Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
ഹരിയായനയിലെ അംബാല എയർബേസിൽ നിന്ന് റഫേൽ യുദ്ധവിമാനത്തിൽ ഇൻഡ്യൻ സൈന്യത്തിന്റെ സുപ്രീം കമാന്ററായ ദ്രൗപതി മുർമു കുതിച്ചപ്പോൾ മറ്റൊരു വനിത കൂടി ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. വിംഗ് കമാന്റർ ശിവാംഗി സിംഗ്! ഇന്ത്യയുടെ ആദ്യത്തെ വനിതാ റഫാൽ പൈലറ്റ്. ഇന്ത്യൻ വ്യോമസേനയിൽ നാലായിരത്തോളം പൈലറ്റുമാരുണ്ട്, അവരിൽ പക്ഷേ റഫാൽ പറത്താൻ ആദ്യം പരിശീലനം കിട്ടിയ വനിത ശിവാംഗി മാത്രം. ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എന്തിനും തയ്യാറായി നിൽക്കുന്ന ഇന്ത്യയുടെ സൂപ്പർ വ്യോമാക്രമണ ടീമായ ഗോൾഡൺ ആരോസ് സ്ക്വാഡ്രൺ (Golden Arrows Squadron) അംഗമാണ് ശിവാംഗി സിംഗ്. ഈ ശിവാംഗിയെ ആണ് സിന്ദൂർ ഓപ്പറേഷനിടെ ഫ്ലൈറ്റ് വെടിവെച്ചിട്ട് പിടിച്ചുവെന്നും തടവിലാക്കിയെന്നും പാകിസ്ഥാൻ പ്രചരിപ്പിച്ചത്! അതേ ശിവാംഗി തന്നെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ പട്ടാള ക്യാമ്പുകളെ നിമിഷനേരം കൊണ്ട് ചാമ്പലാക്കി തിരിച്ചെത്തിയ അതേ റഫാൽ ഫ്ലൈറ്റിൽ, രാഷ്ട്രപതിയേയും കൊണ്ട് പറന്നത് യാദൃശ്ചികമല്ല, പാകിസ്ഥാന് കൊടുത്ത ഇരട്ട പ്രഹരമായിരുന്നു! 15,000 അടി മുകളിൽ,…
ഇന്ന് യാത്രാ-ട്രെയിനുകളിൽ 100% ബയോ-ടൊയ്ലറ്റുകൾ ആയിരിക്കുന്നു. സ്വച്ഛ് റെയിൽ, സ്വച്ഛ് ഭാരത് – ലോകത്തെ ഏറ്റവും വലിയ ശുചിത്വ മിഷനുകളിൽ ഒന്നായിമാറി! റെയിൽവേയുടെ ബയോ-ടൊയ്ലറ്റിലേക്കുള്ള മാറ്റം, ഇന്ത്യൻ ട്രെയിനുകൾ മനുഷ്യ വിസർജ്യം വിതറുന്ന വാഹനമാണെന്ന് കളിയാക്കിയ ലോകത്തെ അമ്പരപ്പിച്ചു. ഇന്ത്യയിലെ തീവണ്ടികളിലാകെ രണ്ടര ലക്ഷത്തോളം ബയോ ടൊയ്ലറ്റുകൾ വെച്ചുകൊണ്ടാണ് ആ യജ്ഞം പൂര്ത്തീകരിച്ചത്. സാങ്കേതിക സഹായം റെയിൽവേയ്ക്ക് നൽകിയതാകട്ടെ, ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനും. ഇന്ത്യൻ റെയിൽവേ യാത്രക്കാരന് ദുരിതവും കഷ്ടപ്പാടും നൽകിയ ഭൂതകാലത്ത് നിന്ന്, ലോകത്തെ ഏറ്റവും സാങ്കേതിക തികവുളളതും പ്രൊഫഷണലുമായ റെയിൽ നെറ്റ് വർക്കായത് എങ്ങനെയാണ്? കഴിഞ്ഞ പത്ത് വർഷത്തിനിടെ 30,000-ത്തിലധികം കിലോമീറ്റർ പുതിയ റണ്ണിംഗ് ട്രാക്ക് നിർമ്മിച്ചിട്ടു ഇന്ത്യൻ റെയിൽവേ. ഇത് ജർമ്മനിയുടെ ആകെ റെയിൽ നെറ്റ് വർക്കിന് തുല്യമാണെന്ന് ഓർക്കണം. 46,000 കിലോമീറ്ററുകളിൽ അധികം വൈദ്യുതീകരിച്ചു. ഓരോ വർഷവും 7000-ത്തിലധികം കോച്ചുകൾ നിർമ്മിക്കുന്നു. 2019-ഓടെ ആളില്ലാത്ത ലെവൽ ക്രോസുകൾ എല്ലാം നീക്കം ചെയ്തു. റെയിൽവേ…
