Author: Nisha Krishnan
Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.
ഇന്ത്യയുടെ വിദേശനയ ചരിത്രത്തിൽ ഇറാനുമായുള്ള ബന്ധത്തിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യ ഇറാനെ പിന്തുണച്ചു. എന്നാൽ 2014-ഓടെ ഈ പിന്തുണയുടെ സ്വഭാവത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. 2014-ന് മുൻപ്, എണ്ണയാൽ നയിക്കപ്പെട്ട സാമ്പത്തിക ജീവനാഡിയായിരുന്നു ഇറാന് ഇന്ത്യ. ഒരുതരത്തിൽ ATM പോലെ. 2014-ന് മുൻപുള്ള കാലഘട്ടത്തെ “ഹൈ വോളിയം – ലോ സ്ട്രാറ്റജി” കാലഘട്ടം എന്ന് വിളിക്കാം. കാരണം അക്കാലത്ത് ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം 2.2 ലക്ഷം മുതൽ 4 ലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യ ഇറാൻ്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. 2013-14 കാലഘട്ടത്തിൽ മാത്രം ഏകദേശം 11 ദശലക്ഷം ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകരാതെ പിടിച്ചുനിർത്തിയത് ഇന്ത്യ നൽകിയ ഈ വൻതുകകളാണ്. എന്നാൽ ഇന്ത്യ യഥാർത്ഥ കളി തുടങ്ങിയത് ഛബഹാർ തുറമുഖത്തിലൂടെ ആയിരുന്നു. ഇറാൻ്റെ…
കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഗ്യാസ് ഹബ്ബുകളിലൊന്നായ ഖത്തറിലെ ഗ്യാസ് ഫീൽഡുകളിൽ ഇറാൻ ആക്രമിക്കുമ്പോൾ ലോകരാജ്യങ്ങളുടെ മുഴുവൻ പ്രകൃതി വാതക ശൃംഖലയെയയാണ് അത് ഗുരുതരമായി ബാധിക്കുന്നത്. പ്രത്യേകിച്ച് ആഭ്യന്തര ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലെ ഒരു രാജ്യത്തെ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ 20 ശതമാനത്തോളം ഖത്തറിൽ നിന്നാണ്. ഇന്ന് 189 മില്യൺ മെട്രിക് ക്യുബിക് മീറ്റർ പ്രകൃതി വാതകം പ്രതി ദിനം നമുക്ക് ആവശ്യമുണ്ട്. ഒരു രാജ്യത്തെ പ്രത്യേകമായി ആശ്രയിക്കാതെ പലസോഴ്സുകളിൽ നിന്ന് LNG-യും ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴത്തെ യുദ്ധം ഇതുപോലെ തുടർന്നാൽ അത് നമുക്ക് അൽപം റിസ്ക്ക് തന്നെയാണ്. ഓരോരോ മേഖലകളേയും പ്രത്യേകം എടുത്ത് എനർജി റിക്വയർമെന്റ് പഠിച്ച്, വിപുലവും വിശാലവുമായ എനർജി പ്ലാനിംഗ് ഇന്ത്യ നടത്താൻ തുടങ്ങിയിട്ട് 10-12 വർഷങ്ങളാകുന്നു. അതിന്റെ പ്രതിഫലനവും റിസൾട്ടും നമുക്ക് വന്ന് തുടങ്ങിക്കഴിഞ്ഞു. പണ്ട് പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നതും പാതി…
