Author: News Desk

നവീകരണത്തിന് ഒരുങ്ങി കേരള-തമിഴ്നാട് റെയിൽ പാത. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന 71 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാത ഉയർന്ന ശേഷിയുള്ള ഗതാഗത പാതയായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവുംവിഴിഞ്ഞത്തു നിന്നും അടക്കമുള്ള ചരക്ക് ആവശ്യകതയും മുൻനിർത്തിയാണ് നവീകരണം. അടിസ്ഥാന സൗകര്യ വികസനങ്ങൾ 2025–26 സാമ്പത്തിക വർഷത്തിൽതന്നെ സ്ഥല സർവേ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ബജറ്റ് വ്യവസ്ഥകളുടെ പിന്തുണയോടെ, ഭൂമി ലഭ്യത, അലൈൻമെന്റ് സാധ്യതകൾ, എഞ്ചിനീയറിംഗ് പരിമിതികൾ എന്നിവയുൾപ്പെടെ മൂന്നാം പാത ചേർക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പ്രാരംഭ പഠനം നടത്തും. റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മേഖലയുടെ ഭാവി സാമ്പത്തിക വളർച്ചയിൽ തടസ്സമായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ പ്രതിനിധി അറിയിച്ചു. The 71 km Kerala-Tamil Nadu rail route is set for a major upgrade to a high-capacity line, with surveys beginning in FY 2025-26. This aims to meet growing…

Read More

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിസ്സാൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത വെറും ഊഹാപോഹമാണെന്ന് പറഞ്ഞുകൊണ്ട് നിസ്സാൻ ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവനയും ഇറക്കി. ഇപ്പോൾ ജാപ്പനീസ് കാർ നിർമ്മാതാക്കൾ മറ്റൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. നിസ്സാൻ ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ഡീലർമാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരോട് പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ പുതിയ മോഡലുകളുടെ ഉപഭോക്താക്കൾക്ക് വിൽപ്പനയും സേവനവും നൽകുന്നത് നിസ്സാനും ഡീലർ പങ്കാളികളും തുടരും. പുതിയ ബിഎംപിവിയും രണ്ട് പുതിയ സി-എസ്‌യുവികളും അവതരിപ്പിക്കാനുള്ള പദ്ധതി ഉൾപ്പെടെ നിസ്സാൻ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുള്ളതായി അടുത്തിടെ വന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാക്കി. Nissan strongly denies rumors of ceasing India operations, reaffirming its commitment to the…

Read More

ചിലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാർഥ്യമാക്കാൻ ഒരുങ്ങി കൊച്ചി. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ തന്നെ ലൈറ്റ് ട്രാം സംവിധാനം ഒരുക്കുന്ന ആദ്യ നഗരമായി കൊച്ചി മാറും. മെട്രോ സാധ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള ലൈറ്റ് ട്രാം സംവിധാനത്തിനായി കഴിഞ്ഞ വർഷം ചർച്ചകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്. പദ്ധതിയുടെ അനുമതിയും ഫണ്ട് വിഹിതവും തേടി കൊച്ചി മെട്രോ കേരള സർക്കാരിനെ സമീപിക്കും. ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബോർഡ് അനുമതി നൽകിയതായും കൊച്ചിയിലാണ് ആദ്യം പരിഗണിക്കുന്നതെന്നും കെഎംആർഎൽ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർമാണ് പദ്ധതിയെക്കുറിച്ച് ആദ്യം ആലോചിച്ചത്. തുടർന്ന് ബ്രിസ്‌ബനിലും (ഓസ്‌ട്രേലിയ) ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൈറ്റ് ട്രാം സർവീസ് നടപ്പിലാക്കിയ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എച്ച്ഇഎസ്എസ് ഗ്രീൻ മൊബിലിറ്റിക്ക് വിവിധ റൂട്ടുകളെ കുറിച്ച് സാധ്യതാ റിപ്പോർട്ട്…

