Author: News Desk

ഭാവിയിൽ, കേരളത്തിന്റെ നേട്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുനോക്കുമ്പോൾ, ഈ ദിവസം അതായത്, 2025 മെയ് 2-ാം തീയതി അസാധാരണ ശോഭയുള്ളതായിരിക്കും. കാരണം ഇന്ത്യയുടെ തുറുമുഖ ചരിത്രത്തിലെ നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കപ്പെട്ട ദിവസം! ഈ ആഴക്കടൽ തുറമുഖം, ഇന്ത്യയുടെ ആദ്യത്തെ സെമി-ഓട്ടോമാറ്റിക് ട്രാൻഷിപ്മെന്റ് ഹബ്ബാണ് എന്നുള്ളത്, കേരളത്തിന് അവസരങ്ങളുടെ ചാകര ഒരുക്കുമെന്ന് ഉറപ്പാണ്. കേരളത്തിനെ സംബന്ധിച്ച് ഒരു നൂറ്റാണ്ടിന് മുമ്പ് തുറന്ന കൊച്ചി തുറമുഖവും പുതിയ വിഴിഞ്ഞവും താരതമ്യം ചെയ്യാൻ പോലുമാകില്ല. എന്തെന്നാൽ കണ്ടെയ്നർ ചരക്ക് നീക്കത്തിലും അനുബന്ധ സംരംഭക അസവരങ്ങളും കടലോളം സാധ്യതയാണ് വിഴിഞ്ഞം തുറന്നിടുന്നത്. മറ്റ് തുറമുഖങ്ങളിൽ, വലിയ ഭീമാകാരമായ മദർഷിപ്പുകൾ ആഴക്കടലിൽ നങ്കുരമിട്ട്, തുറമുഖത്തോട് ചേർന്നുള്ള ഭാഗത്തെ മണ്ണും ചെളിയും ഡ്രെജ്റുപയോഗിച്ച് നീക്കം ചെയ്താൽ മാത്രമേ, ആ ഷിപ്പിന് അടുക്കാനാകൂ, കാരണം ആഴം ഒരു പ്രശ്നമാണ്. എന്നാൽ ലോകത്ത് നിലവിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ കാർഗോഷിപ്പിന് വരുന്ന വഴിക്ക് നേരെ വന്ന്, ഈസിയായി വിഴിഞ്ഞത്ത് അടുക്കാം.…

Read More

ലോകത്ത് സ്വർണ്ണത്തിന്റെ കരുതൽ ശേഖരത്തിൽ ഏഴാം ശക്തിയാണ് ഇന്ത്യ ഇന്ന്. റിസർവ്വ് ബാങ്കിന്റെ ശേഖരത്തിലുള്ള സ്വർണ്ണം വിദേശ നാണ്യ കരുതൽ ശേഖരമായി രാജ്യം ഉപയോഗിക്കുന്നു. രാജ്യത്തിന്റെ കറൻസിയ്ക്ക് ഒരു ബാക്ക് അപ് എന്ന നിലയിൽ സ്വർണ്ണത്തിന്റെ ശേഖരം ഒരു ശക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർബിഐ തിടുക്കപ്പെട്ട് സ്വർണ്ണം വാങ്ങുകയായിരുന്നു. ഇന്ത്യയുടെ ആകെ വിദേശ വിനിമയ ശേഖരത്തിൽ സ്വർണ്ണത്തിന്റെ അളവ് ഈയടുത്ത കാലത്ത് കുതിച്ച് കയറിയതായി വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ സൂചിക്കുന്നു. World Gold Council ഡാറ്റ അനുസരിച്ച് 2021 -ൽ 6.8% ആയിരുന്നത് 2024-ൽ 11.35% ആയി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 57 ടണ്ണോളം സ്വർണ്ണമാണ് ഇന്ത്യ വാങ്ങിയത്. 2017-ന് ശേഷമുള്ള ഉയർന്ന വാങ്ങൽ നിരക്കാണിത്. വ്യക്തികൾക്കെന്ന പോലെ രാജ്യങ്ങൾക്കും സ്വർണ്ണ കരുതൽ ശേഖരം അവരുടെ സാമ്പത്തിക സ്ഥിരതയുടെ അടയാളമാണ്. യുദ്ധം പോലെയുള്ള അടിയന്തര സാഹചര്യങ്ങളോ, സാമ്പത്തിക മാന്ദ്യമോ മൂലം സാമ്പത്തിക ആഘാതമുണ്ടായാൽ കറൻസിയെ സ്ഥിരപ്പെടുത്തി നിർത്താൻ…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയാണ് രേഖാ ജുൻജുൻവാല. ഇടി നൗ പുറത്തുവിട്ട കണക്കുപ്രകാരം 72814 കോടി രൂപയുടെ ആസ്തിയാണ് രേഖയ്ക്കുള്ളത്. ഇത്രയും സമ്പത്തുള്ള ഒരാളെ സംബന്ധിച്ച് അവരുടെ വീടിനും ആ ആഢംബരം പ്രകടമാകും. മുംബൈയിലെ അതിസമ്പന്നർ താമസിക്കുന്ന മലബാർ ഹില്ലിൽ 14 നിലയുള്ള മാൻഷനിലാണ് രേഖ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 370 കോടി രൂപയാണ് ഈ അത്യാഢംബര മാൻഷന്റെ വില. വില കേട്ടപ്പോൾ തന്നെ വീടിനെക്കുറിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടാകുമല്ലോ. എന്നാൽ സമ്പത്തിന്റെ മാത്രം തെളിവായല്ല കലാപരതയുടെ രൂപമായാണ് രേഖയുടെ വീട് തലയുയർത്തി നിൽക്കുന്നത്. വീടിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ അടുത്തുള്ള ചില ഫ്ലാറ്റുകൾ കൂടി രേഖ വാങ്ങിയിരുന്നു. അതിന് ചിലവഴിച്ചതാകട്ടെ 118 കോടി രൂപയും! നിലവിൽ 23 നിലകളുള്ള അപാർട്മെന്റ് സമുച്ചയത്തിലെ 19 എണ്ണവും രേഖയുടെ ഉടമസ്ഥതയിലാണ്. ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയായ രേഖ 2022ൽ രാകേഷിന്റെ വിയോഗത്തോടെയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുത്തത്.…