വാചകക്കസർത്തുകളേക്കാൾ പ്രവൃത്തിക്കും സ്ട്രാറ്റജിക് ചാനലുകൾ വഴി നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്കുമാണ് ഇന്ത്യ മുൻഗണന നൽകുന്നത്. രാജ്യങ്ങളുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സമാധാനം എന്നിവയിൽ ഊന്നിയുള്ള ഇന്ത്യയുടെ നിലപാടിന് മുമ്പെന്നത്തേക്കാളും ഇന്ന് സ്വീകാര്യത കിട്ടുന്നു. വൈകാരികമായ പ്രതികരണങ്ങൾ ഒഴിവാക്കി ഭാവിയിലെ നയതന്ത്ര നീക്കങ്ങൾക്കുള്ള വാതിലുകൾ തുറന്നിടുകയാണ് ഇന്ത്യ ചെയ്യുന്നത്. അതുകൊണ്ടാണ് വാഷിംഗ്ടൺ, ഇസ്രായേൽ, ടെഹ്‌റാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവരുമായി ഒരേ സമയം നല്ല ബന്ധം ഇന്ത്യയ്ക്ക് നിലനിർത്താൻ ആകുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും എല്ലാ പക്ഷങ്ങളുമായും സംസാരിക്കാനുള്ള ‘ആക്സസ്’ ഇന്ത്യയ്ക്കുണ്ട്. ഈ ആക്സസ് തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയുടെ സ്വാധീനശക്തി. അതുതന്നെയാണ് ഇന്ത്യയുടെ ഒരു ഫോൺകോളിന് ഇറാൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് അറബ് നേതാവ് ഹുസൈൻ ഹസൻ മിർസ അൽ സയീജ് പറഞ്ഞത്. ഒരു രാജ്യത്തെ മാത്രം പ്രീതിപ്പെടുത്തും വിധം വിദേശ നയതന്ത്രത്തെ കെട്ടിയിട്ടില്ല എന്നതാണ് ഇന്ത്യൻ വിദേശകാര്യ നയത്തിന്റെ വിജയം. ഇസ്രേയലുമായി ആയുധ ഡീൽ നടത്തുന്ന ഇന്ത്യയാണ് ഇറാനിയൻ കപ്പലായ IRIS ലാവന് കൊച്ചി…
നാച്ചുറൽസ് അവരുടെ ആദ്യ സലൂൺ ചെന്നെയിൽ തുടങ്ങുമ്പോൾ മൾട്ടിനാഷണൽ കോംഗ്ലമറേറ്റിന്റെ ഉടമസ്ഥതയിലുള്ള ലാക്മേയ്ക്ക് 130 സലൂണുകൾ രാജ്യമാകമാനം ഉണ്ടായിരുന്നു. അപ്പോഴൊക്കെ കുമരവേലും വീണയും ആ ബ്രാൻഡിനെ കണ്ട് അത്ഭുതം കൂറി. ഇന്ന് നാച്ചുറൽസിന്റെ ഫ്രാഞ്ചൈസികളുടെ പകുതി മാത്രമാണ് ലാക്മേ എന്ന ബ്രാൻഡ്. പത്തിൽ നിന്ന് നൂറിലേക്കും, ഇരുനൂറിലേക്കും പിന്നെ ആയിരത്തിനടുത്തേക്കും നാച്ചുറൽസ്, ഫ്രാഞ്ചൈസികളായി വളർന്നത് കുമരവേലിന്റെ ബുദ്ധിയും ബിസിനസ്സ് അക്യുെമനും കൊണ്ടാണ്. സലൂൺ മേഖല ഇന്ന് കേരളത്തിൽ മാത്രം 5000 കോടി റവന്യൂ ജനറേറ്റ് ചെയ്യുന്ന ഇൻഡസട്രിയാണ്. 2033-ൽ 9000 കോടിക്ക് മുകളിൽ കേരളത്തിൽ മാത്രം സലൂൺ ആന്റ് ഗ്രൂമിംഗ് ഇൻഡസ്ട്രി മാറും എന്നാണ് കണക്കുകൾ പറയുന്നത്. ഈ മേഖല ഇങ്ങനെ വളരുമെന്ന് 25 വർഷം മുമ്പ് കാണാനായി എന്നതാണ് കുമരവേലിന്റെ സംരംഭക ബുദ്ധി! വേണമെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കോംഗ്ലമറേറ്റിന് വൻതുക പറഞ്ഞ് നാച്ചുറൽസിനെ വിൽക്കാമായിരുന്നു. പക്ഷെ കുമരവേലും വീണയും കണ്ടത്, കൂടെ നിൽക്കുന്ന ഫ്രാഞ്ചൈസി ഉടമകളായ സംരംഭകരെയാണ്,…