Read More

അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ എന്ന സംരംഭകൻ കേരളത്തിലെ പണ്ടത്തെ നാട്ടിൻ പുറങ്ങളിലെ വീടും ചുറ്റുപാടും റീക്രിയേറ്റ് ചെയ്താണ് ശ്രദ്ധ നേടുന്നത്. പഴമയെ കൂട്ടുപിടിച്ചും പഴയ വസ്തുക്കൾ ശേഖരിച്ചും അവ ഉപയോഗിച്ചും കഴിയുന്ന അബ്ദുല്ല പഴയ സ്യൂട്‌കേസുമായി വിന്റേജ് കാറിൽ ജോലിക്കു പോകും. ദുബായിലെ വില്ലയ്ക്കു ചുറ്റുമുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നും പച്ചക്കറി ശേഖരിച്ച ശേഷമായിരിക്കും ഈ ജോലിക്കു പോക്ക്. 36 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്ല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളിൽ താൻ പിന്തുടരുന്ന വിന്റേജ് ജീവിതശൈലി കാഴ്ചക്കാരിലും എത്തിക്കുന്നു. കൃഷിയിടത്തിൽനിന്ന് പച്ചക്കറികൾ ശേഖരിക്കുന്നതും മുണ്ടുടുത്ത് തെങ്ങോല ശേഖരിക്കുന്നതും ഓലവെട്ടുന്നതും നിരവധി വിന്റേജ് സാധനങ്ങൾ ഉപയോഗിക്കുന്നതും ഏണിയിൽ കയറി വീടിന്റെ മേൽക്കൂരയിലെ ആന്റിന നേരെയാക്കുന്നതുമായ വീഡിയോയുമെല്ലാം അദ്ദേഹം ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്. പഴയ റേഡിയോകൾ, ടിവി, ഗ്രാമഫോൺ, കട്ടിൽ, ടോർച്ച്,…

Read More

കമ്പനിയുടെ പേരിൽ എടുത്ത വായ്പകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ബൈജൂസ് സഹസ്ഥാപകയും സിഇഒ ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്. വായ്പകൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടുവെന്ന ആരോപണങ്ങൾ നിഷേധിച്ച ദിവ്യ അമേരിക്കയിൽ നിയമപോരാട്ടം നടത്താനുള്ള ഫണ്ട് പോലും കൈവശമില്ലെന്ന് അവകാശപ്പെടുന്നു. ആരോപിക്കപ്പെടുന്നതുപോലെ തങ്ങളുടെ കൈവശം കുറേ പണമുണ്ടായിരുന്നെങ്കിൽ നിയമപോരാട്ടം നടത്താൻ വേറെ പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. യുഎസ്സിലെ കേസുകളിൽ ഹാജരാകുന്നതിന് വലിയ തുകയാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. കോടതികൾ തങ്ങൾക്കെതിരെ തുടർച്ചയായി വിധി പറയുകയാണ്. ആവശ്യത്തിന് പണമില്ലാത്തതിനാൽ അഭിഭാഷകരെ വെയ്ക്കാൻ സാധിക്കുന്നില്ല. വായ്പയെടുത്ത പണം തങ്ങളുടെ കൈവശമുണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യമുണ്ടാവില്ലായിരുന്നു-ദിവ്യ പറഞ്ഞു. വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബൈജൂസിന്റെ സ്ഥാനം കോടതി മുറികളിൽ അല്ലെന്നും ക്ലാസ് മുറികളിലാണെന്നും ദിവ്യ കൂട്ടിച്ചേർത്തു. പണം സംബന്ധിച്ച കാര്യങ്ങൾ തന്നെ വലിയ രീതിയിൽ ബാധിക്കാറില്ല. അത് വരുന്നു, പോകുന്നു എന്ന തരത്തിലേ കാണാറുള്ളൂ. എന്നാൽ അതിന്റെ പേരിൽ തങ്ങൾക്കെതിരെ നടക്കുന്ന വ്യക്തിപര അധിക്ഷേപങ്ങൾ തികച്ചും അന്യായമാണ്- അവർ…

