Author: News Desk
കല്യാണം പൊടിപൊടിക്കുക എന്നത് ഇന്ത്യക്കാരുടെ ശീലമാണ്. അതിസമ്പന്നരായിട്ടുള്ളവർ അത്യാഢംബരപൂർവം കല്യാണ മാമാങ്കം തന്നെ നടത്തിക്കളയും. മുമ്പ് അംബാനി കുടുംബത്തിലെ ആഢംബര വിവാഹമൊക്കെ അത്തരത്തിലായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആഢംബരവിവാഹം ഇന്ത്യയിൽ അതിനുമുൻപ് നടന്നിട്ടുണ്ട്. 2016ൽ രാജ്യം നോട്ടുനിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു കർണാടകയിലെ ഖനിരാജാവ് ഗാലി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ വിവാഹം. പാലസ് ഗ്രൗണ്ടിൽ വിജയനഗര കൊട്ടാരത്തിന്റെ മാതൃകയിൽ സെറ്റിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. എൽസിഡി സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുള്ള വിവാഹ ക്ഷണക്കത്തും ഹംപിയുടെ മാതൃകയിലുള്ള വിവാഹ വേദിയുമൊക്കെയായി വിവാഹത്തിനായി മൊത്തം മുടക്കിയതാകട്ടെ 550 കോടി രൂപയും! ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ വേദിയിലും റെഡ്ഡിയുടെ ജന്മനാടായ ബെല്ലാരിയിലുമാണ് ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങൾ നടന്നത്. കല്യാണക്കത്തിനു മാത്രം അഞ്ചു കോടി രൂപ വില വന്നിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊട്ടാര സദൃശമല്ല, കൊട്ടാരം തന്നെയായിരുന്നു ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ 36 ഏക്കറുള്ള വിവാഹ വേദി. ബോളിവുഡിലെ കലാസംവിധായകരാണ് വിജയനഗര സാമ്രാജ്യത്തിലെ കൊട്ടാരത്തിന്റെ…
സ്റ്റൈലും സ്വാഗും ഡയലോഗും കൈമുതലാക്കി ശിവാജി റാവു ഗെയ്ക്വാദ് എന്ന സാക്ഷാൽ രജനീകാന്ത് സിനിമാലോകം അടക്കിഭരിക്കാൻ ആരംഭിച്ചിട്ട് അൻപതു വർഷത്തിലേറെയായി. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ബസ് കണ്ടക്ടറായിരുന്ന ശിവാജിയെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാർ രജനി ആക്കി മാറ്റിയത് മറ്റൊന്നു കൂടിയായിരുന്നു-സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം. കർണ്ണാടക-തമിഴ്നാട് അതിർത്തി ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിൽ ജനിച്ച രജനി ബെംഗളൂരു ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കി. സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിനിമാ മോഹം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അങ്ങനെയാണ് അദ്ദേഹം കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാൽ ബസ് കണ്ടക്ടറാകുന്നത്. ജോലിക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയ രജനി പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ‍്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു. 1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ വേഷങ്ങളായിരുന്നു രജനിക്ക് അധികവും ലഭിച്ചത്. 1980കളിൽ…
‘ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യും’
ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ ബിസിനസ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ ഏറ്റവും കാര്യക്ഷമമായ തുറമുഖമാക്കി മാറ്റുമെന്നും വ്യാപാരികൾക്ക് അവരുടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ സഹായിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കരൺ അദാനി. തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും അടക്കമാണിത്. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിർമാണം ഇപ്പോൾ പൂർത്തിയായി. കാർഗോ ട്രാൻസ്ഷിപ്പ്മെന്റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഏകദേശം 20 മീറ്ററുള്ള സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് അടക്കമുള്ള ഘടകങ്ങൾ വിഴിഞ്ഞത്തിനു ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ വ്യാപാര റൂട്ടുകളിൽ ഒന്നായി ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ…
ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയിലെ സുപ്രധാന നാമമാണ് സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). 2024 സാമ്പത്തിക വർഷത്തിലെ കപ്പൽശാലയുടെ ₹3,650 കോടി വരുമാനത്തിന്റെ പ്രധാന ഭാഗം പ്രതിരോധ കരാറുകളിൽ നിന്നാണ് ലഭിക്കുന്നത്.ഇത് ഭാവിയിലെ വളർച്ചയ്ക്കായുള്ള സിഎസ്എല്ലിന്റെ പ്രവർത്തനത്തിൽ തന്ത്രപരമായ സ്ഥാനം പിടിച്ചിരിക്കുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ കണക്കനുസരിച്ച് ₹19,960 കോടി മൂല്യമുള്ള ഓർഡർ ബുക്ക് ആണ് സിഎസ്എല്ലിന്റേത്. ആരോഗ്യകരമായ ഓർഡർ-ടു-ബിൽ അനുപാതത്തോടെ ശക്തമായ വരുമാന ദൃശ്യപരതയും സിഎസ്എൽ പ്രകടമാക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി വിറ്റുവരവിൽ 56% വർധനവോടെയാണ് ₹3,650 കോടി വരുമാനം ഉണ്ടാക്കിയത്. അറ്റാദായത്തിൽ 243% വർധന രേഖപ്പെടുത്തി ₹810 കോടിയിലെത്തിയതും മികച്ച നേട്ടമാണ്. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഘട്ടത്തിൽ സിഎസ്എൽ വളർച്ചയിൽ മിതത്വം കാണിച്ചു. സിഎസ്എല്ലിന്റെ മൊത്ത വരുമാനം ഈ ഘട്ടത്തിൽ 19 ശതമാനം വർധിച്ചെങ്കിലും കപ്പൽ നിർമ്മാണ രംഗത്തു നിന്നുള്ള വരുമാന വളർച്ചയിൽ മാന്ദ്യം അനുഭവപ്പെട്ടു. ഈ…
ലോകത്തെ മറ്റ് പ്രമുഖ കണ്ടെയിനർ പോർട്ടുകളെ അപേക്ഷിച്ച് ഇന്ത്യ, ട്രാൻഷിപ്മെന്റ് പോർട്ടുകളിൽ വളരെ പിന്നിലാണ്. ഇന്ത്യക്ക് 22 മില്യൺ TEU അതായത് 2 കോടി 20 ലക്ഷം ടിഇയു കണ്ടെയ്നർ കപ്പാസിറ്റിയേ ഇപ്പോഴുള്ളൂ. പക്ഷെ ഷാങ്ഹായി പോർട്ട് മാത്രം എത്രയെന്ന് അറിയുമോ? 50 മില്യൺ TEU ആണ്. അതായത് 5 കോടി ടിഇയു കണ്ടെയ്നർ കപ്പാസിറ്റി. 3 കോടിയോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള നിരവധി പോർട്ടുകൾ ചൈനയ്ക്ക് ഉണ്ട്. മഹാരാഷ്ട്രയിൽ പണി നടക്കുന്ന വാധാവൻ തുറമുഖം (Vadhavan Port) ആകും രാജ്യത്തെ ഏറ്റവും വലിയ തുറമുഖം. 2029-ൽ പണി പൂർത്തിയാകുമ്പോൾ 23 മില്യൺ, അതായത് 2 കോടി 30 ലക്ഷം ടിഇയു കപ്പാസിറ്റിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് ഒരിക്കലും ഡെഡിക്കേറ്റഡായ ഒരു ട്രാൻഷിപ്മെന്റ് ടെർമിനൽ ഉണ്ടായിരുന്നില്ല. മുംബൈയിലേയും മുന്ദ്രയിലേയും പോർട്ടുകളെ ആശ്രയിക്കുകയായിരുന്നു രാജ്യം ഇതുവരെ. ഇന്ത്യയുടെ കിഴക്കൻ തീരത്തിന് ഒരു നല്ല തുറമുഖമില്ലായിരുന്നു. അതുകൊണ്ട് തന്നെ ചരക്ക് നീക്കത്തിന് കൂടുതലായും കൊളംബോ, സിംഗപ്പൂർ…