Read More

25 വർഷത്തിലധികമായി സിനിമാരംഗത്തുള്ള താരമാണ് തെന്നിന്ത്യൻ സൂപ്പർനായിക തൃഷ കൃഷ്ണൻ. 1999ൽ, 16ആം വയസിൽ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് എത്തുന്നത്. 2002ൽ മൗനം പേസിയാതെ എന്ന ചിത്രമാണ് തൃഷ നായികയായി എത്തിയ ആദ്യ ചിത്രം. മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്കെത്തിയ തൃഷയുടെ നിലവിലെ ആസ്തി ഏതാണ്ട് 85 കോടി രൂപയാണ്. മൂന്ന് കോടിയോളം രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കാൻ തൃഷ പ്രതിഫലമായി വാങ്ങുന്നത്. എന്നാൽ പൊന്നിയിൻ സെൽവന്റെ വിജയത്തിനു ശേഷം തൃഷ പ്രതിഫലം അഞ്ച് കോടി രൂപയാക്കിയതായി റിപ്പോർട്ടുണ്ട്. ലിയോയിലെ വേഷം ചെയ്യാൻ താരം അഞ്ച് കോടി രൂപ വാങ്ങി എന്നാണ് റിപ്പോർട്ട്. സിനിമയ്ക്ക് പുറമെ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിൽ നിന്ന് പ്രതിവർഷം 10 കോടി രൂപ വരെയും തൃഷ സമ്പാദിക്കുന്നു. നിരവധി ആഢംബര വാഹനങ്ങളും താരത്തിനു സ്വന്തമായുണ്ട്. ഹൈദരാബാദിലും ചെന്നൈയിലുമായി താരത്തിന് കോടിക്കണക്കിന് രൂപ വിലവരുന്ന ആഢംബര വീടുകളുമുണ്ട്. ഇതിൽ ചെന്നൈയിലെ വീടിനു മാത്രം 10 കോടി രൂപ…

Read More

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളിൽ കേരളത്തേക്കാൾ മുൻപന്തിയിലാണ്. കുട്ടികളെ നേരത്തേ തന്നെ, ചെറിയ പ്രായത്തിൽ തന്നെ മത്സര പരീക്ഷകൾക്കായി തയ്യാറെടുപ്പിക്കുന്ന രീതിയാണ് ഇത്തരം സംസ്ഥാനങ്ങൾ പിന്തുടരുന്നത്. അതുകൊണ്ട് ടാലന്റ് ഉള്ള കുട്ടികളെ നേരത്തേ തന്നെ ഐഡന്റിഫൈ ചെയ്ത് ആ ടാലന്റുകളെ അടുത്ത വെവലിലേക്ക് തയ്യാറെടുപ്പിക്കാൻ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ആ തയ്യാറെടുപ്പിനു വേണ്ടിയായാണ് എക്സ് ആൻഡ് വൈ ലേർണിങ് ആറു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചത്. കതിരിൽ വളം വെയ്ക്കാതെ, കുട്ടികളുടെ അഭിരുചികൾക്ക് അനുസൃതമായുള്ള പഠനരീതി കൊണ്ടുവരാൻ ഇതിലൂടെ സ്ഥാപനത്തിന് ആകുന്നു. എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അജ്മൽ ഐഐടി മദ്രാസ്സിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡ്യുവൽ ഡിഗ്രി നേടിയ വ്യക്തിയാണ്. അവിടെ നിന്നും ക്യാമ്പസ് പ്ലെയിസ്മെന്റിലൂടെ ഇന്റെലിൽ (Intel) ജോയിൻ ചെയ്ത അജ്മൽ കമ്പനിയിൽ ഒൻപതു വർഷത്തോളം ഡിസൈൻ ലീഡ് ആയി പ്രവർത്തിച്ചു. അതിനിടിയിലാണ്,…