Read More

ഇന്ത്യയിൽനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്‌ഫോൺ. സർക്കാരിന്റെ പുതിയ കണക്കുകൾ പ്രകാരം 2024-’25 സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് സ്മാർട്ട്‌ഫോൺ മുന്നിലെത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ, വജ്രങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളെ മറികടന്നാണ് സ്മാർട്ട്ഫോണുകൾ ഏറ്റവുമധികം കയറ്റിയയ്ക്കപ്പെടുന്ന ഉത്പന്നമായിരിക്കുന്നത്. ആപ്പിൾ, സാംസങ് എന്നീ കമ്പനികളുടെ കയറ്റുമതിയിൽ മാത്രം 55 ശതമാനം വർധനയാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. ആകെ 2414 കോടി ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് സാമ്പത്തികവർഷത്തിൽ കയറ്റി അയച്ചത്. 2023-24-ൽ ഇത് 1557 കോടി ഡോളറും 2022-23-ൽ 1096 കോടി ഡോളറുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുഎസ്സിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതി അഞ്ചു മടങ്ങായും ജപ്പാനിലേക്കുള്ള കയറ്റുമതി നാല് മടങ്ങായും വർധിച്ചതായും ഗവൺമെന്റ് ഡാറ്റ വെളിപ്പെടുത്തി. ഈ രാജ്യങ്ങൾക്കു പുറമേ നെതർലാൻഡ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ ഏറ്റവുമധികം സ്മാർട്ട്ഫോൺ കയറ്റിയയക്കുന്നത. India’s smartphone exports have dramatically surged, surpassing traditional top exports like petroleum products and diamonds.…

Read More

കഴിഞ്ഞ ഒരു മാസമായി ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്ത്യ-പാക് സംഘർഷത്തോടെ ആയുധങ്ങൾക്കൊപ്പംതന്നെ രാജ്യത്തിന്റെ ഡ്രോൺ ശക്തിയും ശ്രദ്ധ നേടി. ഇതോടെ ഓഹരി വിപണിയിൽ ഡ്രോൺ സ്റ്റോക്കുകൾക്ക് വലിയ വിലക്കയറ്റമുണ്ടായി. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഡ്രോൺ സ്റ്റോക്കുകൾ ഏതെല്ലാമാണെന്ന് നോക്കാം. ഐഡിയഫോർജ് ടെക്നോളജി (Ideaforge Technology)56% വർധനയോടെ ഈ കാലയളവിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐഡിയഫോർജ് ടെക്നോളജിയാണ്. സിവിൽ, സൈനിക ആപ്ലിക്കേഷനുകൾ ഉള്ള ഡ്രോണുകൾ നിർമിക്കുന്ന കമ്പനി ആളില്ലാ വിമാന സംവിധാനങ്ങളുടെ (UAS) നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.2024 മാർച്ചിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സർട്ടിഫിക്കേഷൻ ലഭിച്ച Q6 UAS ആണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നം. ഐഡിയഫോർജിന്റെ പൊതു ഓഹരി ഉടമകളിൽ ഒരാളാണ് ഇൻഫോസിസ്. 2025 മാർച്ച് വരെ ഐടി ഭീമന് കമ്പനിയിൽ 3.82% ഓഹരിയുണ്ടായിരുന്നു. സെൻ ടെക്നോളജീസ് (Zen Technologies)മെയ് 7 മുതൽ സെൻ ടെക്നോളജീസ് ഏകദേശം 36% നേട്ടം കൈവരിച്ചു. കഴിഞ്ഞ…

Read More

സംരംഭകത്വത്തിലൂടെ മാത്രമേ വമ്പൻ സമ്പത്ത് നേടാനാകൂ എന്നാണ് പലരുടേയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് തൈറോകെയർ മാനേജിംഗ് ഡയറക്ടർ ഡോ. എ. വേലുമണി. പരമ്പരാഗത സംരംഭക പാത പുനഃപരിശോധിക്കപ്പെടണമെന്നും കൂടുതൽ ലാഭകരമായ ബദൽ മേഖലകൾ പര്യവേക്ഷണം ചെയ്യപ്പെടണമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉയർന്ന സമ്പത്ത് സംരംഭകർക്ക് മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ലെന്ന് പറഞ്ഞ ഡോ. വേലുമണി കോർപ്പറേറ്റ് നേതൃത്വത്തിലെ സമ്പത്തിന്റെ തെളിവായി സുന്ദർ പിച്ചൈയുടെ വിജയം ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് സ്ഥാപകരും ഉടമകളും മാത്രമേ സമ്പന്നരാകൂ എന്ന മിഥ്യാധാരണയ്ക്ക് ഇരയാകരുത്. കമ്പനികളിലെ ബുദ്ധിപരമായ നേതൃത്വവും മികച്ച പ്രൊഫഷണൽ തീരുമാനങ്ങളും സമ്പത്തും സ്ഥിരതയും സന്തോഷവും നൽകും.വിജയം എല്ലായ്പ്പോഴും ബിസിനസ്സ് ആരംഭിക്കുന്നതിലല്ല, മറിച്ച് വൈവിധ്യമാർന്ന വ്യവസായങ്ങളിലെ അവസരങ്ങൾ തിരിച്ചറിയുന്നതിലാണ്. ഉദാഹരണത്തിന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ കാര്യം എടുക്കുക. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന സിഇഒമാരുടെ പട്ടികയിൽ സ്ഥിരമായി ഇടം നേടുന്ന പിച്ചൈ, കോർപ്പറേറ്റ് നേതൃത്വത്തിലെ കരിയറിനും സംരംഭകത്വത്തെപ്പോലെ തന്നെ…