ഇന്ത്യയിൽ മാത്രം 100 കോടിക്കടുത്ത് ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. അതായത് അമേരിക്കയിലേയും യൂറോപ്പിലേയും ഡിജറ്റൽ യൂസേഴ്സിനെ ഒന്നിച്ച് കൂട്ടിയാൽ അതിന്റേയും മുകളിൽ നിൽക്കും ഇന്നത്തെ ഇന്ത്യയുടെ ഓൺലൈൻ കൺസ്യൂമർ ബെയ്സ്. ഇന്ത്യയിലെ ഏത് പ്രൊഡകറ്റിനും സർവ്വീസിനും നേരെ ഡിജിറ്റലി കണക്റ്റ് ചെയ്യാനാകുക ഈ 100 കോടി പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്കാണ്. അപ്പോൾ ലോകം മുഴുവൻ പറന്ന് നടന്ന് വിൽക്കാൻ പറ്റുന്ന പ്രോഡക്റ്റുകളും സർവ്വീസുകളും നിർമ്മിക്കാൻ നമുക്ക് പറ്റിയാലോ? പേമെന്റ് സ്വീകരിക്കാൻ കേവലം ഇന്ന് ഒരു ക്യു ആർ കോഡ് മതി. നിങ്ങളുെട പ്രോഡക്റ്റ് ഏത് കോണിലുമുള്ള കസ്റ്റമറിലെത്തിക്കാനും പേമെന്റ് വാങ്ങാനും ഡിജിറ്റൽ സാധ്യത ഇങ്ങനെ തുറന്ന് കിടക്കുമ്പോൾ, ഇക്കാലത്ത് ആർക്കാണ് ഒരു സംരംഭം തുടങ്ങാൻ തടസ്സമുള്ളത്? ഈ രാജ്യത്ത് പിറന്ന്, ഈ രാജ്യത്ത് വളർന്ന്, രാജ്യമാകമാനം കസ്റ്റമേഴ്സിനെ ബിൽഡ് ചെയ്യുന്ന സെരോദ പോലെ, ഒല പോലെ, സൊമാറ്റോ പോലെ… തീർന്നില്ല.. സെപ്റ്റോയുടെ കോ-ഫൗണ്ടർ 4500 കോടിയുടെ ആസ്തിയുള്ള കൈവല്യ വോറ, 1300 കോടിയോളം…
ഇന്ത്യയ്ക്ക് അമേരിക്കയെപോലെ വൻവികസിത രാജ്യം ആകാനാകുമോ? ആകും. നമ്മുടെ ടാലന്റിനെ ഉപയോഗിക്കാൻ പറ്റിയ റിയൽ ടൂൾ ദാ, ഈ മണ്ണിൽ ഒരുക്കിയിടാനായാൽ. പുതിയ മെസ്സേജിംഗ് ആപ്പ് വന്നു! ശ്രീധർ വെമ്പുവിന്റെ ഭാഷയിൽ ‘Made in India, made for the world!’ അതാണ് അരട്ടൈ എന്ന ഇന്ത്യൻ മെസ്സേജിംഗ് ആപ്പ്. ക്ലിയറായി പറഞ്ഞാൽ സായിപ്പിന്റെ വാട്ട്സ്ആപ്പിനുള്ള ഇന്ത്യയുടെ ബദൽ. ഇവിടെ നമ്മൾ ഡീൽ ചെയ്യുന്നത് ഒരിന്റ്യൻ കോർപ്പറേറ്റിനോടാണ്. പേരും മുഖവും പരിചിതമായ ഈ നാട്ടിലെ നിയമങ്ങളിൽ പണിതുയർത്തിയ ഒരു ബില്യൺ ഡോളർ കമ്പനിയോടാണ്. ഒരു മെസ്സേജിംഗ് ആപ്പും കൊണ്ട് പ്രത്യക്ഷപെട്ടിരിക്കുകയല്ല അരാട്ടൈയ്. ഗൂഗിൾ തുടങ്ങുന്നതിനും 2 വർഷം മുന്നേ തുടങ്ങി, കോർ ബിസിനസ്സ് കമ്പനികൾക്ക് ആവശ്യമായ ഫിനാൻഷ്യൽ ടൂളുകളും, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളും ലോകമാകമാനമുള്ള ലക്ഷക്കണക്കിന് ബിസിനസസ് ക്ലയിന്റ്സിന് നൽകുന്ന കോർപ്പറേറ്റാണ് സോഹോ. ആ സോഹോയുടെ കൈപിടിച്ച് വരുന്ന അരട്ടയ്! അങ്ങനെ ഇന്ത്യക്കാരന്റെ പ്രതീകമാകുന്നു. 29 വർഷമായി ലോകമാകെ 150…
