Author: News Desk
ചിന്തകൾ കൊണ്ടും കരിയർ കൊണ്ടും പ്രചോദനം നിറഞ്ഞ ജീവിതമാണ് ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടേത്. ടെക് കമ്പനികളുടെ മത്സരാധിഷ്ഠിത ലോകത്ത് സിഇഓമാരുടെ ശമ്പളം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റുന്നത് റെക്കോർഡ് ശമ്പളം കൊണ്ടല്ല, മറിച്ച് വിപരീത കാരണം കൊണ്ടാണ്. 2024ൽ പിച്ചൈയുടെ ശമ്പളാടിസ്ഥാനത്തിലുള്ള വരുമാനം വൻ തോതിൽ കുറഞ്ഞു. പക്ഷേ അതിനർത്ഥം കമ്പനി അദ്ദേഹത്തിനുവേണ്ടി പണം ചിലവഴിക്കുന്നത് കുറച്ചു എന്നല്ല. പിച്ചൈയുടെ ഔദ്യോഗിക ശമ്പളത്തിന്റെ കാര്യത്തിൽ കുറവ് കാണാമെങ്കിലും ആൽഫബെറ്റ് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷയുടെ കാര്യത്തിലേക്ക് പണമൊഴുക്കുകയാണ്. ഇതിലെ സന്ദേശം വ്യക്തമാണ്, ബോർഡ് റൂമിലായാലും യാത്രയിലായാലും പിച്ചൈ കമ്പനിക്ക് അത്യന്താപേക്ഷിതമായി തുടരുന്നു. ആൽഫബെറ്റിന്റെ 2025 പ്രോക്സി സ്റ്റേറ്റ്മെന്റ് ആണ് ഇതുസംബന്ധിച്ച വ്യക്തമായ ചിത്രം നൽകുന്നത്. സുന്ദർ പിച്ചൈയുടെ ശമ്പത്തിലെ മാറ്റത്തെക്കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കമ്പനി എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിനെക്കുറിച്ചുള്ള തെളിവ് കൂടിയാണ് പ്രോക്സി സ്റ്റേറ്റ്മെന്റ്. 2024ലെ കണക്ക് പ്രകാരം സുന്ദർ പിച്ചൈയുടെ…
ഒരു രാത്രിയുടെ ഇരുളിൽ, രണ്ട് രാജ്യങ്ങളിലെ 170 കോടിയോളം ജനങ്ങൾ ഉറങ്ങുന്ന വേളയിൽ ഒരു തെറ്റിന്റെ കണക്ക് തീർക്കാൻ ഇന്ത്യ തീരുമാനിച്ചു. ആ രാത്രി, പക്ഷെ, പകരം വീട്ടലുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം നിശ്ശബ്ദം എഴുതിചേർക്കുകയായിരുന്നു, ആധുനിക യുദ്ധ തന്ത്രത്തിന്റെ, ടെക്നോളജി വാർഫെയറിന്റെ അസാധാരണമായ പുതിയ പാഠം. ഓപ്പറേഷൻ സിന്ദൂർ, അതിർത്തി കടന്ന് അങ്ങ് ഉള്ളിൽ പാകിസ്ഥാന്റെ ഹൃദയത്തിൽ അവർ താലോലിച്ച് വളർത്തിയ ഭീകര ക്യാംപുകളിലേക്ക് ഇന്ത്യ നടത്തിയ പ്രിസിഷൻ മിസൈൽ സ്ട്രൈക്ക് കേവലം പഹൽഗാമിലേറ്റ മുറിവിന് നമ്മൾ നൽകിയ ഒരു സൈനിക മറുപടി മാത്രമായിരുന്നില്ല.അതൊരു ടെക്നോളജി ഡിക്ലേറേഷൻ കൂടിയായിരുന്നു! ഇന്ത്യ ഇന്ന്, കേവലം യുദ്ധോപകരണങ്ങൾ വാങ്ങുന്ന ഒരു ബൈയർ മാത്രമല്ല, ആഭ്യന്തരമായി നല്ല എണ്ണം പറഞ്ഞ നെക്സ്റ്റ് ജെനറേഷൻ യുദ്ധോപകരണങ്ങൾ നിർമ്മിക്കാനും അത് അസ്സലായി പെടയ്ക്കാനും അറിയാവുന്ന ഉൽപ്പാദക രാജ്യമായിരിക്കുന്നു എന്ന അന്തസ്സാർന്ന പ്രഖ്യാപനം. കഴിഞ്ഞ എട്ട് പത്ത് വർഷമായി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയും ഡിഫൻസ്-ടെക് രംഗത്തെ സ്റ്റാർട്ടപ്…
അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ‘ജ്യോതി’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികളുടെ മൂന്ന് മുതൽ ആറ് വയസു വരെ പ്രായമുള്ള കുട്ടികളെ അംഗനവാടികളിൽ ചേർക്കുന്നതിനും ആറ് വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കാനും ലക്ഷ്യമിട്ടാണ് ‘ജ്യോതി’ എന്ന പദ്ധതി. കേരളത്തിന്റെ തൊഴിൽ ശക്തിയുടെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ളഅതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ റജിസ്റ്റർ തയ്യാറാക്കാനും അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇക്കാര്യത്തിൽ ഇടപെടാനും പ്രസ്താവനയിൽ പറയുന്നു. സ്കൂൾ അധികൃതരും അധ്യാപകരും അതിഥി തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിക്കാനും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും പ്രസ്താവനയിൽ നിർദേശമുണ്ട്. ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. നേരത്തെ ഇവരുടെ മക്കളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്കായി ഇടുക്കി, കണ്ണൂർ പോലുള്ള ചിലയിടങ്ങളിൽ പ്രാദേശിക പദ്ധതികളും രോഷ്ണി പോലുള്ള പദ്ധതികളും നടത്തിയിരുന്നു Kerala’s Jyothi Scheme ensures…
കാസർഗോഡ്-തിരുവനന്തപുരം എൻഎച്ച് 66 ആറ് വരിയാക്കൽ ജോലികൾ പുരോഗമിക്കുകയാണ്. കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം മുക്കോല വരെ 644 കിലോമീറ്റർ ദൈർഘ്യമുള്ള എൻഎച്ച് 66ന്റെ പ്രവർത്തനങ്ങൾ 22 റീച്ചുകളായാണ് നടപ്പിലാക്കുന്നത്. ഇവയിൽ നാലെണ്ണം ഒരു മാസത്തിനുള്ളിൽ ഗതാഗതത്തിനായി തുറക്കും. ശേഷിക്കുന്ന റീച്ചുകളുടെ 60 ശതമാനത്തിലധികം ജോലികൾ പൂർത്തിയായിട്ടുണ്ട്. വീതികൂട്ടൽ പൂർത്തിയാകുന്നതോടെ 220 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-തിരുവനന്തപുരം പാത രണ്ടര മണിക്കൂർ കൊണ്ട് വാഹനങ്ങൾക്ക് പിന്നിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാർഗം എത്തുന്നതിന് അഞ്ച്-ആറ് മണിക്കൂർ വരെ സമയം വേണം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പാതയിൽ ട്രാഫിക് സിഗ്നലുകളും വലത് വശത്തേക്കുളള തിരിവുകളും പരമാവധി ഒഴിവാക്കും. വാഹന ഗതാഗതം മന്ദഗതിയിലാക്കും എന്നതിനാൽ യു-ടേണുകളും അനുവദിക്കില്ല. യു-ടേൺ എടുക്കേണ്ട വാഹനങ്ങൾ സർവീസ് റോഡിലൂടെ കടന്നുപോയി അണ്ടർപാസുകൾ ഉപയോഗിക്കുന്ന തരത്തിലാകും നിർമാണം. 22 റീച്ചുകളിൽ തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ),…
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന പാക് ഭീകരാക്രമണത്തിന് എതിരായ പ്രത്യാക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമായിരിക്കുകയാണ്. സമീപകാലത്ത് വ്യോമാക്രമണ, പ്രതിരോധ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുള്ള ഇന്ത്യയുടെ ആയുധശക്തിയിലെ ഏറ്റവും വിലയേറിയ ആയുധങ്ങളിൽ ഒന്നാണ് സുദർശൻ ചക്ര എന്നറിയപ്പെടുന്ന എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വിവിധ മേഖലകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇന്ത്യയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കാക്കുന്നത് എസ് 400 സുദർശൻ ചക്രയുടെ കരുത്ത് കൂടിയാണ്. റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത ദീർഘദൂര ഉപരിതല-വായു മിസൈൽ സംവിധാനമാണ് എസ് 400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ എസ് 400 ഡ്രോണുകൾ, സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിഷ്പ്രഭമാക്കാനും സജ്ജമാണ്. 400 കിലോമീറ്റർ ദൂരത്തിലും 30 കിലോമീറ്റർ ഉയരത്തിലുമുള്ള വ്യോമ ഭീഷണികളെ നേരിടാൻ എസ് 400ന് സാധിക്കും.…
പാകിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് രാജ്യത്തെ ബാങ്കുകളോട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് വിവിധ ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു. അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതേസമയം ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകൾ സൈബർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ ആക്രമണത്തിനു പിന്നാലെ അതിർത്തി പ്രദേശങ്ങൾക്കു സമീപമുള്ള ബാങ്ക് ശാഖകളിൽ അടക്കം കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. സൈബർ ആക്രമണത്തെ നേരിടാൻ 24 മണിക്കൂർ വാർ റൂം സൃഷ്ടിച്ചിട്ടുണ്ടെന്നും അതിർത്തി മേഖലകളിലേത് അടക്കമുള്ള എടിഎമ്മുകളിൽ പണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ബാങ്കിങ് അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും ഇൻഷുറൻസ് സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി സൈബർ ആക്രമണമുണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ്സൈബർ…
ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ, യുഎഇ, സൗദി അറേബ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി പാക് ചർച്ചകളെന്ന് ആസിഫ് പറഞ്ഞു. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ-ജുബൈർ ന്യൂഡൽഹി സന്ദർശനത്തിന് ശേഷം ഇസ്ലാമാബാദിൽ എത്തിയപ്പോഴാണ് ആസിഫിന്റെ പ്രസ്താവനകൾ വന്നത്. ഇന്ത്യ അടുത്തിടെ പാകിസ്ഥാനിലേക്ക് അയച്ച ചില ഡ്രോണുകൾ ആക്രമണങ്ങൾക്ക് ഉദ്ദേശിച്ച് ഉള്ളവ ആയിരുന്നില്ല എന്നും രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഉള്ളവ ആയിരുന്നെന്നും ആസിഫ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യ അയച്ച 29 ഡ്രോണുകൾ തടഞ്ഞതായും 48 എണ്ണം വെടിവെച്ചിട്ടതായും മന്ത്രി അവകാശപ്പെട്ടു. അതേസമയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്നലെ രാത്രി ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി പാകിസ്ഥാൻ 300-400 ഡ്രോണുകൾ അയച്ചതായും…
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ എയപോർട്ടുകളിലെ സുരക്ഷാ കാര്യങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് വിമാനത്താവളങ്ങൾ. അധിക സുരക്ഷാ സംവിധാനങ്ങളുടെ ഘട്ടത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് വിവിധ വിമാനത്താവളങ്ങൾ പുറത്തിറക്കിയ അറിയിപ്പുകളിൽ പറയുന്നു. ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങൾക്കു പുറമേ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ അടക്കം സുരക്ഷാ അറിയിപ്പുമായി എത്തി. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാർ നേരത്തെ എത്തിച്ചേരണമെന്ന് വിവിധ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്യൂരിറ്റി ചെക്ക് പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയമെടുക്കും എന്നതുകൊണ്ടാണിത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും എയർപോർട്ട് ജീവനക്കാരുമായും പൂർണ രീതിയിൽ സഹകരിക്കാനും യാത്രകൾക്കു മുൻപ് കൂടുതൽ വിവരങ്ങൾക്കായി അതാത് വിമാനത്താവളങ്ങളുടെ സമൂഹമാധ്യമ ചാനലുകൾ സന്ദർശിക്കാനും അധികൃതർ നിർദേശിച്ചു. രാജ്യത്തെ ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇത് വിമാന സർവീസുകളെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം വിവിധ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് എത്തുന്നതിന്…
കേരളത്തിൽ ഇത്തവണ ഉത്പാദനം വർധിച്ചെങ്കിലും മധ്യവേനലിൽ മഴ കനത്തതോടെ പൈനാപ്പിളിന്റെ വില കിലോക്ക് 15 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 60 രൂപയുണ്ടായിരുന്ന പൈനാപ്പിളിന് ഒരാഴ്ചയിലധികമായി നാലിലൊന്നു മാത്രമാണ് കർഷകർക്ക് വിലയായി ലഭിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കയറ്റുമതിയിലെ ഇടിവും വിലയിടിവിനുള്ള മറ്റു കാരണങ്ങളാണ്. കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വായ്പയെടുത്തും മറ്റുമായി ലക്ഷങ്ങൾ മുടക്കി ഹെക്ടർ കണക്കിനു ഭൂമിയിൽ കൃഷിയിറക്കിയ മധ്യകേരളത്തിലെ പൈനാപ്പിൾ കർഷകരാണു പ്രതിസന്ധിയിലായത്. കഴിഞ്ഞ വര്ഷം പൈനാപ്പിളിനു വിലയേറിയപ്പോൾ കൃഷിഭൂമിയുടെ പാട്ടത്തുകയിലും വർധനവുണ്ടായി. വിലകുറഞ്ഞപ്പോൾ അതും കർഷകനെ പ്രതിസന്ധിയിലാക്കി. മാമ്പഴ സീസൺ ആരംഭിച്ചതോടെ കയറ്റുമതിക്കാർ ആ വഴിക്കു തിരിഞ്ഞതും പൈനാപ്പിളിന്റെ വിലയിടിവിന് ഒരു കാരണമാണ്. തുച്ഛമായ വിലയിടൽ കാരണം മിക്ക കർഷകരും വിളവെടുത്ത പൈനാപ്പിൾ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ്. വിലക്കുറവ് മുതലെടുത്തു കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പൈനാപ്പിൾ ഉത്പന്ന സംരംഭകർ വാങ്ങാനെത്തിയതോടെ പൈനാപ്പിൾ സംഭരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനായി.…
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തികളിൽ ഉൾപ്പെടെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം ഒന്നിലധികം ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സായുധ സേന 50ലധികം ഡ്രോണുകൾ തകർത്ത് പാക് ആക്രമണ ശ്രമം നിഷ്പ്രഭമാക്കി. എൽ70-എസ്യു23 എംഎം ഗൺസ്, ഷിൽക്ക സിസ്റ്റങ്ങൾ, പ്രത്യേക കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ ആർമി-വ്യോമ പ്രതിരോധ യൂണിറ്റുകൾ പാക് ആക്രമണത്തെ തടുത്തത്. ഉധംപൂർ, സാംബ, ജമ്മു, അഖ്‌നൂർ, നഗ്രോട്ട, പത്താൻകോട്ട് തുടങ്ങിയ പ്രധാന മേഖലകളിൽ ഈ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികൾ കണ്ടെത്തി നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സൈനിക പ്ലാറ്റ്‌ഫോമുകളാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വരുന്ന ഭീഷണികളെ തത്സമയം തിരിച്ചറിയുന്ന സംയോജിത റഡാർ, സെൻസർ നെറ്റ്‌വർക്കുകൾ വഴിയാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏതെന്നു നോക്കാം. 1. എസ്-400: 380 കിലോമീറ്റർ ദൂരപരിധിയുള്ള റഷ്യൻ…