വളരെ പക്വതയോടെ, ബഹളങ്ങളില്ലാതെ കേരളം ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷന് വിധേയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന, പതിറ്റാണ്ടുകളായി അനുഭവിച്ച ദുരിതത്തിന് അറുതി വരുത്തുന്ന ഒരു മാറ്റം. അതാണ് കെ-സ്മാർട്ട്! Kerala Solutions for Managing Administrative Reformation and Transformation. കേരളത്തിന്റെ എന്നല്ല, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ലോക്കൽ സെൽഫ് ഗവൺമെന്റ് സർവ്വീസുകളെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് വന്നിരിക്കുന്നു. പഞ്ചായത്ത് ഓഫീസ്, മുനിസിപ്പാലിറ്റി തുടങ്ങിയുള്ള എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുമായി ലഭിക്കേണ്ട എണ്ണൂറോളം സർവ്വീസുകളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ മലയാളിക്ക് എവിടെ നിന്നും അപേക്ഷിക്കാം, മിനുറ്റുകൾക്കുള്ളിൽ, അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സർട്ടിഫിക്കേറ്റ് ഡൗൺലോഡ് ചെയ്യാം. ഡിജ്റ്റലൈസേഷന്റെ പവർ! ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, മാര്യേജ് രജിസ്ട്രേഷൻ, ബിൽഡിംഗ് പെർമിറ്റ്, പ്രോപ്പർട്ടി ടാക്സ് പേമെന്റ്, ട്രേഡ് ലൈസൻസുകൾ, പെൻഷൻ അപേക്ഷകൾ, ഓണർഷിപ് സർട്ടിഫിക്കറ്റ്, ബിൽഡിംഗ് നമ്പർ അങ്ങനെ എല്ലാം ഇന്ന് K-SMART വഴി ലഭിക്കും. നേരത്തേ പൊടിപിടിച്ച ഫയലുകൾ ടേബിളുകളിൽ നിന്ന് ടേബിളുകളിലേക്ക് ഒച്ചിഴയുന്ന വേഗതയിൽ…
ടാറ്റ ഗ്രൂപ്പും ചാറ്റ് ജിപിടി-യുടെ ഓപ്പൺഎഐയും (OpenAI) തമ്മിൽ ചരിത്രപരമായ പങ്കാളിത്തത്തിന് ഡൽഹി സാക്ഷിയായത്. ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റാൻ ശേഷിയുണ്ട്- പുതിയ ടാറ്റ-ഓപ്പൺ എഐ സഹകരണത്തിന്. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാനും ഈ പ്രഖ്യാപനം നടത്തുമ്പോൾ അത് രണ്ട് കോർപ്പറേറ്റുകളുടെ ടെക്നോളജി ഡീലല്ല, പകരം വിപ്ലവകരമായ ഒരു പുതിയ എഐ സിസ്റ്റത്തിന്റെ കല്ലിടൽ ചടങ്ങായി വേണം കാണാൻ. കാരണം ടാറ്റയാണ് പങ്കാളി. ധാരണപ്രകാരം ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ഗിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും അവയുടെ പ്രവർത്തനത്തിനും ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും. ഈ ഡീലിന്റെ മാത്രം അർത്ഥം എന്താണെന്ന് അറിയാമോ? പറയാം.. സാധാരണക്കാരന്റെ ജീവിതത്തെിലേക്ക് എഐ വളരെ എളുപ്പത്തിൽ കടന്നുകയറും. കാരണം ഇന്ത്യയ്ക്കുള്ളിൽ തന്നെ…