7500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ വികസന പ്രവർത്തനങ്ങളിലാണ് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL). കുഞ്ഞുങ്ങളുടെ വസ്ത്രനിർമാണത്തിൽ ലോകത്തിലെ തന്നെ മുൻപന്തിയിലുള്ള കെജിഎൽ ഉൽപ്പാദന മേഖല വികസിപ്പിക്കുന്നതിനൊപ്പം ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നിലവിൽ യുഎസ് വിപണിയിൽ അടക്കം സ്വാധീനം സൃഷ്ടിക്കാൻ സാബു ജേക്കബ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയിട്ടുള്ള കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ വികസനത്തിലൂടെ ആ സ്വാധീനം ഇനിയും ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. രണ്ട് പ്രധാന വസ്ത്ര നിർമ്മാണ കേന്ദ്രങ്ങളിലൂടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി കിറ്റെക്സ് ₹3550 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാറങ്കലിൽ 1750 കോടി രൂപ ഈ വർഷത്തോടെ പൂർണമായും നിക്ഷേപിക്കും. രണ്ടാം ഘട്ടമായി ഹൈദരാബാദിൽ 1800 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സിന്റേത്. ഇത് അടുത്ത വർഷം പൂർത്തിയാക്കും. വാറങ്കലിൽ ഇതുവരെ 1550 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ സൗകര്യങ്ങൾ കമ്പനിക്ക് 5000 കോടി രൂപയുടെ വരുമാനം നൽകുന്നതിനൊപ്പം 25000 പേർക്ക് തൊഴിൽ…
ഗൂഗിളിന്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈയെക്കുറിച്ചും അദ്ദേഹത്തിന്റെ വിജയഗാഥയെക്കുറിച്ചും നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറില്ല. അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി പിച്ചൈയേയും പൊതുവിടങ്ങളിൽ അധികം കാണാറില്ല. സുന്ദർ പിച്ചൈയുടെ അവിശ്വസനീയമായ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പിന്തുണ നൽകിയ സ്ത്രീയാണ് അഞ്ജലി. ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നത് സുന്ദർ പിച്ചൈയുടെ കാര്യത്തിൽ സത്യമാണെന്ന് അഞ്ജലിയിലൂടെ വെളിവാകുന്നു. രാജസ്ഥാനിൽ ജനിച്ചു വളർന്ന അഞ്ജലി ഐഐടി ഖോരഗ്പൂരിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. അക്കാലത്താണ് അവർ സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയത്. സുന്ദർ പിച്ചൈയെപ്പോലെ, അഞ്ജലിയും ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ്. അഞ്ജലിയുടെ പിതാവ് ഒലാറാം ഹരിയാനി രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ജീവനക്കാരനായിരുന്നു. 2015 ഓഗസ്റ്റ് 10നാണ് അഞ്ജലിയും സുന്ദർ പിച്ചൈയും വിവാഹിതരായത്. ആഗോളതലത്തിൽ പവർ-കപ്പിൾ ആയിരുന്നിട്ടും, അഞ്ജലിയും സുന്ദർ പിച്ചൈയും തങ്ങളുടെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. കാവ്യ, കിരൺ എന്നിവരാണ് ഇവരുടെ…