Read More

കേരളത്തിൽ ഇനി വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം സംരംഭങ്ങളും കടന്നു വരാനുള്ള തയാറെടുപ്പിലാണ് . വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം  രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി   പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഓഗസ്റ്റിൽ  കൊച്ചിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മീറ്റിംഗുകൾ, ഇൻസെന്റീവ്‌സ്, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയുടെ ചുരുക്കപ്പേരാണ് MICE. ഈ നാല് വിഭാഗങ്ങളും യാത്രാ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഒരു പ്രത്യേക ഉപവിഭാഗമാണ്‌. ബിസിനസ്സ് ഇവന്റുകളുമായും കോർപ്പറേറ്റ് ഒത്തുചേരലുകളുമായും ബന്ധപ്പെട്ടിരിക്കുന്ന MICE ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു.ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കനുസരിച്ച് സംസ്ഥാനത്ത ടൂറിസം വ്യവസായത്തെ മാറ്റുകയാണ് ലക്‌ഷ്യം…

Read More

ഡയറി ബിസിനസിന് അതീതമായി പുതിയ മേഖലയിലേക്കുള്ള കാൽവെയ്പ്പുമായി അമൂൽ.  ഒർഗാനിക് ടീ, പഞ്ചസാര, മസാലകൾ എന്നിവയിലൂടെ അമൂൽ പുതിയ വിപണികളിലേക്ക് കടക്കുകയാണ്. 2025 സാമ്പത്തിക വർഷത്തിൽ ₹66,000 കോടി വരുമാനം നേടിയ ശേഷമാണ് ഈ വിപുലീകരണ നീക്കം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി അമൂൽ ഔദ്യോഗികമായി മാറിയതായും മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ₹1 ലക്ഷം കോടി ടേൺഒവർ ലക്ഷ്യമിട്ടുകൊണ്ട് കമ്പനിയുടെ വിപുലീകരണ ശ്രമങ്ങൾ ശക്തമാകുകയാണ്. ഐസ്‌ക്രീം വിപണിയിൽ ഈ വർഷം 35-40% വളർച്ച പ്രതീക്ഷിക്കുന്നതോടൊപ്പം, പ്രോട്ടീൻ ബീവറേജുകളുടെ ഉത്പാദന ശേഷി അഞ്ച് മടങ്ങ് വർദ്ധിപ്പിക്കാൻ ഒരുക്കങ്ങളുമുണ്ട്. അമൂൽ യു.എസ്. വിപണിയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇനി മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക എന്നീ അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാവും. ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഇക്കാര്യ മേഖലകളിൽ വലിയ ഡിമാൻഡ് ഉണ്ട്. ഇൻപുട്ട് ചെലവുകൾ ഉയരുന്ന സാഹചര്യത്തിലും നിലവിലെ…