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് അതായത് 2010-ൽ തൊഴിലുറപ്പിന് പോകുമ്പോ കിട്ടിയിരുന്നത് പ്രതിദിനം125 രൂപയായിരുന്നു. അന്ന് അരിക്ക് ഒരു കിലോയ്ക്ക് ആവറേജ് 20 രൂപയായിരുന്നു വില. 2013 ആയപ്പോഴേക്ക് അരിവില ഏകദേശം 35 രൂപയോളമായി. 3 വർഷം കൊണ്ട് കൂടിയത് 15 രൂപയ്ക്കടുത്ത്. അന്ന് ഇൻഫ്ലേഷൻ അതായത് പണപ്പെരുപ്പം എത്രയായിരുന്നെന്നോ 11 ശതമാനത്തോളം. G-20 രാജ്യങ്ങളിലെ ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യമായിരുന്നു ഇന്ത്യ അന്ന്. കേവലം 10 വർഷം കഴിഞ്ഞു, 2023-ൽ നമ്മുടെ രാജ്യത്തിന്റെ പണപ്പെരുപ്പം എത്രയെന്ന് അറിയാമോ, 5.4%. ഇന്ന് അതായത് 2025-ൽ ജപ്പാനെക്കാൾ യു.കെ-യെക്കാൾ, അമേരിക്കയെക്കാൾ പണപ്പെരുപ്പത്തിൽ താഴെയാണ് ഇന്ത്യ. ലോകത്തെ വൻശക്തികളുടെ നിരയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കിലേക്ക് 10-12 വർഷം കൊണ്ട് ഒരു രാജ്യം എത്തിയത് എങ്ങനെയാണ്? അതും അതിനിടയിൽ കോവിഡെന്ന മഹാമാരിയും നോട്ട് നിരോധനവും ജിഎസ്ടിയും ഒക്കെ വന്നിട്ടും? ഇന്ന് തൊഴിലുറപ്പിന് ഒരു ദിവസം കിട്ടുന്നത് 350 രൂപയ്ക്ക് മുകളിൽ. 15 വർഷം കൊണ്ട് 200 രൂപയിലധികം…
1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്! പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്! 1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ്…
ഇന്ത്യയിലെ ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ 85% UPI ആയിരിക്കുന്നു. കുറച്ച് സമ്പന്നരുടെ മാത്രമായി ഇന്ത്യ ചുരുങ്ങിയേ എന്ന നിലവിളിയുടെ മറുപടിയാണ് ഈ 25 ലക്ഷം കോടി രൂപ. കരുത്താർജ്ജിക്കുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സംഭാവന കൂടിയാണ്, ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിലൂടെ തെളിഞ്ഞത്. കൈമറിഞ്ഞത് ആകട്ടെ 25 ലക്ഷം കോടി രൂപയും. സ്റ്റാർട്ടപ്പുകളുടേയും, എംഎസ്.എം.ഇ.