യോഗ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കുവൈത്ത് യോഗാ പരിശീലകയും രാജകുടുംബാംഗവുമായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിക്കുന്ന ആദ്യ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്. മികച്ച യോഗാഭ്യാസിയായ ഷെയ്ഖ അലി കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മ ഫോർ യോഗ എഡ്യൂക്കേഷൻ സ്ഥാപകയാണ്. സാംസ്കാരിക വിടവുകൾ നികത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമായി പ്രവർത്തിക്കുന്ന ഷെയ്ഖ അലിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് രാഷ്ട്രപതി ഭവൻ എക്‌സിൽ പങ്കിട്ട പോസ്റ്റിൽ വിശേഷിപ്പിക്കുന്നു. 2001ലാണ് ഷെയ്ഖ അലി തന്റെ യോഗ യാത്ര ആരംഭിച്ചത്. 2014ൽ അവർ ദാരാത്മ യോഗ സ്റ്റുഡിയോ സ്ഥാപിച്ചു. “ദാരാത്മ” എന്ന പേര് അറബി പദമായ “ദാർ” (വീട്) എന്നതിനെ സംസ്കൃത പദമായ “ആത്മ” (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. യോഗയ്ക്കുവേണ്ടി മാത്രമല്ല, മാനുഷിക പ്രവർത്തനങ്ങൾക്കു…
ടാക്‌സികൾ വാടകയ്ക്ക് ലഭ്യമാക്കുന്ന കേരള ഗവൺമെന്റ് പിന്തുണയുളള മൊബൈൽ ആപ്പായ ‘കേരള സവാരി’ പുതിയ രൂപത്തിൽ. ബെംഗളൂരുവിലെ ജനപ്രിയ ആപ്പ് ‘നമ്മ യാത്രി’ പിന്തുണയോടെയാണ് കേരള സവാരിയെന്ന റൈഡ് ഹെയ്ലിങ് ആപ്പ് പരിഷ്‌കരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചു. ഗതാഗത, തൊഴിൽ വകുപ്പുകളുടെ പിന്തുണയോടെ എത്തിയിരിക്കുന്ന ‘കേരള സവാരി’ ആപ്പ് ഊബർ, ഒല തുടങ്ങിയ സമാന ആപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് സേവനത്തിന് ഈടാക്കുക. ഇതോടെ കേരള സവാരി ഈ വമ്പൻ ആപ്പുകൾക്ക് വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ. ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാർ സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രം നൽകിയാൽ മതി. ഡ്രൈവർമാരിൽ നിന്ന് കമ്മീഷനും ‘കേരള സവാരി’ ഈടാക്കുന്നില്ല. എന്നുവെച്ചാൽ നിരക്കിന്റെ മുഴുവൻ തുകയും ഡ്രൈവർമാർക്ക് ലഭിക്കും. ഇക്കാരണം കൊണ്ടുതന്നെ ഐഎൻടിയുസി, സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ പിന്തുണയും ആപ്പിനുണ്ട്. മറ്റ് റൈഡ് ഹെയ്ലിങ് ആപ്പുകൾ 30 ശതമാനം വരെ കമ്മീഷൻ ഡ്രൈവർമാരിൽ നിന്ന്…
സോളാർ ഉത്പന്ന നിർമ്മാതാക്കളായ കരംതാര എഞ്ചിനീയറിംഗ് (Karamtara Engineering) ഐപിഓയ്ക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ ഐപിഒ പ്രവേശനം വിപണി നിരീക്ഷകർക്കൊപ്പം ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും ഉറ്റുനോക്കുകയാണ്. കാരണം ആമിർ ഖാൻ, രൺബീർ കപൂർ, കരൺ ജോഹർ തുടങ്ങിയ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളായ രോഹിത ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയവരും വരാനിരിക്കുന്ന പബ്ലിക് ഇഷ്യുവിനായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് കമ്പനിയെ പിന്തുണച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ഐപിഒ വഴി 1750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഇഷ്യു വഴി 1350 കോടി രൂപയും ഒഎഫ്‌എസ് വഴി 400 കോടി രൂപയും ഉൾപ്പെടെയാണിത്. 1996 സ്ഥാപിച്ച കമ്പനി പ്രവർത്തനം ആരംഭിച്ചത് 1998 മുതൽക്കാണ്. തൻവീർ സിങ് പ്രൊമോട്ടർ ആയുള്ള കമ്പനിയുടെ സിഇഒ സുനിൽ കുമാർ റുസ്താഗിയാണ്. Karamtara Engineering is launching a ₹1750 crore IPO with backing from Bollywood and cricket stars including Aamir Khan Ranbir…