രാജ്യത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 114 റഫേയ്ൽ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത് ഉൾപ്പെടെ നിർണ്ണായകമായ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട്. മൂന്നേകാൽ ലക്ഷം കോടിയുടെ ഡീൽ. ലക്ഷ്യമിടുന്നത് 18 റഫേയ്ൽ ജെറ്റുകൾ ഉടൻ ആകാശ ദൗത്യങ്ങൾക്ക് ഉപയോഗിക്കാനാകും വിധം ഫ്ലൈ എവേ കണ്ടീഷനിൽ ദസോ ഏവിയേഷൻ നൽകും. ബാക്കി തൊണ്ണൂറോളം ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി government-to-government എഗ്രിമെന്റാണ് കേന്ദ്രം ഈ ആയുധ ഇടപാടിലും പിന്തുടരുന്നത്. വേഗത്തിലും സുതാര്യമായും കരാർ യാഥാർത്ഥ്യമാക്കാൻ government-to-government എഗ്രിമെന്റുകൾക്ക് കഴിയും. ടെക്നോളജി ട്രാൻസ്ഫർ, മെയ്ക്ക് ഇൻ ഇൻഡ്യ-യുടെ ഭാഗമായി ആഭ്യന്തര നിർമ്മാണം തുടങ്ങിയ നേരിട്ട് പറഞ്ഞ് ഉറപ്പിക്കാനാകുന്നത് government-to-government ഡീലുകാരണമാണ്. ഇന്ത്യയിൽ റഫേയ്ൽ നിർമ്മിക്കുമ്പോൾ അതിന്റെ 60% കംപോണന്റുകളും ഇൻഡ്യൻ ആയിരിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. അങ്ങനെ 2035ഓടെ 114 റഫേയ്ൽ ഇന്ത്യൻ ആകാശത്തിന്റെ അധിപതിയാകും. അടുത്ത 10 വർഷം കൊണ്ട് മാത്രമേ ഡെലിവറി…
ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25% പിഴ നികുതി പിൻവലിക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇന്ത്യൻ ടെക്സ്റ്റൽസ്, അപ്പാരൽ, സീഫുഡ്. ജ്വല്ലറി തുടങ്ങിവയ്ക്ക് ചുമത്തിയിരുന്ന 50% നികുതി 18% ആയി കുറഞ്ഞു. ഇന്ററിം ഫ്രെയിംവർക്ക് എഗ്രിമെന്റിലൂടെയാണ് നികുതി കുറയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായത്. അമേരിക്കയുടെ എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു, റഷ്യൻ ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചുവെന്നും പകരം അമേരിക്കൻ എനർജി വാങ്ങാൻ ധാരണയായെന്നും. കേന്ദ്രസർക്കാർ, രാജ്യത്തെ റിഫൈനറികളോട് ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല – റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ. പക്ഷെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ പർച്ചേസ് ചെയ്യുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്. 2025-ൽ 20 ലക്ഷം ബാരൽ പ്രതിദിനം വാങ്ങിയിരുന്നത്, ഇപ്പോൾ 10 ലക്ഷം ബാരലായിരിക്കുന്നു. റഷ്യൻ എണ്ണ ഭീമമായി വാങ്ങിക്കാൻ 2022-ൽ ഇന്ത്യ തീരുമാനിച്ചപ്പോൾ എതിർപ്പുമായി വന്ന അമേരിക്കയോട് ഇന്ത്യ അന്ന് പറഞ്ഞത്, ഊർജ്ജത്തിന്റെ കാര്യത്തിൽ, രാജ്യതാൽപ്പര്യം മാത്രമേ നോക്കുകയുള്ളൂ എന്ന്. ഇപ്പോൾ…