Read More

ബെംഗളൂരുവിൽ രണ്ടാമത്തെ ഓഫീസുമായി ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആഗോള എച്ച്ആർടെക് കമ്പനിയായ റിപ്ലിംഗ് (Rippling). ഡോളർ സീരീസ് ജി ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനി 450 മില്യൺ ഫണ്ട് നേടി മൂല്യം 16.8 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ വികസനപദ്ധതികൾ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 1000 ൽ നിന്ന് 2000 ആയി ഉയർത്താനാണ് റിപ്ലിംഗ് പദ്ധതിയിടുന്നതെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന ഐടി പാർക്കായ എംബസി ടെക് വില്ലേജിൽ 100000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് ആണ് റിപ്ലിംഗ് ആരംഭിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ്, ഉൽപ്പന്നം, വിൽപ്പന, ഉപഭോക്തൃ പിന്തുണ എന്നിവയിലെ ടീമുകളെ ഉൾക്കൊള്ളുന്നതാണ് പുതിയ ഓഫീസ്. കഴിഞ്ഞ വർഷം 450 ജീവനക്കാരിൽ നിന്നാണ് 1000ത്തിലധികം ജീവനക്കാരായുള്ള കമ്പനിയുടെ വളർച്ച. ലോകമെമ്പാടുമുള്ള ബിസിനസുകൾക്ക് എച്ച്ആർ, ഐടി, ധനകാര്യം എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കമ്പനിയാണ് റിപ്ലിങ്. 2016ൽ പാർക്കർ കോൺറാഡും ഇന്ത്യൻ വംശജനായ സംരംഭകൻ പ്രസന്ന ശങ്കറും…

Read More

ഒരു വയസ്സും എട്ടു മാസവുമാണ് കാസർഗോഡ് പെറുവാഡ് മാളിയങ്കര സ്വദേശി സന്ധ്യയുടെയും മായിപ്പാടി സ്വദേശി രതീഷിൻ്റെയും മകൻ ആദവിന്റെ പ്രായം. ഈ ചെറുപ്രായത്തിൽതന്നെ വാക്കുകൾ ഉച്ചരിക്കുന്നതിലുള്ള അസാമാന്യ കഴിവിലൂടെ ശ്രദ്ധ നേടുകയാണ് ആദവ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഐബിആർ അച്ചീവർ, കലാംസ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ആദവ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണയായി ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള കുട്ടിക്ക് ശരാശരി 25 മുതൽ 50 വാക്കുകൾ വരെയാണ് പറയാൻ സാധിക്കുക. എന്നാൽ ആദവ് ആകട്ടെ മാർച്ച് 26ന് നടന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏപ്രിലിൽ നടന്ന കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് എന്നിവയിലായി 200ഓളം വാക്കുകൾ തിരിച്ചറിഞ്ഞ് ഉച്ചരിച്ചതായി പറയുന്നു. ശരീര ഭാഗങ്ങൾ, വാഹനങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ പേരുകളാണത്രേ ആദവ് ഉച്ചരിച്ചത്. ‘അമ്മ’, ‘അച്ഛൻ’ എന്നീ സാധാരണ വാക്കുകൾ ഉച്ചരിക്കുന്നതിന് മുൻപ്, വെറും എട്ടു മാസം പ്രായമുള്ളപ്പോൾ അമ്മാവൻ…

Read More