ഭാവിക്ക് അനുയോജ്യമായ ഒരു ഐടി, ഇന്നൊവേഷൻ ഹബ് എന്ന നിലയിൽ ടെക്നോപാർക്കിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും.ടെക്നോപാർക്കിലെ വികസന പ്രവർത്തനങ്ങളുടെ…
ഹജ്ജിനു മാസങ്ങൾക്കു മുൻപേ വിസ വിതരണം ആരംഭിച്ച് സൗദി അറേബ്യ. നുസുക് ഹജ് പ്ലാറ്റ്ഫോം വഴി റജിസ്റ്റർ ചെയ്തു പാക്കേജുകൾ തിരഞ്ഞെടുത്തവർക്കാണ് വിസകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത്. തീർഥാടകരുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുകയും വിമാനത്താവളങ്ങളിലെ തിരക്കു കുറയ്ക്കുമെന്ന് ഉറപ്പാക്കുകയുമാണു നേരത്തേയുള്ള ഒരുക്കങ്ങൾക്കു പിന്നിലെ ലക്ഷ്യമെന്നു ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഹജ് സംഘം ഏപ്രിൽ 18ന് സൗദിയിൽ എത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിദേശ തീർഥാടകർക്കുള്ള സേവന കരാറുകളെല്ലാം ഹജ്, ഉംറ മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയിരുന്നു. ഇതുവരെ 7.5 ലക്ഷം തീർഥാടകരാണ് ഹജ്ജിനു റജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്കയിലെ താമസം സംബന്ധിച്ച കരാറുകൾ നുസുക് മസാർ പ്ലാറ്റ്ഫോം വഴി പൂർത്തിയാക്കിയിട്ടുമുണ്ട്. ഹജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാർച്ച് 19ന് ഉംറ വിസ വിതരണം താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 2നു ശേഷം ഉംറ വിസക്കാരെ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 18നകം രാജ്യത്ത് അവശേഷിക്കുന്ന ഉംറ തീർഥാടകർ രാജ്യം വിടാനും നിർദേശിച്ചിട്ടുണ്ട്. ഹജ്ജിനു ശേഷമായിരിക്കും ഉംറ…
ജർമ്മനിയിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കേരളത്തിലേക്കെത്തിക്കാൻ ഒരുങ്ങി സംസ്ഥാന തൊഴിൽ വകുപ്പ്. അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് കെയ്സിനെ സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകൾ പ്രഖ്യാപിച്ചു തൊഴിൽ നൈപുണ്യ വകുപ്പ്. മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പോളിസി രൂപീകരിച്ചു.ആദ്യഘട്ടത്തിൽ ഇരുന്നൂറ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും.മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടക്കും. സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. സ്കിൽ സെക്രട്ടറിയേറ്റ്, വികേന്ദ്രീകൃത മാതൃക, സ്മാർട്ട് സ്കിൽ ബജറ്റിംഗ്, തദ്ദേശ സ്വയംഭരണ പങ്കാളിത്തം, സ്ഥാപനങ്ങൾക്ക് ഗുണമേന്മാ മുദ്ര, സ്കിൽ ഗ്യാപ് സ്റ്റഡി, സമഗ്ര ഡാറ്റാബേസ്, ജില്ലാതല നയം…
തമിഴ്നാട്ടിൽ ഫിക്സഡ് നെറ്റ്വർക്കുകൾക്കായി പുതിയ ഗവേഷണ വികസന (R&D) സൗകര്യം തുറന്നd ഫിന്നിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ നോക്കിയ (Nokia). 2024 ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്നാട് സർക്കാരുമായി ഒപ്പുവzച്ച ധാരണാപത്രത്തെ തുടർന്നാണ് നോക്കിയയുടെ വിപുലീകരണം എന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി. രാജ വ്യക്തമാക്കി. ഫിക്സഡ് നെറ്റ്വർക്കുകൾക്കായുള്ള നോക്കിയയുടെ ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ വികസന സൗകര്യമാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. നോക്കിയ ചെന്നൈയിലെ സിപ്കോട്ടിലാണ് പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനത്ത് നിരവധി ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 270 കോടി രൂപയുടെ നിക്ഷേപം നടക്കും. തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ₹220 കോടിയിൽ നിന്ന് – രണ്ടാം ഘട്ടത്തിൽ ഏകദേശം ₹300 കോടി രൂപയോളം വരുമെന്ന് രാജ കൂട്ടിച്ചേർത്തു. നോക്കിയയുടെ ഏറ്റവും വലിയ ഫിക്സഡ് നെറ്റ്വർക്ക് ഗവേഷണ വികസന ലാബ്, നൂതന ഫിക്സഡ് നെറ്റ്വർക്ക് ബ്രോഡ്ബാൻഡ്…
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പ്രതിദിന സർവീസ് ആരംഭിച്ച് ഗോവ ആസ്ഥാനമായ ഫ്ലൈ91 എയർലൈൻ (Fly91). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലേക്കാണ് ATR 72-600 സർവീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി–അഗത്തി മേഖലയിൽ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ എയർലൈനാണ് ഫ്ലൈ91. നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്. ഫെബ്രുവരി ഒൻപത് മുതലാണ് ഫ്ലൈ91 സർവീസിന് ആരംഭിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞ മാസം തന്നെ എയർലൈൻ ബുക്കിങ് ആരംഭിച്ചിരുന്നു. ഫ്ലൈ91ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, കൊച്ചി–അഗത്തി സർവീസിന്റെ ടിക്കറ്റ് നിരക്ക് 5,000 മുതൽ 7,000 രൂപ വരെയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ലക്ഷദ്വീപ്. എന്നാൽ ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തത് ദ്വീപിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്. നിലവിൽ കൊച്ചിയിൽനിന്നുള്ള പാസഞ്ചർ കപ്പലുകളെയാണ് ഭൂരിഭാഗം സഞ്ചാരികളും ആശ്രയിക്കുന്നത്. എന്നാൽ ഇത് 14 മുതൽ 20 മണിക്കൂർ വരെ നീളുന്ന യാത്രയാണ്. Fly from Kochi to Lakshadweep with FLY91’s…
ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ടെസ്ലയിൽ 13 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജനായ വൈസ് പ്രസിഡന്റ് രാജ് ജഗന്നാഥൻ രാജിവെച്ചിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കമ്പനിയിൽനിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്. ടെസ്ലയിലെ തന്റെ യാത്രയെ “തുടർച്ചയായ പരിണാമത്തിന്റെ അനുഭവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജി വെയ്ക്കുന്നതിന് മുമ്പ്, ഐടി, എഐ ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് ആപ്ലിക്കേഷനുകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. കൂടാതെ, നോർത്ത് അമേരിക്കൻ സെയിൽസ് മേധാവിയെ നീക്കിയതിന് ശേഷം ടെസ്ലയുടെ വിൽപന പ്രവർത്തനങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. 2012ൽ ക്ലൗഡ് സെക്യൂരിറ്റിയിലും ഐടിയിലും സാങ്കേതിക വിദഗ്ധനായി ടെസ്ലയിൽ ചേർന്ന രാജ് ജഗന്നാഥൻ പിന്നീട് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നു. ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ അദ്ദേഹം, ഇൻഫോസിസിൽ നിന്നാണ് കരിയർ ആരംഭിച്ചത്. വിൽപന ഇടിവും ബ്രാൻഡ് പ്രതിച്ഛായയെ ബാധിക്കുന്ന വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് ടെസ്ലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ.…