കളുടേയും സംരംഭകരുടേയും മാസശമ്പളക്കാരുടേയും ദിവസവേതനക്കാരുടേയും അക്കൗണ്ടിലെ പണത്തിന്റെ ബലമായ 25 ലക്ഷം കോടി രൂപ! കാരണം ഇന്ത്യയുടെ വികസം യഥാർത്ഥമാണ്. വളർച്ച കേവലാസ്തിത്വമുള്ളതാണ്. അമേരിക്കയോ, ജപ്പാനോ, ചൈനയോ മറ്റേതു രാജ്യമോ ആകട്ടെ, അവരൊക്കെ ഇത്തരമൊരു ശക്തമായ, വികേന്ദ്രീകരിക്കപ്പെട്ട ഒരു UPI ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. UPI വഴി പണമയ്ക്കാവുന്ന ഇന്റർഫെയ്സ് അവതരിപ്പിച്ചപ്പോ, നമ്മുടെ തന്നെ ആൾക്കാർ അതിനെ കളിയാക്കിയതും പുശ്ചിച്ചതും ഓർമ്മയുണ്ടോ? കാളവണ്ടിയുഗത്തിലെ ഇന്ത്യയ്ക്ക് എന്ത് ഡിജിറ്റൽ പേമെന്റ് എന്ന്? ഇന്ന് യുപി-യിലേയോ, ബീഹാറിലേയോ…
ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴിഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും തയ്യാറായി നിൽക്കുമ്പോ, കുടുംബശ്രീ യൂണിറ്റുകൾ പോലെ സക്രിയമായ സംരംഭക യൂണിറ്റുകൾ ഇവിടെയുള്ളപ്പോ, എന്തുകൊണ്ട് എക്സോറ്റിക് ഫ്ലവർ എക്സ്പോർട്ട് പോലെയുള്ള അനവധിനിരവധി പണം വരുന്ന സാധ്യതകൾ നമുക്ക് ശ്രമിച്ചൂടേ? അങ്ങനെ ചെയ്താൽ എത്ര ലക്ഷം രൂപയായിരിക്കും മാസമാസം കേരളത്തിലെത്തുക? നൂറ്റാണ്ടുകളായി തുറമുഖത്തിന്റെ വീരചരിതമുള്ള എത്രയോ അഴിമുഖങ്ങൾ രാജ്യത്തുണ്ട്. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, മദ്രാസ് തുറമുഖങ്ങൾ പോലെ.. എന്തിന് നമ്മുടെ കൊച്ചി തുറമുഖം നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞതാണ്. പക്ഷെ, 2024 ഡിസംബറിൽ ഒഫീഷ്യലി കമ്മീഷൻ ചെയ്ത വിഴിഞ്ഞത്തിന് ഈ പറഞ്ഞ പോർട്ടുകൾക്കൊന്നുമില്ലാത്ത, അപൂർവ്വമായ, ഒരു യുണീഖായ, പ്രാധാന്യമുണ്ട്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളുമായും കണക്റ്റഡായി കിടക്കുകയാണ് വിഴിഞ്ഞം. ഇന്ത്യയുടെ ആകെ സമുദ്രാശ്രിത എക്കോണമിയെ തിരുത്തിയെഴുതാൻ കെൽപ്പുള്ള വിഴിഞ്ഞം. ധാതു നിക്ഷേപമോ , ഖനനമോ, റോമെറ്റീരിയൽ പ്രൊഡക്ഷനോ…
യൂണികോൺ വാല്യുവേഷന്റെ പ്രൗഢിയും, മിനുങ്ങുന്ന ഇന്റീരിയറുകളുള്ള ഓഫീസുകളും വെഞ്ച്വർ ക്യാപിറ്റൽ ഗ്ലാമറും ഒക്കെയുള്ള ഇക്കാലത്ത്, ശ്രീധർ വെമ്പു ഒരു റെയർ ബ്രീഡാണ്. ഒരു ടെക് ഫൗണ്ടറുടെ കഥയല്ല ശ്രീധർ വെമ്പുവിന്റേത്, കാലം കേട്ട് പഴകിയ വിജയ കഥകളെ വെല്ലുവിളിച്ച കഥയാണ് ആ മനുഷ്യന്റേത്. ലോക്കൽ എന്ന വാക്കിന്, ഡിക്ഷണറിയിൽ പുതിയ അർത്ഥം എഴുതിയ കോർപ്പറേറ്റ് കഥയാണ് അത്. ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകയുണ്ടാക്കിയ മൃദുഭാഷിയായ ഒരു സംരംഭക സന്യാസിയുടെ കഥയാണത്! തഞ്ചാവൂരിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി പിറന്നതാണ് വെമ്പു. സാമ്പത്തികമായി അത്ര ശക്തിയിൽ ആയിരുന്നില്ല കുടുംബം, പക്ഷെ തീവ്രമായ പരിശ്രമത്തിലും, ലാളിത്യത്തിലും ജീവിതമൂല്യത്തിലും മുന്നിൽ നിന്ന്, സമ്പത്തിലെ കുറവ് പരിഹരിക്കാൻ കുട്ടിക്കാലം മുതലേ വെമ്പു ശ്രമിച്ചു. പഠനകാലം മുതലേ മാത്തമാറ്റിക്സിൽ മിടുക്കനായിരുന്നു. മദ്രാസ് IIT-യിൽ നിന്ന് ഗ്രാജുവേഷൻ കഴിഞ്ഞ്, മാർക്കിന്റെ ബലത്തിൽ ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ എത്തി മാസ്റ്റേഴ്സും പിച്ച്ഡിയും എടുത്തു. എഞ്ചിനീയറിംഗിൽ മികവുള്ള വെമ്പുവിന് ലോകത്തെ…
കേരള സ്റ്റാർട്ടപ് മിഷൻ എന്ന ബ്രാൻഡിൽ നമ്മുടെ സംസ്ഥാനം നവസംരംഭക വിപ്ലവം കുറിച്ചിട്ട് ഇപ്പോൾ 10 വർഷം ആകുന്നു. 170 കോടി ഡോളറിന്റെ വാല്യുവേഷനിലാണ് കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോസിസ്റ്റം ഇന്ന്. അതായത് ഏതാണ്ട് 14,000 കോടി രൂപയുടെ മൂല്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തുടങ്ങിവെച്ച വിപ്ലവകരമായ മുന്നേറ്റം, പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷം കൊണ്ട് വളർന്ന് തളിർത്ത് വിജയസംരംഭമായി മാറിയിരിക്കുന്നു. അതിന് പിന്നിൽ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു നേതൃത്വം ഉണ്ടായിട്ടുണ്ട്! കേരള സ്റ്റാർട്ടപ് മിഷൻ, UBI Global റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച പബ്ളിക് ബിസിനസ്സ് ഇൻകുബേറ്ററുകളിൽ ഒന്നായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ DPIIT റാങ്കിംഗിൽ മികച്ച സ്റ്റാർട്ടപ്പ് സംവിധാനങ്ങളിൽ കേരളം മൂന്ന് തവണ ഒന്നാമതായിരിക്കുന്നു. ലോകത്തെ മികച്ച 5 പബ്ലിക്ക്-പ്രൈവറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റേഴ്സിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല.മികച്ച ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ നേടിയെടുത്ത ഒന്നാണ്. വർഷം 2012 തിരുവനന്തപുരത്തെ ഭരണസിരാ…