എന്താണ് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ഫ്രീ ട്രേഡ് എഗ്രിമെന്റിലെ ആരും പറയാത്ത, അധികം കേൾക്കാത്ത ഇന്ത്യയുടെ നേട്ടം എന്ന് പറയാം. യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവെച്ചത്, ഒരു ട്രേഡ് എഗ്രിമെൻിനേക്കാൾ ഒരു ജിയോ പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് പ്രൊജക്റ്റാണ്. കാരണം ഈ ഒരു കരാറോടെ ഇന്ത്യൻ കയറ്റുമതി മേഖലയിൽ വരാൻ പോകുന്ന ക്വാളിറ്റി സ്റ്റാൻഡേഡ്സും സ്ട്രാറ്റജിക് പൊസിഷനിംഗും ഉറപ്പാക്കുന്നത്, അടുത്ത 20 വർഷം ആഗോള വാണിജ്യ മേഖലയെ ആരാണ് നിയന്ത്രിക്കാൻ പോകുന്നത് എന്ന പച്ചയായ യാഥാർത്ഥ്യമാണ്. യൂറോപ്യൻ യൂണിയൻ ഇപ്പോൾത്തന്നെ നമ്മുടെ ഏറ്റവും വലിയ ഗുഡ്സ് ട്രേഡിംഗ് പാർട്ണറാണ്. 120 ബില്യൺ പൗണ്ടിന്റെ, അതായത് 15 ലക്ഷം കോടിയുടെ മാർക്കറ്റാണ് അത്. എട്ട് ലക്ഷം കോടിക്ക് മേൽ സർവ്വീസ് മാർക്കറ്റുമാണ് ഇന്ത്യയ്ക്ക് EU. ഇതാണ് ക്യാച്ച്. ഇപ്പോൾത്തന്നെ ഡുഡ്സിലും സർവ്വീസിലുമായി 25 ലക്ഷം കോടിയുടെ സാധ്യത തുറന്നിടുന്ന മാർക്കറ്റ്, ഏതാണ്ട് സീറോ ഡ്യൂട്ടിയിൽ ഫ്രീ ട്രേഡ് എഗ്രിമെന്റിലേക്ക് കൂടി കടക്കുക എന്നുവെച്ചാൽ അത്…
അദാനി പറയുന്നു- മുന്ദ്ര പോർട്ട് ബിൽഡ് ചെയ്യാനുള്ള ബിഡ്ഡിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ പലരും കരുതി തനിക്ക് വട്ടാണെന്ന്. ആളുകൾ കളിയാക്കിയതും വിലക്കിയതും തനിക്ക് ജീവിതത്തിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റുകൾ പോയിട്ട് ഒരു കല്ലുപോലും ഇട്ട പരിചയമില്ലാത്തതിനാലല്ല, തെരഞ്ഞെടുത്തത് മുന്ദ്ര ആയതുകൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചതുപ്പ് നിലമായ മുന്ദ്ര തെരഞ്ഞെടുത്തത് കൊണ്ട്! ആ പ്രൊജക്റ്റിനായി ഫണ്ട് ചോദിച്ചപ്പോൾ ബാങ്കുകൾ ചിരിച്ചു. വെള്ളത്തിന് അടിയിൽ കിടക്കുന്ന ഒരു ചതുപ്പിന് ഞങ്ങൾ പൈസ മുടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഗൗതം അദാനി പറയുന്നു, ബാങ്കുകൾ പറഞ്ഞത് ശരിയായിരുന്നു, മുന്ദ്രയിലേക്ക് ഒരു റോഡ് പോലുമില്ല, അവിടേക്ക് എത്തിപ്പെടാൻ ആകില്ല, ചതുപ്പിലേക്ക് എങ്ങനെ എത്താൻ? അവിടെ എത്തിയാലെല്ലേ കൺസ്ട്രക്ഷന്റെ കാര്യം ആലോചിക്കാനെങ്കിലും പറ്റൂ? അവിടെ തനിക്ക് വലിയ പാഠം പഠിക്കാനായി എന്ന് അദാനി പറയും- conviction over caution! ധാരണകളേയും മുന്നറിയിപ്പുകളേയും മറികടക്കാൻ കഴിയുന്ന അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ ബലം! അവിടെ അദാനി പറയുന്ന ഒരു കാര്യമുണ്ട്- ഞാൻ…