Read More

അടുത്ത ഒന്നൊന്നര വർഷത്തിനുള്ളിൽ മനുഷ്യരെക്കാൾ മികച്ച രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെറ്റയ്ക്ക് വേണ്ട കോഡിംഗ് എഴുതുമെന്ന് മാർക്ക് സക്കർബർഗ് (Mark Zuckerberg). ഫെയ്സ്ഫുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റ (Meta) പ്ലാറ്റ്ഫോമുകളിലെ കോഡിംഗ്, ആവറേജ് മികവുള്ള മനുഷ്യരേക്കാൾ നന്നായി AI എഴുതുന്നുണ്ടെന്നും സക്കർബർഗ് പറയുന്നു. മെറ്റയിൽ ഏറ്റവും പ്രഗത്ഭരായ കോഡിംഗ് എംപ്ലോയിയേക്കാൾ മികവുള്ള AI സിസ്റ്റം ഡെവലപ്ചെയ്യുകയാണെന്നും സക്കർബർഗ് വ്യക്തമാക്കി. ദ്വർഗേഷ് പട്ടേലുമായുള്ള (Dwarkesh Patel) പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് കോഡിംഗിലുൾപ്പെടെ അസാധാരണ മികവുള്ള AI സാങ്കേതിക വിദ്യ താമസിയാതെ മനുഷ്യരെ കടത്തിവെട്ടും എന്ന് വ്യക്തമാക്കുന്നത്. കോഡിംഗിലെ ഒരു ഭാഗം ഓട്ടോ കംപ്ലീറ്റ് ചെയ്യാൻ മനുഷ്യനേക്കാൾ മികവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾത്തന്നെ കാണിക്കുന്നുണ്ട്. മെറ്റയുടെ കോഡിംഗ് താമസിയാതെ AI ഏറ്റെടുക്കുമെന്ന് സക്കർബഗ് പറയുന്നതിനെ നിസ്സാരമായി കാണേണ്ട. അതായത് കോഡിംഗ് ടെസ്റ്റുകൾ റൺ ചെയ്യുന്നതിലും, ബഗ് കണ്ടെത്തുന്നതിലും സ്വതന്ത്രമായി ഹൈക്വാളിറ്റി കോഡ് എഴുതുന്നതിലും AI പൂർണ്ണമായും കളം പിടിക്കും എന്നാണ്. മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡൽ…

Read More

അടുത്ത വർഷത്തോടെ സ്റ്റാർട്ടപ്പുകൾ വഴി 1 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം അറിയപ്പെടുകയാണ്. 2026-ഓടെ 15,000 സ്റ്റാർട്ടപ്പുകളാണ് ലക്ഷ്യം. ഇതുവഴി ഒരു ലക്ഷം തൊഴിലവസരങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016-ൽ 640 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നിടത്ത് ഇന്ന് 6300 സ്റ്റാർട്ടപ്പുകളാണുള്ളത്. 5800 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്നത്. അതുപോലെ ഐടി സെക്ടറിൽ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് കേരളം ഒരുക്കിയത്. 90,000 കോടിയുടെ ഐടി കയറ്റുമതിയാണ് കേരളത്തിലെ കമ്പനികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുപോലെതന്നെ, വ്യാവസായിക വളർച്ച 12%-ത്തിൽ നിന്ന് 17% ആയി വളർന്നു. നിയമത്തിലും ചട്ടങ്ങളിലും സംസ്ഥാനം സ്വീകരിച്ച പുതിയ സമീപനവും പരിഷ്കരണവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നവംബർ 1-ന് കേരളത്തെ ഒട്ടും ദാരിദ്യമില്ലാത്ത സംസ്ഥാനനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. Kerala is set to create 1 lakh job opportunities by…

Read More

നാവിൽ രുചിമേളം തീർക്കുന്നവർ മാത്രമല്ല, അതിന് വമ്പൻ തുക പ്രതിഫലം കൈപ്പറ്റുന്നവർ കൂടിയാണ് സെലിബ്രിറ്റി ഷെഫുമാർ. അത്തരത്തിൽ വമ്പൻ സമ്പാദ്യമുള്ള ഇന്ത്യൻ ഷെഫുമാരെ കുറിച്ചറിയാം. സഞ്ജീവ് കപൂർഇന്ത്യൻ പാചക രംഗത്തെ ഇതിഹാസ നാമമാണ് ‘മാസ്റ്റർ ഷെഫ്’ എന്നറിയപ്പെടുന്ന സഞ്ജീവ് കപൂർ. 1993 മുതൽ ഐക്കണിക് കുക്കറി ഷോയായ ‘ഖാന ഖസാനയിലൂടെ’ അദ്ദേഹം ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയങ്കരനായി. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പാചക ഷോയായ ഖാന ഖസാനയ്ക്ക് പുറമേ അദ്ദേഹം 150ലധികം ബെസ്റ്റ് സെല്ലിംഗ് പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിജയകരമായ റെസ്റ്റോറന്റ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന് 1165 കോടി രൂപ ആസ്തിയുള്ളതായി മണിമിന്റ് റിപ്പോർട്ട് ചെയ്യുന്നു. വികാസ് ഖന്നഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ആഗോള അംബാസഡറായി അറിയപ്പെടുന്ന വികാസ് ഖന്ന മാസ്റ്റർഷെഫ് ഇന്ത്യ, സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്നിവയിലൂടെയാണ് പ്രശസ്തനായത്. ഷെഫ്, ടിവി വ്യക്തിത്വം, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്, റസ്റ്റോറേറ്റർ എന്നീ നിലകളിലുള്ള മികച്ച കരിയറാണ് അദ്ദേഹത്തിന്റേത്. ലൈഫ്‌സ്റ്റൈൽ ഏഷ്യ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 84 കോടി…

Read More